ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വർഷത്തോളം അരയിൽ കുടുങ്ങിയ കേബിളുമായി അലഞ്ഞ തെരുവ് പട്ടിയുടെ കേബിൾ അറുത്ത് മാറ്റി.

ഒരു വർഷത്തോളം അരയിൽ  കുടുങ്ങിയ കേബിളുമായി അലഞ്ഞ തെരുവ് പട്ടിയുടെ കേബിൾ അറുത്ത് മാറ്റി.
തലപ്പുഴ ഇഡിക്കര ജംക്ഷനിലെ മാനൂട്ടിയേട്ടൻ്റെ കടയുടെ പരിസരത്ത് സ്ഥിരമായി കഴിഞ്ഞുവന്നിരുന്ന തെരുവ് നായയേയാണ് ഏറെ പരിശ്രമങ്ങൾക്ക് ശേഷം നാട്ടുകാരുടെ സഹായത്തോടെ പിടികൂടി കേബിൾ, മുറിച്ചുമാറ്റി മരുന്ന് വച്ച് വിട്ടയച്ചത്.
ഇഡിക്കരയിൽ ചായക്കട നടത്തിവരുന്ന മാനൂട്ടിയേട്ടൻ എന്ന ബാലകൃഷ്ണേട്ടൻ ,
അദ്ദേഹത്തിൻ്റെ ഭാര്യ സരോജിനിച്ചേച്ചി , ഇഡിക്കര നിവാസികളായ സതീശേട്ടൻ,സഹദേവേട്ടൻ , മണി,മാധവേട്ടൻ , ബിജുവേട്ടൻ , കട്ടിംഗ് പ്ലേയർ തന്ന് സഹായിച്ച പ്രിയ സുഹൃത്ത് ദേവസ്യച്ചേട്ടൻ തുടങ്ങി ഓപ്പറേഷനിൽ നേരിട്ടും അല്ലാതേയും സഹകരിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും🙏❤️

കഥ ഇങ്ങനെ👇

ഒരു പട്ടിയെ രക്ഷിച്ച കഥ
by
    Sujith vp wayanad

ഇക്കഴിഞ്ഞ ഓഗസ്റ്റ് 19 നാണ് കഥയുടെ തുടക്കം.(2024 ഓഗസ്റ്റ് 19 ന് )

ഒരു കോൾ വന്നു. സുജിത്തേ ....ഇത്  ഇഡിക്കരയിൽ നിന്നാണ് വിളിക്കുന്നത്. ബിജു എന്നാണെൻ്റെ  പേര്.  വിളിച്ചത് പാമ്പിനെ പിടിക്കാനല്ല ട്ടോ, വേറൊരു കാര്യം ചോദിക്കാനായിരുന്നു. 
വിളിച്ചയാൾ പറഞ്ഞു നിർത്തി.
 എന്താ കാര്യം. ഞാൻ ചോദിച്ചു. 
ഇവിടെ ഇഡിക്കര  ജംക്ഷനിൽ മാനൂട്ടിയേട്ടൻ്റെ കടയറിയുമോ?

ഇല്ല. അന്വേഷിച്ചു കണ്ടുപിടിക്കാം. ഞാൻ പറഞ്ഞു.
ok.ഇവിടെ ഒരു നായ അരയിൽ  കുരുങ്ങിയ കേബിളുമായി നടക്കുന്നുണ്ട്. കുറേ മാസങ്ങളായി  ഈ അവസ്ഥയിൽ എന്നാണ് ഇവിടുത്തുകാർ പറഞ്ഞത്. ഞാനും ഈ നാട്ടുകാരനാണ് പക്ഷേ  ഇപ്പോൾ താമസിക്കുന്നത് പടച്ചിക്കുന്നിലാണ്. ഏറെക്കാലത്തിനുശേഷം ഇന്നിവിടെ വന്നപ്പോഴാണ് നായയുടെ അവസ്ഥയെക്കുറിച്ച് രവിയേട്ടൻ എന്നയാൾ പറഞ്ഞത്. മയക്കു ഗുളിക എന്തെങ്കിലും വാങ്ങിച്ചു കൊണ്ടു കൊടുത്താൽ പുള്ളിക്കാരൻ നായക്കത് കൊടുത്ത് മയക്കി കേബിൾ കട്ട് ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്. ഞാനും  കണ്ടു നായയേ ... വളരെ കഷ്ടമുണ്ട് .  അപ്പോഴാണ് സുജിത്തിൻ്റെ കാര്യം ഞാൻ ഓർത്തത്. നിങ്ങൾക്ക് പട്ടിയെ പിടിക്കാന്നുള്ള എന്തെങ്കിലും  ഐഡിയ കാണുമല്ലോ എന്നോർത്ത് വിളിച്ചു നോക്കിയതാണ്. സുജിത്തിന് എന്തെങ്കിലും ചെയ്യാൻ പറ്റുമോ?. നമ്മുടെ ഭാഗത്ത് നിന്ന് എല്ലാ സപ്പോർട്ടും  ഉണ്ടാവും ....
ഞാൻ അവരോടായി പറഞ്ഞു  ....ഇക്കാര്യത്തിൽ കൂടുതൽ നന്നായി ഇടപെടാനാവുക നിങ്ങൾ നാട്ടുകാർക്ക് തന്നെയാണ്. ബിസ്ക്കറ്റോ മറ്റോ കൊടുത്ത് അടുപ്പം സ്ഥാപിച്ച്, പട്ടിയെ പിടികൂടി, കേബിൾ വേർപെടുത്താവുന്ന കേസല്ലേയുള്ളു..
പട്ടിക്ക് ഞാൻ അപരിചിതനാണല്ലോ  , നിങ്ങൾ നാട്ടുകാർക്ക് പട്ടി പരിചിതരാണല്ലോ. അപ്പോൾ  എളുപ്പം പട്ടിയെ പിടിക്കാനും , അഴിച്ചുവിടാനും പറ്റുന്നത് നിങ്ങൾക്കായിരിക്കും.

അപ്പോഴാണ് ചേട്ടൻ പറഞ്ഞത് , പട്ടി ആരുമായും സൗഹൃദത്തിലല്ല. ഞങ്ങളെയൊക്കെ കാണുമ്പോൾ അകന്ന് നിൽക്കുന്നു . 
അതു കേട്ടപ്പോൾ ഞാൻ പറഞ്ഞു. എങ്കിൽ ഞാൻ വരാം. എന്തേലും ചെയ്യാൻ പറ്റുമോ എന്ന് നോക്കാം. വാട്സപ്പിൽ ലൊക്കേഷൻ അയച്ചോളു എന്നും പറഞ്ഞ് ഫോൺ കട്ട് ചെയ്തു.

താമസിയാതെ പറഞ്ഞ സ്ഥലത്തെത്തി. ബിജുവേട്ടനും സുഹൃത്ത് പ്രദീപേട്ടനും അവിടെ  കാത്തിരിപ്പുണ്ട്. ബിജുവേട്ടനെ കൂടുതലായി പരിചയപ്പെട്ടു. KSRTC യിലാണ് ജോലി. തൊട്ടടുത്താണ് തറവാട് വീട്. ജോലി സൗകര്യാർത്ഥം പടച്ചിക്കുന്നിലേക്ക് താമസം മാറ്റിയതാണ്.  അടുത്തുള്ള  കുഞ്ഞു ചായക്കടയിലോട്ട് ബിജുവേട്ടൻ എന്നെ കൂട്ടിക്കൊണ്ടുപോയി ഇതാണ് ഞാൻ പറഞ്ഞ മാനൂട്ടിയേട്ടൻ്റെ കട. നല്ല പ്രായമുള്ള ഒരു ചേട്ടനും ചേച്ചിയുമാണ് കടയിലുണ്ടായിരുന്നത്. പരിചയപ്പെട്ടു.72 കഴിഞ്ഞ ബാലകൃഷ്ണൻ എന്ന മാനൂട്ടിയേട്ടനും ഭാര്യ സരോജിനി ച്ചേച്ചിയും .
ചെന്നയുടനേ ചേച്ചി ഒരു ചായ കൊണ്ടുവന്നുതന്നു. കടിയെന്താ വേണ്ടത് എന്ന ചേച്ചിയുടെ ചോദ്യത്തിന് മറുപടി പറയും മുമ്പേ വെള്ള പേപ്പറിൽ പൊതിഞ്ഞ ഒരു പൂരിയുമായി ബാലേട്ടൻ മുന്നിലെത്തിയിരുന്നു. ചായ കുടിക്കുന്നതിനിടയിൽ പേരും സ്ഥലവുമെല്ലാം  ചോദിച്ചു. കൂട്ടത്തിൽ നായയുടെ കാര്യവും പറഞ്ഞു.
ഒരു വർഷം മുമ്പാണ് ചുവന്ന ആ പട്ടി ഈ പ്രദേശത്ത് എത്തിയത്. എവിടെ നിന്നെങ്കിലും അലഞ്ഞു തിരിഞ്ഞെത്തിയതോ അതോ പെണ്ണായതു കാരണം ആരേലും വാഹനത്തിൽ കൊണ്ടുവന്ന് ഉപേക്ഷിച്ചതോ എന്നറിയില്ല. വേറെയും  പട്ടികളും, പൂച്ചകളും , കാക്കകളുമൊക്കെ ഈ കടയെ ചുറ്റിപ്പറ്റി ജീവിക്കുന്നുണ്ട്. കടയിൽ മിച്ചംവരുന്ന പലഹാരങ്ങളും മറ്റും സരോജിനിച്ചേച്ചിയും, മാനുവേട്ടനും ഓരോരുത്തർക്കും നൽകും. കൂടാതെ കടയിലെ സ്ഥിരം കസ്റ്റമർമാരായ സീനിയർ സിറ്റിസൺസ് നൽകുന്ന പലഹാരങ്ങൾ വേറേയും . എല്ലാം കഴിച്ച് അവരവിടെ ഭയമില്ലാതെ ജീവിച്ചു പോരുന്നു. പക്ഷേ ചുവന്ന നിറത്തിലുള്ള ഈ പട്ടി മാത്രം ആരുമായും അടുക്കാറില്ല. ആരെങ്കിലും എന്തെങ്കിലും തിന്നാൻ കൊടുത്താൽ ആൾ ദൂരെ മാറി നിൽക്കും. കൊടുത്തയാൾ നിശ്ചിത ദൂരം മാറിനിന്നെങ്കിൽ മാത്രമേ അവൾ വന്ന് സാപ്പിടൂ. അങ്ങനെയിരിക്കവേയാണ് ഒരു ദിവസം കാട്ടുപന്നിയെയോ മറ്റോ ലക്ഷ്യമാക്കി ആരോ ഒരുക്കിയ കേബിൾ കുരുക്കിൽ ആ പട്ടി അകപ്പെടുന്നത്. അരയിൽ കേബിൾ മുറുകി വേദനകൊണ്ട് പുളയുന്ന പട്ടിയുടെ പ്രാണരക്ഷാർത്തമുള്ള നിലവിളികേട്ടവരിലാരോ ചെന്ന് വയലിലെ ജോലി കഴിഞു വരുന്ന മണിയോട് ഇക്കാര്യം പറയുകയും, കേബിൾ മുറിച്ച്  പട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമം  മണി നടത്തവേ മരത്തിൽ ബന്ധിച്ച കേബിളിൻ്റെ കെട്ടഴിഞ് പട്ടി ഓടി രക്ഷപ്പെടുകയുമായിരുന്നു. അരയിൽ നന്നേ മുറുകിയ കേബിളുമായി പട്ടി അലച്ചിൽ തുടങ്ങിയിട്ട് ഒമ്പത് മാസത്തോളമായി . ഏതാണ്ട് 6 മാസത്തിനു ശേഷം അരയിൽ നിന്നും തൂങ്ങിയാടിയിരുന്ന കേബിളിൻ്റെ ഒരു മീറ്ററോളം നീളമുള്ള ഭാഗം അവിടെയും ഇവിടേയുമെല്ലാം തട്ടിയും ഉരഞ്ഞുമൊക്കെ വേർപ്പെട്ട് പോയിരുന്നു എങ്കിലും അരയിലെ കുരുക്ക് അഴിഞ്ഞു പോയിരുന്നില്ല. 

കടയിൽ നിന്ന് പൂരിയും മറ്റു പലഹാരങ്ങളും നൽകി സൗഹൃദം സ്ഥാപിക്കാനുള്ള എൻ്റെ ആദ്യ ശ്രമം പരാജപ്പെട്ടപ്പോൾ പട്ടികൾക്കുള്ള കൃത്രിമ തീറ്റകൾ വാങ്ങി നൽകി അടുപ്പം സ്ഥാപിക്കാൻ മാനുവേട്ടനോടും സരോജിനിച്ചേച്ചിയോടും പറയാൻ ഞാൻ ബിജുവേട്ടനോട് ആവശ്യപ്പെട്ടു. ഉടനേ തന്നെ,തലപ്പുഴ ടൗണിൽ ഓട്ടോ ഓടിക്കുന്ന സുഹൃത്തുക്കളിലാരേയോ വിളിച്ചു പറഞ് ഡോഗ് ഫുഡ് എത്തിച്ചു 
പാക്കറ്റ് പൊളിച്ച് സരോജിനിച്ചേച്ചിയോട് പട്ടിക്കിട്ടുകൊടുക്കാൻ പറഞ്ഞു.
പക്ഷേ അപരിചിതനായ എന്നെ കണ്ടതും പട്ടിക്ക് സംശയമായി
പട്ടി കൂടുതൽ അകലം പാലിക്കാൻ തുടങ്ങി. ഇതിനിടയിൽ ഉച്ചയൂണിന് സമയമായിരുന്നു. വീട്ടിൽ നിന്നെത്തിച്ച ചോറും സാമ്പാറും തോരനും അച്ചാറുമൊക്കെ ചേർത്ത് ഒന്നാം തരം ഊണും തന്നു സരോജിനിച്ചേച്ചി . ഊണു കഴിഞ്ഞ ക്ഷീണത്തിൽ ഏമ്പക്കവും വിട്ട് ഇറയത്തെ ബഞ്ചിനു പകരമിട്ട ഇലക്ട്രിക് പോസ്റ്റിലിരുന്ന് പട്ടിയേ കുടുക്കാനുള്ള തന്ത്രങ്ങൾ തലപുകഞ്ഞാലോചിക്കുന്നതിനിടയിലാണ് ഒരു വലയുണ്ടാക്കി പയ്യേ ചെന്ന് പട്ടിയെ പിടിച്ചാലോ എന്ന ആശയമുദിച്ചത്. അക്കാര്യം ബിജുവേട്ടനോട് പറഞ്ഞപ്പോൾ തൊട്ടടുത്ത താമസക്കാരൻ സതീശേട്ടൻ്റെ വീട്ടിൽ നിന്ന് ഒരു കമ്പിയും മറ്റൊരു വീട്ടിൽ നിന്ന് ഒരു വലയും കിട്ടിയത്. എല്ലാവരുടേയും സഹായത്താൽ ചുരുങ്ങിയ സമയം കൊണ്ട് പട്ടിയെ പിടിക്കാനുള്ള വല റെഡിയാക്കി. അപ്പോഴേക്കും പൊതു പ്രവർത്തകനും പ്രദേശവാസിയുമായ മാധവേട്ടനും എത്തി. നായയെ രക്ഷപ്പെടുത്താനായി പഞ്ചായത്ത് തലത്തിലും മൃഗക്ഷേമ വകുപ്പിലുമെല്ലാം അന്വേഷിച്ചു നടന്ന ആളായിരുന്നുവത്രേ മാധവേട്ടൻ .. മാധവേട്ടൻ്റെ സ്കൂട്ടറിൻ്റെ പിറകിലിരുന്ന് റോഡിലൂടെ സഞ്ചരിക്കുന്ന പട്ടിയേ പിൻതുടർന്ന് വലയിലാക്കാനുള്ള ശ്രമം നടത്തിയെങ്കിലും,  പട്ടി അതിവിദഗ്ധമായി ഒഴിഞ്ഞുമാറിക്കോണ്ടിരുന്നു.
അവസാനം സ്ഥിരമായി വിശ്രമിക്കുന്ന പ്ലാവിൻ്റെ ചുവട്ടിൽ വിശ്രമിക്കുകയായിരുന്ന പട്ടിയുടെ സമീപമെത്തി ഞാൻ വലയിട്ടെങ്കിലും ഞൊടിയിടകൊണ്ട് പട്ടി കുതറിമാറിക്കളഞ്ഞു. അങ്ങനെ ആ പ്രതീക്ഷയും നശിച്ചു . അപ്പോഴേക്കും വൈകുന്നേരത്തെ ചായക്കുള്ള സമയമായിരുന്നു.  
അടുത്ത് കിട്ടിയാൽ കേബിൾ അറുത്ത് പട്ടിയെ രക്ഷിക്കാൻ ഞങ്ങൾ തയ്യാറാണെന്ന് മണിയും കൂട്ടരും പറഞ്ഞ സ്ഥിതിക്ക് ഞാനവിടുന്ന് യാത്ര പറഞ്ഞിറങ്ങി. അപ്പോഴേക്കും എനിക്ക് പാമ്പിനെ പിടിക്കാനായി വിളി വന്നു.
ഇനി നാട്ടുകാർ രക്ഷപ്പെടുത്തിക്കോളുമല്ലോ എന്ന പ്രതീക്ഷയോടെ ഞാൻ സ്ഥലം വിട്ടു
.
തുടർന്നുള്ള ദിവങ്ങളിൽ  പതിവുപോലെ  പാമ്പുകളുടെ പിറകേ പോയി.. ദിവസങ്ങൾ കഴിയവേ പട്ടിയുടെ കാര്യവും പട്ടിയെ പിടിക്കാൻ വിളിച്ചവരേയുമെല്ലാം പതിയേ പതിയേ മറന്നു.
 
ഏതാണ്ട് മൂന്ന് മാസങ്ങൾക്കു ശേഷം പാമ്പുപിടുത്തം കഴിഞ്ഞ് അതുവഴി  മടങ്ങുന്നതിനിടെ, അതേ സ്ഥലത്ത് വച്ച്  പട്ടിയേ വീണ്ടും കാണാനിടയായി. പഴയതിലും തടിച്ചിട്ടുണ്ട് നായ . വയർ ഭാഗം തടിച്ചതിനാൽ കേബിൾ കൂടുതൽ മുറുകി ഇരു വശങ്ങളിലും മുറിവ് കാണാനുണ്ട്. വേദന കലശലായതിനാൽ പട്ടി ഇടയ്ക്കിടെ തിരിഞ്ഞ് മുറിവിൽ നക്കുന്നുണ്ട്. ഈച്ചകൾ നല്ലപോലെ പൊതിയുന്നുമുണ്ട്.

  ഈ പട്ടിയേ ഇനിയും നിങ്ങൾക്ക് രക്ഷിക്കാനായിട്ടില്ലേ... കടയിൽ കൂടിയിരിക്കുന്നവരോടായി ഞാൻ ചോദിച്ചു.
എന്തു ചെയ്യാനാ. അതിന് പട്ടിയേ കിട്ടിയിട്ടുവേണ്ടേ..... 
മാധവേട്ടൻ പട്ടിയെ മയക്കാനുള്ള ഗുളിക കൊണ്ടുവന്നു തന്നിട്ടുണ്ട് പക്ഷേ പട്ടി മണത്തുനോക്കിയിട്ട് പിൻമാറുന്നതല്ലാതേ ചോറ് കഴിക്കുന്നില്ല. മാനൂട്ടിയേട്ടൻ പറഞ്ഞു. 
ഗുളിക മീനിലോ ഇറച്ചിയിലോ പൊടിച്ചു ചേർത്ത് കൊടുത്താൽ മതി. കഴിക്കും. ഞാൻ പറഞ്ഞു.
അപ്പോഴേക്കും മാനൂട്ടിയേട്ടൻ മത്തിക്കറിയും ചോറുമായി വന്നു.
ഗുളിക പൊടിച്ച് മീനിൽ കുഴച്ച് ചോറുമായി മിക്സ് ചെയ്ത് പട്ടിക്ക് കൊടുത്തു മാറിനിന്നു.
മുറിവിലിരിക്കാൻ വരുന്ന ഈച്ചകളെ ആട്ടിക്കോണ്ട് പയ്യേ വന്ന് പട്ടി ചോറ് മുഴുവൻ  കഴിച്ചു.
പട്ടിയുടെ നീക്കങ്ങൾ ഞാൻ മാറിയിരുന്ന് നിരീക്ഷിച്ചു.
 മുമ്പ് കണ്ടതിലും തടിച്ചിട്ടുണ്ടല്ലോ പട്ടി. ഞാൻ കുഞ്ഞൂട്ടിയേട്ടനോടായി പറഞ്ഞു.
എന്തു ചെയ്യാനാ 
പട്ടി ഗർഭിണിയാണ് . കുഞ്ഞൂട്ടിയേട്ടൻ്റെ മറുപടി കേട്ട് ഞാൻ തലയിൽ കൈ വച്ചു.
ഈ അവസ്ഥയിൽ ആ പട്ടി എങ്ങനെ കുട്ടികൾക്ക് ജന്മം നൽകും. അത്രമാത്രം മുറുകിയിരിക്കുകയല്ലേ അരയിലെ കുരുക്ക്.
എന്തു സാഹസം ചെയ്തിട്ടായാലും പട്ടിയെ പിടികൂടുക തന്നെ . ഞാൻ മനസ്സിൽ ഉറപ്പിച്ചു

 ഗുളിക ഏറ്റതിനാലാവണം ,കടയുടെ ചാർത്തിൽ വിറകടുക്കിയതിനടുത്തായി ഒരു പ്ലാസ്റ്റിക് ഷീറ്റിൽ ചെന്ന് കിടക്കാനുള്ള ശ്രമം ,പട്ടി നടത്തിയെങ്കിലും ഈച്ചകളും കേബിൾ മുറുകിയതിൻ്റെ വേദനയും മൂലം പട്ടിക്കതിന് സാധിക്കുന്നില്ല. മയക്കത്തിൻ്റെ ലക്ഷണങ്ങൾ ഇടയ്ക്കിടെ കാണിച്ച പട്ടിയുടെ അടുത്തേക്ക് മുന്നേ തയ്യാറാക്കി വച്ചിരുന്ന വലയുമായി ചെന്നപ്പോൾ  എഴുന്നേറ്റ് ഓടി.    വലയുമായി ഞാനും സഹദേവേട്ടനും  പിൻതുടർന്നെങ്കിലും സമീപത്തെ വീടുകളുടെയെല്ലാം അടുക്കള ഭാഗത്ത് കൂടി പട്ടി  കുതിച്ചു പായുകയാണ്. ജൈവ വേലികൾക്കിടയിലൂടെ പട്ടി നൂഴ്ന്നുപോകുന്നതുപോലെ പോകാൻ നമുക്ക് കഴിയില്ലെന്ന തിരിച്ചറിവിൽ ആ ശ്രമവും ഉപേക്ഷിച്ച് പിൻവാങ്ങി.

കെണിയിട്ട് പിടിച്ചാലോ എന്നതായി എൻ്റെ അടുത്ത  ആശയം.
 മണി നിമിഷനേരം കൊണ്ട് ഒരു ചവിട്ടുകെണി ഉണ്ടാക്കിത്തന്നു . എറെ നേരം കാത്തിരുന്നെങ്കിലും ആ വഴിക്കേ  അന്ന് പട്ടി വന്നില്ല.
അപ്പോഴേക്കും സമയം ഇരുട്ടായി .വേറെ വല്ല ജീവികളും വന്ന് കുടുങ്ങാതിരിക്കാനായി കെണി തൽക്കാലം അഴിച്ചുവച്ചു.
ഇനി നാളെയാവാമെന്നും പറഞ്ഞ് എല്ലാവരും മടങ്ങി.

പിറ്റേന്ന് വൈകുന്നേരവും പാമ്പ് പിടുത്തമെല്ലാം കഴിഞ്ഞ് മടങ്ങിവരവേ വീണ്ടും സ്ഥലത്തെത്തി. സഹദേവേട്ടനേയും വിളിച്ചു വരുത്തി. വീണ്ടും കെണിയൊരുക്കി കാത്തിരുന്നു. ഭക്ഷണമായി വച്ച പൂരി അതി വിദഗ്ധമായി എടുത്ത് കെണിയിൽപ്പെടാതെ പട്ടി ഭക്ഷിച്ചു. അബദ്ധം വീണ്ടും പറ്റാതിരിക്കാനായി പൂരി കയറിൽ ബന്ധിച്ചശേഷം കെണിയൊരുക്കി പട്ടിയെ കാത്തിരുന്നു. പട്ടി വന്ന് ഭക്ഷണം കഴിക്കാൻ ശ്രമിച്ചപ്പോഴേക്കും കയർ തലയിൽ മുറുകി. പക്ഷേ കഴുത്ത് മുഴുവനായും കുടുങ്ങിയിട്ടില്ലാത്തതിനാൽ പിൻവശത്തേക്ക് തല വലിച്ച്  രക്ഷപ്പെട്ടു. അങ്ങനെ ആ ശ്രമവും വിഫലമായി
  അപ്പോഴാണ് അടുത്ത ആശയം ഉദിച്ചത്. ഒരു കൂടുണ്ടാക്കി അതിൽ ഭക്ഷണം ഇട്ടുവച്ച് പട്ടി കൂട്ടിൽ കയറിയ ഉടനേ ഡോറിൽ കെട്ടിയ കയർ വലിച്ച്  അടക്കുക. എല്ലാവരും സപ്പോർട്ട് ചെയ്തു. എങ്കിൽ നാളെ നോക്കാം. 

പിറ്റേന്ന് പാമ്പുപിടുത്തം കഴിഞ്ഞ് ഞാൻ സ്ഥലത്തെത്തി
മണിയും ,സഹദേവേട്ടനും അതിനു റെഡിയായി എത്തി. അപ്പോഴേക്കും അതിശക്തമായ മഴ പെയ്തു. മാനൂട്ടിയേട്ടൻ്റെ കടയിൽ മഴ തോരാൻ കാത്തിരിക്കുന്നതിനിടയിലാണ് ഒരു സുഹൃത്തിൻ്റെ വീട്ടിൽ അധികം ഭാരമില്ലാത്ത കമ്പി കൊണ്ടുള്ള പട്ടിക്കൂട് ഒഴിഞ്ഞു കിടക്കുന്നതായി മണി പറയുന്നത്. എങ്കിൽ പുള്ളിയെ വിളിച്ച് കൂട് കുറച്ച് ദിവസത്തേക്ക് തരുമോന്ന് ചോദിക്കാൻ മാധവേട്ടൻ പറഞ്ഞു. മണി ഉടനേ വിളിച്ചു നോക്കി 
ഗുഡ്സ് ഓട്ടോ കൊണ്ടുവന്ന് എടുത്തോണ്ട് പൊക്കോളാൻ സുഹൃത്ത് പറയുകയും ചെയ്തു. അങ്ങനെ പട്ടിക്കൂട് പോയി കണ്ടിട്ടു വന്നാലോന്ന് പറഞ്ഞ് അങ്ങോട്ട് പോകാനിരിക്കുമ്പോഴാണ് തൊട്ടടുത്ത് റോഡിനെതിർവശത്തായി കാട്ടുവള്ളികൾ കയറി ആരാലും ശ്രദ്ധിക്കാതെ കിടക്കുന്ന ബോട്ടിൽ ബൂത്ത് ശ്രദ്ധയിൽ പെടുന്നത്. അടുത്ത് ചെന്ന് പരിശോധിച്ചിട്ട് ഞാൻ പറഞ്ഞു. വേറെ കൂട് തിരയേണ്ട ഈ കൂട് മതി . ഇതിൽ കോഴിക്കാല് ഇട്ടു കൊടുത്ത് പട്ടിയെ കൂട്ടിൽ കയറ്റാൻ ശ്രമിക്കാമെന്ന്. അപ്പോഴേക്കും മാധവേട്ടൻ വന്ന് കൂട് അനക്കി നോക്കിയിട്ട് പറഞ്ഞു ഇത് നമുക്കെടുത്ത് മാനൂട്ടിയേട്ടൻ്റെ കടയുടെ സൈഡിൽ കൊണ്ടു വെക്കാമെന്ന്. അങ്ങനെ മാധവേട്ടനും മണിയുമൊക്കെ ചേർന്ന് ചുമന്ന് കൂട് കടയുടെ സമീപത്തായി കൊണ്ടുവച്ചു. അപ്പോഴേക്കും രാത്രിയായി.എല്ലാവരും പിരിഞ്ഞു. 

അന്നും പാമ്പുപിടുത്തം കഴിഞ് മടങ്ങവേ വെൺമണിയിലെ ഒരു ചിക്കൻ സ്റ്റാളിൽ നിന്നും കോഴിക്കാലുകൾ ശേഖരിച്ച് പോകാനിറങ്ങിയപ്പോഴേക്കും മറ്റൊരു പാമ്പിനെ പിടിക്കാനായി തലപ്പുഴ ഭാഗത്ത് പോകേണ്ടതായി വന്നു. ഞാൻ എത്താൻ വൈകും എന്ന് വിളിച്ചു പറഞ്ഞപ്പോൾ  സഹദേവേട്ടനും മണിയും ചേർന്ന് തലപ്പുഴയിൽ ചെന്ന് കോഴിക്കാലുകൾ എത്തിച്ച് കൂട്ടിൽ വച്ചു. കൂടിൻ്റെ വാതിലിൽ ഒരു നീളമുള്ള കയർ കെട്ടി മറ്റേയറ്റം കടയുടെ തിണ്ണയിലെ തൂണിൽ ബന്ധിച്ചു. പട്ടി കയറിയാലുടനേ കടയിലിരുന്ന് കയർ വലിച്ച് .വാതിലടക്കാം. സഹദേവേട്ടൻ കൊണ്ടുവന്ന
 കോഴിക്കാലുകൾ കൂട്ടിൽ ഇട്ടുവച്ചപ്പോൾതന്നെ പരിസരത്തുള്ള മറ്റുപട്ടികൾ കയറി അവയെല്ലാം ഭക്ഷിച്ചു. രാത്രി പാമ്പുപിടുത്തം കഴിഞ്ഞ് മടങ്ങവേ നേരത്തെ കരുതിയിരുന്ന കോഴിക്കാലുകൾ കൂട്ടിലിട്ടുവച്ചിട്ട് ഞാനും  മടങ്ങി. 

പിറ്റേന്ന് രാവിലെയുണ്ട് സഹദേവേട്ടൻ വിളിക്കുന്നു.... പട്ടിയെ കൂട്ടിലച്ചിട്ടുണ്ട് എപ്പഴാ വരിക എന്നും ചോദിച്ചു കൊണ്ട്
ഞാൻ പറഞ്ഞു. ഉടനേ വരാമെന്ന് . ഞാനപ്പോൾ വനം വകുപ്പിൻ്റെ ക്യാമ്പ് ഷെഡിൽ നിന്ന് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു.വാളാട് മെഡിക്കൽ ഷോപ്പിൽ ചെന്ന് മുറിവ് കഴുകാനുള്ള ലോഷൻ വാങ്ങിച്ചിട്ട് ഉടനേ സ്ഥലത്തേക്ക് പുറപ്പെട്ടു.
അപ്പോഴും കേബിൾ കട്ട് ചെയ്യാനുള്ള കട്ടിംഗ് പ്ലേയറോ മറ്റോ കയ്യിലില്ലായിരുന്നു. അവിടെ ചെന്നിട്ട് എവിടുന്നേലും സംഘടിപ്പിക്കാം എന്നു കരുതി. 
പോകുന്ന വഴിയിൽ ഉദയഗിരി ജംങ്ഷനിലുള്ള സുഹൃത്ത് ദേവസ്യച്ചേട്ടൻ്റെ വീട്ടിൽ കയറി കട്ടിംഗ് പ്ലേയർ സംഘടിപ്പിച്ചു. കേബിൾ കട്ട് ചെയ്യാനാവുമെന്ന് തോന്നുന്നില്ലെന്ന് ദേവസ്യച്ചേട്ടൻ  അപ്പോൾ സംശയം പറഞ്ഞു.  

അങ്ങനെ സ്ഥലത്തെത്തി. മണിയും സഹദേവേട്ടനും മാനൂട്ടിയേട്ടനുമെല്ലാം കൂടിന് സമീപത്തായുണ്ട്. കൂടിനകത്ത് എന്നെ എന്ത് വേണമെങ്കിലും ചെയ്തോളു എന്ന ഭാവത്തിൽ പട്ടി കിടക്കുകയാണ്. മുറിവിൻ്റെ സ്ഥിതി എങ്ങനെയെന്ന് ആദ്യം മനസ്സിലാക്കി. കാര്യമായ മുറിവില്ല. കേബിൾ ഉരഞ്ഞ് തൊലി കുറച്ചധികം ഭാഗങ്ങളിൽ അരക്കെട്ടിനിരുവശവും പാടുകളുണ്ട് എന്ന് മാത്രം. കമ്പികൾക്കിടയിലുടെ കടത്തി കട്ടിംഗ് പ്ലേയർ കൊണ്ട് ഒരു പിടി പിടിച്ചപ്പോഴേക്കും കേബിൾ രണ്ടായി മുറിഞ്ഞു. പാമ്പിനെ പിടിക്കാനുപയോഗിക്കുന്ന ഹുക്ക് ഉപയോഗിച്ച് സഹദേവേട്ടൻ കേബിൾ നായയുടെ ശരീരത്തിൽ നിന്ന് വേർപെടുത്താൻ സഹായിച്ചു. ശേഷം  മെഡിക്കൽ ഷോപ്പിൽ നിന്ന് വാങ്ങിച്ച ലോഷൻ, മണി പട്ടിയുടെ മുറിവിലേക്ക് ചീറ്റിച്ചു കഴുകി. വീട്ടിൽ പൊടിച്ചെടുത്ത മഞ്ഞൾപ്പൊടിയും വിറകടുപ്പിനു മുകളിലായി പുകയടിഞ് രൂപപ്പെടുന്ന ഇല്ലനക്കരിയും മിക്സ് ചെയ്ത് സരോജിനിച്ചേച്ചി തയ്യാറാക്കിയ നാട്ടുമരുന്നും മുറിവിൽ വിതറിക്കൊടുത്ത ശേഷം പട്ടിയെ മണി കൂട് തുറന്നു വിട്ടു.
അങ്ങനെ ഒരു വർഷത്തോളം അരയിൽ മുറുകിക്കിടന്ന കമ്പിയിൽ നിന്ന് പട്ടിക്ക് മോചനം കിട്ടി. കൂടിനിന്ന എല്ലാവരുടേയും മുഖത്ത് സന്തോഷം. ആശ്വാസം
കാരണം നാട്ടുകാർക്ക് തന്നെ കുറച്ചിലായിരുന്നു പട്ടിയുടെ ആ അവസ്ഥ.
കാണുന്നവരൊക്കെ ചോദിക്കുമായിരുന്നു .. നിങ്ങളെന്ത് മനുഷ്യരാ, എങ്ങനെയെങ്കിലും പട്ടിയെ പിടിച്ച് കേബിൾ കണ്ടിച്ചുകൂടെ എന്ന്

 എന്തുമാത്രം വേദനയും ബുദ്ധിമുട്ടും പാവം പട്ടി അനുഭവിച്ചിട്ടുണ്ടാവണം🙄
എല്ലാവരോടും ഞാൻ നന്ദി പറയുന്നു.🙏 പ്രത്യേകിച്ച് ഇഡിക്കര നിവാസികളോട്..
ഓപ്പറേഷനിൽ സഹകരിച്ചവരോട്..
പട്ടിയുടെ ദയനീയ അവസ്ഥ കണ്ട് രക്ഷപ്പെടുത്താൻ ശ്രമം നടത്തിയവരോട്....
മനസ്സുകൊണ്ട് പട്ടിയുടെ മോചനം ആഗ്രഹിച്ചവരോട് ..
ആദ്യാവസാനം വരെ  സപ്പോർട്ടുമായി കൂടെ നിന്ന മാനൂട്ടിയേട്ടൻ എന്ന ബാലകൃഷ്ണേട്ടൻ :
ഭാര്യ സരോജിനിച്ചേച്ചി ..സഹദേവേട്ടൻ....
മണി...
മാധവേട്ടൻ..
ബിജുവേട്ടൻ....
പ്രദീപേട്ടൻ ...
രവിയേട്ടൻ
കട്ടിംഗ് പ്ലേയർ തന്ന് സഹായിച്ച ദേവസ്യ ച്ചേട്ടൻ തുടങി പട്ടിയുടെ ജീവൻ രക്ഷിക്കാൻ നേരിട്ടും, അല്ലാതേയും സഹായിച്ചവർക്കും മനസ്സ് കൊണ്ട് കൂടെ നിന്നവർക്കുമെല്ലാം ഹൃദയത്തിൽ തൊട്ട്  നന്ദിയും സ്നേഹവും  🙏❤️😍

അഭിപ്രായങ്ങള്‍

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

മറ്റു വാർത്തകൾ

മിനി ഊട്ടി ഏരിയയിൽ വൻതീപിടുത്തം Live

/AVvXsEinLIleDYwy28P2ny6mCM6FZljW-uvKHJSIVZrr3SviQ3Pnbv_wFPsFGqW837dDhx_ivMi55uKCky5oYA7Vojw4Q6Vl0Dt5zWvt4PFe671R4Oa8LPV-Z26tZ59TfdcLURbspfHD4nUiUk8XaSRzONx2ldxnT7EGLwZWf145IWhgk3HYepqoTAoHaMZzvO8A" imageanchor="1" style="margin-left: 1em; margin-right: 1em;"> തീപ്പിടുത്തം മലപ്പുറം മിനി ഊട്ടി മൈലാടിയിൽ ചെരുപ്പ് ഫാക്ടറിയിൽ തീപ്പിടുത്തം. വലിയ രീതിയിലുള്ള പുക പ്രദേശത്ത് വ്യപിക്കുന്നതായി അറിയുന്നു. ആളപായം ഉള്ളതായി വിവരം ഇല്ല. ഫയർഫോഴ്സ് സംഭവ സ്ഥലത് എത്തി തീ അണക്കാൻ ശ്രമം തുടങ്ങി                           ....

ചോട്ട വാള മീൻ chotta vala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

വേങ്ങര ഗ്രാമപഞ്ചായത്ത് എൻ ടി അബ്ദുന്നാസറിനെ പ്രസിഡന്റായി പ്രഖ്യാപിച്ചു

വേങ്ങര ഗ്രാമപഞ്ചായത്തിലെ പുതിയ ഭരണസമിതിയിൽ   പ്രസിഡന്റായി തിരഞ്ഞെടുത്ത N.T. നാസർ (കുഞ്ഞുട്ടി)സാഹിബിനെയും. വൈസ് പ്രസിഡന്റായി  ഫാത്തിമ ജലീൽ ചോലക്കൻ എന്നിവരെയും തിരഞ്ഞെടുത്തു. എൻ ടി അബ്ദുന്നാസർ നിലവിൽ യു ഡി എഫ് ഭരിക്കുന്ന വേങ്ങര സഹക രണ ബേങ്കിന്റെ പ്രസിഡന്റാ ണ്. നേരത്തെ കോൺഗ്രസ്സി ലായിരുന്ന അബ്ദുന്നാസർ 1995-2000 കാലഘട്ടത്തിൽ വേങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായിരു ന്നു. പിന്നീടാണ് കോൺഗ്രസ്സ് വിട്ട് ലീഗിൽ ചേർന്നത്. 20-ാം വാർഡ് കച്ചേരിപ്പടിയിൽ നി ന്നാണ് ജനവിധി തേടിയത്. 164 വോട്ടിന്റെ ഭൂരിപക്ഷത്തി ലാണ് വിജയിച്ചത്.  വൈസ് പ്രസിഡന്റായി  തിരഞ്ഞെടുത്ത ഫാത്തിമ ജലീൽ ചോലക്കൻ  കോൺഗ്രസ്‌ പ്രവർത്തകയാണ് *മലപ്പുറം ജില്ലയിലെ നഗരസഭകളിലെ അധ്യക്ഷരും ഉപാധ്യക്ഷരും* *പൊന്നാനി നഗരസഭ*  ചെയര്‍പേഴ്സണ്‍- സി.വി. സുധ (സി.പി.ഐ.എം) വൈസ് ചെയര്‍പേഴ്സണ്‍- സി.പി. സക്കീര്‍ (സി.പി.ഐ.എം) *വളാഞ്ചേരി നഗരസഭ*  ചെയര്‍പേഴ്സണ്‍ - ഹസീന വട്ടോളി (ഐ.യു.എം.എല്‍) വൈസ് ചെയര്‍പേഴ്സണ്‍- കെ.വി. ഉണ്ണികൃഷ്ണന്‍ (ഐ.എന്‍.സി)  *മഞ്ചേരി നഗരസഭ*  ചെയര്‍പേഴ്സണ്‍ - വല്ലാഞ്ചിറ അബ്ദുല്‍ മജീദ് (...

ഇബ്രാഹിംകുഞ്ഞ് സാഹിബ് മരണപ്പെട്ടു

മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ മന്ത്രിയുമായ വി.കെ ഇബ്രാഹിം കുഞ്ഞ് സാഹിബ് വിടവാങ്ങി. എം.എസ്.എഫിലൂടെ രാഷ്ട്രീയരംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം യൂത്ത് ലീഗ് നേതാവായും തിളങ്ങി. ദീർഘകാലം എറണാകുളം ജില്ല മുസ്‌ലിംലീഗിന്റെ അമരക്കാരനായിരുന്നു. എറണാകുളത്തും തെക്കൻ ജില്ലകളിലും മുസ്‌ലിംലീഗ് പ്രസ്ഥാനത്തിന്റെ വളർച്ചക്കും മുന്നേറ്റത്തിനും നിസ്തുല സംഭാവനകൾ നൽകി. 2011 മുതൽ 2016 വരെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായും 2005ൽ വ്യവസായ വകുപ്പ് മന്ത്രിയായും ഭരണരംഗത്തും മികവ് തെളിയിച്ചു. 2012ൽ ഡെക്കാൻ ക്രോണിക്കിളിന്റെ മികച്ച മന്ത്രി എന്ന അംഗീകാരം നേടി. കളമശ്ശേരി നിയോജക മണ്ഡലത്തിന്റെ ജനകീയ എം.എൽ.എ ആയിരുന്നു. സാധാരണക്കാർക്ക് എപ്പോഴും ആശ്രയിക്കാവുന്ന വ്യക്തിത്വം എന്ന നിലയിലാണ് പൊതുരംഗത്ത് അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചത്.  2012 കേരള രത്‌ന പുരസ്‌കാരം, ബെസ്റ്റ് മിനിസ്റ്റർ ഓഫ് 2013 കേളീ കേരള പുരസ്‌കാരം, യു.എസ്.എ ഇന്റർനാഷണൽ റോഡ് ഫെഡറേഷൻ അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. കൊച്ചിൻ ഇന്റർ നാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ ഡയറക്ടർ, കൊച്ചി ശാസ്ത്ര സാങ്കേതി...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ലോക്‌സഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലേക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷകരും ക്രമസമാധാന ചുമതലയുള്ള പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അവദേശ് കുമാര്‍ തിവാരിയും പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ പുല്‍കിത് ആര്‍.ആര്‍ ഖരേയുമാണ് പൊതുനിരീക്ഷകര്‍. ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഇവര്‍. മലപ്പുറം മണ്ഡലത്തില്‍ ഡോ. ബന്‍വര്‍ലാല്‍ മീണയും പൊന്നാനി മണ്ഡലത്തില്‍ വിശ്വാസ് ഡി പണ്ഡാരെയുമാണ് പൊലീസ് നിരീക്ഷകരായി എത്തിയിട്ടുള്ളത്. ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇരുവരും. പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച  പ്രശാന്ത് കുമാര്‍ സിന്‍ഹയും (പൊന്നാനി)  ആദിത്യ സിങ് യാദവും (മലപ്പുറം) നേരത്തെ ജില്ലയിലെത്തിട്ടുണ്ട്.  നിരീക്ഷകരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സാഹചര്യം വിലയിരുത്തി. ജില്ലാ പൊലീസ് മേധാവി  എസ്. ശശിധരന്‍, അസി. കളക്ടര്‍ കുമാര്‍ ഠാക്കൂര്‍, പൊന്നാനി വരണാധികാരിയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ...

കരിപ്പൂർ വ്യൂ പോയിന്റിൽ താഴ്ചയിലേക്ക് വീണ ആൾ മരണപെട്ടു

കരിപ്പൂർ: വിമാനത്താവള പരിസരത്ത് വെങ്കുളം ഭാഗത്ത് കാഴ്ച്ചകാണാൻ എത്തിയ യുവാവ് താഴ്ചയിലേക്ക് വീണ് മരണപെട്ടു. ഗുരുതര പരുക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിരിന്നു. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ജിതിൻ ആണ് അപകടത്തിൽ പെട്ടത് എന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. അപകടം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഇന്നു പുലർച്ചെ അഞ്ചാരയോടെയാണ് അപകടം സംബന്ധിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. കരിപ്പൂർ വിമാനത്താവള വ്യൂ പോയിന്റ് ആണിവിടെ. വിമാനമിറങ്ങുന്നതും പോകുന്നതും കാണാൻ ഇവിടെ ഒട്ടേറെ പേർ എത്തുന്ന സ്ഥലമാണ്.  അപകടം ഉണ്ടാവുന്നതിനാൽ പോലീസ് ഇവിടെ നേരത്തെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നു...! മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ജിതിൻ എന്ന 30 വയസ്സുകാരനാണ് മരണപ്പെട്ടത് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ 

ഞായറാഴ്ച വലിയോറയിലൂടെ സർവീസ് നടത്തുന്ന ബസുകളുടെ സമയങ്ങൾ

വേങ്ങര ഭാഗത്തേക്കുള്ള ബസ് ടൈം 7.50 AM 8.00AM 10.30 AM 12.00 AM 12.15 PM 12.25 PM 1.05 PM 3.00 PM 3.30 PM 4.00. PM 5.30.PM ചെമ്മാട് ഭാഗത്തേക്കുള്ള ബസ് സമയങ്ങൾ 7.00 AM 7.30 AM 7.55 AM 9.15 AM 11.00 AM 11.55 AM 1.25 PM 1.55 PM 2.15 PM 2.55 PM 4.35 PM 5.15 PM 6.00 PM

കോലാൻ കോലി എന്നീ പേരുകളിൽ അറിയപ്പെടുന്ന മത്സ്യം freshwater garfish Xenentodon cancila

പുഴകളിലും കുളങ്ങളിലും തൊടുകളിലും മറ്റും  സാധാരണയായി കണ്ടുവരുന്ന ഒരു ശുദ്ധജലമത്സ്യമാണിത്. ഈ മത്സ്യത്തെ കോലി  കോലാൻ freshwater garfish എന്നീ പേരുകളിലൊക്കെ അറിയപെടുന്നു ഈ മത്സ്യത്തിന്റെ ശാസ്ത്രനാമം  Xenentodon cancila എന്നാണ്. ജലാശയങ്ങളിൽ ഉപരിതലത്തിലായാണ് ഇവയെ കാണുക. ഒഴുക്കു കുറഞ്ഞ നദികളിലും തോടുകളുലുമെല്ലാം ഒറ്റയ്ക്കോ ചെറുകൂട്ടങ്ങളോ ആയി ഇവ നീങ്ങുന്നത് കാണാം. ഭക്ഷ്യയോഗ്യമായ മത്സ്യമാണ്. വെള്ളത്തിന്റെ മുകളിൽ അനങ്ങാതെ നിന്ന്  ചെറുമീനുകളെ വേട്ടയാടിപ്പിടിചോ ഏറെ നേരം ഉപരിതലത്തിൽ റോന്തു ചുറ്റി നടന്നശേഷം കൂട്ടമായി പോകുന്ന ചെറു  മീനുകൾക്കിടയിലേക്ക് ഊളയിടുന്ന കോലാൻ പരുന്ത് കോഴിക്കുഞ്ഞിനെ കൊതിയെടുക്കുന്നത്പോലെ ചെറുമീനുകളെ ചുണ്ടിൽ കൊരുത്ത് കൊണ്ടുപോകുന്നത് കാണാം.

നിലമ്പൂർ താഴ് വരയിൽ സന്ദർശിക്കേണ്ട സ്ഥലങ്ങൾ nilambur tourist places

ഓടക്കയം ചെക്കുന്ന്* ഒലിവെള്ളചാട്ടം* നെടുഞ്ചിരി * കക്കാടംപൊയിൽ നായാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടം*₹ മേലെ കോഴിപ്പാറ കരിബായി കോട്ട ആഡ്യൻപാറ*₹ മഞ്ഞപ്പാറ- മീൻമുട്ടി** കണ്ണൻകുണ്ട് പൊക്കോട്* കനോളി പ്ലോട്ട്*₹ അരുവാക്കോടൻ മല  പാറക്കടവ് മൈലാടിക്കടവ് ബംഗ്ലാവ് കുന്ന്*₹ തേക്ക് മ്യൂസിയം*₹ ചാലിയാർ മുക്ക്** പുന്നപ്പുഴ മുക്ക്* മുട്ടിക്കടവ് ഫാം# പൂക്കോട്ടുമണ്ണ റഗുലേറ്റർ കം ബ്രിഡ്ജ് പാതാർ കവള പാറ ഭൂതാൻ കോളനി കൊടിഞ്ഞി വെള്ളച്ചാട്ടം* മുണ്ടേരി സീഡ് ഫാം# ഇരുട്ടുകുത്തി* അമ്പു മല** അട്ടമല** അപ്പർ ഗ്യാപ്പ് (അപ്പൻകാപ്പ്) ഗ്ലെൻ റോക്ക് (ക്ലിയൻ ട്രാക്ക്)* മരുത - മണ്ണുച്ചീനി കരിയം മുരിയം* കാരക്കോടൻ മല* നാടുകാണി ചുരം  തണുപ്പൻചോല** മധു വനം* പുഞ്ചകൊല്ലി** അളക്കൽ** ചാത്തുമേനോൻ പ്ലോട്ട്* കാറ്റാടി കടവ് ഉച്ചകുളം* മുണ്ടക്കടവ്* നെടുങ്കയം*₹ മാഞ്ചീരി** പാണപ്പുഴ*** താളിച്ചോല*** മുക്കൂർത്തി*** എഴുത്തുകല്ല്** സായ് വെള ടി.കെ കോളനി പൂത്തോട്ടം തടവ്* ചോക്കാട് ഫാം# ശിങ്ക കല്ല്* കളിമുറ്റം** കേരളാം കുണ്ട് ജലപാതം*₹ നിലമ്പൂർ - ഷൊർണൂർ റയിൽവേ പാത വാണിയമ്പലം പാറ പറങ്ങോടൻപാറ ഇനിയും വളര...

കൂടുതൽ വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വേങ്ങര ഗ്രാമപഞ്ചായത്ത് എൻ ടി അബ്ദുന്നാസറിനെ പ്രസിഡന്റായി പ്രഖ്യാപിച്ചു

വേങ്ങര ഗ്രാമപഞ്ചായത്തിലെ പുതിയ ഭരണസമിതിയിൽ   പ്രസിഡന്റായി തിരഞ്ഞെടുത്ത N.T. നാസർ (കുഞ്ഞുട്ടി)സാഹിബിനെയും. വൈസ് പ്രസിഡന്റായി  ഫാത്തിമ ജലീൽ ചോലക്കൻ എന്നിവരെയും തിരഞ്ഞെടുത്തു. എൻ ടി അബ്ദുന്നാസർ നിലവിൽ യു ഡി എഫ് ഭരിക്കുന്ന വേങ്ങര സഹക രണ ബേങ്കിന്റെ പ്രസിഡന്റാ ണ്. നേരത്തെ കോൺഗ്രസ്സി ലായിരുന്ന അബ്ദുന്നാസർ 1995-2000 കാലഘട്ടത്തിൽ വേങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായിരു ന്നു. പിന്നീടാണ് കോൺഗ്രസ്സ് വിട്ട് ലീഗിൽ ചേർന്നത്. 20-ാം വാർഡ് കച്ചേരിപ്പടിയിൽ നി ന്നാണ് ജനവിധി തേടിയത്. 164 വോട്ടിന്റെ ഭൂരിപക്ഷത്തി ലാണ് വിജയിച്ചത്.  വൈസ് പ്രസിഡന്റായി  തിരഞ്ഞെടുത്ത ഫാത്തിമ ജലീൽ ചോലക്കൻ  കോൺഗ്രസ്‌ പ്രവർത്തകയാണ് *മലപ്പുറം ജില്ലയിലെ നഗരസഭകളിലെ അധ്യക്ഷരും ഉപാധ്യക്ഷരും* *പൊന്നാനി നഗരസഭ*  ചെയര്‍പേഴ്സണ്‍- സി.വി. സുധ (സി.പി.ഐ.എം) വൈസ് ചെയര്‍പേഴ്സണ്‍- സി.പി. സക്കീര്‍ (സി.പി.ഐ.എം) *വളാഞ്ചേരി നഗരസഭ*  ചെയര്‍പേഴ്സണ്‍ - ഹസീന വട്ടോളി (ഐ.യു.എം.എല്‍) വൈസ് ചെയര്‍പേഴ്സണ്‍- കെ.വി. ഉണ്ണികൃഷ്ണന്‍ (ഐ.എന്‍.സി)  *മഞ്ചേരി നഗരസഭ*  ചെയര്‍പേഴ്സണ്‍ - വല്ലാഞ്ചിറ അബ്ദുല്‍ മജീദ് (...

മിനി ഊട്ടി ഏരിയയിൽ വൻതീപിടുത്തം Live

/AVvXsEinLIleDYwy28P2ny6mCM6FZljW-uvKHJSIVZrr3SviQ3Pnbv_wFPsFGqW837dDhx_ivMi55uKCky5oYA7Vojw4Q6Vl0Dt5zWvt4PFe671R4Oa8LPV-Z26tZ59TfdcLURbspfHD4nUiUk8XaSRzONx2ldxnT7EGLwZWf145IWhgk3HYepqoTAoHaMZzvO8A" imageanchor="1" style="margin-left: 1em; margin-right: 1em;"> തീപ്പിടുത്തം മലപ്പുറം മിനി ഊട്ടി മൈലാടിയിൽ ചെരുപ്പ് ഫാക്ടറിയിൽ തീപ്പിടുത്തം. വലിയ രീതിയിലുള്ള പുക പ്രദേശത്ത് വ്യപിക്കുന്നതായി അറിയുന്നു. ആളപായം ഉള്ളതായി വിവരം ഇല്ല. ഫയർഫോഴ്സ് സംഭവ സ്ഥലത് എത്തി തീ അണക്കാൻ ശ്രമം തുടങ്ങി                           ....

ലോക്‌സഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലേക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷകരും ക്രമസമാധാന ചുമതലയുള്ള പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അവദേശ് കുമാര്‍ തിവാരിയും പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ പുല്‍കിത് ആര്‍.ആര്‍ ഖരേയുമാണ് പൊതുനിരീക്ഷകര്‍. ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഇവര്‍. മലപ്പുറം മണ്ഡലത്തില്‍ ഡോ. ബന്‍വര്‍ലാല്‍ മീണയും പൊന്നാനി മണ്ഡലത്തില്‍ വിശ്വാസ് ഡി പണ്ഡാരെയുമാണ് പൊലീസ് നിരീക്ഷകരായി എത്തിയിട്ടുള്ളത്. ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇരുവരും. പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച  പ്രശാന്ത് കുമാര്‍ സിന്‍ഹയും (പൊന്നാനി)  ആദിത്യ സിങ് യാദവും (മലപ്പുറം) നേരത്തെ ജില്ലയിലെത്തിട്ടുണ്ട്.  നിരീക്ഷകരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സാഹചര്യം വിലയിരുത്തി. ജില്ലാ പൊലീസ് മേധാവി  എസ്. ശശിധരന്‍, അസി. കളക്ടര്‍ കുമാര്‍ ഠാക്കൂര്‍, പൊന്നാനി വരണാധികാരിയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ...

ചോട്ട വാള മീൻ chotta vala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

പെൺകുട്ടികൾ ഒറ്റക്കാലിൽ ചരടു കെട്ടുന്നതെന്തിന്? യഥാർത്ഥ അർത്ഥം അറിഞ്ഞൻ പിന്നെ ഒരിക്കലും കേട്ടില്ല

ഇന്ന് നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ പെൺകുട്ടികൾ ഒരു കാലിൽ മാത്രം ചരടു കെട്ടുന്നതിന്റെ ശാസ്ത്രമെന്ത്? ഇതിനെക്കുറിച്ചു ചോദിച്ചാൽ ഇതു കെട്ടിയിരിക്കുന്ന ആർക്കുമറിയില്ല. പലരും കെട്ടുന്നു. അതുകണ്ട് ഞാനും കെട്ടുന്നു, ഉത്തരം അതിൽ തീരും..... ഏതോ പാശ്ചാത്യരാജ്യത്തു നിന്നും വന്ന സ്ത്രീകളുടെ കാലിൽ കെട്ടിയിരുന്ന ചരടു കണ്ട്, ഇവിടുത്തെ അനുകരണ പ്രേമികൾ പിന്തുടരുന്നു, അത്രമാത്രം. പക്ഷേ ഇത് പാശ്ചാത്യ വനിതകൾ ഉപയോഗിക്കുന്ന തെന്തെന്നാൽ അവർക്ക് ലൈംഗീകതയിൽ ഏർപ്പെടാൻ താല്പര്യമുണ്ട് (Ready to sex) എന്നാണ് ഉദ്ദേശിക്കുന്നത്. അതായത് ലൈംഗീക തൊഴിലാളികളാണ് എന്നുള്ളതിന്റെ അടയാളമാണ് ഒറ്റക്കാലിൽ കെട്ടിയിരിക്കുന്ന ചരട്. എന്നാൽ നമ്മുടെ പെൺകുട്ടികൾ അർത്ഥമറിയതെ ചെയ്യുന്നതിന്റെ യാഥാർത്ഥ്യം മനസിലാകുമ്പോൾ സത്യത്തിൽ നാണക്കേടാണ് തോന്നുന്നത് എനിക്കു മാത്രമാകില്ല....        ഒരു വിദേശി പൗരൻകേരളത്തിലെ ഒരു പട്ടണത്തിൽ വെച്ച് ഒറ്റക്കാലിൽ ചരടു കെട്ടിയ പെൺകുട്ടിയെ ശല്യം ചെയ്തതും, പിന്നീട് നാട്ടുകാർ ഇടപെട്ട് അയാളെ പോലീസിൽ ഏല്പിച്ചതും, തുടർന്ന് അയാൾ പറഞ്ഞ കാര്യങ്ങളും വെച്ച് അയാളെ...

കരിപ്പൂർ വ്യൂ പോയിന്റിൽ താഴ്ചയിലേക്ക് വീണ ആൾ മരണപെട്ടു

കരിപ്പൂർ: വിമാനത്താവള പരിസരത്ത് വെങ്കുളം ഭാഗത്ത് കാഴ്ച്ചകാണാൻ എത്തിയ യുവാവ് താഴ്ചയിലേക്ക് വീണ് മരണപെട്ടു. ഗുരുതര പരുക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിരിന്നു. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ജിതിൻ ആണ് അപകടത്തിൽ പെട്ടത് എന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. അപകടം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഇന്നു പുലർച്ചെ അഞ്ചാരയോടെയാണ് അപകടം സംബന്ധിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. കരിപ്പൂർ വിമാനത്താവള വ്യൂ പോയിന്റ് ആണിവിടെ. വിമാനമിറങ്ങുന്നതും പോകുന്നതും കാണാൻ ഇവിടെ ഒട്ടേറെ പേർ എത്തുന്ന സ്ഥലമാണ്.  അപകടം ഉണ്ടാവുന്നതിനാൽ പോലീസ് ഇവിടെ നേരത്തെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നു...! മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ജിതിൻ എന്ന 30 വയസ്സുകാരനാണ് മരണപ്പെട്ടത് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ 

പുള്ളി വരാൽ, ചെറുമീൻ, ചേറാൻ എന്നിപേരുകളിൽ അറിയപ്പെടുന്ന മത്സ്യം FISHinKERALA

പുള്ളിവരാൽ(Bullseye snakehead).  ശാസ്ത്രീയനാമം:(Channa marulius ) നമ്മുടെ പുഴകളിലും പടങ്ങളിലും തൊടുകളിലും കാണപ്പെടുന്ന വരാൽ കുടുംബത്തിലെ ഒരു മത്സ്യമാണിത്, ഈ മത്സ്യത്തെ ചെറുമീൻ, പുള്ളിവരാൽ, ചേറാൻ എന്നൊക്കെ പലസ്ഥലങ്ങളിലും വിളിക്കാറുണ്ട് കൃഷിക്ക് വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ കൂടുതലായി ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഈ മീനുകൾക്ക് സാധിക്കും. മറ്റു മത്സ്യങ്ങളെ അപേക്ഷിച്ച് ഇവ വളരെ വേഗം വളരുന്നു.മാംസാവശിഷ്ടങ്ങളും ചെറുമീനുകളേലെയും, ചെറു പ്രാണികളെയും, തവളയെയും ഈ മീൻ ഭക്ഷിക്കും. ചെറു മീനുകൾ, തവള, ചെറു പ്രാണികൾ  എന്നിവയെ ചുണ്ടയിൽ കോർത്ത്‌ഇട്ടും  ഫ്രോഗ് ലൂർ ഉപയോഗിച്ചും ഈ മത്സ്യങ്ങളെ വേഗത്തിൽ പിടിക്കാൻ കഴിയും, പാടങ്ങളിലെ ചെറുകുഴികൾ വറ്റിച്ചും ഈ മത്സ്യങ്ങളെ പിടിക്കാറുണ്ട്. ഭക്ഷണയോഗ്യമായ ഈ മത്സ്യത്തിന്ന് നല്ല ടെസ്റ്റാണ്  അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fi...

കിട്ടിയാൽ നല്ല വിലലഭിക്കുന്ന കടൽ മീനിനെ പരിചയപ്പെടാം Ghol fish -Protonibea diacanthus-croaker fish -Black-spotted Croaker പല്ലി കോര

വിപണിയിൽ നല്ല വിലയുള്ളതും  ഭക്ഷ്യയോഗ്യമായതുമായ  കടൽ മത്സ്യംമാണിത് .ഈ മത്സ്യത്തെ പല്ലിക്കോര,ഘോൾ മത്സ്യം,പട്ത്തക്കോര, Ghol Fish സ്വർണ്ണം മത്സ്യം എന്നീ പേരുകളിൽ ഇല്ലാം  എന്നറിയപ്പെടുന്നു . ഇതിന്റെ ശാസ്ത്രീയനാമം പ്രോട്ടോണിബിയ ഡയകാന്തസ് എന്നാണ്. ഈ മത്സ്യത്തെ ഉണക്ക മീൻ എന്ന രീതിയിലാണ് കൂടുതലായും ഉപയോഗിക്കുന്നത്. ഇവയുടെ തൊലിയിൽ കാണപ്പെടുന്ന കൊളിജിൻ എന്ന ഭക്ഷ്യയോഗ്യമായ വസ്തു ഉപയോഗിച്ച് മരുന്ന്, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവ നിർമ്മിക്കുന്നു. മത്സ്യത്തിന്റെ ചിറകിൽ നിന്നുണ്ടാക്കുന്ന നാര് ഉപയോഗിച്ച് മുറിവുകൾ തുന്നിക്കെട്ടാനും വീഞ്ഞ് ശുദ്ധീകരിക്കാനും സാധിക്കുന്നു .ഇന്ത്യൻ മഹാസമുദ്രത്തിലും ശാന്തസമുദ്രത്തിലും പേർഷ്യൻ ഉൾക്കടലിലുമാണ് സാധാരണയായി ഈ മീനിനെ ലഭിക്കുന്നത്. പല്ലിക്കോര മത്സ്യങ്ങൾക്കു വലിയ വില ലഭിക്കാറുണ്ട്

സുഹാനെ മരിച്ച നിലയിൽ കണ്ടെത്തി.കാണാനായ 6 വയസ്സുകാരൻ സുഹാനെവീട്ടിൽ നിന്ന് അരകിലോമീറ്ററോളം അകലെ ഒരു കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

സുഹാനെ മരിച്ച നിലയിൽ കണ്ടെത്തി. കാണാനായ 6 വയസ്സുകാരൻ സുഹാനെ വീട്ടിൽ നിന്ന്  അരകിലോമീറ്ററോളം അകലെ ഒരു   കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റൂർ അമ്പാട്ടുപ്പാളയം എരുമങ്കോട് സ്വദേശി മുഹമ്മദ് അനസ് താഹിത ദമ്പതികളുടെ മകൻ  സുഹാൻ (6) നെ യാണ് മരിച്ച നിലയിൽ കണ്ടത്. കുളത്തിന്റെ മധ്യഭാഗത്ത് പൊങ്ങിനിൽക്കുന്ന നിലക്കാണ് മൃതദേഹം ലഭിച്ചത്. കാണാതായി 21 മണിക്കൂറുകൾക്ക് ശേഷമാണ് സുഹാന്റെ മൃതദേഹം ലഭിച്ചത്. മൃതദേഹം ചിറ്റൂർ താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് ജില്ലാ ആശുപത്രിയിലേക്കും മാറ്റി.  ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ഒപ്പം കളിച്ചുകൊണ്ടിരുന്ന സഹോദരനോട് പിണങ്ങി  വീടിനു പുറത്തേക്കിറങ്ങിയ  സുഹാനെ പിന്നീട് കാണാതാവുകയായിരുന്നു. കുട്ടിക്കായി വ്യാപക തിരച്ചിൽ തുടരുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്