ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

തദ്ദേശ തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചു....

ഒക്ടോബര്‍ 05: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള അവസാന തിയതി ഒക്ടോബര്‍ 07: തെരഞ്ഞെടുപ്പ് വിജ്ഞാപനം ഒക്ടോബര്‍ 14: നാമനിര്‍ദ്ദേശം സമര്‍പ്പിക്കാനുള്ള അവസാന തിയതി ഒക്ടോബര്‍ 15: സൂക്ഷമ പരിശോധന ഒക്ടോബര്‍ 17: നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി നവംബര്‍ 02: ഒന്നാംഘട്ട തെരഞ്ഞെടുപ്പ് (തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്) നവംബര്‍ 05: രണ്ടാംഘട്ട തെരഞ്ഞെടുപ്പ് (പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം) നവംബര്‍ 07: വോട്ടെണ്ണല്‍, ഫലപ്രഖ്യാപനം

വേങ്ങരയ്ക്ക് തിലകം ചാര്ത്തി.... മന്ത്രി പി.കെ കുഞ്ഞാലിക്കുട്ട ി സ്മാര്ട്ട് ബസ് ബേ ഉദ്ഘാടനം നിര്വഹിച്ചു.

fm റേഡിയോ,wifi, മൊബൈല് ചാര്ജിങ് സംവിധാനം എന്നിവയ്ക്കു പുറമെ ചന്ദ്രിക, മലയാള മനോരമ, മാതൃഭൂമി ദിനപത്രങ്ങളും കൂടെ മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്, മനോരമ, വനിത,ആരോഗ്യ മാസിക, സ്പോര്ട്സ് മാസിക തുടങ്ങി അഞ്ചോളം പ്രസിദ്ധീകരണങ്ങളും ഈ ബസ്റ്റോപ്പില് ലഭ്യം...ഇരു വശങ്ങളിലും പൂന്തോട്ടങ്ങളോടു കൂടിയ മനോഹരമായ ബസ് ബേ ഒന്നു കാണേണ്ടതു തന്നെ! യുവാക്കളും , കുട്ടികളും , തലനെരച്ചവരും തലകുനിച്ച് സ്മാര്ട്ട് ഫോണില് വിരലുകളോടിക്കുന്ന ദൃശ്യമാണ് നേരം വെളുത്തത് മുതല് വേങ്ങര സിനിമ ഹാള് പരിസരത്ത്...സൗജന്യ വൈഫൈ ! അന്നേരം അതുവഴി കടന്നുപോയ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളും ബസ്റ്റോപ്പില് കയറി സെല്ഫിയെടുക്കാന് മടിച്ചില്ല; പിന്നെ ഏറെ നേരത്തെ തിരക്കിനൊടുവില്‍ പാണ്ടിക്കടവത്തെ കുഞ്ഞാപ്പയെത്തി smart bay നാടിന് സമര്പ്പിച്ചു...ഇനി വേങ്ങരയും സ്മാര്ട്ടാവുകയാണ്..

നിയമസഭയിലെ ഒരു ചർച്ചയ്ക്കിടെ നമ്മടെ മന്ത്രി കുഞ്ഞാലിക്കുട്ടി ഒരു കഥ പറഞ്ഞു.

"ഒരിക്കൽ ഒരച്ഛൻ തന്റെ 3 മക്കൾക്കു 100 രൂപ വീതം കൊടുത്തിട്ട് പറഞ്ഞു.... 'ഈ നൂറു രൂപക്ക് എന്തെങ്കിലും വാങ്ങി നിങ്ങളുടെ റൂം നിറയ്ക്കണം.' ഒന്നാമത്തെ മകൻ 100 രൂപക്ക് വൈയ്ക്കോൽ വാങ്ങി. പക്ഷെ, അത് ആ റൂം നിറക്കാൻ തികഞ്ഞില്ല . രണ്ടാമത്തെ മകൻ 100 രൂപക്ക് പഞ്ഞി വാങ്ങി. പക്ഷെ, അതും റൂം നിറക്കാൻ തികഞ്ഞില്ല . മൂന്നാമത്തെ മകൻ വെറും ഒരു രൂപ മാത്രം ചിലവാക്കി മെഴുകുതിരി വാങ്ങി കത്തിച്ചുവച്ചു. അതിന്റെ പ്രകാശം ആ റൂം നിറച്ചു...." കുഞ്ഞാലിക്കുട്ടി തുടർന്നു.... " ഈ മൂന്നാമത്തെ മകനെ പോലെയാണ് നമ്മുടെ മുഖ്യമന്ത്രി. അദ്ദേഹം അധികാരമേറ്റത് മുതൽ പ്രതീക്ഷയുടെ വെളിച്ചം, സംസ്ഥാനം ഒട്ടാകെ പരത്തുകയാണ്..." Coppy to whatsapp

വീട് വൈദുതി കരിച്ച് നൽകി മക്കളില്ലാതെ

തനിച്ച് താമസിക്കുന്ന പ്രായം ചെന്ന സ്ത്രിയുടെ വിട് വലിയോറ പുത്തനങ്ങാടി യുണിറ്റ് SYS സാന്ത്വാനത്തിൻ്റെ കിഴിൽ വൈദുതി കരിച്ചു സ്വിച്ച് ഓൺ കർമം സയ്യിദ് മുഹമ്മദ് ജമലുല്ലൈലി കച്ചേരിപ്പടി നിർവഹിച്ചു SYS സെക്രട്ടറി ഹസീബ് വലിയോറ ട്രഷറർ അവറാൻ കുട്ടി ഹാജി KT മക്ക ICE എ ക്ലിക്കുട്ടി വ് അഗം മുഹമ്മദലി വലിയോറ എന്നിവർ പങ്കെടുത്തു (info :Sayyid Valiyora)

bright voice ganamela in RIVER

ONLINEPHOTO EDITOR APP - Edit your photos, pictures and VIDEO .MP3

Edit your photos online on install now

പ്രിയരേ... വളരെ പ്രധാനപ്പെട്ട ഒരു കാര്യം ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയിൽ പെടുത്തുന്നു.

ഒരു സിം ഉപയോഗിക്കാതെ മൂന്ന് മാസം കഴിഞ്ഞാൽ ആ നമ്പർ വേറെ ആൾക്ക് പുതിയ കണക്ഷൻ ആയി ലഭിക്കും. സിം ഉപയോഗിക്കുന്നില്ലെങ്കിൽ അപ്പോൾ തന്നെ ആ നമ്പറിൽ ഉള്ളവരെ വാട്സ് ആപ് ഗ്രൂപ്പിൽ നിന്ന് റിമൂവ് ചെയ്യണം.ഇല്ലങ്കിൽ പുതിയ നമ്പറിൽ ആ കണക്ഷൻ കിട്ടുന്ന ആളും ഗ്രൂപ്പിൽ ആഡ് ആകും. അത് കൊണ്ട് വാട്സ് ആപ്പ് കണക്ഷൻ ഉള്ള സിം നഷ്ടപ്പെട്ട കാരണം മൂലമോ മറ്റോ ഉപയോഗിക്കാതെ ആയിട്ടുണ്ടെങ്കിൽ പ്രസ്തുത നമ്പറിൽ തങ്ങൾ അംഗമായിട്ടുള്ള ഗ്രൂപ് അഡ്മിൻമാരെ അറിയിക്കുകയും എത്രയും പെട്ടന്ന് ആ നമ്പർ റിമൂവ് ചെയ്യാൻ ആവശ്യപ്പെടുകയും വേണം. ഇല്ലെങ്കിൽ നമ്മളറിയാതെ നമ്മുടെ ഫോട്ടോകളും വിവരങ്ങളും ഷെയർ ചെയ്യപ്പെടും. കുടുംബ & സുഹ്രൃത് വലയങ്ങൾ ഉണ്ടാക്കിയവരും ഉപയോഗിക്കുന്നവരും ജാഗ്രതൈ. As received 👆 Worth to share

മിനയിലെ അപകടം നടന്ന സ്‌ഥലത്തിന്റെ 150മീറ്റർ ദൂരെ ജൗഹറ റോഡില്‍ 55—)ം നമ്പർ മുതവിഫിന്റെ

ക്യാമ്പില്‍ നേരത്തെ തന്നെ കല്ലേറു കഴിഞ്ഞ്‌ മുടിയെടുത്ത്‌ കുളിയും മുഷിഞ്ഞ ഇഹ്‌റാം ഡ്ര്സില്‍ നിന്ന്‌ മാറുകയും ചെയ്‌ത്‌ ഹജ്ജിന്റെ പ്രധാന കർമ്മങ്ങള്‍ കഴിഞ്ഞ സംതൃപ്‌തിയിലാണ്‌ ഞങ്ങള്‍ 'അല്‍ മബ്‌റൂക്ക്‌ ഗ്രുപ്പിലെത്തിയ ഹാജി മാർ.ഞങ്ങളുടെ തൊട്ടടുത്ത ടെന്റുകളില്‍ മറ്റുഗ്രൂപ്പുകളും അതുപോലെതന്നെ, സാധാരണ അറഫയില്‍നീന്നും തിരിച്ചെത്തിയാല്‍ മുഴുവന്‍ ആളുകളുമെത്തിയോ; ഹജ്ജിലെ ഏറ്റവും പ്രയാസകരമെന്നു വിശേഷിപ്പിക്കാവുന്ന അറഫ—മുസ്‌ദലിഫ മിന യാത്ര എങ്ങിനെയൊക്കെയായിരൂന്നു ഇവയൊക്കെ പരസ്‌പരം ഫോണ്‍ ചെയ്‌തു അനേ്വഷിക്കുന്ന പതിവുണ്ട്‌.ആ തിരക്കിലായിരുന്നു ഞാനടക്കമുള്ള ഗ്രൂപ്പ്‌ ലീഡേർസ്‌.അപ്പോഴാണ്‌ നാട്ടില്‍ നിന്ന്‌ വിളിയെത്തുന്നത്‌.ടിവിയില്‍ ഫ്‌ളാഷ്‌ ന്യുസ്‌ കാണുന്നു.മിനയില്‍ തിരക്കില്‍ പെട്ട്‌ അനേകം പേർമരിച്ചതായി പറയുന്നു.നിങ്ങള്‍ ഒക്കെ എവിടെ ഞങ്ങള്‍ സുരക്ഷിത സ്‌ഥാനത്താണെന്ന്‌ മറുപടി നല്‍കി കൊണ്ടെയിരുന്നു,ഹാജിമാരുടെ ബന്ധുക്കളെല്ലാം വിളിക്കുന്നുണ്ടായിരുന്നു.പിന്നീട്‌ ഞാഌം ചെറുപ്പക്കാരായ ചില ഹാജിമാരും ഈ അപകട സ്‌ഥലം കാണുന്നതിഌ വേണ്ടി പോയി,ഒരിക്കലും ഇതു പോലൊരു രംഗം കാണാന്‍ ആർക്കും ഗതിവരാതിരിക്കട്ടെ,ഞ...

profile picture ഡിജിറ്റലാകും മുൻപ്

changed you'r profile picture to support Digital India, the Indian government's effort to connect rural communities to the internet and give people access to more services online. Show your support for Digital India at fb.com/supportdigitalindia

പുഴയ്ക്ക് ഒരുപാട് പറയാനുണ്ടാവും . കുളിച്ചു കയറിയവര് എത്ര..? ഒഴുക്കില് പെട്ടവര് എത്ര ..?ഒന്നിനും ഒരു കണക്കില്ല.

നിര്ത്താതെ ഒഴുകുന്ന പുഴക്കടവില് ,വെറുതെ നോക്കിയിരിക്കാന് തന്നെ എന്തു രസം..! അങ്ങനെ ചെറുപ്പത്തില് കുളിക്കാനിറങ്ങിയ ഒരു കടവാണിത് . കടലുണ്ടിപ്പുഴയില് വലിയോറ മഞ്ഞാമാട് വെട്ടാംകയം . ഇന്ന് അവിടെ ഒരു പാലം വന്നു . അതിനു മുകളിലൂടെ യാത്ര ചെയ്ത പ്പോള് ആ പഴയ കടവൊന്നും തിരിച്ചറിയാനായില്ല . ആ വഴി യിലൂടെ തിരിച്ചു പോരുമ്പോള് വണ്ടി നിറുത്തിയിറങ്ങിപാല - ത്തിലൂടെ ഒന്ന് നടന്നു. ആ പഴയ കുളിക്കടവിലേക്ക് ഒരു വിഗ ഹവീക്ഷണം നടത്തി . ഫോട്ടോകളെടുത്തു( രണ്ടെണ്ണം ഇവി - ടെ പോസ്റ്റ്‌ ചെയുന്നു ) കാലം മാറുന്നു . പുഴക്കടവുകള്ക്ക് മാറ്റം വന്നു . അനിവാര്യമായ മാറ്റം...writer:Saidalavi Parangodath

ഈദ് ഗസൽ ഉൽഘാടനം സയ്യിദ്‌ ആബിദ് അഹ്സനി നിർവ്വഹിക്കുന്നു:

more Sent from http://valiyora.tk/ reply to unaisvaliyora@gmail.com

.എല്ലാ കൂട്ടുകാർക്കും എന്റെ സ്നേഹംനിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ....

ആഗോഷത്തിന്റെ പരിമളവും സ്നേഹത്തിന്റെ സുഘന്തവും അന്തരീക്ഷത്തിൽ നിറഞ്ഞുനിൽകുന്നഈ വേളയിൽ ത്യാഗത്തിന്റെയും സമർപണത്തിന്റെയും സന്തേശവുമായി വീണ്ടുംഒരു ബലിപെരുന്നാൾ....എല്ലാ കൂട്ടുകാർക്കും എന്റെ സ്നേഹംനിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ....

മൊയ്തീനും കാഞ്ചനയും കലക്കി...... പ്രേമം എന്ന സിനിമ അഞ്ചും പത്തും വട്ടം കണ്ട എല്ലാ ഫ്രീക്കന്മാരും

"എന്ന് നിന്റെ മൊയ്തീൻ " ഒരു വട്ടം എങ്കിലും ഒന്ന് പോയി കാണണം, എന്നിട്ട് മനസ്സിരുത്തി ഒന്ന് ചിന്തിച്ച് നോക്കണം, എന്താണ് പ്രണയം എങ്ങിനെയാണ് പ്രണയം എന്നൊക്കെ ഒന്ന് മനസ്സിലാക്കാൻ നിങ്ങൾക്ക് പറ്റിയ ഒരു റഫറൻസ് ആണ് ഈ സിനിമ, ഓളെ മുഖത്തിനേക്കാൾ മൊഞ്ച് ഓളെ ഖൽബിനാണ് എന്ന് പറയുന്ന നായകനും, ഒളിച്ചോടിയാൽ തനിക്ക് താഴെയും മേലെയും ഉളള കൂടെപ്പിറപ്പുകളുടെ ജീവിതം എന്താകുമെന്ന് ചിന്തിക്കുന്ന നായികയും ന്യൂ ജനറേഷൻ സിനിമകളിൽ ഒരിക്കലും കാണാൻ സാധ്യതയില്ലാത്തഒരു കാഴ്ചയാണ്..... രണ്ട് വിത്യസ്ത മതക്കാർ തമ്മിലുളള പ്രണയം മലയാളത്തിൽ ആദ്യമൊന്നുമല്ലെങ്കിലും മൊയ്തീനും കാഞ്ചന മാലയും ഒരു വിധപ്പെട്ട എല്ലാ പ്രേക്ഷകരേയും മനസ്സിൽ കുറച്ച് നേരമെങ്കിലും ഉണ്ടാവും..... ഏച്ചു കെട്ടലുകളോ അമാനുഷികമായ നായക സങ്കല്പങ്ങളൊ ഇല്ലാത്ത മനോഹരമായ ഒരു പ്രണയ കാവ്യം..... ( Writer : Shafi Valappil )

പത്താം ക്ലാസ് ജയിച്ചപ്പോൾ മുതൽ സൽമാൻ ഉപ്പയോട് പറയുന്നതാണ് ഒരു സ്മാർട്ട്ഫോണ് വേണമെന്ന്.

ഉപ്പ പല കാരണങ്ങൾ പറഞ്ഞ് അത് നീട്ടികൊണ്ട് പോയി. അവസാനം പറഞ്ഞത് പ്ലസ് വണ്ണിലെ ഓണപ്പരീക്ഷക്ക് നല്ല മാർക്ക് വാങ്ങിയാൽ വാങ്ങിത്തരാം എന്നാണ്. പരീക്ഷ കഴിഞ്ഞ് റിസൾട്ട് വന്നപ്പോൾ സൽമാൻ ക്ലാസ്സിൽ ഒന്നാമത്. ഈ സന്തോഷ വാർത്ത അറിഞ്ഞ ഉപ്പ ഗൾഫിൽ നിന്ന് ഫോണ് വിളിച്ചപ്പോൾ ചോദിച്ചു. "നിനക്ക് ഏത് ഫോണാ വേണ്ടത്..? "എനിക്ക് ഫോണ് വേണ്ട ഉപ്പാ.. പഠിക്കുന്ന കുട്ടികൾ ഫോണ് ഉപയോഗിച്ചാൽ പഠനത്തിൽ ശ്രദ്ധ കുറയുമെന്നും കുട്ടികൾ ചീത്തയാവുമെന്നും ക്ലാസ് ടീച്ചർ പറയാറുണ്ട്. ഫോണ് പഠിത്തമൊക്കെ കഴിഞ്ഞ് മതി ഉപ്പാ.." മകൻറെ പക്വമായ മറുപടി കേട്ട് അഭിമാനം തോന്നിയ ഉപ്പ സന്തോഷത്തോടെ ചോദിച്ചു "പിന്നെ മോന് ഇപ്പം എന്താ വേണ്ടത്.."? മറുപടി പറയാൻ സൽമാന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. " ഉപ്പാ ഈ വല്ല്യപെരുന്നാളിന് എനിക്ക് രണ്ട് ജോഡി ഡ്രസ്സ് വേണം". "സമ്മതിച്ചു. അടുത്ത ആഴ്ച ഉപ്പ പൈസ അയക്കും. മോന് ഡ്രസ്സ് എടുക്കാനുള്ള പൈസ ഉമ്മാനോട് വാങ്ങിക്കോ.." ഉപ്പാക്ക് ശമ്പളം കിട്ടാൻ വൈകിയത് കൊണ്ട് പെരുന്നാളിൻറെ തലേ ദിവസമാണ് സൽമാന് പൈസ കിട്ടിയത്. കിട്ടിയ ഉടനെ ടൗണിൽ പോയി സൽമാൻ രണ്ട് ജോഡി ഡ്രസ്സ് എടുത്ത് വന്നു...

ടാറ്റയുടെ തലവനായിരുന്ന കാലത്ത് ജര്‍മ്മനി സന്ദര്‍ശിച്ച ഒരോര്‍മ്മ എഴുതുകയുണ്ടായി രത്തന്‍ ടാറ്റ ഈയിടെ . ഓ

ണ്‍ലൈനില്‍ എവിടെയോ വായിച്ചതാണ് . "ജര്‍മ്മനി വ്യാവസായികമായി ലോകത്ത് തന്നെ ഉന്നതിയില്‍ നില്‍ക്കുന്ന ഒരു രാഷ്ട്രമാണല്ലോ . അവിടുത്തെ മനുഷ്യര്‍ അങ്ങേയറ്റം ആഡംബരത്തില്‍ കഴിയുന്നു എന്നാണോ നിങ്ങളുടെ ധാരണ ? കഴിഞ്ഞ മാസം ഞാന്‍ ടാറ്റയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ഹാമ്ബര്‍ഗ്ഗില്‍ പോവുകയുണ്ടായി . ഒരു മീറ്റിംഗ് കഴിഞ്ഞു വിശപ്പ്‌ തോന്നിയപ്പോള്‍ എന്റെ ഉദ്യോഗസ്ഥരോടൊപ്പം അടുത്തുള്ള ഒരു ഇടത്തരം രേസ്റ്റൊരന്റില്‍ കയറി . അവിടെ മിക്കവാറും തീന്മേശകള്‍ കാലിയായി കണ്ടപ്പോള്‍ തന്നെ എനിക്ക് കൌതുകം തോന്നി . ഒരു ടേബിളില്‍ ഒരു യുവജോഡി ഇരിക്കുന്നതുകാണുകയുണ്ടായി . വെറും രണ്ടു തരം വിഭവങ്ങളും ഓരോ കുപ്പി ബിയറും മാത്രമാണ് അവരുടെ മുന്നില്‍ കാണാനായത് . ഇന്ത്യയിലെ ഒരു ഇടത്തരം യുവാവിനു പോലും ഇതില്‍ കൂടുതല്‍ വിഭവസമ്പന്നമായ ഭക്ഷണം കാമുകിക്ക് വാങ്ങി നല്‍കുവാന്‍ കഴിയുമെന്ന് ഞാന്‍ ചിന്തിച്ചു . പിശുക്കനോ, അല്ലെങ്കില്‍ അത്രമേല്‍ ദരിദ്രനോ ആയ ഇയാളെ എന്തുകൊണ്ടാണ് ഈ യുവതി ഉപേക്ഷിക്കാത്തത് എന്നാണു ഞാന്‍ ഓര്‍ത്തത്. മറ്റൊരു തീന്മേശയില്‍ വൃദ്ധകളായ രണ്ടു മൂന്നു ലേഡീസ് ഇരിക്കുന്നുണ്ടായിരുന്നു .ഒരൊറ്റ വിഭവം മാത്രം ഓര...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

വേങ്ങരയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു;18-കാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

  വേങ്ങര: ഊരകം പുത്തൻപീടികയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഇല്ലിപിലാക്കൽ റഹ്മത്ത് നഗർ പെരുമ്പള്ളി മുഹമ്മദിന്റെ മകൻ യുസഫ് (18) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി പത്ത് മണിയോടെ പുത്തൻപീടിക വായനശാലയ്ക്ക് സമീപമായിരുന്നു അപകടം സംഭവിച്ചത്. വെങ്കുളം പീസ് സ്കൂളിന് പിൻവശത്തുകൂടിയുള്ള പുത്തൻപീടിക ഇറക്കത്തിൽ വെച്ച് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡരികിലെ വീടിന്റെ മുറ്റത്തേക്ക് മറിയുകയുമായിരുന്നു. . പരിക്കേറ്റവരെ ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുസഫിന്റെ ജീവൻ രക്ഷിക്കാനായില്ല. യൂസഫിനൊപ്പം യാത്ര ചെയ്തിരുന്ന  സുഹൃത്തിനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.

ചുവപ്പ് അണലിയുടെ സത്യാവസ്ഥ ഇതാണ് red anali

മലബാർ പിറ്റ് വൈപ്പർ എന്ന ഈ ഇനം വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്നു. ഒരേ ഇനം വിവിധ നിറഭേദങ്ങളിൽ കാണുന്നതിന് കളർ മോർഫുകൾ എന്നാണ് പറയുക. ഏറ്റവുമധികം കളർ മോർഫുകൾ കാണപ്പെടുന്ന ഒരിനമാണ് ഇത്.  ഉഗ്രവിഷമുള്ള ഗണത്തിൽ പെടുന്നവയല്ല. രാത്രികാലങ്ങളിലാണ് കൂടുതൽ ആക്ടീവ് ആകുക. മരച്ചില്ലകളിലാണ് കൂടുതലും കാണപ്പെടുക. Endemic to Western Ghats ആണ്, അതായത് പശ്ചിമ ഘട്ടത്തിലൊഴികെ മറ്റൊരിടത്തും ഇവയെ കാണില്ല. ഇവയുടെ വിഷത്തിന് പ്രതിവിഷം ലഭ്യമല്ല. കടിയേറ്റാൽ ആശുപത്രിയിലെത്തിക്കുകയും ചികിത്സതേടുകയും വേണം. പൊതുവേ മനുഷ്യന് അപകടകാരികളല്ല. പ്രാദേശികമായ ജനിതക വ്യതിയാനം മൂലം ഇവയെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. പശ്ചിമ ഘട്ടത്തിന്റെ തെക്ക് ആര്യങ്കാവ് ഗ്യാപ്പ് വരെ കാണപ്പെടുന്നവ തിരുവിതാംകൂർ ചോലമണ്ഡലി (Craspedocephalus travancoricus) എന്നും, ആര്യങ്കാവ് മുതൽ പാലക്കാട് ഗ്യാപ്പ് വരെയുള്ളവ ആനമല ചോലമണ്ഡലി (Craspedocephalus anamallensis) എന്നും, അതിന് വടക്കായി കാണപ്പെടുന്നവ മലബാർ ചോലമണ്ഡലി (Craspedocephalus malabaricus) എന്നും പേർ നൽകപ്പെട്ടിരിക്കുന്നു.

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ മണ്ണ് പരിശോധനാ ലാബ് ഇനി കർഷകരുടെ വീട്ടുമുറ്റത്ത് എത്തും.

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ മണ്ണ് പരിശോധനാ ലാബ് ഇനി കർഷകരുടെ വീട്ടുമുറ്റത്ത് എത്തും. സഞ്ചരിക്കുന്ന മണ്ണ് പരിശോധനശാല കർഷകർക്ക് വലിയ ആശ്വാസം പകരുന്നതാണ്.  കാർഷിക മേഖലക്ക് സഹായകമാകുന്ന രീതിയിൽ മണ്ണുപരിശോധന സൗകര്യം കൃഷിയിട പരിധിയിലെ കൃഷിഭവനുകളിൽ തന്നെ ലഭ്യമാകും. ഈ വർഷം ആദ്യ ഘട്ടത്തിൽ ജില്ലയിലെ 40 കൃഷിഭവൻ പരിധികളിൽ സൗജന്യമായി മണ്ണ് പരിശോധിച്ച് ഫലം കർഷകർക്ക് നൽകും.  പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ കൃത്യമായ വളപ്രയോഗം നടത്താനും വിളവ് വർദ്ധിപ്പിക്കാൻ ആവശ്യമായ പദ്ധതികളും ആവിഷ്കരിക്കും.  അത്യാധുനിക സൗകര്യമുള്ള ലാബ് സംവിധാനമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.  സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലാബിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ എം.ഷിഹാദിന്റെ നേതൃത്വത്തിലുള്ള ടീമാണ് ലാബിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

മലപ്പുറം ജില്ലയിൽ രണ്ട് പേർക്ക് കൂടി സൂര്യാതപ മേറ്റു. വലിയോറ സ്വദേശിക്കും റിട്ട. വനപാലകനുമാണ് സൂര്യാതപമേറ്റത്.

മലപ്പുറം ജില്ലയിൽ രണ്ട് പേർക്ക് കൂടി സൂര്യാതപ മേറ്റു. വേങ്ങര സായംപ്രഭ അംഗത്തിനും റിട്ട. വനപാലകനുമാണ് സൂര്യാതപമേറ്റത്. സായം പ്രഭാ അംഗം വലിയോറ പുത്തനങ്ങാടി പൂക്കുളംബസാറിലെ കോരംകുളങ്ങരകുഞ്ഞി മരക്കാർ (72)നാണ് പൊള്ളലേറ്റത്. കഴിഞ്ഞ ദിവസം വേങ്ങര സായംപ്രഭയിലെത്തി ഉച്ചയോടെ തിരിച്ചു പോകുമ്പോൾ വേങ്ങര അങ്ങാടിയിൽ വച്ചാണ് പൊള്ളലേറ്റത്. കൈ മുട്ടിന് താഴെയാണ് പൊള്ളലേറ്റത്. റിട്ട. വനപാലകനായ അക മ്പാടം സ്വദ്ദേശിയായ ചോലയിൽ മുഹമ്മദ് ( 62 )നും സൂര്യാതപമേറ്റു. മൂലേപ്പാടത്തുള്ള സ്ഥലത്ത്പോയശേഷം ഉച്ചയോടെ വീട്ടിലേക്ക് ബൈക്കിൽ പോകു മ്പോൾ മൂലേപ്പാടം ഹെൽത്ത് സെന്ററിന് സമീപം വെച്ച്ബൈക്ക് നിറുത്തി ഹെൽമറ്റ് എടുത്ത ശേഷം മുഖം തുടക്കാൻ ഒരുങ്ങുംപ്പോഴാണ് ശക്തമായ ചൂടുകാറ്റിൽ മുഖത്തും കഴുത്തിലും സൂ ര്യാതപമേറ്റത്. അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ തേടി. മുഖം മുഴുവൻ കരുവാളിക്കുകയും നീ റ്റൽ അനുഭവപ്പെടുകയും ചെയ്തു എന്നും മുഹമ്മദ് പറഞ്ഞു.

പെൺകുട്ടികൾ ഒറ്റക്കാലിൽ ചരടു കെട്ടുന്നതെന്തിന്? യഥാർത്ഥ അർത്ഥം അറിഞ്ഞൻ പിന്നെ ഒരിക്കലും കേട്ടില്ല

ഇന്ന് നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ പെൺകുട്ടികൾ ഒരു കാലിൽ മാത്രം ചരടു കെട്ടുന്നതിന്റെ ശാസ്ത്രമെന്ത്? ഇതിനെക്കുറിച്ചു ചോദിച്ചാൽ ഇതു കെട്ടിയിരിക്കുന്ന ആർക്കുമറിയില്ല. പലരും കെട്ടുന്നു. അതുകണ്ട് ഞാനും കെട്ടുന്നു, ഉത്തരം അതിൽ തീരും..... ഏതോ പാശ്ചാത്യരാജ്യത്തു നിന്നും വന്ന സ്ത്രീകളുടെ കാലിൽ കെട്ടിയിരുന്ന ചരടു കണ്ട്, ഇവിടുത്തെ അനുകരണ പ്രേമികൾ പിന്തുടരുന്നു, അത്രമാത്രം. പക്ഷേ ഇത് പാശ്ചാത്യ വനിതകൾ ഉപയോഗിക്കുന്ന തെന്തെന്നാൽ അവർക്ക് ലൈംഗീകതയിൽ ഏർപ്പെടാൻ താല്പര്യമുണ്ട് (Ready to sex) എന്നാണ് ഉദ്ദേശിക്കുന്നത്. അതായത് ലൈംഗീക തൊഴിലാളികളാണ് എന്നുള്ളതിന്റെ അടയാളമാണ് ഒറ്റക്കാലിൽ കെട്ടിയിരിക്കുന്ന ചരട്. എന്നാൽ നമ്മുടെ പെൺകുട്ടികൾ അർത്ഥമറിയതെ ചെയ്യുന്നതിന്റെ യാഥാർത്ഥ്യം മനസിലാകുമ്പോൾ സത്യത്തിൽ നാണക്കേടാണ് തോന്നുന്നത് എനിക്കു മാത്രമാകില്ല....        ഒരു വിദേശി പൗരൻകേരളത്തിലെ ഒരു പട്ടണത്തിൽ വെച്ച് ഒറ്റക്കാലിൽ ചരടു കെട്ടിയ പെൺകുട്ടിയെ ശല്യം ചെയ്തതും, പിന്നീട് നാട്ടുകാർ ഇടപെട്ട് അയാളെ പോലീസിൽ ഏല്പിച്ചതും, തുടർന്ന് അയാൾ പറഞ്ഞ കാര്യങ്ങളും വെച്ച് അയാളെ...

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

കടലുണ്ടിപുഴയിലെ മുച്ചറാണി കടവിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളിൽ ഒരാൾ മരണപ്പെട്ടു

  കടലുണ്ടി പുഴയിലെ മുച്ചറാണി കടവിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളിൽ ഒരാൾ മരണപ്പെട്ടു,  പുഴയിൽ മുങ്ങി തഴ്ന്ന രണ്ട് വിദ്യാർത്ഥികളെ നാട്ടുകാര് രക്ഷപ്പെടുത്തി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.അതിലെ ഒരാളാണ് മരണപെട്ടത്   ഒരാളുടെ നില ഗുരുതരമായി തുടരുന്നു. ഇന്ന് വൈകിട്ടാണ് നാടിനെ നടുക്കിയ അപടകടം നടന്നത്. ഏഴും , പതിനൊന്നും വയസ്സുള്ള കുട്ടികളാണ് അപകടത്തിൽ പ്പെട്ടത്.  ഓത്തുപള്ളി മൻസൂറിൻ്റെ മകൻ  സൈഫുൽ മസ്നാൻ(7)മരണപ്പെട്ടത്. പുതുപറമ്പ് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ 2-ാം വിദ്യാർഥിയാണ്.  പുതുപ്പറമ്പ് മുച്ചറാണി പുഴയിലാണ് കുട്ടുകാരായ രണ്ട് കുട്ടികൾ ഇന്ന് വൈകുന്നേരം നാലോടെ അപകടത്തിൽപെട്ടത്. പുതുപറമ്പ് സ്വദേശി ഓത്തുപള്ളി മൻസൂറിന്റെ മകൻ സൈഫുൽ മസ്‌നാൻ (7) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഹാഫിസ് (12) കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. ഇരുവരും കെട്ടിപിടിച്ച് കിടക്കുന്ന രീതിയിലാണ് പുഴയിൽ നിന്ന് കരക്കെത്തിച്ചത്. അഞ്ച് പേരടങ്ങുന്ന സംഘം കുളിക്കാനിറങ്ങുകയും രണ്ട് പേർ അപകടത്തിൽ പെടുകയായിരുന്നു. മറ്റുകുട്ടികൾ വീട്...

വെള്ളിക്കെട്ടൻ അഥവാ ശംഖ് വരയൻ കൊടും വിഷമുണ്ട് ഇവയെ തിരിച്ചറിയാനുള്ള മാർഗങ്ങൾ ഇവയാണ്

വെള്ളിക്കെട്ടൻ അഥവാ ശംഖ് വരയൻ (കൊടും വിഷമുണ്ട്) common krait(highly venomous) എങ്ങനെ തിരിച്ചറിയാം:- (1 )കടും കറുപ്പ് ശരീരത്തിൽ കാണുന്ന തൂവെള്ള വളകളിൽ ചിലയിടങ്ങളിലെങ്കിലും രണ്ടെണ്ണം അടുപ്പിച്ച് വരികയും പിന്നൊരു ഗ്യാപ് വീണ്ടും അടുപ്പിച്ച് രണ്ട് വെള്ള വളകൾ കണ്ടാൽ ഉറപ്പിക്കാം 2) വെള്ളിക്കെട്ടന് ദേഹത്തേ ചെതുമ്പലുകളിൽ നടുപ്പുറത്തു കാണുന്ന ഒരുലൈൻ ചെതുമ്പലുകൾക്ക് വലിപ്പം കൂടുതലും ആ ചെതുമ്പലുകളുടെ ആകൃതി ആറുമുഖങ്ങളുള്ളതുമായിരിക്കും 3) വെള്ളിക്കെട്ടൻ്റെ വയറിനടിഭാഗത്തേ ശൽക്കങ്ങൾ പോലെ തന്നെ ഒരു വരിയായിട്ടാവും വാലറ്റം വരേയും (ഫോട്ടോ കാണുക) (മറ്റു പാമ്പുകൾക്ക് കഴുത്ത് മുതൽ മലദ്വാരം വരേ ഒരു വരി ശൽക്കങ്ങളും വാൽഭാഗം രണ്ട് ഭാഗങ്ങളുമായും ആണ് കാണുക) പാമ്പിൻ്റെ ഫോട്ടോ കണ്ടാലോ,ജീവനുള്ളതോ, ചത്തതോ ആയ പാമ്പുകളേ കണ്ടാലോ പാമ്പിൻ്റെ ഉറ പൂർണ്ണമായും കണ്ടാലോ സാധാരക്കാർക്ക് തിരിച്ചറിയാൻ ഇത്രയും കാര്യങൾ മതിയാവും എന്ന് വിശ്വസിക്കുന്നു NB: ചത്ത പാമ്പാണെന്ന് കരുതി പാമ്പുകളേ വെറും കൈയ്യോടെ കൈകാര്യം ചെയ്യാൻ ശ്രമിക്കരുത്. ചത്തതിനു സമാനമായ അവസ്ഥയിലും പാമ്പുകൾക്ക് കടിക്കാനും വിഷമേൽപ്പിക്കാനു...

പരപ്പിൽപാറ ക്രിക്കറ്റ് സൂപ്പർ ലീഗ് (PCL)സമാപിച്ചു

പരപ്പിൽപാറ യുവജന സംഘം (PYS) സംഘടിപ്പിച്ച പരപ്പിൽപാറ ക്രിക്കറ്റ് സൂപ്പർ ലീഗ് ആവേശകരമായ മത്സരങ്ങളോടെ സമാപിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന ടൂർണമെന്റിൽ 5 ടീമുകളിലായി 65 കളിക്കാർ പങ്കെടുത്തു. നാട്ടിലെ യുവാക്കളെയും സമീപ പ്രദേശങ്ങളിലെ ക്രിക്കറ്റ് പ്രേമികളെയും ഒരുമിപ്പിച്ച ഈ ലീഗ് വലിയ വിജയമായി മാറി. ടൂർണമെന്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ. അസ്ലു നിർവഹിച്ചു. ഉദ്ഘാടനച്ചടങ്ങിൽ നിരവധി നാട്ടുകാർ പങ്കെടുത്തു. ഓരോ മത്സരവും ആവേശം നിറഞ്ഞതും കായിക മികവിന്റെ ഉത്സവമായും മാറി. കടുത്ത പോരാട്ടങ്ങൾക്ക് ഒടുവിൽ ഇമ്മൂസ് ധമാക്ക ടീം വിന്നേഴ്സായി കിരീടം കരസ്ഥമാക്കി. മികച്ച പ്രകടനം കാഴ്ചവെച്ച ടീം അലിയൻസ് റണ്ണേഴ്സായി മാറി. വ്യക്തിഗത പുരസ്കാരങ്ങളിൽ, ടൂർണമെന്റിലെ മികച്ച കളിക്കാരനായി ദിൽഷാൻ ഇ കെ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ബൗളറായി സാദിഖ് കെ, മികച്ച ബാറ്റ്സ്മാനായി  ദിൽഷാൻ ഇ കെ, മികച്ച ഫീൽഡറായി നൗഫൽ സി ,ഫൈനൽ മത്സരത്തിലെ മികച്ച താരമായി ഫവാസ് എന്നിവരും തിരഞ്ഞെടുത്തു. പരിപാടിയിൽ പഞ്ചായത്ത് മെമ്പർമാരായ ഉമ്മർ കൈപ്രൻ, സബ്ന ഇബ്രാഹീം, ഇബ്രാഹീം Ak,ക്ലബ് രക്ഷാധികാരികളായ കുറുക്കൻ മുഹമ്മദ് സാഹിബ്, ഹാരി...