ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഏറ്റവും പുതിയ അപ്ഡേറ്റ്

സാഹോദര്യ പദയാത്ര നാളെ വേങ്ങരയിൽ സ്വീകരണം

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എടരിക്കോട് ഉണ്ടായ അപകടത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ VIDEO

എടരിക്കോട് ഉണ്ടായ അപകടത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ 30 പേർക്ക് പരിക്ക് രണ്ട് പേർ മരണപ്പെട്ടു.  അപകടത്തിൽപ്പെട്ടത് 15ലധികം വാഹനങ്ങൾ   ട്രെയിലർ ലോറി നിയന്ത്രണം വിട്ട് ലോറിയും കാറുകളും ബൈക്കുകളും ഉൾപ്പെടെ 15ലധികം വാഹനങ്ങളിലാണ് ഇടിച്ചത്.  മുപ്പതോളം പേർക്ക് പരിക്കേറ്റു.  പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകട സ്ഥലത്ത് നിന്നും വാഹനങ്ങളെല്ലാം നീക്കം ചെയ്ത് റോഡ് ഗതാഗത യോഗ്യമാക്കി  പോലീസും ഫയർഫോഴ്സും നാട്ടുകാരും സന്നദ്ധപ്രവർത്തകരും ആംബുലൻസ് കൂട്ടായ്മയും ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.  തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശിയായ ദുആ എന്ന ഒരു വയസ്സുകാരിയും, ആട്ടിരി പള്ളിപ്പുറം സ്വദേശി വടക്കേതിൽ  മുഹമ്മദ് അലിയും മരണപ്പെട്ടു.  മരണപ്പെട്ടവരുടെ മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. VIDEO

കണ്ണീർ ഉണങ്ങും മുമ്പേ..; എടരിക്കോട് അപകട വളവിൽ ലോറി മതിലിടിച്ച് തകർന്നു; മൂന്നുപേർക്ക് പരിക്ക്..!

കോട്ടക്കൽ എടരിക്കോട് പാലച്ചിറമാട് വളവിൽ നിയന്ത്രണം വിട്ട ലോറി വീടിൻറെ മതിലിടിച്ചു അപകടം. ഇന്ന് പുലർച്ചെ 3.10 ന് നടന്ന അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു .ഇതിൽ രണ്ടുപേരെ കോട്ടക്കൽ മിംസ്‌ ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ലോറിക്കും മതിലിനും ഇടയിൽ കുടുങ്ങിക്കിടന്ന ഒരാളെ വളരെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് തിരൂരിൽ നിന്നും എത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുറത്തെടുത്ത് ഹോസ്പിറ്റലിലേക്ക് മാറ്റിയത്. ഹൈവേയിലൂടെ പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് വീട്ടുവളപ്പിലേക്ക് ഇടിച്ചു കയറി മറിയുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. കഴിഞ്ഞദിവസം എടരിക്കോട് മമ്മാലിപ്പടിയിൽ വാഹനാപകടത്തിൽ രണ്ട് പേർ മരണപ്പെട്ടിരുന്നു. ഒതുക്കുങ്ങൽ സ്വദേശി വടക്കേതിൽ മുഹമ്മദലി, തൃശൂർ വടക്കാഞ്ചേരി സ്വദേശി ദുആ (രണ്ട്) എന്നിവരാണ് മരിച്ചത്‌. അപകടത്തിൽ 30 ലധികം പേർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി നിരവധി വാഹനങ്ങളിൽ കൂട്ടിയിടിക്കികയായിരുന്നു. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം.

കോട്ടക്കൽ എടരിക്കോട് ദേശീയപാതയിൽ കണ്ടെയ്നറിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് വൻ അപകടം.

മലപ്പുറം : കോട്ടക്കൽ എടരിക്കോട് ഹൈവേയിൽ ബ്രേക്ക് നഷ്ടപ്പെട്ട കണ്ടെയ്നർ ലോറി പിറകോട്ട് വന്നു അപകടം. നിരവധി കാറുകളിലും ബൈക്കുകളിലും ഇടിച്ച് വൻ അപകട പരമ്പരയാണ് ഉണ്ടായിട്ടുള്ളത്.കോട്ടക്കൽ മമ്മാലിപ്പടിയിൽ വാഹനാപകടത്തിൽ 8 ലധികം പേർക്ക് പരിക്കേറ്റു. ഒരാൾ മരണപ്പെട്ടു. ഒതുക്കുങ്ങൽ സ്വദേശിയായ വടക്കേതിൽ മുഹമ്മദലി എന്ന വ്യക്തിയാണ് മരണപ്പെട്ടത്.  മൃതദേഹം കോട്ടക്കൽ അൽമാസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി   കണ്ടെയ്നർ ലോറി പുറകോട്ട് വന്നു നിരവധി  വാഹനങ്ങളിൽ ഇടിച്ച് കയറുകയായിരുന്നു. ഇന്ന് രാത്രി 09:0 മണിയോടെയാണ് അപകടം നടന്നത്.        നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി കാറുകൾ, ഇരുചക്ര വാഹനങ്ങളിൽ അടക്കം നിരവധി വാഹനങ്ങളിൽ ഇടിച്ചു കയറി. മറ്റു വാഹനങ്ങളിൽ ഉള്ളവർക്കാണ് പരിക്കേറ്റത്. ഉടൻ തന്നെ നാട്ടുകാരും പോലീസും സന്നദ്ധ സേനാപ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. പരിക്കേറ്റവരെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ദേശീയ പാതയിൽ നിന്ന് സർവീസ് റോഡിലേക്ക് ഇറങ്ങിയ ശേഷമുള്ള ജങ്ഷനിൽ ആണ് അപകടം നടന്നത്. ലോറിയുടെ ബ്രെക്ക് നഷ്ടമായതാണ് അപകട കാരണം എന്നാണ് പ്രാഥമിക ന...

വേങ്ങര മണ്ഡലത്തിൽ 5 മൌണ്ടഡ് ചാര്‍ജ്ജിങ് സ്റ്റേഷനുകൾ ഉടൻ സ്ഥാപിക്കും pk KUNHALIKUTTY

ഇലക്ട്രിക് കാർ/സ്കൂട്ടർ/ ഓട്ടോറിക്ഷ മുതലായവക്ക് ഏറെ ഉപകാരപ്പെടുന്ന പോള്‍ മൌണ്ടഡ് ചാര്‍ജ്ജിങ് സ്റ്റേഷൻ സ്ഥാപിക്കുന്നതിന്റെ ആദ്യ ഘട്ട പ്രവർത്തനമെന്നോണം വേങ്ങര നിയോജക മണ്ഡലത്തിലെ ഒതുക്കുങ്ങൽ ടൗൺ, ഇരിങ്ങല്ലൂർ, വേങ്ങര പോലീസ് സ്റ്റേഷൻ പരിസരം, കൂരിയാട്, കൊളപ്പുറം എന്നിവിടങ്ങളിൽ പോള്‍ മൌണ്ടഡ് ചാര്‍ജ്ജിങ് സ്റ്റേഷൻ ആരംഭിക്കുകയാണ്. തുടർന്ന് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നുണ്ട് 

മീഡിയവണിന്റെ സംപ്രേഷണം വീണ്ടും നിറുത്തി.മീഡിയവണിന്റെ സംപ്രേഷണംതടഞ്ഞതിന് എതിരെ മാനേജ്മെന്റ് നൽകിയ ഹരജി ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ്

മീഡിയവണിന്റെ സംപ്രേഷണം തടഞ്ഞതിന് എതിരെ മാനേജ്മെന്റ് നൽകിയ ഹരജി ഹൈക്കോടതി തള്ളിയിരിക്കുകയാണ്..  ബഹുമാനപ്പെട്ട കോടതി വിധി മാനിച്ച് സംപ്രേഷണം തൽക്കാലം നിർത്തുകയാണ്... കേന്ദ്ര സർക്കാരിന്റെ നടപടിക്ക് എതിരെ നിയമപോരാട്ടം തുടരും.. ഉടൻ തന്നെ അപ്പീലുമായി ഡിവിഷൻ ബെഞ്ചിനെ സമീപിക്കും.. നീതി പുലരും എന്ന വിശ്വാസം ആവർത്തിക്കട്ടെ.. പ്രേക്ഷകർ നൽകുന്ന പിന്തുണയ്ക്ക് അകമഴിഞ്ഞ നന്ദി..മീഡിയവണിന്റെ സംപ്രേഷണം തടഞ്ഞതിന് എതിരെ മാനേജ്മെന്റ് നൽകിയ ഹരജി ഹൈക്കോടതി തള്ളിയിരിക്കുകയാണ്.. ബഹുമാനപ്പെട്ട കോടതി വിധി മാനിച്ച് സംപ്രേഷണം തൽക്കാലം നിർത്തുകയാണ്... കേന്ദ്ര സർക്കാരിന്റെ നടപടിക്ക് എതിരെ നിയമപോരാട്ടം തുടരും.. ഉടൻ തന്നെ അപ്പീലുമായി ഡിവിഷൻ ബെഞ്ചിനെ സമീപിക്കും.. നീതി പുലരും എന്ന വിശ്വാസം ആവർത്തിക്കട്ടെ.. പ്രേക്ഷകർ നൽകുന്ന പിന്തുണയ്ക്ക് അകമഴിഞ്ഞ നന്ദി.. (മീഡിയ ഒൺ ഫേസ്ബുക്ക് പോസ്റ്റ്‌ )

വാഴക്കുല കാണാൻ നാട്ടുകാരുടെ തിരക്കാണ്. ഒന്നര മീറ്ററാണ് ഈ ഭീമൻ വാഴക്കുലയുടെ നീളം.

 ഒന്നര മീറ്ററാണ് ഈ ഭീമൻ വാഴക്കുലയുടെ നീളം. തളിപ്പറമ്പ് ചുഴലി ചെങ്ങളായി പഞ്ചായത്തിലെ താഴത്തുവീട്ടിൽ ഒതയോത്ത് രമേശന്റെയും സജിനയുടെയും കൃഷിയിടത്തിൽ വിളഞ്ഞ വാഴക്കുല കാണാൻ നാട്ടുകാരുടെ തിരക്കാണ്. ഒന്നര മീറ്ററാണ് ഈ ഭീമൻ വാഴക്കുലയുടെ നീളം. കുലയിൽ തിങ്ങിനിറഞ്ഞു കായകളുമുണ്ട്. കൃഷി വകുപ്പിന്റെ കരിമ്പം അഗ്രികൾചർ ഫാമിൽ നിന്നു കഴിഞ്ഞ വർഷം സജിന വാങ്ങിയ ടിഷ്യു കൾചർ വാഴത്തെയാണ് ഇപ്പോൾ വിളവെടുത്തത്. കഴിഞ്ഞ ലോക്‌ഡൗൺ കാലത്താണ് കണ്ണൂർ സർവകലാശാലയിലെ ജീവനക്കാരിയായ സജിന കൃഷിയിലേക്കു തിരിഞ്ഞത്. രമേശൻ ഗൾഫിലായിരുന്നതിനാൽ കൃഷികാര്യങ്ങളെല്ലാം നോക്കിയതു സജിന തന്നെയാണ്. പച്ചക്കറിക്കൃഷിയിൽ നിന്നു ധാരാളം വിളവു ലഭിച്ചു. ഭീമൻ വാഴക്കുലയെക്കുറിച്ചു ഫാമിൽ വിളിച്ചറിയിച്ചപ്പോൾ സ്വർണമുഖി ഇനത്തിൽപെട്ട വാഴയാകാമെന്നാണ് അധികൃതർ പറഞ്ഞതെന്നു സജിന പറയുന്നു. വാഴയ്ക്കും നല്ല ഉയരമുണ്ട്. വാഴക്കുലയിലെ കായകൾ പഴുത്തു തുടങ്ങിയിട്ടുണ്ട്. ഭീമൻ വാഴക്കുല മധുരംകൊണ്ടും അത്ഭുതപ്പെടുത്തുമോ എന്നറിയാനുള്ള ആകാംക്ഷയിലാണു സജിനയും കുടുംബവും. Copied

അതിരപ്പിള്ളി കണ്ണൻകുഴിയിൽ അഞ്ചുവയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു

അതിരപ്പിള്ളിയില്‍ അഞ്ച് വയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു; പിതാവിന് പരിക്ക്*  തൃശൂർ: അതിരപ്പിള്ളിയിൽ അഞ്ച് വയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു. അതിരപ്പള്ളി കണ്ണൻകുഴി സ്വദേശി നിഖിലിന്റെ മകൾ ആഗ്നീമിയ ആണ് മരിച്ചത്. നിഖിലിനും ഭാര്യാ പിതാവ് ജയനും സാരമായ പരിക്കുകളേറ്റിട്ടുണ്ട്. പുത്തൻചിറ സ്വദേശികളായ നിഖിലിനും മകളും ബന്ധുവീട്ടിലെത്തിയപ്പോഴാണ് ദാരുണമായ സംഭവമുണ്ടായത്. വൈകുന്നേരം ആറരയോടെ വീടിനു സമീപത്ത് നിൽക്കുകയായിരുന്ന ഇവരെ ഒറ്റയാൻ ആക്രമിക്കുകയായിരുന്നു. ആനയെ കണ്ട് ചിതറിയോടുന്നതിനിടെ നിലത്തുവീണ കുഞ്ഞിനെ ആന ചവിട്ടി. കുഞ്ഞിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് നിഖിലും ഭാര്യാപിതാവിനും പരിക്കേറ്റത്.മൂന്ന് പേരെയും ഉടനെ ചാലക്കുടിയിലെ സെന്റ് ജെയിൻസ് ആശുപത്രിയിലെത്തിച്ചെങ്കിലും ആഗ്നീമിയ മരണപ്പെട്ടു. നാട്ടുകാർ ചേർന്ന് ആനയെ ഓടിക്കുകയായിരുന്നു. പ്രദേശത്തെ കാട്ടാന ഭീഷണിയെക്കുറിച്ച് പ്രദേശവാസികൾ പലതവണ പരാതികൾ ഉന്നയിച്ചിട്ടുണ്ട്

ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്ന ‘കച്ചാ ബദാം സോങ് ’ (Kacha Badam )എന്താണ് ?

  👉ടിക് ടോക്ക് ഇന്ത്യയിൽ ബാൻ ചെയ്തതോടെയാണ് ഇൻസ്റ്റാഗ്രാം റീൽസ് സജീവമാകുന്നത്. എന്നാൽ വെറും സിനിമ ഡയലോഗുകളും , പാട്ടുകളും മാത്രമല്ലാതെ വന്ന മറ്റൊരു ട്രെൻഡായിരുന്നു സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഡയലോഗുകൾ വച്ച് റാപ്പ് ഗാനങ്ങൾ സൃഷ്ടിക്കുന്നത്. അങ്ങനെ സമൂഹ മാധ്യമം ഏറ്റെടുത്ത നിരവധി റാപ്പ് ഗാനങ്ങൾ ഇന്ത്യയിലുണ്ട്. അതിനുദാഹരണമാണ് കുറച്ചു കാലം മുൻപ് പ്രേക്ഷകർ ഏറ്റെടുത്ത'പെർഫെക്റ്റ് ഓക്കേ..'' എന്നത്. എന്നാൽ ഇപ്പോൾ ലോകമെമ്പാടും ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്നത് മറ്റൊന്നാണ് ''കച്ചാ ബദാം..'' എന്ന ഒരു കപ്പലണ്ടിക്കച്ചവടക്കാരന്റെ പാട്ട്.  ഭൂപന്‍ ബാഡ്യാകര്‍ എന്ന കപ്പലണ്ടിക്കച്ചവടക്കാരന്റെ വെറുമൊരു പാട്ട് റാപ്പായി മാറി സോഷ്യൽ മീഡിയയിൽ തരംഗമാകാൻ അധിക നാളുകൾ ഒന്നും വേണ്ടി വന്നില്ല.ഇന്ത്യക്കകത്തും , പുറത്തും ഇന്‍സ്റ്റഗ്രാം റീലുകളിലും , ടിക് ടോക് വീഡിയോകളിലും 'കച്ചാ ബദാം' വേറെ ലെവൽ വൈറലാണ്. ഭൂപന്‍ ബാഡ്യാകര്‍ തന്റെ ബൈക്കിന്റെ പിന്നിൽ കെട്ടി വെച്ച കപ്പലണ്ടിച്ചാക്കുമായി വിൽപ്പനക്കെത്തുമ്പോൾ അവിടെ ആളുകളെ ആകര്‍ഷിക്കാൻ വേണ്ടി പാടുന്ന ഗാനമായിരുന്നു ''കച്ചാ ബദാം....

വലിയോറ മിനി ബസാർ ജംഗ്ഷനിലെ EK സ്റ്റോർ ഉടമയുമായ എഴുവത്തും കട്ടിൽ ഹംസ കാക്ക മരണപെട്ടു

മരണ വാർത്ത വലിയോറ: പരപ്പിൽ പാറ പൂക്കുളം ബസാർ സ്വദേശിയും വലിയോറ മിനി ബസാർ ജംഗ്ഷനിലെ EK സ്റ്റോർ ഉടമയുമായ എഴുവത്തും കട്ടിൽ ഹംസ കാക്ക ഇന്ന് ഉച്ചക്ക് ഹൃദയാഘാദം മൂലം കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിൽ വെച്ച് മരണപെട്ട വിവരം അറിയിക്കുന്നു. പരേതന്റെ ജനാസ നമസ്കാരം ഇന്ന് വൈകുന്നേരം 5.30ന് പുത്തനങ്ങാടി ജുമാ മസ്ജിദിൽ.

രാക്ഷസക്കണവ:8 കൈകളും തളികപോലെ വലിയ 2 കണ്ണുകളും ഉള്ള കടലിലെ പേടിസ്വപ്നം GiantSquid

രാക്ഷസക്കണവ: 8 കൈകളും തളികപോലെ വലിയ 2 കണ്ണുകളും ഉള്ള കടലിലെ പേടിസ്വപ്നം...! 2004ലാണ്, ജപ്പാനിലെ ചില ശാസ്ത്രജ്ഞർ, ലോകത്തെ ഏറ്റവും വലിയ കണ്ണുകളുള്ള ജീവിയായി കരുതപ്പെടുന്ന രാക്ഷസക്കണവകളെ കണ്ടെത്തി ചിത്രങ്ങൾ പകർത്തിയത്. ഏകദേശം 25 സെൻ്റീമീറ്ററോളം വ്യാസമുള്ള ഈ വലിയ കണ്ണുകളാണ്, ആഴക്കടലിലെ തങ്ങളുടെ പ്രധാന വേട്ടക്കാരായ സ്പേം തിമിംഗലങ്ങളുടെ പോക്കും വരവും അറിയുന്നതിനും, അവയിൽ നിന്നും രക്ഷ നേടുന്നതിനും രാക്ഷസക്കണവകളെ സഹായിക്കുന്നത്. 8 കൈകളെ കൂടാതെ നീണ്ട കൈകൾ പോലെയുള്ള 2 ടെൻ്റക്കിൾസ് എന്ന ഘടനകളും ഇവയ്ക്കുണ്ട്. 33 അടിയോളം നീളമുള്ള ഈ ടെൻ്റക്കിൾസ് ഉപയോഗിച്ചാണ് ഇവ ഭക്ഷണം വായിലേക്ക് എത്തിക്കുന്നത്. മീനുകളേയും, കൊഞ്ചുകളേയും, കടൽജീവികളേയും ഭക്ഷിക്കുന്ന രാക്ഷസക്കണവകൾ ചെറിയ തിമിംഗലങ്ങളെ പോലും ഇരയാക്കാറുണ്ടെങ്കിലും, മനുഷ്യരെ ഭക്ഷണമാക്കാറുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. മാൻ്റിൽ എന്ന പ്രത്യേക അവയവം വഴി വെള്ളം ശരീരത്തിലേക്ക് വലിച്ചെടുത്ത്, പിന്നോട്ട് ശക്തിയിൽ തെറിപ്പിച്ച് മുന്നോട്ടു നീങ്ങുന്ന രാക്ഷസക്കണവകൾ ലോകത്തുള്ള എല്ലാ സമുദ്രങ്ങളിലും ഉണ്ടെങ്കിലും, തെക്കൻ ആഫ്രിക്ക, ഓസ്ട്രേലിയ, വടക്കൻ അമേരിക്ക, ...

കോലാൻ കോലി എന്നീ പേരുകളിൽ അറിയപ്പെടുന്ന മത്സ്യം freshwater garfish Xenentodon cancila

പുഴകളിലും കുളങ്ങളിലും തൊടുകളിലും മറ്റും  സാധാരണയായി കണ്ടുവരുന്ന ഒരു ശുദ്ധജലമത്സ്യമാണിത്. ഈ മത്സ്യത്തെ കോലി  കോലാൻ freshwater garfish എന്നീ പേരുകളിലൊക്കെ അറിയപെടുന്നു ഈ മത്സ്യത്തിന്റെ ശാസ്ത്രനാമം  Xenentodon cancila എന്നാണ്. ജലാശയങ്ങളിൽ ഉപരിതലത്തിലായാണ് ഇവയെ കാണുക. ഒഴുക്കു കുറഞ്ഞ നദികളിലും തോടുകളുലുമെല്ലാം ഒറ്റയ്ക്കോ ചെറുകൂട്ടങ്ങളോ ആയി ഇവ നീങ്ങുന്നത് കാണാം. ഭക്ഷ്യയോഗ്യമായ മത്സ്യമാണ്. വെള്ളത്തിന്റെ മുകളിൽ അനങ്ങാതെ നിന്ന്  ചെറുമീനുകളെ വേട്ടയാടിപ്പിടിചോ ഏറെ നേരം ഉപരിതലത്തിൽ റോന്തു ചുറ്റി നടന്നശേഷം കൂട്ടമായി പോകുന്ന ചെറു  മീനുകൾക്കിടയിലേക്ക് ഊളയിടുന്ന കോലാൻ പരുന്ത് കോഴിക്കുഞ്ഞിനെ കൊതിയെടുക്കുന്നത്പോലെ ചെറുമീനുകളെ ചുണ്ടിൽ കൊരുത്ത് കൊണ്ടുപോകുന്നത് കാണാം.

നിധി കണ്ടെടുത്തു മലപ്പുറം ട്രഷറിറ്റിയിലേക്ക് മാറ്റി

മണ്ണഴിയിൽ നിന്നും നിധി കണ്ടെടുത്തു, ട്രഷറിറ്റിയിലേക്ക് മാറ്റി കോട്ടക്കൽ: ചേങ്ങോട്ടൂരിലെ മണ്ണഴിയിൽ നിന്നും സ്വർണ്ണ നിധി കണ്ടെത്തി.തൊഴിലുറപ്പു ജോലിക്കാർ  തെങ്ങിന് തടം തുറക്കുന്നതിനിടെ മണ്ണഴി സ്വദേശി തേക്കേമുറി പുഷ്‌പരാജിൻ്റെ പറമ്പിൽ നിന്നാണ് നിധി കണ്ടെത്തിയത്. മലപ്പുറം ആർക്കിയോളജിക് വിഭാഗം എത്തി നിധി ട്രഷറിയിലക്ക് മാറ്റി. സ്വർണനാണയം പോലെയാണ് വസ്തുക്കൾ. കൂടുതൽ പരിശോധനകൾ നടത്തിയാലെ വ്യക്തത വരികയുള്ളൂ (5/2/2022)

വയനാട് ടൂർ പ്ലാൻ ചെയ്യുന്നവർക്ക് 100% ഉപകാരപ്പെടും ഇത്; 32 സ്ഥലങ്ങളും ഫുൾ വിവരവും wayanad trips

വയനാടൻ ടൂറിസം  വയനാട് ടൂർ പ്ലാൻ ചെയ്യുന്നവർക്ക് 100% ഉപകാരപ്പെടും ഇത്; 32 സ്ഥലങ്ങളും ഫുൾ വിവരവും.. ഒരു round-trip ഇൽ നിങ്ങൾക്ക് എങ്ങനെ വയനാട് മൊത്തമായി കണ്ടു തീർക്കാം എന്നാണ് ഇവിടെ വിവരിക്കുന്നത് . അടിവാരത്തുനിന്നു തുടങ്ങി ആദ്യം എത്തുന്ന സ്ഥലം പിന്നെ അതിന്റെ തൊട്ടടുത്ത് എന്ന രീതിയിൽ ആണ് ക്രമീകരിച്ചിട്ടുള്ളത് വയനാടിനെ കുറിച്ച് വ്യക്തമായ ധാരണയോടികൂടി കൂടി അല്ല ആരും വയനാട് കാണാൻ വരുന്നത് ,വയനാട് കാണണം എന്ന ആവേശത്തിൽ എല്ലാവരും ചാടി പുറപ്പെടും , ചുരവും പൂക്കോട് തടാകവും സൂചിപ്പാറ വെള്ളച്ചാട്ടവും കണ്ടു കഴിഞ്ഞാൽ പിന്നെ ആകെ തപ്പൽ ആയി കൂട്ടുകാരെ വിളിയോട് വിളി ആയി ,അന്നേരം കിട്ടും തിരുനെല്ലിയും ബാണാസുരസാഗർ dam ഉം കൂടെ ചെംബ്ര മലയും കുറുവദ്വീപും ഇതൊക്കെ വെവ്വേറെ ദിശയിൽ ആയതു കൊണ്ട് ഏതെൻകിലും ഒന്ന് കണ്ടു നേരെ തിരിച്ചു പോരും അല്ലെൻകിൽ നേരെ മുത്തങ്ങ-ഗുണ്ടൽപേട്ട് വഴി മൈസൂർ ഇതാണ് വയനാട് കാണാൻ പോകുന്ന ഭൂരിഭാഗം ആളുകളുടെയും അവസ്ഥ .ശരിയല്ലേ ? മലപ്പുറം ,കോഴിക്കോട് , കണ്ണൂർ ജില്ലക്കാർക്ക് ഇടക്കിടക്ക് വയനാട്ടിൽ പോകാൻ അവസരം ഉണ്ട് , മറ്റു ജില്ലക്കാർ ഒരു പാടു ദൂരെ നിന്നു ലീവ് ഒക്കെ കഷ്ട്ടപെട്ടു സംഘ...

മൂലംകുഴി ബീച്ചിലെത്തിയ ഡോള്‍ഫിന്റെ രക്ഷകരായി വില്‍ഫ്രഡും മകള്‍ എയ്ന്ചലും.. kerala Dolphin rescue

കടല്‍ മുഖത്ത് അതിജീവന ഭീഷണി നേരിടുന്ന സസ്തനി ആണ് ഡോള്‍ഫിന്‍.. ഇന്ന് കൊച്ചി മൂലംകുഴി ബീച്ച് പരിസരത്ത് എത്തിയ ഏകദേശം 2മീറ്റര്‍ നീളവും 17കിലോനോളം തൂക്കവും വരുന്ന സാരമായ പരുക്കുകളോടു കൂടിയ ഡോള്‍ഫിനെ രക്ഷിച്ച് കടലിലേക്ക് തന്നെ വിടാന്‍ ശ്രമം നടത്തിയത് സാഹസികനായ അച്ഛനും അദ്ദേഹത്തിന്റെ 16കാരി മകളും.. ഇന്റര്‍ഡൈവ് അക്കാദമി എം. ഡി. വില്‍ഫ്രഡ് സി. മാനുവലും മകള്‍ ഏയ്ന്ചലും അതിസാഹസികമായാണ് ഈ സഹജീവിക്ക് കരുതലായത്.. ഏകദേശം 70 കിലോ ഭാരമുളള ഡോള്‍ഫിനെ കൈകളില്‍ താങ്ങി കടലിലേക്ക് 2 കിലോ മീറ്റര്‍ ആണ് ഇവര്‍ നീന്തിയത്.. ഫോര്‍ട്ടുകൊച്ചി അഴിമുഖത്ത്  കപ്പല്‍ചാലിന് തലങ്ങും വിലങ്ങും ഡോള്‍ഫിനുകള്‍ നടത്തുന്ന അഭൃാസപ്രകടനം സ്ഥിരം കാഴ്ചയാണ്... പലപ്പോഴും ജലയാനങ്ങളുടെ പ്രൊപ്പല്ലര്‍ അടക്കമുളള യന്ത്ര ഭാഗങ്ങള്‍ കൊണ്ട് ഇവയ്ക്ക് പരുക്കേല്‍ക്കുന്നതും പതിവാകാം.. ഇത്തരത്തില്‍ ഗുരുതരമായ പരുക്കുണ്ടാക്കുന്ന  അസ്വസ്ഥൃം മൂലം ശ്വസിക്കാനായി കരയ്ക്കെത്തുന്ന ഡോള്‍ഫിനുകളെ ചികിത്സിക്കാന്‍ പ്രതൃേക സാന്ച്വറികളോ മറ്റു സംവിധാനമോ നമ്മുടെ കേന്ദ്ര - കേരളാ സര്‍ക്കാരുകള്‍ ഒരുക്കിയിട്ടില്ല എന്നതാണ് ഖേദകരം..  കടലുകളുമായി മൂന...

കോഴിക്കോട് വിമാനത്താവളം; റൺ വേ നീളം കുറക്കില്ല; എം.പി മാരുടെ സംഘത്തിന് വ്യോമയാനമന്ത്രിയുടെ ഉറപ്പ്

ന്യൂഡൽഹി: കോഴിക്കോട് വിമാനത്താവളത്തിന്റെ റൺവേ നീളം കുറക്കുന്ന നടപടിയുമായി മുന്നോട്ട് പോകില്ലെന്ന് വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എം.പി മാരുടെ സംഘത്തെ അറിയിച്ചു. വിഷയത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രീ വി മുരളീധരന്റെ നേതൃത്വത്തില്‍ മലബാറിൽ എംപിമാരുടെ സംഘം കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ശ്രീ. ജ്യോതിരാദിത്യ സിന്ധ്യയെ സന്ദർശിച്ച വേളയിലാണ് ഇക്കാര്യമറിയിച്ചത്. എം.പിമാരായ ഡോ. അബ്ദുസ്സമദ്‌ സമദാനി, എം.കെ രാഘവൻ, ഇ.ടി മുഹമദ്‌ ബഷീർ, പിവി അബ്ദുൾ വഹാബ്, വി.കെ. ശ്രീകണ്ഠൻ, രാജ്മോഹന്‍ ഉണ്ണിത്താന്‍ എന്നിവരടങ്ങുന്ന സംഘമാണ് മന്ത്രിയെ കണ്ടത്. കേരളത്തിലെ 20 എം.പിമാര്‍ ഒപ്പുവെച്ച വിശദമായ പ്രതിഷേധ കുറിപ്പ് വ്യോമയന മന്ത്രിക്ക് കൈമാറി. അടിയന്തിരമായി നടപടി നിർത്തിവെക്കണമെന്നും റൺവേ വെട്ടികുറക്കാനുള്ള നീക്കത്തിന്‌ കക്ഷിരാഷ്ട്രീയ ഭേദമന്യേ സമൂഹമൊന്നടങ്കം എതിരാണെന്നും സംഘം വ്യക്തമാക്കി. റൺവേ നീളം കുറക്കുന്നത് സുരക്ഷ വർദ്ധിപ്പിക്കുകയല്ല ഓപ്പറേഷൻ കൂടുതൽ സങ്കീർണ്ണമാക്കുകയാണ് ചെയ്യുന്നത്. ഇത്തരം നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുന്നതിനു പകരം EMAS സ്ഥാപിച്ച് പൂര്‍ണമായ സുരക്ഷ ഉറപ്പു വരുത്...

ഇന്ത്യയിലെ ആദ്യത്തെ ഗ്രാഫീൻ ഇന്നവേഷൻ സെൻ്റർ കേരളത്തിൽ ആരംഭിക്കുന്നു. graphin

ഇന്ത്യയിലെ ആദ്യത്തെ ഗ്രാഫീൻ ഇന്നവേഷൻ സെൻ്റർ കേരളത്തിൽ ആരംഭിക്കുന്നു. വജ്രത്തേക്കാൾ കാഠിന്യമുള്ളതും ഉരുക്കിനേക്കാൾ പതിന്മടങ്ങു ശക്തിയുള്ളതും കാർബണിൻ്റെ ഒറ്റപാളി ഗുണഭേദവുമായ ഗ്രാഫീൻ ശാസ്ത്രസാങ്കേതിക മേഖലയിൽ പുതിയ യുഗത്തിനു തുടക്കമിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിലിക്കണിനു പകരം വയ്ക്കാൻ മികച്ച വൈദ്യുത-താപ ചാലകമായ ഗ്രാഫീനാകുമെന്നും ആ മാറ്റം അടുത്ത തലമുറ ഇലക്ട്രോണിക്സിൻ്റെ നാന്ദി കുറിയ്ക്കുമെന്നും കരുതപ്പെടുന്നു. അതോടൊപ്പം ഊർജ്ജോല്പാദനത്തിലും വൈദ്യശാസ്ത്രത്തിലും വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഗ്രാഫീൻ ഉപയോഗിച്ചുള്ള സാങ്കേതിക വിദ്യകൾക്ക് കഴിയുമെന്നു പ്രതീക്ഷിക്കുന്നു. ലോകമാകെ നടന്നു വരുന്ന അതിനൂതനമായ ഗ്രാഫീൻ ഗവേഷണത്തിൽ പങ്കു ചേരാനും സംഭാവനകൾ നൽകാനും ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിനു സാധിക്കുമെന്നത് അഭിമാനകരമാണ്.  അതോടൊപ്പം സംസ്ഥാനത്തിൻ്റെ ശാസ്ത്രഗവേഷണങ്ങൾക്കും വ്യാവസായിക മേഖലയ്ക്കും പുതിയ കുതിപ്പു നൽകാനും ഈ സംരംഭത്തിനു സാധിക്കും. 86.41 കോടി രൂപ ചെലവിൽ തൃശൂരിൽ ആരംഭിക്കുന്ന ഇന്ത്യാ ഇന്നൊവേഷൻ സെൻ്റർ ഫോർ ഗ്രാഫീൻ (IICG) പദ്ധതി കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയും സെൻ്റർ ഫോർ ...

PK കുഞ്ഞാലികുട്ടി തെങ്ങ് കയറ്റ യന്ത്രം വിതരണോൽഘാടനം നിർവഹിച്ചു

വേങ്ങര: തെങ്ങുകൃഷിയാണ് നാട്ടിലെ കൃഷിയുടെ നട്ടല്ലെന്നും അതിൽ പരിഷ്‌കാരങ്ങൾ വരേണ്ടത് ആവശ്യമാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ. കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി വേങ്ങര ഗ്രാമപ്പഞ്ചായത്ത് കർഷകർക്ക് അനുവദിച്ച തെങ്ങുകയറ്റയന്ത്രങ്ങളുടെ വിതരണവും യന്ത്രങ്ങളുപയോഗിച്ച് തെങ്ങുകയറാനുള്ള പരിശീലനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 150 കർഷകർക്കാണ് യന്ത്രങ്ങൾ വിതരണം ചെയ്തത്. നാളികേരകൃഷി വികസനം ലക്ഷ്യമാക്കി പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്തിലെ 625 ഏക്കറിലെ 43,750 തെങ്ങുകൾക്ക് പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാകും. പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹസീന ഫസൽ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് കൃഷി ഡയറക്ടർ പ്രകാശ് പുത്തൻമഠത്തിൽ, കൃഷി ഓഫീസർ എം. നജീബ് എന്നിവർ പദ്ധതി വിശദീകരിച്ചു.  ടി.കെ. പൂച്യാപ്പു, സെക്രട്ടറി കെ.കെ. പ്രഭാകരൻ, യൂസുഫലി വലിയോറ, എ.കെ. സലീം, പി.എച്ച്. ഫൈസൽ, മങ്കട മുസ്തഫ, സഹീർ അബ്ബാസ് നടക്കൽ, എൻ.ടി. ഷെരീഫ്, കെ.പി. ഫസൽ എന്നിവർ പ്രസംഗിച്ചു.

30 വർഷമായിട്ടും ആ ബാധ്യത തീർക്കാൻ ശ്രമിക്കുന്ന ആ ഉപ്പയുടെ മക്കൾക്ക് അവരെ കണ്ടെത്താൻ സഹായിക്കാം

വെറുമൊരു പരസ്യമല്ലിത് ഒരു വലിയ സന്ദേശം കൂടിയാണിത് പടപ്പുകൾ തമ്മിലുള്ള സാമ്പത്തിക ഇടപാട് അത് അവർ തമ്മിൽ തന്നെ തീർക്കണം അത് പടച്ചവൻ പൊരുത്തപ്പെടില്ല മുപ്പത് വർഷമായിട്ടും ആ ബാധ്യത തീർക്കാൻ ശ്രമിക്കുന്ന ആ ഉപ്പയുടെ മക്കൾക്ക് അവരെ കണ്ടെത്താൻ സഹായിക്കാം ഈ പോസ്റ്റ്‌ share ചെയ്യുമല്ലോ

വാവ സുരേഷിന് പാമ്പുകടിയേറ്റു കോട്ടയം കുറിച്ചിയിൽ മൂർഖനെ പിടികൂടുന്നതിനിടെയാണ് കടിയേറ്റത് vava suresh today latest news

കോട്ടയം: വാവ സുരേഷിന് പാമ്പുകടിയേറ്റു. കോട്ടയം കുറിച്ചിയിൽ മൂർഖനെ പിടികൂടുന്നതിനിടെയാണ് കടിയേറ്റത്. തുടർന്ന് വാവ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് വീട്ടുകാരുടെ അഭ്യർത്ഥനയെ തുടർന്ന് വാവ സുരേഷ് കോട്ടയം കുറിച്ചിയിൽ എത്തിയത്.  കരിങ്കൽ കെട്ടിനിടയിൽ മൂർഖൻ പാമ്പിനെ രാവിലെ മുതൽ കണ്ടുവെങ്കിലും നാട്ടുകാർക്ക് പിടികൂടാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് വാവ സുരേഷിനെ വിവരമറിയിച്ചത്.വാവ സുരേഷെത്തി പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടെയാണ് പാമ്പിന്റെ കടിയേൽക്കുന്നത്. തുടർന്ന് വാവ സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

വാവ സുരേഷിന് പാമ്പുകടിയേറ്റു കോട്ടയം കുറിച്ചിയിൽ മൂർഖനെ പിടികൂടുന്നതിനിടെയാണ് കടിയേറ്റത് vava suresh LATEST news

കോട്ടയം: വാവ സുരേഷിന് പാമ്പുകടിയേറ്റു. കോട്ടയം കുറിച്ചിയിൽ മൂർഖനെ പിടികൂടുന്നതിനിടെയാണ് കടിയേറ്റത്. തുടർന്ന് വാവ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് വീട്ടുകാരുടെ അഭ്യർത്ഥനയെ തുടർന്ന് വാവ സുരേഷ് കോട്ടയം കുറിച്ചിയിൽ എത്തിയത്.  കരിങ്കൽ കെട്ടിനിടയിൽ മൂർഖൻ പാമ്പിനെ രാവിലെ മുതൽ കണ്ടുവെങ്കിലും നാട്ടുകാർക്ക് പിടികൂടാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് വാവ സുരേഷിനെ വിവരമറിയിച്ചത്.വാവ സുരേഷെത്തി പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടെയാണ് പാമ്പിന്റെ കടിയേൽക്കുന്നത്. തുടർന്ന് വാവ സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

JCI വേങ്ങരയുടെ പ്രസിഡന്റായി മുഹമ്മദ് ഷാഫിയെയും സെക്രട്ടറിയായി ഷഫീഖ് അലിയേയും തിരഞ്ഞെടുത്തു

ജൂനിയര്‍ ചേബര്‍ ഇന്റര്‍നാഷണല്‍ വേങ്ങര ടൌണ്‍ ആറാമത് സ്ഥാനരോഹണ ചടങ്ങ് നടന്നു. ചടങ്ങില്‍ വച്ച് ജെ. സി. ഐ വേങ്ങര ടൗണിന്റെ 2022 വര്‍ഷത്തെ ഭാരവാഹികള്‍ ചുമതല ഏറ്റെടുത്തു. പുതിയ പ്രസിഡന്റ് ആയി മുഹമ്മദ് ഷാഫി G tec സ്ഥാനമേറ്റെടുത്തു. 2020 പ്രസിഡന്റ് ഷൗക്കത്ത് സത്യ വാചകം ചൊല്ലി കൊടുത്തു . 2022 വർഷത്തേക്കുള്ള സേവന പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചു. ചടങ്ങിൽ  ചീഫ് ഗസ്റ്റ് ആയി മലപ്പുറം ജില്ലാ പഞ്ചായത്ത അംഗം സമീറ പുളിക്കൽ ഉം ഗസ്റ്റ് ഓഫ് ഓണർ ആയി JCI PPP adv  Sidheeq ഉം JCI zone വൈസ് പ്രസിഡന്റ് JCI സെനറ്റർ Dr. Favas musthafa എന്നിവരും സംബന്ധിച്ചു. JCI വേങ്ങര യുടെ 2022 വർഷത്തെ ഭാരവാഹികളായ സെക്രട്ടറി ഷഫീഖ് അലി യും ട്രഷറർ  ആയി ഹുസ്സൈൻ ഓവുങ്ങൽ ഉം വൈസ് പ്രസിഡന്റ്മാർ ആയി  Dr .സാദിഖ് തങ്ങൾ. സുലൈമാൻ മാസ്റ്റർ .ഫൈസൽ മാസ്റ്റർ .ശരീഫ് എന്നവരും ചുമതലയേറ്റു.

വീഡിയോകണ്ട് ഓട്ടോറിക്ഷ വേഗത്തിൽ വന്ന് ഇടിക്കുകയായിരുന്നു ഇന്ന് തെറ്റിദ്ധരിച്ചവർ ഇത്‌ വായിക്കുക അപ്പോൾ സത്യംമനസിലാകും

കഴിഞ്ഞ വെള്ളിയാഴ്ച  രാവിലെ വേങ്ങര  മാട്ടിൽ പള്ളിയിൽ എ കെ  കുഞ്ഞുവിന്റെ കടയുടെമുന്നിൽനടന്ന വാഹനാപകടത്തിന്റെ CCTV ദൃശ്യം സമൂഹ മാധ്യമങ്ങളിൽ നിരവധി ആളുകൾ കാണുകയുണ്ടായി  വിഡിയോയിൽ കാണുന്നത്  നിറുത്തിഇട്ടിരുന്ന കാറിലേക്ക് വളരെ വേഗത്തിൽ പാഞ്ഞുവന്ന ഓട്ടോറിക്ഷ ഇടിക്കുകയും ഇടിയുടെ അഗാധത്തിൽ കാറ് തെറിച്ചു കടയിലേക്ക് കയറുന്ന വീഡിയോയായിരുന്നു.  ഈ വീഡിയോ കണ്ട്  ഓട്ടോറിക്ഷ അമിതവേകത്തിൽ വന്ന് ഇടിക്കുകയായിരുന്നു ഇന്ന് തെറ്റിദ്ധരിച്ചു നിരവധിപേർ കമെന്റ് ചെയുക യുണ്ടായി. എന്നാൽ ആ വീഡിയോയിൽ എഥാർത്ഥത്തിൽ സംഭവിച്ചത്  ആ ഓട്ടോയെ ഓവർടൈക്ക് ചെയ്തു വന്ന  വാഹനം ആ ഓട്ടോറിക്ഷയിൽ ഇടിക്കുകയും ഇടിയുടെ അഗാധത്തിൽ ഓട്ടോയുടെ നിയന്ത്രണം നഷ്ട്ടപ്പെട്ട്  സൈഡിൽ കാണുന്ന കറിലിടിക്കുകയായിരുന്നു. എന്നൽ ഓട്ടോറിക്ഷയെ വേറെഒരു വാഹനം ഇടിക്കുന്നത്  CCTV യിൽ പതിയാത്തത് കൊണ്ട്  സത്യം ആരും അറിഞ്ഞില്ല വീഡിയോ കാണാം

വാഹനങ്ങളിലെ തീപിടുത്തം അറിയേണ്ടകാര്യങ്ങൾ VehicleFire latest news

🔥🔥വാഹനങ്ങളിലെ അഗ്നിബാധ അറിയേണ്ട കാര്യങ്ങൾ ....... 🔥🔥 🚭അടുത്ത കാലത്തായി ഓടുന്ന വാഹനങ്ങൾ അഗ്നിക്കിരയാകുന്ന വളരെയധികം വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു -  വേനൽ കടുക്കുന്തോറും ഇത് വർദ്ധിക്കുകയും ചെയ്യാം..  പലപ്പോഴും അറിവില്ലായ്മയാണ് ഈ അപകടങ്ങളിലെ പ്രധാന വില്ലൻ. നിരുപദ്രവിയായ വണ്ടുകൾ പോലും അഗ്നിബാധക്ക് കാരണമാകുന്നുണ്ടെന്ന് എത്ര പേർക്ക് അറിയാം....  അഗ്നിബാധയുടെ പ്രധാന കാരണങ്ങൾ എന്താണെന്ന് നോക്കാം.  1.ഫ്യൂവൽ ലീക്കേജ്  കാലപഴക്കം മൂലവും ശരിയായ മെയിൻറനൻസിന്റെ അഭാവം നിമിത്തവും  ഫ്യുവൽ ലൈനിൽ ലീക്കേജുകൾ സംഭവിക്കാം.  ഉപയോഗിക്കാതെ കിടക്കുന്ന വാഹനങ്ങളിൽ എലി മുതലായവയുടെ ആക്രമണം മൂലവും ഇന്ധനചോർച്ച ഉണ്ടാകാം. ഗ്രാമപ്രദേശങ്ങളിലും  മരങ്ങൾ ധാരാളമായി വളർന്നു നിൽക്കുന്ന പ്രദേശങ്ങളിലും വനാതിർത്തിയിലും ചില പ്രത്യേക തരം വണ്ടുകൾ റബ്ബർ കൊണ്ട് നിർമ്മിച്ച ഇന്ധന ലൈനിൽ വളരെ ചെറിയ ദ്വാരം ഇടുന്നത്  ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് . ബയോ ഫ്യുവൽ ആയ എഥനോൾ അടങ്ങിയ ഇന്ധനങ്ങൾ ഉയോഗിക്കുന്ന വാഹനങ്ങളിലാണ്  ഇത്തരത്തിൽ  വണ്ടുകളുടെ ആക്രമണം കൂടുതൽ കണ്ടെത്തിയിട്ടുള്ളത്...

സൽമാൻഇന്ന് താരമാണ് നാട്ടിലും സോഷ്യൽ മീഡിയയിലും.

സൽമാൻ ഇന്ന് താരമാണ് നാട്ടിലും സോഷ്യൽ മീഡിയയിലും. ചെർപുളശേരി കുറ്റിക്കോട് സ്വദേശി 32 കാരൻ ജന്മനാ ബൗദ്ധിക വൈകല്യമുള്ള ഭിന്നശേഷിക്കാരനായ സൽമാനെ ചങ്കു പറിച്ചു നൽകാൻ തയ്യാറായ കൂട്ടുകാർ കൂടെ നിർത്തി ഇന്നൊരു സെലിബ്രിറ്റിയാക്കിയിരിക്കുന്നു. നാട്ടിലെ കടകളുടെ ഉദ്ഘാടനത്തിനും സെവൻസ് ഫുട്ബാൾ കിക്കോഫിനും ഇന്ന് സൽമാൻ കൂടിയേ തീരൂ. ഒട്ടനവധി ഫുട്ബോൾ ക്ലബുകളും ഭാഗ്യതാരമായി സൽമാനെ ബൂട്ടണിയിച്ചു. വില്ലൻ കഥാപാത്രങ്ങളായി സോഷ്യൽ മീഡിയയിലെ റീൽസിലെ പുത്തൻ താരവുമാണ് ഇദ്ദേഹം. സൽമാന്റെ പ്രിയപ്പെട്ട ചങ്കുകളെപ്പറ്റി പറയാതിരിക്കാനാകില്ല. അകറ്റി നിർത്തിയില്ല, മാറ്റി നിർത്തിയില്ല അവർ. ഒരു നാടും നാട്ടുകാരും അവനെ ചേർത്തു പിടിച്ചു.  കുറ്റിക്കൊടിന്റെ പ്രിയപ്പെട്ടവരേ ...  നിങ്ങളാണ് സൽമാന്റെ കരുത്തും ഊർജ്ജവും. യാത്രകളിലും ഭക്ഷണ ശാലകളിലും കളിക്കളങ്ങളിലും ചേർത്തു നിർത്തി നിങ്ങളവനെ മുന്നോട്ടു നയിച്ചു. നിങ്ങടെ നല്ല മനസ്സിനെ അഭിമാനത്തോടെ സല്യൂട്ട് ചെയ്യുന്നു.  അഭിനന്ദനങ്ങൾ  സൽമാനും പ്രിയ സുഹൃത്തുക്കൾക്കും ..... 👏👏👏

ഈ ആപ്പ് ഉപയോഗിച്ചാൽ നിങ്ങൾക്ക് ഒരിക്കലും വഴിതെറ്റില്ല 3 വാക്കുകളാൽ ഏത് 3 മീറ്റർ സ്ക്വയറും കണ്ടെത്താനും പങ്കുവെക്കാനും നാവിഗേറ്റ് ചെയ്യാനുംകഴിയുന്ന 3 വാക്കുകൾ ഉള്ള വിലാസം നിങ്ങളെ സഹായിക്കുന്നു

ഒരിക്കലും വഴിതെറ്റില്ല 3 വാക്കുകളാൽ ഏത് 3 മീറ്റർ സ്ക്വയറും കണ്ടെത്താനും പങ്കുവെക്കാനും നാവിഗേറ്റ് ചെയ്യാനുംകഴിയുന്ന  3 വാക്കുകൾ ഉള്ള വിലാസം നിങ്ങളെ സഹായിക്കുന്നു കൂടുതൽ വായിക്കാം (ഇംഗ്ലീഷ് അറിയാത്തവർ ട്രാൻസിലേറ്റർ ഉപയോഗിച്ചു മലയാളത്തിൽ വായിക്കാവുന്നതാണ് ) ആപ്പ് ലിങ്ക് തായേ  What3words differs from most location encoding systems in that it uses words rather than strings of numbers or letters, and the pattern of this mapping is not obvious; the algorithm mapping locations to words is proprietary and protected by copyright. The company has a website, apps for iOS and Android, and an API for bidirectional conversion between what3words addresses and latitude/longitude coordinates. History Edit Founded by Chris Sheldrick, Jack Waley-Cohen, Mohan Ganesalingam and Michael Dent, what3words was launched in July 2013. Sheldrick and Ganesalingam conceived the idea when Sheldrick, working as an event organizer, struggled to get bands and equipment to music venues using inadequa...

മലപ്പുറം ജില്ല ജൂനിയർ ചാമ്പ്യൻഷിപ്പൽ VVC വലിയോറ വിജയികളായി

മലപ്പുറം ജില്ല ജൂനിയർ ചാമ്പ്യൻഷിപ്പൽ VVC വലിയോറ വിജയികളായി സ്പോർട്സ് കോൺസിൽ ഇന്ന്  ഇ എം ഇ എ കോളേജ് കോർട്ടിൽ നടത്തിയ മലപ്പുറം ജില്ല ജൂനിയർ ചാമ്പ്യൻഷിപ്പൽ റൂറൽ കോച്ചിംഗ് സെൻട്രൽ വള്ളിക്കുന്നിനെ ഏതിരില്ലാത്ത  മൂന്ന് സെറ്റുകൾക്ക്  പരാജയപ്പെടുത്തി VVC  വലിയോറ ജേതാക്കളായി

വേങ്ങര പഞ്ചായത്ത് ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു VENGARA latest news

വേങ്ങര : വേങ്ങര ഗ്രാമപഞ്ചായത്ത് 2021,  22 വാർഷിക പദ്ധതിയിൽ രണ്ട് ലക്ഷം രൂപ വിലയിരുത്തി മുപ്പത്തിയഞ്ചോളം ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു, വിസർജന സൗകര്യമുള്ള വീൽ ചെയർ, തെറാപ്പി മാറ്റ്, വാക്കർ, തുടങ്ങിയ ഒമ്പതോളം അയിറ്റംസ്‌  സാധനങ്ങളാണ് വിതരണത്തിൽ ഉൾപ്പെട്ടത്. പഞ്ചായത്ത്  പ്രസിഡന്റ്‌ ഹസീന ഫസൽ വിതരണ ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു,  വൈസ് പ്രസിഡന്റ്‌ കുഞ്ഞിമുഹമ്മദ്‌ എന്ന പൂച്ചാപ്പുവിന്റെ  അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീം,  വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന ബാനു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹരിഫ വാട്ട് മെമ്പർമാരായ,കാദർ, മൊയ്‌ദീൻ കോയ, എ കെ നഫീസ, എ കെ ആസ്യ, റുബീന,മൈമൂന, യൂസുഫ് അലി വലിയോറ, കരീം, കമറു ബാനു, പഞ്ചായത്ത് സെക്രട്ടറി പ്രഭാകരൻ, സൂപ്പർവൈസർ പുഷ്പ, ഷാഹിന തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

എടരിക്കോട് ഉണ്ടായ അപകടത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ VIDEO

എടരിക്കോട് ഉണ്ടായ അപകടത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ 30 പേർക്ക് പരിക്ക് രണ്ട് പേർ മരണപ്പെട്ടു.  അപകടത്തിൽപ്പെട്ടത് 15ലധികം വാഹനങ്ങൾ   ട്രെയിലർ ലോറി നിയന്ത്രണം വിട്ട് ലോറിയും കാറുകളും ബൈക്കുകളും ഉൾപ്പെടെ 15ലധികം വാഹനങ്ങളിലാണ് ഇടിച്ചത്.  മുപ്പതോളം പേർക്ക് പരിക്കേറ്റു.  പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകട സ്ഥലത്ത് നിന്നും വാഹനങ്ങളെല്ലാം നീക്കം ചെയ്ത് റോഡ് ഗതാഗത യോഗ്യമാക്കി  പോലീസും ഫയർഫോഴ്സും നാട്ടുകാരും സന്നദ്ധപ്രവർത്തകരും ആംബുലൻസ് കൂട്ടായ്മയും ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.  തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശിയായ ദുആ എന്ന ഒരു വയസ്സുകാരിയും, ആട്ടിരി പള്ളിപ്പുറം സ്വദേശി വടക്കേതിൽ  മുഹമ്മദ് അലിയും മരണപ്പെട്ടു.  മരണപ്പെട്ടവരുടെ മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. VIDEO

കോട്ടക്കലിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ പ്രതിചേർക്കപ്പെട്ട ബസ് ഡ്രൈവർ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ

കോട്ടക്കലിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ പ്രതിചേർക്കപ്പെട്ട ബസ് ഡ്രൈവർ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കഴിഞ്ഞമാസം കോട്ടക്കൽ ഒതുക്കുങ്ങലിൽ ബസിലെ തൊഴിലാളികളും ഓട്ടോറിക്ഷ ഡ്രൈവറും തമ്മിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട റിമാൻഡിൽ കഴിഞ്ഞ തിരൂർ - മഞ്ചേരി PTB ബസിലെ ഡ്രൈവർ ആനക്കയം പുള്ളിലങ്ങാടി സ്വദേശി ഷിജു (37) നെ മഞ്ചേരി മെഡിക്കൽ കോളേജിന് സമീപത്തുള്ള ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി… ഓട്ടോ ഡ്രൈവർ മരണപ്പെട്ടത് ബസ്സുകാരുടെ ആക്രമണത്തിലാണ് എന്ന് കാണിച്ചാണ് ബസ്സിലെ ഡ്രൈവറെയും കണ്ടക്ടറെയും ക്ലീനറെയും പ്രതി ചേർത്ത് പോലീസ് കേസെടുക്കുകയും ഇതിനെ തുടർന്ന് ഇവർ റിമാൻഡിൽ പോവുകയും ചെയ്തത്… ഇതിനുശേഷം ജാമ്യത്തിൽ ഇറങ്ങിയ ഷിജുവിനെ അന്വേഷിച്ച് ഫോൺ കോൾ വരികയും അതിലൂടെ ഭീഷണിപ്പെടുത്തുന്ന സംഭവവും ഉണ്ടായിരുന്നു… കോട്ടക്കൽ ബസ്റ്റാൻഡിൽ വച്ചും മരണപ്പെട്ട ഓട്ടോ ഡ്രൈവറുടെ ബന്ധുക്കൾ എന്ന് പറയുന്ന ആളുകൾ വന്ന് ഈ ബസ്സിലെ തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ടെന്ന് ബസ് തൊഴിലാളികൾ പറയുന്നു… ഈ സംഭവത്തിനുശേഷം ഈ മൂന്ന് തൊഴിലാളികളു...

കണ്ണീർ ഉണങ്ങും മുമ്പേ..; എടരിക്കോട് അപകട വളവിൽ ലോറി മതിലിടിച്ച് തകർന്നു; മൂന്നുപേർക്ക് പരിക്ക്..!

കോട്ടക്കൽ എടരിക്കോട് പാലച്ചിറമാട് വളവിൽ നിയന്ത്രണം വിട്ട ലോറി വീടിൻറെ മതിലിടിച്ചു അപകടം. ഇന്ന് പുലർച്ചെ 3.10 ന് നടന്ന അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു .ഇതിൽ രണ്ടുപേരെ കോട്ടക്കൽ മിംസ്‌ ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ലോറിക്കും മതിലിനും ഇടയിൽ കുടുങ്ങിക്കിടന്ന ഒരാളെ വളരെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് തിരൂരിൽ നിന്നും എത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുറത്തെടുത്ത് ഹോസ്പിറ്റലിലേക്ക് മാറ്റിയത്. ഹൈവേയിലൂടെ പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് വീട്ടുവളപ്പിലേക്ക് ഇടിച്ചു കയറി മറിയുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. കഴിഞ്ഞദിവസം എടരിക്കോട് മമ്മാലിപ്പടിയിൽ വാഹനാപകടത്തിൽ രണ്ട് പേർ മരണപ്പെട്ടിരുന്നു. ഒതുക്കുങ്ങൽ സ്വദേശി വടക്കേതിൽ മുഹമ്മദലി, തൃശൂർ വടക്കാഞ്ചേരി സ്വദേശി ദുആ (രണ്ട്) എന്നിവരാണ് മരിച്ചത്‌. അപകടത്തിൽ 30 ലധികം പേർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി നിരവധി വാഹനങ്ങളിൽ കൂട്ടിയിടിക്കികയായിരുന്നു. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം.

മലപ്പുറത്ത് ഏതാ ഒരു കുരങ്ങൻ' ; നഗരത്തിൽ പലയിടത്തും അജ്ഞാത പോസ്റ്റർ

മലപ്പുറം: മലപ്പുറം നഗരത്തില്‍ അജ്ഞാത പോസ്റ്റര്‍. 'മലപ്പുറത്ത് ഏതാ ഒരു കുരങ്ങന്‍?' എന്ന പേരിലാണ് നഗരത്തില്‍ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പോസ്റ്റര്‍ പ്രിന്റ് ചെയ്ത പ്രസിന്റെ വിവരങ്ങളും പോസ്റ്ററിലില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂള്‍ബാറിന്റെ പരസ്യമാണ് എന്നാണ് സൂചന.

കടലുണ്ടി പുഴയിൽ വീണ് രണ്ടര വയസ്സുകാരി ഗുരുതരാവസ്ഥയിൽ.

തിരൂരങ്ങാടി കടലുണ്ടി പുഴ യിൽ പനമ്പുഴ കടവിൽ കുളിക്കുന്നതിനിടെ രണ്ടര വയസ്സുകാരി വെള്ളത്തിൽ മുങ്ങി അപകടം... ഗുരുതരാവസ്ഥയിൽ ആയ കുട്ടിയെ തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്കായി കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു... കൊണ്ടോട്ടി സ്വദേശിയിയായ ഇശാ രണ്ടര വയസ്സ് എന്ന കുട്ടി തിരുരങ്ങാടി പനമ്പുഴയിലെ ഉമ്മാന്റെ വീട്ടിൽ വിരുന്നെത്തിയാതായിരുന്നു... ബന്ധുക്കളുടെ കൂടെ പുഴയിൽ കുളിക്കുന്നതിനിടയാണ് അപകടം...

കോട്ടക്കൽ എടരിക്കോട് ദേശീയപാതയിൽ കണ്ടെയ്നറിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് വൻ അപകടം.

മലപ്പുറം : കോട്ടക്കൽ എടരിക്കോട് ഹൈവേയിൽ ബ്രേക്ക് നഷ്ടപ്പെട്ട കണ്ടെയ്നർ ലോറി പിറകോട്ട് വന്നു അപകടം. നിരവധി കാറുകളിലും ബൈക്കുകളിലും ഇടിച്ച് വൻ അപകട പരമ്പരയാണ് ഉണ്ടായിട്ടുള്ളത്.കോട്ടക്കൽ മമ്മാലിപ്പടിയിൽ വാഹനാപകടത്തിൽ 8 ലധികം പേർക്ക് പരിക്കേറ്റു. ഒരാൾ മരണപ്പെട്ടു. ഒതുക്കുങ്ങൽ സ്വദേശിയായ വടക്കേതിൽ മുഹമ്മദലി എന്ന വ്യക്തിയാണ് മരണപ്പെട്ടത്.  മൃതദേഹം കോട്ടക്കൽ അൽമാസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി   കണ്ടെയ്നർ ലോറി പുറകോട്ട് വന്നു നിരവധി  വാഹനങ്ങളിൽ ഇടിച്ച് കയറുകയായിരുന്നു. ഇന്ന് രാത്രി 09:0 മണിയോടെയാണ് അപകടം നടന്നത്.        നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി കാറുകൾ, ഇരുചക്ര വാഹനങ്ങളിൽ അടക്കം നിരവധി വാഹനങ്ങളിൽ ഇടിച്ചു കയറി. മറ്റു വാഹനങ്ങളിൽ ഉള്ളവർക്കാണ് പരിക്കേറ്റത്. ഉടൻ തന്നെ നാട്ടുകാരും പോലീസും സന്നദ്ധ സേനാപ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. പരിക്കേറ്റവരെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ദേശീയ പാതയിൽ നിന്ന് സർവീസ് റോഡിലേക്ക് ഇറങ്ങിയ ശേഷമുള്ള ജങ്ഷനിൽ ആണ് അപകടം നടന്നത്. ലോറിയുടെ ബ്രെക്ക് നഷ്ടമായതാണ് അപകട കാരണം എന്നാണ് പ്രാഥമിക ന...

വേങ്ങര ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻ്റ് ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു.

 വേങ്ങര ബസ് സ്റ്റാൻ്റിൽ പുതുതായി നിർമ്മിച്ച സീതി ഹാജി സ്മാരക ഷോപ്പിംഗ് കോംപ്ലക്സും ബസ് വെയിറ്റിംഗ് ഷെഡും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ സലീം അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കുഞ്ഞിമുഹമ്മദ് ടി.കെ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ  ഹസീന ബാനു സി.പി, ആരിഫ മടപ്പള്ളി, മറ്റു ജനപ്രതിനിധികൾ, എ.കെ.എ നസീർ, വ്യാപാരി വ്യവസായി പ്രതിനിധി അസീസ് ഹാജി, ഓവർസിയർ കൃഷണൻ കുട്ടി കെ തുടങ്ങിയവർ സന്നിഹിതരായിരുന്നു. 65 ലക്ഷം രൂപ തനത് ഫണ്ട് ഉപയോഗിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്.

മൂന്നിയൂരിൽ യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.

തിരൂരങ്ങാടി : യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മുന്നിയൂർ പാറക്കടവ് സ്വദേശി വെളുത്തോടത്ത് മൊയ്തീൻ- ആമിന ദമ്പതികളുടെ മകൻ, ആലിൻ ചുവട് ക്വാർട്ടെഴ്സിൽ താമസിക്കുന്ന ചെറിയ മുക്കത്ത് അബ്ദുൽ അസീസ് (42) ആണ് മരിച്ചത്. ഭാര്യയും മക്കളുമൊത്ത് ക്വാർട്ടെഴ്സിൽ ആണ് താമസിക്കുന്നത്. ഇന്നലെ  ഉച്ചയ്ക്ക് 2 മണിക്ക് ജോലി കഴിഞ്ഞു വീട്ടിൽ എത്തിയതായിരുന്നു. വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. 3 മണിക്ക് കുട്ടികൾ വന്നപ്പോഴാണ് അടുക്കള ഭാഗത്ത് മരിച്ചു കിടക്കുന്ന നിലയിൽ കണ്ടത്. സമീപത്ത് രക്തവും ഉണ്ടായിരുന്നു. ടി ബി രോഗമുള്ളതിനാൽ രക്തം ചര്ദിച്ചതാകും എന്ന നിഗമനത്തിലാണ് പോലീസ്. ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് തിങ്കളാഴ്ച ഖബറടക്കും.

കോഴിക്കോട് മെഡിക്കൽ കോളേജ് കേസ്വാലിറ്റിയിൽ തീപിടുത്തം live

മെഡിക്കൽ കോളേജിൽ തീപിടുത്തം. കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വൽറ്റിയിൽ തീപ്പിടുത്തം . നിരവധി രോഗികളെ ഐസിയുവിൽ നിന്നും കാഷ്വാലിറ്റിയിൽ നിന്നും പുറത്തിറക്കി. എമർജൻസി ഉള്ള രോഗികളെ മറ്റു സുരക്ഷിതസ്ഥാനങ്ങളിലേക്ക് സ്ഥലം മാറ്റാനുള്ള സംവിധാനം ചെയ്തുകൊണ്ടിരിക്കുന്നു. തീപിടുത്തത്തെ തുടർന്ന് വ്യാപിച്ച പുക മെഡിക്കൽ കോളേജ് പരിസരത്ത് രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. തീ പിടുത്തത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല. ഇന്ന് സന്ധ്യക്ക് ശേഷം ആണ് തീപിടുത്തം ഉണ്ടായത് . പരിഭ്രാന്തരായ രോഗികളും കൂടെയുള്ളവരും സുരക്ഷാപ്രവർത്തനങ്ങൾക്ക് വിഘാധമാവുന്നുണ്ട്.. കൂടുതൽ വിവരങ്ങൾ ലഭിച്ചുവരുന്നു..

വീടുകളിലെ പ്രസവം- തെറ്റിദ്ധാരണ അകറ്റാനും ബോധവത്ക്കരണം ശക്തമാക്കാനും മത നേതാക്കളുടെ യോഗത്തില്‍ സമവായം

ആശുപത്രികളിലെ സുരക്ഷിതമായ പ്രസവത്തിന് പകരം വീടുകളില്‍ പ്രസവം നടത്താന്‍ ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ അകറ്റാനും ബോധവത്ക്കരണം ശക്തമാക്കാനും ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത മതനേതാക്കളുടെ യോഗത്തില്‍ സമവായം. ആരോഗ്യമുള്ള ഭാവി തലമുറയ്ക്കായി ആശുപത്രികളിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നതിനായി ജില്ലയിലെ ആരോഗ്യവകുപ്പ് നടത്തുന്ന 'കുഞ്ഞോമന ജനിക്കേണ്ടത് ഏറ്റവും സുരക്ഷിത കരങ്ങളില്‍, പ്രസവം സുരക്ഷിതമാക്കാന്‍ ആശുപത്രി തന്നെ തിരഞ്ഞെടുക്കാം' എന്ന ക്യാംപയിന്റെ ഭാഗമായാണ് മതനേതാക്കളുടെ യോഗം വിളിച്ചത്.  ഒരു മതവും പ്രസവത്തിന് ആശുപത്രികളിൽ ചികിത്സ തേടുന്നതിനെ എതിർക്കുന്നില്ലെന്നും ചികിത്സയും ശരിയായ പരിചരണവും വേണമെന്ന് നിഷ്കർഷിക്കുകയാണ് ചെയ്യുന്നതെന്നും യോഗത്തിൽ പങ്കെടുത്ത വിവിധ മത നേതാക്കൾ അഭിപ്രായപ്പെട്ടു. ഒറ്റപ്പെട്ട സംഭവങ്ങൾക്ക് പിന്നിലുള്ളവർക്ക് മത സംഘടനകളുടെയോ മത തത്വങ്ങളുടെയോ പിൻബലമില്ല. ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നത് തടയാൻ ശക്തമായ ബോധവത്ക്കരണം നടത്തണം. ഇക്കാര്യത്തിൽ ആരോഗ്യ വകുപ്പിൻ്റെയും ജില്ലാഭരണ കൂട...