ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റായി പ്രൊഫ.ഖാദര്‍ മൊയ്തീനെയും ജനറല്‍ സെക്രട്ടറിയായി പി.കെ കുഞ്ഞാലിക്കുട്ടിയെയും തെരഞ്ഞെടുത്തു
പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മിറ്റി ചെയര്‍മാനായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും
ഇടി മുഹമ്മദ് ബഷീർ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായും. പി.വി അബ്ദുല്‍ വഹാബിനെ ട്രഷററായും തെരഞ്ഞെടുത്തു
രാത്രി വൈകി കടയും അടച്ചു വരുമ്പോളൊക്കെ കൊടപ്പനക്കൽ തറവാട്ടിലൊന്ന് കയറാതെ വീട്ടിലേക്ക് മടങ്ങാറില്ല പി കെ കുഞ്ഞാലികുട്ടി .ഒരിക്കൽ തങ്ങൾ പറഞ്ഞത്രെ "കച്ചോടൊക്കെ മതിയാക്കി കുഞ്ഞാപ്പ രാഷ്ട്രീയത്തിൽ ഇറങ്ങണം" ഒരു ഇടിത്തീ പോലെയായിരുന്നു ആവാക്ക്.'ഞാനിപ്പോളും രാഷ്ട്രീയയത്തിൽ ഇല്ല തങ്ങളെ, ഇങ്ങനെയൊക്കെ പോരെ' അനുസരണയുള്ള അനുയായി ഭവ്യതയോടെ ചോദിച്ചു.'പാണക്കാട് വാർഡിൽ നിന്നും നിങ്ങൾ കൗൺസിലറായി മത്സരിക്കണം'
രാഷ്ട്രീയ ബാലപാഠം അറിയുന്നതിന് മുന്നേ ആചെറുപ്പക്കാരൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചു ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലറായി ജയിച്ചു കയറി.പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല ആനേതാവിന്. കേരളാ രാഷ്ട്രീയത്തിലെ മുടിചൂടാ മന്നനായി മുസ്ലിം സമൂഹത്തിലെ കിരീടം വെക്കാത്ത സുൽത്താനായി അദ്ദേഹംവാണു...സംഘടനയെയും ഭരണവും ഒരുപോലെ അദ്ദേഹം കൈകാര്യം ചെയ്തു.തൊട്ടത്തിനെയെല്ലാം പൊന്നാക്കി...
ഇന്ന് മുസ്ലിം ലീഗിന്റെ ദേശീയ ജനറൽ സെക്രെട്ടറിയായി കുഞ്ഞാപ്പയെ തെരഞ്ഞെടുത്തപ്പോൾ ഏറെ പ്രദീക്ഷയിലാണ് ന്യുനപക്ഷവും ഒപ്പം ദളിത് പിന്നോക്ക ജന വിഭാഗവും. ദേശീയ തലത്തിൽ ഉയർന്നു വരുന്ന വെല്ലുവിലുകളെ തരണം ചെയ്ത് മുസ്ലിം ലീഗിന്റെ പ്രതാപ കാലം വീണ്ടെടുക്കുവാൻ പുതിയ നേതൃത്വത്തിന് സാധിക്കട്ടെ...