. വലിയോറ അടക്കാപുരയിലെ യൂസുഫിന്റെ കുറെ കാലത്ത് സ്വപ്നമായിരുന്നു പറവാക്കൾക്കൊരു വീട്.. https://youtu.be/XEFEANqHAnE എല്ല ജീവികളുടെഴും അടിസ്ഥാന ഘടകം താമസിക്കാനുള്ള സൗകര്യവും ഭക്ഷണവും ആവുന്നു...പറവാക്കൂട്ടിൽ പ്രാവുകൾക്ക് പാറി നടക്കാനും ഭക്ഷണം കഴിക്കാനും കുളിക്കാനും ഉള്ള സൗകര്യം പ്രതേകം ഒരുക്കിയിട്ടുണ്ട്..യെപ്പോഴും പ്രാവുകൾക്ക് അത്യാവശ്യ ഘടകമായ വായു സഞ്ചാരവും വെളിച്ചവും കിട്ടാവുന്ന രീതിയിലാവുന്നു വീട് നിർമിചിടുള്ളത് വീടിനുള്ളിൽ പ്രാവിന് ഭക്ഷിക്കാൻ മണ്ണ് വെണ്ണീർ തുളസി കറ്റാർവാഴ കാഞ്ഞികുറുക്കകയുടെ ചെടി തുടങ്ങിയ പച്ച ഇലകളും വച്ച് പിടിപ്പിച്ചിട്ടുണ്ട്.. ഇന്ത്യൻ ഫന്റായിൽ,അമേയ്ക്കാൻ ഫന്റായിൽ,ഷെൽഡ് ഫ്രിൽ ബൊക്കാരോ,പൗറ്റർ സ്‌പോർട് സ്‌പങ്ങൾ സൊല്ലോ ലോങ്ങ് ഫെയ്‌സ്,ഇംഗ്ലീഷ് ലോങ്ങ് ഫെയ്‌സ്,ഇംഗ്ലീഷ് മോദീന ഉസ്ഭക്, ഓൾഡ് റ്റാച് ടംബല്ലായ്‌രാർ ഫിലിഗെയ്‌സർ ഷീൽഡ് ഹോമർ... തുടങ്ങിയ സ്വദേശികളും വിദേശികളുമായ നൂറോളം പ്രാവുകലാണ് യൂസുഫിന്റെ പറവാക്കൂട്ടിൽ ഉള്ളത്.. ഗോതമ്പ്,ചെറുപയർ,ഗ്രീൻപീസ്,ചൊളം,കമ്പം,റാഗി,കടല,സൂര്യഗാന്ധി ഫ്ലവർ തുടങ്ങിയ പത്തോളം ധാന്യത്തിൽ മഞ്ഞൾ പൊടി മിക്സ് ചെയ്താവുന്നു പ്രാവുകൾക്ക് ഭക്ഷണം കൊടു...
ചെമ്മാട് വൻ തോതിൽ സ്ഫോടക വസ്തു പിടികൂടി. ജലാറ്റിൻ സ്റ്റിക്കുകള്‍, ഡിറ്റനേറ്റര്‍ വയറുകള്‍ എന്നിവയാണ് പിടികൂടിയത്. ഉള്ളി ലോഡുമായി എത്തിയ ലോറിയിലായിരുന്നു ബോക്സുകളിലാക്കി സ്ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചിരുന്നത്. ലോറി ഓടിച്ചു വന്ന ഡ്രൈവര്‍ സ്ഥലത്ത് നിന്ന് രക്ഷപെട്ടു. ചെമ്മാടുള്ള ഹോളോ ബ്രിക്സ് കടയ്ക്കുള്ളിലേക്ക് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ലോറി. ഇതിൽ നിന്ന് ചെറിയ ലോറിയിലേക്ക് ഉള്ളി മാറ്റാൻ ഇന്നലെ രാത്രി വണ്ടി വന്നു. ഇതോടൊപ്പം കാറിലും ആളുകളെത്തി. ഇതിനിടെ പോലീസ് സ്ഥലത്തെത്തുകയായിരുന്നു. ഇതോടെ സ്ഥലത്തുണ്ടായിരുന്നവര്‍ ഓടി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ്. ഉള്ളി ചാക്കുകള്‍ നീക്കം ചെയ്തപ്പോഴാണ് സ്ഫോട വസ്തുക്കള്‍ കണ്ടത്. സ്ഥലത്ത് പോലീസ് പരിശോധന തുടരുകയാണ്. ക്വാറികളിലേക്കായി എത്തിച്ചതാണ് സ്ഫോടക വസ്തുക്കളെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടക വസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തു.