ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

SSLC 2024 പരീക്ഷാഫലം: 99.69 ശതമാനം വിജയം

ഇനി 2019 ൽ തരിശ് രഹിത വലിയോറ പാടം

 വേങ്ങര : ഇരുന്നൂറിൽകൂടുതൽ ഹെക്റ്ററുകളിൽ പരന്ന് കിടക്കുന്ന വലിയോറ പാടം പൂർണതോതിൽ കൃഷിയോഗ്യമായി.വേങ്ങര കൃഷിഓഫീസർ  ശ്രീ.മുഹമ്മദ്‌ നജീബ്,വേങ്ങര കൃഷി അസിസ്റ്റന്റ് ഡയറക്ടർ. ശ്രീ.പ്രകാശ് പുത്തൻമഠത്തിൽ,പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കുഞ്ഞാലികുട്ടി സാഹിബ്‌ ,പാടശേഖര കമ്മിറ്റിഎന്നിവരുടെ ശ്രമഫമമായിയാണ് ലക്ഷ്യംകൈവരിച്ചത്

വേങ്ങരയിൽ നിന്നുള്ള പത്രവാർത്തകൾ

വേങ്ങര പഞ്ചായത്തിലെ സ്റ്റാഫ് മാട്ടി മുഹമ്മദിന്റെ ചിത്ര പ്രദർശനം ഇന്ന് കോഴിക്കോട് ഡെപ്യൂട്ടി മേയർ' മീരാ ദർശക് ഉദ്ഘാടനം നിർവ്വഹിച്ചു

* ജനുവരി 10 മുതൽ 13വരെ കോഴിക്കോട്  ആർട്ട് ഗ്യാലറി യിൽ മാ ട്ടി മുഹമ്മദിന്റെ  ചിത്ര പ്രദർശനംഇന്ന്   3 മണിക്ക് ഡെപ്യൂട്ടി മേയർ ശ്രീമതി. മീരാദർശക് ഉദ്ഘാടനം നിർവ്വഹിച്ചു.  വേങ്ങര പഞ്ചായത്തിലെ സ്റ്റാഫ് മാട്ടി മുഹമ്മദിന്റെ ചിത്രങ്ങൾ  ആണ് പ്രദർശനത്തിന്ന് വെച്ചിടുള്ളത് 

ദേശീയ വോളിയുടെ കലാശക്കൊട്ടിൽ കരുത്തരായ ഇന്ത്യൻ റെയിൽവേയെ അട്ടിമറിച്ചു കേരളം പതിനൊന്നാമത്തെ കിരീടം സ്വന്തമാക്കി

2008 ൽ തുടങ്ങിയ കാത്തിരിപ്പിന് വിരാമം !.  തുടർച്ചയായ വർഷങ്ങളിൽ റെയിൽവേക്ക് മുന്നിൽ പതറിപ്പോയ കേരളത്തിന് ഇത് ചരിത്ര നിമിഷം , ദേശീയ വോളിയുടെ കലാശക്കൊട്ടിൽ കരുത്തരായ ഇന്ത്യൻ റെയിൽവേയെ അട്ടിമറിച്ചു കേരളം പതിനൊന്നാമത്തെ കിരീടം സ്വന്തമാക്കി .  ആദ്യ സെറ്റും മൂന്നാം സെറ്റും റെയിൽവേക്ക് കൊടുത്താണ് കേരളത്തിന്റെ പെൺപട ചരിത്രത്തിലെക്ക് സർവുതിർത്തത് , ശക്തമായ ജംപിങ് സർവുകളും അറ്റാക്കുകളുമായി കളം നിറഞ്ഞ നിർമ്മലും മലയാളി താരം മിനിമോളും ചെലുത്തിയ സമ്മർദ്ദം കേരളം ടീം ഗെയിമിലൂടെയാണ് മറികടന്നത് , കേരളത്തിന് വേണ്ടി ലിബറോ അശ്വതി തകർപ്പൻ പ്രകടനം പുറത്തെടുത്തപ്പോൾ കാര്യങ്ങൾ എളുപ്പമായി , സെറ്റർ ജിനിയും , ആക്രമണത്തിൽ അഞ്ജുവും , ശ്രുതിയും , സൂര്യയും മിന്നിയതോടെ കേരളം ആവേശത്തോടെ കളിക്കളം വാണു .  കഴിഞ്ഞ വർഷത്തെ പോലെ മത്സരം അവസാന സെറ്റിലെക്ക് നീണ്ടപ്പോൾ കൈവിട്ടുപോവുമെന്നു പ്രതീക്ഷിച്ചാണ് പക്ഷേ സദാനന്ദൻ സാറിന്റെ ശിക്ഷണത്തിലിറങ്ങിയ കേരളം അവസാന ലാപ്പിൽ ഒപ്പത്തിനൊപ്പം പിടിച്ചാണ് മുന്നേറിയത് ,8-7 റെയിൽവേ ലീഡിലാണ് കളം മാറിയത് ,10 -8 ൽ റെയിൽവേയെ കാഴ്ചക്കാരാക്കി കേരളം ആഞ്ഞടിച്ചു , ആവേശങ്ങൾ അവിടെ തുതുടങ്ങുകയായിരുന്നു ,

സായം പ്രഭാ ഹോമിന്റെ (പകൽ വീട്) എന്ന നാമത്തിൽ ഔദ്യോഗിക ഫേസ്ബുക് ബുക്ക്‌ അക്കൗണ്ട്‌ തുടങ്ങി

വേങ്ങര ഗ്രാമ പഞ്ചായത്ത്‌ വായോജന ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സായം പ്രഭാ ഹോമിന്റെ  * (പകൽ വീട്) *  എന്ന നാമത്തിൽ ഔദ്യോഗിക ഫേസ്ബുക് ബുക്ക്‌ അക്കൗണ്ട്‌ ലോഞ്ചിങ് വേങ്ങര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് വികെ.കുഞ്ഞാലൻ കുട്ടി നിർവഹിച്ചു.

വേങ്ങരയിലെ ഇന്നത്തെ പത്രവാർത്തകൾ

ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം വേങ്ങരയിൽ കടകൾ തുറന്നു ബസ്‌ ഓടിയില്ല

* വേങ്ങര :2019 വര്‍ഷം ഹര്‍ത്താല്‍ വിരുദ്ധ വര്‍ഷമായി ആചരിക്കുമെന്ന വ്യാപാരികളുടെ പ്രഖ്യാപനം പണിമുടക്കിന്റെ രണ്ടാം ദിവസവും യാഥാര്‍ഥ്യത്തിലേക്ക്. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ്് യൂണിയനുകള്‍ പ്രഖ്യാപിച്ച പണിമുടക്ക് രണ്ട് ദിവസങ്ങളിലും വ്യാപാരികളെ ഒട്ടും ബാധിച്ചില്ല.  കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചതോടെ വേങ്ങരയുൾപ്പെടെ വ്യാപാരം സാധാരണ നിലയിലായി. ബസുകൾ അടക്കമുള്ള പൊതു ഗതാഗതം സ്തംഭിച്ചെങ്കിലും സ്വാകാര്യ വാഹനങ്ങള്‍ സജീവമായി നിരത്തിലിറങ്ങി.
http://valiyoratv.blogspot.com/feeds/posts/default?alt=rss

ദേശീയ പണിമുടക്ക് സമരപന്തലിൽ പി.പി. സഫീർ ബാബു (ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ) അഭിസം ബോധനം ചെയ്യുന്നു.

ദേശീയ പണിമുടക്ക് രണ്ടാം ദിവസം വേങ്ങര യിൽ നടന്ന സംയുക്ത പ്രകടനം

ദേശീയ പണിമുടക്ക് വേങ്ങര സജീവം തന്നെ

വേങ്ങര:തൊഴിലാളി സംഘടനകള്‍ ദേശവ്യാപകമായി നടത്തുന്ന രണ്ടു ദിവസത്തെ പണിമുടക്ക് സംസ്ഥാനത്ത് പുരോഗമിക്കുന്നുവെങ്കിലും വേങ്ങരയിൽ  കാര്യങ്ങൾ എല്ലാം സാധാരണനിലയിൽ തന്നെ. പെട്രോൾ പന്പുകൾ ഉൾപ്പടെ വേങ്ങരയിലെ  100% കടകളും തുറന്ന് പ്രവർത്തിക്കുന്നതോടൊപ്പം ഓട്ടോറിക്ഷകൾ പതിവുപോലെ നിരത്തുകളിൽ ഓടുന്നുന്നു. കഴിഞ്ഞ ഹർത്താലുകളിൽ വേങ്ങരയിലെ വ്യാപാരികൾ കടകൾ തുറന്നുപ്രവർത്തിക്കുകയും ഇനിമുതൽ ഹാർത്തലുമായോ പണിമുടക്കുകളുമായോ സഹകരിക്കേണ്ടതില്ലെന്നും തീരുമാനിച്ചത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

വേങ്ങര MLA യുടെ ശ്രമം ഫലംകണ്ടു

ഇസ്ലാമിക ശരിയത്ത് സംബന്ധിച്ച്  വേങ്ങര എംഎൽഎ അഡ്വക്കറ്റ് കെഎൻഎ ഖാദർ  കേരള മുഖ്യമന്ത്രി പിണറായി വിജയനും നിയമവകുപ്പ് മന്ത്രി AK ബാലൻ എന്നിവർക്ക്  നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ ഉത്തരവ് റദ്ദാക്കി സത്യവാങ്മൂലം വേണ്ട വിസമ്മതപത്രം മതി എന്ന് സർക്കാർ ഉത്തരവിറക്കി

വേങ്ങരയിലെ പത്രവാർത്തകൾ

വ്യാപാരി വ്യവസായി യൂത്ത് കുന്നുംപുറം ബ്ലൂ വളണ്ടിയർ യാത്രനടത്തി

വേങ്ങര :ഹർത്താലുകൾ, പണിമുടക്കുകൾ, ബന്ദുകൾ.... തുടങ്ങി വ്യാപാര മേഖലയെ തകർക്കുന്ന മുഴുവൻ സമരകോലാഹലങ്ങളിൽ നിന്നും സംരക്ഷിക്കാൻ കർമ്മനിരതരായ നീല പട്ടാളം തയ്യാറെടുത്തു കഴിഞ്ഞു എന്ന് വിളംബരം ചെയ്യുന്ന തരത്തിലുള്ള കുന്നുംപുറം വ്യാപാരി വ്യവസായി യുത്തിന്റെ യുവത്വം സമീപ പ്രദേശങ്ങളിലെ (അച്ചനമ്പലം, AR നഗർ,കൊളപ്പുറം, VK പടി...) യുണിറ്റുകളിലും സന്ദർശനം നടത്തി... K V V E S യൂണിറ്റ് പ്രസിഡന്റ് K K കുഞ്ഞിമുഹമ്മദ്, ജന:സിക്രട്ടറി മജീദ് കുന്നുമ്മൽ എന്നിവർ ചേർന്ന് V VY ജില്ലാ യുത്ത് സിക്രട്ടറി TK റഷീദലിക്കും യൂണിറ്റ് യുത്ത് ഭാരവാഹികൾക്കും പതാക കൈമാറി ഫ്ലാഗ്ഓഫ് നടത്തി

വേങ്ങരയിൽ പ്രധിഷേധ സംഗമം നടത്തി

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ ജനദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്തത്തിൽ നടത്തുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി വേങ്ങരയിൽ നടത്തിയ പ്രധിഷേധ സംഗമത്തിൽ INTUC നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് കെ ഗംഗാധരൻ സംസാരിക്കുന്നു കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ ജനദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്തത്തിൽ നടത്തുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി വേങ്ങരയിൽ നടത്തിയ പ്രധിഷേധ സംഗമത്തിൽ യൂത്ത് കോൺഗ്രസ് വേങ്ങര മണ്ഡലം പ്രസിഡന്റ് അസീസ് കൈപ്രൻ സംസാരിക്കുന്നു

വേങ്ങരയിൽ സമരപന്തൽകെട്ടി സമരം തുടങ്ങി

വേങ്ങര : തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി ആഹ്വാനംചെയ്ത 48 മണിക്കൂര്‍ ദേശീയപണിമുടക്കിന്റെ ഭാഗമായി വേങ്ങരയിൽ സമരപന്തൽ നിർമിച്ചു സമരം തുടങ്ങി. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ-ജനവിരുദ്ധ നയങ്ങള്‍ക്കെതിരേയാണ് സംയുക്തസമരസമിതി പണിമുടക്കിന് ആഹ്വാനംചെയ്തിരിക്കുന്നത്

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

48 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി

വേങ്ങര : തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി ആഹ്വാനംചെയ്ത 48 മണിക്കൂര്‍ ദേശീയപണിമുടക്ക് തിങ്കളാഴ്ച അര്‍ധരാത്രിയോടെ തുടങ്ങി. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ-ജനവിരുദ്ധ നയങ്ങള്‍ക്കെതിരേയാണ് സംയുക്തസമരസമിതി പണിമുടക്കിന് ആഹ്വാനംചെയ്തിരിക്കുന്നത്

വലിയോറ മുതലമാട്‌-കാളിക്കടവ്- കൈതവളപ്പിൽ ഡ്രൈനേജ് യോഗം ചേർന്നു

വേങ്ങര :വലിയോറ മുതലമാട്‌-കാളിക്കടവ് കൈത വളപ്പിൽ-വലിയോറ പാടം ഡ്രൈനേജ് കനാൽ സ്ഥലമെടുപ്പ് വിഷയത്തിൽ കാളിക്കടവ് ടി.കെ സിറ്റി ആർട്സ് & സ്പോർട്സ് ക്ലബ്‌ വിളിച്ചു ചേർത്ത പ്രദേശവാസികളുടെയും പദ്ധതി പ്രദേശത്ത സ്ഥലമുടമകളുടെയും യോഗം ഇന്ന് വൈകുന്നേരം 7 മണിക്ക് എ.കെ അഷറഫലിയുടെ വീട്ടിൽ ചേർന്നപ്പോൾ.യോഗത്തിൽ എ.കെ ശരീഫ് സ്വാഗതം പറഞ്ഞു.ക്ലബ്‌ ഉപദേശക സമിതി അംഗം പട്ടർ കടവൻ വഹാബ് മാസ്റ്റർ അധ്യക്ഷ്യം വഹിച്ചു.വേങ്ങര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റും പതിനഞ്ചാം വാർഡ് മെമ്പറും കൂടിയായ ബഹു.വി.കെ കുഞ്ഞാലൻ കുട്ടി സാഹിബ്‌ ഉദ്ഘാടനം ചെയ്തു.വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.കെ മുഹമ്മദ് അലി ഹാജി പദ്ധതി വിഷയം അവതരിപ്പിച്ചു സംസാരിച്ചു.എ.കെ ഹമീദ് ബാവ,പി.കെ അലവി കുട്ടി ഹാജി,കുറുക്കൻ മമ്മൂട്ടിക്ക, പി.കെ.സി.പൂച്ചി,എ.കെ അഷ്‌റഫലി,ജലീൽ എൻ,ചെമ്മല യാസർ,ശരീഫ് മടപ്പള്ളി,പി.കെ അസീസ്,കുഞ്ഞി കുട്ടൻ അത്തിയേക്കൽ,വി.കെ വഹാബ്,പി.കെ അജ്മൽ, എന്നിവർ സംസാരിച്ചു.പദ്ധതിയുടെ വിജയത്തിന് വേണ്ടി ഒരു ആക്ഷൻ കമ്മിറ്റി യോഗത്തിൽ രൂപീകരിച്ചു.ചടങ്ങിന് പി.കെ നൗഫൽ മാസ്റ്റർ നന്ദി പറഞ്ഞു.* *മുതലമാട്‌-മണപ്പുറം കാളിക്കടവ് അംഗനവാട

നാളത്തെ പണിമുടക്ക് വേങ്ങരയിലെ വ്യാപാരികളും ഡ്രൈവേഴ്സ് യൂണിയനും രണ്ട് നിലപാടിൽ 

വേങ്ങര :രാജ്യവ്യാപകമായി തൊഴിലാളി സംഘടനകൾ അഹോന്യംചെയ്ത 48 മണിക്കൂർ പൊതു പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ ആരംഭിക്കും എന്നാൽ  വേങ്ങരയിൽ വ്യാപാരികൾ കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം ജന:സെക്രട്ടറി MK സൈനുദ്ദീൻ അറിയിച്ചു.എന്നാൽ  വേങ്ങരയിൽ നാളെ ടാക്സി വാഹനങ്ങൾ ഒന്നും നിരത്തിൽ ഇറക്കില്ലാ എന്ന് ട്രൈവേയ്സ് യൂണിയൻ അറിയിചിടുണ്ട് ഇതിനോട് അനുബന്ധിച്ചു  ട്രേഡ് യൂണിയന്റെ പന്തം കൊളുത്തി പ്രകടനം ഇന്ന് രാത്രി ഉണ്ടാകുമെന്നും അറിയിച്ചു വേങ്ങര ടൗണിൽ നാളെ രാവിലെ സമരപന്തൽ തുറക്കും

വേങ്ങര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സമാധന സന്ദേശ സദസ്സ് സംഘടിപ്പിച്ചു.

വേങ്ങര :ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സമാധന സന്ദേശ സദസ്സ് സംഘടിപ്പിച്ചു. കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്റ് PP സഫീർബാബുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമാധന സന്ദേശ സദസ്സ് KPCC മെമ്പർ PA ചെറീദ് ഉദ്ഘാടനം ചെയ്തു പറപ്പൂർ ബ്ലോക്ക്  കോൺഗ്രസ്  സമാധാന സന്ദേശ സദസ്സ്  യൂത്ത്കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ എ  അറഫാത്ത് ഉദ്ഘാടനം ചെയ്യുന്നു

വേങ്ങര വലിയോറ പുത്തങ്ങാടി സ്വദേശി നിര്യാതനായി

വേങ്ങര :വലിയോറ പുത്തനങ്ങാടി കാട്ടിൽ കുഞ്ഞിമൊയ്ദീൻ ഹാജി 85 വയസ് നിര്യാതനായി. മയ്യിത്ത് നിസ്കാരം വൈകു: 5 മണിക്ക് പുത്തനങ്ങാടി ജുമുഅ മസ്ജിദിൽ ഭാര്യ ആയിശു ഹജ്ജുമ്മ മക്കൾ ആലസ്സൻ കുട്ടി, അബ്ദുൽ കാദർ, അബ്ദുൽ റഷീദ്, മുസ്തഫ നാല് പേരും സൗദി അറേബ്യ ,ഷെരീഫ ,മറിയാമു, പാത്തുമ്മു, സുലൈഖ, സക്കീന  മരുമക്കൾ കുഞ്ഞിമൊയ്തീൻ കുട്ടി, മുഹമ്മദ് കുട്ടി, ഹംസ, ഇസ്മായിൽ, അബ്ദുറസാഖ്, മൈമൂന, റംല, ഹസീന, അയിശാബി

വോളിബോൾ ട്യുർലമെന്റിൽ ചേറൂർ ഏറനാട് FC വിജയികളായി 

വേങ്ങര : KFC എരണിപ്പടിയും MCAF മേനനകലും സംഘടിപ്പിച്ച വോളിബോൾ ട്യുർലമെന്റിൽ മൈക്കോ മുല്ലപടിയെ തോൽപിച്ചു ചേറൂർ ഏറനാട് FC ജേതാക്കളായി.വിജയികൾക്ക് ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണൻ ട്രോഫി സമ്മാനിച്ചു.ചേറൂർ ഏറനാട് FC ക്ക് വേണ്ടി VVC വലിയോറ ജെയിസിഅണിഞ്ഞു. അഷ്‌ക്കർ തറയിൽ അധ്യക്ഷത വഹിച്ചു,മുഹമ്മദ്‌ മാസ്റ്റർ,അത്തപ്പൂ,സഹദ്,രഞ്ജിത്ത്,കെ വി കോയ,വിഷ്ണു,സിയാദ്,മധു,സുധീഷ്,എന്നിവർ മത്സരങ്ങൾക്ക് നേതൃത്വംനൽകി.

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

വേങ്ങര പൊലീസ് സ്റ്റേഷനിൽ പാഷൻ ഫ്രൂട്ട് കൃഷിയ്ക്കൊരുങ്ങി വിദ്യാർത്ഥികൾ

വേങ്ങര: ഹൃദയസംബന്ധമായ രോഗ പ്രതിരോധത്തിനും രക്തശുദ്ധീകരണത്തിനുമെല്ലാം ഏറെ ഗുണം ചെയ്യുന്ന ലാറ്റിനമേരിക്കൻ ഫലവർഗ്ഗമായ പാഷൻ ഫ്രൂട്ട് കൃഷിയെ വ്യാപിപ്പിക്കാനൊരുങ്ങി വിദ്യാർത്ഥികൾ. കോട്ടക്കൽ മലബാർ ഇംഗ്ലീഷ് ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്കീം വളണ്ടിയർന്മാരാണ് വേങ്ങര പൊലീസ് സ്റ്റേഷൻ വളപ്പിൽ തൈകൾ നട്ട് പരിപാടിയ്ക്ക് തുടക്കം കുറിച്ചത്.എസ്.ഐ വിജയൻ, അഡീഷണൽ എസ്.ഐ സജീഷ്, എ.എസ്.ഐ വത്സൻ   എന്നിവർ പാഷൻ ഫ്രൂട്ട് തൈകൾ നട്ട് പ്രവൃത്തി ഉദ്ഘാടനം ചെയ്തു.തുടർന്ന് വളണ്ടിയർമാർ സ്റ്റേഷൻ പരിസരം ശുചീകരിച്ചു. ശേഷം സി.പി.ഒ അരുൺ പൊലീസ് സ്റ്റേഷൻ പ്രവർത്തന രീതികൾ വിദ്യാർത്ഥികൾക്ക്  പരിചയപ്പെടുത്തി ക്ലാസെടുത്തു.പരിപാടിയുടെ രണ്ടാം ഘട്ടമായി  കൂടുതൽ തൈകൾ വളർത്തിയെടുത്ത് വീടുകളിൽ വിതരണം ചെയ്യാനൊരുങ്ങുകയാണ് വിദ്യാർത്ഥികൾ. പ്രോഗ്രാം ഓഫീസർ വി.രാജേഷ്, ഷാഹിദ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

കൂടുതൽ വാർത്തകൾ

3 ഗജവീരന്മാർ അണിനിരക്കുന്ന വലിയോറ ഫെസ്റ്റ് ഇന്നും നാളെയും

   കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും വലിയോറ ഫെസ്റ്റ് 2024 ലെ വിഡിയോസും, ഫോട്ടോസും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

വലിയോറ മിനിബസാർ സ്വദേശി ഒസ്സാൻ കാദർ മരണപ്പെട്ടു

വലിയോറ മിനിബസാർ സ്വദേശി ദാറുൽ മആരിഫ് അറബി കോളേജിന് പിറക് വശം താമസിക്കുന്ന പരേതനായ ഒസ്സാൻ മുഹമ്മദ് കാക്ക എന്നവരുടെ മകൻ  ഒസ്സാൻ ഖാദർ എന്നവർ ഇന്ന് രാവിലെ മരണപെട്ടു. രാവിലെ വീട്ടിൽ വെച്ച് നെഞ്ച് വേദന ഉണ്ടായതിനെ തുടർന്ന് ഹോസ്പിറ്റലിലെക്ക് കൊണ്ട് പോകുകയായിരുന്നു. മയ്യത്ത്മു നിസ്കാരം ഇന്ന്മ്പ്പു ഉച്ചക്ക്ത്ത 12 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിത്തിൽ. കുറെ കാലം മുമ്പ് വലിയോറ പുത്തനങ്ങാടിയിൽ  ബാർബർ ഷോപ്പ് നടത്തിയിരുന്നു. ഒരാഴ്ച്ച മുമ്പ് ഇദ്ദേഹത്തിന്റെ സഹോദരിയും മരണപെട്ടിരുന്നു അവരെയും നമ്മളേയും അള്ളാഹു സ്വർഗത്തിൽ ഒരു മിച്ച് കുട്ടട്ടെ ആമീൻ മരണ വാർത്ത വലിയോറ: അടക്കാപ്പുര ഇരുകുളം സ്വദേശി *തെക്കുവീട്ടിൽ ഇല്ലിക്കൽ കുഞ്ഞായമ്മ* അൽപ സമയം മുമ്പ് സഹോദരൻ ഇല്ലിക്കൽ കുഞ്ഞി മുഹമ്മദ്‌ കാക്കയുടെ വീട്ടിൽ വെച്ച് മരണപ്പെട്ട വിവരം അറിയിക്കുന്നു. (ഐ.മുഹമ്മദ്‌ പറമ്പിൽപടി റിട്ട: സബ് കളക്ടർ, ഇല്ലിക്കൽ കുഞ്ഞിമുഹമ്മദ്‌ കാക്ക ഇരുകുളം എന്നവരുടെ സഹോദരി)  പരേതയുടെ ജനാസ നമസ്കാരം ഇന്ന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് വലിയോറ മുതലമാട് മഹല്ല് ജുമാ മസ്ജിദിൽ انا لله وانا اليه راجعون കുന്നുംപു

പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്

വേങ്ങര : വലിയോ പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ചെമ്മാട് -മുതലമാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസും ഓട്ടോയും തമ്മിലാണ് കൂട്ടിഇടിച്ചത്. ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി  അഷ്റഫ് (45), ഓട്ടോ യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി, ബസ് യാത്രകാരിയായ അരികുളം സോദേശിനികളായ കുറുമുഞ്ചി ബീക്കുട്ടി ട്ട(47), സഹോദരി സുമയ്യത്ത് (38) എന്നിവർക്കാണ് പരുക്കേ റ്റത്. ഇവർ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

വലിയോറ ഫെസ്റ്റ് 2024 കൊട്ടികലാശം വീഡിയോ കാണാം

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ

വേങ്ങര സൂര്യകാന്തി പാടത്ത് അഗ്രോ ഫെസ്റ്റ് ആരംഭിച്ചു video കാണാം

 വേങ്ങര സർവീസ് സഹകരണബാങ്കിന്റെ സഹകരണത്തോടെ കൂരിയാട് കാട്ടുപാടത്ത് അഗ്രോ ഫെസ്റ്റ് ആരംഭിച്ചു. കെ.എസ്.ഇ.ബി. സബ്‌സ്റ്റേഷന് സമീപമുള്ള രണ്ടേക്കർ വയലിൽ വിരിഞ്ഞ സൂര്യകാന്തിയാണ് അഗ്രോഫെസ്റ്റിന്റെ പ്രധാന ആകർഷണം. VIDEO ഇതോടൊപ്പം ചുവപ്പ്, മഞ്ഞ ചെണ്ടുമല്ലിപ്പൂക്കളുമുണ്ട്. പച്ചക്കറികളും വിവിധ ഇനത്തിലുള്ള തണ്ണിമത്തനും കണിവെള്ളരി അടക്കമുള്ള വിഭവങ്ങളും ഇവിടെ വില്പനയ്ക്കുണ്ട്. കർഷകരായ പള്ളിയാളി അബു (45), മേലയിൽ അബ്ദു റിയാസ് (36), പള്ളിയാളി ഹംസ (50), സനൽ അണ്ടിശ്ശേരി (34) എന്നീ കർഷകരാണ് ഭൂമി പാട്ടത്തിനെടുത്ത് വിത്തിറക്കിയത്. കർഷകർ വേങ്ങര സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് എൻ.ടി. അബ്ദുൽനാസറിന് അഗ്രോ ഫെസ്റ്റിന്റെ ലോഗോ നൽകി മേള ഉദ്ഘാടനംചെയ്തു. പി.പി. സഫീർബാബു, മടപ്പള്ളി ആരിഫ, ബാങ്ക് സെക്രട്ടറി സി. ഹമീദ് തുടങ്ങിയവർ പങ്കെടുത്തു 

തലപ്പാറ കെഎസ് ആർടിസി ബസ് മറിഞ്ഞ് അപകടം video

തൃശ്ശൂർ കോഴിക്കോട് ദേശീയപാതയിൽ തലപ്പാറ കെഎസ് ആർടിസി ബസ് മറിഞ്ഞ് അപകടം .വെള്ളിയാഴ്ചരാത്രി11:15 ന്നാണ്അപകടംസംഭവിച്ചത്, ബസ് 10 അടിയോളം താഴ്ച്ചയിലേക്കാണ് മറിഞ്ഞത്,അപകടം നടന്ന ഉടൻ നാട്ടുകാരും,മറ്റുവാഹനങ്ങളിലെ യാത്രകരും ചേർന്ന് ബസിൽ ഉണ്ടായിരുന്നവരെ പുറത്തെടുത്തു അടുത്തുള്ള ഹോസ്പിറ്റലുകളിലേക്ക് മാറ്റി ബസിൽ യാത്രക്കാർ കുറെ പേര് ഉണ്ടങ്കിലും എല്ലാവരും ചെറിയ പരുകുകളോടെ രക്ഷപെട്ടു എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ,കോഴിക്കോട്നിന്ന് എറണാകുളംപോകുന്ന ബസാണ് അപകടത്തിൽ പെട്ടത് പരിക്ക്പ റ്റിയവരെ കുടുതലും തിരുരങ്ങാടി താലൂക്ക് ബോസ്പിറ്റലിലേക്കാണ് കൊണ്ട് വന്നിടുള്ളത് *🚫ദേശീയ പാത തലപ്പാറ യിൽ കെ. എസ്. ആർ. ടി.സി. ബസ് വയലിലേക്ക് മറിഞ്ഞു വൻ ദുരന്തം ഒഴിവായി.80 ഓളം പേർക്ക് പരിക്ക്.* തിരൂരങ്ങാടി : ദേശീയപാത തലപ്പാറയിൽ കെ.എസ്. ആർ.ടി.സി.ബസ് വയലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ കുട്ടികളടക്കം എൺപതോളം പേർക്ക് പരിക്ക് പറ്റി. ഇന്നലെ രാത്രി 11മണിക്കാണ് അപകടം നടന്നത്.കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്.തലപ്പാറ ദേശീയപാത നിർമാണം നടക്കുന്ന റോഡിൽ തലപ്പാറ പാലം കഴിഞ്ഞ്