ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

VALIYORA എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഏറ്റവും പുതിയ അപ്ഡേറ്റ്

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കോട്ടക്കലിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ പ്രതിചേർക്കപ്പെട്ട ബസ് ഡ്രൈവർ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ

കോട്ടക്കലിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ പ്രതിചേർക്കപ്പെട്ട ബസ് ഡ്രൈവർ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കഴിഞ്ഞമാസം കോട്ടക്കൽ ഒതുക്കുങ്ങലിൽ ബസിലെ തൊഴിലാളികളും ഓട്ടോറിക്ഷ ഡ്രൈവറും തമ്മിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട റിമാൻഡിൽ കഴിഞ്ഞ തിരൂർ - മഞ്ചേരി PTB ബസിലെ ഡ്രൈവർ ആനക്കയം പുള്ളിലങ്ങാടി സ്വദേശി ഷിജു (37) നെ മഞ്ചേരി മെഡിക്കൽ കോളേജിന് സമീപത്തുള്ള ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി… ഓട്ടോ ഡ്രൈവർ മരണപ്പെട്ടത് ബസ്സുകാരുടെ ആക്രമണത്തിലാണ് എന്ന് കാണിച്ചാണ് ബസ്സിലെ ഡ്രൈവറെയും കണ്ടക്ടറെയും ക്ലീനറെയും പ്രതി ചേർത്ത് പോലീസ് കേസെടുക്കുകയും ഇതിനെ തുടർന്ന് ഇവർ റിമാൻഡിൽ പോവുകയും ചെയ്തത്… ഇതിനുശേഷം ജാമ്യത്തിൽ ഇറങ്ങിയ ഷിജുവിനെ അന്വേഷിച്ച് ഫോൺ കോൾ വരികയും അതിലൂടെ ഭീഷണിപ്പെടുത്തുന്ന സംഭവവും ഉണ്ടായിരുന്നു… കോട്ടക്കൽ ബസ്റ്റാൻഡിൽ വച്ചും മരണപ്പെട്ട ഓട്ടോ ഡ്രൈവറുടെ ബന്ധുക്കൾ എന്ന് പറയുന്ന ആളുകൾ വന്ന് ഈ ബസ്സിലെ തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ടെന്ന് ബസ് തൊഴിലാളികൾ പറയുന്നു… ഈ സംഭവത്തിനുശേഷം ഈ മൂന്ന് തൊഴിലാളികളു...

മലപ്പുറത്ത് ഏതാ ഒരു കുരങ്ങൻ' ; നഗരത്തിൽ പലയിടത്തും അജ്ഞാത പോസ്റ്റർ

മലപ്പുറം: മലപ്പുറം നഗരത്തില്‍ അജ്ഞാത പോസ്റ്റര്‍. 'മലപ്പുറത്ത് ഏതാ ഒരു കുരങ്ങന്‍?' എന്ന പേരിലാണ് നഗരത്തില്‍ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പോസ്റ്റര്‍ പ്രിന്റ് ചെയ്ത പ്രസിന്റെ വിവരങ്ങളും പോസ്റ്ററിലില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂള്‍ബാറിന്റെ പരസ്യമാണ് എന്നാണ് സൂചന.

വീടുകളിലെ പ്രസവം- തെറ്റിദ്ധാരണ അകറ്റാനും ബോധവത്ക്കരണം ശക്തമാക്കാനും മത നേതാക്കളുടെ യോഗത്തില്‍ സമവായം

ആശുപത്രികളിലെ സുരക്ഷിതമായ പ്രസവത്തിന് പകരം വീടുകളില്‍ പ്രസവം നടത്താന്‍ ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ അകറ്റാനും ബോധവത്ക്കരണം ശക്തമാക്കാനും ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത മതനേതാക്കളുടെ യോഗത്തില്‍ സമവായം. ആരോഗ്യമുള്ള ഭാവി തലമുറയ്ക്കായി ആശുപത്രികളിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നതിനായി ജില്ലയിലെ ആരോഗ്യവകുപ്പ് നടത്തുന്ന 'കുഞ്ഞോമന ജനിക്കേണ്ടത് ഏറ്റവും സുരക്ഷിത കരങ്ങളില്‍, പ്രസവം സുരക്ഷിതമാക്കാന്‍ ആശുപത്രി തന്നെ തിരഞ്ഞെടുക്കാം' എന്ന ക്യാംപയിന്റെ ഭാഗമായാണ് മതനേതാക്കളുടെ യോഗം വിളിച്ചത്.  ഒരു മതവും പ്രസവത്തിന് ആശുപത്രികളിൽ ചികിത്സ തേടുന്നതിനെ എതിർക്കുന്നില്ലെന്നും ചികിത്സയും ശരിയായ പരിചരണവും വേണമെന്ന് നിഷ്കർഷിക്കുകയാണ് ചെയ്യുന്നതെന്നും യോഗത്തിൽ പങ്കെടുത്ത വിവിധ മത നേതാക്കൾ അഭിപ്രായപ്പെട്ടു. ഒറ്റപ്പെട്ട സംഭവങ്ങൾക്ക് പിന്നിലുള്ളവർക്ക് മത സംഘടനകളുടെയോ മത തത്വങ്ങളുടെയോ പിൻബലമില്ല. ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നത് തടയാൻ ശക്തമായ ബോധവത്ക്കരണം നടത്തണം. ഇക്കാര്യത്തിൽ ആരോഗ്യ വകുപ്പിൻ്റെയും ജില്ലാഭരണ കൂട...

ബാക്കിക്കയം റെഗുലേറ്റർ നിർമാണം പൂർത്തിയാക്കാൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്

വേങ്ങര: കടലുണ്ടിപ്പുഴയിലെ വലിയോറ പാണ്ടികശാലയിലെ ബാക്കിക്കയം റെഗുലേറ്ററിന്റെ അനുബന്ധപ്രവൃത്തികൾ പൂർത്തിയാക്കാൻ ജലസേചനവിഭാഗം ചീഫ് എൻജിനീയർക്കും ജലനിധി എക്‌സിക്യുട്ടീവ് ഡയറക്ടർക്കും കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ നിർദേശം നൽകി. ഗ്രാമപ്പഞ്ചായത്തംഗമായ യൂസുഫലി വലിയോറ കമ്മിഷന് നൽകിയ പരാതിയിലാണ് കമ്മിഷൻ ഉത്തരവിട്ടത്. ലോകബാങ്ക് സഹായത്തോടെ 20 കോടി രൂപ ചെലവിൽ 2016-ലാണ് ബാക്കിക്കയം റെഗുലേറ്ററിന്റെ പണി ആരംഭിച്ചത്. 2020-ഓടെ പ്രവൃത്തി പൂർത്തീകരിച്ചെങ്കിലും അനുബന്ധ പ്രവൃത്തികൾ പൂർത്തീകരിച്ചിട്ടില്ലായിരുന്നു. 21 മീറ്റർ പാർശ്വഭിത്തി നിർമാണം, റെഗുലേറ്ററിന്റെ പ്രവൃത്തികൾക്കായി പുഴയിലേക്ക് ക്രെയിനും മണ്ണുമാന്തിയന്ത്രങ്ങളുമെല്ലാം കൊണ്ടുപോവാൻ വ്യക്തികളുടെ സ്ഥലമെടുത്താണ് പഞ്ചായത്ത് റോഡ് വിതികൂട്ടിയത്. ഇവിടെ സംരക്ഷണഭിത്തി നിർമാണം, പ്രോജക്ട് ഓഫീസ് കെട്ടിടത്തിന് കെട്ടിടനമ്പറും വൈദ്യുതി കണക്‌ഷനും ലഭിക്കൽ തുടങ്ങിയ പണികളാണ് ഇനിയും പൂർത്തിയാക്കാനുള്ളത്. റോഡ് വീതി കൂട്ടാൻ താത്കാലികമായി ഏറ്റെടുത്ത സ്വകാര്യ വ്യക്തികളുടെ സ്ഥലം പൂർവസ്ഥിതിയിലാക്കാമെന്ന കരാർകമ്പനി അധികൃതരുടെയും ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെയും ...

നൂറ്റാണ്ടിന്റെ പ്രൗഢിയുമായി പുത്തനങ്ങാടി മസ്‌ജിദ് valiyora puthanandadi juma masjid

വലിയോറ പ്രദേശത്തിന്റെ ആദ്യ ജുമാമസ്‌ജിദെന്ന പെരുമയുമായി പുത്തനങ്ങാടി ജുമാ മസ്‌ജിദ്. 1800ൽ മമ്പുറം സയ്യിദ് അലവി തങ്ങളുടെ നിർ ദേശപ്രകാരമാണ് മസ്‌ജിദ് സ്ഥാപിച്ചത്. മമ്പുറം സയ്യിദ് അലവി തങ്ങളുടെ ശിഷ്യനും സുഹൃത്തും വലിയോറ പ്രദേശത്തെ പ്രമുഖനുമായിരുന്ന അഞ്ചുകണ്ടൻ ഉത്താനു ഹാജി യാണ് പുത്തനങ്ങാടി ജുമാ മസ്‌ജിദ് സ്ഥാപിച്ചത്. അതുവരെയും തിരൂരങ്ങാടി പള്ളിയിലേക്കായിരുന്നു നാട്ടുകാർ ജുമുഅ നിസ്കാരത്തിന്ന് പോയി രുന്നത്. രണ്ടാം തവണ ഹജിന് പുറപ്പെടാൻ ഉത്താനു ഹാജി  മമ്പുറം തങ്ങളെ സമീപിച്ചപ്പോൾ ആ തുക ഉപയോഗിച്ച് മസ്‌ജിദ് നിർമിക്കാൻ മമ്പുറം തങ്ങൾ നിർദേശിക്കുക യായിരുന്നു. മസ്‌ജിദിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് വരുമാനം കണ്ടെത്താൻ അഞ്ചുകണ്ടൻ കുഞ്ഞാലി മുസല്യാർ, സഹോദരൻ കോയാമു എന്നിവർ ചേർന്ന് 1885ൽ 5.3 ഏക്കർ കശുമാവ് തോട്ടം മസ്‌ജിദിനായി വഖഫ് ചെയ്തു. മറ്റു ചില വഖഫു കൾ, വഖഫ് ഭൂമിയിൽ പിന്നീടുവന്ന സ്‌ഥാപനങ്ങൾ എന്നിവ യിൽനിന്ന് വരുമാനം കണ്ടത്തിയാണ് മസ്‌ജിദ്, മതപാഠശാല എന്നിവ പ്രവർത്തിക്കുന്നത്. റബീഉൽ അവ്വൽ മാസ ത്തിൽ തിരൂരങ്ങാടി ഖാസിയെ മഹല്ലിലേക്ക് കാട്ടിൽ പള്ളി യിൽനിന്ന് ആനയിച്ച് പുത്തന ങ്ങ...

വലിയോറത്തോട് മുഴുവൻ ഭാഗത്തും സൈഡ് ഭിത്തി നിർമ്മിക്കണം-വലിയോറ തോട് സംരക്ഷണ സമിതി

വേങ്ങര : വേങ്ങര പഞ്ചായത്തിലെ വലിയോറ വലിയ തോട് സൈഡ് ഭിത്തികെട്ടാത്തത് മൂലം വീടുകളും ഭൂമികളും വലിയ ഭീഷണിയിലാണെന്നും ഇവിടെ സൈഡ് ഭിത്തി കെട്ടി സംരക്ഷിക്കാനും മൂന്നു സ്ഥലങ്ങളിൽ ട്രാക്ടർ പാലം നിർമ്മിക്കാനും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വലിയോറ തോട് നിവാസികളുടെ ജനകീയ കൺവെൻഷൻ ആവശ്യപ്പെട്ടു. നിരവധി തവണ സർക്കാരിനും ബന്ധപ്പെട്ട ഇറിഗേഷൻ വകുപ്പിനും നിവേദനങ്ങളും പ്രപ്പോസലുകളും എസ്റ്റിമേറ്റും സമർപ്പിച്ചിട്ടും ഫണ്ട് അനുവദിക്കാൻ വേണ്ടനടപടിയായില്ലെന്നും യോഗം ചൂണ്ടിക്കാട്ടി.  വലിയോറ തോട് സംരക്ഷണ സമിതി എന്ന പേരിൽ ജനകീയ കമ്മിറ്റി രൂപീകരിച്ചു. യോഗത്തിൽ പതിനെട്ടാം വാർഡ് മെമ്പർ മജീദ് മടപ്പള്ളി അധ്യക്ഷത വഹിച്ചു.പതിനേഴാം വാർഡ് മെമ്പർ യൂസുഫലി വലിയോറ ഉദ്ഘാടനം ചെയ്തു.  ഇ.വി മുഹമ്മദലി ഹാജി, ടി.അലവിക്കുട്ടി, പികെ. അബ്ദുൽ ലത്തീഫ് , ഇ പി അസീസ്, എന്നിവർ പ്രസംഗിച്ചു.  വലിയോറ തോട് സംരക്ഷണ സമിതി ഭാരവാഹികളായി തൂമ്പിൽ മുഹ് യദ്ദീൻ ബാവ, (ചെയർമാൻ) ചെരിച്ചി അലവി ഹാജി, (കൺവീനർ) എം പി അഹമ്മദ്, കരുമ്പിൽ  അബൂബക്കർ, എൻ. ടി ഉബൈദ്, ഒ. ടി മുഹമ്മദ്, എ.കെ. യൂനുസ് (വൈസ് ചെയർമ...

തേർക്കയം - ബാക്കിക്കയം വില്ലേജ് ടൂറിസം പദ്ധതി ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു

വേങ്ങര : വേങ്ങര പഞ്ചായത്ത് പതിനേഴാം വാർഡിലെ പാണ്ടികശാല തേർക്കയംമുതൽ ബാക്കിക്കയം റഗുലേറ്റർ വരെ വില്ലേജ് ടൂറിസംപദ്ധ തി നടപ്പിലാക്കുന്നതിനായി ടൂറിസം വകുപ്പ് ഉദ്യോഗ സംഘം സ്ഥല പരിശോധന നടത്തി. ഇവിടെ വില്ലേജ് ടൂറിസം പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ടൂറിസം കുപ്പ്മന്ത്രിക്ക് വാർഡ് മെമ്പറായയൂസുഫലിവലിയോറ നിവേദനം നൽകിയിരുന്നു. ഇതേ തുടർന്നാണ് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചത്. തേർക്കയം മുതൽ ബാക്കി ക്കയം റഗുലേറ്റർവരെ പുഴയോരം സൈഡ് ഭിത്തികെട്ടി സംരക്ഷിക്കൽ, ഇൻ്റെർലോക്ക് ചെയ്ത്  നടപ്പാത നിർമ്മിക്കാനും പുഴയിൽ ബോട്ട് സർവീസ് ആരംഭിക്കു വാനുംപദ്ധതി വിഭാവനം ചെയ്യുന്നു. ഇതിൻ്റെ  ഭാഗമായി വേങ്ങര ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനപ്രകാരം അഞ്ചു കോടി രൂപയുടെ പ്രൊപ്പോസൽ ടൂറിസ്വകുപ്പ് മന്ത്രിക്ക് സമർപ്പിച്ചിരിന്നു.  ടൂറിസം വകുപ്പ്ഉദ്യോഗസ്ഥരായ ഡെപ്യൂട്ടി ഡയറക്ടർ തോമസ് ആൻ്റെണി , ടൂറിസം പ്രോജക്ട് എൻജിനീയർ സജോഷ് ,ടി ഡി.പിസി ഉദ്യോഗസ്ഥനായ വരുൺ എന്നിവർ സംഘത്തിലുണ്ടായിരുന്നു.   വാർഡ് മെമ്പർ യൂസുഫലി വലിയോറ ,വേങ്ങര ഗ്രാമഞ്ചായത്ത് പഞ്ചായത്ത...

നബിദിനാഘോഷത്തിന് ലക്ഷത്തിൽ പരം പുളി ക്കുരുവിൽ തീർത്ത കവാടം ഒരുക്കി വലിയോറയിലെ റുഷ്ദുൽ വിൽദാൻ മദ്രസയിലെ പൂർവ്വവിദ്യാർത്ഥികൾ

നബിദിനാഘോഷത്തിന് ലക്ഷത്തിൽ പരം പുളി ക്കുരുവിൽ തീർത്ത കവാടം ഒരുക്കി വലിയോറയിലെ റുഷ്ദുൽ വിൽദാൻ മദ്രസയിലെ പൂർവ്വവിദ്യാർത്ഥികൾ വലിയോറ:പുത്തനങ്ങാടി റുശ്ദുൽ വിൽദാൻ ഹയർ സെക്കണ്ടറി മദ്രസയിൽ നബിദിനാഘോഷങ്ങളുടെ ഭാഗമായി ലക്ഷകണക്കിന് പുളികുരുകളാൽ തീർത്ത കവാടം ശ്രദ്ധയാകർഷിച്ചു. പ്രയസുഹൃത്തും പൂർവ്വ വിദ്യാർത്ഥികൂടി ആയിരുന്ന കാട്ടിൽ അബ്ദുൽ ലത്തീഫ് എന്നവരുടെ സ്മരണ ക്കായിട്ടാണ് കവാടം ഒരുക്കിയത്. ജില്ല ക്കകത്തും പുറത്തു നിന്നുമായിട്ടാണ് കവാടത്തിന് പുളികുരുകൾ ശേഖരിച്ചത്. വ്യത്യസ്ഥ കവാടങ്ങൾ നിർമാണങ്ങളിലൂടെ ശ്രദ്ധേയനായ അസീസ് കൈപ്രൻ ന്റെ നേതൃത്വത്തിൽ പൂർവ്വ വിദ്യാർത്ഥികളായ ജുറൈജ് കാട്ടിൽ,ഷുഹൈബ് കെ,അഫ്സൽ എ.പി,നവാസ് ഇ,സ്വാലിഹ്,സിനാൻ എ.പി,സൽമാൻ കൈപ്രൻ,മുത്തു കാട്ടിൽ,ഫാസിൽ കെ.കെ,ഷെരീഫ് കാട്ടിൽ,മുജീബ് അരീക്കൻ,ജവാദ് കട്ടിൽ,ഉസ്മാൻ കരുവള്ളി,ദിൽഷാദ് കൈപ്രൻ,അമൻ എ.കെ,റിഷാൻ എ.കെ,എന്നിവർ നിർമാണത്തിന്റെ ഭാഗമായി.

മനാട്ടിപ്പറമ്പ് ബാസ്‌ക് ഫുട്ബാൾ ട്യുർലമെന്റിൽ പതിനാറുങ്ങൽ ടീം വിജയികളായി f

വലിയോറ: മനാട്ടിപ്പറമ്പ് ഫെഡ്‌ലൈറ് സ്റ്റേഡിയത്തിൽ 10 ദിവസങ്ങളിലായി 16ടീമുകൾ പങ്കെടുത്ത മനാട്ടിപ്പറമ്പ് ബാസ്ക്ക് ഫെഡ്‌ലൈറ്  ഫുട്ബോൾ ട്യുർലമെൻറ്  ഫൈനലിൽ   പതിനാറുങ്ങൽ ടീം വിജയികളായി വിജയികൾക്ക്  വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വി. കെ.കുഞ്ഞാലൻകുട്ടി സാഹിബ് ട്രോഫി സമ്മാനിച്ചു .സിനിമ നടൻ മാമുക്കോയ  മുഖ്യഅതിഥിയായിരുന്നു

വലിയോറ മുതലമാട്‌ സ്വതേസി സഫ്‌വാൻ പുതിയ തലമുറയ്ക്ക് മാതൃകയാകുന്നു

നമ്മള്‍ മലയാളികള്‍ പച്ചക്കറികള്‍ക്കും മറ്റു കാർഷികവിളകള്‍ക്കും വേണ്ടി അന്യ സംസ്ഥാനങ്ങളെ ആശ്രയിച്ച്‌ കൊണ്ടിരിക്കുമ്പോള്‍ വലിയോറ മുതലമട്ടിലെ സഫ്‌വാൻ കൃഷിയിടത്തിൽ പോന്നു വിളയിപ്പിക്കുന്നു . കഴിഞ്ഞ പത്ത്‌ വർഷത്തിലധികമായി തന്റെ കൃഷിയിടത്തിൽ  പയർ,പാവക്ക, വെണ്ട,ചീര, മത്തന്‍,കമ്പം എന്നിവ വിളയിച്ചുകൊണ്ടിരിക്കുകയാണ്. കൃഷിയുടെ നഷ്ടകണക്കുകൾ മാത്രം പറഞ്ഞു കൃഷിയിൽനിന്ന് വിട്ടുനിൽക്കുന്ന പുതിയ തലമുറയിലെ കൃഷികരിൽനിന് വിത്യസ്തമാകുകയാണ് ഈ ഇരുപത്തിയാറുകാരനായ യുവകർഷകൻ                  സഫ്‌വാന്റെ കൃഷിഭൂമിയില്‍ നിന്ന്‌ വിളവെടുക്കുന്ന വിഷമുക്‌ത പച്ചകറികൾ വലിയോറയുടെ വിവിധ ഭാഗങ്ങളിൽ വില്‍പന നടത്തുകയാണ് ചെയ്യാറ           സ്വന്തം മണ്ണില്‍ കൃഷിചെയ്‌ത്‌ വിളവെടുക്കുന്നതിന്റെ ആനന്ദവും സന്തോഷവും വേണ്ടുവോളം അഌഭവിച്ചിരുന്ന  സഫ്‌വാനെപ്പോലെയുള്ള ആത്‌മാർത്ഥമായി കൃഷിയെ സ്‌നേഹിക്കുന്ന ഒരു പുതിയതലമുറ ഉണ്ടായാൽ മാത്രമേ നമ്മുടെ അവശേഷിക്കുന്ന കൃഷിസ്ഥലങ്ങളും പാടങ്ങളും തരിശായി മാറാതിരികുകയുള്ളു

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

കോട്ടക്കലിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ പ്രതിചേർക്കപ്പെട്ട ബസ് ഡ്രൈവർ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ

കോട്ടക്കലിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ പ്രതിചേർക്കപ്പെട്ട ബസ് ഡ്രൈവർ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കഴിഞ്ഞമാസം കോട്ടക്കൽ ഒതുക്കുങ്ങലിൽ ബസിലെ തൊഴിലാളികളും ഓട്ടോറിക്ഷ ഡ്രൈവറും തമ്മിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട റിമാൻഡിൽ കഴിഞ്ഞ തിരൂർ - മഞ്ചേരി PTB ബസിലെ ഡ്രൈവർ ആനക്കയം പുള്ളിലങ്ങാടി സ്വദേശി ഷിജു (37) നെ മഞ്ചേരി മെഡിക്കൽ കോളേജിന് സമീപത്തുള്ള ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി… ഓട്ടോ ഡ്രൈവർ മരണപ്പെട്ടത് ബസ്സുകാരുടെ ആക്രമണത്തിലാണ് എന്ന് കാണിച്ചാണ് ബസ്സിലെ ഡ്രൈവറെയും കണ്ടക്ടറെയും ക്ലീനറെയും പ്രതി ചേർത്ത് പോലീസ് കേസെടുക്കുകയും ഇതിനെ തുടർന്ന് ഇവർ റിമാൻഡിൽ പോവുകയും ചെയ്തത്… ഇതിനുശേഷം ജാമ്യത്തിൽ ഇറങ്ങിയ ഷിജുവിനെ അന്വേഷിച്ച് ഫോൺ കോൾ വരികയും അതിലൂടെ ഭീഷണിപ്പെടുത്തുന്ന സംഭവവും ഉണ്ടായിരുന്നു… കോട്ടക്കൽ ബസ്റ്റാൻഡിൽ വച്ചും മരണപ്പെട്ട ഓട്ടോ ഡ്രൈവറുടെ ബന്ധുക്കൾ എന്ന് പറയുന്ന ആളുകൾ വന്ന് ഈ ബസ്സിലെ തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ടെന്ന് ബസ് തൊഴിലാളികൾ പറയുന്നു… ഈ സംഭവത്തിനുശേഷം ഈ മൂന്ന് തൊഴിലാളികളു...

മലപ്പുറത്ത് ഏതാ ഒരു കുരങ്ങൻ' ; നഗരത്തിൽ പലയിടത്തും അജ്ഞാത പോസ്റ്റർ

മലപ്പുറം: മലപ്പുറം നഗരത്തില്‍ അജ്ഞാത പോസ്റ്റര്‍. 'മലപ്പുറത്ത് ഏതാ ഒരു കുരങ്ങന്‍?' എന്ന പേരിലാണ് നഗരത്തില്‍ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പോസ്റ്റര്‍ പ്രിന്റ് ചെയ്ത പ്രസിന്റെ വിവരങ്ങളും പോസ്റ്ററിലില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂള്‍ബാറിന്റെ പരസ്യമാണ് എന്നാണ് സൂചന.

വേങ്ങര ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻ്റ് ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു.

 വേങ്ങര ബസ് സ്റ്റാൻ്റിൽ പുതുതായി നിർമ്മിച്ച സീതി ഹാജി സ്മാരക ഷോപ്പിംഗ് കോംപ്ലക്സും ബസ് വെയിറ്റിംഗ് ഷെഡും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ സലീം അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കുഞ്ഞിമുഹമ്മദ് ടി.കെ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ  ഹസീന ബാനു സി.പി, ആരിഫ മടപ്പള്ളി, മറ്റു ജനപ്രതിനിധികൾ, എ.കെ.എ നസീർ, വ്യാപാരി വ്യവസായി പ്രതിനിധി അസീസ് ഹാജി, ഓവർസിയർ കൃഷണൻ കുട്ടി കെ തുടങ്ങിയവർ സന്നിഹിതരായിരുന്നു. 65 ലക്ഷം രൂപ തനത് ഫണ്ട് ഉപയോഗിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്.

വീടുകളിലെ പ്രസവം- തെറ്റിദ്ധാരണ അകറ്റാനും ബോധവത്ക്കരണം ശക്തമാക്കാനും മത നേതാക്കളുടെ യോഗത്തില്‍ സമവായം

ആശുപത്രികളിലെ സുരക്ഷിതമായ പ്രസവത്തിന് പകരം വീടുകളില്‍ പ്രസവം നടത്താന്‍ ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ അകറ്റാനും ബോധവത്ക്കരണം ശക്തമാക്കാനും ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത മതനേതാക്കളുടെ യോഗത്തില്‍ സമവായം. ആരോഗ്യമുള്ള ഭാവി തലമുറയ്ക്കായി ആശുപത്രികളിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നതിനായി ജില്ലയിലെ ആരോഗ്യവകുപ്പ് നടത്തുന്ന 'കുഞ്ഞോമന ജനിക്കേണ്ടത് ഏറ്റവും സുരക്ഷിത കരങ്ങളില്‍, പ്രസവം സുരക്ഷിതമാക്കാന്‍ ആശുപത്രി തന്നെ തിരഞ്ഞെടുക്കാം' എന്ന ക്യാംപയിന്റെ ഭാഗമായാണ് മതനേതാക്കളുടെ യോഗം വിളിച്ചത്.  ഒരു മതവും പ്രസവത്തിന് ആശുപത്രികളിൽ ചികിത്സ തേടുന്നതിനെ എതിർക്കുന്നില്ലെന്നും ചികിത്സയും ശരിയായ പരിചരണവും വേണമെന്ന് നിഷ്കർഷിക്കുകയാണ് ചെയ്യുന്നതെന്നും യോഗത്തിൽ പങ്കെടുത്ത വിവിധ മത നേതാക്കൾ അഭിപ്രായപ്പെട്ടു. ഒറ്റപ്പെട്ട സംഭവങ്ങൾക്ക് പിന്നിലുള്ളവർക്ക് മത സംഘടനകളുടെയോ മത തത്വങ്ങളുടെയോ പിൻബലമില്ല. ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നത് തടയാൻ ശക്തമായ ബോധവത്ക്കരണം നടത്തണം. ഇക്കാര്യത്തിൽ ആരോഗ്യ വകുപ്പിൻ്റെയും ജില്ലാഭരണ കൂട...

മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വേങ്ങര വലിയോറ പരപ്പിൽപാറ സ്വദേശി കേലപ്പുറത്ത് സുജാത സുനിൽ കെ.എം (52) അന്തരിച്ചു.

വേങ്ങര : മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വേങ്ങര വലിയോറ പരപ്പിൽപാറ സ്വദേശി കേലപ്പുറത്ത് സുജാത സുനിൽ കെ.എം (52) അന്തരിച്ചു.  അവയവ ദാനത്തിനു ശേഷം തിരുരങ്ങാടി പി.എസ്.എം.ഒ കോളേജ് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനു വെക്കും. നാളെ ബുധനാഴ്ച ഉച്ചയോടെ വലിയോറയിൽ കുടുംബ ശ്മശാനത്തിൻ സംസ്കാരം നടക്കും. പക്ഷാഘാതം പിടിപെട്ട് ഒരാഴ്ച്ചയായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേരള ഗസറ്റട് ഓഫീസേഴ്സ് അസോസിയേഷൻ വനിതാ വിംഗ് സംസ്ഥാനകമ്മറ്റി അംഗമാണ്. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് അലുംനി ഭാരവാഹിയാണ്. അച്ഛൻ : പരേതനായ മോഹനൻ കെ.പി. അമ്മ: സരോജിനി ടീച്ചർ (റിട്ട.എച്ച്.എം വലിയോറ ഈസ്റ്റ് എ.എം.യു.പി സ്കൂൾ). ഭർത്താവ്: സുനിൽ നാരായണൻ (ബിസ്നസ്, കേരളശ്ശേരി കോങ്ങാട്). മകൾ: ശ്രീലക്ഷ്മി-അമ്മു (വിദ്യാർത്ഥി,കലാക്ഷേത്ര, ചെന്നൈ). സഹോദരങ്ങൾ: സബിത,സിമി,അഭിലാഷ്,സംഗീത.

ശവ്വാൽ അമ്പിളി തെളിഞ്ഞു, സൗദിയിലും (ഒമാൻ ഒഴികെ) മറ്റു ഗൾഫ് രാജ്യങ്ങളിലും നാളെ​ പെരുന്നാൾ

 റിയാദ്​:ശനിയാഴ്‌ച വൈകീട്ട്​ ശവ്വാൽ മാസപ്പിറവി ദൃശ്യമായതിനാൽ സൗദി അറേബ്യയിൽ നാളെ​ (ഞായറാഴ്​ച) ചെറിയ പെരുന്നാൾ. സൗദി മധ്യപ്രവിശ്യയിലെ തുമൈറിലാണ് മാസപ്പിറവി ദൃശ്യമായത്. ഉമ്മുൽഖുറാ കലണ്ടർ പ്രകാരം ശനിയാഴ്‌ച റമദാൻ 29 പൂർത്തിയായതിനാൽ ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ രാജ്യത്തെ മുഴുവൻ ആളുകളോടും​ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു​. സൗദിയിൽ ഈ ദിവസങ്ങളിൽ പൊതുവേ തെളിഞ്ഞ അന്തരീക്ഷമായതിനാൽ പിറ ദർശിക്കാൻ എളുപ്പമാണെന്നായിരുന്നു വിലയിരുത്തൽ. നഗ്​ന നേത്രങ്ങളിലൂടെയോ ടെലിസ്കോപ്പിലൂടെയോ മാസപ്പിറവി കാണുന്നവർ അടുത്തുള്ള കോടതിയിൽ നേരിട്ട്​ ഹാജരായോ ഫോണിലൂടെയോ വിവരമറിയിച്ച് സാക്ഷ്യപ്പെടുത്തണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഞായറാഴ്​ച ഈദുൽ ഫിത്വറായിരിക്കുമെന്ന്​ പ്രഖ്യാപിക്കപ്പെട്ടതോടെ രാജ്യം ആഘോഷത്തി​ന്റെ തിരക്കിൽ അമർന്നുകഴിഞ്ഞു.

വലിയോറയിലെ വിവിധ മസ്ജിദുകളിലെ ചെറിയ പെരുന്നാൾ നിസ്ക്കാര സമയങ്ങൾ

വലിയോറയിലെ  വിവിധ മസ്ജിദുകളിലെ ചെറിയ പെരുന്നാൾ നിസ്ക്കാര സമയങ്ങൾ    പുത്തനങ്ങാടി പഴയ പള്ളി 8:30  ഇരുകുളം ജുമാ മസ്ജിദ്  8 AM   എട്ടുവീട്ടിൽ ജുമാമസ്ജിദ് പാണ്ടികശാല  7:30 AM  മുതലമാട് ജുമാ മസ്ജിദ്  7:15 AM  ശഅ്റാനി മസ്ജിദ് പാണ്ടികശാല 7:15 AM പരപ്പിൽ പാറ പള്ളി - 8 AM പുത്തനങ്ങാടി കാട്ടിൽ പള്ളി - 8 AM

വേങ്ങര കേന്ദ്രീകരിച്ച് വില്പനയ്ക്ക് എത്തിച്ച MDMA യും കഞ്ചാവുമായി അഞ്ചുപേർ പിടിയിൽ

പോലീസ് പിടികൂടിയത് അര ലക്ഷം രൂപ വിലവരുന്ന 8ഗ്രാം MDMA യും 40 ഗ്രാമോളം കഞ്ചാവും വേങ്ങര : ടൗൺ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ അഞ്ച് പേരെയാണ് മലപ്പുറം ഡെപ്യൂട്ടി പോലീസ്  സൂപ്രണ്ട്  KM ബിജുവിന്റെ നേതൃത്വത്തിൽ മലപ്പുറം DANSAF ടീമും വേങ്ങര പോലീസ് ഇൻസ്പെക്ടർ ആർ രാജേന്ദ്രൻ നായരുടെ  നേതൃത്വത്തിൽ വേങ്ങര പോലീസും ചേർന്ന് ഇന്ന് പുലർച്ചെ വേങ്ങര ബസ്റ്റാൻഡ് പരിസരത്തുള്ള ലഹരി വില്പന കേന്ദ്രത്തിൽ നിന്നും പിടികൂടിയത്  വേങ്ങര കൂനാരി വീട്ടിൽ മുഹമ്മദ് ഷരീഫ് 35 വയസ്സ്,  ഊരകം മേൽമുറി,മമ്പീതി സ്വദേശി  പ്രമോദ് യു ടി 30 വയസ്സ്, വേങ്ങര വലിയോറ ചേറ്റിപ്പുറമാട്, നമ്പൻ കുന്നത്തു വീട്ടിൽ അഫ്സൽ 36 വയസ്സ്, മറ്റത്തൂര് കൈപ്പറ്റ സ്വദേശി കല്ലം കുത്ത് റഷീദ് 35 വയസ്സ്, കണ്ണമംഗലം നോട്ടപ്പുറം മണ്ണിൽ വീട്ടിൽ അജിത്ത് 40 വയസ്സ്  എന്നിവരെയാണ് പോലീസ് പിടികൂടിയത്. ലഹരി ആവശ്യക്കാരെയും ഉപയോഗിക്കുന്നവരെയും ഉള്ളിൽ പ്രവേശിപ്പിച്ച് ലഹരി വില്പന കേന്ദ്രത്തിലേക്കുള്ള കവാടത്തിലെ ഇരുമ്പ് ഗേറ്റ് ഉള്ളിൽ നിന്ന് പൂട്ടിയാണ് അതിവ രഹസ്യമായി ലഹരി വിൽപ്പന കേന്ദ്രം പ്രവർത്തിച്ചുവന്നിരുന്നത്. ...

ബാക്കിക്കയം റെഗുലേറ്റർ നിർമാണം പൂർത്തിയാക്കാൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്

വേങ്ങര: കടലുണ്ടിപ്പുഴയിലെ വലിയോറ പാണ്ടികശാലയിലെ ബാക്കിക്കയം റെഗുലേറ്ററിന്റെ അനുബന്ധപ്രവൃത്തികൾ പൂർത്തിയാക്കാൻ ജലസേചനവിഭാഗം ചീഫ് എൻജിനീയർക്കും ജലനിധി എക്‌സിക്യുട്ടീവ് ഡയറക്ടർക്കും കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ നിർദേശം നൽകി. ഗ്രാമപ്പഞ്ചായത്തംഗമായ യൂസുഫലി വലിയോറ കമ്മിഷന് നൽകിയ പരാതിയിലാണ് കമ്മിഷൻ ഉത്തരവിട്ടത്. ലോകബാങ്ക് സഹായത്തോടെ 20 കോടി രൂപ ചെലവിൽ 2016-ലാണ് ബാക്കിക്കയം റെഗുലേറ്ററിന്റെ പണി ആരംഭിച്ചത്. 2020-ഓടെ പ്രവൃത്തി പൂർത്തീകരിച്ചെങ്കിലും അനുബന്ധ പ്രവൃത്തികൾ പൂർത്തീകരിച്ചിട്ടില്ലായിരുന്നു. 21 മീറ്റർ പാർശ്വഭിത്തി നിർമാണം, റെഗുലേറ്ററിന്റെ പ്രവൃത്തികൾക്കായി പുഴയിലേക്ക് ക്രെയിനും മണ്ണുമാന്തിയന്ത്രങ്ങളുമെല്ലാം കൊണ്ടുപോവാൻ വ്യക്തികളുടെ സ്ഥലമെടുത്താണ് പഞ്ചായത്ത് റോഡ് വിതികൂട്ടിയത്. ഇവിടെ സംരക്ഷണഭിത്തി നിർമാണം, പ്രോജക്ട് ഓഫീസ് കെട്ടിടത്തിന് കെട്ടിടനമ്പറും വൈദ്യുതി കണക്‌ഷനും ലഭിക്കൽ തുടങ്ങിയ പണികളാണ് ഇനിയും പൂർത്തിയാക്കാനുള്ളത്. റോഡ് വീതി കൂട്ടാൻ താത്കാലികമായി ഏറ്റെടുത്ത സ്വകാര്യ വ്യക്തികളുടെ സ്ഥലം പൂർവസ്ഥിതിയിലാക്കാമെന്ന കരാർകമ്പനി അധികൃതരുടെയും ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെയും ...

ജനന സർട്ടിഫിക്കറ്റിലെ പേരുമാറ്റം ഇനി എളുപ്പത്തിൽ; വ്യവസ്ഥകൾ ലഘൂകരിച്ച് സർക്കാർ

തിരുവനന്തപുരം:ജനന സർട്ടിഫിക്കറ്റിലെ പേരുമാറ്റത്തിനുള്ള നിബന്ധനകളിൽ സമൂലമായ ഇളവുകൾ നൽകാൻ സർക്കാർ തീരുമാനിച്ചതായി തദ്ദേശ സ്വയം ഭരണ എക്സൈസ് പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. കേരളത്തിൽ ജനനം രജിസ്റ്റർ ചെയ്ത ആർക്കും, ഗസറ്റ് വിജ്ഞാപനം വഴി മാറ്റം വരുത്തിയ പേര്, ഇനി ജനന രജിസ്ട്രേഷനിൽ ഒറ്റത്തവണ മാറ്റം വരുത്താനാവും. വർഷങ്ങളായി നിലനിന്ന സങ്കീർണതയ്ക്കാണ് സർക്കാർ പരിഹാരം കണ്ടിരിക്കുന്നത്. നിലവിൽ കേരളത്തിലെ പൊതുമേഖലയിൽ വിദ്യാഭ്യാസം ലഭിച്ച കുട്ടികൾക്ക് ഗസറ്റ് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റിലും സ്കൂൾ രേഖകളിലും പേരിൽ മാറ്റം വരുത്താനും, തുടർന്ന് ഈ സ്കൂൾ രേഖകളുടെ അടിസ്ഥാനത്തിൽ മാത്രം ജനന സർട്ടിഫിക്കറ്റ് തിരുത്താനുമാണ് അവസരമുണ്ടായിരുന്നത്. ഇത് പല സങ്കീർണതകൾക്കും വഴിവെച്ചിരുന്നു. സിബിഎസ്ഇ/ഐസിഎസ്ഇ സ്കൂളുകളിൽ പഠിച്ചവർക്കും, ഇന്ത്യയ്ക്ക് പുറത്ത് പഠനം നടത്തിയവർക്കും ഗസറ്റ് വിജ്ഞാപനം വഴി പേര് തിരുത്തിയാലും അതുവെച്ച് സ്കൂൾ രേഖകളിൽ മാറ്റം വരുത്താനാകാത്തതിനാൽ ജനന സർട്ടിഫിക്കറ്റിൽ പേര് തിരുത്താൻ സാധിക്കുന്നുണ്ടായിരുന്നില്ല. സ്കൂൾ രേഖകളിൽ തിരുത്തൽ വരുത്താൻ...