തിരൂർ :മലപ്പുറം റോഡിനെ ബന്ധിപ്പിക്കുന്ന തിരൂർ സിറ്റി ജംഗ്ഷനിലെ റയിൽവേ മേൽപ്പാലം തകർന്നു. ഒഴിവായത് വൻ ദുരന്തം .നിറയെ യാത്രക്കാരുമായി യാത്രാ ബസ് കടന്നു പോയ ഉടനെയാണ് പഴയ പാലം തകർന്നത് .പോലീസും പൊതുമരാമത്ത് അധികൃതരും സ്ഥലത്തെത്തി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു.ഇതിന്റെ മുകളിലൂടെയാണ് വാട്ടർ അതോറിറ്റി പൈപ്പ് പോകുന്നത്. ഇത് ലീക്കായി ദിവസവും വെള്ളം ഒഴുകിയതും അപകടത്തിന് ആക്കം കൂട്ടി. പുതിയ പാലം റയിൽവേ പണി കഴിഞ്ഞ് ഏൽപിച്ചിട്ട് വർഷത്തോളമായെങ്കിലും പൊതുമരാമത്ത് ചുവപ്പ് നാടയിൽ കുടുങ്ങി കിടക്കുകയാണ്. ഇതിലേറെ അപകട ഭീതിയിലാണ് താഴെപ്പാലം പാലവും .മൂന്ന് പുതിയ പാലങ്ങളാണ് അധികൃത അനാസ്ഥയിൽ തൂണിൽ തുടരുന്നത്.ഗതാഗതം പൂർണമായി നിരോധിച്ചു
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്‌ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്‌പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി