ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയ നവവധുവിനെ നിലവിളക്ക് കൊടുത്ത് പൂജാമൂറിയിലേക്ക് ആനയിച്ച് വരന്‍റെ

അമ്മ ഉപദേശരൂപേണ പറഞ്ഞു : "മോളെ.. എപ്പോഴും മുതിര്‍ന്നവര്‍ക്ക് ഒരുപടി താഴെയായിരിക്കണം മോളുടെ ഇരിപ്പടം.." മരുമകള്‍ അത് കേട്ട് അനുസരണയോടെ തലകുലുക്കി. അമ്മാവിയമ്മ തുടന്‍ന്നു : "ഉദാഹരണത്തിന് ഞാന്‍ സെറ്റിയില്‍ ഇരിക്കുമ്പോള്‍ മോള്‍ എവിടെയിരിക്കും..?" മരുമകള്‍ : "ഞാന്‍ ഒരു ചെറിയ സ്റ്റൂളിലിരിക്കും.." അമ്മാവിയമ്മ : " ഞാന്‍ സ്റ്റൂളിലിരുന്നാലോ..?" മരുമകള്‍ : "ഞാന്‍ ചെറിയ കൊരണ്ടിയുടെ പുറത്തിരിക്കും.." അമ്മാവിയമ്മ : "ഞാന്‍ കൊരണ്ടിപ്പുറത്തിരുന്നാല്‍ മോളെവിടെയിരിക്കും..?" മരുമകള്‍ : "തറയിലിരിക്കും.." അമ്മാവിയമ്മ : "ഞാന്‍ തറയിലിരുന്നാലോ...?" മരുമകള്‍ : "ഞാന്‍ കുഴികുത്തി അതിലിരിക്കും.." അമ്മാവിയമ്മ : "ഞാന്‍ കുഴിയിലിരുന്നാലോ..?" മരുമകള്‍ : "ഞാന്‍ കുഴിയില്‍ മണ്ണിട്ട് നിങ്ങളെ അതില്‍ മൂടും.. മനുഷ്യന് താഴുന്നതിനുമില്ലേ ഒരു പരിധി.."

A M U P സ്കൂളിൽനിന്നും വിരമിക്കുന്ന ഉഷാമണി ടീച്ചർക്ക്‌ P T A നൽകിയ സീകരണത്തിൽ അടക്കാപുരക്കാർ നൽകിയ നോട്ടുമാല ഒന്നു കണ്ടുനോക്കൂ

A M  U  P  സ്കൂളിൽനിന്നും   വിരമിക്കുന്ന  ഉഷാമണി  ടീച്ചർക്ക്‌  P T A   നൽകിയ  സീകരണത്തിൽ  അടക്കാപുരക്കാർ നൽകിയ  നോട്ടുമാല   ഒന്നു കണ്ടുനോക്കൂ .

Samsung - Phone Secret Code List

* # 9998 * 636 # -> Memory status * # 9998 * 746 # -> SIM File Size * # 9998 * 778 # -> SIM Service Table * # 9998 * 785 # -> RTK (Run Time Kernel) errors - if ok then phn is reset, info is put in memory error. * # 9998 * 786 # -> Run, Last UP, Last DOWN * # 9998 * 837 # -> Software version * # 9998 * 842 # -> Test Vibrator - Flash the screen flashes for 10 seconds and vibration activated. * # 9998 * 862 # -> Vocoder Reg - Normal, Earphone or carkit can be selected * # 9998 * 872 # -> Diag * # 9998 * 947 # -> Reset On Fatal Error * # 9998 * 999 # -> Last / Chk * # 9998 * 9266 # -> Yann debug screen (= Debug Screens?) * # 9998 * 9999 # -> Software version * 0001 * s * f * t # -> Changes serial parameters (s =?, F = 0,1, t = 0,1) (incomplete) * 0002 *? # -> Unknown * 0003 *? # -> Unknown SP-unlock SGH-600 and SGH 2100 * 2767 * 3855 # -> Full reset l EEPROM (THIS CODE REMOVES SP-blokirovku!) But also changes IMEI to 4...

എന്തിന് സീറ്റ്ബെല്റ്റ് ?

പലര്ക്കും സീറ്റ്ബെല്റ്റ്അലര്ജിയാണ്. സീറ്റ് ബെല്റ്റിന്റെ പോരായ്മകള് കണ്ടുപിടിക്കാനും എങ്ങനെ പൊലീസിനെ പറ്റിക്കാമെന്നതിലുമാണ് പലരും ഗവേഷണം നടത്തുന്നത്. എന്നാല് സീറ്റ് ബെല്റ്റ് നല്കുന്ന സുരക്ഷയെപ്പറ്റിശരിയായി മനസിലാക്കിയാല്പിന്സീറ്റ് യാത്രക്കാര് പോലും സ്വമേധയാ അതു ധരിക്കാന് തയ്യാറാകുമെന്നതാണ് വാസ്തവം. അസന്തുലിതമായ ഒരു ബാഹ്യബലം അനുഭവപ്പെടുന്നതുവരെ ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോനേര്രേഖ സമചലനത്തിലോ തുടരും എന്ന ന്യൂട്ടന്റെ ഒന്നാം ചലനനിയമം സ്കൂളില് പഠിച്ചത് ഓര്മ്മയില്ലേ. തല്ക്കാലം ഇതു വാഹനത്തിന്റെ കാര്യത്തില് പ്രയോഗിക്കാം. ഓടുന്ന വാഹനത്തിന്റെ വേഗത്തിനൊപ്പം അതിലെ യാത്രക്കാരും ചലനത്തിലാണ് . രണ്ടിന്റെയും ചലനം സ്വതന്ത്രമാണെന്നു മാത്രം. അതുകൊണ്ടുതന്നെ ബ്രേക്ക് എന്ന ബാഹ്യബലം പ്രയോഗിക്കുമ്പോള് വാഹനത്തിന്റെ ചലനം നിലയ്ക്കുമെങ്കിലും യാത്രക്കാരുടെ ചലനവേഗം കുറയില്ല. എവിടെയെങ്കിലും തട്ടിയിട്ടാവും അതു നിശ്ചലാവസ്ഥയിലെത്തുക. ഇങ്ങനെ യാത്രക്കാര്ക്കു പരിക്കേല്ക്കാതെ തടയുന്ന ജോലിയാണ് സീറ്റ് ബെല്റ്റിന്. കാറപകടങ്ങളിലെ മരണനിരക്ക് പകുതിയോളം കുറയ്ക്കാന് സീറ്റ്ബെല്റ്റിനു കഴിയുമെന്ന് ഇതുസംബന്ധിച്ച ...

മടപ്പള്ളി യാറo നേര്ച്ചയോ ? ഉത്സവമോ ?

അന്യ മതസ്ഥരുടെ ഉത്സവമാണോ എന്ന് തോന്നിക്കും വിധം മടപ്പള്ളി യാറo നേർച്ച മാറിയിരിക്കുന്നു. ഒട്ടിയ വയറുമായി ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാതെ ഓടി നടന്ന ജന സമൂഹത്തെ വയറു നിറച്ചു ഭക്ഷിപിച്ച ചരിത്രമായിരുന്നു മടപള്ളിയാരത്തിനു പറയാനുണ്ടായിരുന്നത് ഇന്ന് അതെല്ലാം മറന്നു അനാചാരത്തിന്റെയും ചൂധാട്ടതിന്റെഉം മറവിൽ നേർച്ച പേരിൽ സ്വന്തo മക്കൾ കള്ള് കുടിച്ചു തിമിര്ത്തു ആടുന്നതു റോഡിലും തെരുവോരങ്ങളിലും ഉറക്കംമോയ്ച്ചു അഭിമാനത്തോടെ നിന്നു കണ്ടു ആസോടിക്കുന്ന ലജ്ജയില്ലാത്ത രക്ഷിതാക്കൾ അതു വർഷത്തിൽ ഒരിക്കലല്ലേ എന്ന് പറഞ്ഞു സൊന്തം കൂട്ടുകാർകൊപ്പം കള്ളിൻറെ രുജി അറിയാൻ അവസരം കൊടുക്കുന്ന മാതാപിതാക്കൾ .അല്ലെങ്കിൽ ഇതു അവരുടെ പ്രായമല്ലേ എന്നുപറഞ്ഞു പുറം തിരിഞ്ഞു പ്രോത്സാഹനം നല്കി ഇസ്ലാമിനെ കല്ലെറിയുന്ന സംസ്കാരമില്ലാത്ത രക്ഷിതാക്കൾ ഇവരെല്ലാം ചിന്തികേണ്ട സമയം അടുത്തിരിക്കുന്നു ..... നിങ്ങളുടെ അഭിപ്രായം യതാണ് എന്ന് തായേ യെയുതുക

speed camera പ്രവര്‍ത്തനം തുടങ്ങി ...

കൊളപ്പുറം (Calicut road), തലപ്പാറ (near mcm auditorium) പൂക്കിപ്പറന്പ്. (near കള്ള് ഷാപ്പ്) എന്നിവിടങ്ങളില്‍ speed camera പ്രവര്‍ത്തനം തുടങ്ങി ...

സൗജന്യമായി ഇൻസ്റ്റാൾ ചെയ്ത സെർവറിലൂടെ ഉള്ള ഫോണ്‍ കോൾ സ്ത്രീകൾക്ക് ചെയ്യാതിരിക്കുക

സൗജന്യമായി ഇൻസ്റ്റാൾ ചെയ്ത സെർവറിലൂടെ ഉള്ള ഫോണ്‍ കോൾ സ്ത്രീകൾക്ക് ചെയ്യാതിരിക്കുക ഈയിടെ ആയി സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിപ്പിച്ച ഒരു വാർത്ത ആയിരുന്നു പ്രവാസികൾക്കൊരു സന്തോഷ വാർത്ത , സൌജന്യ്യമായി നാട്ടിലേക്ക് ഫോണ്‍ ചെയ്യാൻ സുവർണാവസരം , കേട്ട പാതി കേൾക്കാത്ത പാതി വെറുതെ കിട്ടിയാൽ മണ്ണണ്ണയും കുടിക്കുന്ന മലയാളികൾ അപ്പ ഇൻസ്റ്റാൾ ചെയ്തു വിളിയും തുടങ്ങി , നാട്ടിലെ എണ്ണമില്ലാത്ത കാമുകിമാരുള്ള കാമുകന്മാരും ,ഭർത്താക്കന്മാരും കിട്ടിയ ഫ്രീ അവസരം മുതലാക്കി ഇപ്പോയിതാ മുഴുവൻ ഫോണ്‍ കോളും റിക്കാർഡ് ചെയ്‌തതായ വാർത്ത പുറത്തു വന്നിരിക്കുന്നു, കാമുകിമാരെ ഫോണിലേക്കും ഭാര്യമാരുടെ ഫോണിലേക്കും പലരും വിളി തുടങ്ങിയിരിക്കുന്നു , കാമുകിമാരും കാമുകന്മാരും പ്രാവാസി ഭർത്താക്കന്മാരും അങ്കലാപ്പിൽ ആണ് , റിക്കാർഡ് ചെയ്ത ഫോണ്‍ കാൾ സോഷ്യൽ മീഡിയയിൽ പ്രച്ചരിപ്പിക്കും എന്ന ഭീഷണിക്ക് വഴങ്ങി പലതും പലർക്കും അടിയറവ് വെച്ചവരുടെ കഥ ഇനി പുറത്തു വരാനിരിക്കുന്നു സൗജന്യമായി ഇൻസ്റ്റാൾ ചെയ്ത സെർവറിലൂടെ ഉള്ള ഫോണ്‍ കോൾ സ്ത്രീകൾക്ക് ചെയ്യാതിരിക്കുക share fast..

പൂക്കിപറമ്പ് ഭാഗത്തേക്ക് പോകുമ്പോള്‍ ഫൗടറും കണ്മഷിയും ഇടാൻ മറകണ്ട..

📷😎👓💄 പൂക്കിപറമ്പ് നാഷ്ണൽ ഹൈവേയിൽ നിരീക്ഷണ ക്യാമറ സ്താപിചിരികുന്നു. വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുക...🚦🚥🚔

ഓഫീസില് നിന്ന് വൈകിയാണ് അവളിറങിയത്.. വീടു വരെ അവള് തനിച്ചാണ്.. ഓട്ടോ സ്റ്റാന്റ് ലക്ഷ്യമാക്കി അവള് നടന്നു.. പക്ഷെ സമയം ഒരുപാടു വൈകിയിരുന്നു..

പക്ഷെ സമയം ഒരുപാടു വൈകിയിരുന്നു.. ഇനി ഒരു ഓട്ടോ വരുന്നതുവരെ കാത്തുനില്ക്കണം.. ആരോ തന്നെ പിന്തുടരുന്നതായി അവള്ക്കു തോന്നി.. തിരിഞ്ഞു നോക്കിയപ്പോള് അവള് പേടിച്ചു,അവന് ചിരിച്ചു.. അവളുടെ സഹപ്രവര്ത്തകനായിരുന്നു അത്.. "നിന്നെ തനിച്ചു വിടാന് മനസ്സു വന്നില്ല,ഞാനും കൂടെ നില്ക്കാം ഒരു ഓട്ടോ വരുന്നതു വരെ,നീ എന്റെ ഉത്തരവാദിത്ത്വമാണ്.." പത്തു നിമിഷത്തെ കാത്തുനില്പ്പിനു ശേഷം ഓട്ടോ വന്നു..അതില് യാത്രക്കാരില്ലായിരുന്നു.. അത് അവസാനത്തെ ഓട്ടോ ആയിരിക്കാം.. സുഖകരമല്ലാത്ത രീതിയില് അവള് ഡ്രൈവറെ നോക്കി "ഭയപ്പെടണ്ട പെങളേ,നിങളെ സുരക്ഷിതമായി വീട്ടില് എത്തിക്കുന്നത് എന്റെ ഉത്തരവാദിത്ത്വമാണ്.." ഡ്രൈവര് പറഞ്ഞു അവള് കയറി ഇരുട്ടു മൂടിയ വഴിയിലൂടെ 5 മിനിറ്റിലധികം നടക്കണം.. അവള്ക്ക് വീട്ടിലെത്താന്.. അവള് ഇറങി.. പുകവലിച്ചുകൊണ്ട് അവിടെ നിന്നിരുന്ന മധ്യവയസ്കന് അവളെ നോക്കി.. അവളുടെ അയല്ക്കാരനായിരുന്നു അത്.. സിഗരറ്റ് വലിച്ചെറിഞ്ഞ് അയാള് അവളുടെ അടുത്തേക്ക് നടന്നു.. "പേടിക്കേണ്ട മോളേ,ഞാനും വരാം വീടു വരെ, നീയെനിക്കെന്റെ സ്വന്തം മകളെപ്പോലെയാണ്,നീയെന്റെ ഉത്തരവാദിത്ത്വമാണ്.." അയാള...

കെട്ടിട നികുതി നിർണയത്തിലെ അപാകതൾക്കെതിരെ കെട്ടിട ഉടമകൾ നിയമ നട പടിക്കൊരുങ്ങുന്നു.

സ്ഥാന സർക്കാറി ൻറെ സർക്കുലറിൽ പഴയ പാർപ്പിട കെട്ടിടങ്ങ ൾക്ക് നിലവി ലുള്ള നികുതിയെക്കാൾ 60.ശതമാ നത്തിൽ അധികം വ ർധിപ്പിക്കാൻ പാടി ല്ലെന്നും , വാണിജ്യാവശ്യങ്ങൾക്കുള്ള പഴയ കെട്ടിടങ്ങൾക്ക്നിലവിലു ള്ള നികുതിയെക്കാൾ 150.ശതമാനത്തി ലധികം വർധിപ്പി ക്കാൻ പാടി ല്ലെന്നുമാണ് . എന്നിരിക്കെ 300. ശതമാ നം മുതൽ 800.ശതമാനവരെ നി കുതി വർധനവ്‌ വന്ന പഴയ കെട്ടിടങ്ങൾ വേങ്ങര പഞ്ചായത്തിലുള്ളതായി അറിയാൻ സാധിച്ചിട്ടുണ്ട് .

സ്മാര്ട്ട്‌ഫോണ് വെയിലത്തുവെച്ചാല് .......

അന്തരീക്ഷതാപനില 30 ഡിഗ്രിയില് കൂടുതലുള്ള സ്ഥലത്ത് അധികനേരം വെച്ചാല് സ്മാര്ട്ട്‌ഫോണുകളുടെ ടച്ച് സ്ക്രീനിനു കേടുപററുമെന്നു ജെര്മനിയിലെ ടെല്താരിഫ് കമ്പനി പറയുന്നു പെട്ടെന്ന് ബാറ്ററി ചാര്ജ്ജ് തീര്ന്നുപോകാനും ഷോര്ട്ട് സര്ക്യുട്ട് ആകാനും കാരണമാകും .കൂട്ടുകാര് ശ്രദ്ധിക്കുമല്ലോ .....

അടുത്തിരുന്നവന്റെ ചോറുപൊതിയിൽ കയ്യിട്ടുവാരിയപ്പൊ അവന്‍ കുറി തൊട്ടിനൊ എന്ന് ഞാന്‍ നോക്കിയില്ല........,

പരീക്ഷയ്ക്കു ഉത്തരം കിട്ടാതെ തലകുത്തിയിരിക്കുന്പോള് ഏന്തിവലിഞ്ഞ് ഉത്തരം പറഞ്ഞു തന്നവളുടെ പേരു ഞാന്‍ ചോദിച്ചില്ല..... അവശനിലയിൽ ആശുപത്രിയിൽ കിടന്നപ്പൊ താങ്ങായ് നിന്നവന്റെ നിറവും നോക്കിയില്ല....... കൂടെ നിന്നവന്റെ കണ്ണീർ ഒപ്പിയപ്പോൾ അവൻ ചന്ദനക്കുറി തൊട്ടിട്ടുണ്ടോ എന്നു നോക്കിയില്ല...... കൂട്ടുകൂടിയതും കൂടെ നടന്നതും കൊന്തയോ നിസ്ക്കാരതഴമ്പോ പൂണുലോ നോക്കിയല്ല.....!!! മനുഷ്യരെ മതവും ജാതിയും കൊണ്ട് വേർത്തിരിച്ച് കാണാൻ കഴിയാത്തത് ഒരു കുറവാണെങ്കിൽ ആ കുറവിൽ ഞാൻ അഭിമാനിക്കുന്നു.......!!!!

വേങ്ങര GVHSS പൂർവ്വ അദ്ധ്യാപക - വിദ്യാർഥി സംഗമത്തിൻറെ " ALMA MATER - 2015

വേങ്ങര GVHSS പൂർവ്വ അദ്ധ്യാപക - വിദ്യാർഥി സംഗമത്തിൻറെ " ALMA MATER - 2015. ''എന്ന് നാമകരണം ചെയ്തിട്ടുള്ള പരിപാടിയുടെ പതാക ഉയർത്തൽ കർമം Dr . കുഞ്ഞിമുഹമ്മദ് നിർവഹിക്കുക യുണ്ടായി . തുടർന്ന് 1957. മുതൽ 2014.വരെയുള്ള ഓരോ വർഷ Batch നു നേരെ പൂർവ്വ വിദ്യാർഥികളിൽ പെട്ട ഓരോ വിദ്യാർഥികളെ പതാകയുമേന്തി അണിനിരത്തിയ അതി മനോഹരമായ ചടങ്ങും അര ങ്ങേറുകയുണ്ടായി.ഓർമപ്പെരുന്നാളായി മാറിയ ഈ ഒത്തു കൂടൽ എല്ലാ വർക്കും ഒരു നവ്യാനുഭവ മായി മാറുകയുണ്ടായി . എല്ലാവർക്കും അഭിനന്ദന ങ്ങൾ.

പ്രവാസികൾക്കൊരു സന്തോഷ വാർത്ത. . . നാട്ടിലെ ഏതു ഫോണിലേക്കും ഇനി ഫ്രീ ആയി വിളിക്കാം

നിങ്ങൾ ചെയ്യേണ്ടത് PLAY STORE ൽ പോയി HI എന്ന അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക . ഇൻസ്റ്റാൾ ചെയ്തതിനു ശേഷം ഫോണ്‍ നമ്പർ കൊടുത്തു റെജിസ്റ്റർ ചെയ്യുക എന്നിട്ട് നിങ്ങളുടെ പേരും പാസ് വേർഡും കൊടുത്ത് ഡൻ പ്രസ്സ് ചെയ്യുക നിങ്ങള്ക്ക് നാട്ടിലേക്ക് വിളിക്കാം വലത് വശത്ത് മുകളിൽ CALL OUT ൽ ക്ലിക്ക് ചെയ്‌താൽ കോണ്ടാക്റ്റിലുളളവരുമായുംഡയൽപാടിലൂടെ ഇഷ്ടമുളള നമ്പറിലേക്കും നിങ്ങൾക്ക് വിളിക്കാവുന്നതാണ്. . . . എല്ലാ പ്രവാസികൾക്കും ഷെയർ ചെയ്യുക. . എല്ലാവരും സന്തോഷിക്കട്ടെ

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

സുബഹിനിസ്കാരത്തിനിടെ കുഴഞ്ഞുവീണ് മരണപ്പെട്ടു

ചെമ്മാട്  തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ.  തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സബീന (ചെറുവണ്ണൂർ). മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ

മലപ്പുറം കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം : കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി ഇന്നലെ രാത്രി 9മണിയോടെ കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി. പരുവമണ്ണ തൂകുപാലത്തിന് താഴെ പമ്പ് ഹൗസിന്റെ സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്.  മലപ്പുറം പോലീസും ഫയർഫോഴ്‌സ്, ട്രോമാകെയർ, വൈറ്റ് ഗാർഡ്, IRW, നാട്ടുകാരും തിരച്ചിലിന് നേതൃത്വം നൽകി  മലപ്പുറത്തെ പോലീസ് സ്റ്റേഷനിൽ മിസ്സിംഗ്‌ കേസിലുള്ള മുണ്ടുപറമ്പ DPO റോഡിൽ താമസിക്കുന്ന മധുവിന്റെ മകൾ ദേവനന്ദയാണ് മരിച്ചത് എന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഇൻകൊസ്റ്റ് നടപടികളൾക്കായി താലൂക്ക് ഹോസ്പിറ്റലിലേക്ക് മൃതദേഹം മാറ്റും  വെള്ളിയാഴ്ച രാത്രി എട്ടരയോടെ പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ കൂട്ടിലങ്ങാടി പാലത്തിന്റെ മുകളിൽ നിന്ന് ചാടുകയായിരുന്നു ഇതുവഴി പോയ ബൈക്ക് യാത്രക്കാരായ ദമ്പതിമാരാണ് പാലത്തിന്റെ കൈവരിയിൽ യുവതി ഇരിക്കുന്നതു കണ്ടത്. എന്താണ് ഇവിടെ ഇരിക്കുന്നതെന്ന് ചോദിക്കുമ്പോഴേക്കും പുഴയിലേക്കു ചാടിയതായി ഇവർ പോലീസിനോടു പറഞ്ഞിരുന്നു കൂട്ടിലങ്ങാടിയിൽനിന്ന് മലപ്പുറത്തേക്ക് പോകു...

വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി

 വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി  പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.വാടകക്ക് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയാണ് മരണപെട്ടത് എന്നാണ് പ്രാഥമിക നികമാനം. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു    വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ കണ്ടത്തിയ മൃതദേഹം പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരായ. ഇല്യാസ് പുള്ളാട്ട്, ജബ്ബാർ എരണി പടി, ജലീൽ  കൂരിയാട്, ജാസിർ, അനുജിത് എന്നിവർ ചേർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി  തമിഴ്നാട് സ്വദേശി രാജ കന്തസാമി (42 ) ആണ് മരണപെട്ടത്  

തെയ്യാല ഹൈസ്‌കൂള്‍പടിയില്‍ കാര്‍ തടഞ്ഞ് 2 കോടിരൂപ കവര്‍ന്ന കേസ്;മൂന്ന് പ്രതികള്‍ പിടിയില്‍

  തെയ്യാല ഹൈസ്‌കൂള്‍പടിയില്‍ കാര്‍ തടഞ്ഞ് 2 കോടിരൂപ കവര്‍ന്ന കേസ്; മൂന്ന് പ്രതികള്‍ പിടിയില്‍ *പ്രതികൾ തിരൂരങ്ങാടി, പരപ്പനങ്ങാടി സ്വദേശികൾ.* *പ്രധാന പ്രതി തിരൂരങ്ങാടി ടി സി റോഡ് സ്വദേശി തടത്തിൽ കരീം,പരപ്പനങ്ങാടി പന്താരങ്ങാടി സ്വദേശി മുഹമ്മദ് ഫവാസ്, ഉള്ളണം സ്വദേശി മംഗലശ്ശേരി രജീഷ് എന്നിവരാണ് പിടിയിലായത് ഒരാളെകൂടി പിടികൂടാനുണ്ട്* ------------------------------------ *Published 23-08-2025 ശനി* ------------------------------------ നന്നമ്പ്ര തട്ടത്തലം ഹൈസ്‌കൂൾപടിക്ക് സമീപം മേലേപ്പുറത്ത് കാർ തടഞ്ഞ് നിർത്തി 2 കോടിയോളം രൂപ കവർന്ന കേസിൽ പ്രതികൾ പിടിയിൽ.  മൂന്ന് പേരെ താനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കവർച്ച നടന്ന് ഒരാഴ്‌ച തികയുമ്പോഴാണ് പ്രതികളെ പിടികൂടിയത്.  പ്രധാന പ്രതി തടത്തിൽ കരീം, രജീഷ് അടക്കം മൂന്ന് പ്രതികളെയാണ് കോഴിക്കോട് വെച്ച് പിടിയിലായത്. പിടിയിലായവർ മലപ്പുറം ജില്ലയിലുളളവർ. കവർച്ച നടത്തി പ്രതികൾ ഗോവയിലേക്കാണ് കടന്നു കളഞ്ഞത്.  തിരിച്ച് വരുന്നതിനിടെ കോഴിക്കോട് വെച്ചാണ് പിടി കൂടിയത്. നാലങ്ക സംഘത്തിലെപിടികൂടാനുളള ആൾ സംസ്ഥാനത്തിന് പുറത്താണ് എന്നാണ് അറിയാൻ കഴിഞ്ഞ...

ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം ; ഇടിച്ച ബസ് നിര്‍ത്താതെ പോയി

ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം ; ഇടിച്ച ബസ് നിര്‍ത്താതെ പോയി തിരൂരങ്ങാടി ; ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ചെറുമുക്ക് സുന്നത്ത് നഗറില്‍ ഇന്ന് ഉച്ചക്കാണ് സംഭവം. ഇടിച്ച സ്‌കൂള്‍ ബസ് നിര്‍ത്താതെ പോയി. ബസിന്റെ ടയര്‍ തലയിലൂടെ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ തല്‍ക്ഷണം മരിച്ചു. തിരുരങ്ങാടി കുണ്ടുചിന സ്വദേശി ഹബീബ് മനരിക്കൽ എന്ന വ്യക്തിയാണ് മരണപ്പെട്ടത് മൃ.തദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. താനൂര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു

വേങ്ങരയില്‍ ഒരുകോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി

മലപ്പുറം: വേങ്ങരയില്‍ സ്‌കൂട്ടറില്‍ ചാക്കില്‍ കെട്ടി കടത്തിയ ഒരുകോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. കൊടുവള്ളി സ്വദേശി മുഹമ്മദ് മുനീറിനെയാണ് വേങ്ങരയ്ക്കടത്ത് കൂരിയാട് വച്ച്‌ പോലീസ് പിടികൂടിയത്. ഓണക്കാലമായതിനാല്‍ സംശയം തോന്നാതിരിക്കാന്‍ വാഴക്കുല ചാക്കില്‍ക്കെട്ടി കൊണ്ടുപോകുന്ന രീതിയിലാണ് പണം കൊണ്ടുപോയത്. സ്‌കൂട്ടറിന്‍റെ മുന്നില്‍ ചാക്കിലാക്കിയ രീതിയിലായിരുന്നു പണം. സംശയം തോന്നി പോലീസ് പരിശോധിച്ചപ്പോഴാണ് ഒരു കോടിയിലേറെ രൂപ കണ്ടെടുത്തത്. ചാക്കിന് പുറമെ സ്‌കൂട്ടറിന്‍റെ സീറ്റിനടിയിലും പണം ഉണ്ടായിരുന്നു. കണ്ടെത്തിയതില്‍ ഭൂരിഭാഗവും അഞ്ഞൂറിന്‍റെയും 200ന്‍റെയും നോട്ടുകെട്ടുകളായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മുഹമ്മദ് മുനീര്‍ കടത്തിയ പണത്തിന്‍റെ സ്രോതസ് ഉള്‍പ്പടെ അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.

വലിയോറയിൽനിന്നുള്ള സ്വതന്ത്ര ദിന ഫോട്ടോസ്

ഗോവിന്ദച്ചാമി സെല്ലിന്റെ കമ്പി മുറിച്ച് പുറത്തേക്ക്; വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി വടം വഴി മതില്‍ച്ചാടി...

കണ്ണൂര്‍: സൗമ്യാ വധക്കേസ് പ്രതി ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടിയത് പുലര്‍ച്ചെ 1.15 ന്. അതീവ സുരക്ഷാ ജയിലിന്റെ സെല്ലിന്റെ കമ്പികള്‍ മുറിച്ചുമാറ്റിയാണ് പുറത്തേക്ക് കടന്നത്. ശേഷം ക്വാറന്റൈന്‍ ബ്ലോക്ക് (പകര്‍ച്ചാവ്യാധികള്‍ പിടിപ്പെട്ടാല്‍ മാത്രം പ്രതികളെ താമസിക്കുന്ന ബ്ലോക്ക്) വഴി കറങ്ങി കൈവശമുണ്ടായിരുന്ന വസ്ത്രങ്ങളുമായി മതിലിന്റെ വശത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു... മതിലിന്റെ മുകളില്‍ ഇരുമ്പ് കമ്പി വെച്ചുള്ള ഫെന്‍സിംഗ് ഉണ്ട്... ഈ വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി പുറത്തേക്ക് കടക്കുകയായിരുന്നു... ഒരേ തുണി ഉപയോഗിച്ചാണ് മതിലിലേക്ക് വലിഞ്ഞ് കയറിയതും പുറത്തേക്ക് ഇറങ്ങിയതും... ഗോവിന്ദച്ചാമിക്ക് പുറത്ത് നിന്നും സഹായം ലഭിച്ചെന്നാണ് നിഗമനം... പുലര്‍ച്ചെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഗോവിന്ദച്ചാമിയെ കാണാതായതായി മനസ്സിലാക്കുന്നത്... ഗോവിന്ദച്ചാമിക്കായി പൊലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.. ട്രെയിന്‍, റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ശക്തമായ അന്വേഷണമാണ് നടക്കുന്നത്... അതീവ സുരക്ഷാ ജയില്‍ ഉള്ള പത്താം ബ്ലോക്കില്‍ നിന്നാണ് ...

കക്കാട് സ്റ്റോപ്പിൽ കെ.എസ്.ആർ.ടി.സി ബസുകൾ നിർത്താതെ പോവുന്നതായി പരാതി.

*കക്കാട് അനുവദിച്ച ബസ്സ്റ്റോപ്പിൽ കെ.എസ്.ആർ.ടി.സി. ബസുകൾ നിർത്താതെ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതായി പരാതി.* *കക്കാട് ഇറങ്ങേണ്ട ദീർഘ ദൂര യാത്രക്കാരെ നിർദ്ദിഷ്ട സ്റ്റോപ്പിലിറക്കാതെ ബസ് ജീവനക്കാർ രാത്രിയിലടക്കം വഴിയിലിറക്കി വിടുകയാണ് ചെയ്യുന്നത്. മറ്റ് സ്ഥലങ്ങളിൽ നിന്ന് കക്കാട്ടെക്ക് ടിക്കറ്റ് ബുക്ക് ചെയ്ത‌് കഴിഞ്ഞ് ബന്ധപ്പെടുമ്പോൾ ബസ്സ് കക്കാട്ടെക്ക് വരില്ലെന്നും സർവീസ് റോഡ് ഹൈവേ റോഡിലേക്ക് കയറുന്ന ഭാഗത്ത് വന്ന് നിൽക്കാനാണ് ജീവനക്കാർ നിർദ്ദേശിക്കുന്നത്. യഥാർത്ഥ ബസ് സ്റ്റേപ്പിൽ നിന്ന് ഇവിടെക്ക് ഒരു കിലോമീറ്ററോളം ദൂരമുണ്ട്. വിജനമായ ഈ സ്ഥലത്ത് അർദ്ധരാത്രിയിൽ സ്ത്രീകൾക്കും മറ്റും ഇത് വലിയ പ്രയാസമുണ്ടാക്കുന്നു.* *ജനങ്ങുടെ ദീർഘ കാലത്തെ മുറവിളിക്ക് ശേഷമാണ് കഴിഞ്ഞ വർഷം കക്കാട് കെ.എസ്.ആർ.ടി.സിക്ക് സ്റ്റോപ്പ് അനുവദിച്ചത്. യാത്രക്കാരെ ദ്രോഹിക്കുന്ന ബസ് ജീവനക്കാരുടെ ഈ നടപടി അവസാനിപ്പിക്കാൻ അടിയന്തിര നടപടി വേണമെന്നാവശ്യപ്പെട്ട് പ്രവാസി കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് സംസ്‌ഥന ഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.* *ബസുകൾക്ക് ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുമ്പോൾ എവിടെ നിന്നും എവിടേക...

തിരുരങ്ങാടിയിൽ രണ്ട് കോടി രൂപ കവർന്ന സംഭവം; പ്രതികൾ പണവുമായി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്.

. തിരൂരങ്ങാടിയിൽ കാർ തടഞ്ഞുനിർത്തി രണ്ട് കോടി രൂപ കവർന്ന സംഭവത്തിൽ, പ്രതികൾ പണവുമായി രക്ഷപ്പെട്ടത്തിൽ അന്വേഷണം ശക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ചയാണ് നന്നമ്പ്ര സ്വദേശി പറമ്പിൽ ഹനീഫയുടെ കൈവശമുണ്ടായിരുന്ന രണ്ട് കോടി രൂപ നാലംഗ സംഘം കവർന്നത്. കൊടിഞ്ഞിയിൽനിന്ന് പണം വാങ്ങി താനൂരിലേക്ക് പോവുകയായിരുന്ന ഹനീഫയെ നന്നമ്പ്ര മേലേപ്പുറത്തുവെച്ച് കാറിലെത്തിയ സംഘം തടഞ്ഞുനിർത്തി ഹോക്കി സ്റ്റിക്കുകളും വടിവാളുകളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. സംഭവത്തിനുശേഷം പ്രതികൾ സഞ്ചരിച്ച കാർ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പുതിയ സി.സി.ടി.വി. ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് കരുതുന്നത്. പ്രതികളെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻതന്നെ അറസ്റ്റ് ചെയ്യുമെന്നും പോലീസ്.