ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

നാജി അഹമ്മദിനെ KNM മലപ്പുറം വെസ്റ്റ് ജില്ലാ കമ്മറ്റി മൊമെന്റോ നൽകി അഭിനന്ദിച്ചു

"അന്ധവിശ്വാസങ്ങൾക്കെതിരെ ആദർശ പ്രതിരോധം" KNM മർകസുദ്ദഅവ  മലപ്പുറം വെസ്റ്റ് ജില്ലാ ബഹുജന സംഗമത്തിൽ അണ്ടർ 19 ജൂനിയർ വോളിബോൾ ടീമിന്റെ ഓൾ ഇന്ത്യ സായിയുടെ ടീമിൽ  നാഷണൽ  ലവൽ കളിക്കാനുള്ള സെലക്ഷൻ  ലഭിച്ച പ്രവർത്തകൻ നാജി അഹമ്മദിന്ന്  മലപ്പുറം വെസ്റ്റ് ജില്ലാ കമ്മറ്റിയുടെ ഉപഹാരം നാജി അഹമ്മദിന്റെ ഉപ്പ സീകരിച്ചു 

SKSSF അടക്കാപുര ശാഖയുടെ പുതിയ സാരഥികളെ തിരഞ്ഞെടുത്തു

🎉🎉🎉🎉🎉🎉🎉🎉 🎊🎊🎊🎊🎊🎊🎊🎊  SKSSF അടക്കാപുര ശാഖയുടെ പുതിയ സാരഥികളെ തിരഞ്ഞെടുത്തു  🎉🎉🎉🎉🎉🎉🎉 ▪️പ്രസിഡന്റ് :- *RIYAS. K* ▪️വൈസ് പ്രസിഡന്റ്‌ :- *SHUHAIB WAFY* ▪️ജനറൽ സെക്രട്ടറി :- *AFEEF. M* ▪️വർക്കിംഗ്‌ സെക്രട്ടറി :- *SEABEEB. M* ▪️ട്രെഷറർ :- *SHAFEEQ. EP* ▪️ഇബാദ്  :- *MUZAMMIL. PI* ▪️വിഖായ :- *RAMEES. M* ▪️സഹചാരി :- *ISMAIL AK* ▪️ട്രെൻഡ് :- *BASITH. C* ▪️സർഗലയം സെക്രട്ടറി :- *SHAFEEQ TP* ▪️ത്വലബ സെക്രട്ടറി :- *SHAMEEL MT* 🎈🎈🎈🎈🎈🎈🎈🎈 *കമ്മറ്റി അംഗങ്ങൾ* ▪️നിയാസ്. M ▪️ആഷിഫ്. M ▪️ബാസിം ▪️ഷിബിലി. P ▪️സൈനുൽ ആബിദ് Ak ▪️ശാമിൽ Pk 🎈🎈🎈🎈🎈🎈🎈 *ക്ലസ്റ്റർ കൗൺസിലർ* ▪️ജംഷീർ Cm ▪️മുഹമ്മദലി p ▪️റഷീദ് vp ▪️ശഫീഖ് tp ▪️ബഷീർ m ▪️ശുഹൈബ് വാഫി ▪️സിദ്ധീഖ് ഫൈസി ❤️❤️❤️❤️❤️❤️❤️

കോഴിക്കോട് ജില്ലയിൽ നിന്നും KSRTC ആരംഭിക്കുന്ന ആദ്യ ഉല്ലാസയാത്ര 26തിയതി മുതൽ

എത്ര കണ്ടാലും പോയാലും മതിവരാത്ത തുഷാരഗിരി, കാക്കവയൽ വനപർവം, വയനാട് വൈത്തിരിയിലെ പൂക്കോട് തടാകം... ഈ മൂന്നിടങ്ങളും കോർത്തിണക്കിക്കൊണ്ട് താമരശ്ശേരിയിൽ നിന്നും ഒരു ഉല്ലാസയാത്ര പോയാൽ എങ്ങനെയിരിക്കും...?  അതും കെ.എസ്.ആർ.ടി.സി. ബസിൽ..... താമരശ്ശേരിയിൽ നിന്നും 2021 ഡിസംബർ 26 നാണ് ഉല്ലാസയാത്ര ആരംഭിക്കുന്നത്. കോഴിക്കോട് ജില്ലയിൽ നിന്നും കെ.എസ്.ആർ.ടി.സി ആരംഭിക്കുന്ന ആദ്യ ഉല്ലാസ യാത്രയാണ്. ഒരാൾക്ക് 650 രൂപയാണ് (ഭക്ഷണവും, എൻട്രി ഫീയും ഉൾപ്പെടെ) നിരക്കായി നിശ്ചയിച്ചിരിക്കുന്നത്.  ഇനി യാത്രയിൽ കാണുന്ന സ്ഥലങ്ങളോ.... പൂക്കോട് തടാകം  പശ്ചിമ ഘട്ടത്തിൽ പ്രകൃതി തലമുറകൾക്കായി കാത്തുവെച്ച കളിപ്പൊയ്കയാണ് വയനാട് ജില്ലയിലെ പൂക്കോട് തടാകം. മൂന്ന് കുന്നുകൾക്കിടയിൽ ഒരിക്കലും വറ്റാതെ നിറഞ്ഞു നിൽക്കുകയാണ് തെളിനീരു മാത്രമുള്ള ഈ ശുദ്ധജലതടാകം. 13 ഏക്കറിലായി വ്യാപിച്ചു കിടക്കുന്നു. നീലാംബൽ പൂക്കൾ സൗരഭ്യം വിതറുന്ന തടാകക്കരയിൽ തിരക്കൊഴിഞ്ഞ നേരമില്ല. ചങ്ങല മരം വയനാട് ലക്കിടിയിൽ ഹൈവേക്കു സമീപം ദൈവിക പരിവേഷമുള്ള ഒരു വൃക്ഷമുണ്ട് അതാണ് ചങ്ങലമരം. ജീവത്യാഗത്തിന്റെ കഥയാണ് ഈ വൃക്ഷത്തെ ചുറ്റിപറ്റിയുള്ളത്....

ആശങ്കകൾ ബാക്കി ബാക്കിക്കയം റെഗുലേറ്ററിന്റെ ഷട്ടറുകൾ താഴ്ത്തി

വലിയോറ പാണ്ടികശാല  ബാക്കിക്കയം റഗുലേറ്ററിന്റെ ഷട്ടറുകൾ കഴ്ത്തി കഴിഞ്ഞ ദിവസം ഷട്ടർ താഴ്ത്തുമെന്നു  മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചിരുന്നു. മഴ നിന്നത്തോടെ കടലുണ്ടി പുഴയിലെ വെള്ളം താഴുകയും, അത് കാരണം കടലുണ്ടിപുഴയെ ആശ്രയിച്ചു നിൽക്കുന്ന കുടിവെള്ള പദ്ധതികളെ ബാധിക്കുമെന്നും ആശങ്കഉയർന്നിരുന്നു, അതിന്റെ അടിസ്ഥാനത്തിൽ ബാക്കിക്കയം റെഗുലേറ്ററിന്റെ സമീപ പഞ്ചായത്ത് പ്രസിഡന്റ്മാരുടെയും, കൃഷി ഓഫിസർമാരുടെയും യോഗം കഴിഞ്ഞ ദിവസം മലപ്പുറത്ത്‌ ചേർന്നിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ബാക്കിക്കയം റെഗുലേറ്ററിന്റെ ഷട്ടറുകൾ  തയത്തിയത് എന്നാൽ ബാക്കിക്കയം റെഗുലേറ്ററിന്റെ ഷട്ടറുകൾ താഴ്ത്തിയാൽ തായേ ഉള്ള പ്രദേശങ്ങളിലെ പുഴ വറ്റി വരളുമെന്നും, മുകൾ ഭാഗത്തെ പടങ്ങളിലെ നെൽ വയലുകളിലേക്ക് വെള്ളം കയറുമെന്നും ആശങ്കയുണ്ട് 

വിവാഹപ്രായം ഉയർത്തൽ: വ്യക്തി നിയമങ്ങൾ ഒറ്റയടിക്ക് ഭേദഗതി ചെയ്യും, ബിൽ

ന്യൂഡൽഹി:സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കാൻ മുസ്ലിം വ്യക്തിനിയമം ഉൾപ്പെടെ എല്ലാ മതവിഭാഗങ്ങളുടെയും വ്യക്തിനിയമങ്ങൾ ഒറ്റയടിക്ക് ഭേദഗതി ചെയ്യും. കേന്ദ്രമന്ത്രിസഭ കഴിഞ്ഞയാഴ്ച അംഗീകരിച്ച 'ബാല വിവാഹ(ഭേദഗതി)ബിൽ 2021'-ലൂടെ എല്ലാ വ്യക്തിനിയമങ്ങളിലും ഒരുമിച്ചാണ് മാറ്റം വരുത്തുക. വ്യക്തി നിയമങ്ങളും മറ്റ് ചില നിയമങ്ങളും വെവ്വേറെ ഭേദഗതി ചെയ്യുന്നത് ഒഴിവാക്കാനാണ് എല്ലാം ഒറ്റ ബില്ലിൽ ഉൾപ്പെടുത്തിയതെന്ന് ഉന്നതവൃത്തങ്ങൾ 'മാതൃഭൂമി'യോട് പറഞ്ഞു. ഏകീകൃത സിവിൽ കോഡുമായി ഇതിന് ബന്ധമില്ല. അക്കാര്യം തത്കാലം സർക്കാരിന്റെ പരിഗണനയിലില്ല. നിലവിലെ സാമൂഹിക സാഹചര്യങ്ങളും സ്ത്രീകളുടെ പിന്നാക്കാവസ്ഥ, പോഷകാഹരക്കുറവ്, വിളർച്ച തുടങ്ങിയ ഘടകങ്ങളും പരിഗണിച്ചാണ് നിയമം കൊണ്ടുവരുന്നതെന്നുമാണ് വിശദീകരണം. പാർലമെന്റ് സമ്മേളനം വ്യാഴാഴ്ച അവസാനിക്കുന്നതിന് തൊട്ടുമുൻപ്, മിക്കവാറും ബുധനാഴ്ചയായിരിക്കും ബിൽ അവതരിപ്പിക്കുക. സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടുമോ അതല്ല, ഉടൻതന്നെ പാസാക്കുമോ എന്ന് ഉറപ്പായിട്ടില്ല. യു.പി.യിൽ തിരഞ്ഞെടുപ്പു നടക്കുന്ന പശ്ചാത്തലത്തിൽ ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടാനുള്ള സാധ്യത ...

വലിയോറ സ്വദേശി നിസാമിന്റെ കോമഡി വെബ്‌സീരിസ്‌ 110 കോമുവും ഹാജിയാരും പുറത്തുറങ്ങി

ഗ്രാമീണ പ്രേദേശത്തു നടക്കുന്ന സാദാരണക്കാരുടെ ജീവിതം ഉൾക്കൊണ്ടാണ് വെബ്‌സീരിസിന്റെ കഥകൾ ചെയ്തിരിക്കുന്നത്.ഒരുപാട് ഷോർട്ടഫിലിമിലും ആൽബങ്ങളിലും പരസ്യങ്ങളിലും അഭിനയ മികവ് തെളിയിച്ച വലിയോറ സ്വദേശി നിസമാണ് 110 കോമുവും ഹാജിയാരും" എന്ന കോമഡി വെബ്‌സീരിസിൽ പ്രധാന കതാപാത്രത്തെയും  സംവിധാനവും ചെയ്തിരിക്കുന്നത്. ഓരോ മാസങ്ങളിലും ഓരോ എപ്പിസോഡ് എന്ന നിലക്കാണ് പുതിയ എപ്പിസോഡുകൾ റിലീസ് ചെയുക,  ചെറിയ സൗഗര്യങ്ങൾ ഉപയോഗിച്ചാണ്  ഈ യുവാവ് ഓരോ വീഡിയോകളും ചെയ്യുന്നത് ,അതല്ലം ജനങ്ങൾ ഏറ്റടുക്കുന്നതിൽ  വളരെ സന്തോഷവാനാണെന്ന് വെബ്‌സീരിസ് കഥാകൃത്തും സംവിധായകനുമായ നിസാം വേങ്ങര പറഞ്ഞു. ഫൈസൽ വേങ്ങര എന്ന മറ്റൊരു കലാകാരനും നാട്ടിലെ ഒരുപാട് സുഹൃത്തുക്കളും ചേർന്നാണ് വെബ്‌സീരിയസിൽ അഭിനയിച്ചിട്ടിട്ടുള്ളത്. ക്യാമറ അലി വലിയോറയും  മിഥുൻ ലാൽ വലിയോറ , സകീർപാലാണി,ശിഹാബ്, ഹാഷിം,ഉമ്മർ വലിയോറ ,ആഷിക് ,ആസിഫ് എന്നിവരാണ് മറ്റു കലാകാരൻമാരും വെബ് സീരിസിൽ അഭിനയിച്ചിടുണ്ട് .   അടുത്ത സീരിസുകൾ വീഡിയോ വേങ്ങര മീഡിയ ജി കെ എന്ന യൂട്യൂബ് ചാനലിൽ കാണാവുന്നതാണ്.

ബാക്കിക്കയം റഗുലേറ്ററിന്റെ ഷട്ടറുകൾ ഇന്ന് താഴ്ത്തും

അറിയിപ്പ് വലിയോറ ബാക്കിക്കയം റഗുലേറ്ററിന്റെ ഷട്ടറുകൾ  ഇന്ന്‌(20-12-2021തിങ്കൾ) 10മണിക്ക് താഴ് തുന്നതിനാൽ പുഴയിൽ കുളിക്കാനിറങ്ങുന്നവരും, അലക്കാൻ ഇറങ്ങുന്നവരും  മറ്റും ജാഗ്രത പാലിക്കണമെന്ന് മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചു

ഇലാമ പഴങ്ങളെ പറ്റി കേട്ടിട്ടുണ്ടോ ? ഇല്ലങ്കിൽ പരിചയപ്പെടാം

മോഹൻ ലാലിൻറെ ഗുരു സിനിമയിലെ ഇലാമ അല്ല കേട്ടോ ഇത്  ശാസ്തീയ നാമം :(Annona diversifolia) Annona (ആത്തിച്ചക്ക ) ഫാമിലിയിൽ പെട്ട വളരെ രുചികരമായ ഒരു പഴമാണ് ഇലാമ . Annona diversifolia എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഇവ  സാധാരണ ആയി 25 ft (7.5 m) വരെ ഉയരം വക്കാരുണ്ട് ,6 ഇഞ്ച്‌ (15cm ) ഓളം വലിപ്പം വയ്ക്കുന്ന പഴങ്ങളുടെ പൾപ് വെള്ള ,ലൈറ്റ് പിങ്ക് എന്നീ നിറങ്ങളിലാണ് സാധാരണയായി കണ്ടു വരുന്നത് .മറ്റ് അന്നൊന പഴങ്ങളെ അപേക്ഷിച് അതീവ രുചികരമായ പഴങ്ങളിൽ ഒന്നാണ് ഇലാമ . പഴങ്ങൾ 0.9kg വരെ തൂക്കം വക്കാരുണ്ട്.നമ്മുടെ കാലാവസ്ഥക്ക് വളരെ അനുയോജ്യമായ ഇവ 4,5 വർഷത്തിൽ ഫലം തന്നു തുടങ്ങും .മെക്സിക്കൻ സ്വദേശിയായ ഇലാമയിൽ പിങ്ക് ,പച്ച നിറങ്ങളിൽ പഴങ്ങൾ തരുന്ന രണ്ടിനങ്ങൾ ഉണ്ട് ,ചിലരാജ്യങ്ങളിൽ Soncoya എന്ന ഇതേ വർഗ്ഗത്തിൽ പെട്ട ഫലത്തെയും ഇലാമ എന്നുവിളിക്കും ഇടത്തരംമരമായി വളരുന്ന ഇലാമയിൽ മറ്റ് Annona ഇനങ്ങളെയപേക്ഷിച്ച് വളരെ കുറച്ച് കായ്കളെ ഉണ്ടാകാറുള്ളൂ . കായകൾ പാകം എത്തുമ്പോൾ പുറംതോട് വെടിച്ചുകീറും . പാകം ആകാത്താ കായ്കൾ വിളവെടുത്താൽ പഴുക്കാറില്ല എന്നതും ഇലാമയുടെ പ്രത്യേകതയാണ്. ...

പി കെ കുഞ്ഞാലികുട്ടി വേങ്ങര മണ്ഡലം മുസ്‌ലിം യൂത്ത്ലീഗിന്റെ ആസ്ഥാന മന്ദിരത്തിന്റെ രൂപരേഖ പുറത്തിറക്കി read more

അഭിമാന നിമിഷം വേങ്ങര നിയോജക മണ്ഡലം  മുസ്‌ലിം യൂത്ത്ലീഗിന്റെ ആസ്ഥാന  മന്ദിരത്തിന്റെ പ്രൊജക്ട് ലോഞ്ചിങ് മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി, പ്രതിപക്ഷ ഉപനേതാവും, വേങ്ങര മണ്ഡലം MLA യുമായ  ബഹു. പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ് നിർവഹിച്ചു വേങ്ങര മണ്ഡലം മുസ്‌ലിം യൂത്ത്ലീഗിന്റെ ആസ്ഥാന  മന്ദിരത്തിന്റെ രൂപരേഖ

പ്രധാനവാർത്തകൾ ഒറ്റ നോട്ടത്തിൽ

2021 | ഡിസംബർ 19 | 1197 |  ധനു 4 | ഞായർ |മകീര്യം 1443 ജുമാ :ഊല 14 🌹🦚🦜➖➖➖➖➖➖➖➖ 🔳ഇന്ത്യയടക്കമുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ലോകാരോഗ്യസംഘടന ദക്ഷിണേഷ്യന്‍ മേഖലാ റീജണല്‍ ഡയറക്ടര്‍ പൂനം ഖേത്രപാല്‍ സിങ്. ഡെല്‍റ്റയെക്കാള്‍ വേഗത്തില്‍ ഒമിക്രോണ്‍ പടരുന്നതിനാല്‍ രോഗബാധിതമേഖലയില്‍നിന്നടക്കം എത്തുന്നവരെ കൃത്യമായി നിരീക്ഷിച്ച് രോഗവ്യാപനം തടയണമെന്നും അദ്ദേഹം പറഞ്ഞു. 🔳ഒമിക്രോണ്‍ വ്യാപന തീവ്രത കൂടിയാല്‍ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഫെബ്രുവരിയോടെയെന്ന് സൂചന നല്‍കി വിദഗ്ധര്‍. എന്നാല്‍ രണ്ടാം തരംഗത്തിന്റെയത്ര തീക്ഷ്ണമാകാനിടയില്ലെന്നാണ് ദേശീയ കൊവിഡ്  19 സൂപ്പര്‍ മോഡല്‍ കമ്മിറ്റിയിലെ വിദഗ്ധര്‍ വ്യക്തമാക്കിയത്. നിലവില്‍ 54 കോടിയിലേറെ പേര്‍ രണ്ട് ഡോസ് വാക്സീനും 82 കോടിയലിധം പേര്‍ ഒരു ഡോസും സ്വീകരിച്ചു കഴിഞ്ഞതിനാല്‍ പ്രതിരോധം കൂടുതല്‍ മികച്ചതാകുമെന്നാണ് വിലയിരുത്തല്‍. വാക്സിനേഷനിലൂടെ നല്ലൊരു വിഭാഗം പ്രതിരോധ ശേഷി നേടിയതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.രാജ്യത്താകമാനമായി ഒമി...

ബുർജ് ഖലീഫയുടെ രൂപസാദിർശ്യത്തിൽ വെട്ടി ഒരുക്കിയ വാഴ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു viral photo

ബുർജ് ഖലീഫയുടെ രൂപസാദിർശ്യത്തിൽ വെട്ടി ഒരുക്കിയ വാഴ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.ബുർജ് ഖലീഫ കാണണമെന്നുള്ള വീട്ടുകാരുടെ ആഗ്രഹം സാധിച്ചു കൊടുത്ത ഞാൻ, അങ്ങനെ വിട്ടിൽ ബുർജ് ഖലീഫ പണിതു,ഇനി വിട്ടുകർ ബുർജ് ഖലീഫ കാണണം എന്ന് പറയില്ല എന്നീ നിരവധി തലകെടോടെയാണ്  ഫോട്ടോ ഷെയർ ചെയപെടുന്നത്, ആരോ തമാശക്ക് ചെയ്ത കലാ രൂപം സോഷ്യൽ മിഡിയ ഏറ്റെടുത്തിരിക്കുകയാണ് 

BREAKING NeWS മലപ്പുറം ജില്ലയിലും ഒമിക്രോൺ സ്ഥിരീകരിച്ചു

  മലപ്പുറത്ത് ഒമിക്രോൺ സ്ഥിരീകരിച്ചു. ഈ മാസം 14 ന് ഒമാനിൽ നിന്നെത്തിയ 36 കാരൻ മംഗളൂരു സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ് ഈ വ്യക്തി. ഒമിക്രോൺ ബാധിതന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നുമില്ല.  മലപ്പുറത്തെ കേസ് കൂടി കണക്കിലെടുത്താൽ നിലവിൽ സംസ്ഥാനത്ത് എട്ട് പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ വരെ സ്ഥിരീകരിച്ച ഏഴ് പേരുടെ സമ്പർക്കപ്പട്ടികയിലുള്ളവരുടെ പരിശോധന ഫലങ്ങളും ഇന്ന് പുറത്ത് വന്നേക്കും. സംസ്ഥാനത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് കർശന നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ സ്വയം നിരീക്ഷണ വ്യവസ്ഥകൾ കർശനമായി പാലിക്കണം. ഇവർ യാതൊരു കാരണവശാലും 14 ദിവസത്തേക്ക് പൊതുയിടങ്ങൾ സന്ദർശിക്കുകയോ ആൾക്കൂട്ടം ഉണ്ടാകുന്ന ചടങ്ങുകളിൽ സംബന്ധിക്കാനോ പാടില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഹൈ റിസ്‌ക് പട്ടികയിൽപ്പെടാത്ത രാജ്യങ്ങളിൽ നിന്നും വരുന്നവർക്കും ഒമിക്രോൺ സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ പുതിയ നിർദേശങ്ങൾ. നിലവിൽ ഹൈ റിസ്‌ക് അല...

നാളെ ഞായറാഴ്ച വേങ്ങര ഹെൽത്ത് സെന്ററിലെ വാക്സിനേഷൻ ഉണ്ടായിരിക്കും കൂടുതൽ വിവരങ്ങൾ

🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈 *നാളെ (19/12/21 ഞായർ )* *CHC വേങ്ങര വാക്‌സിനേഷൻ ക്യാമ്പ്* ▪️▪️▪️▪️▪️▪️▪️▪️  💉 *കൊവിഷീൽഡ്*        🔴 *ഒന്നാം ഡോസും*         🔴 *സെപ്റ്റംബർ 25 നോ  അതിന് മുമ്പോ FIRST Dose എടുത്തവർക്കുള്ള രണ്ടാം ഡോസും.*  🔸 *രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ 16 മുതൽ 23 വരെ   ( 16, 17, 18, 19, 20, 21, 22, 23) വാർഡുകൾക്ക്*  1️⃣0️⃣0️⃣ *ഡോസ് വീതം*  🕤 *വാർഡ് 16, 17, 18 - രാവിലെ 9.30 മുതൽ  10.30 വരെ*   🕥 *വാർഡ് 19, 20, 21 - രാവിലെ 10.30  മുതൽ 11.30 വരെ*   🕦 *വാർഡ് 22, 23 - രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ*  *ക്യു പാലിച്ച് വാക്‌സിൻ സെന്ററിൽ  നിന്നും രാവിലെ  9.30 മുതൽ ടോക്കൺ സ്വീകരിക്കുക.* 🚨 *വിളിക്കുന്ന സമയം സ്ഥലത്തില്ലാത്ത ടോക്കൺ പിന്നീട് പരിഗണിക്കില്ല.* ➖➖➖➖➖➖➖➖➖➖➖➖➖➖ 🛑 *വാക്സിനേഷന് വരുന്നവരുടെ*         *പ്രത്യേക  ശ്രദ്ധക്ക്*  🟥 *നിർബന്ധമായും അതാത് വാർഡിന് നിശ്ചയിച്ച സമയത്തിന് മുമ്പ് സി.എച്ച്. സിയി...

രാജവെമ്പാലയെ പിടികൂടി

നിലമ്പൂർ:  കവളമുക്കട്ട യിലെ വീട്ടുവളപ്പിൽ കാണപ്പെട്ട രാജവെമ്പാലയെ പിടികൂടി.       സ്നേക്ക് റെസ്ക്യൂ സർട്ടിഫിക്കറ്റ് ഉള്ള ട്രോമാകെയർ വളണ്ടിയർ കൂടിയായ രാമൻകുത്ത് സ്വദേശി അഷ്റഫാണ്  രാജവെമ്പാലയെ പിടികൂടിയത്.*         പാലത്തിങ്കൽ സലീമിന്റെ വീട്ടുവളപ്പിൽ കാണപ്പെട്ട ഉഗ്രവിഷമുള്ള രാജവെമ്പാലയെ വീട്ടുകാർ അറിയിച്ചതനുസരിച്ച് അഷറഫ് എത്തുകയും വളരെ സാഹസികമായി പാമ്പിനെ പിടികൂടുകയും, ആർ ആർ ടിയെ അറിയിച് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്തു.     ഇതിനുമുമ്പും  ഉഗ്രവിഷമുള്ള നിരവധി പാമ്പുകളെ പിടികൂടി വനംവകുപ്പ് ഉദ്യോഗസ്ഥരെ ഏൽപ്പിട്ടുള്ള അഷ്‌റഫ് പിടികൂടുന്ന മുപ്പത്തിരണ്ടാമത് രാജവെമ്പാലയാണിത്.

ഇന്നത്തെ പ്രഭാത വാർത്തകൾ today latest news

2021 | ഡിസംബർ 18 | 1197 |  ധനു 3 | ശനി |രോഹിണി 1443 ജുമാ :ഊല 13 🔳ചില തീരുമാനങ്ങള്‍ തെറ്റായിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ ഉദ്ദേശങ്ങള്‍ തെറ്റായിരുന്നെന്ന് ആര്‍ക്കും പറയാനാകില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ രാജ്യത്ത് ഏറെ മാറ്റങ്ങളുണ്ടായതായി സര്‍ക്കാരിന്റെ വിമര്‍ശകര്‍ പോലും പറയുമെന്നും അമിത് ഷാ പറഞ്ഞു. ഈ സര്‍ക്കാരിനെതിരെ ഒരു ആരോപണം പോലും ഉയര്‍ന്നില്ല. ഇന്ത്യന്‍ ജനതയ്ക്ക് നഷ്ടപ്പെട്ട ജനാധിപത്യത്തിലുള്ള വിശ്വാസം പുനഃസ്ഥാപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിച്ചുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. 🔳ഇന്ത്യ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ രണ്ടക്ക ജിഡിപി വളര്‍ച്ച കൈവരിക്കുമെന്ന ഉറപ്പില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജൂലൈ - സെപ്തംബര്‍ പാദവാര്‍ഷികത്തില്‍ 8.4 ശതമാനം വളര്‍ച്ച നേടിയതാണ് കേന്ദ്രമന്ത്രിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചത്. ഫെഡറേഷന്‍ ഓഫ് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്റസ്ട്രിയുടെ 94ാമത് വാര്‍ഷിക കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും മികച്ച വളര്‍ച്ച നേടുന്ന രാജ്യമാ...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

വേങ്ങരയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു;18-കാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

  വേങ്ങര: ഊരകം പുത്തൻപീടികയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഇല്ലിപിലാക്കൽ റഹ്മത്ത് നഗർ പെരുമ്പള്ളി മുഹമ്മദിന്റെ മകൻ യുസഫ് (18) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി പത്ത് മണിയോടെ പുത്തൻപീടിക വായനശാലയ്ക്ക് സമീപമായിരുന്നു അപകടം സംഭവിച്ചത്. വെങ്കുളം പീസ് സ്കൂളിന് പിൻവശത്തുകൂടിയുള്ള പുത്തൻപീടിക ഇറക്കത്തിൽ വെച്ച് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡരികിലെ വീടിന്റെ മുറ്റത്തേക്ക് മറിയുകയുമായിരുന്നു. . പരിക്കേറ്റവരെ ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുസഫിന്റെ ജീവൻ രക്ഷിക്കാനായില്ല. യൂസഫിനൊപ്പം യാത്ര ചെയ്തിരുന്ന  സുഹൃത്തിനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.

ചുവപ്പ് അണലിയുടെ സത്യാവസ്ഥ ഇതാണ് red anali

മലബാർ പിറ്റ് വൈപ്പർ എന്ന ഈ ഇനം വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്നു. ഒരേ ഇനം വിവിധ നിറഭേദങ്ങളിൽ കാണുന്നതിന് കളർ മോർഫുകൾ എന്നാണ് പറയുക. ഏറ്റവുമധികം കളർ മോർഫുകൾ കാണപ്പെടുന്ന ഒരിനമാണ് ഇത്.  ഉഗ്രവിഷമുള്ള ഗണത്തിൽ പെടുന്നവയല്ല. രാത്രികാലങ്ങളിലാണ് കൂടുതൽ ആക്ടീവ് ആകുക. മരച്ചില്ലകളിലാണ് കൂടുതലും കാണപ്പെടുക. Endemic to Western Ghats ആണ്, അതായത് പശ്ചിമ ഘട്ടത്തിലൊഴികെ മറ്റൊരിടത്തും ഇവയെ കാണില്ല. ഇവയുടെ വിഷത്തിന് പ്രതിവിഷം ലഭ്യമല്ല. കടിയേറ്റാൽ ആശുപത്രിയിലെത്തിക്കുകയും ചികിത്സതേടുകയും വേണം. പൊതുവേ മനുഷ്യന് അപകടകാരികളല്ല. പ്രാദേശികമായ ജനിതക വ്യതിയാനം മൂലം ഇവയെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. പശ്ചിമ ഘട്ടത്തിന്റെ തെക്ക് ആര്യങ്കാവ് ഗ്യാപ്പ് വരെ കാണപ്പെടുന്നവ തിരുവിതാംകൂർ ചോലമണ്ഡലി (Craspedocephalus travancoricus) എന്നും, ആര്യങ്കാവ് മുതൽ പാലക്കാട് ഗ്യാപ്പ് വരെയുള്ളവ ആനമല ചോലമണ്ഡലി (Craspedocephalus anamallensis) എന്നും, അതിന് വടക്കായി കാണപ്പെടുന്നവ മലബാർ ചോലമണ്ഡലി (Craspedocephalus malabaricus) എന്നും പേർ നൽകപ്പെട്ടിരിക്കുന്നു.

പെൺകുട്ടികൾ ഒറ്റക്കാലിൽ ചരടു കെട്ടുന്നതെന്തിന്? യഥാർത്ഥ അർത്ഥം അറിഞ്ഞൻ പിന്നെ ഒരിക്കലും കേട്ടില്ല

ഇന്ന് നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ പെൺകുട്ടികൾ ഒരു കാലിൽ മാത്രം ചരടു കെട്ടുന്നതിന്റെ ശാസ്ത്രമെന്ത്? ഇതിനെക്കുറിച്ചു ചോദിച്ചാൽ ഇതു കെട്ടിയിരിക്കുന്ന ആർക്കുമറിയില്ല. പലരും കെട്ടുന്നു. അതുകണ്ട് ഞാനും കെട്ടുന്നു, ഉത്തരം അതിൽ തീരും..... ഏതോ പാശ്ചാത്യരാജ്യത്തു നിന്നും വന്ന സ്ത്രീകളുടെ കാലിൽ കെട്ടിയിരുന്ന ചരടു കണ്ട്, ഇവിടുത്തെ അനുകരണ പ്രേമികൾ പിന്തുടരുന്നു, അത്രമാത്രം. പക്ഷേ ഇത് പാശ്ചാത്യ വനിതകൾ ഉപയോഗിക്കുന്ന തെന്തെന്നാൽ അവർക്ക് ലൈംഗീകതയിൽ ഏർപ്പെടാൻ താല്പര്യമുണ്ട് (Ready to sex) എന്നാണ് ഉദ്ദേശിക്കുന്നത്. അതായത് ലൈംഗീക തൊഴിലാളികളാണ് എന്നുള്ളതിന്റെ അടയാളമാണ് ഒറ്റക്കാലിൽ കെട്ടിയിരിക്കുന്ന ചരട്. എന്നാൽ നമ്മുടെ പെൺകുട്ടികൾ അർത്ഥമറിയതെ ചെയ്യുന്നതിന്റെ യാഥാർത്ഥ്യം മനസിലാകുമ്പോൾ സത്യത്തിൽ നാണക്കേടാണ് തോന്നുന്നത് എനിക്കു മാത്രമാകില്ല....        ഒരു വിദേശി പൗരൻകേരളത്തിലെ ഒരു പട്ടണത്തിൽ വെച്ച് ഒറ്റക്കാലിൽ ചരടു കെട്ടിയ പെൺകുട്ടിയെ ശല്യം ചെയ്തതും, പിന്നീട് നാട്ടുകാർ ഇടപെട്ട് അയാളെ പോലീസിൽ ഏല്പിച്ചതും, തുടർന്ന് അയാൾ പറഞ്ഞ കാര്യങ്ങളും വെച്ച് അയാളെ...

മലപ്പുറം ജില്ലയിൽ രണ്ട് പേർക്ക് കൂടി സൂര്യാതപ മേറ്റു. വലിയോറ സ്വദേശിക്കും റിട്ട. വനപാലകനുമാണ് സൂര്യാതപമേറ്റത്.

മലപ്പുറം ജില്ലയിൽ രണ്ട് പേർക്ക് കൂടി സൂര്യാതപ മേറ്റു. വേങ്ങര സായംപ്രഭ അംഗത്തിനും റിട്ട. വനപാലകനുമാണ് സൂര്യാതപമേറ്റത്. സായം പ്രഭാ അംഗം വലിയോറ പുത്തനങ്ങാടി പൂക്കുളംബസാറിലെ കോരംകുളങ്ങരകുഞ്ഞി മരക്കാർ (72)നാണ് പൊള്ളലേറ്റത്. കഴിഞ്ഞ ദിവസം വേങ്ങര സായംപ്രഭയിലെത്തി ഉച്ചയോടെ തിരിച്ചു പോകുമ്പോൾ വേങ്ങര അങ്ങാടിയിൽ വച്ചാണ് പൊള്ളലേറ്റത്. കൈ മുട്ടിന് താഴെയാണ് പൊള്ളലേറ്റത്. റിട്ട. വനപാലകനായ അക മ്പാടം സ്വദ്ദേശിയായ ചോലയിൽ മുഹമ്മദ് ( 62 )നും സൂര്യാതപമേറ്റു. മൂലേപ്പാടത്തുള്ള സ്ഥലത്ത്പോയശേഷം ഉച്ചയോടെ വീട്ടിലേക്ക് ബൈക്കിൽ പോകു മ്പോൾ മൂലേപ്പാടം ഹെൽത്ത് സെന്ററിന് സമീപം വെച്ച്ബൈക്ക് നിറുത്തി ഹെൽമറ്റ് എടുത്ത ശേഷം മുഖം തുടക്കാൻ ഒരുങ്ങുംപ്പോഴാണ് ശക്തമായ ചൂടുകാറ്റിൽ മുഖത്തും കഴുത്തിലും സൂ ര്യാതപമേറ്റത്. അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ തേടി. മുഖം മുഴുവൻ കരുവാളിക്കുകയും നീ റ്റൽ അനുഭവപ്പെടുകയും ചെയ്തു എന്നും മുഹമ്മദ് പറഞ്ഞു.

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ മണ്ണ് പരിശോധനാ ലാബ് ഇനി കർഷകരുടെ വീട്ടുമുറ്റത്ത് എത്തും.

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ മണ്ണ് പരിശോധനാ ലാബ് ഇനി കർഷകരുടെ വീട്ടുമുറ്റത്ത് എത്തും. സഞ്ചരിക്കുന്ന മണ്ണ് പരിശോധനശാല കർഷകർക്ക് വലിയ ആശ്വാസം പകരുന്നതാണ്.  കാർഷിക മേഖലക്ക് സഹായകമാകുന്ന രീതിയിൽ മണ്ണുപരിശോധന സൗകര്യം കൃഷിയിട പരിധിയിലെ കൃഷിഭവനുകളിൽ തന്നെ ലഭ്യമാകും. ഈ വർഷം ആദ്യ ഘട്ടത്തിൽ ജില്ലയിലെ 40 കൃഷിഭവൻ പരിധികളിൽ സൗജന്യമായി മണ്ണ് പരിശോധിച്ച് ഫലം കർഷകർക്ക് നൽകും.  പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ കൃത്യമായ വളപ്രയോഗം നടത്താനും വിളവ് വർദ്ധിപ്പിക്കാൻ ആവശ്യമായ പദ്ധതികളും ആവിഷ്കരിക്കും.  അത്യാധുനിക സൗകര്യമുള്ള ലാബ് സംവിധാനമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.  സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലാബിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ എം.ഷിഹാദിന്റെ നേതൃത്വത്തിലുള്ള ടീമാണ് ലാബിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

കടലുണ്ടിപുഴയിലെ മുച്ചറാണി കടവിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളിൽ ഒരാൾ മരണപ്പെട്ടു

  കടലുണ്ടി പുഴയിലെ മുച്ചറാണി കടവിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളിൽ ഒരാൾ മരണപ്പെട്ടു,  പുഴയിൽ മുങ്ങി തഴ്ന്ന രണ്ട് വിദ്യാർത്ഥികളെ നാട്ടുകാര് രക്ഷപ്പെടുത്തി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.അതിലെ ഒരാളാണ് മരണപെട്ടത്   ഒരാളുടെ നില ഗുരുതരമായി തുടരുന്നു. ഇന്ന് വൈകിട്ടാണ് നാടിനെ നടുക്കിയ അപടകടം നടന്നത്. ഏഴും , പതിനൊന്നും വയസ്സുള്ള കുട്ടികളാണ് അപകടത്തിൽ പ്പെട്ടത്.  ഓത്തുപള്ളി മൻസൂറിൻ്റെ മകൻ  സൈഫുൽ മസ്നാൻ(7)മരണപ്പെട്ടത്. പുതുപറമ്പ് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ 2-ാം വിദ്യാർഥിയാണ്.  പുതുപ്പറമ്പ് മുച്ചറാണി പുഴയിലാണ് കുട്ടുകാരായ രണ്ട് കുട്ടികൾ ഇന്ന് വൈകുന്നേരം നാലോടെ അപകടത്തിൽപെട്ടത്. പുതുപറമ്പ് സ്വദേശി ഓത്തുപള്ളി മൻസൂറിന്റെ മകൻ സൈഫുൽ മസ്‌നാൻ (7) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഹാഫിസ് (12) കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. ഇരുവരും കെട്ടിപിടിച്ച് കിടക്കുന്ന രീതിയിലാണ് പുഴയിൽ നിന്ന് കരക്കെത്തിച്ചത്. അഞ്ച് പേരടങ്ങുന്ന സംഘം കുളിക്കാനിറങ്ങുകയും രണ്ട് പേർ അപകടത്തിൽ പെടുകയായിരുന്നു. മറ്റുകുട്ടികൾ വീട്...

ലോക്‌സഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലേക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷകരും ക്രമസമാധാന ചുമതലയുള്ള പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അവദേശ് കുമാര്‍ തിവാരിയും പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ പുല്‍കിത് ആര്‍.ആര്‍ ഖരേയുമാണ് പൊതുനിരീക്ഷകര്‍. ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഇവര്‍. മലപ്പുറം മണ്ഡലത്തില്‍ ഡോ. ബന്‍വര്‍ലാല്‍ മീണയും പൊന്നാനി മണ്ഡലത്തില്‍ വിശ്വാസ് ഡി പണ്ഡാരെയുമാണ് പൊലീസ് നിരീക്ഷകരായി എത്തിയിട്ടുള്ളത്. ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇരുവരും. പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച  പ്രശാന്ത് കുമാര്‍ സിന്‍ഹയും (പൊന്നാനി)  ആദിത്യ സിങ് യാദവും (മലപ്പുറം) നേരത്തെ ജില്ലയിലെത്തിട്ടുണ്ട്.  നിരീക്ഷകരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സാഹചര്യം വിലയിരുത്തി. ജില്ലാ പൊലീസ് മേധാവി  എസ്. ശശിധരന്‍, അസി. കളക്ടര്‍ കുമാര്‍ ഠാക്കൂര്‍, പൊന്നാനി വരണാധികാരിയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ...

വയനാട് ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങൾ wayanad tourist place

വയനാട് ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള  പദ്ധതി ചുവടെ നൽകുന്നു. ഓരോ സ്ഥലത്തിനും സമീപത്തുള്ള പ്രധാന നഗരത്തിൽ നിന്ന് ദൂരം ഉൾപ്പെടുത്തിയിരിക്കുന്നു. ഈ യാത്രാ പദ്ധതി പ്രകാരം, ഓരോ സ്ഥലവും സന്ദർശിച്ച് അടുത്തിടെയുള്ള സ്ഥലങ്ങളിലേക്ക് സഞ്ചരിക്കാനാകും. 1. എൻ ഊർ ഗോത്ര പൈതൃക ഗ്രാമം സ്ഥലം: ലക്കിടി, വയനാട് കൽപ്പറ്റയിൽ നിന്ന് ദൂരം: ഏകദേശം 15 കിലോമീറ്റർ വിവരണം: ഗോത്ര പൈതൃകവും സംസ്കാരവും അനുഭവിക്കാനാകുന്ന ഗ്രാമം. 2. പൂക്കോട് തടാകം സ്ഥലം: വൈത്തിരി, വയനാട് എൻ ഊരിൽ നിന്ന് ദൂരം: ഏകദേശം 2 കിലോമീറ്റർ വിവരണം: 13 ഏക്കറിലായി പരന്നു കിടക്കുന്ന ശുദ്ധജല തടാകം, ബോട്ട് യാത്രക്കും അനുയോജ്യം. 3. ചെമ്പ്ര കൊടുമുടി സ്ഥലം: മേപ്പാടി, വയനാട് പൂക്കോട് തടാകത്തിൽ നിന്ന് ദൂരം: ഏകദേശം 23 കിലോമീറ്റർ വിവരണം: 2100 മീറ്റർ ഉയരമുള്ള മല, ട്രെക്കിങ്ങിന് അനുയോജ്യം. 4. സൂചിപ്പാറ വെള്ളച്ചാട്ടം സ്ഥലം: ചൂരൽമല, വയനാട് ചെമ്പ്ര കൊടുമുടിയിൽ നിന്ന് ദൂരം: ഏകദേശം 13 കിലോമീറ്റർ വിവരണം: മൂന്നു തട്ടുകളായി ഉള്ള ഈ വെള്ളച്ചാട്ടം  5. കാന്തൻപാറ വെള്ളച്ചാട്ടം സ്ഥലം: മേപ്പാടി, വയനാട് സൂചിപ്പാറയിൽ നിന്ന് ദൂര...