ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വർഷത്തോളം അരയിൽ കുടുങ്ങിയ കേബിളുമായി അലഞ്ഞ തെരുവ് പട്ടിയുടെ കേബിൾ അറുത്ത് മാറ്റി.

ഒരു വർഷത്തോളം അരയിൽ  കുടുങ്ങിയ കേബിളുമായി അലഞ്ഞ തെരുവ് പട്ടിയുടെ കേബിൾ അറുത്ത് മാറ്റി.
തലപ്പുഴ ഇഡിക്കര ജംക്ഷനിലെ മാനൂട്ടിയേട്ടൻ്റെ കടയുടെ പരിസരത്ത് സ്ഥിരമായി കഴിഞ്ഞുവന്നിരുന്ന തെരുവ് നായയേയാണ് ഏറെ പരിശ്രമങ്ങൾക്ക് ശേഷം നാട്ടുകാരുടെ സഹായത്തോടെ പിടികൂടി കേബിൾ, മുറിച്ചുമാറ്റി മരുന്ന് വച്ച് വിട്ടയച്ചത്.
ഇഡിക്കരയിൽ ചായക്കട നടത്തിവരുന്ന മാനൂട്ടിയേട്ടൻ എന്ന ബാലകൃഷ്ണേട്ടൻ ,
അദ്ദേഹത്തിൻ്റെ ഭാര്യ സരോജിനിച്ചേച്ചി , ഇഡിക്കര നിവാസികളായ സതീശേട്ടൻ,സഹദേവേട്ടൻ , മണി,മാധവേട്ടൻ , ബിജുവേട്ടൻ , കട്ടിംഗ് പ്ലേയർ തന്ന് സഹായിച്ച പ്രിയ സുഹൃത്ത് ദേവസ്യച്ചേട്ടൻ തുടങ്ങി ഓപ്പറേഷനിൽ നേരിട്ടും അല്ലാതേയും സഹകരിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും🙏❤️

കഥ ഇങ്ങനെ👇

ഒരു പട്ടിയെ രക്ഷിച്ച കഥ
by
    Sujith vp wayanad

ഇക്കഴിഞ്ഞ ഓഗസ്റ്റ് 19 നാണ് കഥയുടെ തുടക്കം.(2024 ഓഗസ്റ്റ് 19 ന് )

ഒരു കോൾ വന്നു. സുജിത്തേ ....ഇത്  ഇഡിക്കരയിൽ നിന്നാണ് വിളിക്കുന്നത്. ബിജു എന്നാണെൻ്റെ  പേര്.  വിളിച്ചത് പാമ്പിനെ പിടിക്കാനല്ല ട്ടോ, വേറൊരു കാര്യം ചോദിക്കാനായിരുന്നു. 
വിളിച്ചയാൾ പറഞ്ഞു നിർത്തി.
 എന്താ കാര്യം. ഞാൻ ചോദിച്ചു. 
ഇവിടെ ഇഡിക്കര  ജംക്ഷനിൽ മാനൂട്ടിയേട്ടൻ്റെ കടയറിയുമോ?

ഇല്ല. അന്വേഷിച്ചു കണ്ടുപിടിക്കാം. ഞാൻ പറഞ്ഞു.
ok.ഇവിടെ ഒരു നായ അരയിൽ  കുരുങ്ങിയ കേബിളുമായി നടക്കുന്നുണ്ട്. കുറേ മാസങ്ങളായി  ഈ അവസ്ഥയിൽ എന്നാണ് ഇവിടുത്തുകാർ പറഞ്ഞത്. ഞാനും ഈ നാട്ടുകാരനാണ് പക്ഷേ  ഇപ്പോൾ താമസിക്കുന്നത് പടച്ചിക്കുന്നിലാണ്. ഏറെക്കാലത്തിനുശേഷം ഇന്നിവിടെ വന്നപ്പോഴാണ് നായയുടെ അവസ്ഥയെക്കുറിച്ച് രവിയേട്ടൻ എന്നയാൾ പറഞ്ഞത്. മയക്കു ഗുളിക എന്തെങ്കിലും വാങ്ങിച്ചു കൊണ്ടു കൊടുത്താൽ പുള്ളിക്കാരൻ നായക്കത് കൊടുത്ത് മയക്കി കേബിൾ കട്ട് ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്. ഞാനും  കണ്ടു നായയേ ... വളരെ കഷ്ടമുണ്ട് .  അപ്പോഴാണ് സുജിത്തിൻ്റെ കാര്യം ഞാൻ ഓർത്തത്. നിങ്ങൾക്ക് പട്ടിയെ പിടിക്കാന്നുള്ള എന്തെങ്കിലും  ഐഡിയ കാണുമല്ലോ എന്നോർത്ത് വിളിച്ചു നോക്കിയതാണ്. സുജിത്തിന് എന്തെങ്കിലും ചെയ്യാൻ പറ്റുമോ?. നമ്മുടെ ഭാഗത്ത് നിന്ന് എല്ലാ സപ്പോർട്ടും  ഉണ്ടാവും ....
ഞാൻ അവരോടായി പറഞ്ഞു  ....ഇക്കാര്യത്തിൽ കൂടുതൽ നന്നായി ഇടപെടാനാവുക നിങ്ങൾ നാട്ടുകാർക്ക് തന്നെയാണ്. ബിസ്ക്കറ്റോ മറ്റോ കൊടുത്ത് അടുപ്പം സ്ഥാപിച്ച്, പട്ടിയെ പിടികൂടി, കേബിൾ വേർപെടുത്താവുന്ന കേസല്ലേയുള്ളു..
പട്ടിക്ക് ഞാൻ അപരിചിതനാണല്ലോ  , നിങ്ങൾ നാട്ടുകാർക്ക് പട്ടി പരിചിതരാണല്ലോ. അപ്പോൾ  എളുപ്പം പട്ടിയെ പിടിക്കാനും , അഴിച്ചുവിടാനും പറ്റുന്നത് നിങ്ങൾക്കായിരിക്കും.

അപ്പോഴാണ് ചേട്ടൻ പറഞ്ഞത് , പട്ടി ആരുമായും സൗഹൃദത്തിലല്ല. ഞങ്ങളെയൊക്കെ കാണുമ്പോൾ അകന്ന് നിൽക്കുന്നു . 
അതു കേട്ടപ്പോൾ ഞാൻ പറഞ്ഞു. എങ്കിൽ ഞാൻ വരാം. എന്തേലും ചെയ്യാൻ പറ്റുമോ എന്ന് നോക്കാം. വാട്സപ്പിൽ ലൊക്കേഷൻ അയച്ചോളു എന്നും പറഞ്ഞ് ഫോൺ കട്ട് ചെയ്തു.

താമസിയാതെ പറഞ്ഞ സ്ഥലത്തെത്തി. ബിജുവേട്ടനും സുഹൃത്ത് പ്രദീപേട്ടനും അവിടെ  കാത്തിരിപ്പുണ്ട്. ബിജുവേട്ടനെ കൂടുതലായി പരിചയപ്പെട്ടു. KSRTC യിലാണ് ജോലി. തൊട്ടടുത്താണ് തറവാട് വീട്. ജോലി സൗകര്യാർത്ഥം പടച്ചിക്കുന്നിലേക്ക് താമസം മാറ്റിയതാണ്.  അടുത്തുള്ള  കുഞ്ഞു ചായക്കടയിലോട്ട് ബിജുവേട്ടൻ എന്നെ കൂട്ടിക്കൊണ്ടുപോയി ഇതാണ് ഞാൻ പറഞ്ഞ മാനൂട്ടിയേട്ടൻ്റെ കട. നല്ല പ്രായമുള്ള ഒരു ചേട്ടനും ചേച്ചിയുമാണ് കടയിലുണ്ടായിരുന്നത്. പരിചയപ്പെട്ടു.72 കഴിഞ്ഞ ബാലകൃഷ്ണൻ എന്ന മാനൂട്ടിയേട്ടനും ഭാര്യ സരോജിനി ച്ചേച്ചിയും .
ചെന്നയുടനേ ചേച്ചി ഒരു ചായ കൊണ്ടുവന്നുതന്നു. കടിയെന്താ വേണ്ടത് എന്ന ചേച്ചിയുടെ ചോദ്യത്തിന് മറുപടി പറയും മുമ്പേ വെള്ള പേപ്പറിൽ പൊതിഞ്ഞ ഒരു പൂരിയുമായി ബാലേട്ടൻ മുന്നിലെത്തിയിരുന്നു. ചായ കുടിക്കുന്നതിനിടയിൽ പേരും സ്ഥലവുമെല്ലാം  ചോദിച്ചു. കൂട്ടത്തിൽ നായയുടെ കാര്യവും പറഞ്ഞു.
ഒരു വർഷം മുമ്പാണ് ചുവന്ന ആ പട്ടി ഈ പ്രദേശത്ത് എത്തിയത്. എവിടെ നിന്നെങ്കിലും അലഞ്ഞു തിരിഞ്ഞെത്തിയതോ അതോ പെണ്ണായതു കാരണം ആരേലും വാഹനത്തിൽ കൊണ്ടുവന്ന് ഉപേക്ഷിച്ചതോ എന്നറിയില്ല. വേറെയും  പട്ടികളും, പൂച്ചകളും , കാക്കകളുമൊക്കെ ഈ കടയെ ചുറ്റിപ്പറ്റി ജീവിക്കുന്നുണ്ട്. കടയിൽ മിച്ചംവരുന്ന പലഹാരങ്ങളും മറ്റും സരോജിനിച്ചേച്ചിയും, മാനുവേട്ടനും ഓരോരുത്തർക്കും നൽകും. കൂടാതെ കടയിലെ സ്ഥിരം കസ്റ്റമർമാരായ സീനിയർ സിറ്റിസൺസ് നൽകുന്ന പലഹാരങ്ങൾ വേറേയും . എല്ലാം കഴിച്ച് അവരവിടെ ഭയമില്ലാതെ ജീവിച്ചു പോരുന്നു. പക്ഷേ ചുവന്ന നിറത്തിലുള്ള ഈ പട്ടി മാത്രം ആരുമായും അടുക്കാറില്ല. ആരെങ്കിലും എന്തെങ്കിലും തിന്നാൻ കൊടുത്താൽ ആൾ ദൂരെ മാറി നിൽക്കും. കൊടുത്തയാൾ നിശ്ചിത ദൂരം മാറിനിന്നെങ്കിൽ മാത്രമേ അവൾ വന്ന് സാപ്പിടൂ. അങ്ങനെയിരിക്കവേയാണ് ഒരു ദിവസം കാട്ടുപന്നിയെയോ മറ്റോ ലക്ഷ്യമാക്കി ആരോ ഒരുക്കിയ കേബിൾ കുരുക്കിൽ ആ പട്ടി അകപ്പെടുന്നത്. അരയിൽ കേബിൾ മുറുകി വേദനകൊണ്ട് പുളയുന്ന പട്ടിയുടെ പ്രാണരക്ഷാർത്തമുള്ള നിലവിളികേട്ടവരിലാരോ ചെന്ന് വയലിലെ ജോലി കഴിഞു വരുന്ന മണിയോട് ഇക്കാര്യം പറയുകയും, കേബിൾ മുറിച്ച്  പട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമം  മണി നടത്തവേ മരത്തിൽ ബന്ധിച്ച കേബിളിൻ്റെ കെട്ടഴിഞ് പട്ടി ഓടി രക്ഷപ്പെടുകയുമായിരുന്നു. അരയിൽ നന്നേ മുറുകിയ കേബിളുമായി പട്ടി അലച്ചിൽ തുടങ്ങിയിട്ട് ഒമ്പത് മാസത്തോളമായി . ഏതാണ്ട് 6 മാസത്തിനു ശേഷം അരയിൽ നിന്നും തൂങ്ങിയാടിയിരുന്ന കേബിളിൻ്റെ ഒരു മീറ്ററോളം നീളമുള്ള ഭാഗം അവിടെയും ഇവിടേയുമെല്ലാം തട്ടിയും ഉരഞ്ഞുമൊക്കെ വേർപ്പെട്ട് പോയിരുന്നു എങ്കിലും അരയിലെ കുരുക്ക് അഴിഞ്ഞു പോയിരുന്നില്ല. 

കടയിൽ നിന്ന് പൂരിയും മറ്റു പലഹാരങ്ങളും നൽകി സൗഹൃദം സ്ഥാപിക്കാനുള്ള എൻ്റെ ആദ്യ ശ്രമം പരാജപ്പെട്ടപ്പോൾ പട്ടികൾക്കുള്ള കൃത്രിമ തീറ്റകൾ വാങ്ങി നൽകി അടുപ്പം സ്ഥാപിക്കാൻ മാനുവേട്ടനോടും സരോജിനിച്ചേച്ചിയോടും പറയാൻ ഞാൻ ബിജുവേട്ടനോട് ആവശ്യപ്പെട്ടു. ഉടനേ തന്നെ,തലപ്പുഴ ടൗണിൽ ഓട്ടോ ഓടിക്കുന്ന സുഹൃത്തുക്കളിലാരേയോ വിളിച്ചു പറഞ് ഡോഗ് ഫുഡ് എത്തിച്ചു 
പാക്കറ്റ് പൊളിച്ച് സരോജിനിച്ചേച്ചിയോട് പട്ടിക്കിട്ടുകൊടുക്കാൻ പറഞ്ഞു.
പക്ഷേ അപരിചിതനായ എന്നെ കണ്ടതും പട്ടിക്ക് സംശയമായി
പട്ടി കൂടുതൽ അകലം പാലിക്കാൻ തുടങ്ങി. ഇതിനിടയിൽ ഉച്ചയൂണിന് സമയമായിരുന്നു. വീട്ടിൽ നിന്നെത്തിച്ച ചോറും സാമ്പാറും തോരനും അച്ചാറുമൊക്കെ ചേർത്ത് ഒന്നാം തരം ഊണും തന്നു സരോജിനിച്ചേച്ചി . ഊണു കഴിഞ്ഞ ക്ഷീണത്തിൽ ഏമ്പക്കവും വിട്ട് ഇറയത്തെ ബഞ്ചിനു പകരമിട്ട ഇലക്ട്രിക് പോസ്റ്റിലിരുന്ന് പട്ടിയേ കുടുക്കാനുള്ള തന്ത്രങ്ങൾ തലപുകഞ്ഞാലോചിക്കുന്നതിനിടയിലാണ് ഒരു വലയുണ്ടാക്കി പയ്യേ ചെന്ന് പട്ടിയെ പിടിച്ചാലോ എന്ന ആശയമുദിച്ചത്. അക്കാര്യം ബിജുവേട്ടനോട് പറഞ്ഞപ്പോൾ തൊട്ടടുത്ത താമസക്കാരൻ സതീശേട്ടൻ്റെ വീട്ടിൽ നിന്ന് ഒരു കമ്പിയും മറ്റൊരു വീട്ടിൽ നിന്ന് ഒരു വലയും കിട്ടിയത്. എല്ലാവരുടേയും സഹായത്താൽ ചുരുങ്ങിയ സമയം കൊണ്ട് പട്ടിയെ പിടിക്കാനുള്ള വല റെഡിയാക്കി. അപ്പോഴേക്കും പൊതു പ്രവർത്തകനും പ്രദേശവാസിയുമായ മാധവേട്ടനും എത്തി. നായയെ രക്ഷപ്പെടുത്താനായി പഞ്ചായത്ത് തലത്തിലും മൃഗക്ഷേമ വകുപ്പിലുമെല്ലാം അന്വേഷിച്ചു നടന്ന ആളായിരുന്നുവത്രേ മാധവേട്ടൻ .. മാധവേട്ടൻ്റെ സ്കൂട്ടറിൻ്റെ പിറകിലിരുന്ന് റോഡിലൂടെ സഞ്ചരിക്കുന്ന പട്ടിയേ പിൻതുടർന്ന് വലയിലാക്കാനുള്ള ശ്രമം നടത്തിയെങ്കിലും,  പട്ടി അതിവിദഗ്ധമായി ഒഴിഞ്ഞുമാറിക്കോണ്ടിരുന്നു.
അവസാനം സ്ഥിരമായി വിശ്രമിക്കുന്ന പ്ലാവിൻ്റെ ചുവട്ടിൽ വിശ്രമിക്കുകയായിരുന്ന പട്ടിയുടെ സമീപമെത്തി ഞാൻ വലയിട്ടെങ്കിലും ഞൊടിയിടകൊണ്ട് പട്ടി കുതറിമാറിക്കളഞ്ഞു. അങ്ങനെ ആ പ്രതീക്ഷയും നശിച്ചു . അപ്പോഴേക്കും വൈകുന്നേരത്തെ ചായക്കുള്ള സമയമായിരുന്നു.  
അടുത്ത് കിട്ടിയാൽ കേബിൾ അറുത്ത് പട്ടിയെ രക്ഷിക്കാൻ ഞങ്ങൾ തയ്യാറാണെന്ന് മണിയും കൂട്ടരും പറഞ്ഞ സ്ഥിതിക്ക് ഞാനവിടുന്ന് യാത്ര പറഞ്ഞിറങ്ങി. അപ്പോഴേക്കും എനിക്ക് പാമ്പിനെ പിടിക്കാനായി വിളി വന്നു.
ഇനി നാട്ടുകാർ രക്ഷപ്പെടുത്തിക്കോളുമല്ലോ എന്ന പ്രതീക്ഷയോടെ ഞാൻ സ്ഥലം വിട്ടു
.
തുടർന്നുള്ള ദിവങ്ങളിൽ  പതിവുപോലെ  പാമ്പുകളുടെ പിറകേ പോയി.. ദിവസങ്ങൾ കഴിയവേ പട്ടിയുടെ കാര്യവും പട്ടിയെ പിടിക്കാൻ വിളിച്ചവരേയുമെല്ലാം പതിയേ പതിയേ മറന്നു.
 
ഏതാണ്ട് മൂന്ന് മാസങ്ങൾക്കു ശേഷം പാമ്പുപിടുത്തം കഴിഞ്ഞ് അതുവഴി  മടങ്ങുന്നതിനിടെ, അതേ സ്ഥലത്ത് വച്ച്  പട്ടിയേ വീണ്ടും കാണാനിടയായി. പഴയതിലും തടിച്ചിട്ടുണ്ട് നായ . വയർ ഭാഗം തടിച്ചതിനാൽ കേബിൾ കൂടുതൽ മുറുകി ഇരു വശങ്ങളിലും മുറിവ് കാണാനുണ്ട്. വേദന കലശലായതിനാൽ പട്ടി ഇടയ്ക്കിടെ തിരിഞ്ഞ് മുറിവിൽ നക്കുന്നുണ്ട്. ഈച്ചകൾ നല്ലപോലെ പൊതിയുന്നുമുണ്ട്.

  ഈ പട്ടിയേ ഇനിയും നിങ്ങൾക്ക് രക്ഷിക്കാനായിട്ടില്ലേ... കടയിൽ കൂടിയിരിക്കുന്നവരോടായി ഞാൻ ചോദിച്ചു.
എന്തു ചെയ്യാനാ. അതിന് പട്ടിയേ കിട്ടിയിട്ടുവേണ്ടേ..... 
മാധവേട്ടൻ പട്ടിയെ മയക്കാനുള്ള ഗുളിക കൊണ്ടുവന്നു തന്നിട്ടുണ്ട് പക്ഷേ പട്ടി മണത്തുനോക്കിയിട്ട് പിൻമാറുന്നതല്ലാതേ ചോറ് കഴിക്കുന്നില്ല. മാനൂട്ടിയേട്ടൻ പറഞ്ഞു. 
ഗുളിക മീനിലോ ഇറച്ചിയിലോ പൊടിച്ചു ചേർത്ത് കൊടുത്താൽ മതി. കഴിക്കും. ഞാൻ പറഞ്ഞു.
അപ്പോഴേക്കും മാനൂട്ടിയേട്ടൻ മത്തിക്കറിയും ചോറുമായി വന്നു.
ഗുളിക പൊടിച്ച് മീനിൽ കുഴച്ച് ചോറുമായി മിക്സ് ചെയ്ത് പട്ടിക്ക് കൊടുത്തു മാറിനിന്നു.
മുറിവിലിരിക്കാൻ വരുന്ന ഈച്ചകളെ ആട്ടിക്കോണ്ട് പയ്യേ വന്ന് പട്ടി ചോറ് മുഴുവൻ  കഴിച്ചു.
പട്ടിയുടെ നീക്കങ്ങൾ ഞാൻ മാറിയിരുന്ന് നിരീക്ഷിച്ചു.
 മുമ്പ് കണ്ടതിലും തടിച്ചിട്ടുണ്ടല്ലോ പട്ടി. ഞാൻ കുഞ്ഞൂട്ടിയേട്ടനോടായി പറഞ്ഞു.
എന്തു ചെയ്യാനാ 
പട്ടി ഗർഭിണിയാണ് . കുഞ്ഞൂട്ടിയേട്ടൻ്റെ മറുപടി കേട്ട് ഞാൻ തലയിൽ കൈ വച്ചു.
ഈ അവസ്ഥയിൽ ആ പട്ടി എങ്ങനെ കുട്ടികൾക്ക് ജന്മം നൽകും. അത്രമാത്രം മുറുകിയിരിക്കുകയല്ലേ അരയിലെ കുരുക്ക്.
എന്തു സാഹസം ചെയ്തിട്ടായാലും പട്ടിയെ പിടികൂടുക തന്നെ . ഞാൻ മനസ്സിൽ ഉറപ്പിച്ചു

 ഗുളിക ഏറ്റതിനാലാവണം ,കടയുടെ ചാർത്തിൽ വിറകടുക്കിയതിനടുത്തായി ഒരു പ്ലാസ്റ്റിക് ഷീറ്റിൽ ചെന്ന് കിടക്കാനുള്ള ശ്രമം ,പട്ടി നടത്തിയെങ്കിലും ഈച്ചകളും കേബിൾ മുറുകിയതിൻ്റെ വേദനയും മൂലം പട്ടിക്കതിന് സാധിക്കുന്നില്ല. മയക്കത്തിൻ്റെ ലക്ഷണങ്ങൾ ഇടയ്ക്കിടെ കാണിച്ച പട്ടിയുടെ അടുത്തേക്ക് മുന്നേ തയ്യാറാക്കി വച്ചിരുന്ന വലയുമായി ചെന്നപ്പോൾ  എഴുന്നേറ്റ് ഓടി.    വലയുമായി ഞാനും സഹദേവേട്ടനും  പിൻതുടർന്നെങ്കിലും സമീപത്തെ വീടുകളുടെയെല്ലാം അടുക്കള ഭാഗത്ത് കൂടി പട്ടി  കുതിച്ചു പായുകയാണ്. ജൈവ വേലികൾക്കിടയിലൂടെ പട്ടി നൂഴ്ന്നുപോകുന്നതുപോലെ പോകാൻ നമുക്ക് കഴിയില്ലെന്ന തിരിച്ചറിവിൽ ആ ശ്രമവും ഉപേക്ഷിച്ച് പിൻവാങ്ങി.

കെണിയിട്ട് പിടിച്ചാലോ എന്നതായി എൻ്റെ അടുത്ത  ആശയം.
 മണി നിമിഷനേരം കൊണ്ട് ഒരു ചവിട്ടുകെണി ഉണ്ടാക്കിത്തന്നു . എറെ നേരം കാത്തിരുന്നെങ്കിലും ആ വഴിക്കേ  അന്ന് പട്ടി വന്നില്ല.
അപ്പോഴേക്കും സമയം ഇരുട്ടായി .വേറെ വല്ല ജീവികളും വന്ന് കുടുങ്ങാതിരിക്കാനായി കെണി തൽക്കാലം അഴിച്ചുവച്ചു.
ഇനി നാളെയാവാമെന്നും പറഞ്ഞ് എല്ലാവരും മടങ്ങി.

പിറ്റേന്ന് വൈകുന്നേരവും പാമ്പ് പിടുത്തമെല്ലാം കഴിഞ്ഞ് മടങ്ങിവരവേ വീണ്ടും സ്ഥലത്തെത്തി. സഹദേവേട്ടനേയും വിളിച്ചു വരുത്തി. വീണ്ടും കെണിയൊരുക്കി കാത്തിരുന്നു. ഭക്ഷണമായി വച്ച പൂരി അതി വിദഗ്ധമായി എടുത്ത് കെണിയിൽപ്പെടാതെ പട്ടി ഭക്ഷിച്ചു. അബദ്ധം വീണ്ടും പറ്റാതിരിക്കാനായി പൂരി കയറിൽ ബന്ധിച്ചശേഷം കെണിയൊരുക്കി പട്ടിയെ കാത്തിരുന്നു. പട്ടി വന്ന് ഭക്ഷണം കഴിക്കാൻ ശ്രമിച്ചപ്പോഴേക്കും കയർ തലയിൽ മുറുകി. പക്ഷേ കഴുത്ത് മുഴുവനായും കുടുങ്ങിയിട്ടില്ലാത്തതിനാൽ പിൻവശത്തേക്ക് തല വലിച്ച്  രക്ഷപ്പെട്ടു. അങ്ങനെ ആ ശ്രമവും വിഫലമായി
  അപ്പോഴാണ് അടുത്ത ആശയം ഉദിച്ചത്. ഒരു കൂടുണ്ടാക്കി അതിൽ ഭക്ഷണം ഇട്ടുവച്ച് പട്ടി കൂട്ടിൽ കയറിയ ഉടനേ ഡോറിൽ കെട്ടിയ കയർ വലിച്ച്  അടക്കുക. എല്ലാവരും സപ്പോർട്ട് ചെയ്തു. എങ്കിൽ നാളെ നോക്കാം. 

പിറ്റേന്ന് പാമ്പുപിടുത്തം കഴിഞ്ഞ് ഞാൻ സ്ഥലത്തെത്തി
മണിയും ,സഹദേവേട്ടനും അതിനു റെഡിയായി എത്തി. അപ്പോഴേക്കും അതിശക്തമായ മഴ പെയ്തു. മാനൂട്ടിയേട്ടൻ്റെ കടയിൽ മഴ തോരാൻ കാത്തിരിക്കുന്നതിനിടയിലാണ് ഒരു സുഹൃത്തിൻ്റെ വീട്ടിൽ അധികം ഭാരമില്ലാത്ത കമ്പി കൊണ്ടുള്ള പട്ടിക്കൂട് ഒഴിഞ്ഞു കിടക്കുന്നതായി മണി പറയുന്നത്. എങ്കിൽ പുള്ളിയെ വിളിച്ച് കൂട് കുറച്ച് ദിവസത്തേക്ക് തരുമോന്ന് ചോദിക്കാൻ മാധവേട്ടൻ പറഞ്ഞു. മണി ഉടനേ വിളിച്ചു നോക്കി 
ഗുഡ്സ് ഓട്ടോ കൊണ്ടുവന്ന് എടുത്തോണ്ട് പൊക്കോളാൻ സുഹൃത്ത് പറയുകയും ചെയ്തു. അങ്ങനെ പട്ടിക്കൂട് പോയി കണ്ടിട്ടു വന്നാലോന്ന് പറഞ്ഞ് അങ്ങോട്ട് പോകാനിരിക്കുമ്പോഴാണ് തൊട്ടടുത്ത് റോഡിനെതിർവശത്തായി കാട്ടുവള്ളികൾ കയറി ആരാലും ശ്രദ്ധിക്കാതെ കിടക്കുന്ന ബോട്ടിൽ ബൂത്ത് ശ്രദ്ധയിൽ പെടുന്നത്. അടുത്ത് ചെന്ന് പരിശോധിച്ചിട്ട് ഞാൻ പറഞ്ഞു. വേറെ കൂട് തിരയേണ്ട ഈ കൂട് മതി . ഇതിൽ കോഴിക്കാല് ഇട്ടു കൊടുത്ത് പട്ടിയെ കൂട്ടിൽ കയറ്റാൻ ശ്രമിക്കാമെന്ന്. അപ്പോഴേക്കും മാധവേട്ടൻ വന്ന് കൂട് അനക്കി നോക്കിയിട്ട് പറഞ്ഞു ഇത് നമുക്കെടുത്ത് മാനൂട്ടിയേട്ടൻ്റെ കടയുടെ സൈഡിൽ കൊണ്ടു വെക്കാമെന്ന്. അങ്ങനെ മാധവേട്ടനും മണിയുമൊക്കെ ചേർന്ന് ചുമന്ന് കൂട് കടയുടെ സമീപത്തായി കൊണ്ടുവച്ചു. അപ്പോഴേക്കും രാത്രിയായി.എല്ലാവരും പിരിഞ്ഞു. 

അന്നും പാമ്പുപിടുത്തം കഴിഞ് മടങ്ങവേ വെൺമണിയിലെ ഒരു ചിക്കൻ സ്റ്റാളിൽ നിന്നും കോഴിക്കാലുകൾ ശേഖരിച്ച് പോകാനിറങ്ങിയപ്പോഴേക്കും മറ്റൊരു പാമ്പിനെ പിടിക്കാനായി തലപ്പുഴ ഭാഗത്ത് പോകേണ്ടതായി വന്നു. ഞാൻ എത്താൻ വൈകും എന്ന് വിളിച്ചു പറഞ്ഞപ്പോൾ  സഹദേവേട്ടനും മണിയും ചേർന്ന് തലപ്പുഴയിൽ ചെന്ന് കോഴിക്കാലുകൾ എത്തിച്ച് കൂട്ടിൽ വച്ചു. കൂടിൻ്റെ വാതിലിൽ ഒരു നീളമുള്ള കയർ കെട്ടി മറ്റേയറ്റം കടയുടെ തിണ്ണയിലെ തൂണിൽ ബന്ധിച്ചു. പട്ടി കയറിയാലുടനേ കടയിലിരുന്ന് കയർ വലിച്ച് .വാതിലടക്കാം. സഹദേവേട്ടൻ കൊണ്ടുവന്ന
 കോഴിക്കാലുകൾ കൂട്ടിൽ ഇട്ടുവച്ചപ്പോൾതന്നെ പരിസരത്തുള്ള മറ്റുപട്ടികൾ കയറി അവയെല്ലാം ഭക്ഷിച്ചു. രാത്രി പാമ്പുപിടുത്തം കഴിഞ്ഞ് മടങ്ങവേ നേരത്തെ കരുതിയിരുന്ന കോഴിക്കാലുകൾ കൂട്ടിലിട്ടുവച്ചിട്ട് ഞാനും  മടങ്ങി. 

പിറ്റേന്ന് രാവിലെയുണ്ട് സഹദേവേട്ടൻ വിളിക്കുന്നു.... പട്ടിയെ കൂട്ടിലച്ചിട്ടുണ്ട് എപ്പഴാ വരിക എന്നും ചോദിച്ചു കൊണ്ട്
ഞാൻ പറഞ്ഞു. ഉടനേ വരാമെന്ന് . ഞാനപ്പോൾ വനം വകുപ്പിൻ്റെ ക്യാമ്പ് ഷെഡിൽ നിന്ന് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു.വാളാട് മെഡിക്കൽ ഷോപ്പിൽ ചെന്ന് മുറിവ് കഴുകാനുള്ള ലോഷൻ വാങ്ങിച്ചിട്ട് ഉടനേ സ്ഥലത്തേക്ക് പുറപ്പെട്ടു.
അപ്പോഴും കേബിൾ കട്ട് ചെയ്യാനുള്ള കട്ടിംഗ് പ്ലേയറോ മറ്റോ കയ്യിലില്ലായിരുന്നു. അവിടെ ചെന്നിട്ട് എവിടുന്നേലും സംഘടിപ്പിക്കാം എന്നു കരുതി. 
പോകുന്ന വഴിയിൽ ഉദയഗിരി ജംങ്ഷനിലുള്ള സുഹൃത്ത് ദേവസ്യച്ചേട്ടൻ്റെ വീട്ടിൽ കയറി കട്ടിംഗ് പ്ലേയർ സംഘടിപ്പിച്ചു. കേബിൾ കട്ട് ചെയ്യാനാവുമെന്ന് തോന്നുന്നില്ലെന്ന് ദേവസ്യച്ചേട്ടൻ  അപ്പോൾ സംശയം പറഞ്ഞു.  

അങ്ങനെ സ്ഥലത്തെത്തി. മണിയും സഹദേവേട്ടനും മാനൂട്ടിയേട്ടനുമെല്ലാം കൂടിന് സമീപത്തായുണ്ട്. കൂടിനകത്ത് എന്നെ എന്ത് വേണമെങ്കിലും ചെയ്തോളു എന്ന ഭാവത്തിൽ പട്ടി കിടക്കുകയാണ്. മുറിവിൻ്റെ സ്ഥിതി എങ്ങനെയെന്ന് ആദ്യം മനസ്സിലാക്കി. കാര്യമായ മുറിവില്ല. കേബിൾ ഉരഞ്ഞ് തൊലി കുറച്ചധികം ഭാഗങ്ങളിൽ അരക്കെട്ടിനിരുവശവും പാടുകളുണ്ട് എന്ന് മാത്രം. കമ്പികൾക്കിടയിലുടെ കടത്തി കട്ടിംഗ് പ്ലേയർ കൊണ്ട് ഒരു പിടി പിടിച്ചപ്പോഴേക്കും കേബിൾ രണ്ടായി മുറിഞ്ഞു. പാമ്പിനെ പിടിക്കാനുപയോഗിക്കുന്ന ഹുക്ക് ഉപയോഗിച്ച് സഹദേവേട്ടൻ കേബിൾ നായയുടെ ശരീരത്തിൽ നിന്ന് വേർപെടുത്താൻ സഹായിച്ചു. ശേഷം  മെഡിക്കൽ ഷോപ്പിൽ നിന്ന് വാങ്ങിച്ച ലോഷൻ, മണി പട്ടിയുടെ മുറിവിലേക്ക് ചീറ്റിച്ചു കഴുകി. വീട്ടിൽ പൊടിച്ചെടുത്ത മഞ്ഞൾപ്പൊടിയും വിറകടുപ്പിനു മുകളിലായി പുകയടിഞ് രൂപപ്പെടുന്ന ഇല്ലനക്കരിയും മിക്സ് ചെയ്ത് സരോജിനിച്ചേച്ചി തയ്യാറാക്കിയ നാട്ടുമരുന്നും മുറിവിൽ വിതറിക്കൊടുത്ത ശേഷം പട്ടിയെ മണി കൂട് തുറന്നു വിട്ടു.
അങ്ങനെ ഒരു വർഷത്തോളം അരയിൽ മുറുകിക്കിടന്ന കമ്പിയിൽ നിന്ന് പട്ടിക്ക് മോചനം കിട്ടി. കൂടിനിന്ന എല്ലാവരുടേയും മുഖത്ത് സന്തോഷം. ആശ്വാസം
കാരണം നാട്ടുകാർക്ക് തന്നെ കുറച്ചിലായിരുന്നു പട്ടിയുടെ ആ അവസ്ഥ.
കാണുന്നവരൊക്കെ ചോദിക്കുമായിരുന്നു .. നിങ്ങളെന്ത് മനുഷ്യരാ, എങ്ങനെയെങ്കിലും പട്ടിയെ പിടിച്ച് കേബിൾ കണ്ടിച്ചുകൂടെ എന്ന്

 എന്തുമാത്രം വേദനയും ബുദ്ധിമുട്ടും പാവം പട്ടി അനുഭവിച്ചിട്ടുണ്ടാവണം🙄
എല്ലാവരോടും ഞാൻ നന്ദി പറയുന്നു.🙏 പ്രത്യേകിച്ച് ഇഡിക്കര നിവാസികളോട്..
ഓപ്പറേഷനിൽ സഹകരിച്ചവരോട്..
പട്ടിയുടെ ദയനീയ അവസ്ഥ കണ്ട് രക്ഷപ്പെടുത്താൻ ശ്രമം നടത്തിയവരോട്....
മനസ്സുകൊണ്ട് പട്ടിയുടെ മോചനം ആഗ്രഹിച്ചവരോട് ..
ആദ്യാവസാനം വരെ  സപ്പോർട്ടുമായി കൂടെ നിന്ന മാനൂട്ടിയേട്ടൻ എന്ന ബാലകൃഷ്ണേട്ടൻ :
ഭാര്യ സരോജിനിച്ചേച്ചി ..സഹദേവേട്ടൻ....
മണി...
മാധവേട്ടൻ..
ബിജുവേട്ടൻ....
പ്രദീപേട്ടൻ ...
രവിയേട്ടൻ
കട്ടിംഗ് പ്ലേയർ തന്ന് സഹായിച്ച ദേവസ്യ ച്ചേട്ടൻ തുടങി പട്ടിയുടെ ജീവൻ രക്ഷിക്കാൻ നേരിട്ടും, അല്ലാതേയും സഹായിച്ചവർക്കും മനസ്സ് കൊണ്ട് കൂടെ നിന്നവർക്കുമെല്ലാം ഹൃദയത്തിൽ തൊട്ട്  നന്ദിയും സ്നേഹവും  🙏❤️😍

അഭിപ്രായങ്ങള്‍

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

മറ്റു വാർത്തകൾ

VVC VALIYORA

കൊട്ടി മീൻ kotti

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

കിട്ടിയാൽ നല്ല വിലലഭിക്കുന്ന കടൽ മീനിനെ പരിചയപ്പെടാം Ghol fish -Protonibea diacanthus-croaker fish -Black-spotted Croaker പല്ലി കോര

വിപണിയിൽ നല്ല വിലയുള്ളതും  ഭക്ഷ്യയോഗ്യമായതുമായ  കടൽ മത്സ്യംമാണിത് .ഈ മത്സ്യത്തെ പല്ലിക്കോര,ഘോൾ മത്സ്യം,പട്ത്തക്കോര, Ghol Fish സ്വർണ്ണം മത്സ്യം എന്നീ പേരുകളിൽ ഇല്ലാം  എന്നറിയപ്പെടുന്നു . ഇതിന്റെ ശാസ്ത്രീയനാമം പ്രോട്ടോണിബിയ ഡയകാന്തസ് എന്നാണ്. ഈ മത്സ്യത്തെ ഉണക്ക മീൻ എന്ന രീതിയിലാണ് കൂടുതലായും ഉപയോഗിക്കുന്നത്. ഇവയുടെ തൊലിയിൽ കാണപ്പെടുന്ന കൊളിജിൻ എന്ന ഭക്ഷ്യയോഗ്യമായ വസ്തു ഉപയോഗിച്ച് മരുന്ന്, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവ നിർമ്മിക്കുന്നു. മത്സ്യത്തിന്റെ ചിറകിൽ നിന്നുണ്ടാക്കുന്ന നാര് ഉപയോഗിച്ച് മുറിവുകൾ തുന്നിക്കെട്ടാനും വീഞ്ഞ് ശുദ്ധീകരിക്കാനും സാധിക്കുന്നു .ഇന്ത്യൻ മഹാസമുദ്രത്തിലും ശാന്തസമുദ്രത്തിലും പേർഷ്യൻ ഉൾക്കടലിലുമാണ് സാധാരണയായി ഈ മീനിനെ ലഭിക്കുന്നത്. പല്ലിക്കോര മത്സ്യങ്ങൾക്കു വലിയ വില ലഭിക്കാറുണ്ട്

താഴെപറയുന്ന 10 സർട്ടിഫിക്കറ്റുകൾക്ക് വില്ലേജ് ഓഫീസിലോ ഓൺലൈനായോ ഇനി അപേക്ഷ നൽകേണ്ടതില്ല.

റവന്യു വകുപ്പ് അറിയിപ്പ്  _07. 10. 2021 തീയതിയിലെ GO(P)No. 1/2021/PIE&MD സർക്കാർ ഉത്തരവ് പ്രകാരം Revenue വകുപ്പിൽ നിന്നും നൽകുന്ന സന്ദേശം_     1. ജാതി സർട്ടിഫിക്കറ്റ് 2. റസിഡൻസ് സർട്ടിഫിക്കറ്റ് 3. നേറ്റിവിറ്റി സർട്ടിഫിക്കറ്റ് 4. ലൈഫ് സർട്ടിഫിക്കറ്റ് 5. വൺ & ദ സെയിം സർട്ടിഫിക്കറ്റ് 6. ബന്ധുത്വ ( റിലേഷൻഷിപ്പ്) സർട്ടിഫിക്കറ്റ് 7. കുടുംബ അംഗത്വ (ഫാമിലി മെമ്പർഷിപ്പ്) സർട്ടിഫിക്കറ്റ് 8. ഐഡന്റിഫിക്കേഷ|ൻ സർട്ടിഫിക്കറ്റ് 9. മൈനോറിറ്റി സർട്ടിഫിക്കറ്റ് 10. മിശ്രവിവാഹ സർട്ടിഫിക്കറ്റ് *എന്നിവയ്ക്ക് വില്ലേജ് ഓഫീസിലോ ഓൺലൈനായോ അപേക്ഷ നൽകേണ്ടതില്ല.* ആയതിന് തെളിവായി ഹാജരാക്കുന്ന *രേഖകൾ എല്ലാം പ്രസ്തുത സർട്ടിഫിക്കറ്റായി പരിഗണിക്കണമെന്നാണ് സർക്കാർ ഉത്തരവായിട്ടുള്ളത്.* നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരമായി ജനന സർട്ടിഫിക്കറ്റ്, SSLC ബുക്ക്, റേഷൻ കാർഡ്, രക്ഷാകർത്താക്കളുടെ SSLC, അഡ്രസിനുള്ള തെളിവായി വോട്ടർ കാർഡ്, പാസ്പോർട്ട്, റേഷൻ കാർഡ്, വൈദ്യുതി ബിൽ, വാട്ടർ ബിൽ, ടെലിഫോൺ ബിൽ എന്നിവ ഉപയോഗിക്കാവുന്നതാണ്. റസിഡൻസ് സർട്ടിഫിക്കറ്റിന് പകരമായി ആധാർ കാർഡോ ഇലക്ട്രിസിറ്റി ബിൽ ഉൾപ്പെടെ മേൽപ്പറ...

ചുണ്ട ഇടാത്തവർക്കും വല്യപ്പോഴും ചുണ്ടയിടുന്നവർക്കും ഈ മത്സ്യം ഇന്നും അപ്പൂർവ മത്സ്യതന്നെയാണ് leaf fish Mud Perch Nandus Nandus

Kingdom: ജന്തുലോകം Phylum: Chordata Class: Actinopterygii Family: Nandidae Genus: Nandus Species: N. nandus Binomial name Nandus nandus ( Hamilton , 1822) ഒരു ശുദ്ധജല മത്സ്യമാണ് പൊരുക്ക് (Gangetic leaf fish / Mud Perch), ശാസ്ത്രീയ നാമം - Nandus Nandus. കേരളത്തിലെ മറ്റ് പ്രദേശങ്ങളിലെ മലയാളം പേരുകൾ മുതുക്കി, മൂതാടി, മുതുകല, മുതുപ്പില, മുതുകൊമ്പല, മുത്തി, മുത്തിപ്പൊരുക്ക്, ഉറക്കംതൂങ്ങി എന്നിങ്ങനെയാണ്. ഒലിവ് പച്ച നിറത്തിലുള്ള, പ്രത്യേക രൂപം ഒന്നുമില്ലാത്ത ഡിസൈൻ ഇവയുടെ ശരീരത്തിൽ ഉണ്ട്. ഇതിന്റെ ഡിസൈൻ പ്രത്യേകത നിമിത്തം ചിലയിടങ്ങളിൽ ഇതിനെ  അക്വേറിയങ്ങളിൽ  വളർത്തുന്നു. അപൂർവമായിക്കൊണ്ടിരിക്കുന്ന  ശുദ്ധജല മത്സ്യങ്ങളിൽ  ഒരു ഇനമാണ് ഇത്. ഞങ്ങൾ പൊരിക്ക് എന്ന പേരിൽ വിളിച്ചിരുന്ന ഈ മത്സ്യത്തെ ഇപ്പോ ഞാൻ കണ്ടിട്ട് വർഷങ്ങളായി. എന്റെ ചെറുപ്പത്തിൽ വീടിന്റെ അടുത്തുള്ള പുഴയിൽനിന്ന് കുറെ പിടിച്ചിടുണ്ട്  എന്നാൽ ഇപ്പോ വർഷങ്ങളായി ഈ മത്സ്യത്തെ പുഴയിൽ നിന്ന് ഒന്ന് കാണാൻ കഴിഞ്ഞിട്ട്, കഴിഞ്ഞ വർഷം പടത്തിൽനിന്ന് ചുണ്ട ഇട്ടപ്പോൾ ഒരു മീനിനെ കിട്ടി...

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ മണ്ണ് പരിശോധനാ ലാബ് ഇനി കർഷകരുടെ വീട്ടുമുറ്റത്ത് എത്തും.

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ മണ്ണ് പരിശോധനാ ലാബ് ഇനി കർഷകരുടെ വീട്ടുമുറ്റത്ത് എത്തും. സഞ്ചരിക്കുന്ന മണ്ണ് പരിശോധനശാല കർഷകർക്ക് വലിയ ആശ്വാസം പകരുന്നതാണ്.  കാർഷിക മേഖലക്ക് സഹായകമാകുന്ന രീതിയിൽ മണ്ണുപരിശോധന സൗകര്യം കൃഷിയിട പരിധിയിലെ കൃഷിഭവനുകളിൽ തന്നെ ലഭ്യമാകും. ഈ വർഷം ആദ്യ ഘട്ടത്തിൽ ജില്ലയിലെ 40 കൃഷിഭവൻ പരിധികളിൽ സൗജന്യമായി മണ്ണ് പരിശോധിച്ച് ഫലം കർഷകർക്ക് നൽകും.  പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ കൃത്യമായ വളപ്രയോഗം നടത്താനും വിളവ് വർദ്ധിപ്പിക്കാൻ ആവശ്യമായ പദ്ധതികളും ആവിഷ്കരിക്കും.  അത്യാധുനിക സൗകര്യമുള്ള ലാബ് സംവിധാനമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.  സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലാബിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ എം.ഷിഹാദിന്റെ നേതൃത്വത്തിലുള്ള ടീമാണ് ലാബിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

മഞ്ഞകൂരി മീൻ manja koori

മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ അരഞ്ഞീൽ FISH ചെമ...

കരിങ്കണ മീൻ karingana meen

മലയാളം :  കരിങ്കണ   Pseudosphromenus cupanus നമ്മുടെ ജലാശയങ്ങളിൽ കാണപ്പെടുന്ന ചെറിയൊരുമൽസ്യമാണിത്,ഈ മത്സ്യത്തെ ചുട്ടിച്ചി,കല്ലടമുട്ടി എന്നിമൽസ്യങ്ങളുടെ കുഞ്ഞാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്,ഈ മത്സ്യം രണ്ട് ഇഞ്ചികുടുതൽ വളരാറില്ല    

സംസ്ഥാനത്ത് അടുത്ത 5 ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

സംസ്ഥാനത്ത് അടുത്ത 5 ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നു. ഇതുപ്രകാരം ഇന്ന് ഇടുക്കി, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മഞ്ഞ അലെർട്ടാണുള്ളത്. മലയോരമേഖലകളിലും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.  കേരള തീരത്ത് ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ അടുത്ത രണ്ടു ദിവസത്തേക്ക് മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.  മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണം.  കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.    മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയ...

ആരൽ എന്ന് വിളിക്കപ്പെടുന്ന ഒരു ശുദ്ധജല മത്സ്യത്തെ കുറിച്ചറിയാം

 ആരൽ  എന്ന് വിളിക്കപ്പെടുന്ന ഒരു ശുദ്ധജല മത്സ്യമാണിത്. ഈ മീനിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്:  രൂപം: പാമ്പിനെപ്പോലെ നീളമുള്ള ശരീരമാണ് ഇതിന്. ശരീരത്തിന് മുകളിലായി നീളത്തിൽ മുള്ളുകൾ കാണപ്പെടുന്നു  വാസം: പുഴകൾ, തടാകങ്ങൾ, തോടുകൾ, ചതുപ്പുകൾ എന്നിവിടങ്ങളിലാണ് ഇവയെ പ്രധാനമായും കാണപ്പെടുന്നത്. വെള്ളത്തിനടിയിലെ ചെളിയിലും കല്ലുകൾക്കിടയിലും ഒളിച്ചിരിക്കാൻ ഇവ ഇഷ്ടപ്പെടുന്നു. അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള  ഭക്ഷണം: ചെറിയ ജീവനുള്ള ഇരകളെയാണ് ഇവ ഭക്ഷിക്കുന്നത്. ചെറിയ മീനുകൾ, പുഴുക്കൾ, പ്രാണികൾ എന്നിവയാണ് ഇവയുടെ പ്രധാന ആഹാരം.  പ്രത്യേകത: രാത്രികാലങ്ങളിലാണ് ഇവ കൂടുതൽ സജീവമാകുന്നത്. ഇതിന്റെ മുതുകിൽ ചെറിയ ...

കൂടുതൽ വാർത്തകൾ

How to See who Views your Facebook Profile

ചുണ്ട ഇടാത്തവർക്കും വല്യപ്പോഴും ചുണ്ടയിടുന്നവർക്കും ഈ മത്സ്യം ഇന്നും അപ്പൂർവ മത്സ്യതന്നെയാണ് leaf fish Mud Perch Nandus Nandus

Kingdom: ജന്തുലോകം Phylum: Chordata Class: Actinopterygii Family: Nandidae Genus: Nandus Species: N. nandus Binomial name Nandus nandus ( Hamilton , 1822) ഒരു ശുദ്ധജല മത്സ്യമാണ് പൊരുക്ക് (Gangetic leaf fish / Mud Perch), ശാസ്ത്രീയ നാമം - Nandus Nandus. കേരളത്തിലെ മറ്റ് പ്രദേശങ്ങളിലെ മലയാളം പേരുകൾ മുതുക്കി, മൂതാടി, മുതുകല, മുതുപ്പില, മുതുകൊമ്പല, മുത്തി, മുത്തിപ്പൊരുക്ക്, ഉറക്കംതൂങ്ങി എന്നിങ്ങനെയാണ്. ഒലിവ് പച്ച നിറത്തിലുള്ള, പ്രത്യേക രൂപം ഒന്നുമില്ലാത്ത ഡിസൈൻ ഇവയുടെ ശരീരത്തിൽ ഉണ്ട്. ഇതിന്റെ ഡിസൈൻ പ്രത്യേകത നിമിത്തം ചിലയിടങ്ങളിൽ ഇതിനെ  അക്വേറിയങ്ങളിൽ  വളർത്തുന്നു. അപൂർവമായിക്കൊണ്ടിരിക്കുന്ന  ശുദ്ധജല മത്സ്യങ്ങളിൽ  ഒരു ഇനമാണ് ഇത്. ഞങ്ങൾ പൊരിക്ക് എന്ന പേരിൽ വിളിച്ചിരുന്ന ഈ മത്സ്യത്തെ ഇപ്പോ ഞാൻ കണ്ടിട്ട് വർഷങ്ങളായി. എന്റെ ചെറുപ്പത്തിൽ വീടിന്റെ അടുത്തുള്ള പുഴയിൽനിന്ന് കുറെ പിടിച്ചിടുണ്ട്  എന്നാൽ ഇപ്പോ വർഷങ്ങളായി ഈ മത്സ്യത്തെ പുഴയിൽ നിന്ന് ഒന്ന് കാണാൻ കഴിഞ്ഞിട്ട്, കഴിഞ്ഞ വർഷം പടത്തിൽനിന്ന് ചുണ്ട ഇട്ടപ്പോൾ ഒരു മീനിനെ കിട്ടി...

പറയുകയനെഗില്.....ഇപോപറ.....പിനീട് ' ഞാൻ അപോയെപരഞ്ഞത 'എന്ന് പറയരുത്

ഇന്ന്വലിയോറയില്മഴ പെയുമോ   ?

കരിങ്കണ മീൻ karingana meen

മലയാളം :  കരിങ്കണ   Pseudosphromenus cupanus നമ്മുടെ ജലാശയങ്ങളിൽ കാണപ്പെടുന്ന ചെറിയൊരുമൽസ്യമാണിത്,ഈ മത്സ്യത്തെ ചുട്ടിച്ചി,കല്ലടമുട്ടി എന്നിമൽസ്യങ്ങളുടെ കുഞ്ഞാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്,ഈ മത്സ്യം രണ്ട് ഇഞ്ചികുടുതൽ വളരാറില്ല    

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? aranjeelfish

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു മീൻ നമ്മുടെ പുഴകളിൽ ഉണ്ട്  ഇതാണ് നമ്മമുടെ അറിഞ്ഞീൽ എന്ന് വിളിക്കുന്ന മീൻ  ഇതിനെ ചിലയിടങ്ങളിൽ മുള്ളാം പറച്ചി എന്നും വിളിക്കാറുണ്ട്    നിങ്ങളുടെ നാട്ടിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? എന്താണ് നിങ്ങളുടെ നാട്ടിൽ ഇതിന്റെ പേര്? താഴെ കമന്റിൽ പറയണേ!"  ഇവയുടെ ശരീരത്തിൽ നിറങ്ങൾ നൽകുന്ന കോശങ്ങൾ വളരെ കുറവാണ്. അതുകൊണ്ടാണ് ലൈറ്റ് അടിക്കുമ്പോൾ ഒരു ഗ്ലാസ് കഷ്ണം പോലെ ഇവയുടെ ശരീരം സുതാര്യമായി കാണുന്നത് നമ്മുടെ പുഴകളിലെയും തോടുകളിലെയും പാറക്കൂട്ടങ്ങൾക്കിടയിലാണ് ഇവ കൂട്ടത്തോടെ ജീവിക്കുന്നത്.  വെള്ളത്തിലെ കൊതുകു ലാർവകളെ തിന്നു നശിപ്പിക്കുന്നതുകൊണ്ട് തന്നെ നമ്മുടെ പ്രകൃതിയിലെ ഒരു മികച്ച കൊതുക് നിർമാർജനി കൂടിയാണ് ഈ മീനുകൾ  പുറത്തെ മൂർച്ചയുള്ള മുള്ളുകളാണ് വലിയ മീനുകളുടെ ആക്രമണത്തിൽ നിന്ന് ഇവയെ രക്ഷിക്കുന്നത്.  എന്നാൽ ഇന്ന് പുഴകൾ മലിനമാകുന്നതുകൊണ്ട് നമ്മുടെ നാട്ടിൽ ഇവരൊക്കെ കുറഞ്ഞു ക്കൊണ്ടിരിക്കുകയാണ്.

ഇന്നത്തെ UDF ന്റെയും LDF ന്റെയും LIVE റോഡ് ഷോ കാണാം

വീഡിയോ പ്ലേ ആവുന്നില്ലകിൽ ഡെസ്ക്ക് ടോപ് മോഡിൽ വെബ്സൈറ്റ് തുറക്കുക അതിന്ന് വലത് സൈഡിലെ 3 പുള്ളികൾ ക്ലിക്ക് ചെയുക അപ്പോൾ തുറന്ന് വരുന്ന പേജിൽ ഡെസ്ക്ക് ടോപ്പ് മോഡിൽ ടിക്ക് ചെയ്യുക

മഞ്ഞകൂരി മീൻ manja koori

മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ അരഞ്ഞീൽ FISH ചെമ...

പൂഴേൻ ' ചിലയിടങ്ങളിൽ ഇതിനെ വഴക്കപോത്തൻഎന്നും വിളിക്കാറുണ്ട്.

"നമ്മുടെ പുഴകളിൽ നിന്നൊക്കെ അപൂർവ്വമായി മാത്രം കൈകളിൽ കിട്ടുന്ന ഈ സുന്ദരൻ മീനിനെ നിങ്ങൾ കണ്ടിട്ടുണ്ടോ?  പ്രാദേശികമായി ഇതിനെ എന്ത് പേരാണ് വിളിക്കാറുള്ളത് എന്ന് അറിയാമോ?"  "ഇതാണ് നമ്മൾ മലയാളികളുടെ സ്വന്തം പൂഴേൻ ' ചിലയിടങ്ങളിൽ  ഇതിനെ വഴക്കപോത്തൻ എന്നും  വിളിക്കാറുണ്ട്.  നമ്മുടെ പുഴകളിലെ ചെളിയും മണലും നിറഞ്ഞ അടിത്തട്ടിലും പാറക്കെട്ടുകൾക്ക് ഇടയിലുമാണ് ഇവന്റെ പ്രധാന താവളം."  . ചൂണ്ടയിലും അപൂർവ്വമായി വലകളിലുമൊക്കെയാണ് ഇവന്മാര് കുടുങ്ങാറുള്ളത്."  "നിങ്ങളുടെ നാട്ടിലെ പുഴകളിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? നിങ്ങളുടെ നാട്ടിൽ ഇതിനെ എന്താ വിളിക്കാറ്? കമന്റിൽ പറയുമല്ലോ!  

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

കൊട്ടി മീൻ kotti

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള