ജില്ലയിൽ കനത്ത മഴ തുടരുന്നു; പെരിന്തൽമണ്ണയിൽ മണ്ണിടിച്ചിൽ; സ്‌കൂട്ടറും ലോറിയും മണ്ണിനടിയിൽ; ജില്ലയിൽ ഖനനത്തിനു നിയന്ത്രണമേർപ്പെടുത്തി ജില്ലാകളക്ടർ
മലപ്പുറം:ജില്ലയിൽ ഖനനത്തിന് നിയന്ത്രണം. ക്വാറികള്‍ ഉള്‍പെടെയുള്ള എല്ലാ ഖനനവും നിര്‍ത്തിവെക്കാൻ മലപ്പുറം ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. മഴ ശക്തമാക്കുന്ന പശ്ചത്തലത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പെരിന്തൽമണ്ണയിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് മേലെ മണ്ണിടിഞ്ഞു വീണു. പെരിന്തൽമണ്ണയിൽ പട്ടാമ്പി റോഡിലെ പഴയ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു. ഒരു സ്‌കൂട്ടറും ലോറിയും മണ്ണിനടിയിലായി. ഈ സമയത്ത് സമീപത്ത് ആളുകൾ ഇല്ലാതിരുന്നത് വലിയ അപകടത്തിൽ നിന്ന് രക്ഷയയായി. മേലാറ്റൂരിൽ മഴയിൽ തെങ്ങ് കടപുഴകി വീണു വീടിനു നാശം. എടപ്പറ്റ ആലുംകുന്നിലെ മുട്ടു പാറ സലാമിന്റെ വീടിനു മുകളിലേക്കാണ് തെങ്ങ് കടപുഴകി വീണത്. ചുമർ പൊട്ടി പൊളിഞ്ഞു. ജലസംഭരണിയും തകർന്നു. പാണ്ടിക്കാട് കനത്ത മഴയിൽ തെങ്ങ് കടപുഴകി വീണ് വീടിനു നാശം. പാണ്ടിക്കാട് മൊഴക്കല്ലിലെ കുന്നുമ്മൽ കുഞ്ഞി മുഹമ്മദിന്റെ വീട്ടിലേക്കാണ് തെങ്ങ് കടപുഴകി വീണത്. വീടിന്റെ മേൽക്കൂരയുടെ ഒരുഭാഗം ഓട് തകർന്നു. പട്ടിക ഇരുമ്പു കമ്പിയായതിനാൽ പൊട്ടിവീഴാതെ നിൽക്കുകയായിരുന്നു. ജില്ലയില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലാ കലക്ടര്‍