തൃശ്ശൂർ കോഴിക്കോട് ദേശീയപാതയിൽ തലപ്പാറ കെഎസ് ആർടിസി ബസ് മറിഞ്ഞ് അപകടം .വെള്ളിയാഴ്ചരാത്രി11:15 ന്നാണ്അപകടംസംഭവിച്ചത്, ബസ് 10 അടിയോളം താഴ്ച്ചയിലേക്കാണ് മറിഞ്ഞത്,അപകടം നടന്ന ഉടൻ നാട്ടുകാരും,മറ്റുവാഹനങ്ങളിലെ യാത്രകരും ചേർന്ന്
ബസിൽ
ഉണ്ടായിരുന്നവരെ പുറത്തെടുത്തു അടുത്തുള്ള ഹോസ്പിറ്റലുകളിലേക്ക് മാറ്റി ബസിൽ യാത്രക്കാർ കുറെ പേര് ഉണ്ടങ്കിലും എല്ലാവരും ചെറിയ പരുകുകളോടെ രക്ഷപെട്ടു എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ,കോഴിക്കോട്നിന്ന് എറണാകുളംപോകുന്ന ബസാണ് അപകടത്തിൽ പെട്ടത്
പരിക്ക്പ റ്റിയവരെ കുടുതലും തിരുരങ്ങാടി താലൂക്ക് ബോസ്പിറ്റലിലേക്കാണ് കൊണ്ട് വന്നിടുള്ളത്
*🚫ദേശീയ പാത തലപ്പാറ യിൽ കെ. എസ്. ആർ. ടി.സി. ബസ് വയലിലേക്ക് മറിഞ്ഞു വൻ ദുരന്തം ഒഴിവായി.80 ഓളം പേർക്ക് പരിക്ക്.*
തിരൂരങ്ങാടി :
ദേശീയപാത തലപ്പാറയിൽ കെ.എസ്. ആർ.ടി.സി.ബസ് വയലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ കുട്ടികളടക്കം എൺപതോളം പേർക്ക് പരിക്ക് പറ്റി.
ഇന്നലെ രാത്രി 11മണിക്കാണ് അപകടം നടന്നത്.കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസാണ്
അപകടത്തിൽ പെട്ടത്.തലപ്പാറ ദേശീയപാത നിർമാണം നടക്കുന്ന
റോഡിൽ തലപ്പാറ പാലം കഴിഞ്ഞ് ഇരു ഭാഗത്തേക്കും ഉള്ള സർവീസ് റോഡിനോട് ചേർന്നുള്ള വളവിലാണ് അപകടം. പത്ത് അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്.ബസിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 85 ലേറെ യാത്രക്കാർ ഉണ്ടായിരുന്നു. ബസിനുള്ളിലും അടിയിലും പെട്ടവരെ നാട്ടുകാരും മറ്റു വാഹനങ്ങളിലെ യാത്രക്കാരും രക്ഷാ പ്രവർത്തകരും ചേർന്ന് പുറത്തെടുത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായി പരിക്ക് പറ്റിയ 20 പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലും ഡ്രൈവറും കണ്ടക്ടറുമടക്കം മറ്റുള്ളവരെ തിരൂരങ്ങാടി താലൂക്ക് ഗവ: ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകട വിവരമറിഞ്ഞ് എത്തിയ നാട്ടുകാരും തിരൂരങ്ങാടി പോലീസിന്റെയും ഹൈവെ പോലീസിന്റെയും ട്രോമാ കെയർ വളണ്ടിയർമാരുടെയും നേത്രത്വത്തിൽ രക്ഷാപ്രവർത്തനത്തിന് നേത്രത്വം നൽകി. സമീപ പ്രദേശങ്ങളിലെ സന്നദ്ധ സംഘടനകളുടെ ആംബുലൻസുകളടക്കം പരിക്ക് പറ്റിയവരെ ആശുപത്രികളിലെത്തിച്ചു. തിരൂരങ്ങാടി താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ: പ്രഭുദാസിന്റെ നേത്രത്വത്തിൽ ഡോ:പ്രിയ, ഡോ: ജയിൻ, ഡോ: അൻസാർ, സമീപ പ്രദേശങ്ങളിൽ നിന്നുള്ള ഡോ: അബൂബക്കറിന്റെ നേത്രത്വത്തിലുള്ള മെഡിക്കൽ ടീം, ചെമ്മാട്ടെ ഡോ: നിബി ഷാജഹാൻ, ഡോ:ജിബി ഷാജഹാൻ എന്നിവരും താലൂക്ക് ആശുപത്രിയിലെ നഴ്സിംഗ് സ്റ്റാഫ് ഉൾപ്പെടെ ലാബ്, എക്സ്റെ, ഫാർമസി എന്നിവയിലെ ജീവനക്കാരും സന്നദ്ധ പ്രവർത്തകരും സേവന സന്നദ്ധരായി പ്രവർത്തിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ