അശ്ലീല വീഡിയോകളില് ഏതെങ്കിലും സുഹൃത്തുക്കള് നിങ്ങളെ ടാഗ് ചെയ്‌തെന്ന നോട്ടിഫിക്കേഷന് കാണിക്കുകയാണെങ്കില് ദയവായി ആ ലിങ്കില് ക്ലിക്ക് ചെയ്യാതിരിക്കുക. ലിങ്കില് ക്ലിക്ക് ചെയ്താലാണ് വൈറസ് പണി തുടങ്ങുക. ലിങ്കില് ക്ലിക്ക് ചെയ്താല് വീഡിയോ പ്ലേ ചെയ്തു തുടങ്ങും. ഇടയ്ക്ക് വെച്ച് വീഡിയോ നില്ക്കുകയും തുടര്ന്നു കാണണമെങ്കില് പുതിയ വേര്ഷന് ഡൗണ്ലോഡ് ചെയ്യണമെന്ന മെസ്സേജ് വരും. ഡൗണ്ലോഡ് ചെയ്താലുടന് വൈറസ് നിങ്ങളുടെ കമ്പ്യൂട്ടറിലെത്തും. തുടര്ന്ന് നിങ്ങളുടെ സുഹൃത്തുക്കള്ക്കും ഇതേപോലുള്ള സന്ദേശത്തിന്റെനോട്ടിഫിക്കേഷന് പോകും. ഫ്രണ്ട്‌സ് ലിസ്റ്റിലുള്ള 13 പേര്ക്കാണ് വൈറസ് നോട്ടിഫിക്കേഷന് അയക്കുക. ഇവരില് ആരെങ്കിലും ലിങ്കില് ക്ലിക്കു ചെയ്താല് അവരുടെ 19 സുഹൃത്തുക്കള്ക്ക് സന്ദേശം പോകും. ഈ രീതിയിലാണ് വൈറസ് പടരുന്നത്. ചാറ്റ് മെസ്സേജ് രൂപത്തില് വരുന്ന വൈറസിന്റെയും പ്രവര്ത്തനം ഏകദേശം ഇതുപോലെ തന്നെയാണ്. ഇത്തരത്തില് സംശയം തോന്നുന്ന തരത്തിലുള്ള നോട്ടിഫിക്കേഷനുകളോ, മെസ്സേജുകളോ വന്നാല് അധികം ആകാംക്ഷ കാണിക്കാതിരിക്കുക.. പ്രത്യേകിച്ചും അശ്ലീല വീഡിയോ പോലുള്ള ലിങ്കുകള്.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്‌ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്‌പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി