ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഏറ്റവും പുതിയ അപ്ഡേറ്റ്

കോഴിക്കോട് മെഡിക്കൽ കോളേജ് കേസ്വാലിറ്റിയിൽ തീപിടുത്തം live

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടലുണ്ടി പുഴയിൽ വീണ് രണ്ടര വയസ്സുകാരി ഗുരുതരാവസ്ഥയിൽ.

തിരൂരങ്ങാടി കടലുണ്ടി പുഴ യിൽ പനമ്പുഴ കടവിൽ കുളിക്കുന്നതിനിടെ രണ്ടര വയസ്സുകാരി വെള്ളത്തിൽ മുങ്ങി അപകടം... ഗുരുതരാവസ്ഥയിൽ ആയ കുട്ടിയെ തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്കായി കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു... കൊണ്ടോട്ടി സ്വദേശിയിയായ ഇശാ രണ്ടര വയസ്സ് എന്ന കുട്ടി തിരുരങ്ങാടി പനമ്പുഴയിലെ ഉമ്മാന്റെ വീട്ടിൽ വിരുന്നെത്തിയാതായിരുന്നു... ബന്ധുക്കളുടെ കൂടെ പുഴയിൽ കുളിക്കുന്നതിനിടയാണ് അപകടം...

മൂന്നിയൂരിൽ യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.

തിരൂരങ്ങാടി : യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മുന്നിയൂർ പാറക്കടവ് സ്വദേശി വെളുത്തോടത്ത് മൊയ്തീൻ- ആമിന ദമ്പതികളുടെ മകൻ, ആലിൻ ചുവട് ക്വാർട്ടെഴ്സിൽ താമസിക്കുന്ന ചെറിയ മുക്കത്ത് അബ്ദുൽ അസീസ് (42) ആണ് മരിച്ചത്. ഭാര്യയും മക്കളുമൊത്ത് ക്വാർട്ടെഴ്സിൽ ആണ് താമസിക്കുന്നത്. ഇന്നലെ  ഉച്ചയ്ക്ക് 2 മണിക്ക് ജോലി കഴിഞ്ഞു വീട്ടിൽ എത്തിയതായിരുന്നു. വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. 3 മണിക്ക് കുട്ടികൾ വന്നപ്പോഴാണ് അടുക്കള ഭാഗത്ത് മരിച്ചു കിടക്കുന്ന നിലയിൽ കണ്ടത്. സമീപത്ത് രക്തവും ഉണ്ടായിരുന്നു. ടി ബി രോഗമുള്ളതിനാൽ രക്തം ചര്ദിച്ചതാകും എന്ന നിഗമനത്തിലാണ് പോലീസ്. ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് തിങ്കളാഴ്ച ഖബറടക്കും.

കോഴിക്കോട് മെഡിക്കൽ കോളേജ് കേസ്വാലിറ്റിയിൽ തീപിടുത്തം live

മെഡിക്കൽ കോളേജിൽ തീപിടുത്തം. കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വൽറ്റിയിൽ തീപ്പിടുത്തം . നിരവധി രോഗികളെ ഐസിയുവിൽ നിന്നും കാഷ്വാലിറ്റിയിൽ നിന്നും പുറത്തിറക്കി. എമർജൻസി ഉള്ള രോഗികളെ മറ്റു സുരക്ഷിതസ്ഥാനങ്ങളിലേക്ക് സ്ഥലം മാറ്റാനുള്ള സംവിധാനം ചെയ്തുകൊണ്ടിരിക്കുന്നു. തീപിടുത്തത്തെ തുടർന്ന് വ്യാപിച്ച പുക മെഡിക്കൽ കോളേജ് പരിസരത്ത് രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. തീ പിടുത്തത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല. ഇന്ന് സന്ധ്യക്ക് ശേഷം ആണ് തീപിടുത്തം ഉണ്ടായത് . പരിഭ്രാന്തരായ രോഗികളും കൂടെയുള്ളവരും സുരക്ഷാപ്രവർത്തനങ്ങൾക്ക് വിഘാധമാവുന്നുണ്ട്.. കൂടുതൽ വിവരങ്ങൾ ലഭിച്ചുവരുന്നു..

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

.



*പ്രഭാത വാർത്തകൾ* 2025 | ജനുവരി 11 | ശനി 1200 | ധനു 27 | രോഹിണി l 1446 l റജബ് 11 ➖➖➖➖➖➖➖➖ ◾ മഹാത്മാ ഗാന്ധിയുടെ ആശയങ്ങള്‍ ശക്തിപ്പെടുത്താനും ബൂത്തുതലത്തില്‍ കോണ്‍ഗ്രസിന്റെ സംഘടനാ അടിത്തറ വിപുലീകരിക്കാനും ജനപിന്തുണ വര്‍ധിപ്പിക്കുന്നതിനുമായി മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനമായ ജനുവരി 30 മുതല്‍ ഒരുമാസം കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് മഹാത്മാഗാന്ധി കുടുംബസംഗമങ്ങള്‍ സംഘടിപ്പിക്കും. പ്രസിഡന്റ് കെ.സുധാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന, കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗത്തിലാണ് തീരുമാനം. ◾ അനശ്വര ഗായകന്‍ പി.ജയചന്ദ്രന് സാംസ്‌കാരിക നഗരിയുടെ സ്നേഹ പ്രണാമം. വ്യാഴാഴ്ച അന്തരിച്ച ഗായകനെ അവസാനമായി കാണാന്‍ ഒട്ടേറെപ്പേരാണ് ഇന്നലെ പൂങ്കുന്നത്തെ വസതിയിലും സംഗീത നാടക അക്കാദമിയിലുമെത്തിയത്. ശ്രീകുമാരന്‍ തമ്പിയും ഗോപിയാശാനും മന്ത്രിമാര്‍ക്കൊപ്പം പ്രിയ സുഹൃത്തിന് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു. രഞ്ജി പണിക്കര്‍ അടക്കം പ്രിയപ്പെട്ടവര്‍ മൃതദേഹത്തെ അനുഗമിച്ചു. മമ്മൂട്ടി അടക്കമുളള താരങ്ങള്‍ പൂങ്കുന്നത്തെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. ഇന്നലെ രാവിലെ ഏട്ടരയോടെ മൃതദേഹം അമല മെഡിക്കല്‍ കോളേജില്‍ നിന്ന് പൂങ്കുന്നത്തെ വീട്ടിലേക്ക് എത്തിക്കുകയായിരുന്നു. ഇന്നു രാവിലെ എട്ടിന് അദ്ദേഹം പഠിച്ച ഇരിങ്ങാലക്കുട നാഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് പറവൂര്‍ ചേന്ദമംഗലം പാലിയത്ത് എത്തിക്കും. നാലുകെട്ടില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം 3.30നു സമീപത്തെ പാലിയം ശ്മശാനത്തില്‍ വെച്ച് സംസ്‌കാരം. ◾ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. തൃണമൂല്‍ നേതാവും എംപിയുമായ അഭിഷേക് ബാനര്‍ജിയാണ് അന്‍വറിന് അംഗത്വം നല്‍കി സ്വീകരിച്ചത്. ഡിഎംകെ പ്രവേശനം പാളിയതിന് പിന്നാലെയാണ് പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അന്‍വറിന്റെ അംഗത്വം സ്ഥിരീകരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. ◾ തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന പി.വി. അന്‍വര്‍ എം.എല്‍.എയെ സംസ്ഥാനത്തിന്റെ ചുമതലയുള്ള കോ-ഓര്‍ഡിനേറ്ററായി നിയമിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ അധ്യക്ഷയുമായ മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജിയുമായി അന്‍വര്‍ കൂടിക്കാഴ്ച നടത്തി. നിയമസഭാ തിരഞ്ഞെടുപ്പിന് ആറുമാസം മുമ്പ് അന്‍വര്‍, തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുത്തേക്കുമെന്നും ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ മമതാ ബാനര്‍ജി കേരളത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പി വി അന്‍വര്‍ എംഎല്‍എ ഇന്ന് കൊല്‍ക്കത്തയില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി വാര്‍ത്താസമ്മേളനം നടത്തും. ◾ വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്ക് നിയമന വിവാദങ്ങള്‍ക്കിടെയും ഐസി ബാലകൃഷ്ണന്‍ എംഎല്‍എയുടെ പേരില്‍ നിയമന ശുപാര്‍ശ കത്ത് പ്രചരിക്കുന്നു. ഇതുസംബന്ധിച്ച് ഐസി ബാലകൃഷ്ണന്‍ എംഎല്‍എ പദവി ദുരുപയോഗം ചെയ്തു എന്ന് ആരോപിച്ച് സിപിഎം പരാതി നല്‍കി. ജില്ലാ കമ്മിറ്റിയംഗം സുരേഷ് താളൂര്‍ ആണ് ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. ◾ വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ടതിന് പിന്നാലെ ഒളിവിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ. നിലവില്‍ കര്‍ണാടകയിലാണ് ഉള്ളതെന്നും രണ്ട് ദിവസത്തിനുള്ളില്‍ വയനാട്ടില്‍ വരുമെന്നും ഐ സി ബാലകൃഷ്ണന്‍ പ്രതികരിച്ചു. സുഹൃത്തിന്റെ മകളുടെ വിവാഹത്തിന് വേണ്ടിയാണ് കര്‍ണാടകയില്‍ വന്നതെന്നും ഒളിവിലാണ് എന്ന വാര്‍ത്തകള്‍ തെറ്റെന്നും നടക്കുന്നത് സിപിഎം വേട്ടയാണെന്നും ഐ സി ബാലകൃഷ്ണന്‍ പറഞ്ഞു. ◾ വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ ആത്മഹത്യയില്‍ സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണം നടക്കട്ടെയെന്ന് കോണ്‍ഗ്രസ് നേതൃത്വം. എന്തെങ്കിലും തെളിവുണ്ടെങ്കില്‍ പൊലീസ് അന്വേഷിക്കട്ടെയെന്നും എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ കേസിനെ രാഷ്ട്രീയമായി കാണരുതെന്നുമാണ് പാര്‍ട്ടിക്കുള്ളിലെ അഭിപ്രായം. ◾ ദുരൂഹസാഹചര്യത്തില്‍ കാണാതായ റിയല്‍ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ ഡ്രൈവര്‍ രജിത്തിനെയും ഭാര്യയേയും കണ്ടെത്തി. എലത്തൂര്‍ സ്വദേശിയായ രജിത്ത് കുമാര്‍, ഭാര്യ തുഷാര എന്നിവരെ ഗുരുവായൂരില്‍ നിന്നാണ് കണ്ടെത്തിയത്. ഇരുവരെയും ഉടന്‍ കോഴിക്കോട് എത്തിച്ച് കോടതിയില്‍ ഹാജരാക്കും. അതേസമയം മാമി തിരോധാനക്കേസ് അന്വേഷണസംഘം വല്ലാതെ ബുദ്ധിമുട്ടിക്കുകയാണെന്നുള്ള രജിത്ത് കുമാറിന്റെ വാട്സാപ്പ് സന്ദേശം പ്രചരിക്കുന്നു. ഗുരുവായൂരില്‍നിന്ന് കണ്ടെത്തും മുമ്പ് മാമിയുടെ ഡ്രൈവര്‍ രജിത്ത് കുമാര്‍ വാട്സാപ്പിലയച്ച ശബ്ദസന്ദേശമാണ് പുറത്തായത്. ◾ ആലപ്പുഴ ജില്ലയിലെ സിപിഎം പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പുമായി പിണറായി വിജയന്‍. ആലപ്പുഴയില്‍ വിഭാഗീയത അവസാനിച്ചിട്ടില്ലെന്നും വോട്ട് ചോര്‍ച്ചയില്‍ സംഘടനാപരമായ പരിശോധന നടന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. വലതുപക്ഷ മാധ്യമങ്ങളെ പ്രതിരോധിക്കാന്‍ ദേശാഭിമാനിയുടെ പ്രചാരണം ഊര്‍ജിതമാക്കണമെന്നും പ്രതിനിധികളോട് പിണറായി ആവശ്യപ്പെട്ടു ◾ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്നുകളുടെയും ശസ്ത്രക്രിയ ഉപകരണങ്ങളുടേയും വിതരണം നിലച്ചു. 90 കോടി രൂപയോളം കുടിശ്ശിക വന്നതോടെയാണ് കമ്പനികള്‍ വിതരണം നിര്‍ത്തിയത്. സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയെ ആശ്രയിക്കുന്ന ആയിരക്കണക്കിന് രോഗികള്‍ പ്രതിസന്ധിയിലാകും. ഉടന്‍ തന്നെ വിതരണക്കാര്‍ക്ക് ഫണ്ട് ലഭ്യമാക്കുമെന്ന വിശദീകരണമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ നല്‍കുന്നത്. ◾ പുതുവത്സരത്തില്‍ സംസ്ഥാനത്തിന് 3,330 കോടി രൂപ അനുവദിച്ച നരേന്ദ്രമോദി സര്‍ക്കാറിന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. നികുതി ഇനത്തില്‍ 1,73,030 രൂപയാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് മൊത്തം അനുവദിച്ചത്. ◾ ആലപ്പുഴയില്‍ മുസ്ലിംലീഗ് സെമിനാറില്‍ പങ്കെടുക്കുന്ന രാഷ്ട്രീയ നേതാക്കളുടെ കൂട്ടത്തില്‍ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് ജി സുധാകരനും. മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാറിലാണ് ജി സുധാകരന്റെ പേര് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ മാസം 13നാണ് സെമിനാര്‍ നടക്കുന്നത്. ◾ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തെ ട്രോമ കെയറിന്റേയും ബേണ്‍സ് ചികിത്സയുടേയും സെന്റര്‍ ഓഫ് എക്‌സലന്‍സായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് ലഭിച്ചു. പരിക്കുകളുടേയും പൊള്ളലിന്റേയും പ്രതിരോധത്തിനും മാനേജ്‌മെന്റിനുമുള്ള ദേശീയ പരിപാടിയുടെ ഭാഗമായാണ് രാജ്യത്തെ 8 പ്രമുഖ ആരോഗ്യ സ്ഥാപനങ്ങളെ സെന്റര്‍ ഓഫ് എക്‌സലന്‍സായി തെരഞ്ഞെടുത്തത്. ◾ അല്‍മുക്താദിര്‍ ജ്വല്ലറിയിലെ ആദായ നികുതി റെയ്ഡില്‍ നികുതി വെട്ടിപ്പ് കണ്ടെത്തി. വന്‍ തോതില്‍ കളളപ്പണം വെളിപ്പിച്ചെന്നാണ് ഇന്‍കം ടാക്സ് കണ്ടെത്തല്‍. കേരളത്തില്‍ മാത്രം 380 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയത്. സംസ്ഥാനത്തെ 30 കടകളിലാണ് പരിശോധന പുരോഗമിക്കുന്നത്. ◾ കണ്ണൂരില്‍ തമിഴ്നാട് സ്വദേശിനിയെ കബളിപ്പിച്ച് എടിഎം കാര്‍ഡ് കൈക്കലാക്കി പണം തട്ടിയ മധ്യവയസ്‌കന്‍ പിടിയില്‍. കണ്ണൂര്‍ മയ്യില്‍ സ്വദേശി കൃഷ്ണനെയാണ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സേലം സ്വദേശിനിയുടെ 60,000 രൂപയാണ് പ്രതി തട്ടിയെടുത്തത്. ◾ തിരുവനന്തപുരം മടവൂരില്‍ രണ്ടാം ക്ലാസുകാരി സ്‌കൂള്‍ ബസിനടിയില്‍പെട്ട് മരിച്ചു. മടവൂര്‍ ഗവ. എല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കൃഷ്ണേന്ദുവാണ് മരിച്ചത്. സ്‌കൂള്‍ ബസില്‍ നിന്നിറങ്ങി വീട്ടിലേക്ക് നടക്കുമ്പോള്‍ കേബിളില്‍ കാല്‍ കുരുങ്ങി അതേ ബസിനടയിലേക്ക് വീഴുകയായിരുന്നു. ആശുപത്രിയിലെത്തിക്കും മുമ്പ് ജീവന്‍ നഷ്ടപ്പെട്ടു. ◾ വീട് ജപ്തി ചെയ്യാന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ എത്തിയതിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. പട്ടാമ്പി കിഴായൂരിലാണ് സംഭവം. ഗവ. യു.പി. സ്‌കൂളിന് സമീപം താമസിക്കുന്ന കിഴക്കേപുരക്കല്‍ വീട്ടില്‍ ജയയാണ് മണ്ണെണ്ണെ ഒഴിച്ച് തീകൊളുത്തിയത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം. അതേസമയം ഷൊര്‍ണൂര്‍ സഹകരണ അര്‍ബന്‍ ബാങ്ക് നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്. ഇന്നലെ വൈകീട്ട് ബാങ്കിന്റെ പട്ടാമ്പി ശാഖയിലേക്ക് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ഇന്ന് മുസ്ലിം യൂത്ത് ലീഗ് ബാങ്കിന് മുന്നിലേക്ക് പ്രതിഷേധം സംഘടിപ്പിക്കും. 2015 ല്‍ രണ്ട് ലക്ഷം രൂപയുടെ വായ്പയെടുക്കുകയും തിരിച്ചടവ് മുടങ്ങുകയുമായിരുന്നു. ◾ തിരുവനന്തപുരം കരകുളം പിഎ അസീസ് എന്‍ജിനീയറിങ് ആന്‍ഡ് പോളിടെക്നിക് കോളേജിനുള്ളിലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്നും കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഡിഎന്‍എ പരിശോധന ഫലം പുറത്ത്. മരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം കോളേജ് ഉടമയായ ഇഎം താഹയുടേത് തന്നെയാണെന്നാണ് ഡിഎന്‍എ പരിശോധന ഫലം. ◾ പാലക്കാട് തിരുവാഴിയോട്ട് ടൂറിസ്റ്റ് ബസ്സിന് തീ പിടിച്ചു. ആര്‍ക്കും പരിക്കില്ല. ബസ് ഏതാണ്ട് പൂര്‍ണമായി കത്തിനശിച്ചു. കോഴിക്കോട് നിന്ന് ചെന്നൈയില്ക്ക് പോകുകയായിരുന്ന എ വണ്‍ ബസിനാണ് തീ പിടിച്ചത്. കോങ്ങാട് നിന്ന് അഗ്‌നിരക്ഷാ യൂണിറ്റ് എത്തി തീയണച്ചു. അപകട കാരണം ഷോര്‍ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം. ◾ നഴ്സിംഗ് വിദ്യാര്‍ത്ഥിനി അമ്മു സജീവിന്റെ മരണത്തില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ കേസ്. ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് പരിക്കേറ്റ അമ്മുവിന് കൃത്യമായ ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം നടത്തിയാണ് പൊലീസ് പുതിയ കേസെടുത്തത്. ◾ 13-ാം വയസ്സുമുതല്‍ ലൈംഗിക പീഡനത്തിനിരയായെന്ന വെളിപ്പെടുത്തലുമായി പതിനെട്ടുകാരി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ അറുപത് പേര്‍ ലൈംഗികപീഡനത്തിനിരയാക്കിയെന്ന വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പത്തനംതിട്ട ഇലവുംതിട്ട പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ശിശുക്ഷേമ സമിതിക്കു മുന്‍പാകെ പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ 40 പേര്‍ക്കെതിരേയാണ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്. ◾ സംസ്ഥാനത്ത് ഇന്ന് 10 ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. ◾ കന്യാകുമാരിയിലെ പനച്ചിമൂടില്‍ തമിഴ്നാട് പൊലീസ് പിടികൂടിയ ലോറികളില്‍ ഉണ്ടായിരുന്നത് തിരുവനന്തപുരത്തെ വന്‍കിട ഹോട്ടലുകളിലെ ഭക്ഷ്യമാലിന്യങ്ങള്‍. ലോറികളില്‍ ഉണ്ടായിരുന്ന മലയാളികളടക്കമുള്ള ഒമ്പത് തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. ഹോട്ടലുകളിലെ മാലിന്യം നീക്കാന്‍ കരാറെടുത്ത തിരുവനന്തപുരത്തെ ഏജന്റിനെ ഉടന്‍ പിടികൂടുമെന്ന് തമിഴ്നാട് പൊലീസ് അറിയിച്ചു. ഏജന്റിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ◾ തമിഴ്നാട്ടില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ശിക്ഷ കടുപ്പിക്കുന്നു . സോഷ്യല്‍ മീഡിയ വഴിയോ നേരിട്ടോ സ്ത്രീകളെ ശല്യപെടുത്തുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്താല്‍ 5 വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയുമാകും ഇനി ശിക്ഷ. നേരത്തെ 3 വര്‍ഷം തടവും 10,000 രൂപ പിഴയുമായിരുന്ന ശിക്ഷ ആണ് വര്‍ധിപ്പിക്കുന്നത്. ◾ രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വെച്ച് കൂട്ടിച്ചേര്‍ക്കുന്ന ഐഎസ്ആര്‍ഒയുടെ സ്പേഡെക്സ് ദൗത്യം വൈകും. ഉപഗ്രഹങ്ങളെ ഇന്നലെ ഉച്ചയോടെ 1.5 കിലോമീറ്റര്‍ പരസ്പര അകലത്തില്‍ എത്തിച്ചു. ഇന്ന് രാവിലെ വരെ ഉപഗ്രഹങ്ങള്‍ ഈ അവസ്ഥയില്‍ തുടരുമെന്നും പിന്നീട് അകലം 500 മീറ്ററിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കും എന്നും ഇസ്രോ അറിയിച്ചു. ◾ വി.ഡി. സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തിലെടുത്ത കേസില്‍ ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം. പുണെ കോടതിയാണ് ജാമ്യം അനുവദിച്ചത്. അതേസമയം രാഹുല്‍ 25,000 രൂപ ജാമ്യത്തുക കെട്ടിവെക്കണമെന്നും ഒരു ആള്‍ജാമ്യം ഹാജരാക്കണമെന്നും കോടതി നിഷ്‌കര്‍ഷിച്ചു. ◾ ജമ്മു കാശ്മീരിലെ നിയമസഭാ സാമാജികരുടെ അധ്യാപകനായി എന്‍ കെ പ്രേമചന്ദ്രന്‍ എം പി. ലോക്സഭാ സെക്രട്ടറിയേറ്റില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ലമെന്ററി റിസര്‍ച്ച് ആന്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് (പ്രൈഡ്) ആണ് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട നിയമസഭാ സമാജികര്‍ക്ക് പരിശീലനം നല്‍കുവാന്‍ എന്‍ കെ പ്രേമചന്ദ്രന്‍ എം പി യെ നിയോഗിച്ചത്. ◾ സംഘര്‍ഷമുണ്ടായ ഉത്തര്‍പ്രദേശ് സംഭലില്‍ ഐക്യവും സമാധാനവും നിലനിര്‍ത്തണമെന്ന് സുപ്രീം കോടതി. ഇക്കാര്യം സുപ്രീം കോടതി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറ?ഞ്ഞു. ഷാഹി ജമാ മസ്ജിദ് പരിസരത്തെ കിണറിന്റെ കാര്യത്തില്‍ തല്‍സ്ഥിതി തുടരണമെന്നും കോടതി നിര്‍ദേശിച്ചു. ◾ വിവാഹേതരബന്ധം മറച്ചുവെക്കാന്‍ പോണ്‍ താരം സ്റ്റോമി ഡാനിയേല്‍സിന് പണം നല്‍കിയെന്ന 'ഹഷ് മണി' കേസില്‍ ഡൊണാള്‍ഡ് ട്രംപ് കുറ്റക്കാരനെന്ന ന്യൂയോര്‍ക്ക് ജ്യൂറിയുടെ വിധി ശരിവെച്ച് ന്യൂയോര്‍ക്ക് കോടതി. അതേ സമയം ട്രംപിനെതിരെയുള്ള ശിക്ഷ വിധിക്കുന്നത് ജഡ്ജി ഒഴിവാക്കി. നിയുക്ത പ്രസിഡന്റായതിനാല്‍ നിയമം അനുവദിക്കുന്ന പ്രത്യേക പരിരക്ഷ ട്രംപിന് ലഭിക്കുമെന്നതാണ് കാരണം. ◾ പ്രതിവര്‍ഷ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡിട്ട് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. 2024 ജനുവരി മുതല്‍ ഡിസംബര്‍ വരെ 49.17 ലക്ഷം പേരാണ് തിരുവനന്തപുരം എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്തത്. മുന്‍വര്‍ഷം 41.48 ലക്ഷം ആയിരുന്നു യാത്രക്കാരുടെ എണ്ണം. യാത്രക്കാരുടെ എണ്ണത്തില്‍ 18.52 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2024ലെ ആകെ യാത്രക്കാരില്‍ 26.4 ലക്ഷം പേര്‍ ഇന്ത്യന്‍ നഗരങ്ങളിലേക്കും 22.7 ലക്ഷം പേര്‍ വിദേശനഗരങ്ങളിലേക്കുമാണ് യാത്ര ചെയ്തത്. എയര്‍ ട്രാഫിക് മൂവ്‌മെന്റുകളുടെ എണ്ണം 28306 ല്‍ നിന്ന് 32324 ആയി ഉയര്‍ന്നു. 14.19 ശതമാനമാണ് വര്‍ധന. നിലവില്‍ പ്രതിദിനം ശരാശരി 100 സര്‍വീസുകളിലായി 15000നു മുകളില്‍ യാത്രക്കാരാണ് തിരുവനന്തപുരം എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്യുന്നത്. 11 ഇന്ത്യന്‍ നഗരങ്ങളിലേക്കും 14 വിദേശനഗരങ്ങളിലേക്കും തിരുവനന്തപുരത്തു നിന്ന് സര്‍വീസുകളുണ്ട്. പ്രതിമാസ യാത്രക്കാരുടെ ശരാശരി 4 ലക്ഷത്തിനു മുകളില്‍ എത്തി. ഡിസംബറില്‍ മാത്രം യാത്ര ചെയ്തത് 4.52 ലക്ഷം പേരാണ്. ഇതും സര്‍വകാല റെക്കോഡ് ആണ്. ◾ ഇടവേളക്ക് ശേഷം അബാം മൂവീസിന്റ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് ഏബ്രഹാം മാത്യു നിര്‍മ്മിക്കുന്ന പുതിയ ചിത്രം 'മച്ചാന്റെ മാലാഖ' ഫെബ്രുവരി 27ന് റിലീസിന് എത്തുന്നു. ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൗബിന്‍ സാഹിര്‍ ആണ് നായകന്‍. നായിക നമിത പ്രമോദ്. ഒരു ഫീല്‍ ഗുഡ് ഫാമിലി എന്റര്‍ടൈയ്നറായിരിക്കും ചിത്രമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ധ്യാന്‍ ശ്രീനിവാസന്‍, ദിലീഷ് പോത്തന്‍, മനോജ്, കെ.യു.(തിങ്കളാഴ്ച്ച നിശ്ചയം ഫെയിം), ശാന്തികൃഷ്ണ, വിനീത് തട്ടില്‍, ആര്യ (ബഡായി), ആല്‍ഫി പഞ്ഞിക്കാരന്‍, ശ്രുതി ജയന്‍, രാജേഷ് പറവൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. സംവിധായകന്‍ ജക്സന്‍ ആന്റണിയുടെ കഥക്ക് അജീഷ് പി. തോമസ് തിരക്കഥ രചിക്കുന്നു. സംഗീതം-ഔസേപ്പച്ചന്‍. ◾ മലയാളത്തില്‍ സമീപകാലത്തെ ഏറ്റവും ശ്രദ്ധേയ വിജയമാണ് ഉണ്ണി മുകുന്ദന്‍ നായകനായ 'മാര്‍ക്കോ'. മറുഭാഷാ പ്രേക്ഷകരും തിയറ്ററുകളിലെത്തി കണ്ട അപൂര്‍വ്വം മലയാള ചിത്രങ്ങളുടെ കൂട്ടത്തിലാണ് ഇപ്പോള്‍ മാര്‍ക്കോ. മലയാളത്തിന് പുറമെ തെലുങ്ക് പതിപ്പും കളക്ഷന്‍ നേടിയെങ്കിലും ഹിന്ദി പതിപ്പ് നേടിയ കളക്ഷനാണ് മോളിവുഡ് വ്യവസായത്തെത്തന്നെ അമ്പരപ്പിച്ചത്. ഇപ്പോഴിതാ പ്രദര്‍ശനം നാലാം വാരത്തിലേക്ക് കടക്കുമ്പോള്‍ ചിത്രം ഹിന്ദിയില്‍ ഇതുവരെ നേടിയ കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്. മലയാളം പതിപ്പിനൊപ്പം ഡിസംബര്‍ 20 നാണ് മാര്‍ക്കോയുടെ ഹിന്ദി പതിപ്പും തിയറ്ററുകളില്‍ എത്തിയത്. പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ തരണ്‍ ആദര്‍ശിന്റെ കണക്ക് അനുസരിച്ച് ഹിന്ദി പതിപ്പിന്റെ ആദ്യ വാര കളക്ഷന്‍ വെറും 30 ലക്ഷമായിരുന്നു. ആദ്യ വാരം 30 ലക്ഷം നേടിയ ചിത്രം രണ്ടാം വാരത്തില്‍ 4.12 കോടി നേടി. മൂന്നാം വാരത്തില്‍ 5.64 കോടിയും. അതായത് മാര്‍ക്കോയുടെ ഹിന്ദി പതിപ്പ് ഇതുവരെ നേടിയിരിക്കുന്നത് 10.06 കോടിയാണ്. ◾ ജനപ്രിയ ഇരുചക്ര വാഹന ബ്രാന്‍ഡായ ബജാജ് ഓട്ടോ അതിന്റെ പ്രശസ്തമായ മോഡലായ 'പള്‍സര്‍ ആര്‍എസ് 200' അപ്‌ഡേറ്റ് ചെയ്തു. പൂര്‍ണ്ണമായും പുതിയ രൂപത്തിലാണ് ഈ ബൈക്കിനെ പുറത്തിറക്കിയത്. ആകര്‍ഷകമായ രൂപവും കരുത്തുറ്റ എഞ്ചിനും സജ്ജീകരിച്ചിരിക്കുന്ന ഈ പുതിയ ബജാജ് പള്‍സര്‍ ആര്‍എസ് 200 ന്റെ പ്രാരംഭ എക്സ്-ഷോറൂം വില 1.84 ലക്ഷം രൂപയാണ്. കമ്പനിയുടെ പോര്‍ട്ട്‌ഫോളിയോയിലെ 200 സിസി എഞ്ചിനുമായി വരുന്ന ഒരേയൊരു ഫുള്‍ ഫെയര്‍ഡ് ബൈക്കാണിത്. പുതിയ പള്‍സര്‍ ആര്‍എസ് 200ല്‍ കമ്പനി എല്‍സിഡി പാനല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് അതിന്റെ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററായി ഉപയോഗിക്കുന്നു. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഇത് പിന്തുണയ്ക്കുന്നു എന്നതാണ് പ്രത്യേകത. റെയിന്‍, ഓഫ് റോഡ്, റോഡ് എന്നിവ ഉള്‍പ്പെടുന്ന മൂന്ന് റൈഡിംഗ് മോഡുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ബൈക്കിന്റെ എന്‍ജിന്‍ മെക്കാനിസത്തില്‍ ബജാജ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. മുമ്പത്തെപ്പോലെ, 200 സിസി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനിലാണ് ഈ ബൈക്ക് വരുന്നത്. ഈ ബൈക്ക് മൊത്തം മൂന്ന് നിറങ്ങളില്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്. ഇതില്‍ ഗ്ലോസി റേസിംഗ് റെഡ്, പേള്‍ മെറ്റാലിക് വൈറ്റ്, ആക്ടീവ് സാറ്റിന്‍ ബ്ലാക്ക് നിറങ്ങള്‍ ഉള്‍പ്പെടുന്നു. ◾ ദ്രാവിഡമുന്നേറ്റത്തിനു നാന്ദികുറിച്ച, പേരിനൊപ്പം ജാതിവാല്‍ ചേര്‍ക്കുന്നത് അപമാനകരമാണെന്ന ബോദ്ധ്യം സൃഷ്ടിച്ച പെരിയാര്‍; തമിഴ്‌നാടിന്റെ സാമൂഹിക നവോത്ഥാനത്തിനും നവീനമായൊരു തമിഴ് വ്യക്തിത്വത്തിനും അടിത്തറപാകിയ പരിഷ്‌കര്‍ത്താവ്. ദൈവത്തെ ഉന്മൂലനം ചെയ്യണമെന്ന് പെരിയാര്‍ വിശ്വസിച്ചത് എന്തുകൊണ്ട്? പെരിയാര്‍ പിന്തുടര്‍ന്ന ഒരേയൊരു കുറ്റവാളിയായിരുന്നോ ദൈവം? ബ്രാഹ്‌മണഹിന്ദുത്വത്തിന്റെ ആധിപത്യത്തെ വെല്ലുവിളിക്കുകയും തിര്‍ക്കുകയും ചെയ്ത അനേകര്‍ക്കിടയില്‍, പെരിയാറിനെ വ്യത്യസ്തനാക്കിയതും തുല്യനാക്കിയതും എന്താണ്? പെരിയാറിന്റെ നിരീശ്വരവാദത്തിന്റെ രാഷ്ട്രീയമാനങ്ങള്‍ ആഴത്തില്‍ പര്യവേക്ഷണം ചെയ്യുന്ന കൃതി. 'പെരിയാര്‍ രാഷ്ട്രീയ നിരീശ്വരവാദത്തെക്കുറിച്ച് ഒരു പഠനം'. കാര്‍ത്തിക് റാം മനോഹരന്‍. പരിഭാഷ - ഷിജു സുകുമാരന്‍. മാതൃഭൂമി. വില 255 രൂപ. ◾ നിരവധി പോഷകങ്ങള്‍ നിറഞ്ഞ വാഴപ്പഴത്തെ പലപ്പോഴും പ്രമേഹത്തെ പേടിച്ച് മനപ്പൂര്‍വം ഡയറ്റില്‍ നിന്ന് ഒഴിവാക്കി നിര്‍ത്താറുണ്ട്. പൊട്ടാസിയം, കാല്‍സ്യം, മഗ്നീഷ്യം, നിരവധി വൈറ്റമിനുകളും വാഴപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ സാന്ദ്രത നിലനിര്‍ത്താനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഊര്‍ജ്ജത്തിന്റെ തോത് കൂട്ടാനും സഹായിക്കുന്നു. എന്നാല്‍ ഇവയില്‍ അടങ്ങിയ കാര്‍ബോഹൈഡ്രേറ്റുകള്‍ രക്തത്തില്‍ ഷുഗര്‍ സ്പൈക്ക് ഉണ്ടാക്കുമെന്ന ധാരണയിലാണ് വാഴപ്പഴത്തെ ആളുകള്‍, പ്രത്യേകിച്ച പ്രമേഹ രോഗകള്‍ ഡയറ്റില്‍ നിന്ന് ഒഴിവാക്കി നിര്‍ത്തുന്നത്. എന്നാല്‍ ഇതില്‍ അടങ്ങിയ നാരുകള്‍ രക്തത്തിലേക്ക് പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കും. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ കുതിച്ചുചാട്ടം തടസപ്പെടുത്താന്‍ സഹായിക്കും. മിതത്വം പാലിക്കുന്നത് പ്രമേഹ രോഗികള്‍ക്കും വാഴപ്പഴത്തിന്റെ രുചി ആസ്വദിക്കാന്‍ സഹായിക്കും. പോഷകാഹാര വിദഗ്ധരുടെ മാര്‍ഗനിര്‍ദേശപ്രകാരം മിതമായ അളവില്‍ പ്രമേഹ രോഗികള്‍ക്കും വാഴപ്പഴം ഡയറ്റില്‍ ഉള്‍പ്പെടുത്താം. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പഴം ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇതില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിലൂടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. കൂടാതെ മധുരപലഹാരങ്ങളോടുള്ള ആസക്തി കുറയ്ക്കാനും സഹായിക്കും. എന്നാല്‍ വാഴപ്പഴത്തില്‍ കലോറി കൂടൂതലായതിനാല്‍ ഉച്ചഭക്ഷണത്തിനിടെ ലഘുഭക്ഷണമായി പഴം ഉള്‍പ്പെടുത്താം. ഇത് കലോറി കത്തിക്കാന്‍ ശരീരത്തിന് സമയം ലഭിക്കുന്നു. *ശുഭദിനം* *കവിത കണ്ണന്‍* ദൈവത്തിന്റെ കൂടെ ഭക്ഷണം കഴിക്കണം. അതായിരുന്നു ആ കുഞ്ഞിന്റെ ആഗ്രഹം. കയ്യില്‍ കുറച്ച് ഭക്ഷണവുമായി അവന്‍ ദൈവത്തെ തേടിയിറങ്ങി. ഒരു നദീതീരത്തെത്തിയപ്പോള്‍ ഒരു വൃദ്ധയെ കണ്ടുമുട്ടി. അവരുടെ അടുത്ത് സംസാരിച്ചിരുന്നു. വിശക്കാന്‍ തുടങ്ങിയപ്പോള്‍ കൊണ്ടുവന്ന ഭക്ഷണത്തില്‍ നിന്നും കുറച്ചെടുത്ത് അവന്‍ കഴിക്കാന്‍ തുടങ്ങി. കുറച്ച് ആ വൃദ്ധയ്ക്കും കൊടുത്തു. വീണ്ടുമവര്‍ സംസാരിച്ചിരുന്നു. വിശന്നപ്പോള്‍ രണ്ടുപേരും ചേര്‍ന്ന് സന്തോഷത്തോടെ ഭക്ഷണം കഴിച്ചു. സന്ധ്യയായപ്പോള്‍ അവര്‍ അവരവരുടെ വീടുകളിലേക്ക് മടങ്ങി. വളരെ സന്തോഷത്തോടെ തിരിച്ചുവരുന്ന മകനെ കണ്ട് അമ്മ കാരണമന്വേഷിച്ചു. അവന്‍ പറഞ്ഞു: ഞാന്‍ ഇന്ന് ദൈവത്തിന്റെ കൂടെ ഭക്ഷണം കഴിച്ചു. വൃദ്ധയും തന്റെ വീട്ടിലെത്തി. അവരുടെ കണ്ണ് നിറഞ്ഞിരിക്കുന്നത് കണ്ട് മറ്റുളളവര്‍ കാരണമന്വേഷിച്ചു. അവരും പറഞ്ഞു: ഞാന്‍ ഇന്ന് ദൈവത്തിന്റെ കൂടെയാണ് ഭക്ഷണം കഴിച്ചത് സൃഷ്ടികളിലെല്ലാം സൃഷ്ടാവുണ്ട് എന്ന തിരിച്ചറിവാണ് യഥാര്‍ത്ഥ ഈശ്വരാവബോധം. ദൈവത്തെ കാണാന്‍ പൊതു സ്ഥലങ്ങളിലേക്കിറങ്ങിയാല്‍ മതി. അവിടെ ആരോടും പറയാനാകാത്ത ആവശ്യങ്ങളുമായി നിശബ്ദമരായി നില്‍ക്കുന്ന ധാരാളം പേരുണ്ടാകും. വിശന്ന് വയറൊട്ടിയവരുണ്ടാകും നഷ്ടപ്പെട്ടതൊന്നും തിരിച്ചുകിട്ടാത്തവരുണ്ടാകും. രോഗികളും അനാഥരുമുണ്ട്. ഇവരെല്ലാവരും ദൈവത്തെ കാത്തിരിക്കുന്നുണ്ട്. ജീവിതത്തിലെ എല്ലാ പ്രതീക്ഷയും നഷ്ടപ്പെടുമ്പോള്‍ വരുന്ന ഏക പ്രതീക്ഷയാണ് ഈശ്വരന്‍. മനുഷ്യരൂപത്തിലേ ഈശ്വരന് പ്രത്യക്ഷപ്പെടാനാകൂ.. ആരുടെയെങ്കിലും ജീവിതത്തിലെ അത്ഭുതമാകാന്‍ നാം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനുളള എളുപ്പവഴി അപ്രതീക്ഷിത സമയങ്ങളില്‍ അവരാഗ്രഹിക്കുന്ന തണലായി മാറുക എന്നതാണ്. ആരുടെയെങ്കിലും ജീവിതത്തിലെ അദൃശ്യസമ്മാനമായി മാറുക, അതുതന്നെയാണ് ദൈവത്തിലേക്കുളള എളുപ്പവഴിയും - ശുഭദിനം. ➖➖➖➖➖➖➖➖

അഭിപ്രായങ്ങള്‍

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

മറ്റു വാർത്തകൾ

കടലുണ്ടി പുഴയിൽ വീണ് രണ്ടര വയസ്സുകാരി ഗുരുതരാവസ്ഥയിൽ.

തിരൂരങ്ങാടി കടലുണ്ടി പുഴ യിൽ പനമ്പുഴ കടവിൽ കുളിക്കുന്നതിനിടെ രണ്ടര വയസ്സുകാരി വെള്ളത്തിൽ മുങ്ങി അപകടം... ഗുരുതരാവസ്ഥയിൽ ആയ കുട്ടിയെ തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്കായി കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു... കൊണ്ടോട്ടി സ്വദേശിയിയായ ഇശാ രണ്ടര വയസ്സ് എന്ന കുട്ടി തിരുരങ്ങാടി പനമ്പുഴയിലെ ഉമ്മാന്റെ വീട്ടിൽ വിരുന്നെത്തിയാതായിരുന്നു... ബന്ധുക്കളുടെ കൂടെ പുഴയിൽ കുളിക്കുന്നതിനിടയാണ് അപകടം...

മൂന്നിയൂരിൽ യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.

തിരൂരങ്ങാടി : യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മുന്നിയൂർ പാറക്കടവ് സ്വദേശി വെളുത്തോടത്ത് മൊയ്തീൻ- ആമിന ദമ്പതികളുടെ മകൻ, ആലിൻ ചുവട് ക്വാർട്ടെഴ്സിൽ താമസിക്കുന്ന ചെറിയ മുക്കത്ത് അബ്ദുൽ അസീസ് (42) ആണ് മരിച്ചത്. ഭാര്യയും മക്കളുമൊത്ത് ക്വാർട്ടെഴ്സിൽ ആണ് താമസിക്കുന്നത്. ഇന്നലെ  ഉച്ചയ്ക്ക് 2 മണിക്ക് ജോലി കഴിഞ്ഞു വീട്ടിൽ എത്തിയതായിരുന്നു. വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. 3 മണിക്ക് കുട്ടികൾ വന്നപ്പോഴാണ് അടുക്കള ഭാഗത്ത് മരിച്ചു കിടക്കുന്ന നിലയിൽ കണ്ടത്. സമീപത്ത് രക്തവും ഉണ്ടായിരുന്നു. ടി ബി രോഗമുള്ളതിനാൽ രക്തം ചര്ദിച്ചതാകും എന്ന നിഗമനത്തിലാണ് പോലീസ്. ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് തിങ്കളാഴ്ച ഖബറടക്കും.

കോഴിക്കോട് മെഡിക്കൽ കോളേജ് കേസ്വാലിറ്റിയിൽ തീപിടുത്തം live

മെഡിക്കൽ കോളേജിൽ തീപിടുത്തം. കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വൽറ്റിയിൽ തീപ്പിടുത്തം . നിരവധി രോഗികളെ ഐസിയുവിൽ നിന്നും കാഷ്വാലിറ്റിയിൽ നിന്നും പുറത്തിറക്കി. എമർജൻസി ഉള്ള രോഗികളെ മറ്റു സുരക്ഷിതസ്ഥാനങ്ങളിലേക്ക് സ്ഥലം മാറ്റാനുള്ള സംവിധാനം ചെയ്തുകൊണ്ടിരിക്കുന്നു. തീപിടുത്തത്തെ തുടർന്ന് വ്യാപിച്ച പുക മെഡിക്കൽ കോളേജ് പരിസരത്ത് രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. തീ പിടുത്തത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല. ഇന്ന് സന്ധ്യക്ക് ശേഷം ആണ് തീപിടുത്തം ഉണ്ടായത് . പരിഭ്രാന്തരായ രോഗികളും കൂടെയുള്ളവരും സുരക്ഷാപ്രവർത്തനങ്ങൾക്ക് വിഘാധമാവുന്നുണ്ട്.. കൂടുതൽ വിവരങ്ങൾ ലഭിച്ചുവരുന്നു..

ഫാസിസത്തോട് ഒരു തരത്തിലും സന്ധിയില്ല. വെൽഫെയർ പാർട്ടി

വേങ്ങര: കേരളത്തിന്റെ മത സൗഹാർദ്ധവും സഹോദര്യവും സമാധാനവും തകർക്കാൻ നുണകളും കെട്ടുകഥകളുമായി വിദ്വേഷപ്രചാരണം നടത്തുന്ന സംഘി പരിവാർ കെണിയിൽ വീഴരുതെന്നും കേരളത്തിന്റെ നവോത്ഥാന പാരമ്പര്യം നിലനിർത്താൻ കക്ഷി ഭേദമന്യേ എല്ലാവരും ഒന്നിച്ചു സംഘപരിവാറിന്റെ ഫാസിസത്തെ ചെറുക്കണമെന്നും അവരുമായി ഒരു തരത്തിലും സന്ധി ചെയ്യരുതെന്നും വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി അഷ്‌റഫ്‌ വൈലത്തൂർ.  വേങ്ങര പഞ്ചായത്ത് വെൽഫെയർ പാർട്ടി പ്രസിഡന്റ്‌ ബഷീർ പുല്ലമ്പലവൻ നയിക്കുന്ന സാഹോദര്യ പദയാത്രയോടാനുബന്ധിച്ചു പാക്കടപുറായയിൽ ചേർന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഗാന്ധിക്കുന്ന് ഗിഫ്റ്റ് പരിസരത്തു നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച പദയാത്രയിൽ സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം നൂറുകണക്കിന് പേർ പങ്കെടുത്തു.  പദയാത്ര മൂന്നര കിലോമീറ്റർ സഞ്ചരിച്ചു പാക്കടപ്പുറായയിൽ സമാപിച്ചു. മണ്ഡലം പ്രസിഡന്റ്‌ കുഞ്ഞാലി മാസ്റ്റർ പി. പി, ട്രഷറർ അഷ്‌റഫ്‌ പാലേരി, ഒതുക്കുങ്ങൽ പഞ്ചായത്ത് പ്രസിഡന്റ്‌ അബ്ദുൽ ഹമീദ് മാസ്റ്റർ കെ. വി. എന്നിവർ പ്രസംഗിച്ചു.  പഞ്ചായത്ത്‌ സെക്രട്ടറി കു...

വാക്സിനും പ്രാർത്ഥനകളും വിഫലം; തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റ ആറുവയസ്സുകാരി സിയ മോൾ യാത്രയായി

തെരുവ് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെരുവള്ളൂർ കാക്കത്തടം സ്വദേശി കെ സി സൽമാനുൽ ഫാരിസിന്റെ മകൾ സിയ ഫാരിസ് (6) മരണത്തിന് കീഴടങ്ങി.  കുട്ടിയുടെ ജീവൻ രക്ഷിക്കാൻ ഒരു നാട് മുഴുവൻ പ്രാർത്ഥനയോടെ കാത്തിരിക്കെയാണ് ഈ ദുഃഖവാർത്ത പുറത്തുവന്നത്. കഴിഞ്ഞ മാസം 29-നാണ് സിയ മോൾക്ക് തെരുവ് നായയുടെ കടിയേറ്റത്. തലയിലും കാലിലും ഗുരുതരമായ പരിക്കുകളോടെ കുട്ടിയെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പേവിഷബാധക്കെതിരെയുള്ള വാക്സിൻ നൽകുകയും ചെയ്തിരുന്നു. എന്നാൽ നിർഭാഗ്യവശാൽ പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു. തലയിൽ കടിയേറ്റാൽ വാക്സിൻ നൽകിയാലും വിഷബാധ തടയാൻ സാധിക്കില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. ഈ നായ കാക്കത്തടം, കുന്നത്തുപറമ്പ്, ചാത്രത്തൊടി എന്നിവിടങ്ങളിലെ ഏഴ് പേരെക്കൂടി കടിച്ചിരുന്നു. പിന്നീട് ഈ നായയെ പാത്തിക്കുഴി പാലത്തിന് സമീപം ചത്ത നിലയിൽ കണ്ടെത്തുകയും ചെയ്തു. മിഠായി വാങ്ങാൻ വീട്ടിൽ നിന്ന് പുറത്തേക്ക് പോകുമ്പോളാണ് സിയ മോളെ നായ ആക്രമിച്ചത്. മറ്റുള്ള ഏഴ് പേർക്കും കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് വാക്സിൻ ന...

കാറ്റിലും മഴയിലും റോഡിലേക്ക് മരം കടപുഴക്കി വീണു video

(Photo :ശക്തമായ മഴയിൽ മരം കടപ്പുഴകി വീണു ഗതാഗതം തടസ്സപ്പെട്ടു, മലപ്പുറം ജില്ലാ ട്രോമാ കെയർ തിരുരങ്ങാടി യൂണിറ്റ്‌ ലീഡർ റാഫി മരം മുറിച്ചു മാറ്റുന്നു ) ശക്തമായ മഴയിൽ മരം കടപ്പുഴകി വീണു ഗതാഗതം തടസ്സപ്പെട്ടു,മരം മുറിച്ചു മാറ്റുന്ന പ്രവർത്തനം നടന്നു കൊണ്ടിരിക്കുന്നു... കൊളപ്പുറം-എയർപോർട്ട് റോഡിൽ,ആസാദ് നഗറിലാണ് മരം കടപുഴകി റോഡിലേക്ക് വീണത്... അതുവയിയുള്ള വാഹന ഗതാഗതം ഭാഗിഗമായി തടസ്സപ്പെട്ടിരിക്കുന്നു... മണിക്കൂറുകളുടെ ശ്രമഫലമായി റോഡിലേക്ക് വീണ മരം മുറിച്ച് മാറ്റി ഗതാഗതയോഗ്യമാക്കി 

പെരിന്തൽമണ്ണയിൽ വൻ അഗ്നിബാധ

പെരിന്തൽമണ്ണയിൽ വൻ അഗ്നിബാധ മൗലാന ഹോസ്പിറ്റലിൽ സമീപം ടാലൻ്റ് ബുക്ക് സ്റ്റാൾ ആണ് പൂർണ്ണമായും കത്തി നശിച്ചത്. പെരിന്തൽമണ്ണയിൽ നിന്ന് രണ്ട് യൂണിറ്റും മലപ്പുറത്തുനിന്ന് ഒരു യൂണിറ്റും എത്തി പെരിന്തൽമണ്ണ സ്റ്റേഷൻ ഓഫീസർ ബാബുരാജിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് ടീമും. മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ പതിനാറോളം ട്രോമാ കെയർ പ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി

മലപ്പുറത്ത് മയക്കുമരുന്ന് നൽകി വിദ്യാർഥിയെ പീഡിപ്പിച്ചു; യുവതി അറസ്റ്റിൽ; ഒത്താശ ചെയ്ത ഭർത്താവ് ഒളിവിൽ

തിരൂർ: മയക്കുമരുന്ന് നൽകി വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റിൽ. ഭർത്താവ് ഒളിവിൽ. തിരൂർ ബിപി അങ്ങാടി കായൽമഠത്തിൽ സാബിക്കിന്റെ ഭാര്യ പാലക്കാട് കല്ലടിക്കോട് വാക്കോട് കോളനിയിലെ സത്യഭാമ (30)യെയാണ് തിരൂർ പൊലീസ് പോക്സോ കേസിൽ അറസ്റ്റുചെയ്‌തത്. 2021ൽ പത്താംക്ലാസിൽ പഠിക്കുമ്പോൾ വിദ്യാർഥിയെ മയക്കുമരുന്ന് നൽകി യുവതി പീഡിപ്പിക്കുകയും ഭർത്താവ് സാബിക്ക് ഒത്താശ നൽകുകയുമായിരുന്നുവെന്നാണ് പരാതി. വിദ്യാർഥിയെ മയക്കുമരുന്ന് വിൽപ്പനക്ക് പ്രേരിപ്പിച്ചതായും പരാതിയുണ്ട്. മൊബൈൽ ഫോണിൽ വിദ്യാർഥിയുടെ അശ്ലീല ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തിയാണ് ദമ്പതികളുടെ ഇംഗിതത്തിന് വിധേയമാക്കിയത്. കുട്ടിയുടെ സ്വഭാവത്തിലെ മാറ്റങ്ങൾ കണ്ട വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തായത്. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. സത്യഭാമയെ തിരൂർ കോടതി റിമാൻഡ് ചെയ്തു‌.

സുരക്ഷിത പ്രസവം ക്യാമ്പയിന് വേങ്ങരയിൽ തുടക്കമായി

സുരക്ഷിത പ്രസവം ക്യാമ്പയിന് തുടക്കമായി      കുഞ്ഞോമന ജനിക്കേണ്ടത് സുരക്ഷിത കരങ്ങളിൽ പ്രസവ o സുരക്ഷിതമാക്കാൻ ആശുപത്രികൾ തന്നെ തെരത്തെടുക്കാo എന്ന സന്ദേശം സമൂഹത്തിലെത്തിക്കുന്നതിന്നുള്ള ബോ.ധവൽക്കരണ നാടകം വേങ്ങര ബസ് സ്റ്റാന്റ പരിസരത്ത്അരങ്ങേറി. ആശുപത്രിയിലുള്ള പ്രസവത്തിലൂടെ അമ്മക്കും കത്തിനും ലഭിക്കുന്ന സുരക്ഷയും ആരോഗ്യ നേട്ടങ്ങളെ കുറിച്ചും നാടകാവിഷ്കാരത്തിലൂടെ .ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം. ചെങ്ങന്നൂർ സൈന്ധവാസിലെ സനീഷ്യം സംഘവുമാണ് അവതാരകർ.          ആരോഗ്യവകുപ്പും ആരോഗ്യ കേരളവും വേങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രവും സംയുക്തമായി വേങ്ങര ബസ് സ്റ്റാന്റിൽ നടത്തിയ പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹസീന ഫസൽ ഉദ് ഘാടനം ചെയ്തു . ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ.എൻ. എൻ പമീലി അധ്യക്ഷയായി. ജില്ലാ മാസ് മീഡിയ ഓഫീസർമാരായ   കെ.പി. സാദിഖ് അലി , പി.എം. ഫസൽ, ഹെൽത്ത് സൂപ്പർവൈസർ ഹരിദാസ് , പബ്ലിക് ഹെൽത്ത് നഴ്സ് സൂപ്പർവൈസർ തങ്ക, പി.ആർ.ഒ നിയാസ് ബാബു. സി എച് എന്നിവർ സംസാരിച്ചു

കോട്ടക്കലിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ പ്രതിചേർക്കപ്പെട്ട ബസ് ഡ്രൈവർ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ

കോട്ടക്കലിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ പ്രതിചേർക്കപ്പെട്ട ബസ് ഡ്രൈവർ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കഴിഞ്ഞമാസം കോട്ടക്കൽ ഒതുക്കുങ്ങലിൽ ബസിലെ തൊഴിലാളികളും ഓട്ടോറിക്ഷ ഡ്രൈവറും തമ്മിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട റിമാൻഡിൽ കഴിഞ്ഞ തിരൂർ - മഞ്ചേരി PTB ബസിലെ ഡ്രൈവർ ആനക്കയം പുള്ളിലങ്ങാടി സ്വദേശി ഷിജു (37) നെ മഞ്ചേരി മെഡിക്കൽ കോളേജിന് സമീപത്തുള്ള ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി… ഓട്ടോ ഡ്രൈവർ മരണപ്പെട്ടത് ബസ്സുകാരുടെ ആക്രമണത്തിലാണ് എന്ന് കാണിച്ചാണ് ബസ്സിലെ ഡ്രൈവറെയും കണ്ടക്ടറെയും ക്ലീനറെയും പ്രതി ചേർത്ത് പോലീസ് കേസെടുക്കുകയും ഇതിനെ തുടർന്ന് ഇവർ റിമാൻഡിൽ പോവുകയും ചെയ്തത്… ഇതിനുശേഷം ജാമ്യത്തിൽ ഇറങ്ങിയ ഷിജുവിനെ അന്വേഷിച്ച് ഫോൺ കോൾ വരികയും അതിലൂടെ ഭീഷണിപ്പെടുത്തുന്ന സംഭവവും ഉണ്ടായിരുന്നു… കോട്ടക്കൽ ബസ്റ്റാൻഡിൽ വച്ചും മരണപ്പെട്ട ഓട്ടോ ഡ്രൈവറുടെ ബന്ധുക്കൾ എന്ന് പറയുന്ന ആളുകൾ വന്ന് ഈ ബസ്സിലെ തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ടെന്ന് ബസ് തൊഴിലാളികൾ പറയുന്നു… ഈ സംഭവത്തിനുശേഷം ഈ മൂന്ന് തൊഴിലാളികളു...

കൂടുതൽ വാർത്തകൾ

കോട്ടക്കലിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ പ്രതിചേർക്കപ്പെട്ട ബസ് ഡ്രൈവർ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ

കോട്ടക്കലിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ പ്രതിചേർക്കപ്പെട്ട ബസ് ഡ്രൈവർ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കഴിഞ്ഞമാസം കോട്ടക്കൽ ഒതുക്കുങ്ങലിൽ ബസിലെ തൊഴിലാളികളും ഓട്ടോറിക്ഷ ഡ്രൈവറും തമ്മിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട റിമാൻഡിൽ കഴിഞ്ഞ തിരൂർ - മഞ്ചേരി PTB ബസിലെ ഡ്രൈവർ ആനക്കയം പുള്ളിലങ്ങാടി സ്വദേശി ഷിജു (37) നെ മഞ്ചേരി മെഡിക്കൽ കോളേജിന് സമീപത്തുള്ള ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി… ഓട്ടോ ഡ്രൈവർ മരണപ്പെട്ടത് ബസ്സുകാരുടെ ആക്രമണത്തിലാണ് എന്ന് കാണിച്ചാണ് ബസ്സിലെ ഡ്രൈവറെയും കണ്ടക്ടറെയും ക്ലീനറെയും പ്രതി ചേർത്ത് പോലീസ് കേസെടുക്കുകയും ഇതിനെ തുടർന്ന് ഇവർ റിമാൻഡിൽ പോവുകയും ചെയ്തത്… ഇതിനുശേഷം ജാമ്യത്തിൽ ഇറങ്ങിയ ഷിജുവിനെ അന്വേഷിച്ച് ഫോൺ കോൾ വരികയും അതിലൂടെ ഭീഷണിപ്പെടുത്തുന്ന സംഭവവും ഉണ്ടായിരുന്നു… കോട്ടക്കൽ ബസ്റ്റാൻഡിൽ വച്ചും മരണപ്പെട്ട ഓട്ടോ ഡ്രൈവറുടെ ബന്ധുക്കൾ എന്ന് പറയുന്ന ആളുകൾ വന്ന് ഈ ബസ്സിലെ തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ടെന്ന് ബസ് തൊഴിലാളികൾ പറയുന്നു… ഈ സംഭവത്തിനുശേഷം ഈ മൂന്ന് തൊഴിലാളികളു...

മലപ്പുറത്ത് ഏതാ ഒരു കുരങ്ങൻ' ; നഗരത്തിൽ പലയിടത്തും അജ്ഞാത പോസ്റ്റർ

മലപ്പുറം: മലപ്പുറം നഗരത്തില്‍ അജ്ഞാത പോസ്റ്റര്‍. 'മലപ്പുറത്ത് ഏതാ ഒരു കുരങ്ങന്‍?' എന്ന പേരിലാണ് നഗരത്തില്‍ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പോസ്റ്റര്‍ പ്രിന്റ് ചെയ്ത പ്രസിന്റെ വിവരങ്ങളും പോസ്റ്ററിലില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂള്‍ബാറിന്റെ പരസ്യമാണ് എന്നാണ് സൂചന.

കടലുണ്ടി പുഴയിൽ വീണ് രണ്ടര വയസ്സുകാരി ഗുരുതരാവസ്ഥയിൽ.

തിരൂരങ്ങാടി കടലുണ്ടി പുഴ യിൽ പനമ്പുഴ കടവിൽ കുളിക്കുന്നതിനിടെ രണ്ടര വയസ്സുകാരി വെള്ളത്തിൽ മുങ്ങി അപകടം... ഗുരുതരാവസ്ഥയിൽ ആയ കുട്ടിയെ തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്കായി കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു... കൊണ്ടോട്ടി സ്വദേശിയിയായ ഇശാ രണ്ടര വയസ്സ് എന്ന കുട്ടി തിരുരങ്ങാടി പനമ്പുഴയിലെ ഉമ്മാന്റെ വീട്ടിൽ വിരുന്നെത്തിയാതായിരുന്നു... ബന്ധുക്കളുടെ കൂടെ പുഴയിൽ കുളിക്കുന്നതിനിടയാണ് അപകടം...

വേങ്ങര ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻ്റ് ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു.

 വേങ്ങര ബസ് സ്റ്റാൻ്റിൽ പുതുതായി നിർമ്മിച്ച സീതി ഹാജി സ്മാരക ഷോപ്പിംഗ് കോംപ്ലക്സും ബസ് വെയിറ്റിംഗ് ഷെഡും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ സലീം അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കുഞ്ഞിമുഹമ്മദ് ടി.കെ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ  ഹസീന ബാനു സി.പി, ആരിഫ മടപ്പള്ളി, മറ്റു ജനപ്രതിനിധികൾ, എ.കെ.എ നസീർ, വ്യാപാരി വ്യവസായി പ്രതിനിധി അസീസ് ഹാജി, ഓവർസിയർ കൃഷണൻ കുട്ടി കെ തുടങ്ങിയവർ സന്നിഹിതരായിരുന്നു. 65 ലക്ഷം രൂപ തനത് ഫണ്ട് ഉപയോഗിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്.

മൂന്നിയൂരിൽ യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.

തിരൂരങ്ങാടി : യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മുന്നിയൂർ പാറക്കടവ് സ്വദേശി വെളുത്തോടത്ത് മൊയ്തീൻ- ആമിന ദമ്പതികളുടെ മകൻ, ആലിൻ ചുവട് ക്വാർട്ടെഴ്സിൽ താമസിക്കുന്ന ചെറിയ മുക്കത്ത് അബ്ദുൽ അസീസ് (42) ആണ് മരിച്ചത്. ഭാര്യയും മക്കളുമൊത്ത് ക്വാർട്ടെഴ്സിൽ ആണ് താമസിക്കുന്നത്. ഇന്നലെ  ഉച്ചയ്ക്ക് 2 മണിക്ക് ജോലി കഴിഞ്ഞു വീട്ടിൽ എത്തിയതായിരുന്നു. വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. 3 മണിക്ക് കുട്ടികൾ വന്നപ്പോഴാണ് അടുക്കള ഭാഗത്ത് മരിച്ചു കിടക്കുന്ന നിലയിൽ കണ്ടത്. സമീപത്ത് രക്തവും ഉണ്ടായിരുന്നു. ടി ബി രോഗമുള്ളതിനാൽ രക്തം ചര്ദിച്ചതാകും എന്ന നിഗമനത്തിലാണ് പോലീസ്. ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് തിങ്കളാഴ്ച ഖബറടക്കും.

കോഴിക്കോട് മെഡിക്കൽ കോളേജ് കേസ്വാലിറ്റിയിൽ തീപിടുത്തം live

മെഡിക്കൽ കോളേജിൽ തീപിടുത്തം. കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വൽറ്റിയിൽ തീപ്പിടുത്തം . നിരവധി രോഗികളെ ഐസിയുവിൽ നിന്നും കാഷ്വാലിറ്റിയിൽ നിന്നും പുറത്തിറക്കി. എമർജൻസി ഉള്ള രോഗികളെ മറ്റു സുരക്ഷിതസ്ഥാനങ്ങളിലേക്ക് സ്ഥലം മാറ്റാനുള്ള സംവിധാനം ചെയ്തുകൊണ്ടിരിക്കുന്നു. തീപിടുത്തത്തെ തുടർന്ന് വ്യാപിച്ച പുക മെഡിക്കൽ കോളേജ് പരിസരത്ത് രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. തീ പിടുത്തത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല. ഇന്ന് സന്ധ്യക്ക് ശേഷം ആണ് തീപിടുത്തം ഉണ്ടായത് . പരിഭ്രാന്തരായ രോഗികളും കൂടെയുള്ളവരും സുരക്ഷാപ്രവർത്തനങ്ങൾക്ക് വിഘാധമാവുന്നുണ്ട്.. കൂടുതൽ വിവരങ്ങൾ ലഭിച്ചുവരുന്നു..

വീടുകളിലെ പ്രസവം- തെറ്റിദ്ധാരണ അകറ്റാനും ബോധവത്ക്കരണം ശക്തമാക്കാനും മത നേതാക്കളുടെ യോഗത്തില്‍ സമവായം

ആശുപത്രികളിലെ സുരക്ഷിതമായ പ്രസവത്തിന് പകരം വീടുകളില്‍ പ്രസവം നടത്താന്‍ ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ അകറ്റാനും ബോധവത്ക്കരണം ശക്തമാക്കാനും ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത മതനേതാക്കളുടെ യോഗത്തില്‍ സമവായം. ആരോഗ്യമുള്ള ഭാവി തലമുറയ്ക്കായി ആശുപത്രികളിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നതിനായി ജില്ലയിലെ ആരോഗ്യവകുപ്പ് നടത്തുന്ന 'കുഞ്ഞോമന ജനിക്കേണ്ടത് ഏറ്റവും സുരക്ഷിത കരങ്ങളില്‍, പ്രസവം സുരക്ഷിതമാക്കാന്‍ ആശുപത്രി തന്നെ തിരഞ്ഞെടുക്കാം' എന്ന ക്യാംപയിന്റെ ഭാഗമായാണ് മതനേതാക്കളുടെ യോഗം വിളിച്ചത്.  ഒരു മതവും പ്രസവത്തിന് ആശുപത്രികളിൽ ചികിത്സ തേടുന്നതിനെ എതിർക്കുന്നില്ലെന്നും ചികിത്സയും ശരിയായ പരിചരണവും വേണമെന്ന് നിഷ്കർഷിക്കുകയാണ് ചെയ്യുന്നതെന്നും യോഗത്തിൽ പങ്കെടുത്ത വിവിധ മത നേതാക്കൾ അഭിപ്രായപ്പെട്ടു. ഒറ്റപ്പെട്ട സംഭവങ്ങൾക്ക് പിന്നിലുള്ളവർക്ക് മത സംഘടനകളുടെയോ മത തത്വങ്ങളുടെയോ പിൻബലമില്ല. ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നത് തടയാൻ ശക്തമായ ബോധവത്ക്കരണം നടത്തണം. ഇക്കാര്യത്തിൽ ആരോഗ്യ വകുപ്പിൻ്റെയും ജില്ലാഭരണ കൂട...

വേങ്ങര കേന്ദ്രീകരിച്ച് വില്പനയ്ക്ക് എത്തിച്ച MDMA യും കഞ്ചാവുമായി അഞ്ചുപേർ പിടിയിൽ

പോലീസ് പിടികൂടിയത് അര ലക്ഷം രൂപ വിലവരുന്ന 8ഗ്രാം MDMA യും 40 ഗ്രാമോളം കഞ്ചാവും വേങ്ങര : ടൗൺ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ അഞ്ച് പേരെയാണ് മലപ്പുറം ഡെപ്യൂട്ടി പോലീസ്  സൂപ്രണ്ട്  KM ബിജുവിന്റെ നേതൃത്വത്തിൽ മലപ്പുറം DANSAF ടീമും വേങ്ങര പോലീസ് ഇൻസ്പെക്ടർ ആർ രാജേന്ദ്രൻ നായരുടെ  നേതൃത്വത്തിൽ വേങ്ങര പോലീസും ചേർന്ന് ഇന്ന് പുലർച്ചെ വേങ്ങര ബസ്റ്റാൻഡ് പരിസരത്തുള്ള ലഹരി വില്പന കേന്ദ്രത്തിൽ നിന്നും പിടികൂടിയത്  വേങ്ങര കൂനാരി വീട്ടിൽ മുഹമ്മദ് ഷരീഫ് 35 വയസ്സ്,  ഊരകം മേൽമുറി,മമ്പീതി സ്വദേശി  പ്രമോദ് യു ടി 30 വയസ്സ്, വേങ്ങര വലിയോറ ചേറ്റിപ്പുറമാട്, നമ്പൻ കുന്നത്തു വീട്ടിൽ അഫ്സൽ 36 വയസ്സ്, മറ്റത്തൂര് കൈപ്പറ്റ സ്വദേശി കല്ലം കുത്ത് റഷീദ് 35 വയസ്സ്, കണ്ണമംഗലം നോട്ടപ്പുറം മണ്ണിൽ വീട്ടിൽ അജിത്ത് 40 വയസ്സ്  എന്നിവരെയാണ് പോലീസ് പിടികൂടിയത്. ലഹരി ആവശ്യക്കാരെയും ഉപയോഗിക്കുന്നവരെയും ഉള്ളിൽ പ്രവേശിപ്പിച്ച് ലഹരി വില്പന കേന്ദ്രത്തിലേക്കുള്ള കവാടത്തിലെ ഇരുമ്പ് ഗേറ്റ് ഉള്ളിൽ നിന്ന് പൂട്ടിയാണ് അതിവ രഹസ്യമായി ലഹരി വിൽപ്പന കേന്ദ്രം പ്രവർത്തിച്ചുവന്നിരുന്നത്. ...

ബാക്കിക്കയം റെഗുലേറ്റർ നിർമാണം പൂർത്തിയാക്കാൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്

വേങ്ങര: കടലുണ്ടിപ്പുഴയിലെ വലിയോറ പാണ്ടികശാലയിലെ ബാക്കിക്കയം റെഗുലേറ്ററിന്റെ അനുബന്ധപ്രവൃത്തികൾ പൂർത്തിയാക്കാൻ ജലസേചനവിഭാഗം ചീഫ് എൻജിനീയർക്കും ജലനിധി എക്‌സിക്യുട്ടീവ് ഡയറക്ടർക്കും കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ നിർദേശം നൽകി. ഗ്രാമപ്പഞ്ചായത്തംഗമായ യൂസുഫലി വലിയോറ കമ്മിഷന് നൽകിയ പരാതിയിലാണ് കമ്മിഷൻ ഉത്തരവിട്ടത്. ലോകബാങ്ക് സഹായത്തോടെ 20 കോടി രൂപ ചെലവിൽ 2016-ലാണ് ബാക്കിക്കയം റെഗുലേറ്ററിന്റെ പണി ആരംഭിച്ചത്. 2020-ഓടെ പ്രവൃത്തി പൂർത്തീകരിച്ചെങ്കിലും അനുബന്ധ പ്രവൃത്തികൾ പൂർത്തീകരിച്ചിട്ടില്ലായിരുന്നു. 21 മീറ്റർ പാർശ്വഭിത്തി നിർമാണം, റെഗുലേറ്ററിന്റെ പ്രവൃത്തികൾക്കായി പുഴയിലേക്ക് ക്രെയിനും മണ്ണുമാന്തിയന്ത്രങ്ങളുമെല്ലാം കൊണ്ടുപോവാൻ വ്യക്തികളുടെ സ്ഥലമെടുത്താണ് പഞ്ചായത്ത് റോഡ് വിതികൂട്ടിയത്. ഇവിടെ സംരക്ഷണഭിത്തി നിർമാണം, പ്രോജക്ട് ഓഫീസ് കെട്ടിടത്തിന് കെട്ടിടനമ്പറും വൈദ്യുതി കണക്‌ഷനും ലഭിക്കൽ തുടങ്ങിയ പണികളാണ് ഇനിയും പൂർത്തിയാക്കാനുള്ളത്. റോഡ് വീതി കൂട്ടാൻ താത്കാലികമായി ഏറ്റെടുത്ത സ്വകാര്യ വ്യക്തികളുടെ സ്ഥലം പൂർവസ്ഥിതിയിലാക്കാമെന്ന കരാർകമ്പനി അധികൃതരുടെയും ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെയും ...

വലിയോറയിലെ വിവിധ മസ്ജിദുകളിലെ ചെറിയ പെരുന്നാൾ നിസ്ക്കാര സമയങ്ങൾ

വലിയോറയിലെ  വിവിധ മസ്ജിദുകളിലെ ചെറിയ പെരുന്നാൾ നിസ്ക്കാര സമയങ്ങൾ    പുത്തനങ്ങാടി പഴയ പള്ളി 8:30  ഇരുകുളം ജുമാ മസ്ജിദ്  8 AM   എട്ടുവീട്ടിൽ ജുമാമസ്ജിദ് പാണ്ടികശാല  7:30 AM  മുതലമാട് ജുമാ മസ്ജിദ്  7:15 AM  ശഅ്റാനി മസ്ജിദ് പാണ്ടികശാല 7:15 AM പരപ്പിൽ പാറ പള്ളി - 8 AM പുത്തനങ്ങാടി കാട്ടിൽ പള്ളി - 8 AM