ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മുന്നിൽ വേങ്ങര തന്നെ റവന്യൂ ജില്ലാ കലോത്സവത്തിൽ 219 ഇനങ്ങളുടെ മത്സരം പൂർത്തിയായപ്പോൾ 561പോയിന്റുമായി വേങ്ങര ഉപജില്ല ഒന്നാമത്

കോട്ടക്കൽ: റവന്യൂ ജില്ലാ കലോത്സവത്തിൽ 219 ഇനങ്ങളുടെ മത്സരം പൂർത്തിയായപ്പോൾ 561പോയിന്റുമായി വേങ്ങര ഉപജില്ല ഒന്നാമതും, 551പോയിന്റുമായി മലപ്പുറം ഉപജില്ല രണ്ടാമതും 538 പോയിന്റുമായി കൊണ്ടോട്ടി ഉപജില്ല മൂന്നാമതുമായി മുന്നേറുന്നു, യു.പി വിഭാഗം 131 പോയിന്റുമായി പെരിന്തൽമണ്ണ ഉപജില്ലയും ഹൈസ്‌കൂൾ വിഭാഗത്തിൽ 223പോയിന്റുമായി മങ്കട ഉപജില്ലയും ഹയർ സെക്കൻ‌ഡറി വിഭാഗത്തിൽ 246 പോയിന്റുമായിവേങ്ങര ഉപജില്ലയും മുന്നേറുന്നു. സംസ്‌കൃതം വിഭാഗത്തിൽ 88പോയിന്റുമായി മേലാറ്റൂർ ഉപജില്ലയും ഹൈസ്‌കൂൾ വിഭാഗത്തിൽ 68 പോയിന്റുമായി മേലാറ്റൂർ ഉപജില്ലയും ഒന്നാം സ്ഥാനത്ത് തുടരുന്നു അറബി യു.പി വിഭാഗം 55 പോയിന്റുമായി പെരിന്തൽമണ്ണ, മലപ്പുറം , അരീക്കോട്, കുറ്റിപ്പുറം,​ കിഴിശ്ശേരി ഉപജില്ലകൾ തമ്മിൽ കടുത്ത മൽസരം നടക്കുന്നു. അറബി ഹൈസ്‌കൂൾ വിഭാഗത്തിൽ 70പോയിന്റുമായി മങ്കട, പെരിന്തൽമണ്ണ ഉപജില്ലകൾ ഒന്നാം സ്ഥാനത്ത് മുന്നേറുന്നു സ്‌കൂൾ വിഭാഗത്തിൽ (ഓവറോൾ) സി.എച്ച്.എം.എച്ച്.എസ്.എസ് പൂക്കരത്തറ 163പോയിന്റുമായി ഒന്നാം സ്ഥാനത്തും 157പോയിന്റുമായി ആർ.എം.എച്ച്.എസ്‌ മേലാറ്റൂർ രണ്ടാം സ്ഥാനത്തും 132പോയിന്റുമായി പി.കെ.എം...

വോളിബോളിൽ തുടർച്ചയായി 5ാം തവണയും VVC വലിയോറ വിജയികളായി

വോളിബോളിൽ തുടർച്ചയായി 5ാം തവണയും VVC വലിയോറ വിജയികളായി  ഇന്നലെ രാത്രി VVC ഫെഡ്ലൈറ്റ് സ്റ്റേടിയതിൽ വെച്ചുനടന്ന വേങ്ങര ഗ്രാമപഞ്ചയത്ത്‌ കേരളോത്സവം 2024 ലെ വോളിബോൾ മത്സരത്തിൽ VVC വലിയോറ ഒന്നാം സ്ഥാനവും ചലഞ്ച് മുതലാമാട് രണ്ടാം സ്ഥാനവും കരസ്ഥമാക് കി

സർക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് സംസ്ഥാനത്തുടനീളം ജോലി ഒഴിവ്

സംസ്ഥാന സർക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് സംസ്ഥാനത്തുടനീളം നേഴ്‌സുമാരെ നിയമിക്കുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ തസ്തികയിലേക്ക് ആണ് നിയമനം. ജി.എൻ.എം അല്ലെങ്കിൽ ബി.എസ്.സി നേഴ്‌സിങ് ആണ് യോഗ്യത. ശമ്പളം 26,000 (സിടിസി). പ്രായപരിധി 40 വയസ്. *ഒഴിവുകൾ ഉള്ള സ്ഥലങ്ങൾ*  ▪️കൊല്ലം: ആര്യങ്കാവ്, ഓച്ചിറ, തൃക്കടവൂർ, വെളിനല്ലൂർ, വിളക്കുടി, കുളത്തുപ്പുഴ, ചടയമംഗലം ▪️പത്തനംതിട്ട: പള്ളിക്കൽ ▪️ഇടുക്കി: ശാന്തൻപാറ, രാജാക്കാട്, വണ്ടിപ്പെരിയാർ, കട്ടപ്പന, കാഞ്ചിയാർ ▪️എറണാകുളം: അസമന്നൂർ, കോതമംഗലം, അങ്കമാലി, കുട്ടമ്പുഴ ▪️തൃശൂർ: വരവൂർ, ചേലക്കര, പുത്തൻചിറ, ഇരിങ്ങാലക്കുട, ആലപ്പാട്, കുന്നംകുളം, വേലൂർ, വെറ്റിലപ്പാറ ▪️പാലക്കാട്: അലനല്ലൂർ, മണ്ണാർക്കാട്, പാലക്കാട് ടൗൺ, മുതലമട, അമ്പലപ്പാറ, ചലവറ, പട്ടാമ്പി, പഴമ്പാലക്കോട്, വടക്കഞ്ചേരി, നെല്ലിയാമ്പതി ▪️മലപ്പുറം: കരുവാരക്കുണ്ട്, ചോക്കാട്, കൊണ്ടോട്ടി, ഏലംകുളം, തിരൂരങ്ങാടി, പൊന്നാനി, താനൂർ, നിലമ്പൂർ ▪️കോഴിക്കോട്: കോഴിക്കോട് ടൗൺ, വടകര, രാമനാട്ടുകര, കുറ്റ്യാടി, പേരാമ്പ്ര, പയ്യോളി, അഴിയൂർ, നാദ...

മൂന്നിയൂർ ആലിൻചുവട് ബൈക്ക്ടിച്ച് കാൽനടയാത്രക്കാരന് പരിക്ക്

 മൂന്നിയൂർ ആലിൻചുവട് കാൽനടയാത്രക്കാരനെ ബൈക്കിടിച്ചു പരിക്ക്.  പരിക്ക് പറ്റിയ വ്യക്തിയെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു തുടർ ചികിത്സയ്ക്ക് വേണ്ടി മറ്റൊരു ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. ഇടിച്ച ബൈക്ക് നിർത്താതെ പോവുകയും ആലിൻ ചുവട്,കുണ്ടൻ കടവ് റോട്ടിൽ ബൈക്ക് മതിലിന്ന് ഇടിച്ചു ബൈക്ക് കാരനും പരിക്കുപറ്റി. പരിക്കുപറ്റിയ ബൈക്ക് കാരനെ തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു  Reporter: അക്ബർ പതിനാറുങ്ങൽ

വേങ്ങരയിൽ കാണപ്പെടുന്ന പക്ഷികൾ birds of VENGARA

Birds of Vengara (വേങ്ങര) Panchayat Block:  Vengara Block Panchayat |  District:  Malappuram |  District Panchayat:  Malappuram District Panchayat Dataset Version:  202401 Credit: eBird data OSM data WikiData Panchayat Map Birding Dashboard 95 Total Species 113 Total Checklists 1040 Total Observations 346.82 Total Hours of Birding 24 Total Birders Birds Observed Scientific Name English Name Malayalam Name IUCN Category Count Corvus macrorhynchos Large-billed Crow ബലിക്കാക്ക Least Concern 57 Acridotheres tristis Common Myna നാട്ടുമൈന Least Concern 52 Dendrocitta vagabunda Rufous Treepie ഓലേഞ്ഞാലി Least Concern 46 Corvus splendens House Crow പേനക്കാക്ക Least Concern 38 Eudynamys scolopaceus Asian Koel നാട്ടുകുയിൽ Least Concern 36 Ardeola grayii Indian Pond Heron കുളക്കൊക്ക് Least Concern 33 Egretta garzetta Little Egret ചിന്നമുണ്ടി Least Concern 32 Halcyon smyrnensis White-throated Kingfisher മീൻകൊത്തിച്ചാത്തൻ Least Concern 30 Psilopogon viridis W...

ഇന്ത്യയിൽ രാജവെമ്പാലയുടെ കടിയേറ്റ് മരണം സംഭവിച്ചതായി രേഖപ്പെടുത്തിയ സ്ഥിരീകരിച്ച കേസുകൾ ഇവയാണ്

  ഇന്ത്യയിൽ രാജവെമ്പാലയുടെ കടിയേറ്റ് മരണം സംഭവിച്ചതായി രേഖപ്പെടുത്തിയ സ്ഥിരീകരിച്ച കേസുകൾ മൂന്നാണ്. 1.സെപ്റ്റംബർ 22, 2015  കർണാടകയിലെ ചിക്മംഗ്ളൂർ സ്വദേശി പ്രഫുൽദാസ് ഭട്ട് (66), രാജവെമ്പാലയെ പിടികൂടി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ കടിയേറ്റ് മരിച്ചു. 2.ജൂലൈ 1, 2021 കേരളത്തിലെ തിരുവനന്തപുരം മൃഗശാലയിലെ രാജവെമ്പാലയുടെ കൂട് വൃത്തിയാക്കുന്നതിനിടെ മൃഗശാല ജീവനക്കാരൻ ഹർഷദ് (44) രാജവെമ്പാലയുടെ കടിയേറ്റ് കൂട്ടിൽ മരിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തി. 3.ഒക്ടോബർ 7, 2021 ആസാമിലെ ചാച്ചർ ജില്ലയിലെ ബിഷ്ണുപൂർ ഗ്രാമത്തിൽ നെൽപ്പാടത്തിൽ എത്തിപ്പെട്ട രാജവെമ്പാലയെ പിടികൂടി നാട്ടുകാർക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നതിനിടെ രഘുനന്ദൻ ഭൂംജി (60) രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചു. തെലുങ്കാനയിൽ ഇക്കൊല്ലം (2024) അച്ഛനോടൊപ്പം പാമ്പിനെ വച്ച് റീൽസ് ചിത്രീകരിക്കുന്നതിനിടെ കടിയേറ്റ് മരണപ്പെട്ട ശിവരാജു (20), രാജവെമ്പാലയുടെ കടിയേറ്റതാണ് എന്ന രീതിയിൽ ചില വാര്‍ത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ശിവരാജുവിനെ കടിച്ചത് മൂർഖൻ പാമ്പായിരുന്നു.

സ്വർണവിലയിൽ വീണ്ടും വർധനവ്; രണ്ട് ദിവസംകൊണ്ട് കൂടിയത് 1040 രൂപ

കോഴിക്കോട്: സ്വർണവിലയിൽ തുടർച്ചയായ രണ്ടാംദിവസവും വർധനവ്. ഇന്ന് പവന് 560 രൂപ വർധിച്ച് 56,520 ആയി. ഇന്നലെ 55,960 രൂപയായിരുന്നു വില. ഇന്നലെ 6995 രൂപയായിരുന്ന ഗ്രാം വില ഇന്ന് 70 രൂപ വർധിച്ച് 7065 രൂപയായി. നവംബർ 17ന് 55,480 രൂപയായിരുന്നു പവൻ വില. രണ്ട് ദിവസംകൊണ്ട് 1040 രൂപയാണ് വർധിച്ചത്. ഒക്ടോബറിൽ 59,640 വരെ ഉയർന്ന ശേഷമാണ് സ്വർണവില കുത്തനെ ഇടിഞ്ഞത്. ഈ മാസമാദ്യം 59,080 രൂപയായിരുന്നു പവൻവില. ഏറ്റവുമുയർന്ന വിലയിൽ നിന്ന് 3120 രൂപ കുറവിലാണ് നിലവിലെ വില. ഈ മാസത്തെ ഇതുവരെയുള്ള വില ഇങ്ങനെ 1-നവംബർ - 59,080 2-നവംബർ - 58,960 3-നവംബർ - 58,960 4-നവംബർ -58,960 5-നവംബർ -58,840 6-നവംബർ -58,920 7-നവംബർ -57,600 8-നവംബർ -58,280 9-നവംബർ -58,200 10-നവംബർ -58,200 11-നവംബർ -57,760 12-നവംബർ -56,680 13-നവംബർ -56,360 14-നവംബർ -55,480 15-നവംബർ -55,560 16-നവംബർ -55,480 17-നവംബർ -55,480 18-നവംബർ -55,960 19-നവംബർ -56,520

വർഷത്തോളം അരയിൽ കുടുങ്ങിയ കേബിളുമായി അലഞ്ഞ തെരുവ് പട്ടിയുടെ കേബിൾ അറുത്ത് മാറ്റി.

ഒരു വർഷത്തോളം അരയിൽ  കുടുങ്ങിയ കേബിളുമായി അലഞ്ഞ തെരുവ് പട്ടിയുടെ കേബിൾ അറുത്ത് മാറ്റി. തലപ്പുഴ ഇഡിക്കര ജംക്ഷനിലെ മാനൂട്ടിയേട്ടൻ്റെ കടയുടെ പരിസരത്ത് സ്ഥിരമായി കഴിഞ്ഞുവന്നിരുന്ന തെരുവ് നായയേയാണ് ഏറെ പരിശ്രമങ്ങൾക്ക് ശേഷം നാട്ടുകാരുടെ സഹായത്തോടെ പിടികൂടി കേബിൾ, മുറിച്ചുമാറ്റി മരുന്ന് വച്ച് വിട്ടയച്ചത്. ഇഡിക്കരയിൽ ചായക്കട നടത്തിവരുന്ന മാനൂട്ടിയേട്ടൻ എന്ന ബാലകൃഷ്ണേട്ടൻ , അദ്ദേഹത്തിൻ്റെ ഭാര്യ സരോജിനിച്ചേച്ചി , ഇഡിക്കര നിവാസികളായ സതീശേട്ടൻ,സഹദേവേട്ടൻ , മണി,മാധവേട്ടൻ , ബിജുവേട്ടൻ , കട്ടിംഗ് പ്ലേയർ തന്ന് സഹായിച്ച പ്രിയ സുഹൃത്ത് ദേവസ്യച്ചേട്ടൻ തുടങ്ങി ഓപ്പറേഷനിൽ നേരിട്ടും അല്ലാതേയും സഹകരിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും🙏❤️ കഥ ഇങ്ങനെ👇 ഒരു പട്ടിയെ രക്ഷിച്ച കഥ by     Sujith vp wayanad ഇക്കഴിഞ്ഞ ഓഗസ്റ്റ് 19 നാണ് കഥയുടെ തുടക്കം.(2024 ഓഗസ്റ്റ് 19 ന് ) ഒരു കോൾ വന്നു. സുജിത്തേ ....ഇത്  ഇഡിക്കരയിൽ നിന്നാണ് വിളിക്കുന്നത്. ബിജു എന്നാണെൻ്റെ  പേര്.  വിളിച്ചത് പാമ്പിനെ പിടിക്കാനല്ല ട്ടോ, വേറൊരു കാര്യം ചോദിക്കാനായിരുന്നു.  വിളിച്ചയാൾ പറഞ്ഞു നിർത്തി....

കാളിക്കടവ് സ്വദേശി ശരീഫ് മടപ്പള്ളി തായ്ലെന്റിൽ മരണപ്പെട്ടു.

വലിയോറ: കാളിക്കടവ് സ്വദേശി മടപ്പള്ളി മുഹമ്മദ് ശരീഫ് എന്ന ശരീഫ് മടപ്പള്ളി തായ്ലെന്റിൽ വെച്ച് ന്യൂമോണിയ ബാധിച്ചു മരണപ്പെട്ടു. മടപ്പള്ളി അബ്ദുൽ സലാമിന്റെ മകനാണ്. ഭാര്യയും രണ്ട് മക്കളും ഭാര്യ പിതാവും മരണസമയത്ത് കൂടെയുണ്ടായിരുന്നു. കോട്ടക്കലിലെ പ്രമുഖ ഫർണിച്ചർ ഹോൾസെയിൽ സ്ഥാപനമായ സ്റ്റാർലെറ്റ് ഉടമകളിലൊരാളാണ്.  ബിസിനസ്സ് ആവശ്യാർത്ഥം കുടുംബത്തോടൊപ്പം തായ്ലാന്റ് സന്ദർശനത്തിനിടക്കാണ് അകാലത്തിൽ മരണം സംഭവിക്കുന്നത്. മയ്യിത്ത് നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമം നടന്നുവരുന്നു. പരേതന് അല്ലാഹു സ്വർഗം പ്രധാനം ചെയ്യട്ടെ.آمين يارب العالمين

ചുവപ്പ് അണലിയുടെ സത്യാവസ്ഥ ഇതാണ് red anali

മലബാർ പിറ്റ് വൈപ്പർ എന്ന ഈ ഇനം വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്നു. ഒരേ ഇനം വിവിധ നിറഭേദങ്ങളിൽ കാണുന്നതിന് കളർ മോർഫുകൾ എന്നാണ് പറയുക. ഏറ്റവുമധികം കളർ മോർഫുകൾ കാണപ്പെടുന്ന ഒരിനമാണ് ഇത്.  ഉഗ്രവിഷമുള്ള ഗണത്തിൽ പെടുന്നവയല്ല. രാത്രികാലങ്ങളിലാണ് കൂടുതൽ ആക്ടീവ് ആകുക. മരച്ചില്ലകളിലാണ് കൂടുതലും കാണപ്പെടുക. Endemic to Western Ghats ആണ്, അതായത് പശ്ചിമ ഘട്ടത്തിലൊഴികെ മറ്റൊരിടത്തും ഇവയെ കാണില്ല. ഇവയുടെ വിഷത്തിന് പ്രതിവിഷം ലഭ്യമല്ല. കടിയേറ്റാൽ ആശുപത്രിയിലെത്തിക്കുകയും ചികിത്സതേടുകയും വേണം. പൊതുവേ മനുഷ്യന് അപകടകാരികളല്ല. പ്രാദേശികമായ ജനിതക വ്യതിയാനം മൂലം ഇവയെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. പശ്ചിമ ഘട്ടത്തിന്റെ തെക്ക് ആര്യങ്കാവ് ഗ്യാപ്പ് വരെ കാണപ്പെടുന്നവ തിരുവിതാംകൂർ ചോലമണ്ഡലി (Craspedocephalus travancoricus) എന്നും, ആര്യങ്കാവ് മുതൽ പാലക്കാട് ഗ്യാപ്പ് വരെയുള്ളവ ആനമല ചോലമണ്ഡലി (Craspedocephalus anamallensis) എന്നും, അതിന് വടക്കായി കാണപ്പെടുന്നവ മലബാർ ചോലമണ്ഡലി (Craspedocephalus malabaricus) എന്നും പേർ നൽകപ്പെട്ടിരിക്കുന്നു.

വേങ്ങര ഉപജില്ലാ സ്ക്കൂൾ കലോത്സവം സമാപിച്ചു

കലോത്സവ നഗരിയിൽ കർമ്മ നിരതരായി ട്രോമാ കെയർ വളണ്ടിയർമാർ              തേഞ്ഞിപ്പലം : നാല് ദിവസങ്ങളിലായി നടന്നുവന്ന മുപ്പത്തി അഞ്ചാമത് വേങ്ങര ഉപജില്ല സ്കൂൾ കലോത്സവം കാലിക്കറ്റ് യൂണിവേഴ്സിറ്റി ജി.എം.എച്ച് .എസ്. സ്ക്കൂളിൽ സമാപിച്ചു.           കലോത്സവ നഗരിയിൽ വാഹന ഗതാഗത നിയന്ത്രണവുമായി മലപ്പുറം ജില്ലാ ട്രോമാ കെയർ വളണ്ടിയർമാർ സാന്നിധ്യമറിയിച്ചു            നവംബർ നാലിനാണ് കലോത്സവം ആരംഭിച്ചത്. കലോത്സവ നഗരിയിലൂടെ കടന്നു വരുന്ന വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും യാത്രാ തടസ്സമില്ലാതെ  ഗതാഗത  നിയന്ത്രണത്തിന് മലപ്പുറം ജില്ലാ ട്രോമാ കെയർ തേഞ്ഞിപ്പലം, വേങ്ങര എന്നീ സ്റ്റേഷൻ യൂണിറ്റിൽ നിന്നുമായി ഇരുപത്തി നാലോളം വളണ്ടിയർമാരുടെ സേവനം ശ്രദ്ധേയമായി.            നാല് ദിവസം തുടർച്ചയായി  കൃത്യ നിഷ്ഠതയോടെ തങ്ങളിൽ ഏല്പിച്ച ഉത്തരവാദിത്വം നിറവേറ്റിയ ട്രോമാകെയറിനുള്ള അംഗീകാരമായി ഉപഹാരം നൽകി ആദരിച്ചു.                തേഞ്ഞിപ്പലം സ്...

വിനോദസഞ്ചാരികളുടെ വരവ്: ഒന്നാം സ്ഥാനം സ്വന്തമാക്കി എറണാകുളം

കോഴിക്കോട്  കേരളത്തിലെത്തുന്ന വിദേശ വിനോദസഞ്ചാരികളിൽ മലപ്പുറത്തെ കാഴ്ചകൾ തേടിയെത്തുന്നതു 2 ശതമാനത്തിൽ താഴെപ്പേർ മാത്രം. കഴിഞ്ഞ വർഷം കേരളത്തിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തിയത് 6,49,057 വിദേശികളാണ്. ഇതിൽ മലപ്പുറത്തെത്തിയതു  10,398 പേർ. വിദേശ വിനോദസഞ്ചാരികളുടെ വരവിൽ സംസ്ഥാനത്ത് 8–ാം സ്ഥാനത്താണു ജില്ല. എറണാകുളമാണ് ഒന്നാമത്. സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ കണക്കുപ്രകാരമാണിത്.  ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിലും മലപ്പുറം 8–ാം സ്ഥാനത്താണ്. 7.75 ലക്ഷം ആഭ്യന്തര വിനോദസഞ്ചാരികൾ കഴിഞ്ഞ വർഷം മലപ്പുറത്തെ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ചു. ജില്ലയിൽ നിലമ്പൂരിലും പൊന്നാനിയിലും തിരൂരിലുമെല്ലാം വിദേശ വിനോദസഞ്ചാരികളെത്തിയിട്ടുണ്ട്. ആഭ്യന്തര വിനോദസഞ്ചാരികൾ ഏറ്റവും കൂടുതലെത്തിയ ടൂറിസ്റ്റ് സ്പോട്ട് ജില്ലാ ആസ്ഥാനത്തെ കോട്ടക്കുന്നാണ്.  കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളെത്തുന്ന ജില്ല എറണാകുളമാണ്. കഴിഞ്ഞ വർഷം ജില്ല സന്ദർശിച്ച വിദേശ, ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം 47.67 ലക്ഷമാണ്. രണ്ടാം സ്ഥാനത്തു തിരുവനന്തപുരം (37.38 ലക്ഷം). ഇടുക്കി (37.37 ലക്ഷം), തൃശൂർ (24.94 ലക്ഷം)...

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ തീ പിടുത്തം..

തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ  തീ പിടുത്തം.ഇന്ന് രാത്രി 8 മണിയോടെ ഹോസ്പിറ്റലിലെ ഓപ്പറേഷൻ തിയേറ്ററിന്റെ  ബിൽഡിങ്ങിൽ യുപിഎസിന്ആണ് തീ പിടിച്ചത് സംഭവം ശ്രദ്ധയിൽ പെട്ടതോടെ അധികൃതരും നാട്ടുകാരും തീ അണക്കാൻ ശ്രമം നടത്തി. താനൂരിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർ ഫോയ്‌സ് സഥലത്തെത്തിയ ശേഷമാണ് പൂർണമായും തീ അണച്ചത്.മറ്റു ഭാകങ്ങളിലേക്ക് ഒന്നു തീ പടർന്നിട്ടില്ല സംഭവത്തിൽ ആർക്കും പരിക്കുകൾ ഇല്ല. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ തീപിടുത്തം; ആളപായമില്ല. തിരൂരങ്ങാടി:  താലൂക്ക് ആശുപത്രിയിൽ തീപിടുത്തം.ഫാർമസിക്ക് മുകളിൽ ഒന്നാം നിലയിൽ ഓപ്പറേഷൻ തീയേറ്ററിന് സമീപം സ്ഥാപിച്ചിരുന്ന യു.പി.എസി.ൽ നിന്ന് ഷോർട്ട് സർക്യൂട്ട് ഉണ്ടായതാണ് തീപിടുത്തത്തിന് കാരണമെന്നാണ് വിവരം. ആളപായമില്ലെന്നും രോഗികൾ പൂർണ്ണ സുരക്ഷിതരാണെന്നും ആശുപത്രി സുപ്രണ്ട് ഡോ: പ്രഭുദാസ് പറഞ്ഞു. തിയേറ്ററിലുണ്ടായിരുന്നവരെ അവിടെനിന്നും മാറ്റി. ട്രോമാ കെയർ വളണ്ടിയർമാരും നാട്ടുകാരും സന്ദർഭോജിതമായി ഇടപ്പെട്ടതോടെ വലിയ അകടം ഒഴിവായി. താനൂരിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ പൂർണമായും അണച്ചു.

മരണപെട്ടു

إنا لله وإنا إليه راجعون വലിയോറ പരപ്പിൽ പാറ ചെള്ളിതൊടു സ്വദേശി  മുഹമ്മദ് തെക്കേ വീട്ടിൽ അല്പസമയം  മുമ്പ് മരണപ്പെട്ട വിവരം അറിയിക്കുന്നു. ഹമീദ് ൻ്റെ ഉപ്പ  ആദിൽ TV യുടെ വല്ല്യുപ്പ

ചെമ്മാടൻ നാരായണന് വീട്;അബു ഹാജിയുടെ സ്വപ്‍ന സാക്ഷാൽക്കാരം

വേങ്ങര: ഒരു വർഷം മുമ്പ് അന്തരിച്ച വേങ്ങരയിലെ പൊതു പ്രവർത്തകനും പാലിയേറ്റീവ് കമ്മിറ്റി അംഗവുമായിരുന്ന എ. കെ. അബു ഹാജിയുടെ സ്വപനമായിരുന്ന വേങ്ങര പാണ്ടികശാലയിലെ ചെമ്മാടൻ നാരായണന് വീട് എന്ന സ്വപനം ഇന്ന് സാക്ഷാൽക്കരിച്ചു. സ്വന്തമായി വീടില്ലാത്ത, ലോട്ടറി വില്പനക്കാരനായിരുന്ന നാരായണന് അപകടത്തിൽ ഗുരുതരമായ പരി ക്കേൽക്കുകയും വീൽ ചെയറിനെ ആശയിക്കേണ്ടി വരികയും ചെയ്ത സാഹചര്യത്തിൽ അദ്ദേഹത്തിന് വീടൊരുക്കാൻ വേണ്ടി പാണ്ടികശാലയിൽ 4 സെന്റ് ഭൂമി വിലക്ക് വാങ്ങി തറപണി ആരംഭിച്ചെങ്കിലും അബു ഹാജിയുടെ ആക്‌സ്മിക മരണം കാരണം പണി നിർത്തി വെക്കുകയുമായിരുന്നു. പിന്നീട് വേങ്ങര പാലിയേറ്റീവ് പ്രസിഡന്റ്‌ ഹംസ പുല്ലമ്പലവൻ ജനറൽ കൺവീന റായിരുന്ന നിർമാണ കമ്മിറ്റി കമ്മിറ്റി വിപുലീകരിച്ചു ഈ വിഷയം ഏറ്റെടുക്കുകയും  വേങ്ങര പഞ്ചായത്ത്‌ ലൈഫ് പദ്ധതിയിൽ അനുവദിച്ച ഫണ്ടും പ്രാദേശിക കമ്മിറ്റിയുടെ സഹായത്താൽ സ്പോൺസർഷിപ്പ് വഴിയും സംഭാവന യായും 5 ലക്ഷത്തോളം പൊതുജനങ്ങളിൽ നിന്ന് സംഭരിച്ചു വീട് പണി പൂർത്തിയാക്കു കയുമായിരുന്നു. ഇന്ന് കാലത്ത് 8.30 നു ലളിതമായ ചടങ്ങിൽ വെച്ച് അബു ഹാജിയുടെ മകൻ യൂനുസ് എ. കെ. വീട്ടുടമ നാരായണനും അമ്മക്കും വ...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

ചുവപ്പ് അണലിയുടെ സത്യാവസ്ഥ ഇതാണ് red anali

മലബാർ പിറ്റ് വൈപ്പർ എന്ന ഈ ഇനം വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്നു. ഒരേ ഇനം വിവിധ നിറഭേദങ്ങളിൽ കാണുന്നതിന് കളർ മോർഫുകൾ എന്നാണ് പറയുക. ഏറ്റവുമധികം കളർ മോർഫുകൾ കാണപ്പെടുന്ന ഒരിനമാണ് ഇത്.  ഉഗ്രവിഷമുള്ള ഗണത്തിൽ പെടുന്നവയല്ല. രാത്രികാലങ്ങളിലാണ് കൂടുതൽ ആക്ടീവ് ആകുക. മരച്ചില്ലകളിലാണ് കൂടുതലും കാണപ്പെടുക. Endemic to Western Ghats ആണ്, അതായത് പശ്ചിമ ഘട്ടത്തിലൊഴികെ മറ്റൊരിടത്തും ഇവയെ കാണില്ല. ഇവയുടെ വിഷത്തിന് പ്രതിവിഷം ലഭ്യമല്ല. കടിയേറ്റാൽ ആശുപത്രിയിലെത്തിക്കുകയും ചികിത്സതേടുകയും വേണം. പൊതുവേ മനുഷ്യന് അപകടകാരികളല്ല. പ്രാദേശികമായ ജനിതക വ്യതിയാനം മൂലം ഇവയെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. പശ്ചിമ ഘട്ടത്തിന്റെ തെക്ക് ആര്യങ്കാവ് ഗ്യാപ്പ് വരെ കാണപ്പെടുന്നവ തിരുവിതാംകൂർ ചോലമണ്ഡലി (Craspedocephalus travancoricus) എന്നും, ആര്യങ്കാവ് മുതൽ പാലക്കാട് ഗ്യാപ്പ് വരെയുള്ളവ ആനമല ചോലമണ്ഡലി (Craspedocephalus anamallensis) എന്നും, അതിന് വടക്കായി കാണപ്പെടുന്നവ മലബാർ ചോലമണ്ഡലി (Craspedocephalus malabaricus) എന്നും പേർ നൽകപ്പെട്ടിരിക്കുന്നു.

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ മണ്ണ് പരിശോധനാ ലാബ് ഇനി കർഷകരുടെ വീട്ടുമുറ്റത്ത് എത്തും.

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ മണ്ണ് പരിശോധനാ ലാബ് ഇനി കർഷകരുടെ വീട്ടുമുറ്റത്ത് എത്തും. സഞ്ചരിക്കുന്ന മണ്ണ് പരിശോധനശാല കർഷകർക്ക് വലിയ ആശ്വാസം പകരുന്നതാണ്.  കാർഷിക മേഖലക്ക് സഹായകമാകുന്ന രീതിയിൽ മണ്ണുപരിശോധന സൗകര്യം കൃഷിയിട പരിധിയിലെ കൃഷിഭവനുകളിൽ തന്നെ ലഭ്യമാകും. ഈ വർഷം ആദ്യ ഘട്ടത്തിൽ ജില്ലയിലെ 40 കൃഷിഭവൻ പരിധികളിൽ സൗജന്യമായി മണ്ണ് പരിശോധിച്ച് ഫലം കർഷകർക്ക് നൽകും.  പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ കൃത്യമായ വളപ്രയോഗം നടത്താനും വിളവ് വർദ്ധിപ്പിക്കാൻ ആവശ്യമായ പദ്ധതികളും ആവിഷ്കരിക്കും.  അത്യാധുനിക സൗകര്യമുള്ള ലാബ് സംവിധാനമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.  സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലാബിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ എം.ഷിഹാദിന്റെ നേതൃത്വത്തിലുള്ള ടീമാണ് ലാബിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

മലപ്പുറം ജില്ലയിൽ രണ്ട് പേർക്ക് കൂടി സൂര്യാതപ മേറ്റു. വലിയോറ സ്വദേശിക്കും റിട്ട. വനപാലകനുമാണ് സൂര്യാതപമേറ്റത്.

മലപ്പുറം ജില്ലയിൽ രണ്ട് പേർക്ക് കൂടി സൂര്യാതപ മേറ്റു. വേങ്ങര സായംപ്രഭ അംഗത്തിനും റിട്ട. വനപാലകനുമാണ് സൂര്യാതപമേറ്റത്. സായം പ്രഭാ അംഗം വലിയോറ പുത്തനങ്ങാടി പൂക്കുളംബസാറിലെ കോരംകുളങ്ങരകുഞ്ഞി മരക്കാർ (72)നാണ് പൊള്ളലേറ്റത്. കഴിഞ്ഞ ദിവസം വേങ്ങര സായംപ്രഭയിലെത്തി ഉച്ചയോടെ തിരിച്ചു പോകുമ്പോൾ വേങ്ങര അങ്ങാടിയിൽ വച്ചാണ് പൊള്ളലേറ്റത്. കൈ മുട്ടിന് താഴെയാണ് പൊള്ളലേറ്റത്. റിട്ട. വനപാലകനായ അക മ്പാടം സ്വദ്ദേശിയായ ചോലയിൽ മുഹമ്മദ് ( 62 )നും സൂര്യാതപമേറ്റു. മൂലേപ്പാടത്തുള്ള സ്ഥലത്ത്പോയശേഷം ഉച്ചയോടെ വീട്ടിലേക്ക് ബൈക്കിൽ പോകു മ്പോൾ മൂലേപ്പാടം ഹെൽത്ത് സെന്ററിന് സമീപം വെച്ച്ബൈക്ക് നിറുത്തി ഹെൽമറ്റ് എടുത്ത ശേഷം മുഖം തുടക്കാൻ ഒരുങ്ങുംപ്പോഴാണ് ശക്തമായ ചൂടുകാറ്റിൽ മുഖത്തും കഴുത്തിലും സൂ ര്യാതപമേറ്റത്. അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ തേടി. മുഖം മുഴുവൻ കരുവാളിക്കുകയും നീ റ്റൽ അനുഭവപ്പെടുകയും ചെയ്തു എന്നും മുഹമ്മദ് പറഞ്ഞു.

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

കരിമീൻ (Karimeen) കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ടതും പ്രാദേശികമായി പ്രാധാന്യമുള്ളതുമായ മത്സ്യങ്ങളിൽ ഒന്നാണ്. "കേരളത്തിന്റെ ഔദ്യോഗിക മത്സ്യം" എന്ന പദവി പോലും കരിമീനിനുണ്ട്.

കരിമീൻ (Karimeen) കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ടതും പ്രാദേശികമായി പ്രാധാന്യമുള്ളതുമായ മത്സ്യങ്ങളിൽ ഒന്നാണ്. "കേരളത്തിന്റെ ഔദ്യോഗിക മത്സ്യം" എന്ന പദവി പോലും കരിമീനിനുണ്ട്. ഇതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ താഴെക്കൊടുക്കുന്നു: കരിമീനിന്റെ പൊതുവായ വിവരങ്ങൾ (General Information about Karimeen):  * ശാസ്ത്രീയ നാമം (Scientific Name): Etroplus suratensis  * ഇംഗ്ലീഷ് പേര് (English Name): Pearl Spot, Green Chromide, Banded Pearlspot  * ആവാസവ്യവസ്ഥ (Habitat): കായലുകൾ, പുഴകൾ, ചതുപ്പുകൾ, പാടശേഖരങ്ങൾ, കുളങ്ങൾ തുടങ്ങിയ ശുദ്ധജലത്തിലും ഓരുജലത്തിലും (brackish water) കരിമീനിനെ കണ്ടുവരുന്നു. കേരളത്തിലെ കായൽ മേഖലകളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്, പ്രത്യേകിച്ച് വേമ്പനാട്ട് കായൽ, അഷ്ടമുടി കായൽ, വെള്ളായണി കായൽ എന്നിവിടങ്ങളിൽ.  * ശരീരപ്രകൃതി (Physical Characteristics):    * ഓവൽ ആകൃതിയിലുള്ള ശരീരഘടന.    * ചാരനിറം കലർന്ന പച്ച നിറവും, ശരീരത്തിൽ നേരിയ കറുത്ത വരകളും, ചിതറിയ മുത്തുപോലെയുള്ള പുള്ളികളും കാണാം.    * ചെറിയ വായയാണ് ഇതിനുള്ളത്.    * സാ...

പെൺകുട്ടികൾ ഒറ്റക്കാലിൽ ചരടു കെട്ടുന്നതെന്തിന്? യഥാർത്ഥ അർത്ഥം അറിഞ്ഞൻ പിന്നെ ഒരിക്കലും കേട്ടില്ല

ഇന്ന് നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ പെൺകുട്ടികൾ ഒരു കാലിൽ മാത്രം ചരടു കെട്ടുന്നതിന്റെ ശാസ്ത്രമെന്ത്? ഇതിനെക്കുറിച്ചു ചോദിച്ചാൽ ഇതു കെട്ടിയിരിക്കുന്ന ആർക്കുമറിയില്ല. പലരും കെട്ടുന്നു. അതുകണ്ട് ഞാനും കെട്ടുന്നു, ഉത്തരം അതിൽ തീരും..... ഏതോ പാശ്ചാത്യരാജ്യത്തു നിന്നും വന്ന സ്ത്രീകളുടെ കാലിൽ കെട്ടിയിരുന്ന ചരടു കണ്ട്, ഇവിടുത്തെ അനുകരണ പ്രേമികൾ പിന്തുടരുന്നു, അത്രമാത്രം. പക്ഷേ ഇത് പാശ്ചാത്യ വനിതകൾ ഉപയോഗിക്കുന്ന തെന്തെന്നാൽ അവർക്ക് ലൈംഗീകതയിൽ ഏർപ്പെടാൻ താല്പര്യമുണ്ട് (Ready to sex) എന്നാണ് ഉദ്ദേശിക്കുന്നത്. അതായത് ലൈംഗീക തൊഴിലാളികളാണ് എന്നുള്ളതിന്റെ അടയാളമാണ് ഒറ്റക്കാലിൽ കെട്ടിയിരിക്കുന്ന ചരട്. എന്നാൽ നമ്മുടെ പെൺകുട്ടികൾ അർത്ഥമറിയതെ ചെയ്യുന്നതിന്റെ യാഥാർത്ഥ്യം മനസിലാകുമ്പോൾ സത്യത്തിൽ നാണക്കേടാണ് തോന്നുന്നത് എനിക്കു മാത്രമാകില്ല....        ഒരു വിദേശി പൗരൻകേരളത്തിലെ ഒരു പട്ടണത്തിൽ വെച്ച് ഒറ്റക്കാലിൽ ചരടു കെട്ടിയ പെൺകുട്ടിയെ ശല്യം ചെയ്തതും, പിന്നീട് നാട്ടുകാർ ഇടപെട്ട് അയാളെ പോലീസിൽ ഏല്പിച്ചതും, തുടർന്ന് അയാൾ പറഞ്ഞ കാര്യങ്ങളും വെച്ച് അയാളെ...

പരപ്പിൽപാറ ക്രിക്കറ്റ് സൂപ്പർ ലീഗ് (PCL)സമാപിച്ചു

പരപ്പിൽപാറ യുവജന സംഘം (PYS) സംഘടിപ്പിച്ച പരപ്പിൽപാറ ക്രിക്കറ്റ് സൂപ്പർ ലീഗ് ആവേശകരമായ മത്സരങ്ങളോടെ സമാപിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന ടൂർണമെന്റിൽ 5 ടീമുകളിലായി 65 കളിക്കാർ പങ്കെടുത്തു. നാട്ടിലെ യുവാക്കളെയും സമീപ പ്രദേശങ്ങളിലെ ക്രിക്കറ്റ് പ്രേമികളെയും ഒരുമിപ്പിച്ച ഈ ലീഗ് വലിയ വിജയമായി മാറി. ടൂർണമെന്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ. അസ്ലു നിർവഹിച്ചു. ഉദ്ഘാടനച്ചടങ്ങിൽ നിരവധി നാട്ടുകാർ പങ്കെടുത്തു. ഓരോ മത്സരവും ആവേശം നിറഞ്ഞതും കായിക മികവിന്റെ ഉത്സവമായും മാറി. കടുത്ത പോരാട്ടങ്ങൾക്ക് ഒടുവിൽ ഇമ്മൂസ് ധമാക്ക ടീം വിന്നേഴ്സായി കിരീടം കരസ്ഥമാക്കി. മികച്ച പ്രകടനം കാഴ്ചവെച്ച ടീം അലിയൻസ് റണ്ണേഴ്സായി മാറി. വ്യക്തിഗത പുരസ്കാരങ്ങളിൽ, ടൂർണമെന്റിലെ മികച്ച കളിക്കാരനായി ദിൽഷാൻ ഇ കെ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ബൗളറായി സാദിഖ് കെ, മികച്ച ബാറ്റ്സ്മാനായി  ദിൽഷാൻ ഇ കെ, മികച്ച ഫീൽഡറായി നൗഫൽ സി ,ഫൈനൽ മത്സരത്തിലെ മികച്ച താരമായി ഫവാസ് എന്നിവരും തിരഞ്ഞെടുത്തു. പരിപാടിയിൽ പഞ്ചായത്ത് മെമ്പർമാരായ ഉമ്മർ കൈപ്രൻ, സബ്ന ഇബ്രാഹീം, ഇബ്രാഹീം Ak,ക്ലബ് രക്ഷാധികാരികളായ കുറുക്കൻ മുഹമ്മദ് സാഹിബ്, ഹാരി...

വേങ്ങരയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു;18-കാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

  വേങ്ങര: ഊരകം പുത്തൻപീടികയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഇല്ലിപിലാക്കൽ റഹ്മത്ത് നഗർ പെരുമ്പള്ളി മുഹമ്മദിന്റെ മകൻ യുസഫ് (18) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി പത്ത് മണിയോടെ പുത്തൻപീടിക വായനശാലയ്ക്ക് സമീപമായിരുന്നു അപകടം സംഭവിച്ചത്. വെങ്കുളം പീസ് സ്കൂളിന് പിൻവശത്തുകൂടിയുള്ള പുത്തൻപീടിക ഇറക്കത്തിൽ വെച്ച് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡരികിലെ വീടിന്റെ മുറ്റത്തേക്ക് മറിയുകയുമായിരുന്നു. . പരിക്കേറ്റവരെ ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുസഫിന്റെ ജീവൻ രക്ഷിക്കാനായില്ല. യൂസഫിനൊപ്പം യാത്ര ചെയ്തിരുന്ന  സുഹൃത്തിനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.

വെള്ളിക്കെട്ടൻ അഥവാ ശംഖ് വരയൻ കൊടും വിഷമുണ്ട് ഇവയെ തിരിച്ചറിയാനുള്ള മാർഗങ്ങൾ ഇവയാണ്

വെള്ളിക്കെട്ടൻ അഥവാ ശംഖ് വരയൻ (കൊടും വിഷമുണ്ട്) common krait(highly venomous) എങ്ങനെ തിരിച്ചറിയാം:- (1 )കടും കറുപ്പ് ശരീരത്തിൽ കാണുന്ന തൂവെള്ള വളകളിൽ ചിലയിടങ്ങളിലെങ്കിലും രണ്ടെണ്ണം അടുപ്പിച്ച് വരികയും പിന്നൊരു ഗ്യാപ് വീണ്ടും അടുപ്പിച്ച് രണ്ട് വെള്ള വളകൾ കണ്ടാൽ ഉറപ്പിക്കാം 2) വെള്ളിക്കെട്ടന് ദേഹത്തേ ചെതുമ്പലുകളിൽ നടുപ്പുറത്തു കാണുന്ന ഒരുലൈൻ ചെതുമ്പലുകൾക്ക് വലിപ്പം കൂടുതലും ആ ചെതുമ്പലുകളുടെ ആകൃതി ആറുമുഖങ്ങളുള്ളതുമായിരിക്കും 3) വെള്ളിക്കെട്ടൻ്റെ വയറിനടിഭാഗത്തേ ശൽക്കങ്ങൾ പോലെ തന്നെ ഒരു വരിയായിട്ടാവും വാലറ്റം വരേയും (ഫോട്ടോ കാണുക) (മറ്റു പാമ്പുകൾക്ക് കഴുത്ത് മുതൽ മലദ്വാരം വരേ ഒരു വരി ശൽക്കങ്ങളും വാൽഭാഗം രണ്ട് ഭാഗങ്ങളുമായും ആണ് കാണുക) പാമ്പിൻ്റെ ഫോട്ടോ കണ്ടാലോ,ജീവനുള്ളതോ, ചത്തതോ ആയ പാമ്പുകളേ കണ്ടാലോ പാമ്പിൻ്റെ ഉറ പൂർണ്ണമായും കണ്ടാലോ സാധാരക്കാർക്ക് തിരിച്ചറിയാൻ ഇത്രയും കാര്യങൾ മതിയാവും എന്ന് വിശ്വസിക്കുന്നു NB: ചത്ത പാമ്പാണെന്ന് കരുതി പാമ്പുകളേ വെറും കൈയ്യോടെ കൈകാര്യം ചെയ്യാൻ ശ്രമിക്കരുത്. ചത്തതിനു സമാനമായ അവസ്ഥയിലും പാമ്പുകൾക്ക് കടിക്കാനും വിഷമേൽപ്പിക്കാനു...