ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

FISH എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

കടിച്ചുപിടിച്ച മീൻ തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു

ഓച്ചിറ (കൊല്ലം): കുളം വറ്റിച്ചു മീൻപിടിക്കുന്നതിനിടെ കടിച്ചു പിടിച്ച കരട്ടിമീൻ തൊണ്ടയിൽ കുരുങ്ങി ശ്വാസം നിലച്ച് യുവാവ് മരിച്ചു. പുതുപ്പള്ളി പ്രയാർ വടക്ക് തയ്യിൽത്തറയിൽ അജയകുമാറിൻ്റെയും സന്ധ്യയുടെയും മകൻ ആദർശ് (ഉണ്ണി-26) ആണ് മരിച്ചത്. ഞായറാഴ്ച  വൈകീട്ട് 5.30-നാണ് സംഭവം. പ്രയാർ വടക്ക് കളിക്കശ്ശേരിൽ ക്ഷേത്രത്തിനു സമീപമുള്ള, മാർത്താണ്ഡശ്ശേരിൽ കി ഷോറിൻ്റെ ഉടമസ്ഥതയിലുള്ള കുളം ആദർശും സുഹൃത്തുക്കളും ചേർന്നു വറ്റിച്ചു മീൻപിടിക്കുമ്പോഴാണ് അപകടം.  നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന മീനുകളുടെ ഫോട്ടോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  ആദ്യം കിട്ടിയ കരട്ടിമീൻ കടിച്ചുപിടിച്ചശേ ഷം അടുത്ത മീൻ പിടിക്കാനായി ശ്രമിക്കവേ, വായിലിരുന്ന മീൻ ഉള്ളിലേക്കുപോയി തൊണ്ടയിൽ കുരുങ്ങു കയായിരുന്നു. ഉടൻതന്നെ സഹോദരൻ ആകാശും സുഹൃത്തുക്കളും ചേർന്ന് ആദർശിനെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ക രുനാഗപ്പള്ളി പുതിയകാവിലെ സ്വകാര്യസ്ഥാപനത്തി' ലെ ജീവനക്കാരനാണ് ആദർശ്. മൃതദേഹം കായംകു ളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

പുതിയ ഇനം മഞ്ഞക്കൂരി ചാലക്കുടിപ്പുഴയിൽ new fish kerala

കൊച്ചി ചാലക്കുടിപ്പുഴയിൽ പു തിയ ഇനം മഞ്ഞക്കൂരിയെ ഫിഷ റീസ് ശാസ്ത്രജ്ഞർ കണ്ടെത്തി. സെന്റർ ഫോർ പെനിൻസുലാർ അക്വാറ്റിക് ജനറ്റിക് റിസോഴ്സ സിലെ ഗവേഷകരാണു ജനിതക : വിശകലന പഠനത്തിലൂടെ പു തിയ ഇനം മഞ്ഞക്കൂരിയെ സ്ഥി രീകരിച്ചത്. ചാലക്കുടിപ്പുഴയുടെ ജൈവവൈവിധ്യ ഹോട്‌സ്പോട് പദവി ഉറപ്പിക്കുന്നതാണു കണ്ടത്തൽ. ഡോ. വി.എസ്. ബഷീർ, ഡോ. ചരൺ രവി, രാഹുൽ ജി. കുമാർ, എൻ.പി. കൃഷ്ണപ്രസൂൺ എന്നിവ രുൾപ്പെട്ട ഗവേഷണ സംഘമാ ണു പഠനം നടത്തിയത്. പുതിയ മത്സ്യ ഇനത്തിനു 'ഹൊറബാഗ്ര സ് ഒബ്സ്ക്യൂറസ്' എന്നു പേരി ട്ടു. ഇന്ത്യൻ ജേണൽ ഓഫ് ഫിഷ റീസ് റിസർച്ചിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തി നും തുമ്പൂർമുഴി അണക്കെട്ടിനുമി ടയിൽ അതിവേഗം ഒഴുകുന്ന വെള്ളത്തിലാണു പുതിയ മത്സ്യ ത്തെ കണ്ടെത്തിയത്. മഞ്ഞ കലർന്ന തവിട്ടു നിറവും മെലി ഞ്ഞ ശരീരവും ചെറിയ മീശ രോ മവും ചെകിളയുടെ ഭാഗത്തു കറു ത്ത കുത്തും ഇവയുടെ സവിശേ ഷതയാണ്. 'കരിങ്കഴുത്തൻ മഞ്ഞക്കൂരി' എന്നാണു നാട്ടു കാർ ഇതിനെ വിളിച്ചിരുന്നത്. എന്നാൽ, തനതു സ്വഭാവമുള്ള വ്യത്യസ്‌ത ഇനമാണിതെന്നു ഗവേഷകർ കണ്ടെത്തി. 400 മില്ലീ മീറ്ററോളം നീളത്തിൽ വളരുന്ന...

പുഴയിൽനിന്നും ഒറ്റകണ്ണുള്ള മീനിനെ ലഭിച്ചു വീഡിയോ കാണാം one eye fish

കടലുണ്ടി പുഴയിൽനിന്ന് ഒറ്റകണ്ണുള്ള മത്സ്യത്തെ ലഭിച്ചു കോട്ടക്കൽ പറപ്പൂർ വട്ടപ്പറമ്പ് കടലുണ്ടി പുഴയിലെ മുച്ചറാണിക്കടുത്തുള്ള തോട്ടുകടവിൽ ആബിദ് എന്ന ആൾ വലയിട്ട് മീൻപിടിക്കുമ്പോഴാണ് മീനിനെ ലഭിച്ചത്. മഞ്ഞകൂരി എന്ന പേരിൽ അറിയപ്പെടുന്ന രണ്ട് മീനിനെ ലഭിച്ചതിൽ അതിൽ ഒന്നിനാണ് ഒറ്റകണ്ണുണ്ടായിരുന്നത്. ഒറ്റകണ്ണ് ശ്രദ്ധയിൽ പെട്ടത്തിനെ തുടർന്ന് വീഡിയോ എടുത്ത് ആബിദ് മീനിനെ പുഴയിലേക്ക് തന്നെ വിട്ടയച്ചു video 👇 🏻 Video 👆🏻 മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്ന കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്.. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി...

എരുമേലിയിലെ മണിമലയാറ്റിൽനിന്ന് തോമാച്ചന് കിട്ടിയത് "ഭീഷണിയായ പൂച്ച മത്സ്യം"...

എരുമേലി : പതിവുപോലെ മണിമലയാറ്റിൽ മീൻ പിടുത്തത്തിന് ഇറങ്ങിയ കുറുവാമുഴി തഴയ്ക്കൽ തോമാച്ചന് കയ്യിൽ കിട്ടിയത് ഒന്നര കിലോയോളം തൂക്കമുള്ള സക്കർ ക്യാറ്റ് ഫിഷ്. മത്സ്യ സമ്പത്തിന് ഭീഷണിയായ പൂച്ച മത്സ്യം എന്ന് അറിയപ്പെടുന്ന സക്കർ ക്യാറ്റ് ഫിഷ് അക്വേറിയങ്ങളിൽ വളർത്തുന്ന അലങ്കാര മത്സ്യമാണ്. ഈ മത്സ്യം മറ്റ് മത്സ്യങ്ങളുടെ മുട്ടകൾ ഭക്ഷിക്കുമെന്നതിനാലും തീറ്റ കൂടുതൽ വേണമെന്നുള്ളതും മൂലം മിക്കവരും അക്വേറിയങ്ങളിൽ നിന്നൊഴിവാക്കി കൊണ്ടിരിക്കുകയാണ്. അക്വേറിയങ്ങൾ ശുചീകരിക്കുന്ന മത്സ്യം എന്ന നിലയിലാണ് ആദ്യം ഇവ അറിയപ്പെട്ടിരുന്നത്. മറ്റ് മത്സ്യങ്ങളുടെ വിസർജ്യങ്ങൾ ഇവ ഭക്ഷിക്കുമെന്നതിനാൽ അക്വേറിയങ്ങൾ വൃത്തിയാക്കുന്ന മത്സ്യമായാണ് സക്കർ ക്യാറ്റ് ഫിഷ് പലരും വാങ്ങി വളർത്തിയിരുന്നത്.  എന്നാൽ ചെറു മത്സ്യമായി ഇത് വളരുമ്പോൾ വൃത്തിയാക്കൽ നടത്തുമെങ്കിലും വളർച്ച കൂടുമ്പോൾ ഭക്ഷണം തികയാതാകും. ഈ മത്സ്യത്തിന്  ഭക്ഷണം കൂടുതൽ വേണ്ടിവരുമ്പോൾ ഫിഷ് ടാങ്കിൽ ഇടുന്ന തീറ്റ മറ്റ് മത്സ്യങ്ങൾക്ക് കിട്ടാതെയാകും. ഒപ്പം മറ്റ് മത്സ്യങ്ങളുടെ വളർച്ച നിലയ്ക്കുന്ന നിലയിലേക്ക് സക്കർ ക്യാറ്റ് ഫിഷ് വളർ...

Fishing & Safty Malayalam

Fishing ചെയുമ്പോൾ അശ്രദ്ധയും അമിതാവേശവും കാരണം പലപ്പോഴും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്    അത് ഓരോന്നും തിരിച്ചറിഞ്ഞു തരണം ചെയ്യാനുള്ള മുൻകരുതലും മാനസികവസ്ഥയും സ്വയം ഉൾകൊള്ളാൻ പ്രാപ്തരാവണം  ഉദാഹരണം ❌ഇഴ ജന്തുക്കളെ സൂക്ഷിക്കുക ❌cast ചെയുമ്പോൾ മറ്റുള്ളവരുടെ ദേഹത്തു തട്ടാതി രിക്കാൻ പ്രേത്യേകം സൂക്ഷിക്കണം ❌മീനു കളുടെ മുള്ള് തട്ടുന്നത് സൂക്ഷിക്കുക ❌Fishing നു പോകുമ്പോൾ ഒരാളെ കൂടി കൂട്ടുക because എന്തെങ്കിലും അപകടം പറ്റിയാൽ കൂടുതൽ സഹായമാകും മിക്ക സ്പോട്ടും വിജനമായിരിക്കും   ❌വഴുക്കൽ ഉള്ള സ്ഥലങ്ങൾ ശ്രെദ്ധിക്കുക ❌കടലിൽ തിര കൂടുതൽ ഉള്ളപ്പോൾ Fishig നു പോവാതിരിക്കുക ❌പ്രകൃതിയുമായി കൂടുതൽ ഇടപെടുന്നതിനാൽ വെള്ളപൊക്കം, ഇടിമിന്നൽ, മലവെള്ളപ്പാച്ചിൽ ശക്തമായ തിരമാല, കാറ്റ്, ഒക്കെ ഉള്ള സമയങ്ങളിൽ യുക്തിക് അനുസരിച് തീരുമാനം എടുക്കുക ❌safety equipments like high boot, sun glass, torch, sun protection mask  ഒക്കെ ഉപയോകിക്കുക ❌അറ്റ്ലീസ്റ്റ് വെള്ളത്തിൽ വീണാൽ തിരിച്ചു കരയ്ക്ക് കേറാനുള്ള നീന്തൽ എങ്കിലും നിർബദ്ധന്മായും പഠിച്ചിരിക്കുക ❌പരിചയമില്ലാത്ത ജലാശയങ്ങളിൽ ഇറങ്ങതിരിക്കുക...

മലപ്പുറം ജില്ലാ ട്രോമാകെയർ മിനിഊട്ടിയിൽ ദുരന്തനിവാരണ പ്രത്യേക പരിശീലനം നടത്തി

വേങ്ങര:ദുരന്തനിവാരണ മേഖലയിൽ ഏറെക്കാലം സേവനം ചെയ്തിട്ടുള്ള മലപ്പുറം പാലക്കാട് ജില്ലയിലെ 50 ട്രോമാകെയർ  വളണ്ടിയർമാർക്കാണ് ന്യൂനത സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പ്രത്യേക പരിശീലന പരിപാടി നടത്തിയത് പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ബഹു ജില്ലാ കലക്ടർ വി ആർ വിനോദ് ഐഎഎസ് നിർവഹിച്ചു. മലപ്പുറം ജില്ലയുടെ വിലമതിക്കാനാവാത്ത ഡിസാസ്റ്റർ പ്രവർത്തനമാണ് മലപ്പുറം ജില്ലാ ട്രോമാകെയർ  സംഭാവന ചെയ്യുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു മലപ്പുറം ജില്ല സാമൂഹ്യനീതി ഓഫീസർ ശ്രീമതി ഷീബ മുംതാസ് മുഖ്യപ്രഭാഷണം നടത്തി പ്രഭാഷണത്തിൽ ദുരന്ത മേഖലയിൽ അകപ്പെടുന്ന ഭിന്നശേഷിക്കാർ, വയോജനങ്ങൾ എന്നിവർക്ക് ദുരന്ത മേഖലയിൽ നിന്നും രക്ഷപ്പെടാനും അവരെ രക്ഷപ്പെടുത്താനും ഉതകുന്ന പരിശീലനമായി മാറും എന്ന് മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു.  കാലിക്കറ്റ് ഇൻറർനാഷണൽ എയർപോർട്ട് ഫയർ ആൻഡ് റെസ്ക്യൂ സർവീസ് മാനേജർ ശ്രീ ബെൻസിൽ പി ജോൺ മുഖ്യാതിഥിയായിരുന്നു. മലബാറിനെ സംബന്ധിച്ചിടത്തോളം അപകടങ്ങളിൽ പെടുന്നവർക്കും അശണരർക്കും താങ്ങും തണലുമായാണ്  ട്രോമാകെയർ പ്രവർത്തിച്ചത് ഇക്കഴിഞ്ഞ  വിമാന ദുരന്തത്തിൽ സംഘടനയുടെ ...

Kerala fish photos collections

കേരളത്തിൽ കാണപ്പെടുന്ന ശുദ്ധജല മത്സ്യങ്ങളുടെ ഫോട്ടോസും, പേരുകളും

മഞ്ഞക്കൂരി,മഞ്ഞളേട്ട,മഞ്ഞേട്ട എന്നീ പേരുകളിൽ അറിയപ്പെടുന്ന മത്സ്യം Asian sun catfish ശാസ്ത്രീയനാമം: Horabagrus brachysoma)

മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്ന കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്.. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ എന്നിവ ഇവക്കുണ്ട് വെള്ളത്തിന്റെ നിറത്തിനനുസരിച്ചു ഇവയുടെ നിറത...

അണ്ടികളി, അണ്ടി, ചുട്ടിച്ചി,ആറ്റുചെമ്പല്ലി, andikalli, andi fish, chuttichi

ചുണ്ടൻ, കൂരൽ, chundan, kooral

കരിമീൻ, ഇരുമീൻ, ഇരീൻ, karimeen, ereen, irumeen,

പൂവാലി പരൽ, കൊടിച്ചി പരൽ, poovali paral, kodichi paral

കല്ലട മുട്ടി,കൈതകോര,സിലോപ്പി,kalladamutti, siloppi fish, kaidhakoora

ഗോൽ’ ഗുജറാത്തിന്റെ സംസ്ഥാനമത്സ്യം

അഹമ്മദാബാദ് > മലയാളികൾ പടത്തി ക്കോര എന്നുവിളിക്കുന്ന 'ഗോൽ ' മത്സ്യത്തെ സംസ്ഥാനമത്സ്യമായി പ്രഖ്യാപിച്ച് ഗുജറാത്ത്. സയൻസ് സിറ്റിയിൽ ആരംഭി ച്ച ആഗോള ഫിഷറീസ് കോൺഫറൻസിൽ മുഖ്യമന്ത്രി ഭൂപേന്ദ്രപട്ടേലാണ് ഇക്കാര്യം അറിയിച്ചത്. ലോകത്തിലെ ഏറ്റവും വിലയേറിയ മീനിനത്തിൽപ്പെടുന്ന ഗോൽ ഗുജറാത്ത്, മഹാരാഷ്ട്രതീരങ്ങളിലാണ് കൂടുതലുള്ളത്. അപൂർവമായേ വലയിൽ കുടുങ്ങാറുള്ളൂ. ഇവയുടെ വയറ്റിനുള്ളിലെ സഞ്ചി ഔഷധനിർമാണമേഖലയിൽ ഉപയോഗിക്കുന്നു. ഈ സഞ്ചിക്ക് കിലോയ്ക്ക് ഒരു ലക്ഷം രൂപയോളം വിലയുണ്ട്.രുചിയെക്കാൾ ഔഷധഗുണമാണ് വിലയേറാൻ കാരണം. ഒരു ഗ്രി ബ്ലാക്ക് സ്പോട്ട് ക്രോക്കർ ഫിഷ് എന്നാണ് അന്താരാഷ്ട്രവിപണിയിൽ അറിയപ്പെടുന്നത്. 2021-ൽ ഗിർ സോമനാഥിലെ ഭീക്കാ ഭായ് പുനയ്ക്ക് രണ്ടുകോടി രൂപയുടെ ഗോൽ മത്സ്യം കടലിൽനിന്ന് കിട്ടിയത് വാർത്തയായിരുന്നു.  കേരളത്തിൽ നീണ്ടകരയിൽ കഴിഞ്ഞവർഷം ഏപ്രിലിൽ മൂന്ന് ഗോൽമീനകൾ രണ്ടേകാൽ ലക്ഷം രൂപയ്ക്കാണ് ലേലത്തിൽ പോയത്. ഗോൽ മത്സ്യത്തെപ്പറ്റി കൂടുതൽ അറി യുന്നതിന് സംസ്ഥാനപദവി സഹായിക്കുമെന്ന് കേന്ദ്ര മത്സ്യബന്ധന വകുപ്പുമന്ത്രി പുരുഷോത്തം രൂപാല പറഞ്ഞു.

മഞ്ഞകൂരി fish / manjaletta / മഞ്ഞേളെട്ട

കേരളത്തിലെ ജലശയങ്ങളിൽ കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. ഇതിനെ മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു.  ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറവും.വശങ്ങൾ മഞ്ഞകലര്ന്ന സ്വര്ണ്ണനിറവും , അടിഭാഗം വെളുത്ത നിറവുമാണ്

പൂളാൻ(Tank goby). (ശാസ്ത്രീയനാമം: Glossogobius giuris).

കേരളത്തിലെ ജലശയങ്ങളിൽ കാണപ്പെടുന്ന ഒരു ശുദ്ധജലമത്സ്യമാണ് പൂളാൻ. ഇതിനെ പുഴെൻ,വായപൊട്ടൻഎന്നീ പേരുകളിൽ അറിയപ്പെടുന്നു. ഈ മത്സ്യത്തെ നിങ്ങളുടെ നാട്ടിൽ വിളിക്കുന്ന പേരുകൾ കമെന്റ് ചെയ്യുക. തവിട്ടുനിറത്തിലുള്ള ഈ മത്സ്യത്തിന്റെ ശരീരത്തിൽ കറുത്ത ചെറിയ കുത്തുകൾ കാണപ്പെടുന്നു. ഈ മത്സ്യം  50 സെന്റീമീറ്ററോളം വലുതാകും ഈ മത്സ്യങ്ങൾ മുട്ടയിട്ടശേഷം ആൺമത്സ്യവും പെൺമത്സ്യവും കാവലായി നിന്ന് മുട്ടവിരിയിപ്പിക്കും ചെറിയ മത്സ്യങ്ങളും മറ്റുമാണ് ഇവയുടെ ഭക്ഷണം

പുതുമഴയിൽ വീടിനടുത്തുള്ള പുഴയോ, കൈത്തോടോ പോലുള്ള ജലാശയങ്ങളില്‍ നിന്ന് ചൂണ്ടയിടുന്നത് നിയമപ്രകാരം തെറ്റാണോ?

പുതുമഴയത്ത് മീനുകള്‍ ജലാശയങ്ങളില്‍ നിന്ന് കൈത്തോടുകളിലേക്ക് കയറി വരുന്നത് മുട്ടയിടാനും വംശ വര്‍ധനയ്ക്കുമായാണ്. മീന്‍ കുഞ്ഞുങ്ങളെ ഉള്‍പ്പെടെ കണ്ണിഅടുത്ത  വലകൊണ്ട് പിടിക്കുന്നതിനാല്‍ വലിയ തോതില്‍ മത്സ്യസമ്പത്ത് നശിക്കുന്നുണ്ട്. നിരോധിച്ച വലകളും , കുടുകളും ഉപയോഗിക്കുന്നതും , വലകള്‍ കൊണ്ടും ,  മരം കൊണ്ടും , തോട് അടച്ചുകെട്ടി നീരൊഴുക്ക് തടഞ്ഞ് മീന്‍ പിടിക്കുന്നതും കേരള ഉള്‍നാടന്‍ മത്സ്യബന്ധന നിയമം (2010) അനുസരിച്ച് 6 മാസം തടവും , 15,000 രൂപ പിഴയും ലഭിക്കുന്ന കുറ്റമാണ്. ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ക്കും , അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് ഫിഷറീസിനും മേല്‍ നടപടികള്‍ സ്വീകരിക്കാം.  ചൂണ്ടകളും കണ്ണിഅകലമുള്ള വലകളും മീന്‍ പിടിക്കാന്‍  ഉപയോഗിക്കാം. വൈദ്യുതി വയര്‍ വെള്ളത്തിലിട്ട് ഷോക്കടിപ്പിച്ചും , പഴയ രീതിയായ നഞ്ച് (വിഷം) കലക്കിയും , തോട്ട പൊട്ടിച്ചുമുള്ള മീന്‍ പിടുത്തവും കുറ്റകരമാണ്. ഇത് വളരെ അപകടകരവുമാണ്. മേയ്, ജൂണ്‍ മാസങ്ങളാണ് ഉള്‍നാടന്‍ മത്സ്യങ്ങളുടെ മുട്ടയിടല്‍ കാലം. പണ്ടേയുള്ള മണ്‍സൂണ്‍ കാല വിനോദവും ശീലവുമാണ് ഈ പരിപാടി . മിക്കവർക്കും ഇതൊരു ഹ...

ജലംകുറഞ്ഞ അവസരങ്ങളിലും ഈർപ്പത്തിന്റെ സാന്നിദ്ധ്യമുണ്ടെങ്കിൽ ജീവൻനിലനിർത്താനുള്ള ശേഷിയുണ്ട്. കരയിൽ ചെറിയദൂരങ്ങളൊക്കെ ഇഴഞ്ഞ് നീങ്ങാനും ഇവയ്ക്ക് കഴിവുണ്ട്

കല്ലടമുട്ടി,കൈതക്കോര Anabas Testudineus/Climbing perch ശരീരം കട്ടിയേറിയ ചെതുമ്പലുകൾ കൊണ്ട് മൂടിയിരിക്കും. ഏറ്റവും കൂടുതൽ 20 സെന്റീമീറ്റർ വരെ നീളമുണ്ടായേക്കാം. ശരീരത്തിന്റെ മുകളിലും താഴെയുമായി മുള്ളുകളുടെ ഒരു നിരയുണ്ടാകും. കറുപ്പ് കലർന്ന പച്ചനിറമാണ് ശരീരത്തിനുണ്ടാവുക. കുഞ്ഞുങ്ങൾ താരതമ്യേന ഇളംനിറത്തിൽ കാണപ്പെടുന്നു. മുട്ടകളും കുഞ്ഞുങ്ങളേയും മാതാപിതാക്കൾ സംരക്ഷിക്കുന്നു. ജലത്തിൽ പാറകളോട് ചേർന്നോ തറനിരപ്പിലായോ ആണ് സാധാരണ കാണപ്പെടുക. അത്തരം അവസരങ്ങളിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. അനങ്ങാതെ നിൽക്കുന്നതായി അനുഭവപ്പെടുമെങ്കിലും, അപകടമെന്നു തോന്നുന്ന അവസരത്തിൽ അതിവേഗം വെട്ടി മാറാൻ കഴിവുണ്ട്. ഭക്ഷണയോഗ്യമായ എന്തും ഭക്ഷിക്കുമെന്നതിനാൽ ശുദ്ധീകാരിയായി പ്രവർത്തിക്കുന്നു. തീർത്തും ജലംകുറഞ്ഞ അവസരങ്ങളിലും ഈർപ്പത്തിന്റെ സാന്നിദ്ധ്യമുണ്ടെങ്കിൽ ജീവൻനിലനിർത്താനുള്ള ശേഷിയുണ്ട്. കരയിൽ ചെറിയദൂരങ്ങളൊക്കെ ഇഴഞ്ഞ് നീങ്ങാനും ഇവയ്ക്ക് കഴിവുണ്ട്. അര മീറ്റർ വരെ ഉയരത്തിൽ ചാടുകയും ചെയ്യും.

Snapper or Red Snapper ചെമ്പല്ലി, പഹരി, മുറുമീൻ എന്നീ പേരിൽ അറിയപ്പെടുന്നു.

Lutjanus കുടുംബത്തിലെ പെർസിഫോം മത്സ്യങ്ങളുടെ വിഭാഗത്തെയാണ് സ്‌നാപ്പർ മത്സ്യങ്ങൾ എന്ന് പറയുന്നത്. ഈ വിഭാഗത്തിലെ ചില മത്സ്യങ്ങൾ സമുദ്രങ്ങളിൽ വസിക്കുകയും ശുദ്ധജലത്തിൽ ഇര തേടുകയും ചെയ്യുന്നു. സ്‌നാപ്പർ കുടുംബത്തിൽ ഏകദേശം 113 ഇനം ഉൾപ്പെടുന്നു. ചിലത് പ്രധാനപ്പെട്ട ഭക്ഷ്യ ഇനങ്ങളൂം മറ്റുള്ളവ അലങ്കാരമത്സ്യങ്ങളും ആണ്. ഇവയിൽ ഏറ്റവും അറിയപ്പെടുന്ന വിഭാഗമാണ് സ്‌നാപ്പർ (Snapper or Red Snapper) അഥവാ ചെമ്പല്ലി. പഹരി, മുറുമീൻ  എന്നും അറിയപ്പെടുന്നു.

rohu രോഹു

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

വേങ്ങരയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു;18-കാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

  വേങ്ങര: ഊരകം പുത്തൻപീടികയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഇല്ലിപിലാക്കൽ റഹ്മത്ത് നഗർ പെരുമ്പള്ളി മുഹമ്മദിന്റെ മകൻ യുസഫ് (18) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി പത്ത് മണിയോടെ പുത്തൻപീടിക വായനശാലയ്ക്ക് സമീപമായിരുന്നു അപകടം സംഭവിച്ചത്. വെങ്കുളം പീസ് സ്കൂളിന് പിൻവശത്തുകൂടിയുള്ള പുത്തൻപീടിക ഇറക്കത്തിൽ വെച്ച് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡരികിലെ വീടിന്റെ മുറ്റത്തേക്ക് മറിയുകയുമായിരുന്നു. . പരിക്കേറ്റവരെ ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുസഫിന്റെ ജീവൻ രക്ഷിക്കാനായില്ല. യൂസഫിനൊപ്പം യാത്ര ചെയ്തിരുന്ന  സുഹൃത്തിനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.

ലോക്‌സഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലേക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷകരും ക്രമസമാധാന ചുമതലയുള്ള പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അവദേശ് കുമാര്‍ തിവാരിയും പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ പുല്‍കിത് ആര്‍.ആര്‍ ഖരേയുമാണ് പൊതുനിരീക്ഷകര്‍. ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഇവര്‍. മലപ്പുറം മണ്ഡലത്തില്‍ ഡോ. ബന്‍വര്‍ലാല്‍ മീണയും പൊന്നാനി മണ്ഡലത്തില്‍ വിശ്വാസ് ഡി പണ്ഡാരെയുമാണ് പൊലീസ് നിരീക്ഷകരായി എത്തിയിട്ടുള്ളത്. ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇരുവരും. പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച  പ്രശാന്ത് കുമാര്‍ സിന്‍ഹയും (പൊന്നാനി)  ആദിത്യ സിങ് യാദവും (മലപ്പുറം) നേരത്തെ ജില്ലയിലെത്തിട്ടുണ്ട്.  നിരീക്ഷകരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സാഹചര്യം വിലയിരുത്തി. ജില്ലാ പൊലീസ് മേധാവി  എസ്. ശശിധരന്‍, അസി. കളക്ടര്‍ കുമാര്‍ ഠാക്കൂര്‍, പൊന്നാനി വരണാധികാരിയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ...

പെൺകുട്ടികൾ ഒറ്റക്കാലിൽ ചരടു കെട്ടുന്നതെന്തിന്? യഥാർത്ഥ അർത്ഥം അറിഞ്ഞൻ പിന്നെ ഒരിക്കലും കേട്ടില്ല

ഇന്ന് നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ പെൺകുട്ടികൾ ഒരു കാലിൽ മാത്രം ചരടു കെട്ടുന്നതിന്റെ ശാസ്ത്രമെന്ത്? ഇതിനെക്കുറിച്ചു ചോദിച്ചാൽ ഇതു കെട്ടിയിരിക്കുന്ന ആർക്കുമറിയില്ല. പലരും കെട്ടുന്നു. അതുകണ്ട് ഞാനും കെട്ടുന്നു, ഉത്തരം അതിൽ തീരും..... ഏതോ പാശ്ചാത്യരാജ്യത്തു നിന്നും വന്ന സ്ത്രീകളുടെ കാലിൽ കെട്ടിയിരുന്ന ചരടു കണ്ട്, ഇവിടുത്തെ അനുകരണ പ്രേമികൾ പിന്തുടരുന്നു, അത്രമാത്രം. പക്ഷേ ഇത് പാശ്ചാത്യ വനിതകൾ ഉപയോഗിക്കുന്ന തെന്തെന്നാൽ അവർക്ക് ലൈംഗീകതയിൽ ഏർപ്പെടാൻ താല്പര്യമുണ്ട് (Ready to sex) എന്നാണ് ഉദ്ദേശിക്കുന്നത്. അതായത് ലൈംഗീക തൊഴിലാളികളാണ് എന്നുള്ളതിന്റെ അടയാളമാണ് ഒറ്റക്കാലിൽ കെട്ടിയിരിക്കുന്ന ചരട്. എന്നാൽ നമ്മുടെ പെൺകുട്ടികൾ അർത്ഥമറിയതെ ചെയ്യുന്നതിന്റെ യാഥാർത്ഥ്യം മനസിലാകുമ്പോൾ സത്യത്തിൽ നാണക്കേടാണ് തോന്നുന്നത് എനിക്കു മാത്രമാകില്ല....        ഒരു വിദേശി പൗരൻകേരളത്തിലെ ഒരു പട്ടണത്തിൽ വെച്ച് ഒറ്റക്കാലിൽ ചരടു കെട്ടിയ പെൺകുട്ടിയെ ശല്യം ചെയ്തതും, പിന്നീട് നാട്ടുകാർ ഇടപെട്ട് അയാളെ പോലീസിൽ ഏല്പിച്ചതും, തുടർന്ന് അയാൾ പറഞ്ഞ കാര്യങ്ങളും വെച്ച് അയാളെ...

വയനാട് ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങൾ wayanad tourist place

വയനാട് ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള  പദ്ധതി ചുവടെ നൽകുന്നു. ഓരോ സ്ഥലത്തിനും സമീപത്തുള്ള പ്രധാന നഗരത്തിൽ നിന്ന് ദൂരം ഉൾപ്പെടുത്തിയിരിക്കുന്നു. ഈ യാത്രാ പദ്ധതി പ്രകാരം, ഓരോ സ്ഥലവും സന്ദർശിച്ച് അടുത്തിടെയുള്ള സ്ഥലങ്ങളിലേക്ക് സഞ്ചരിക്കാനാകും. 1. എൻ ഊർ ഗോത്ര പൈതൃക ഗ്രാമം സ്ഥലം: ലക്കിടി, വയനാട് കൽപ്പറ്റയിൽ നിന്ന് ദൂരം: ഏകദേശം 15 കിലോമീറ്റർ വിവരണം: ഗോത്ര പൈതൃകവും സംസ്കാരവും അനുഭവിക്കാനാകുന്ന ഗ്രാമം. 2. പൂക്കോട് തടാകം സ്ഥലം: വൈത്തിരി, വയനാട് എൻ ഊരിൽ നിന്ന് ദൂരം: ഏകദേശം 2 കിലോമീറ്റർ വിവരണം: 13 ഏക്കറിലായി പരന്നു കിടക്കുന്ന ശുദ്ധജല തടാകം, ബോട്ട് യാത്രക്കും അനുയോജ്യം. 3. ചെമ്പ്ര കൊടുമുടി സ്ഥലം: മേപ്പാടി, വയനാട് പൂക്കോട് തടാകത്തിൽ നിന്ന് ദൂരം: ഏകദേശം 23 കിലോമീറ്റർ വിവരണം: 2100 മീറ്റർ ഉയരമുള്ള മല, ട്രെക്കിങ്ങിന് അനുയോജ്യം. 4. സൂചിപ്പാറ വെള്ളച്ചാട്ടം സ്ഥലം: ചൂരൽമല, വയനാട് ചെമ്പ്ര കൊടുമുടിയിൽ നിന്ന് ദൂരം: ഏകദേശം 13 കിലോമീറ്റർ വിവരണം: മൂന്നു തട്ടുകളായി ഉള്ള ഈ വെള്ളച്ചാട്ടം  5. കാന്തൻപാറ വെള്ളച്ചാട്ടം സ്ഥലം: മേപ്പാടി, വയനാട് സൂചിപ്പാറയിൽ നിന്ന് ദൂര...

മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര യൂണിറ്റിനെ വേങ്ങര പഞ്ചായത്ത് 2ാം വാർഡ് കമ്മറ്റി മോമോന്റെ നൽകി ആദരിച്ചു

അപകടദുരന്ത മേഖലകളിൽ രക്ഷാപ്രവർത്തനം നടത്തുന്ന മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര യൂണിറ്റിന് വേങ്ങര പഞ്ചായത്ത് 2ാം വാർഡ് കമ്മറ്റിയുടെ മൊമെന്റോ മെമ്പർ ഉമ്മർ കോയയിൽനിന്ന് യൂണിറ്റ്‌ ലീഡർ ഇല്യാസ് പുള്ളാട്ട് സീകരിച്ചു. ചടങ്ങിൽ  കെ പി. കോയ, അവറാൻ കുട്ടി, നിഷാദ് കെ പി ജാഫർ,ജാഫർ കുറ്റൂർ, യൂണിറ്റ്‌ പ്രവർത്തകരും പങ്കെടുത്തു

ചുവപ്പ് അണലിയുടെ സത്യാവസ്ഥ ഇതാണ് red anali

മലബാർ പിറ്റ് വൈപ്പർ എന്ന ഈ ഇനം വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്നു. ഒരേ ഇനം വിവിധ നിറഭേദങ്ങളിൽ കാണുന്നതിന് കളർ മോർഫുകൾ എന്നാണ് പറയുക. ഏറ്റവുമധികം കളർ മോർഫുകൾ കാണപ്പെടുന്ന ഒരിനമാണ് ഇത്.  ഉഗ്രവിഷമുള്ള ഗണത്തിൽ പെടുന്നവയല്ല. രാത്രികാലങ്ങളിലാണ് കൂടുതൽ ആക്ടീവ് ആകുക. മരച്ചില്ലകളിലാണ് കൂടുതലും കാണപ്പെടുക. Endemic to Western Ghats ആണ്, അതായത് പശ്ചിമ ഘട്ടത്തിലൊഴികെ മറ്റൊരിടത്തും ഇവയെ കാണില്ല. ഇവയുടെ വിഷത്തിന് പ്രതിവിഷം ലഭ്യമല്ല. കടിയേറ്റാൽ ആശുപത്രിയിലെത്തിക്കുകയും ചികിത്സതേടുകയും വേണം. പൊതുവേ മനുഷ്യന് അപകടകാരികളല്ല. പ്രാദേശികമായ ജനിതക വ്യതിയാനം മൂലം ഇവയെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. പശ്ചിമ ഘട്ടത്തിന്റെ തെക്ക് ആര്യങ്കാവ് ഗ്യാപ്പ് വരെ കാണപ്പെടുന്നവ തിരുവിതാംകൂർ ചോലമണ്ഡലി (Craspedocephalus travancoricus) എന്നും, ആര്യങ്കാവ് മുതൽ പാലക്കാട് ഗ്യാപ്പ് വരെയുള്ളവ ആനമല ചോലമണ്ഡലി (Craspedocephalus anamallensis) എന്നും, അതിന് വടക്കായി കാണപ്പെടുന്നവ മലബാർ ചോലമണ്ഡലി (Craspedocephalus malabaricus) എന്നും പേർ നൽകപ്പെട്ടിരിക്കുന്നു.

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

നിലമ്പൂർ താഴ് വരയിൽ സന്ദർശിക്കേണ്ട സ്ഥലങ്ങൾ nilambur tourist places

ഓടക്കയം ചെക്കുന്ന്* ഒലിവെള്ളചാട്ടം* നെടുഞ്ചിരി * കക്കാടംപൊയിൽ നായാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടം*₹ മേലെ കോഴിപ്പാറ കരിബായി കോട്ട ആഡ്യൻപാറ*₹ മഞ്ഞപ്പാറ- മീൻമുട്ടി** കണ്ണൻകുണ്ട് പൊക്കോട്* കനോളി പ്ലോട്ട്*₹ അരുവാക്കോടൻ മല  പാറക്കടവ് മൈലാടിക്കടവ് ബംഗ്ലാവ് കുന്ന്*₹ തേക്ക് മ്യൂസിയം*₹ ചാലിയാർ മുക്ക്** പുന്നപ്പുഴ മുക്ക്* മുട്ടിക്കടവ് ഫാം# പൂക്കോട്ടുമണ്ണ റഗുലേറ്റർ കം ബ്രിഡ്ജ് പാതാർ കവള പാറ ഭൂതാൻ കോളനി കൊടിഞ്ഞി വെള്ളച്ചാട്ടം* മുണ്ടേരി സീഡ് ഫാം# ഇരുട്ടുകുത്തി* അമ്പു മല** അട്ടമല** അപ്പർ ഗ്യാപ്പ് (അപ്പൻകാപ്പ്) ഗ്ലെൻ റോക്ക് (ക്ലിയൻ ട്രാക്ക്)* മരുത - മണ്ണുച്ചീനി കരിയം മുരിയം* കാരക്കോടൻ മല* നാടുകാണി ചുരം  തണുപ്പൻചോല** മധു വനം* പുഞ്ചകൊല്ലി** അളക്കൽ** ചാത്തുമേനോൻ പ്ലോട്ട്* കാറ്റാടി കടവ് ഉച്ചകുളം* മുണ്ടക്കടവ്* നെടുങ്കയം*₹ മാഞ്ചീരി** പാണപ്പുഴ*** താളിച്ചോല*** മുക്കൂർത്തി*** എഴുത്തുകല്ല്** സായ് വെള ടി.കെ കോളനി പൂത്തോട്ടം തടവ്* ചോക്കാട് ഫാം# ശിങ്ക കല്ല്* കളിമുറ്റം** കേരളാം കുണ്ട് ജലപാതം*₹ നിലമ്പൂർ - ഷൊർണൂർ റയിൽവേ പാത വാണിയമ്പലം പാറ പറങ്ങോടൻപാറ ഇനിയും വളര...

മലപ്പുറം ജില്ലയിൽ രണ്ട് പേർക്ക് കൂടി സൂര്യാതപ മേറ്റു. വലിയോറ സ്വദേശിക്കും റിട്ട. വനപാലകനുമാണ് സൂര്യാതപമേറ്റത്.

മലപ്പുറം ജില്ലയിൽ രണ്ട് പേർക്ക് കൂടി സൂര്യാതപ മേറ്റു. വേങ്ങര സായംപ്രഭ അംഗത്തിനും റിട്ട. വനപാലകനുമാണ് സൂര്യാതപമേറ്റത്. സായം പ്രഭാ അംഗം വലിയോറ പുത്തനങ്ങാടി പൂക്കുളംബസാറിലെ കോരംകുളങ്ങരകുഞ്ഞി മരക്കാർ (72)നാണ് പൊള്ളലേറ്റത്. കഴിഞ്ഞ ദിവസം വേങ്ങര സായംപ്രഭയിലെത്തി ഉച്ചയോടെ തിരിച്ചു പോകുമ്പോൾ വേങ്ങര അങ്ങാടിയിൽ വച്ചാണ് പൊള്ളലേറ്റത്. കൈ മുട്ടിന് താഴെയാണ് പൊള്ളലേറ്റത്. റിട്ട. വനപാലകനായ അക മ്പാടം സ്വദ്ദേശിയായ ചോലയിൽ മുഹമ്മദ് ( 62 )നും സൂര്യാതപമേറ്റു. മൂലേപ്പാടത്തുള്ള സ്ഥലത്ത്പോയശേഷം ഉച്ചയോടെ വീട്ടിലേക്ക് ബൈക്കിൽ പോകു മ്പോൾ മൂലേപ്പാടം ഹെൽത്ത് സെന്ററിന് സമീപം വെച്ച്ബൈക്ക് നിറുത്തി ഹെൽമറ്റ് എടുത്ത ശേഷം മുഖം തുടക്കാൻ ഒരുങ്ങുംപ്പോഴാണ് ശക്തമായ ചൂടുകാറ്റിൽ മുഖത്തും കഴുത്തിലും സൂ ര്യാതപമേറ്റത്. അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ തേടി. മുഖം മുഴുവൻ കരുവാളിക്കുകയും നീ റ്റൽ അനുഭവപ്പെടുകയും ചെയ്തു എന്നും മുഹമ്മദ് പറഞ്ഞു.