ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍


*പാർട്ടി ഏതായാലും തിരഞ്ഞെടുപ്പ് വിശേഷങ്ങൾ Vonline update ലൂടെ

യൂത്തലീഗ് കൺവെൻഷൻ സംഘടിപ്പിച്ചു

അടക്കാപുര : ചിറക് യൂണിറ്റ് സമ്മേളനത്തോടനുബന്ധിച്ച് അടക്കാപുര യൂത്ത് ലീഗ് കമ്മിറ്റി കൺവെൻഷൻ സംഘടിപ്പിച്ചു, മുസ്ലിംലീഗ് കാരണവർ മടപ്പള്ളി അബൂബക്കർ സാഹിബ വീട്ടിൽ വച്ച് നടന്ന ചടങിൽ പി കെ അലവിക്കുട്ടി സാഹിബ്‌ അദ്ധ്യക്ഷത നിർവഹിച്ചു. ചടങ്ങ് പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ഹാരിസ് മാളിയേക്കൽ ഉദ്ഘാടനം നിർവഹിച്ചു. *ഈ വരുന്ന 12 തിയതി ശനിയാഴ്ച 4 മണിക്ക് അടക്കാപുര ടൗൺ യൂത്ത് ലീഗ് ചിറക്കൽ യൂണിറ്റ് സമ്മേളനം വിപുലമായി സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു**  പരിപാടിയുടെ വിജയത്തിന് വേണ്ടി മുഴുവൻ പാർട്ടി പ്രവർത്തകരും സജീവമായി രംഗത്തിറങ്ങണമെന്ന് യോഗത്തിൽ യൂത്ത് ലീഗ് പ്രസിഡന്റ്‌ ഇബ്രാഹീം അടക്കാപുര ആവശ്യപ്പെട്ടു.എ കെ അലവി, എ പി അഷ്‌റഫ്‌ ബാവ, ചെമ്മല മമ്മുദു ഹാജി, എ കെ ശരീഫ്, പി കെ ആബിദ്, യൂത്ത് ലീഗ് ഭാരവാഹികളായ വി കെ സാലിഹ്,  ഉനൈസ് വലിയോറ, ഷാഫി, നുഫൈൽ, ബുർഹാൻ യൂ, എം എസ് എഫ് പ്രവർത്തകരായ അഫ്സൽ, ഫഹദ്, ഷബീബ്, അലിഅക്ബർ തുടങ്ങിയവർ ചർച്ചക്ക് നേതൃത്വം നൽകി സംസാരിച്ചു

വളാഞ്ചേരി വെങ്ങാട് പാർക്കിന് സമീപം മണ്ണിടിഞ്ഞ് നാലാൾ അകപ്പെട്ടു.

വളാഞ്ചേരി വെങ്ങാട് പാർക്കിന് സമീപം മണ്ണിടിഞ്ഞ് നാലാൾ അകപ്പെട്ടു. ആരുടെയും നില ഗുരുതരമല്ല നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുത്തി

കരസേനയുടെ രണ്ട്‌ ടീമും ഏതാനും മിനിട്ടുകൾക്ക് മുൻപ്പ് ബാബുവുമായി സംസാരിച്ചു palakkad rescue LATEST news

മലമ്പുഴ ചെറാടിൽ മലയിൽ കുടുങ്ങിയ  ബാബുവിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നു  കരസേനയുടെ രണ്ട്‌ ടീമും ഏതാനും മിനിട്ടുകൾക്ക് മുൻപും6 മണിയോടെ  ബാബുവുമായി സംസാരിച്ചിട്ടുണ്ട് എന്നത് ഏറെ ആശ്വാസകരമാണ്. അവർ അയച്ച ദൃശ്യങ്ങളിൽ ബാബുവിന്റെ ശബ്ദം കേൾക്കാം. വെള്ളം ഉൾപ്പടെ പെട്ടന്ന് എത്തിക്കാമെന്നും അവിടെ നിന്ന് നേരം പുലരുന്നതോട് കൂടി രക്ഷാപ്രവർത്തനം തുടങ്ങാമെന്നും അറിയിച്ച്‌ ബാബുവിന് പിടിച്ച് നിൽക്കുവാൻ ആത്മവിശ്വാസം നൽകിയതായാണ് ടീമുകളുടെ ഒപ്പമുള്ള പ്രദേശത്തെ ആളുകൾ ഫോണിൽ അറിയിച്ചത്. മുകളിൽ നിന്നും താഴെ നിന്നുമായി ബാബുവിന്റെ അടുക്കലേക്ക് എത്താനുള്ള തീവ്രശ്രമത്തിലാണ് കരസേനയുടെ വ്യത്യസ്ത ടീമുകൾ.

വേങ്ങര മണ്ഡലത്തിൽ 5 മൌണ്ടഡ് ചാര്‍ജ്ജിങ് സ്റ്റേഷനുകൾ ഉടൻ സ്ഥാപിക്കും pk KUNHALIKUTTY

ഇലക്ട്രിക് കാർ/സ്കൂട്ടർ/ ഓട്ടോറിക്ഷ മുതലായവക്ക് ഏറെ ഉപകാരപ്പെടുന്ന പോള്‍ മൌണ്ടഡ് ചാര്‍ജ്ജിങ് സ്റ്റേഷൻ സ്ഥാപിക്കുന്നതിന്റെ ആദ്യ ഘട്ട പ്രവർത്തനമെന്നോണം വേങ്ങര നിയോജക മണ്ഡലത്തിലെ ഒതുക്കുങ്ങൽ ടൗൺ, ഇരിങ്ങല്ലൂർ, വേങ്ങര പോലീസ് സ്റ്റേഷൻ പരിസരം, കൂരിയാട്, കൊളപ്പുറം എന്നിവിടങ്ങളിൽ പോള്‍ മൌണ്ടഡ് ചാര്‍ജ്ജിങ് സ്റ്റേഷൻ ആരംഭിക്കുകയാണ്. തുടർന്ന് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നുണ്ട് 

മീഡിയവണിന്റെ സംപ്രേഷണം വീണ്ടും നിറുത്തി.മീഡിയവണിന്റെ സംപ്രേഷണംതടഞ്ഞതിന് എതിരെ മാനേജ്മെന്റ് നൽകിയ ഹരജി ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ്

മീഡിയവണിന്റെ സംപ്രേഷണം തടഞ്ഞതിന് എതിരെ മാനേജ്മെന്റ് നൽകിയ ഹരജി ഹൈക്കോടതി തള്ളിയിരിക്കുകയാണ്..  ബഹുമാനപ്പെട്ട കോടതി വിധി മാനിച്ച് സംപ്രേഷണം തൽക്കാലം നിർത്തുകയാണ്... കേന്ദ്ര സർക്കാരിന്റെ നടപടിക്ക് എതിരെ നിയമപോരാട്ടം തുടരും.. ഉടൻ തന്നെ അപ്പീലുമായി ഡിവിഷൻ ബെഞ്ചിനെ സമീപിക്കും.. നീതി പുലരും എന്ന വിശ്വാസം ആവർത്തിക്കട്ടെ.. പ്രേക്ഷകർ നൽകുന്ന പിന്തുണയ്ക്ക് അകമഴിഞ്ഞ നന്ദി..മീഡിയവണിന്റെ സംപ്രേഷണം തടഞ്ഞതിന് എതിരെ മാനേജ്മെന്റ് നൽകിയ ഹരജി ഹൈക്കോടതി തള്ളിയിരിക്കുകയാണ്.. ബഹുമാനപ്പെട്ട കോടതി വിധി മാനിച്ച് സംപ്രേഷണം തൽക്കാലം നിർത്തുകയാണ്... കേന്ദ്ര സർക്കാരിന്റെ നടപടിക്ക് എതിരെ നിയമപോരാട്ടം തുടരും.. ഉടൻ തന്നെ അപ്പീലുമായി ഡിവിഷൻ ബെഞ്ചിനെ സമീപിക്കും.. നീതി പുലരും എന്ന വിശ്വാസം ആവർത്തിക്കട്ടെ.. പ്രേക്ഷകർ നൽകുന്ന പിന്തുണയ്ക്ക് അകമഴിഞ്ഞ നന്ദി.. (മീഡിയ ഒൺ ഫേസ്ബുക്ക് പോസ്റ്റ്‌ )

വാഴക്കുല കാണാൻ നാട്ടുകാരുടെ തിരക്കാണ്. ഒന്നര മീറ്ററാണ് ഈ ഭീമൻ വാഴക്കുലയുടെ നീളം.

 ഒന്നര മീറ്ററാണ് ഈ ഭീമൻ വാഴക്കുലയുടെ നീളം. തളിപ്പറമ്പ് ചുഴലി ചെങ്ങളായി പഞ്ചായത്തിലെ താഴത്തുവീട്ടിൽ ഒതയോത്ത് രമേശന്റെയും സജിനയുടെയും കൃഷിയിടത്തിൽ വിളഞ്ഞ വാഴക്കുല കാണാൻ നാട്ടുകാരുടെ തിരക്കാണ്. ഒന്നര മീറ്ററാണ് ഈ ഭീമൻ വാഴക്കുലയുടെ നീളം. കുലയിൽ തിങ്ങിനിറഞ്ഞു കായകളുമുണ്ട്. കൃഷി വകുപ്പിന്റെ കരിമ്പം അഗ്രികൾചർ ഫാമിൽ നിന്നു കഴിഞ്ഞ വർഷം സജിന വാങ്ങിയ ടിഷ്യു കൾചർ വാഴത്തെയാണ് ഇപ്പോൾ വിളവെടുത്തത്. കഴിഞ്ഞ ലോക്‌ഡൗൺ കാലത്താണ് കണ്ണൂർ സർവകലാശാലയിലെ ജീവനക്കാരിയായ സജിന കൃഷിയിലേക്കു തിരിഞ്ഞത്. രമേശൻ ഗൾഫിലായിരുന്നതിനാൽ കൃഷികാര്യങ്ങളെല്ലാം നോക്കിയതു സജിന തന്നെയാണ്. പച്ചക്കറിക്കൃഷിയിൽ നിന്നു ധാരാളം വിളവു ലഭിച്ചു. ഭീമൻ വാഴക്കുലയെക്കുറിച്ചു ഫാമിൽ വിളിച്ചറിയിച്ചപ്പോൾ സ്വർണമുഖി ഇനത്തിൽപെട്ട വാഴയാകാമെന്നാണ് അധികൃതർ പറഞ്ഞതെന്നു സജിന പറയുന്നു. വാഴയ്ക്കും നല്ല ഉയരമുണ്ട്. വാഴക്കുലയിലെ കായകൾ പഴുത്തു തുടങ്ങിയിട്ടുണ്ട്. ഭീമൻ വാഴക്കുല മധുരംകൊണ്ടും അത്ഭുതപ്പെടുത്തുമോ എന്നറിയാനുള്ള ആകാംക്ഷയിലാണു സജിനയും കുടുംബവും. Copied

അതിരപ്പിള്ളി കണ്ണൻകുഴിയിൽ അഞ്ചുവയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു

അതിരപ്പിള്ളിയില്‍ അഞ്ച് വയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു; പിതാവിന് പരിക്ക്*  തൃശൂർ: അതിരപ്പിള്ളിയിൽ അഞ്ച് വയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു. അതിരപ്പള്ളി കണ്ണൻകുഴി സ്വദേശി നിഖിലിന്റെ മകൾ ആഗ്നീമിയ ആണ് മരിച്ചത്. നിഖിലിനും ഭാര്യാ പിതാവ് ജയനും സാരമായ പരിക്കുകളേറ്റിട്ടുണ്ട്. പുത്തൻചിറ സ്വദേശികളായ നിഖിലിനും മകളും ബന്ധുവീട്ടിലെത്തിയപ്പോഴാണ് ദാരുണമായ സംഭവമുണ്ടായത്. വൈകുന്നേരം ആറരയോടെ വീടിനു സമീപത്ത് നിൽക്കുകയായിരുന്ന ഇവരെ ഒറ്റയാൻ ആക്രമിക്കുകയായിരുന്നു. ആനയെ കണ്ട് ചിതറിയോടുന്നതിനിടെ നിലത്തുവീണ കുഞ്ഞിനെ ആന ചവിട്ടി. കുഞ്ഞിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് നിഖിലും ഭാര്യാപിതാവിനും പരിക്കേറ്റത്.മൂന്ന് പേരെയും ഉടനെ ചാലക്കുടിയിലെ സെന്റ് ജെയിൻസ് ആശുപത്രിയിലെത്തിച്ചെങ്കിലും ആഗ്നീമിയ മരണപ്പെട്ടു. നാട്ടുകാർ ചേർന്ന് ആനയെ ഓടിക്കുകയായിരുന്നു. പ്രദേശത്തെ കാട്ടാന ഭീഷണിയെക്കുറിച്ച് പ്രദേശവാസികൾ പലതവണ പരാതികൾ ഉന്നയിച്ചിട്ടുണ്ട്

ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്ന ‘കച്ചാ ബദാം സോങ് ’ (Kacha Badam )എന്താണ് ?

  👉ടിക് ടോക്ക് ഇന്ത്യയിൽ ബാൻ ചെയ്തതോടെയാണ് ഇൻസ്റ്റാഗ്രാം റീൽസ് സജീവമാകുന്നത്. എന്നാൽ വെറും സിനിമ ഡയലോഗുകളും , പാട്ടുകളും മാത്രമല്ലാതെ വന്ന മറ്റൊരു ട്രെൻഡായിരുന്നു സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഡയലോഗുകൾ വച്ച് റാപ്പ് ഗാനങ്ങൾ സൃഷ്ടിക്കുന്നത്. അങ്ങനെ സമൂഹ മാധ്യമം ഏറ്റെടുത്ത നിരവധി റാപ്പ് ഗാനങ്ങൾ ഇന്ത്യയിലുണ്ട്. അതിനുദാഹരണമാണ് കുറച്ചു കാലം മുൻപ് പ്രേക്ഷകർ ഏറ്റെടുത്ത'പെർഫെക്റ്റ് ഓക്കേ..'' എന്നത്. എന്നാൽ ഇപ്പോൾ ലോകമെമ്പാടും ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്നത് മറ്റൊന്നാണ് ''കച്ചാ ബദാം..'' എന്ന ഒരു കപ്പലണ്ടിക്കച്ചവടക്കാരന്റെ പാട്ട്.  ഭൂപന്‍ ബാഡ്യാകര്‍ എന്ന കപ്പലണ്ടിക്കച്ചവടക്കാരന്റെ വെറുമൊരു പാട്ട് റാപ്പായി മാറി സോഷ്യൽ മീഡിയയിൽ തരംഗമാകാൻ അധിക നാളുകൾ ഒന്നും വേണ്ടി വന്നില്ല.ഇന്ത്യക്കകത്തും , പുറത്തും ഇന്‍സ്റ്റഗ്രാം റീലുകളിലും , ടിക് ടോക് വീഡിയോകളിലും 'കച്ചാ ബദാം' വേറെ ലെവൽ വൈറലാണ്. ഭൂപന്‍ ബാഡ്യാകര്‍ തന്റെ ബൈക്കിന്റെ പിന്നിൽ കെട്ടി വെച്ച കപ്പലണ്ടിച്ചാക്കുമായി വിൽപ്പനക്കെത്തുമ്പോൾ അവിടെ ആളുകളെ ആകര്‍ഷിക്കാൻ വേണ്ടി പാടുന്ന ഗാനമായിരുന്നു ''കച്ചാ ബദാം....

വലിയോറ മിനി ബസാർ ജംഗ്ഷനിലെ EK സ്റ്റോർ ഉടമയുമായ എഴുവത്തും കട്ടിൽ ഹംസ കാക്ക മരണപെട്ടു

മരണ വാർത്ത വലിയോറ: പരപ്പിൽ പാറ പൂക്കുളം ബസാർ സ്വദേശിയും വലിയോറ മിനി ബസാർ ജംഗ്ഷനിലെ EK സ്റ്റോർ ഉടമയുമായ എഴുവത്തും കട്ടിൽ ഹംസ കാക്ക ഇന്ന് ഉച്ചക്ക് ഹൃദയാഘാദം മൂലം കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിൽ വെച്ച് മരണപെട്ട വിവരം അറിയിക്കുന്നു. പരേതന്റെ ജനാസ നമസ്കാരം ഇന്ന് വൈകുന്നേരം 5.30ന് പുത്തനങ്ങാടി ജുമാ മസ്ജിദിൽ.

രാക്ഷസക്കണവ:8 കൈകളും തളികപോലെ വലിയ 2 കണ്ണുകളും ഉള്ള കടലിലെ പേടിസ്വപ്നം GiantSquid

രാക്ഷസക്കണവ: 8 കൈകളും തളികപോലെ വലിയ 2 കണ്ണുകളും ഉള്ള കടലിലെ പേടിസ്വപ്നം...! 2004ലാണ്, ജപ്പാനിലെ ചില ശാസ്ത്രജ്ഞർ, ലോകത്തെ ഏറ്റവും വലിയ കണ്ണുകളുള്ള ജീവിയായി കരുതപ്പെടുന്ന രാക്ഷസക്കണവകളെ കണ്ടെത്തി ചിത്രങ്ങൾ പകർത്തിയത്. ഏകദേശം 25 സെൻ്റീമീറ്ററോളം വ്യാസമുള്ള ഈ വലിയ കണ്ണുകളാണ്, ആഴക്കടലിലെ തങ്ങളുടെ പ്രധാന വേട്ടക്കാരായ സ്പേം തിമിംഗലങ്ങളുടെ പോക്കും വരവും അറിയുന്നതിനും, അവയിൽ നിന്നും രക്ഷ നേടുന്നതിനും രാക്ഷസക്കണവകളെ സഹായിക്കുന്നത്. 8 കൈകളെ കൂടാതെ നീണ്ട കൈകൾ പോലെയുള്ള 2 ടെൻ്റക്കിൾസ് എന്ന ഘടനകളും ഇവയ്ക്കുണ്ട്. 33 അടിയോളം നീളമുള്ള ഈ ടെൻ്റക്കിൾസ് ഉപയോഗിച്ചാണ് ഇവ ഭക്ഷണം വായിലേക്ക് എത്തിക്കുന്നത്. മീനുകളേയും, കൊഞ്ചുകളേയും, കടൽജീവികളേയും ഭക്ഷിക്കുന്ന രാക്ഷസക്കണവകൾ ചെറിയ തിമിംഗലങ്ങളെ പോലും ഇരയാക്കാറുണ്ടെങ്കിലും, മനുഷ്യരെ ഭക്ഷണമാക്കാറുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. മാൻ്റിൽ എന്ന പ്രത്യേക അവയവം വഴി വെള്ളം ശരീരത്തിലേക്ക് വലിച്ചെടുത്ത്, പിന്നോട്ട് ശക്തിയിൽ തെറിപ്പിച്ച് മുന്നോട്ടു നീങ്ങുന്ന രാക്ഷസക്കണവകൾ ലോകത്തുള്ള എല്ലാ സമുദ്രങ്ങളിലും ഉണ്ടെങ്കിലും, തെക്കൻ ആഫ്രിക്ക, ഓസ്ട്രേലിയ, വടക്കൻ അമേരിക്ക, ...

കോലാൻ കോലി എന്നീ പേരുകളിൽ അറിയപ്പെടുന്ന മത്സ്യം freshwater garfish Xenentodon cancila

പുഴകളിലും കുളങ്ങളിലും തൊടുകളിലും മറ്റും  സാധാരണയായി കണ്ടുവരുന്ന ഒരു ശുദ്ധജലമത്സ്യമാണിത്. ഈ മത്സ്യത്തെ കോലി  കോലാൻ freshwater garfish എന്നീ പേരുകളിലൊക്കെ അറിയപെടുന്നു ഈ മത്സ്യത്തിന്റെ ശാസ്ത്രനാമം  Xenentodon cancila എന്നാണ്. ജലാശയങ്ങളിൽ ഉപരിതലത്തിലായാണ് ഇവയെ കാണുക. ഒഴുക്കു കുറഞ്ഞ നദികളിലും തോടുകളുലുമെല്ലാം ഒറ്റയ്ക്കോ ചെറുകൂട്ടങ്ങളോ ആയി ഇവ നീങ്ങുന്നത് കാണാം. ഭക്ഷ്യയോഗ്യമായ മത്സ്യമാണ്. വെള്ളത്തിന്റെ മുകളിൽ അനങ്ങാതെ നിന്ന്  ചെറുമീനുകളെ വേട്ടയാടിപ്പിടിചോ ഏറെ നേരം ഉപരിതലത്തിൽ റോന്തു ചുറ്റി നടന്നശേഷം കൂട്ടമായി പോകുന്ന ചെറു  മീനുകൾക്കിടയിലേക്ക് ഊളയിടുന്ന കോലാൻ പരുന്ത് കോഴിക്കുഞ്ഞിനെ കൊതിയെടുക്കുന്നത്പോലെ ചെറുമീനുകളെ ചുണ്ടിൽ കൊരുത്ത് കൊണ്ടുപോകുന്നത് കാണാം.

നിധി കണ്ടെടുത്തു മലപ്പുറം ട്രഷറിറ്റിയിലേക്ക് മാറ്റി

മണ്ണഴിയിൽ നിന്നും നിധി കണ്ടെടുത്തു, ട്രഷറിറ്റിയിലേക്ക് മാറ്റി കോട്ടക്കൽ: ചേങ്ങോട്ടൂരിലെ മണ്ണഴിയിൽ നിന്നും സ്വർണ്ണ നിധി കണ്ടെത്തി.തൊഴിലുറപ്പു ജോലിക്കാർ  തെങ്ങിന് തടം തുറക്കുന്നതിനിടെ മണ്ണഴി സ്വദേശി തേക്കേമുറി പുഷ്‌പരാജിൻ്റെ പറമ്പിൽ നിന്നാണ് നിധി കണ്ടെത്തിയത്. മലപ്പുറം ആർക്കിയോളജിക് വിഭാഗം എത്തി നിധി ട്രഷറിയിലക്ക് മാറ്റി. സ്വർണനാണയം പോലെയാണ് വസ്തുക്കൾ. കൂടുതൽ പരിശോധനകൾ നടത്തിയാലെ വ്യക്തത വരികയുള്ളൂ (5/2/2022)

വയനാട് ടൂർ പ്ലാൻ ചെയ്യുന്നവർക്ക് 100% ഉപകാരപ്പെടും ഇത്; 32 സ്ഥലങ്ങളും ഫുൾ വിവരവും wayanad trips

വയനാടൻ ടൂറിസം  വയനാട് ടൂർ പ്ലാൻ ചെയ്യുന്നവർക്ക് 100% ഉപകാരപ്പെടും ഇത്; 32 സ്ഥലങ്ങളും ഫുൾ വിവരവും.. ഒരു round-trip ഇൽ നിങ്ങൾക്ക് എങ്ങനെ വയനാട് മൊത്തമായി കണ്ടു തീർക്കാം എന്നാണ് ഇവിടെ വിവരിക്കുന്നത് . അടിവാരത്തുനിന്നു തുടങ്ങി ആദ്യം എത്തുന്ന സ്ഥലം പിന്നെ അതിന്റെ തൊട്ടടുത്ത് എന്ന രീതിയിൽ ആണ് ക്രമീകരിച്ചിട്ടുള്ളത് വയനാടിനെ കുറിച്ച് വ്യക്തമായ ധാരണയോടികൂടി കൂടി അല്ല ആരും വയനാട് കാണാൻ വരുന്നത് ,വയനാട് കാണണം എന്ന ആവേശത്തിൽ എല്ലാവരും ചാടി പുറപ്പെടും , ചുരവും പൂക്കോട് തടാകവും സൂചിപ്പാറ വെള്ളച്ചാട്ടവും കണ്ടു കഴിഞ്ഞാൽ പിന്നെ ആകെ തപ്പൽ ആയി കൂട്ടുകാരെ വിളിയോട് വിളി ആയി ,അന്നേരം കിട്ടും തിരുനെല്ലിയും ബാണാസുരസാഗർ dam ഉം കൂടെ ചെംബ്ര മലയും കുറുവദ്വീപും ഇതൊക്കെ വെവ്വേറെ ദിശയിൽ ആയതു കൊണ്ട് ഏതെൻകിലും ഒന്ന് കണ്ടു നേരെ തിരിച്ചു പോരും അല്ലെൻകിൽ നേരെ മുത്തങ്ങ-ഗുണ്ടൽപേട്ട് വഴി മൈസൂർ ഇതാണ് വയനാട് കാണാൻ പോകുന്ന ഭൂരിഭാഗം ആളുകളുടെയും അവസ്ഥ .ശരിയല്ലേ ? മലപ്പുറം ,കോഴിക്കോട് , കണ്ണൂർ ജില്ലക്കാർക്ക് ഇടക്കിടക്ക് വയനാട്ടിൽ പോകാൻ അവസരം ഉണ്ട് , മറ്റു ജില്ലക്കാർ ഒരു പാടു ദൂരെ നിന്നു ലീവ് ഒക്കെ കഷ്ട്ടപെട്ടു സംഘ...

മൂലംകുഴി ബീച്ചിലെത്തിയ ഡോള്‍ഫിന്റെ രക്ഷകരായി വില്‍ഫ്രഡും മകള്‍ എയ്ന്ചലും.. kerala Dolphin rescue

കടല്‍ മുഖത്ത് അതിജീവന ഭീഷണി നേരിടുന്ന സസ്തനി ആണ് ഡോള്‍ഫിന്‍.. ഇന്ന് കൊച്ചി മൂലംകുഴി ബീച്ച് പരിസരത്ത് എത്തിയ ഏകദേശം 2മീറ്റര്‍ നീളവും 17കിലോനോളം തൂക്കവും വരുന്ന സാരമായ പരുക്കുകളോടു കൂടിയ ഡോള്‍ഫിനെ രക്ഷിച്ച് കടലിലേക്ക് തന്നെ വിടാന്‍ ശ്രമം നടത്തിയത് സാഹസികനായ അച്ഛനും അദ്ദേഹത്തിന്റെ 16കാരി മകളും.. ഇന്റര്‍ഡൈവ് അക്കാദമി എം. ഡി. വില്‍ഫ്രഡ് സി. മാനുവലും മകള്‍ ഏയ്ന്ചലും അതിസാഹസികമായാണ് ഈ സഹജീവിക്ക് കരുതലായത്.. ഏകദേശം 70 കിലോ ഭാരമുളള ഡോള്‍ഫിനെ കൈകളില്‍ താങ്ങി കടലിലേക്ക് 2 കിലോ മീറ്റര്‍ ആണ് ഇവര്‍ നീന്തിയത്.. ഫോര്‍ട്ടുകൊച്ചി അഴിമുഖത്ത്  കപ്പല്‍ചാലിന് തലങ്ങും വിലങ്ങും ഡോള്‍ഫിനുകള്‍ നടത്തുന്ന അഭൃാസപ്രകടനം സ്ഥിരം കാഴ്ചയാണ്... പലപ്പോഴും ജലയാനങ്ങളുടെ പ്രൊപ്പല്ലര്‍ അടക്കമുളള യന്ത്ര ഭാഗങ്ങള്‍ കൊണ്ട് ഇവയ്ക്ക് പരുക്കേല്‍ക്കുന്നതും പതിവാകാം.. ഇത്തരത്തില്‍ ഗുരുതരമായ പരുക്കുണ്ടാക്കുന്ന  അസ്വസ്ഥൃം മൂലം ശ്വസിക്കാനായി കരയ്ക്കെത്തുന്ന ഡോള്‍ഫിനുകളെ ചികിത്സിക്കാന്‍ പ്രതൃേക സാന്ച്വറികളോ മറ്റു സംവിധാനമോ നമ്മുടെ കേന്ദ്ര - കേരളാ സര്‍ക്കാരുകള്‍ ഒരുക്കിയിട്ടില്ല എന്നതാണ് ഖേദകരം..  കടലുകളുമായി മൂന...

കോഴിക്കോട് വിമാനത്താവളം; റൺ വേ നീളം കുറക്കില്ല; എം.പി മാരുടെ സംഘത്തിന് വ്യോമയാനമന്ത്രിയുടെ ഉറപ്പ്

ന്യൂഡൽഹി: കോഴിക്കോട് വിമാനത്താവളത്തിന്റെ റൺവേ നീളം കുറക്കുന്ന നടപടിയുമായി മുന്നോട്ട് പോകില്ലെന്ന് വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എം.പി മാരുടെ സംഘത്തെ അറിയിച്ചു. വിഷയത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രീ വി മുരളീധരന്റെ നേതൃത്വത്തില്‍ മലബാറിൽ എംപിമാരുടെ സംഘം കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ശ്രീ. ജ്യോതിരാദിത്യ സിന്ധ്യയെ സന്ദർശിച്ച വേളയിലാണ് ഇക്കാര്യമറിയിച്ചത്. എം.പിമാരായ ഡോ. അബ്ദുസ്സമദ്‌ സമദാനി, എം.കെ രാഘവൻ, ഇ.ടി മുഹമദ്‌ ബഷീർ, പിവി അബ്ദുൾ വഹാബ്, വി.കെ. ശ്രീകണ്ഠൻ, രാജ്മോഹന്‍ ഉണ്ണിത്താന്‍ എന്നിവരടങ്ങുന്ന സംഘമാണ് മന്ത്രിയെ കണ്ടത്. കേരളത്തിലെ 20 എം.പിമാര്‍ ഒപ്പുവെച്ച വിശദമായ പ്രതിഷേധ കുറിപ്പ് വ്യോമയന മന്ത്രിക്ക് കൈമാറി. അടിയന്തിരമായി നടപടി നിർത്തിവെക്കണമെന്നും റൺവേ വെട്ടികുറക്കാനുള്ള നീക്കത്തിന്‌ കക്ഷിരാഷ്ട്രീയ ഭേദമന്യേ സമൂഹമൊന്നടങ്കം എതിരാണെന്നും സംഘം വ്യക്തമാക്കി. റൺവേ നീളം കുറക്കുന്നത് സുരക്ഷ വർദ്ധിപ്പിക്കുകയല്ല ഓപ്പറേഷൻ കൂടുതൽ സങ്കീർണ്ണമാക്കുകയാണ് ചെയ്യുന്നത്. ഇത്തരം നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുന്നതിനു പകരം EMAS സ്ഥാപിച്ച് പൂര്‍ണമായ സുരക്ഷ ഉറപ്പു വരുത്...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ലോക്‌സഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലേക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷകരും ക്രമസമാധാന ചുമതലയുള്ള പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അവദേശ് കുമാര്‍ തിവാരിയും പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ പുല്‍കിത് ആര്‍.ആര്‍ ഖരേയുമാണ് പൊതുനിരീക്ഷകര്‍. ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഇവര്‍. മലപ്പുറം മണ്ഡലത്തില്‍ ഡോ. ബന്‍വര്‍ലാല്‍ മീണയും പൊന്നാനി മണ്ഡലത്തില്‍ വിശ്വാസ് ഡി പണ്ഡാരെയുമാണ് പൊലീസ് നിരീക്ഷകരായി എത്തിയിട്ടുള്ളത്. ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇരുവരും. പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച  പ്രശാന്ത് കുമാര്‍ സിന്‍ഹയും (പൊന്നാനി)  ആദിത്യ സിങ് യാദവും (മലപ്പുറം) നേരത്തെ ജില്ലയിലെത്തിട്ടുണ്ട്.  നിരീക്ഷകരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സാഹചര്യം വിലയിരുത്തി. ജില്ലാ പൊലീസ് മേധാവി  എസ്. ശശിധരന്‍, അസി. കളക്ടര്‍ കുമാര്‍ ഠാക്കൂര്‍, പൊന്നാനി വരണാധികാരിയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ...

പെൺകുട്ടികൾ ഒറ്റക്കാലിൽ ചരടു കെട്ടുന്നതെന്തിന്? യഥാർത്ഥ അർത്ഥം അറിഞ്ഞൻ പിന്നെ ഒരിക്കലും കേട്ടില്ല

ഇന്ന് നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ പെൺകുട്ടികൾ ഒരു കാലിൽ മാത്രം ചരടു കെട്ടുന്നതിന്റെ ശാസ്ത്രമെന്ത്? ഇതിനെക്കുറിച്ചു ചോദിച്ചാൽ ഇതു കെട്ടിയിരിക്കുന്ന ആർക്കുമറിയില്ല. പലരും കെട്ടുന്നു. അതുകണ്ട് ഞാനും കെട്ടുന്നു, ഉത്തരം അതിൽ തീരും..... ഏതോ പാശ്ചാത്യരാജ്യത്തു നിന്നും വന്ന സ്ത്രീകളുടെ കാലിൽ കെട്ടിയിരുന്ന ചരടു കണ്ട്, ഇവിടുത്തെ അനുകരണ പ്രേമികൾ പിന്തുടരുന്നു, അത്രമാത്രം. പക്ഷേ ഇത് പാശ്ചാത്യ വനിതകൾ ഉപയോഗിക്കുന്ന തെന്തെന്നാൽ അവർക്ക് ലൈംഗീകതയിൽ ഏർപ്പെടാൻ താല്പര്യമുണ്ട് (Ready to sex) എന്നാണ് ഉദ്ദേശിക്കുന്നത്. അതായത് ലൈംഗീക തൊഴിലാളികളാണ് എന്നുള്ളതിന്റെ അടയാളമാണ് ഒറ്റക്കാലിൽ കെട്ടിയിരിക്കുന്ന ചരട്. എന്നാൽ നമ്മുടെ പെൺകുട്ടികൾ അർത്ഥമറിയതെ ചെയ്യുന്നതിന്റെ യാഥാർത്ഥ്യം മനസിലാകുമ്പോൾ സത്യത്തിൽ നാണക്കേടാണ് തോന്നുന്നത് എനിക്കു മാത്രമാകില്ല....        ഒരു വിദേശി പൗരൻകേരളത്തിലെ ഒരു പട്ടണത്തിൽ വെച്ച് ഒറ്റക്കാലിൽ ചരടു കെട്ടിയ പെൺകുട്ടിയെ ശല്യം ചെയ്തതും, പിന്നീട് നാട്ടുകാർ ഇടപെട്ട് അയാളെ പോലീസിൽ ഏല്പിച്ചതും, തുടർന്ന് അയാൾ പറഞ്ഞ കാര്യങ്ങളും വെച്ച് അയാളെ...

ചോട്ട വാള മീൻ chotta vala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

കൊളപ്പുറം ജംഗ്ഷനിൽ KSRTC ബസും ടോറസ് ലോറിയും തമ്മിൽ അപകടം VIDEO

കൊളപ്പുറം ജംഗ്ഷനിൽ KSRTC  ബസും  ടോറസ് ലോറിയും കൂടിയിടിച്ചു അപകടം. അപകടത്തിൽ പരിക്ക് പറ്റിയവരെ തൊട്ടടുത്ത ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി video

ചുവപ്പ് അണലിയുടെ സത്യാവസ്ഥ ഇതാണ് red anali

മലബാർ പിറ്റ് വൈപ്പർ എന്ന ഈ ഇനം വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്നു. ഒരേ ഇനം വിവിധ നിറഭേദങ്ങളിൽ കാണുന്നതിന് കളർ മോർഫുകൾ എന്നാണ് പറയുക. ഏറ്റവുമധികം കളർ മോർഫുകൾ കാണപ്പെടുന്ന ഒരിനമാണ് ഇത്.  ഉഗ്രവിഷമുള്ള ഗണത്തിൽ പെടുന്നവയല്ല. രാത്രികാലങ്ങളിലാണ് കൂടുതൽ ആക്ടീവ് ആകുക. മരച്ചില്ലകളിലാണ് കൂടുതലും കാണപ്പെടുക. Endemic to Western Ghats ആണ്, അതായത് പശ്ചിമ ഘട്ടത്തിലൊഴികെ മറ്റൊരിടത്തും ഇവയെ കാണില്ല. ഇവയുടെ വിഷത്തിന് പ്രതിവിഷം ലഭ്യമല്ല. കടിയേറ്റാൽ ആശുപത്രിയിലെത്തിക്കുകയും ചികിത്സതേടുകയും വേണം. പൊതുവേ മനുഷ്യന് അപകടകാരികളല്ല. പ്രാദേശികമായ ജനിതക വ്യതിയാനം മൂലം ഇവയെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. പശ്ചിമ ഘട്ടത്തിന്റെ തെക്ക് ആര്യങ്കാവ് ഗ്യാപ്പ് വരെ കാണപ്പെടുന്നവ തിരുവിതാംകൂർ ചോലമണ്ഡലി (Craspedocephalus travancoricus) എന്നും, ആര്യങ്കാവ് മുതൽ പാലക്കാട് ഗ്യാപ്പ് വരെയുള്ളവ ആനമല ചോലമണ്ഡലി (Craspedocephalus anamallensis) എന്നും, അതിന് വടക്കായി കാണപ്പെടുന്നവ മലബാർ ചോലമണ്ഡലി (Craspedocephalus malabaricus) എന്നും പേർ നൽകപ്പെട്ടിരിക്കുന്നു.

മഞ്ഞകൂരി മീൻ manja koori

മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ അരഞ്ഞീൽ FISH ചെമ...

ആദ്യമായി തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനൊരുങ്ങുന്നവർ ശ്രദ്ധിക്കുക: 'നോട്ട'യും 'എൻഡ്' ബട്ടണും ശ്രദ്ധിക്കണം; നടപടിക്രമങ്ങൾ ഇങ്ങനെ..

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് ചെയ്യാനൊരുങ്ങുന്നവർ തിരഞ്ഞെടുപ്പ് രീതികളെക്കുറിച്ച് വ്യക്തമായി അറിഞ്ഞിരിക്കണം. നിങ്ങൾ മുനിസിപ്പാലിറ്റിയിലോ കോർപ്പറേഷനിലോ ഉൾപ്പെട്ട വോട്ടറാണെങ്കിൽ പോളിങ് ബൂത്തിലെ വെള്ള നിറത്തിലുള്ള ലേബലുള്ള ഒരു ബാലറ്റ് യൂണിറ്റിൽ ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തേണ്ടതുള്ളൂ. എന്നാൽ, നിങ്ങൾ ഒരു ഗ്രാമപഞ്ചായത്ത് തലത്തിലാണ് വോട്ട് ചെയ്യുന്നതെങ്കിൽ മൂന്ന് വോട്ടുകൾ ചെയ്യേണ്ടതുണ്ട്. ഇത് ഗ്രാമപഞ്ചായത്ത് വാർഡിലേക്കും, ബ്ലോക്ക് പഞ്ചായത്ത് വാർഡിലേക്കും, ജില്ലാ പഞ്ചായത്ത് വാർഡിലേക്കുമായാണ്. ഇതിനായി പോളിങ് ബൂത്തുകളിൽ മൂന്ന് ബാലറ്റ് യൂണിറ്റുകൾ ഉണ്ടാകും. ഗ്രാമപഞ്ചായത്തിലേക്ക് വോട്ട് ചെയ്യാനുള്ള യൂണിറ്റിന് വെള്ള നിറത്തിലുള്ള ലേബലും, ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള യൂണിറ്റിന് പിങ്ക് നിറത്തിലുള്ള ലേബലും, ജില്ലാ പഞ്ചായത്തിലേക്കുള്ള യൂണിറ്റിന് ഇളംനീല നിറത്തിലുള്ള ലേബലുമായിരിക്കും ഉണ്ടാവുക. ഈ നിറങ്ങൾ അനുസരിച്ച് നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്താവുന്നതാണ്. മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥിയോടും താത്പര്യമില്ലാത്തവർ ശ്രദ്ധിക്കുക, തദ്ദേശ തിരഞ്ഞെടുപ്പിൽ 'നോട്ട' (NOTA) എന്ന ഓപ...

ആസാം വാള assam vala

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

2025ലെ പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

2025ലെ പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക  പ്രസിദ്ധീകരിച്ചു. 13412470 പുരുഷന്മാരും 15018010 സ്ത്രീകളും 281 ട്രാൻസ്ജൻഡർ വ്യക്തികളും അടക്കം 28430761 വോട്ടർമാരാണ് പട്ടികയിലുള്ളത്. ഇതിനു പുറമേ 2841 പ്രവാസി വോട്ടർമാരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.  സംക്ഷിപ്തപുതുക്കലിനായി സെപ്തംബര്‍ 29 ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ 2,83,12,468 വോട്ടര്‍മാരാണുണ്ടായിരുന്നത്.  ഒക്ടോബര്‍ 14 വരെ നടന്ന സംക്ഷിപ്തപുതുക്കലിൽ 332291 പേർ പുതിയതായി വോട്ടർ പട്ടികയിൽ പേര് ചേർത്തു.