ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഏറ്റവും പുതിയ അപ്ഡേറ്റ്

മലപ്പുറം ജില്ലയിലെ ഏക ഡാം പെരിന്തൽമണ്ണ താലൂക്കിലെ വെട്ടത്തൂർ പഞ്ചായത്തിലുള്ള പൂങ്കാവനം. ഡാമിന്റെ നിർമ്മാണം നടന്നത് 1968 കാലഘട്ടത്തിലാണ്.

ഡേ.തോമസ് എെസക്കിന്റെ ബജറ്റ് വേങ്ങരക്ക്കിട്ടിയത്

ഡേ.തോമസ് എെസക്കിന്റെ ബജറ്റ് വേങ്ങരക്ക്കിട്ടിയത് മികവിൻെറ കേൻദ്രങ്ങളാക്കുന്ന സ്കൂളുകൾക്ക് 💸`5കോടി' വീതം(G.V.H.S.S VENGARA) 𒔪ക്ചാതല സൗകര്യം വികസിപ്പിക്കുന്ന സ്കൂളുകൾക്ക് 💸`3 കോടി' വീതം(G.G.V.H.S.S VENGARA)* വേങ്ങര ബൈപാസ് 💸`20 കോടി'* 📈 കുടി വെള്ള പദ്ദതി;വേങ്ങരക്ക്💸`20കോടി' 📈 വേങ്ങരയിൽ ആരോഗ്യ കേധ്രങ്ങളുടെ കെട്ടിട നിർമാണങ്ങൾക്ക് 💸`14 കോടി 📈 മിനി സിവിൽ സ്റ്റേഷൻ കെട്ടിട നിർമാണത്തിന് 💸 `4 കോടി'* 📈 1000 കുട്ടികളിൽ കൂടുതൽ പഠിക്കുന്ന സർകാർ സ്കൂളുകളുടെ വികസനത്തിന് 💸`500 കോടി'(G.V.H.S.S VENGARA & G.G.V.H.S.S VENGARA

കനാൽപ്പടി -വലിയോറ പ്പാടം റോഡിന്റെ ഉദ്ഘാടനം വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.കുഞ്ഞാലൻകുട്ടി സാഹിബ് നിർവ്വഹിച്ചു

വലിയോറപ്പാടത്തെ കർഷകരുടെ യും പ്രേ ദേശ വാസികളുടെയും ചില കാല സ്വപ്നമായിരുന്ന വലിയോറപ്പാടത്തേക്കുള്ള റോഡ് ഗതാഗതത്തിനായി കോൺക്രീറ്റ് ചെയ്ത് സുസജ്ജമാക്കിയതിന്റെ ഔപചാരികമായ ഉദ്ഘാടനം ഇന്ന് ഞായർ രാവിലെ 9.30ന് വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.കുഞ്ഞാലൻകുട്ടി സാഹിബ് നിർവ്വഹിച്ചു .ചടങ്ങിൽ ജനപ്രതിനിധികളും കർഷകരും പൗരപ്രമുഖരും നാട്ടുകാരും സംബന്ധിച്ചു  17)0 വാർഡിൽ വേങ്ങര ഗ്രാമപഞ്ചായത്ത് 2016-17 പദ്ധതിയിൽ ഉൾപ്പെടുത്തി കോൺഗ്രീറ് ചെയ്തതാണ്

റോഡ്‌ ഉൽഘടനം നാളെ

വലിയോറപ്പാടത്തെ കർഷകരുടെ യും പ്രേ ദേശ വാസികളുടെയും ചില കാല സ്വപ്നമായിരുന്ന വലിയോറപ്പാടത്തേക്കുള്ള റോഡ് ഗതാഗതത്തിനായി കോൺക്രീറ്റ് ചെയ്ത് സുസജ്ജമാക്കിയതിന്റെ ഔപചാരികമായ ഉദ്ഘാടനം നാളെ ഞായർ രാവിലെ 9 ന് വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.കുഞ്ഞാലൻകുട്ടി സാഹിബ് നിർവ്വഹിക്കും.ചടങ്ങിൽ ജനപ്രതിനിധികളും കർഷകരും പൗരപ്രമുഖരും സംബന്ധിക്കും.

മതസൗഹാർദം നിലനിൽകട്ടെ !!!!!"""

മതസൗഹാർദം നിലനിൽകട്ടെ  !!!!!""" അമ്മഞ്ചേരിക്കാവ് ഉത്സവത്തിന്ന് പാണ്ടികശാലയിൽനിന്നുള്ള  കാളവരവിന്ന്‌  സോഷ്യൽ അസിസകന്റെ  വിട്ടിൽ വച്ചു  എല്ലാ വർഷത്തെ പോലെ ഇപ്രാവശ്യവും  ദാഹജലം വിതരണം ചെയ്തു വീഡിയോ കാണുവാൻ https://youtu.be/DPzr3mG98Kg ദാഹജല വിതരണത്തിന്  എം എ അസീസ് , എം കുഞ്ഞിപ്പ  എന്നിവർ നേത്ര്ത്വം നൽകി

അടക്കാപുര ഫുട്ബോൾ ലീഗ് ഇന്നത്തെ മത്സരത്തിൽ വല കിലുങ്ങി

അടക്കാപുര ഫുട്ബോൾ ലീഗ് :          നാലമത്തെ മാച്ചിൽ ഇന്ന് തീപ്പൊരി ബോയ്സ് x തട്ടികൂട്ടൽ ബോയ്സും .കളിയുടെ ഉടനീളം കാണികളെ മുഴുവനും  മുൾമുനയിൽ നിർത്തി തീപ്പൊരി ബോയ്സിന്റെ  ആശീഖും (ഈഞ്ഞ) ഫാസിലും (മോനി) നടത്തിയ മുന്നേറ്റങ്ങൾ കാണികളുടെ ഹൃതയത്തിൽ ഇടം പിടിച്ചു... കളിയുടെ 10ാം മിനുട്ടിൽ തീപ്പൊരി ബോയ്സിന്റെ center forward ആശീഖ്(ഇഞ്ഞാ)  നൽകിയ പാസ് ക്ലിയർ ചെയ്ത് Left forward fasil (മോനി) ബൈസിക്കിൾ കിക്കു ലൂടെ ലക്ഷ്യത്തിലേക്ക്  എത്തിക്കാൻ ശ്രമിച്ചെങ്കിലും ഗോൾ പോസ്റ്റ്  തടസ്സമായി ,പോസ്റ്റിൽ തട്ടി തെറിച്ച് വന്ന പന്ത് ആശിഖ് (ഈഞ്ഞ) സിസർ കട്ടിലൂടെ ലക്ഷ്യത്തിലേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും പന്ത് ഗോൾ പോസ്റ്റിൻ മുകളിലൂടെ പുറത്ത് പോയി. കളിയുടെ 12ാം മിനുട്ടിൽ കിട്ടിയ FriKick ആശിഖ് നല്ല രു കിക്കിലൂടെ ലക്ഷ്യത്തിലേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും പോസ്റ്റിനോട് ചാരി കൊണ്ട് ബോൾ പുറത്ത് പോയി'കളി തുടങ്ങി 15 മിനുട്ട് വരെ തട്ടിക്കൂട്ടൽ ബോയ്സിൻ ഗ്രൗണ്ടിൽ പറയത്തക്ക രീതിയിൽ ഗ്രിപ്പൊന്നും കിട്ടിയില്ല 16-ാം മിനുട്ടിൽ തട്ടിക്കൂട്ടൽ ബോയ്സിൻ കിട്ടിയ corner Kick റിയാ...

അടക്കാപുര ഫുട്ബോൾ ലീഗ്: സമനിലയിൽ അവസാനിച്ചു afl

     ഒരു ഗോൾ പിറന്നങ്കിൽ എന്ന് കാണികളൊന്നടങ്കം ആഗ്രഹിച്ച കളി. അടക്കപുര ഫുട്ബോൾ ലീഗിൽ തീപ്പന്തം അടക്കാ പുരയും MSV മണപ്പുറവും തമ്മിലുള്ള തുല്യശക്തികളുടെ ഏറ്റുമുട്ടൽ കാണികൾക്ക് നല്ലരു ഫുട്ബോൾ മാമങ്കമായി .കളിയുടെ രണ്ടാം മിനുട്ടിൽ MSV മണപ്പുറത്തിനെ വിറപ്പിച്ച് കൊണ്ട് ഗോളി മാത്രം മുന്നിൽ നിൽക്കെ മുബശ്ശീർഅവസരം പാഴാക്കി. നിരന്തരം രണ്ട് ബോക്സിലേക്കും പന്ത് കയറിയങ്കിലും വല ചലിപ്പിക്കാൻ കഴിഞ്ഞില്ല .8ാം മിനുട്ടിൽ  Mടvയുടെ center back നസീർ പോസ്റ്റിന്റെ ഇടത് ഭാഗത്തേക്ക് തൊടുത്ത ഒരു bullet Shoot ഗോളി ജാഫർ നല്ലരു Save ലുടെ തട്ടിമാറ്റി .. 10ാം മിനുട്ടിൽ  തീപ്പന്തം അക്കാപുരക്ക് കിട്ടിയ ഗോളന്നുറച്ച Fri kick ബാസിത്ത് തൊടുത്തങ്കിലും Mടvയുടെ കീപ്പർ ഫാരിസ് കൈയ്യ്പിടിയിലതുക്കി. ഇരു ടീമുകളും ഗോളിനായി കിണഞ്ഞ് ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടത്താനയില്ല  . Mടv യുടെ forward ന്റെ ബലഹിനത മത്സരത്തിൽ ഉടനീളം  കാണമായിരുന്നു .കളിയുടെ 26 ാം മിനുട്ടിൽ MSV ആരാധകരെ ന്തെട്ടിച്ച് ബാസിത്ത് നടത്തിയ അതിഗ്രൻ മുന്നേറ്റം Left wing ഫാറൂഖ് ജെയ്സി പിടിച്ച് വിഫലമാക്കുകയും ചെയ്തു.36 ാം മിനുട്ടിൽ ഫസൽ...

അക്കാപുര ഫുട്ബോൾ ലീഗിൻ ആവേശകരമായ തുടക്കം AFL

അക്കാപുര ഫുട്ബോൾ ലീഗിൻ ആവേശകരമായ തുടക്കം ഉദ്ഘാടന മത്സരത്തിൽ MSV മണപ്പുറം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ശക്തരായ തീപ്പൊരി ബോയ്സ് അടക്കാ പുരയെ പരാജയപ്പെടുത്തി. ഉത്ഘാടന ചടങ്ങിൽ social Tours& Travels managing Director  അസീസ് M, ഗ്രീൻ വോയ്സ് ചെയർമാൻ അലവി Ak ,അജ്മൽ വലിയോറ എന്നിവർ  കളിക്കാരുമായി പരിജയപ്പെട്ടു

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയായി പി.കെ കുഞ്ഞാലിക്കുട്ടിയെ തിരഞ്ഞെടുത്തു

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റായി പ്രൊഫ.ഖാദര്‍ മൊയ്തീനെയും ജനറല്‍ സെക്രട്ടറിയായി പി.കെ കുഞ്ഞാലിക്കുട്ടിയെയും തെരഞ്ഞെടുത്തു പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മിറ്റി ചെയര്‍മാനായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും ഇടി മുഹമ്മദ് ബഷീർ  ഓര്‍ഗനൈസിംഗ് സെക്രട്ടറിയായും. പി.വി അബ്ദുല്‍ വഹാബിനെ ട്രഷററായും തെരഞ്ഞെടുത്തു രാത്രി വൈകി കടയും അടച്ചു വരുമ്പോളൊക്കെ കൊടപ്പനക്കൽ തറവാട്ടിലൊന്ന് കയറാതെ വീട്ടിലേക്ക് മടങ്ങാറില്ല പി കെ കുഞ്ഞാലികുട്ടി .ഒരിക്കൽ തങ്ങൾ പറഞ്ഞത്രെ "കച്ചോടൊക്കെ മതിയാക്കി കുഞ്ഞാപ്പ രാഷ്ട്രീയത്തിൽ ഇറങ്ങണം" ഒരു ഇടിത്തീ പോലെയായിരുന്നു ആവാക്ക്.'ഞാനിപ്പോളും രാഷ്ട്രീയയത്തിൽ ഇല്ല തങ്ങളെ, ഇങ്ങനെയൊക്കെ പോരെ' അനുസരണയുള്ള അനുയായി ഭവ്യതയോടെ ചോദിച്ചു.'പാണക്കാട് വാർഡിൽ നിന്നും നിങ്ങൾ കൗൺസിലറായി മത്സരിക്കണം' രാഷ്ട്രീയ ബാലപാഠം അറിയുന്നതിന് മുന്നേ ആചെറുപ്പക്കാരൻ  തെരഞ്ഞെടുപ്പിൽ മത്സരിച്ചു ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലറായി ജയിച്ചു കയറി.പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല ആനേതാവിന്. കേരളാ രാഷ്ട്രീയത്തിലെ മുടിചൂടാ മന്നനായി മുസ്ലിം സമൂഹത്തിലെ കിരീടം ...

അടക്കാപുര ഫുട്ബാൾ ലീഗിന് തുടക്കം കുറിച്ചു AFL

അടക്കാപുര ഫുട്ബാൾ ലീഗിന് തുടക്കം കുറിച്ചു . വലിയോറ പാടം മിനി സ്റ്റേഡിയത്തിൽ  പത്തുദിവസങ്ങളിലായി  നടക്കുന്ന  ഫുട്ബോൾ മാമാങ്കത്തിന്  അടക്കാപുര ഏരിയയിലെ കളിക്കാരെ ഉൾപ്പെടുത്തി കുഞ്ഞിപ്പ,ലാലു ,ശശി ,വിഷ്ണു (കണ്ണൻ ),മാലൂഫ്  എന്നിവർ സ്പോൺസർ ചെയുന്ന  അഞ്ചു ടീമുകൾ കളത്തിലിറങ്ങും. മത്സരങ്ങൾ എല്ലാദിവസവും വൈകുംനേരം 4 മണിക്ക് തുടങ്ങുന്നതാണ് അടക്കാപുര ഫുട്ബാൾ ലീഗിന് ഗ്രീൻവോയിസ്‌  അടക്കാപുര സ്പോൺസർ   ചെയ്ത ട്രോഫികൾ  ഗ്രീൻ വോയിസ്‌  ചെയർമാൻ  എ കെ അലവി  സംഘടകർക്  കൈമാറുന്നു

വാട്സപ്പ് പുതിയ ഓപ്‌ഷൻ അവതരിപിച്ചു

ഇപ്പോള്‍ വാട്സപ്പില്‍ പുതിയൊരു ഓപ്ഷന്‍ വന്നു  Status, നിങ്ങളുടെ ഫോട്ടോ അല്ലെങ്കില്‍ വീഡിയോ റെക്കോര്‍ഡ് ചെയുക എനിട്ട് നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്ത എല്ലാ നമ്പറുകളുടെ ആളുകൾക്  24 മണിക്കൂര്‍ സമയത്തേക്ക് വീക്ഷിക്കാവുന്ന രൂപത്തില്‍ അത് അയക്കപ്പെടുകയും ചെയ്യുന്നതാണ് പുതിയ ഓപ്‌ഷൻ ഇ ഓപ്‌ഷൻ ലഭിക്കാത്തവർ  വാട്സാപ്പിന്റെ  ഏറ്റവും പുതിയ വേർഷൻ അപ്ഡേറ്റ് ചെയുക മുകളിലുള്ള ഫോട്ടോയിൽ കാണുന്നത് പോലെ ചെയ്താൽ  സെലക്ട്‌  ചെയുന്ന  വ്യക്തികൾക്കു മാത്രമേ കാണുവാൻ സാധിക്കു 

മഞ്ഞക്കൂരി Asian sun catfish ശാസ്ത്രീയനാമം:Horabagrus brachysoma

മഞ്ഞക്കൂരി         Asian sun catfish  ശാസ്ത്രീയനാമം:  Horabagrus brachysoma)  മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്ന കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്.. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂ...

തെർക്കയം പാലം അപകടാവസ്ഥ നേരിൽ കാണാൻ PWD ഡെപ്യൂട്ടി ചീഫ് എഞ്ചിനിയർ സ്ഥലം സന്ദർശിച്ചു

വലിയോറ: തെർക്കയം പാലം അപകടാവസ്ഥ നേരിൽ കാണാൻ PWD ഡെപ്യൂട്ടി ചീഫ് എഞ്ചിനിയർ അടക്കം ഉന്നത ഉദ്യോഗസ്ഥർ പാലം സന്ദർശിച്ചു. പാലം വീതി കൂട്ടിപുതുക്കിപ്പണിയാൻ റിപ്പോർട്ട് ചെയ്യുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 17-ാംവാർഡ് വികസന സമിതി പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും സ്ഥലം MLA  പി.കെ.കുഞ്ഞാലിക്കുട്ടി സാഹിബിനും ഇതു സംബന്ധിച്ച് നിവേദനം നൽകിയിരുന്നു

മനാട്ടിപ്പറമ്പ് ബാസ്‌ക് ഫുട്ബാൾ ട്യുർലമെന്റിൽ പതിനാറുങ്ങൽ ടീം വിജയികളായി f

വലിയോറ: മനാട്ടിപ്പറമ്പ് ഫെഡ്‌ലൈറ് സ്റ്റേഡിയത്തിൽ 10 ദിവസങ്ങളിലായി 16ടീമുകൾ പങ്കെടുത്ത മനാട്ടിപ്പറമ്പ് ബാസ്ക്ക് ഫെഡ്‌ലൈറ്  ഫുട്ബോൾ ട്യുർലമെൻറ്  ഫൈനലിൽ   പതിനാറുങ്ങൽ ടീം വിജയികളായി വിജയികൾക്ക്  വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വി. കെ.കുഞ്ഞാലൻകുട്ടി സാഹിബ് ട്രോഫി സമ്മാനിച്ചു .സിനിമ നടൻ മാമുക്കോയ  മുഖ്യഅതിഥിയായിരുന്നു

കുഞ്ഞാലികുട്ടി സാഹിബ്‌ ബാക്കികായം സന്ദർശിച്ചു

വലിയോറ : വേങ്ങര മണ്ഡലം M L A യും  പ്രതിപക്ഷ ഉപനേതാവുമായ  പി.കെ.കുഞ്ഞാലിക്കുട്ടി സാഹിബ് ബാക്കികായം റെഗുലേറ്ററിന്റെ പ്രവൃത്തി നേരിൽകണ്ട് വിലയിരുത്തുന്നതിന് വേണ്ടി ഇന്നു രാവിലെ 10 മണിക്ക് ബാക്കിക്കയം റഗുലേറ്റർ പദ്ധതി പ്രദേശം   സന്ദർശിച്ചു.വേങ്ങര പഞ്ചായത് പ്രസിഡണ്ട്‌  വി .കെ കുഞ്ഞാലൻ കുട്ടി , വേങ്ങര ബ്ലോക്ക്‌ പഞ്ചായത് മെമ്പർ എ  കെ മുഹമ്മദലി ,യൂസുഫലി വലിയോറ ,മറ്റു രാഷ്ട്രീയ - സാമുഹിക പ്രവർത്തകർ അനുഗമിച്ചു

തേർക്കയം പാലത്തിന്റെ അപകടാവസ്ഥ മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടു

  വലിയോറ: വലിയോറ തേർക്കയം പാലത്തിന്റെ ശോചനീയ സ്ഥയെ കുറിച്ച് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എഞ്ചിനിയ റോട് (മഞ്ചേരി) വകപ്പ്മന്ത്രി ജി.സുധാകരൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.പാലത്തിന്റെ അവസ്ഥയെ കുറിച്ച് യൂസുഫലി വലിയോറ നൽകിയ നിവേദനത്തെ തുടർന്നാണിത്

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

എടരിക്കോട് ഉണ്ടായ അപകടത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ VIDEO

എടരിക്കോട് ഉണ്ടായ അപകടത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ 30 പേർക്ക് പരിക്ക് രണ്ട് പേർ മരണപ്പെട്ടു.  അപകടത്തിൽപ്പെട്ടത് 15ലധികം വാഹനങ്ങൾ   ട്രെയിലർ ലോറി നിയന്ത്രണം വിട്ട് ലോറിയും കാറുകളും ബൈക്കുകളും ഉൾപ്പെടെ 15ലധികം വാഹനങ്ങളിലാണ് ഇടിച്ചത്.  മുപ്പതോളം പേർക്ക് പരിക്കേറ്റു.  പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകട സ്ഥലത്ത് നിന്നും വാഹനങ്ങളെല്ലാം നീക്കം ചെയ്ത് റോഡ് ഗതാഗത യോഗ്യമാക്കി  പോലീസും ഫയർഫോഴ്സും നാട്ടുകാരും സന്നദ്ധപ്രവർത്തകരും ആംബുലൻസ് കൂട്ടായ്മയും ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.  തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശിയായ ദുആ എന്ന ഒരു വയസ്സുകാരിയും, ആട്ടിരി പള്ളിപ്പുറം സ്വദേശി വടക്കേതിൽ  മുഹമ്മദ് അലിയും മരണപ്പെട്ടു.  മരണപ്പെട്ടവരുടെ മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. VIDEO

കണ്ണീർ ഉണങ്ങും മുമ്പേ..; എടരിക്കോട് അപകട വളവിൽ ലോറി മതിലിടിച്ച് തകർന്നു; മൂന്നുപേർക്ക് പരിക്ക്..!

കോട്ടക്കൽ എടരിക്കോട് പാലച്ചിറമാട് വളവിൽ നിയന്ത്രണം വിട്ട ലോറി വീടിൻറെ മതിലിടിച്ചു അപകടം. ഇന്ന് പുലർച്ചെ 3.10 ന് നടന്ന അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു .ഇതിൽ രണ്ടുപേരെ കോട്ടക്കൽ മിംസ്‌ ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ലോറിക്കും മതിലിനും ഇടയിൽ കുടുങ്ങിക്കിടന്ന ഒരാളെ വളരെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് തിരൂരിൽ നിന്നും എത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുറത്തെടുത്ത് ഹോസ്പിറ്റലിലേക്ക് മാറ്റിയത്. ഹൈവേയിലൂടെ പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് വീട്ടുവളപ്പിലേക്ക് ഇടിച്ചു കയറി മറിയുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. കഴിഞ്ഞദിവസം എടരിക്കോട് മമ്മാലിപ്പടിയിൽ വാഹനാപകടത്തിൽ രണ്ട് പേർ മരണപ്പെട്ടിരുന്നു. ഒതുക്കുങ്ങൽ സ്വദേശി വടക്കേതിൽ മുഹമ്മദലി, തൃശൂർ വടക്കാഞ്ചേരി സ്വദേശി ദുആ (രണ്ട്) എന്നിവരാണ് മരിച്ചത്‌. അപകടത്തിൽ 30 ലധികം പേർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി നിരവധി വാഹനങ്ങളിൽ കൂട്ടിയിടിക്കികയായിരുന്നു. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം.

കൂരിയാട് താൽക്കാലിക സംവിധാനം വേണം

വേങ്ങര : കൂരിയാട് തകർന്ന ഹൈവേ ഇനി എന്ന് യാതാർത്യമാകും വർഷങ്ങൾ വേണ്ടി വരും , തൃശൂർ കോഴിക്കോട് യാത്രാ വാഹനങ്ങളും ചരക്ക് വാഹനങ്ങളും പ്രദേശത്തെ പ്ര പ്രാദേശിക റോഡുകളിലേക്ക് തിരിച്ച് വിട്ട് എത്ര കാലം തുടരാൻ കഴിയും, മഴ അധികരിക്കുന്നതോടെ പ്രദേശം സ്തംഭിച്ചു പോകുന്ന അവസ്ഥവരും, അതിനാൽ എത്രയും പെട്ടൊന്ന് ബതൽ സംവിധാനമൊരുക്കാൻ ബന്ധപ്പെട്ടർ തയ്യാറാക്കണമെന്ന് ഇന്ന് വേങ്ങര പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ കൂരിയാട് സന്ദർശിച്ച ഭരണസമിതി ആവശ്യപ്പെട്ടു, ഈ ആവശ്യമുന്നയിച്ച് ബോർഡിൽ പ്രമേയം പാസാക്കി എൻഎച്ച് ഐ യും PWD വകുപ്പിനെയും സമീപിക്കുമെന്ന് പ്രസിഡന്റ് കെ. പി ഹസീനാ ഫസൽ അറിയിച്ചു, വൈസ് പ്രസിഡന്റ് ടി.കെ കുഞ്ഞിമുഹമ്മദ് സ്റ്റാൻ്റിംഗ് കമ്മറ്റി ചെർമാൻമാരായ എ കെ സലീം ,ആരിഫ മടപ്പള്ളി, മെമ്പർമാരായ കുറുക്കൻ മുഹമ്മദ്, സി.പികാദർ, നുസ്രത്ത് അംബാടൻ , എൻ ടി. മൈമൂന, റുബീന അബ്ബാസ്, എ കെ നഫീസ , ആസ്യാ മുഹമ്മദ്.എ,കെ, ജംഷീറ, നുസ്റത്ത് തുമ്പയിൽ എന്നിവർ സംഘത്തിലുണ്ടായിരുന്നു ,https://chat.whatsapp.com/IIibxcNDK9BL8Ksh3gPCQ7

കൂരിയാട് ദേശീയപാത തകർന്നതിന്‍റെ നടുക്കുന്ന അനുഭവം പങ്കുവെച്ച് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടയാൾ

മുന്നിലെ കാറിന് മുകളിലേക്ക് കല്ലും മണ്ണും വീഴുന്നു, ഭൂകമ്പം പോലെ റോഡ് വിണ്ടുകീറി; കാർ ഉപേക്ഷിച്ച് ഇറങ്ങി ഓടി' മലപ്പുറം: കൂരിയാട് ദേശീയപാത 66ന്‍റെ ഒരു ഭാഗവും സർവിസ് റോഡും തകർന്നുണ്ടായ അപകടത്തിന്‍റെ നടുക്കുന്ന അനുഭവം പങ്കുവെച്ച് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടയാൾ. സർവിസ് റോഡിലൂടെ പോകുകയായിരുന്ന കാറിലുണ്ടായിരുന്ന യാത്രക്കാരിലൊരാളാണ് അപകടത്തെ കുറിച്ച് വിവരിച്ചത്. മുന്നിലുണ്ടായിരുന്ന വാഹനങ്ങൾക്ക് മേലേക്ക് കല്ലും മണ്ണും വീണതോടെ ഇവർ കാർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഏകദേശം രണ്ടരയോടെയാണ് സംഭവമെന്ന് ഇവർ പറയുന്നു. 'ഞാനും ജ്യേഷ്ഠനും മറ്റ് രണ്ടുപേരും മലപ്പുറത്ത് പോയി തിരികെ വരികയായിരുന്നു. കൂരിയാട് പാടം പകുതി കഴിഞ്ഞ ഉടനെ സർവിസ് റോഡിൽ മുന്നിലെ കാറിന്‍റെ മുകളിലേക്ക് കല്ലും മണ്ണും വീണു. ഇതോടെ കാറുകൾ നിർത്തി. ആ സമയം തന്നെ സർവിസ് റോഡ് വിണ്ടുകീറിത്തുടങ്ങി. ഭൂകമ്പം ഉണ്ടാകുന്നതുപോലെയായിരുന്നു അത്. കാറിലുണ്ടായിരുന്ന ഞങ്ങൾ പുറത്തിറങ്ങിയപ്പോൾ വേച്ചുപോകുന്നുണ്ടായിരുന്നു. കാർ ചരിഞ്ഞ നിലയിലായിരുന്നു. മുന്നിലെ കാറിലുണ്ടായിരുന്നവരോട് ഞങ്ങൾ ഇറങ്ങി വരാൻ പറഞ്ഞു. കാർ അവിടെ ഇട്ട് ...

കോട്ടക്കൽ എടരിക്കോട് ദേശീയപാതയിൽ കണ്ടെയ്നറിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് വൻ അപകടം.

മലപ്പുറം : കോട്ടക്കൽ എടരിക്കോട് ഹൈവേയിൽ ബ്രേക്ക് നഷ്ടപ്പെട്ട കണ്ടെയ്നർ ലോറി പിറകോട്ട് വന്നു അപകടം. നിരവധി കാറുകളിലും ബൈക്കുകളിലും ഇടിച്ച് വൻ അപകട പരമ്പരയാണ് ഉണ്ടായിട്ടുള്ളത്.കോട്ടക്കൽ മമ്മാലിപ്പടിയിൽ വാഹനാപകടത്തിൽ 8 ലധികം പേർക്ക് പരിക്കേറ്റു. ഒരാൾ മരണപ്പെട്ടു. ഒതുക്കുങ്ങൽ സ്വദേശിയായ വടക്കേതിൽ മുഹമ്മദലി എന്ന വ്യക്തിയാണ് മരണപ്പെട്ടത്.  മൃതദേഹം കോട്ടക്കൽ അൽമാസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി   കണ്ടെയ്നർ ലോറി പുറകോട്ട് വന്നു നിരവധി  വാഹനങ്ങളിൽ ഇടിച്ച് കയറുകയായിരുന്നു. ഇന്ന് രാത്രി 09:0 മണിയോടെയാണ് അപകടം നടന്നത്.        നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി കാറുകൾ, ഇരുചക്ര വാഹനങ്ങളിൽ അടക്കം നിരവധി വാഹനങ്ങളിൽ ഇടിച്ചു കയറി. മറ്റു വാഹനങ്ങളിൽ ഉള്ളവർക്കാണ് പരിക്കേറ്റത്. ഉടൻ തന്നെ നാട്ടുകാരും പോലീസും സന്നദ്ധ സേനാപ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. പരിക്കേറ്റവരെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ദേശീയ പാതയിൽ നിന്ന് സർവീസ് റോഡിലേക്ക് ഇറങ്ങിയ ശേഷമുള്ള ജങ്ഷനിൽ ആണ് അപകടം നടന്നത്. ലോറിയുടെ ബ്രെക്ക് നഷ്ടമായതാണ് അപകട കാരണം എന്നാണ് പ്രാഥമിക ന...

പരപ്പനങ്ങാടി പുഴയിൽ കണ്ടെത്തിയ മൃതദേഹം വെങ്കുളം സ്വദേശിയുടേത്.ബന്ധുക്കൾ തിരിച്ചറിഞ്ഞു

തിരൂരങ്ങാടി: പുഴയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.  വേങ്ങര കാരാത്തോട് വെങ്കുളം സ്വദേശി സൈദലവി (63) എന്നയാളുടേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. അദ്ദേഹത്തിൻെറ വസ്ത്രവും കുടയും ചെരിപ്പും കാരാത്തോട് കടലുണ്ടിപ്പുഴയുടെ സമീപത്ത് നിന്നും സംശയാസ്പദമായ രീതിയിൽ രണ്ട് ദിവസം മുമ്പ് കണ്ടതിനാൽ പുഴയിൽ വീണു പോയതാണെന്ന് സംശയിച്ചിരുന്നു.  സംഭവസ്ഥലത്ത്  ഫയർഫോഴ്സും  പോലീസും നാട്ടുകാരും അദ്ദേഹത്തിന് വേണ്ടി തിരച്ചിൽ നടത്തിക്കൊണ്ടിരിക്കെയാണ് പരപ്പനങ്ങാടി ഉള്ളണം അട്ടക്കുളങ്ങര പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ അപകടം സംഭവിച്ച അതേ സ്ഥലത്ത് പാലച്ചിറമാട് വീണ്ടും വാഹന അപകടം സംഭവിച്ചു video

കാളികാവ് അടക്കാക്കുണ്ട് ടാപ്പിംഗ് തൊഴിലാളി വന്യജീവി ആക്രമണത്തിൽ മരണപ്പെട്ടു

മലപ്പുറം: കാളികാവ് അടക്കാക്കുണ്ടിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. ടാപ്പിങ് തൊഴിലാളിയായ ഗഫൂർ ആണ് മരിച്ചത്. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. ടാപ്പിങ്ങിന് പോയ സമയത്താണ് കടുവ ആക്രമിച്ചത്. കടുവയെക്കണ്ടപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു.എന്നാല്‍ ഗഫൂറിനെ കടുവ പിടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞതനുസരിച്ച് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ഗഫൂറിന്‍റെ മൃതദേഹം കണ്ടെത്തിയത്.

യാത്രക്കാർ ശ്രദ്ധിക്കുക; കൂരിയാട് ദേശീയ പാതയിലെ മണ്ണിടിച്ചിൽ; വാഹനങ്ങൾ വഴി തിരിച്ച് വിടുന്നു

ദേശീയപാത കൂരിയാട് പുതിയതായി നിർമ്മിച്ച  റോഡ് ഇടിഞ്ഞു.  മണ്ണിട്ട് ഉയർത്തിയ പുതിയ റോഡ് ആണ് താഴോട്ട് ഇടിഞ്ഞിരിക്കുന്നത്.  ഇതിന് താഴെയുള്ള സർവീസ് റോഡിൽ വലിയ വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. സമീപത്തെ സർവീസ് സ്റ്റേഷൻ്റെ  ഭാഗത്തുള്ള റോഡിലാണ് വിള്ളൽ ഉണ്ടായിരിക്കുന്നത്. വയലിലേക്ക് വരെ ഇതിൻറെ ആഘാതം ഉണ്ടായിട്ടുണ്ട്. വയലിലെ മണ്ണ് ഇളകിയ നിലയിലാണ്.  വയലിനോട് ചേർന്നുള്ള സൈഡ് ഭിത്തിയും ഇടിഞ്ഞു. ഏതാനും വാഹനങ്ങൾ റോഡിൽ കുടുങ്ങിയിട്ടുണ്ട്.  വലിയ അപകടമാണ് ഒഴിവായിട്ടുള്ളത്.  അപകട സമയത്ത് ഈ ഭാഗത്ത്  വാഹനങ്ങളില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി എന്നാണ് മനസ്സിലാകുന്നത്. സംഭവത്തെ തുടർന്ന് ഇതുവഴിയുള്ള  ഗതാഗതം സ്തംഭിച്ചു. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.  കൂരിയാട് നിലംപൊത്തിയത് അശാസ്ത്രീയതയുടെ കൂമ്പാരം; NHAI ഉണരുമോ?                     വേങ്ങര: കൂരിയാട് ദേശീയപാതയിൽ സർവീസ് റോഡ് ഇടിഞ്ഞുവീണ സംഭവം സംസ്ഥാനത്ത് ദേശീയപാത 66 ൻ്റെ നിർമ്മാണത്തിലെ അപാകതകളുടെയും സുരക്ഷാ വീഴ്ചകളുടെയും ഒടുവിലത്തെ ഉദാഹരണം മാത്രമാണ്....

വാടക കെട്ടിടത്തില്‍ നിന്ന് ലഹരി പിടികൂടിയാല്‍ ഉടമയും പ്രതിയാകും'; മുന്നറിയിപ്പുമായി എക്‌സൈസ്; കടുത്ത പ്രധിഷേധം..

ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ പുതിയ നീക്കവുമായി എക്‌സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളില്‍ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകള്‍ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റന്‍റ് എക്‌സൈസ് കമ്മീഷണര്‍. കെട്ടിടത്തില്‍ നിന്നും ലഹരി പിടികൂടിയാല്‍ വീട്ടുടമസ്ഥരും പ്രതികളാകും. വാടക നല്‍കുന്ന വ്യക്തികളുടേയും ഇടപാടുകളുടേയും അടിസ്ഥാനത്തില്‍ ഉടമകള്‍ക്ക് ബാധ്യതകള്‍ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇതര സംസ്ഥാന തൊഴിലാളികള്‍ പ്രതികളാകുന്ന ലഹരി കേസുകള്‍ കൂടുന്ന സാഹചര്യത്തിലാണ് ശക്തമായ നടപടി സ്വീകരിക്കുന്നത്. ഭവന ഉടമകള്‍ക്ക്ക ലഹരിക്കെതിരായ നിയമങ്ങളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ബോധവല്‍ക്കരണം നല്‍കുന്നതിന് പ്രത്യേക നടപടികളും ആരംഭിക്കു. കൂടാതെ ലഹരി ഉപയോഗിക്കുന്നവരുടെ കോണ്‍ടാക്‌ട് വിവരങ്ങള്‍ കൈമാറി സാമ്ബത്തിക ലാങം കണ്ടെത്തുന്നവരും നിരീക്ഷണത്തിലാണെന്നും അദ്ദേഹം. അതേസമയം, സോഷ്യൽ മീഡിയയിൽ ഈ മുന്നറിയിപ്പിന് എതിരെ കനത്ത പ്രതിഷേധം ആണ് നടക്കുന്നത്. കേരളത്തിൽ നിലവിൽ പ്രവാസികളായ ആളുകൾക്ക് വീടുകൾ വാടകയ്ക്ക് കൊടുക്കാൻ പൊതുവെ താത്പര്യം കുറവാണെന്നും ഈ ഒരു നിർദേശം കൂടി വന്നാൽ അത് ഭാവിയിൽ വലിയ പ്രശ്‌നങ്ങൾക്ക് കാര...