ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഡിസംബർ, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഏറ്റവും പുതിയ അപ്ഡേറ്റ്

എടരിക്കോട് ഉണ്ടായ അപകടത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ VIDEO

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എടരിക്കോട് ഉണ്ടായ അപകടത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ VIDEO

എടരിക്കോട് ഉണ്ടായ അപകടത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ 30 പേർക്ക് പരിക്ക് രണ്ട് പേർ മരണപ്പെട്ടു.  അപകടത്തിൽപ്പെട്ടത് 15ലധികം വാഹനങ്ങൾ   ട്രെയിലർ ലോറി നിയന്ത്രണം വിട്ട് ലോറിയും കാറുകളും ബൈക്കുകളും ഉൾപ്പെടെ 15ലധികം വാഹനങ്ങളിലാണ് ഇടിച്ചത്.  മുപ്പതോളം പേർക്ക് പരിക്കേറ്റു.  പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകട സ്ഥലത്ത് നിന്നും വാഹനങ്ങളെല്ലാം നീക്കം ചെയ്ത് റോഡ് ഗതാഗത യോഗ്യമാക്കി  പോലീസും ഫയർഫോഴ്സും നാട്ടുകാരും സന്നദ്ധപ്രവർത്തകരും ആംബുലൻസ് കൂട്ടായ്മയും ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.  തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശിയായ ദുആ എന്ന ഒരു വയസ്സുകാരിയും, ആട്ടിരി പള്ളിപ്പുറം സ്വദേശി വടക്കേതിൽ  മുഹമ്മദ് അലിയും മരണപ്പെട്ടു.  മരണപ്പെട്ടവരുടെ മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. VIDEO

കോട്ടക്കൽ എടരിക്കോട് ദേശീയപാതയിൽ കണ്ടെയ്നറിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് വൻ അപകടം.

മലപ്പുറം : കോട്ടക്കൽ എടരിക്കോട് ഹൈവേയിൽ ബ്രേക്ക് നഷ്ടപ്പെട്ട കണ്ടെയ്നർ ലോറി പിറകോട്ട് വന്നു അപകടം. നിരവധി കാറുകളിലും ബൈക്കുകളിലും ഇടിച്ച് വൻ അപകട പരമ്പരയാണ് ഉണ്ടായിട്ടുള്ളത്.കോട്ടക്കൽ മമ്മാലിപ്പടിയിൽ വാഹനാപകടത്തിൽ 8 ലധികം പേർക്ക് പരിക്കേറ്റു. ഒരാൾ മരണപ്പെട്ടു. ഒതുക്കുങ്ങൽ സ്വദേശിയായ വടക്കേതിൽ മുഹമ്മദലി എന്ന വ്യക്തിയാണ് മരണപ്പെട്ടത്.  മൃതദേഹം കോട്ടക്കൽ അൽമാസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി   കണ്ടെയ്നർ ലോറി പുറകോട്ട് വന്നു നിരവധി  വാഹനങ്ങളിൽ ഇടിച്ച് കയറുകയായിരുന്നു. ഇന്ന് രാത്രി 09:0 മണിയോടെയാണ് അപകടം നടന്നത്.        നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി കാറുകൾ, ഇരുചക്ര വാഹനങ്ങളിൽ അടക്കം നിരവധി വാഹനങ്ങളിൽ ഇടിച്ചു കയറി. മറ്റു വാഹനങ്ങളിൽ ഉള്ളവർക്കാണ് പരിക്കേറ്റത്. ഉടൻ തന്നെ നാട്ടുകാരും പോലീസും സന്നദ്ധ സേനാപ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. പരിക്കേറ്റവരെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ദേശീയ പാതയിൽ നിന്ന് സർവീസ് റോഡിലേക്ക് ഇറങ്ങിയ ശേഷമുള്ള ജങ്ഷനിൽ ആണ് അപകടം നടന്നത്. ലോറിയുടെ ബ്രെക്ക് നഷ്ടമായതാണ് അപകട കാരണം എന്നാണ് പ്രാഥമിക ന...

കോഴിക്കോട് മെഡിക്കൽ കോളേജ് കേസ്വാലിറ്റിയിൽ തീപിടുത്തം live

മെഡിക്കൽ കോളേജിൽ തീപിടുത്തം. കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വൽറ്റിയിൽ തീപ്പിടുത്തം . നിരവധി രോഗികളെ ഐസിയുവിൽ നിന്നും കാഷ്വാലിറ്റിയിൽ നിന്നും പുറത്തിറക്കി. എമർജൻസി ഉള്ള രോഗികളെ മറ്റു സുരക്ഷിതസ്ഥാനങ്ങളിലേക്ക് സ്ഥലം മാറ്റാനുള്ള സംവിധാനം ചെയ്തുകൊണ്ടിരിക്കുന്നു. തീപിടുത്തത്തെ തുടർന്ന് വ്യാപിച്ച പുക മെഡിക്കൽ കോളേജ് പരിസരത്ത് രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. തീ പിടുത്തത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല. ഇന്ന് സന്ധ്യക്ക് ശേഷം ആണ് തീപിടുത്തം ഉണ്ടായത് . പരിഭ്രാന്തരായ രോഗികളും കൂടെയുള്ളവരും സുരക്ഷാപ്രവർത്തനങ്ങൾക്ക് വിഘാധമാവുന്നുണ്ട്.. കൂടുതൽ വിവരങ്ങൾ ലഭിച്ചുവരുന്നു..

വനിതാമതില്‍: കോഴിക്കോടും ഇടുക്കിയിലും സ്കൂൾ അവധി, മലപ്പുറത്ത് നേരത്തേ വിടും*

* കോഴിക്കോട് ∙ ജില്ലയിൽ എല്ലാ  വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകൾക്കു ജനുവരി ഒന്നിന് ഉച്ചയ്ക്കുശേഷം അവധിയാണെന്ന് ഡിഡിഇ ഇ.കെ.സുരേഷ് കുമാർ ...

സിവിൽ സപ്ലൈസ് വകുപ്പ് അറിയിപ്പ്

റേഷൻ-2018 ഡിസംബർ മാസത്തെ റേഷൻ വിഹിതം 03.01.2019 വരെ കൈപ്പറ്റാവുന്നതാണ്. റേഷൻ സാധനങ്ങൾ കൈപ്പറ്റുമ്പോൾ ഇപോസ് മെഷീനിൽ നിന്നും ലഭിക്കുന്ന അച്ചടിച്ച ബിൽ ചോദിച്ച് വാങ്ങുക. സിവിൽ സപ...

മുത്തലാഖ് ബില്‍ അവതരിപ്പിക്കാനായില്ല; രാജ്യസഭ ബുധനാഴ്ച വരെ പിരിഞ്ഞു*

ഡല്‍ഹി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന്  മുത്തലാഖ് ബില്‍ അവതരിപ്പിക്കാനാകാതെ രാജ്യസഭ ബുധനാഴ്ച വരെ പിരിഞ്ഞു. ബില്‍ നിര്‍ബന്ധമായും സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളും സഭയില്‍ ഏകകണ്ഠമായി നിലപാടെടുത്തതായി തൃണമൂല്‍ നേതാവ് ഡെറെക് ഒബ്രിയാന്‍ പറഞ്ഞു. കോടികണക്കിന് ആളുകളുടെ ജീവിതത്തെ പ്രതികൂലമായിട്ടോ അനുകൂലമായിട്ടോ ബാധിക്കുന്ന സുപ്രാധാനമായ ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടാതെ പാസാക്കിയെടുക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് സഭയില്‍ പറഞ്ഞു.  എന്നാല്‍ ഭരണപക്ഷം ഇത് തള്ളി. ഇതേ തുടര്‍ന്ന് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വെച്ചതോടെ ബുധനാഴ്ച വരെ സഭ നിര്‍ത്തിവെക്കാന്‍ രാജ്യസഭാ അധ്യക്ഷന്‍ തീരുമാനിക്കുകയായിരുന്നു.  നേരത്തെ ബില്‍ ലോക്‌സഭയില്‍ പാസാക്കിയിരുന്നു. എന്നാല്‍ രാജ്യസഭയില്‍ ബില്‍ പാസാക്കാനുള്ള ഭൂരിപക്ഷം സര്‍ക്കാരിനില്ല. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ മുന്നണി ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ബിജെഡി, എഐഎഡിഎംകെ, ബിജു ജനതാ ദള്‍ പാര്‍ട്ടികളും വോട്ടെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കുകയോ എതിര്‍ത്ത് വോട്ട് ചെയ്യുകയോ ആവാനാണ് സാധ്...

ശ്രദ്ധിക്കുക: നാളെ മുതൽ രാജ്യത്ത് ലക്ഷക്കണക്കിന് എടിഎം കാർഡുകൾ അസാധുവാകും

രാജ്യത്ത് ജനുവരി 1 നാളെ മുതൽ ലക്ഷക്കണക്കിന് എടിഎം കാർഡുകൾ പ്രവർത്തനരഹിതമാകും. ചിപ്പില്ലാത്ത എടിഎം കാർഡുകളാണ് പ്രവർത്തനരഹിതമാകുക. മാഗ്നറ്റിക് സ്ട്രിപ് കാർഡിൽ നി...

വേങ്ങരപോലീസ് അറിയിപ്പ്

*New Year പ്രമാണിച്ചു ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും പൊതുജനങ്ങളുടെ സ്വൈരജീവിതം ഉറപ്പുവരുത്തുന്നതിനുമായി എല്ലാവരും താഴെ പറയുന്ന നിർദ്ദേശങ്ങൾ കർശനമായും പാ...

വലിയോറ:കാളികടവ് Tk സിറ്റി ക്ലബ്ബിന്റെ ജനറൽ ബോഡി യോഗം ചേർന്നു

വലിയോറ:കാളികടവ് Tk സിറ്റി ക്ലബ്ബിന്റെ ജനറൽ ബോഡി യോഗം ചേർന്നു.യോഗത്തിൽ ക്ലബ് രക്ഷാധികാരികളായ pkc ബാവ ,AK ഷെരീഫ്,PK  പുച്ചി ,ഇക്ബാൽ vv , ക്ലബ് ഭാരവാഹികൾ ആയ ജലീൽ ,ഷരീഫ് എം , ഷെരീഫ് സിഎം , ഫസ്‌ലു , മുഹമ്മദ് മറ്റു ക്ലബ്ബ് മെമ്പർ മാരും പങ്ക്‌ എടുത്തു ഈ വർഷത്തെ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി

മുത്തലാഖ് വിവാദത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ലീഗ് നടപടിയില്ല

* * മലപ്പുറം: മുത്തലാഖ് വിവാദത്തില്‍ പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ നടപടിയില്ലെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം തൃപ്തികരമാ...

ഒരു വിട്ടിൽ ഒരു ട്രോമോകെയർ അംഗം വലിയോറയിലെ രണ്ടാം ഘട്ട പരിശീലനം

പുതുവർഷാഘോഷം റോഡിൽ വേണ്ടെന്ന് വാഹനവകുപ്പ്*

* തിരൂരങ്ങാടി:വേങ്ങര: വേങ്ങര :പുതുവർഷത്തിന്റെ ഭാഗമായി റോഡിലിറങ്ങിയുള്ള ആഘോഷങ്ങൾ അതിരുകടക്കാതിരിക്കാൻ മോട്ടോർ വാഹനവകുപ്പ് നടപടികൾ തുടങ്ങി. പുതുവർഷം അപകടരഹിതമാക്കുകയെന്ന സന്ദേശത്തോടെയാണ് പ്രവർത്തനം. ജില്ലാ ആർ.ടി.ഒ. അനൂപ് വർക്കിയുടെ നിർദേശത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർ 31-ന് രാത്രികാല പരിശോധന കർശനമാക്കും. മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിനു പുറമെ സബ് ആർ.ടി.ഒ. ഓഫീസിലെ സംഘവും രാത്രികാല പരിശോധനകൾ നടത്തും. ദേശീയപാതകൾ, പ്രധാന അങ്ങാടികൾ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് മഫ്തിയിലും അല്ലാതെയും പരിശോധനയുണ്ടാകും. നിയമവിരുദ്ധമായ ലൈറ്റുകൾ, അമിതശബ്ദമുണ്ടാക്കുന്ന സൈലൻസറുകൾ, അപകടകരമായ ഡ്രൈവിങ്, മദ്യപിച്ച് വാഹനമോടിക്കൽ, ലൈസൻസില്ലാത്ത കുട്ടികളുടെ ഡ്രൈവിങ് തുടങ്ങിയവ പ്രത്യേകം നിരീക്ഷിക്കും. ട്രോമാകെയർ പ്രവർത്തകരുടെ സഹായവും വാഹനവകുപ്പ് തേടിയിട്ടുണ്ട്. നിയമലംഘനങ്ങൾ കണ്ടെത്താൻ വീഡിയോകളും ഫോട്ടോകളും പകർത്തും. ഇത്തരം വാഹനങ്ങളുടെ ദൃശ്യങ്ങൾ ഉദ്യോഗസ്ഥരുടെ വാട്ട്‌സ്‌ആപ്പ് നമ്പറുകളിലേക്ക് പൊതുജനങ്ങൾക്കും അയക്കാം. വേങ്ങര, കൂരിയാട്, കക്കാട്, ചങ്കുവെട്ടി, കോട്ടയ്ക്കൽ, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിൽ മോട്ട...

ട്രോമോകെയർ പരിശീലന ക്യാമ്പ്

വലിയോറ യുവജന വേദിയും മലപ്പുറം ജില്ലാ ട്രോമകെയറും സംയുക്തമായി സംഘടിപ്പിച്ച രണ്ടാംഘട്ട ട്രോമകെയർ പരിശീലന ക്യാമ്പിന്ന് തുടകം വലിയോറ ഈസ്റ്റ്‌ AMUP സ്കൂളിൽ രാവിലെ 9 മണി...

ഇന്നത്തെ വില നിലവാരം

*​​💰   ഇന്നത്തെ വില നിലവാരം   💰​​* *____________________________________* *💵കറൻസി വിനിമയ നിരക്കുകൾ* *____________________________________* *1.🇸🇦സൗദി റിയാൽ               : 18.63* *2.🇦🇪യു.എ.ഇ ദിർഹം            : 19.03* *3.🇶🇦ഖത്തർ റിയാൽ            : 19.20* *4.🇴🇲ഒമാ...

മാപ്പിളപ്പാട്ട് മത്സരത്തിൽ പങ്കെടുക്കാം

ചിനക്കലിന് അഭിമാനമായ Dr:മുഹമ്മദ് സമീലിനെ DYFI ആദരിച്ചു

* ചിനക്കല്‍: MBBS *  കരസ്ഥമാക്കിയ അരീതലക്കല്‍ ഹംസക്കുട്ടിയുടെ മകന്‍ Dr:മുഹമ്മദ് സമീലിനെ DYFI ചിനക്കല്‍ യൂണിറ്റ്  ആദരിച്ചു  DYFI വേങ്ങര മേഖല വൈ: പ്രസിഡന്റ് സ:ബിനോയ് Dr:സമീലിന് മൊമന്റോ നല്‍കി ചടങ്ങില്‍ DYFI വേങ്ങര മേഖല ജേ:സെക്രട്ടറി സ:സിറാജ് TV അദ്ധ്യതവഹിച്ചു പ്രദേശത്തെ പാര്‍ട്ടി അംഗങ്ങളും DYFI അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു,,,,

കടലുണ്ടി പുഴയിൽ വെള്ളംനിറച്ചു ബാക്കികയം റെഗുലേറ്റർ

വലിയോറ പാണ്ടികശാലയിലെ ബാക്കികയം റെഗുലേറ്ററിന്റെ ഷട്ടർ താഴ്ത്തിയത് കാരണം നിറഞ്ഞ് കവിഞ്ഞുനിൽകുന്ന കടലുണ്ടിപ്പുഴ

നാളെ 9 മണിമുതൽ 5മണിവരെ അടക്കപ്പുര എ എം യൂ പി സ്കൂളിൽ

മരണപെട്ടു

വലിയോറ ചിനക്കൽ , പരേതനായ കൊല്ലം തൊടിക കുഞ്ഞാലസ്സൻ ഹാജിയുടെ ഭാര്യ  പങ്ങിണിക്കാടൻ ബി യുമ്മ (80 വയസ്സ് ) മരണപ്പെട്ടു . മയ്യിത്ത് നമസ്കാരം ഇന്ന് വൈകിട്ട് 3 . 30 ന് വലിയോറ ചിനക്കൽ...

വേങ്ങര എംഎൽഎ ഓഫീസ് അറിയിപ്പ്(28/12/2018)

÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷ 9895800159 ÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷ വേങ്ങര നിയോജക മണ്ഡലം ചേറൂർ    കിളിനക്കോട് പാറക്കണ്ണി...    വേങ്ങര-കുന്നുംപുറം.  റോഡുകൾ ബിഎംബിസി ചെയ്യാൻ 12.5 കോടി അനുവദിച്ചു ആദ്യം ...

മുതാലാഖ് ബില്ല് വിവാദം തല്പര കക്ഷികളുടെ കുപ്രചാരണം എന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി

അബുദാബി: മുത്തലാഖ് ബില്ലിന്മേലുള്ള വോട്ടെടുപ്പില്‍ താന്‍ ഹാജരായില്ലെന്നതുമായി ബന്ധപ്പെട്ട് ചില തല്‍പര കക്ഷികള്‍ പ്രചാരണം നടത്തുന്നുണ്ടെന്നും ഇത് വസ്തുതാപരമായി ശരിയല്ലെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. മുത്തലാഖ് ബില്‍ രണ്ടാം വട്ടം ലോക്‌സഭയില്‍ വരുമ്പോള്‍ ചര്‍ച്ചക്കു ശേഷം ബഹിഷ്‌കരിക്കുക എന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, ചില കക്ഷികള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പൊടുന്നനെ തീരുമാനിച്ചപ്പോള്‍, മുസ്‌ലിം ലീഗും പ്രതിഷേധ വോട്ട് ചെയ്യുന്നതാണ് നല്ലത് എന്ന് അപ്പോള്‍ത്തന്നെ താനും ഇ.ടി മുഹമ്മദ് ബഷീര്‍ എംപിയും കൂടിയാലോചിച്ചു തീരുമാനിച്ചു. അദ്ദേഹം അത് നിര്‍വഹിക്കുകയും ചെയ്തു. അതിനാലാണ്, പാര്‍ട്ടിപരമായും വിദേശ യാത്രാപരമായും മറ്റും പല അത്യാവശ്യങ്ങളുള്ളതിനാല്‍ പാര്‍ലമെന്റില്‍ താന്‍ ഹാജരാവാതിരുന്നത്. പെട്ടെന്ന് എടുത്ത തീരുമാനമായതിനാലാണ് എതിര്‍ത്ത് വോട്ട് ചെയ്യാന്‍ 11 പേര്‍ മാത്രം ഉണ്ടായത്. പൂര്‍ണമായ നിലക്കുള്ള വോട്ടെടുപ്പല്ല അവിടെ നടന്നതും. വസ്തുത ഇതായിരിക്കെ, കുപ്രചാരണമാണ് ചില കേന്ദ്രങ്ങള്‍ നടത്തുന്നതെന്നും അദ...

കോഴി പരിപാലനത്തിലെ ആധുനിക രീതികൾ - ബോധവൽക്കരണ ക്ലാസ്

ആതവനാട്  പ്രവർത്തിക്കുന്ന ജില്ലാ കോഴി വളർത്തൽ കേന്ദ്രത്തിൽ പുതുതായി ആരംഭിക്കുന്ന ഹാച്ചറിയുടെ ഉൽഘാടനത്തോടനുബന്ധിച്ച്  ' കോഴി പരിപാലനത്തിലെ  ആധുനിക രീതികളെ കുറ...

കോൺഗ്രസിന്റെ 134 )o ജൻമദിനം വേങ്ങര ഇന്ദിരാജി ഭവനിൽ ആഘോഷിച്ചപ്പോൾ

വേങ്ങര:ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ആഘോഷപരിപാടി ടി വി രാജഗോപാൽ എം എ. അസീസ് ഹാജിക് കേക്ക് നൽകി ഉത്ഘാടനം നിർവഹിച്ചു  .അലസ്സൻ ഹാജി പള്ളിക്കൽ ,അഷ്‌റഫ് പറാഞ്ചേരി ,വി ടി . മൊയ്‌ദീൻ ,എം ടി ..അസൈനാർ ,സി ടി ..മൊയ്‌ദീൻ പാലശ്ശേരി ബാവ ,കാട്ടി കുഞ്ഞാവറു ,ജീവൻ ,അഫ്സൽ ,കുഞ്ഞീൻ പാലക്കോടൻ ,ഇ കെ .അഹമ്മുദു ബാപ്പു , ദാസൻ ,പി സലാം ,ഇസ്മായിൽ ഉണ്ണിയാലുക്കൽ ,അർജുൻ ടി വി ,ശാഹുൽ ഹമീദ് , സി എച് ..അനീസ് കെ ടി. കരീം എന്നിവർ പങ്കെടുത്തു പരിപാടിയിൽ ഇൻഡ്യൻ നാഷണൽ  കോൺഗ്രസ് ഹിന്ദി ഹൃദയഭൂമിയിൽ വൻ തിരിച്ചുവരവിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് വേങ്ങരയിലെ കോൺഗ്രസ് പ്രവർത്തകർ നടത്തിയ വിജയാഹ്ലാദപ്രകടത്തിൽ കൂരിയാട് നിന്നും വേങ്ങര വരെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അഞ്ച് മീറ്ററിൽ കൂടുതൽ വലിപ്പമുള്ള മൂവർണ്ണക്കൊടി വീശി പാർട്ടി പ്രവർത്തകർക് ആവേശം പകർന്ന ചെടിപ്പുറമാടിന്റെ അഭിമാനമായ അഫ്സൽ ,ശാഹുൽ ഹമീദ് എന്നിവരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റിക്കുവേണ്ടി പള്ളിക്കൽ അലസ്സൻ കുട്ടി ഹാജി ,ഇ കെ അഹമദു ബാപ്പു എന്നിവർ ഷാളണിയിച്ച ആദരിച്ചു

മൈക്ക് പെർമിറ്റിന് ഇനി മുതൽ ഓൺലൈനായി അപേക്ഷിക്കാം

മൈക്ക് പെർമിറ്റിന് ഇനി മുതൽ ഓൺലൈനായി അപേക്ഷിക്കാം. എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ഈ സൗകര്യം നിലവിൽ വന്നു. ട്രഷറിയിൽ പോയി ചലാൻ അടച്ചു സ്റ്റേഷനിൽ അപേക്ഷ നലകി അവിടെ നിന...

വേങ്ങര എംഎൽഎ ഓഫീസ് അറിയിപ്പ്(27/12/2018)

വേങ്ങര എംഎൽഎ ഓഫീസ് അറിയിപ്പ്(27/12/2018) ÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷ 9895800159 ÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷ വേങ്ങര നിയോജക മണ്ഡലം എംഎൽഎ KNA ഖാദർ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 741906 രൂപ ചിലവിൽ കുന്നുംപുറം. സ്പെയി...

വലിയോറ പരപ്പിൽ പാറയിൽ ഹൈമാസ്‌ ലൈറ്റിന്റെ പണി പുരോഗമിച്ചു കൊണ്ടിരിക്കുന്നു.

വലിയോറ പാണ്ടികശാലയിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു.

ബഹു.പി.കെ.കുഞ്ഞാലിക്കുട്ടി സാഹിബ് (MP) ന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 2 ലക്ഷം രൂപ ചിലവിൽ സ്ഥാപിച്ച പാണ്ടികശാല ഹൈമാസ്റ്റ് ലൈറ്റ് സിസ്റ്റം, ഇതിന്റെ ഉദ്ഘാടനം ഉടൻ തന്നെ ബഹു. പി.കെ.കുഞ്ഞാലിക്കുട്ടി സാഹിബ് നിർവ്വഹിക്കുമെന്ന് വാർഡ് മെമ്പർ വി.ഉമ്മു  ഐമൻ യൂസുഫലി അറിയിച്ചു 

കെ .എ.ടി.എഫ്. ജില്ലാ സമ്മേളനം വേങ്ങരയിൽ

മലപ്പുറം : അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ ജില്ലാ സമ്മേളനം ജനുവരി 12, 13 തീയതികളിൽ വേങ്ങരയിൽ നടത്താൻ ജില്ലാ പ്രവർത്തകസമിതി തീരുമാനിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. സമ്മേ...

വലിയോറ മഞ്ഞമാട്ടിലെ അവശേഷിക്കുന്ന ഒരു ഇടവഴി

പണ്ടുകാലങ്ങളിൽ  കേരളത്തിന്റെ ഗ്രാമങ്ങളിലെ യാത്രാവഴികളായിരുന്നു ഇടവഴികൾ വയലുകളിലേക്കും പുഴയോരങ്ങളിലേക്കുമുള്ള വഴികൾ കൂടുതലും ഇത്തരത്തിലുള്ളതായിരുന്നു ചരിത്രപരമായും സാംസ്കാരിക പരമായും ഇവയ്ക് ഒരുപാട്  പ്രാധാന്യങ്ങൾ ഉണ്ടായിരുന്നു  പ്രകൃതിക്ക് അനുയോജ്യമായ യാത്ര വഴികളായിരുന്നു ഇടവഴികൾ  ഇടവഴികൾ മണ്ണിട്ട് നികത്തി അതിന്റെ മേലെ കോൺഗ്രീറ്റ്കൊണ്ടും ട്ടറുകൊണ്ടും  റോഡ് പണിയുന്ന ഈ  ആധുനികകാലത്ത്  വലിയോറ മഞ്ഞമാട്ടിലെ അവശേഷിക്കുന്ന ഒരു ഇടവഴി

മുണ്ടാം കുഴിയിലെ ഫുട്ബാൾ ഗ്രൗണ്ട് നിർമാണം അവസാന ഘട്ടത്തിൽ

വലിയോറ: വേനൽകാലത്ത്‌ ഫുട്ബാൾ കളിക്കാൻ യുവാക്കൾ ചേർന്ന് നിർമിക്കുന്ന ഫുട്ബാൾ ഗ്രൗണ്ട് നിർമാണം അവസാന ഘട്ടത്തിൽ. എല്ലാ വർഷവും കളിക്കടവ്,മുതലമാട്‌,അടക്കാപുര,മണപുറം ഏരിയകളിലെ യുവകക്കാൾ ഫുട്ബാൾ കളിക്കാൻ വലിയോറ പടത്തിൽ ഗ്രൗണ്ട് നിർമിക്കാറുണ്ട്.ഇപ്രാവശ്യത്തെ ഗ്രൗണ്ട് മുണ്ടാൻ കുഴി ഭാഗത്ത്‌ തരിശായികിടക്കുന്ന സ്ഥലത്താണ് ഗ്രൗണ്ട് നിർമിക്കുന്നത്.

വേങ്ങര ഗ്രാമീണ ബാങ്കിന്ന് കോൺഗ്രസ്‌ പ്രവർത്തകരുടെ സംരക്ഷണമതിൽ ഒരുക്കി

വേങ്ങര:സമരത്തിനിടയിലും തുറന്ന് പ്രവർത്തിക്കുന്ന വേങ്ങര ഗ്രാമീണ ബങ്കിനെ CITU സമരത്തിന്റെ പേരിൽ  അടപ്പിക്കുമെന്ന ഭീക്ഷണിയെതുടർന്ന് കോൺഗ്രസ് പ്രവർത്തകർ സംരക്ഷണ മതിലൊരുക്കിയത്  നിരവധി സാധാരണക്കാരായ ഇടപാടുകാർക് ആശ്വാസമായി .എം .എ.അസീസ് ,സി .ടി .മൊയ്‌ദീൻ ,അസീസ് കൈപ്രൻ ,ജീവൻ ചേറ്റിപ്പുറമാട് ,ശാക്കിർ കെ .കെ ,ഹുസൈൻ കെ .വി ,കുഞ്ഞീൻ പാലേക്കോടണ് ,മുജീബ് വി .ടി ,കുഞ്ഞവറു കാട്ടി , സി.എച് .സലാം ,കാബ്രൻ മുജീബ് എന്നിവർ നേതൃത്വം നൽകി

KT ജലീലിനെതിരെ ലോങ്ങ്‌മാർച്ച്‌ വിജയിപ്പിക്കാനൊരുങ്ങി യൂത്ത്കോൺഗ്രസ്‌

വേങ്ങര :കെ ടി ജലീൽ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ലോങ്ങ് മാർച്ച് വിജയിപ്പിക്കുന്നതിനുവേണ്ടി വേങ്ങര മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ചേർന്ന യോഗം വാർഡ് മെമ്പർ പറാഞ്ചേരി അഷ്‌റഫ് ഉൽഘടനം ചെയ്തു.ലോങ്ങ് മാർച്ചിൽ അമ്പതിൽ കുറയാത്ത പ്രവർത്തകരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു .അസീസ് കൈപ്രൻ അധ്യക്ഷത വഹിച്ചു. അർജുൻ ടി.വി,നൗഷാദ് വടേരി ,റഹീം.പി ,ജീവൻ എന്നിവർ സംസാരിച്ചു.ശാക്കിർ കെ ,കെ സ്വാഗതവും ഹാരിസ് പുളിക്കൽ നന്ദിയും പറഞ്ഞു .

വാട്സ്ആപ്പ് കുട്ടായിമ്മയുടെ നേതൃത്വത്തിൽ ബസ് കാത്തിരിപ്പു കേന്ത്രം മിർമിച്ചു

വലിയോറ പാണ്ടികശാലയിൽ  ഗ്രീൻ സോൺ വാട്സ് ആപ്പ് കൂട്ടായ്മ യുടെ  നേതൃത്വത്തിൽ ബസ് കാത്തിരുപ്പ് കേന്ദ്രം നിർമിച്ചു 

റോഡ് പ്രവർത്തി ഉദ്ഘാടനം കെഎൻഎ ഖാദർ സാഹിബ് നിർവഹിക്കുന്നു

വേങ്ങര എംഎൽഎ Adv: KNAഖാദർ ആസ്തി വികസന ഫണ്ടിൽ നിന്നും പത്തുലക്ഷം രൂപ ചെലവിൽ  പുതുതായി നിർമ്മിക്കുന്ന  അരിച്ചോൾ മുഹമ്മദ് കുട്ടി സ്മാരക റോഡ് പ്രവർത്തി ഉദ്ഘാടനം കെഎൻഎ ഖാദർ സാഹിബ് നിർവഹിക്കുന്നു

വി വി സി വലിയോറ

വേങ്ങര ഗ്രാമീണ ബാങ്ക്  CITU സമരത്തിന്റെ പേരിൽ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കാതെ ബാങ്ക് ഡോർ ലോക്കിൽ ഇയ്യം ഒഴിചതിനെതിരെ വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റയുടെ പ്രധിഷേധം

വേങ്ങര ഗ്രാമീണ ബാങ്ക്  CITU സമരത്തിന്റെ പേരിൽ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കാതെ ബാങ്ക് ഡോർ ലോക്കിൽ ഇയ്യം ഒഴിച്ച് അഹങ്കാരം കാണിക്കുന്ന CITU വിനെതിരെ പ്രതിഷേധവുമായി വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി . രണ്ട് ദിവസത്തിനകം പരിഹാരം കാണാമെന്ന പോലീസിന്റെ ഉറപ്പിൽ പ്രധിഷേധം അവസാനിപ്പിച്ചു രണ്ട് ദിവസത്തിനുശേഷവും ഇതേ നില തുടർന്നാൽ ശക്തമായ പ്രധിഷേധമുമായി കോൺഗ്രസ് പ്രവർത്തകർ വരുമെന്ന് മുന്നറിയിപ്പ് നൽകി ..പ്രതിഷേധത്തിന് എം .എ .അസീസ്, എം .ടി അസൈനാർ, സി .എച് .സലാം, അസീസ് കൈപ്രൻ ,ശാക്കിർ .കെ .കെ ,ഇല്ലിക്കോടൻ സലാം, കാറലകത്തു മൂസ്സ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി

യുവജനയാത്രയുടെ സമാപന സമ്മേളനത്തിലേക്ക് വേങ്ങരയിൽനിന്ന് നിരവതി പേർ തിരുവനന്തപുരത്ത്‌

യുവജനയാത്രയുടെ സമാപന സമ്മേളനത്തിലേക്ക് വേങ്ങരയിൽനിന്ന് നിരവതി പേർ തിരുവനന്തപുരതെക്ക്

വേങ്ങര:മുനവ്വറലി ശിഹാബ് തങ്ങളുടെയും, പി കെ ഫിറോസ് സാഹിബിന്റെയും നേതൃത്തിൽ സംസ്ഥാന മുസ്ലിംയുത്ത് ലീഗ് സംഘടിപ്പിച്ച യുവജന യാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുകുവാൻ വെങ്ങര ഏരിയയിലെ മുസ്ലിംലീഗ്,യൂത്തലീഗ്,എം യെസ് എഫ് യൂണിറ്റുകളിൽനിന്ന് നിരവധി പ്രവർത്തകർ സമാപന സമ്മേളനം നടക്കുന്ന തിരുവനന്തപുരതെക്ക് യാത്ര പുറപ്പെട്ടു 

വലിയോറ റൈഞ്ച് ഇസ്ലാമിക് കലാമേള; ചുള്ളിപറമ്പ് ജേതാക്കളായി

വേങ്ങര: SKJM വലിയോറ റൈഞ്ച് ഇസ്ലാമിക് കലാമേള സമാപിച്ചു. ചുള്ളിപറമ്പിൽ നടന്ന പരിപാടിയിൽ ആതിഥേയരായ ചുള്ളിപറമ്പ് മൻശൂറുൽ ഹിദായ മദ്രസ്സ ഒന്നാം സ്ഥാനം നേടി ജേതാകളായി. പുത്തനങ്ങാടി അൽ ഫാറൂഖ് മദ്രസ്സ, അടക്കാപുര മുനീറുൽ ഇസ്ലാം മദ്രസ്സ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. മികച്ച കൈ എഴുത്ത് മാസികകുള്ള പുരസ്കാരം മനാട്ടിപറമ്പ് ഇർശാദ്ദു സ്വീഫിയാൻ മദ്രസ നേടി. പരിപാടിയിൽ പാണക്കാട് ഹാശിറലി ശിഹാബ് തങ്ങൾ ട്രോഫികൾ വിതരണം ചെയ്തു. അബ്ദുൽ അസീസ് ഫൈസി, ഇസ്ഹാഖ് മുസ്ലിയാർ , സൈതലവി മുസ്ലിയാർ , ടിവി ഇഖ്ബാൽ, കുഞ്ഞി മെയ്തു ഹാജി,ശാഫി മുസ്ലിയാർ, ശമീർ ഫൈസി, ആബിദ് മുസ്ലിയാർ തുടങ്ങിയവർ സംബന്ധിച്ചു.

വലിയോറായുടെ അഭിമാനമായ ബാക്കികയം റെഗുലേറ്റൽ ഉൾപ്പെട്ട ആദ്യ ലോഗോ ഇനി വലിയോറ ഗ്രാമം ചർച്ചാ വേദിക്ക്

      വലിയോറ ഏരിയയിലെ പ്രാദേശിക ചർച്ചകൾ നടത്തുന്ന ബാവ സലീമിന്റെ നേതൃത്വത്തിലുള്ള വലിയോറ ഗ്രാമം ചർച്ചാവേദിയുടെ പുതിയ ലോഗോ പുറത്തിറക്കി   ഇതിന്റെ പ്രകാശനം ഉടൻ ഉണ്ടാകും  വലിയോറ ഗ്രാമം ചർച്ചാ വേദിയുടെ ലോഗോ പ്രകാശനം ഉടൻ ഉടൻ പ്രതീക്ഷിക്കുക      വലിയോറായുടെ അഭിമാനമായ ബാക്കികയം റെഗുലേറ്റൽ ഉൾപ്പെട്ട ആദ്യ ലോഗോ ഇനി വലിയോറ ഗ്രാമം ചർച്ചാ വേദിക്ക്  ലോഗോയുടെ  മുകളിൽ നമ്മുടെ അഭിമാനമായ ബാക്കികയം നടുവിൽ ഗ്രൂപ്പിന്റെ പേര്  താഴെ   അറിയിപ്പുകൾ,ആശംസകൾ പോലുള്ളത്  ആവശ്യഘട്ടത്തിൽ ചേർക്കാൻ ഒറിടം എന്നി രൂപത്തിലാണ് ലോഗോ രൂപകല്പന ചെയ്തിരിക്കുന്നത് 

2019 ഹർത്താൽ രഹിത വേങ്ങരയാവും

വേങ്ങര :കേരളത്തിൽ ഇടക്ക് ഇs ക്ക് ഉണ്ടാകുന്ന ഹർത്താലിനെതിരെ വ്യാപാരി വ്യവസായി ഏകോപനസമിതി സ്റ്റേറ്റ് കമ്മിറ്റിയും മുപ്പത്തിരണ്ടു സങ്കടനങ്ങളും കൂടി എടുത്ത തീരുമാ...

വലിയോറ മുതലാമാട്ടെ മൊബൈൽ ടവറിന്റെ പണി അവസാനഘട്ടത്തിൽ

വലിയോറ :മുതലമാട്‌ മില്ലും പടിയിൽ പുതിയതായി നിർമിക്കുന്ന മൊബൈൽ ഫോൺ ടവറിന്റെ പണി അവസാനഘട്ടത്തിൽ.മൊബൈൽ ടവറിന്റെ പണിപൂർത്തിയാകുന്നതോടെ കളിക്കടവ്,മുതലമാട്‌,അടക്കാപുര,പാറമ്മൽ ഏരിയകളിലെ വിവിധ സ്വകാര്യ ടെലിഫോൺ ഉപഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും 

വേങ്ങരയെ ഇളക്കിമറിച്ചു കോൺഗ്രസിന്റെ വിജയഘോസം

വേങ്ങര: ഹിന്ദി ഹൃദയ ഭൂവിൽ കോൺഗ്രസിന്റെ തിരിച്ചുവരവിന് അവസരമൊരുക്കിയ മതേതര വോട്ടർമാർക്കും തിരഞ്ഞെടുപ്പ് പോരാട്ടത്തിന് നേതൃത്വം നൽകിയ കോൺഗ്രസ് പ്രസിഡണ്ട് രാഹുൽ ഗാന്ധിക്കും ,അധികാരമേറ്റ ഉടനെ തന്നെ കാർഷിക കടങ്ങൾ എഴുതള്ളാൻ നടപടി സ്വീകരിച്ച ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ സർക്കാരുകൾക്കും അഭിവാദ്യമർപ്പിച്ച് വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ളാദപ്രകടനം നടന്നു കൂരിയാട്ട് നിന്നും ആരംഭിച്ച പ്രകടനം വേങ്ങരയിൽ സമാപിച്ചു.നുറുകണക്കിന്ന് പ്രവർത്തകർ അണിനിരന്ന ഘോഷയാത്രയിൽ വിവിധ കലാരൂപങ്ങളും ,ബാന്റ് മേളവും  കരിമരുന്ന് പ്രയോഗവും,DJ സൗണ്ട്സിസ്റ്റവും പരിപാടിയെ മനോഹരമാക്കി. കോൺഗ്രസ് മണ്ഡലം കമ്മിറ്റിക്കു കീഴിലെ പ്രചാരണ വിഭാഗമാണ് ഘോഷയാത്രക്ക് നേത്യത്വം നൽകിയത്

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

കോട്ടക്കലിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ പ്രതിചേർക്കപ്പെട്ട ബസ് ഡ്രൈവർ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ

കോട്ടക്കലിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ പ്രതിചേർക്കപ്പെട്ട ബസ് ഡ്രൈവർ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കഴിഞ്ഞമാസം കോട്ടക്കൽ ഒതുക്കുങ്ങലിൽ ബസിലെ തൊഴിലാളികളും ഓട്ടോറിക്ഷ ഡ്രൈവറും തമ്മിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട റിമാൻഡിൽ കഴിഞ്ഞ തിരൂർ - മഞ്ചേരി PTB ബസിലെ ഡ്രൈവർ ആനക്കയം പുള്ളിലങ്ങാടി സ്വദേശി ഷിജു (37) നെ മഞ്ചേരി മെഡിക്കൽ കോളേജിന് സമീപത്തുള്ള ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി… ഓട്ടോ ഡ്രൈവർ മരണപ്പെട്ടത് ബസ്സുകാരുടെ ആക്രമണത്തിലാണ് എന്ന് കാണിച്ചാണ് ബസ്സിലെ ഡ്രൈവറെയും കണ്ടക്ടറെയും ക്ലീനറെയും പ്രതി ചേർത്ത് പോലീസ് കേസെടുക്കുകയും ഇതിനെ തുടർന്ന് ഇവർ റിമാൻഡിൽ പോവുകയും ചെയ്തത്… ഇതിനുശേഷം ജാമ്യത്തിൽ ഇറങ്ങിയ ഷിജുവിനെ അന്വേഷിച്ച് ഫോൺ കോൾ വരികയും അതിലൂടെ ഭീഷണിപ്പെടുത്തുന്ന സംഭവവും ഉണ്ടായിരുന്നു… കോട്ടക്കൽ ബസ്റ്റാൻഡിൽ വച്ചും മരണപ്പെട്ട ഓട്ടോ ഡ്രൈവറുടെ ബന്ധുക്കൾ എന്ന് പറയുന്ന ആളുകൾ വന്ന് ഈ ബസ്സിലെ തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ടെന്ന് ബസ് തൊഴിലാളികൾ പറയുന്നു… ഈ സംഭവത്തിനുശേഷം ഈ മൂന്ന് തൊഴിലാളികളു...

മലപ്പുറത്ത് ഏതാ ഒരു കുരങ്ങൻ' ; നഗരത്തിൽ പലയിടത്തും അജ്ഞാത പോസ്റ്റർ

മലപ്പുറം: മലപ്പുറം നഗരത്തില്‍ അജ്ഞാത പോസ്റ്റര്‍. 'മലപ്പുറത്ത് ഏതാ ഒരു കുരങ്ങന്‍?' എന്ന പേരിലാണ് നഗരത്തില്‍ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പോസ്റ്റര്‍ പ്രിന്റ് ചെയ്ത പ്രസിന്റെ വിവരങ്ങളും പോസ്റ്ററിലില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂള്‍ബാറിന്റെ പരസ്യമാണ് എന്നാണ് സൂചന.

എടരിക്കോട് ഉണ്ടായ അപകടത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ VIDEO

എടരിക്കോട് ഉണ്ടായ അപകടത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ 30 പേർക്ക് പരിക്ക് രണ്ട് പേർ മരണപ്പെട്ടു.  അപകടത്തിൽപ്പെട്ടത് 15ലധികം വാഹനങ്ങൾ   ട്രെയിലർ ലോറി നിയന്ത്രണം വിട്ട് ലോറിയും കാറുകളും ബൈക്കുകളും ഉൾപ്പെടെ 15ലധികം വാഹനങ്ങളിലാണ് ഇടിച്ചത്.  മുപ്പതോളം പേർക്ക് പരിക്കേറ്റു.  പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകട സ്ഥലത്ത് നിന്നും വാഹനങ്ങളെല്ലാം നീക്കം ചെയ്ത് റോഡ് ഗതാഗത യോഗ്യമാക്കി  പോലീസും ഫയർഫോഴ്സും നാട്ടുകാരും സന്നദ്ധപ്രവർത്തകരും ആംബുലൻസ് കൂട്ടായ്മയും ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.  തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശിയായ ദുആ എന്ന ഒരു വയസ്സുകാരിയും, ആട്ടിരി പള്ളിപ്പുറം സ്വദേശി വടക്കേതിൽ  മുഹമ്മദ് അലിയും മരണപ്പെട്ടു.  മരണപ്പെട്ടവരുടെ മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. VIDEO

കടലുണ്ടി പുഴയിൽ വീണ് രണ്ടര വയസ്സുകാരി ഗുരുതരാവസ്ഥയിൽ.

തിരൂരങ്ങാടി കടലുണ്ടി പുഴ യിൽ പനമ്പുഴ കടവിൽ കുളിക്കുന്നതിനിടെ രണ്ടര വയസ്സുകാരി വെള്ളത്തിൽ മുങ്ങി അപകടം... ഗുരുതരാവസ്ഥയിൽ ആയ കുട്ടിയെ തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്കായി കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു... കൊണ്ടോട്ടി സ്വദേശിയിയായ ഇശാ രണ്ടര വയസ്സ് എന്ന കുട്ടി തിരുരങ്ങാടി പനമ്പുഴയിലെ ഉമ്മാന്റെ വീട്ടിൽ വിരുന്നെത്തിയാതായിരുന്നു... ബന്ധുക്കളുടെ കൂടെ പുഴയിൽ കുളിക്കുന്നതിനിടയാണ് അപകടം...

വേങ്ങര ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻ്റ് ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു.

 വേങ്ങര ബസ് സ്റ്റാൻ്റിൽ പുതുതായി നിർമ്മിച്ച സീതി ഹാജി സ്മാരക ഷോപ്പിംഗ് കോംപ്ലക്സും ബസ് വെയിറ്റിംഗ് ഷെഡും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ സലീം അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കുഞ്ഞിമുഹമ്മദ് ടി.കെ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ  ഹസീന ബാനു സി.പി, ആരിഫ മടപ്പള്ളി, മറ്റു ജനപ്രതിനിധികൾ, എ.കെ.എ നസീർ, വ്യാപാരി വ്യവസായി പ്രതിനിധി അസീസ് ഹാജി, ഓവർസിയർ കൃഷണൻ കുട്ടി കെ തുടങ്ങിയവർ സന്നിഹിതരായിരുന്നു. 65 ലക്ഷം രൂപ തനത് ഫണ്ട് ഉപയോഗിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്.

മൂന്നിയൂരിൽ യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.

തിരൂരങ്ങാടി : യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മുന്നിയൂർ പാറക്കടവ് സ്വദേശി വെളുത്തോടത്ത് മൊയ്തീൻ- ആമിന ദമ്പതികളുടെ മകൻ, ആലിൻ ചുവട് ക്വാർട്ടെഴ്സിൽ താമസിക്കുന്ന ചെറിയ മുക്കത്ത് അബ്ദുൽ അസീസ് (42) ആണ് മരിച്ചത്. ഭാര്യയും മക്കളുമൊത്ത് ക്വാർട്ടെഴ്സിൽ ആണ് താമസിക്കുന്നത്. ഇന്നലെ  ഉച്ചയ്ക്ക് 2 മണിക്ക് ജോലി കഴിഞ്ഞു വീട്ടിൽ എത്തിയതായിരുന്നു. വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. 3 മണിക്ക് കുട്ടികൾ വന്നപ്പോഴാണ് അടുക്കള ഭാഗത്ത് മരിച്ചു കിടക്കുന്ന നിലയിൽ കണ്ടത്. സമീപത്ത് രക്തവും ഉണ്ടായിരുന്നു. ടി ബി രോഗമുള്ളതിനാൽ രക്തം ചര്ദിച്ചതാകും എന്ന നിഗമനത്തിലാണ് പോലീസ്. ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് തിങ്കളാഴ്ച ഖബറടക്കും.

കോട്ടക്കൽ എടരിക്കോട് ദേശീയപാതയിൽ കണ്ടെയ്നറിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് വൻ അപകടം.

മലപ്പുറം : കോട്ടക്കൽ എടരിക്കോട് ഹൈവേയിൽ ബ്രേക്ക് നഷ്ടപ്പെട്ട കണ്ടെയ്നർ ലോറി പിറകോട്ട് വന്നു അപകടം. നിരവധി കാറുകളിലും ബൈക്കുകളിലും ഇടിച്ച് വൻ അപകട പരമ്പരയാണ് ഉണ്ടായിട്ടുള്ളത്.കോട്ടക്കൽ മമ്മാലിപ്പടിയിൽ വാഹനാപകടത്തിൽ 8 ലധികം പേർക്ക് പരിക്കേറ്റു. ഒരാൾ മരണപ്പെട്ടു. ഒതുക്കുങ്ങൽ സ്വദേശിയായ വടക്കേതിൽ മുഹമ്മദലി എന്ന വ്യക്തിയാണ് മരണപ്പെട്ടത്.  മൃതദേഹം കോട്ടക്കൽ അൽമാസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി   കണ്ടെയ്നർ ലോറി പുറകോട്ട് വന്നു നിരവധി  വാഹനങ്ങളിൽ ഇടിച്ച് കയറുകയായിരുന്നു. ഇന്ന് രാത്രി 09:0 മണിയോടെയാണ് അപകടം നടന്നത്.        നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി കാറുകൾ, ഇരുചക്ര വാഹനങ്ങളിൽ അടക്കം നിരവധി വാഹനങ്ങളിൽ ഇടിച്ചു കയറി. മറ്റു വാഹനങ്ങളിൽ ഉള്ളവർക്കാണ് പരിക്കേറ്റത്. ഉടൻ തന്നെ നാട്ടുകാരും പോലീസും സന്നദ്ധ സേനാപ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. പരിക്കേറ്റവരെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ദേശീയ പാതയിൽ നിന്ന് സർവീസ് റോഡിലേക്ക് ഇറങ്ങിയ ശേഷമുള്ള ജങ്ഷനിൽ ആണ് അപകടം നടന്നത്. ലോറിയുടെ ബ്രെക്ക് നഷ്ടമായതാണ് അപകട കാരണം എന്നാണ് പ്രാഥമിക ന...

കോഴിക്കോട് മെഡിക്കൽ കോളേജ് കേസ്വാലിറ്റിയിൽ തീപിടുത്തം live

മെഡിക്കൽ കോളേജിൽ തീപിടുത്തം. കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വൽറ്റിയിൽ തീപ്പിടുത്തം . നിരവധി രോഗികളെ ഐസിയുവിൽ നിന്നും കാഷ്വാലിറ്റിയിൽ നിന്നും പുറത്തിറക്കി. എമർജൻസി ഉള്ള രോഗികളെ മറ്റു സുരക്ഷിതസ്ഥാനങ്ങളിലേക്ക് സ്ഥലം മാറ്റാനുള്ള സംവിധാനം ചെയ്തുകൊണ്ടിരിക്കുന്നു. തീപിടുത്തത്തെ തുടർന്ന് വ്യാപിച്ച പുക മെഡിക്കൽ കോളേജ് പരിസരത്ത് രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. തീ പിടുത്തത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല. ഇന്ന് സന്ധ്യക്ക് ശേഷം ആണ് തീപിടുത്തം ഉണ്ടായത് . പരിഭ്രാന്തരായ രോഗികളും കൂടെയുള്ളവരും സുരക്ഷാപ്രവർത്തനങ്ങൾക്ക് വിഘാധമാവുന്നുണ്ട്.. കൂടുതൽ വിവരങ്ങൾ ലഭിച്ചുവരുന്നു..

വീടുകളിലെ പ്രസവം- തെറ്റിദ്ധാരണ അകറ്റാനും ബോധവത്ക്കരണം ശക്തമാക്കാനും മത നേതാക്കളുടെ യോഗത്തില്‍ സമവായം

ആശുപത്രികളിലെ സുരക്ഷിതമായ പ്രസവത്തിന് പകരം വീടുകളില്‍ പ്രസവം നടത്താന്‍ ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ അകറ്റാനും ബോധവത്ക്കരണം ശക്തമാക്കാനും ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത മതനേതാക്കളുടെ യോഗത്തില്‍ സമവായം. ആരോഗ്യമുള്ള ഭാവി തലമുറയ്ക്കായി ആശുപത്രികളിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നതിനായി ജില്ലയിലെ ആരോഗ്യവകുപ്പ് നടത്തുന്ന 'കുഞ്ഞോമന ജനിക്കേണ്ടത് ഏറ്റവും സുരക്ഷിത കരങ്ങളില്‍, പ്രസവം സുരക്ഷിതമാക്കാന്‍ ആശുപത്രി തന്നെ തിരഞ്ഞെടുക്കാം' എന്ന ക്യാംപയിന്റെ ഭാഗമായാണ് മതനേതാക്കളുടെ യോഗം വിളിച്ചത്.  ഒരു മതവും പ്രസവത്തിന് ആശുപത്രികളിൽ ചികിത്സ തേടുന്നതിനെ എതിർക്കുന്നില്ലെന്നും ചികിത്സയും ശരിയായ പരിചരണവും വേണമെന്ന് നിഷ്കർഷിക്കുകയാണ് ചെയ്യുന്നതെന്നും യോഗത്തിൽ പങ്കെടുത്ത വിവിധ മത നേതാക്കൾ അഭിപ്രായപ്പെട്ടു. ഒറ്റപ്പെട്ട സംഭവങ്ങൾക്ക് പിന്നിലുള്ളവർക്ക് മത സംഘടനകളുടെയോ മത തത്വങ്ങളുടെയോ പിൻബലമില്ല. ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നത് തടയാൻ ശക്തമായ ബോധവത്ക്കരണം നടത്തണം. ഇക്കാര്യത്തിൽ ആരോഗ്യ വകുപ്പിൻ്റെയും ജില്ലാഭരണ കൂട...

വേങ്ങര കേന്ദ്രീകരിച്ച് വില്പനയ്ക്ക് എത്തിച്ച MDMA യും കഞ്ചാവുമായി അഞ്ചുപേർ പിടിയിൽ

പോലീസ് പിടികൂടിയത് അര ലക്ഷം രൂപ വിലവരുന്ന 8ഗ്രാം MDMA യും 40 ഗ്രാമോളം കഞ്ചാവും വേങ്ങര : ടൗൺ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ അഞ്ച് പേരെയാണ് മലപ്പുറം ഡെപ്യൂട്ടി പോലീസ്  സൂപ്രണ്ട്  KM ബിജുവിന്റെ നേതൃത്വത്തിൽ മലപ്പുറം DANSAF ടീമും വേങ്ങര പോലീസ് ഇൻസ്പെക്ടർ ആർ രാജേന്ദ്രൻ നായരുടെ  നേതൃത്വത്തിൽ വേങ്ങര പോലീസും ചേർന്ന് ഇന്ന് പുലർച്ചെ വേങ്ങര ബസ്റ്റാൻഡ് പരിസരത്തുള്ള ലഹരി വില്പന കേന്ദ്രത്തിൽ നിന്നും പിടികൂടിയത്  വേങ്ങര കൂനാരി വീട്ടിൽ മുഹമ്മദ് ഷരീഫ് 35 വയസ്സ്,  ഊരകം മേൽമുറി,മമ്പീതി സ്വദേശി  പ്രമോദ് യു ടി 30 വയസ്സ്, വേങ്ങര വലിയോറ ചേറ്റിപ്പുറമാട്, നമ്പൻ കുന്നത്തു വീട്ടിൽ അഫ്സൽ 36 വയസ്സ്, മറ്റത്തൂര് കൈപ്പറ്റ സ്വദേശി കല്ലം കുത്ത് റഷീദ് 35 വയസ്സ്, കണ്ണമംഗലം നോട്ടപ്പുറം മണ്ണിൽ വീട്ടിൽ അജിത്ത് 40 വയസ്സ്  എന്നിവരെയാണ് പോലീസ് പിടികൂടിയത്. ലഹരി ആവശ്യക്കാരെയും ഉപയോഗിക്കുന്നവരെയും ഉള്ളിൽ പ്രവേശിപ്പിച്ച് ലഹരി വില്പന കേന്ദ്രത്തിലേക്കുള്ള കവാടത്തിലെ ഇരുമ്പ് ഗേറ്റ് ഉള്ളിൽ നിന്ന് പൂട്ടിയാണ് അതിവ രഹസ്യമായി ലഹരി വിൽപ്പന കേന്ദ്രം പ്രവർത്തിച്ചുവന്നിരുന്നത്. ...