ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

VALIYORA എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ബാക്കിക്കയം റെഗുലേറ്റർ നിർമാണം പൂർത്തിയാക്കാൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്

വേങ്ങര: കടലുണ്ടിപ്പുഴയിലെ വലിയോറ പാണ്ടികശാലയിലെ ബാക്കിക്കയം റെഗുലേറ്ററിന്റെ അനുബന്ധപ്രവൃത്തികൾ പൂർത്തിയാക്കാൻ ജലസേചനവിഭാഗം ചീഫ് എൻജിനീയർക്കും ജലനിധി എക്‌സിക്യുട്ടീവ് ഡയറക്ടർക്കും കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ നിർദേശം നൽകി. ഗ്രാമപ്പഞ്ചായത്തംഗമായ യൂസുഫലി വലിയോറ കമ്മിഷന് നൽകിയ പരാതിയിലാണ് കമ്മിഷൻ ഉത്തരവിട്ടത്. ലോകബാങ്ക് സഹായത്തോടെ 20 കോടി രൂപ ചെലവിൽ 2016-ലാണ് ബാക്കിക്കയം റെഗുലേറ്ററിന്റെ പണി ആരംഭിച്ചത്. 2020-ഓടെ പ്രവൃത്തി പൂർത്തീകരിച്ചെങ്കിലും അനുബന്ധ പ്രവൃത്തികൾ പൂർത്തീകരിച്ചിട്ടില്ലായിരുന്നു. 21 മീറ്റർ പാർശ്വഭിത്തി നിർമാണം, റെഗുലേറ്ററിന്റെ പ്രവൃത്തികൾക്കായി പുഴയിലേക്ക് ക്രെയിനും മണ്ണുമാന്തിയന്ത്രങ്ങളുമെല്ലാം കൊണ്ടുപോവാൻ വ്യക്തികളുടെ സ്ഥലമെടുത്താണ് പഞ്ചായത്ത് റോഡ് വിതികൂട്ടിയത്. ഇവിടെ സംരക്ഷണഭിത്തി നിർമാണം, പ്രോജക്ട് ഓഫീസ് കെട്ടിടത്തിന് കെട്ടിടനമ്പറും വൈദ്യുതി കണക്‌ഷനും ലഭിക്കൽ തുടങ്ങിയ പണികളാണ് ഇനിയും പൂർത്തിയാക്കാനുള്ളത്. റോഡ് വീതി കൂട്ടാൻ താത്കാലികമായി ഏറ്റെടുത്ത സ്വകാര്യ വ്യക്തികളുടെ സ്ഥലം പൂർവസ്ഥിതിയിലാക്കാമെന്ന കരാർകമ്പനി അധികൃതരുടെയും ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെയും ...

നൂറ്റാണ്ടിന്റെ പ്രൗഢിയുമായി പുത്തനങ്ങാടി മസ്‌ജിദ് valiyora puthanandadi juma masjid

വലിയോറ പ്രദേശത്തിന്റെ ആദ്യ ജുമാമസ്‌ജിദെന്ന പെരുമയുമായി പുത്തനങ്ങാടി ജുമാ മസ്‌ജിദ്. 1800ൽ മമ്പുറം സയ്യിദ് അലവി തങ്ങളുടെ നിർ ദേശപ്രകാരമാണ് മസ്‌ജിദ് സ്ഥാപിച്ചത്. മമ്പുറം സയ്യിദ് അലവി തങ്ങളുടെ ശിഷ്യനും സുഹൃത്തും വലിയോറ പ്രദേശത്തെ പ്രമുഖനുമായിരുന്ന അഞ്ചുകണ്ടൻ ഉത്താനു ഹാജി യാണ് പുത്തനങ്ങാടി ജുമാ മസ്‌ജിദ് സ്ഥാപിച്ചത്. അതുവരെയും തിരൂരങ്ങാടി പള്ളിയിലേക്കായിരുന്നു നാട്ടുകാർ ജുമുഅ നിസ്കാരത്തിന്ന് പോയി രുന്നത്. രണ്ടാം തവണ ഹജിന് പുറപ്പെടാൻ ഉത്താനു ഹാജി  മമ്പുറം തങ്ങളെ സമീപിച്ചപ്പോൾ ആ തുക ഉപയോഗിച്ച് മസ്‌ജിദ് നിർമിക്കാൻ മമ്പുറം തങ്ങൾ നിർദേശിക്കുക യായിരുന്നു. മസ്‌ജിദിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് വരുമാനം കണ്ടെത്താൻ അഞ്ചുകണ്ടൻ കുഞ്ഞാലി മുസല്യാർ, സഹോദരൻ കോയാമു എന്നിവർ ചേർന്ന് 1885ൽ 5.3 ഏക്കർ കശുമാവ് തോട്ടം മസ്‌ജിദിനായി വഖഫ് ചെയ്തു. മറ്റു ചില വഖഫു കൾ, വഖഫ് ഭൂമിയിൽ പിന്നീടുവന്ന സ്‌ഥാപനങ്ങൾ എന്നിവ യിൽനിന്ന് വരുമാനം കണ്ടത്തിയാണ് മസ്‌ജിദ്, മതപാഠശാല എന്നിവ പ്രവർത്തിക്കുന്നത്. റബീഉൽ അവ്വൽ മാസ ത്തിൽ തിരൂരങ്ങാടി ഖാസിയെ മഹല്ലിലേക്ക് കാട്ടിൽ പള്ളി യിൽനിന്ന് ആനയിച്ച് പുത്തന ങ്ങ...

വലിയോറത്തോട് മുഴുവൻ ഭാഗത്തും സൈഡ് ഭിത്തി നിർമ്മിക്കണം-വലിയോറ തോട് സംരക്ഷണ സമിതി

വേങ്ങര : വേങ്ങര പഞ്ചായത്തിലെ വലിയോറ വലിയ തോട് സൈഡ് ഭിത്തികെട്ടാത്തത് മൂലം വീടുകളും ഭൂമികളും വലിയ ഭീഷണിയിലാണെന്നും ഇവിടെ സൈഡ് ഭിത്തി കെട്ടി സംരക്ഷിക്കാനും മൂന്നു സ്ഥലങ്ങളിൽ ട്രാക്ടർ പാലം നിർമ്മിക്കാനും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വലിയോറ തോട് നിവാസികളുടെ ജനകീയ കൺവെൻഷൻ ആവശ്യപ്പെട്ടു. നിരവധി തവണ സർക്കാരിനും ബന്ധപ്പെട്ട ഇറിഗേഷൻ വകുപ്പിനും നിവേദനങ്ങളും പ്രപ്പോസലുകളും എസ്റ്റിമേറ്റും സമർപ്പിച്ചിട്ടും ഫണ്ട് അനുവദിക്കാൻ വേണ്ടനടപടിയായില്ലെന്നും യോഗം ചൂണ്ടിക്കാട്ടി.  വലിയോറ തോട് സംരക്ഷണ സമിതി എന്ന പേരിൽ ജനകീയ കമ്മിറ്റി രൂപീകരിച്ചു. യോഗത്തിൽ പതിനെട്ടാം വാർഡ് മെമ്പർ മജീദ് മടപ്പള്ളി അധ്യക്ഷത വഹിച്ചു.പതിനേഴാം വാർഡ് മെമ്പർ യൂസുഫലി വലിയോറ ഉദ്ഘാടനം ചെയ്തു.  ഇ.വി മുഹമ്മദലി ഹാജി, ടി.അലവിക്കുട്ടി, പികെ. അബ്ദുൽ ലത്തീഫ് , ഇ പി അസീസ്, എന്നിവർ പ്രസംഗിച്ചു.  വലിയോറ തോട് സംരക്ഷണ സമിതി ഭാരവാഹികളായി തൂമ്പിൽ മുഹ് യദ്ദീൻ ബാവ, (ചെയർമാൻ) ചെരിച്ചി അലവി ഹാജി, (കൺവീനർ) എം പി അഹമ്മദ്, കരുമ്പിൽ  അബൂബക്കർ, എൻ. ടി ഉബൈദ്, ഒ. ടി മുഹമ്മദ്, എ.കെ. യൂനുസ് (വൈസ് ചെയർമ...

തേർക്കയം - ബാക്കിക്കയം വില്ലേജ് ടൂറിസം പദ്ധതി ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു

വേങ്ങര : വേങ്ങര പഞ്ചായത്ത് പതിനേഴാം വാർഡിലെ പാണ്ടികശാല തേർക്കയംമുതൽ ബാക്കിക്കയം റഗുലേറ്റർ വരെ വില്ലേജ് ടൂറിസംപദ്ധ തി നടപ്പിലാക്കുന്നതിനായി ടൂറിസം വകുപ്പ് ഉദ്യോഗ സംഘം സ്ഥല പരിശോധന നടത്തി. ഇവിടെ വില്ലേജ് ടൂറിസം പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ടൂറിസം കുപ്പ്മന്ത്രിക്ക് വാർഡ് മെമ്പറായയൂസുഫലിവലിയോറ നിവേദനം നൽകിയിരുന്നു. ഇതേ തുടർന്നാണ് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചത്. തേർക്കയം മുതൽ ബാക്കി ക്കയം റഗുലേറ്റർവരെ പുഴയോരം സൈഡ് ഭിത്തികെട്ടി സംരക്ഷിക്കൽ, ഇൻ്റെർലോക്ക് ചെയ്ത്  നടപ്പാത നിർമ്മിക്കാനും പുഴയിൽ ബോട്ട് സർവീസ് ആരംഭിക്കു വാനുംപദ്ധതി വിഭാവനം ചെയ്യുന്നു. ഇതിൻ്റെ  ഭാഗമായി വേങ്ങര ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനപ്രകാരം അഞ്ചു കോടി രൂപയുടെ പ്രൊപ്പോസൽ ടൂറിസ്വകുപ്പ് മന്ത്രിക്ക് സമർപ്പിച്ചിരിന്നു.  ടൂറിസം വകുപ്പ്ഉദ്യോഗസ്ഥരായ ഡെപ്യൂട്ടി ഡയറക്ടർ തോമസ് ആൻ്റെണി , ടൂറിസം പ്രോജക്ട് എൻജിനീയർ സജോഷ് ,ടി ഡി.പിസി ഉദ്യോഗസ്ഥനായ വരുൺ എന്നിവർ സംഘത്തിലുണ്ടായിരുന്നു.   വാർഡ് മെമ്പർ യൂസുഫലി വലിയോറ ,വേങ്ങര ഗ്രാമഞ്ചായത്ത് പഞ്ചായത്ത...

നബിദിനാഘോഷത്തിന് ലക്ഷത്തിൽ പരം പുളി ക്കുരുവിൽ തീർത്ത കവാടം ഒരുക്കി വലിയോറയിലെ റുഷ്ദുൽ വിൽദാൻ മദ്രസയിലെ പൂർവ്വവിദ്യാർത്ഥികൾ

നബിദിനാഘോഷത്തിന് ലക്ഷത്തിൽ പരം പുളി ക്കുരുവിൽ തീർത്ത കവാടം ഒരുക്കി വലിയോറയിലെ റുഷ്ദുൽ വിൽദാൻ മദ്രസയിലെ പൂർവ്വവിദ്യാർത്ഥികൾ വലിയോറ:പുത്തനങ്ങാടി റുശ്ദുൽ വിൽദാൻ ഹയർ സെക്കണ്ടറി മദ്രസയിൽ നബിദിനാഘോഷങ്ങളുടെ ഭാഗമായി ലക്ഷകണക്കിന് പുളികുരുകളാൽ തീർത്ത കവാടം ശ്രദ്ധയാകർഷിച്ചു. പ്രയസുഹൃത്തും പൂർവ്വ വിദ്യാർത്ഥികൂടി ആയിരുന്ന കാട്ടിൽ അബ്ദുൽ ലത്തീഫ് എന്നവരുടെ സ്മരണ ക്കായിട്ടാണ് കവാടം ഒരുക്കിയത്. ജില്ല ക്കകത്തും പുറത്തു നിന്നുമായിട്ടാണ് കവാടത്തിന് പുളികുരുകൾ ശേഖരിച്ചത്. വ്യത്യസ്ഥ കവാടങ്ങൾ നിർമാണങ്ങളിലൂടെ ശ്രദ്ധേയനായ അസീസ് കൈപ്രൻ ന്റെ നേതൃത്വത്തിൽ പൂർവ്വ വിദ്യാർത്ഥികളായ ജുറൈജ് കാട്ടിൽ,ഷുഹൈബ് കെ,അഫ്സൽ എ.പി,നവാസ് ഇ,സ്വാലിഹ്,സിനാൻ എ.പി,സൽമാൻ കൈപ്രൻ,മുത്തു കാട്ടിൽ,ഫാസിൽ കെ.കെ,ഷെരീഫ് കാട്ടിൽ,മുജീബ് അരീക്കൻ,ജവാദ് കട്ടിൽ,ഉസ്മാൻ കരുവള്ളി,ദിൽഷാദ് കൈപ്രൻ,അമൻ എ.കെ,റിഷാൻ എ.കെ,എന്നിവർ നിർമാണത്തിന്റെ ഭാഗമായി.

മനാട്ടിപ്പറമ്പ് ബാസ്‌ക് ഫുട്ബാൾ ട്യുർലമെന്റിൽ പതിനാറുങ്ങൽ ടീം വിജയികളായി f

വലിയോറ: മനാട്ടിപ്പറമ്പ് ഫെഡ്‌ലൈറ് സ്റ്റേഡിയത്തിൽ 10 ദിവസങ്ങളിലായി 16ടീമുകൾ പങ്കെടുത്ത മനാട്ടിപ്പറമ്പ് ബാസ്ക്ക് ഫെഡ്‌ലൈറ്  ഫുട്ബോൾ ട്യുർലമെൻറ്  ഫൈനലിൽ   പതിനാറുങ്ങൽ ടീം വിജയികളായി വിജയികൾക്ക്  വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വി. കെ.കുഞ്ഞാലൻകുട്ടി സാഹിബ് ട്രോഫി സമ്മാനിച്ചു .സിനിമ നടൻ മാമുക്കോയ  മുഖ്യഅതിഥിയായിരുന്നു

വലിയോറ മുതലമാട്‌ സ്വതേസി സഫ്‌വാൻ പുതിയ തലമുറയ്ക്ക് മാതൃകയാകുന്നു

നമ്മള്‍ മലയാളികള്‍ പച്ചക്കറികള്‍ക്കും മറ്റു കാർഷികവിളകള്‍ക്കും വേണ്ടി അന്യ സംസ്ഥാനങ്ങളെ ആശ്രയിച്ച്‌ കൊണ്ടിരിക്കുമ്പോള്‍ വലിയോറ മുതലമട്ടിലെ സഫ്‌വാൻ കൃഷിയിടത്തിൽ പോന്നു വിളയിപ്പിക്കുന്നു . കഴിഞ്ഞ പത്ത്‌ വർഷത്തിലധികമായി തന്റെ കൃഷിയിടത്തിൽ  പയർ,പാവക്ക, വെണ്ട,ചീര, മത്തന്‍,കമ്പം എന്നിവ വിളയിച്ചുകൊണ്ടിരിക്കുകയാണ്. കൃഷിയുടെ നഷ്ടകണക്കുകൾ മാത്രം പറഞ്ഞു കൃഷിയിൽനിന്ന് വിട്ടുനിൽക്കുന്ന പുതിയ തലമുറയിലെ കൃഷികരിൽനിന് വിത്യസ്തമാകുകയാണ് ഈ ഇരുപത്തിയാറുകാരനായ യുവകർഷകൻ                  സഫ്‌വാന്റെ കൃഷിഭൂമിയില്‍ നിന്ന്‌ വിളവെടുക്കുന്ന വിഷമുക്‌ത പച്ചകറികൾ വലിയോറയുടെ വിവിധ ഭാഗങ്ങളിൽ വില്‍പന നടത്തുകയാണ് ചെയ്യാറ           സ്വന്തം മണ്ണില്‍ കൃഷിചെയ്‌ത്‌ വിളവെടുക്കുന്നതിന്റെ ആനന്ദവും സന്തോഷവും വേണ്ടുവോളം അഌഭവിച്ചിരുന്ന  സഫ്‌വാനെപ്പോലെയുള്ള ആത്‌മാർത്ഥമായി കൃഷിയെ സ്‌നേഹിക്കുന്ന ഒരു പുതിയതലമുറ ഉണ്ടായാൽ മാത്രമേ നമ്മുടെ അവശേഷിക്കുന്ന കൃഷിസ്ഥലങ്ങളും പാടങ്ങളും തരിശായി മാറാതിരികുകയുള്ളു

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

കരിമീൻ (Karimeen) കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ടതും പ്രാദേശികമായി പ്രാധാന്യമുള്ളതുമായ മത്സ്യങ്ങളിൽ ഒന്നാണ്. "കേരളത്തിന്റെ ഔദ്യോഗിക മത്സ്യം" എന്ന പദവി പോലും കരിമീനിനുണ്ട്.

കരിമീൻ (Karimeen) കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ടതും പ്രാദേശികമായി പ്രാധാന്യമുള്ളതുമായ മത്സ്യങ്ങളിൽ ഒന്നാണ്. "കേരളത്തിന്റെ ഔദ്യോഗിക മത്സ്യം" എന്ന പദവി പോലും കരിമീനിനുണ്ട്. ഇതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ താഴെക്കൊടുക്കുന്നു: കരിമീനിന്റെ പൊതുവായ വിവരങ്ങൾ (General Information about Karimeen):  * ശാസ്ത്രീയ നാമം (Scientific Name): Etroplus suratensis  * ഇംഗ്ലീഷ് പേര് (English Name): Pearl Spot, Green Chromide, Banded Pearlspot  * ആവാസവ്യവസ്ഥ (Habitat): കായലുകൾ, പുഴകൾ, ചതുപ്പുകൾ, പാടശേഖരങ്ങൾ, കുളങ്ങൾ തുടങ്ങിയ ശുദ്ധജലത്തിലും ഓരുജലത്തിലും (brackish water) കരിമീനിനെ കണ്ടുവരുന്നു. കേരളത്തിലെ കായൽ മേഖലകളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്, പ്രത്യേകിച്ച് വേമ്പനാട്ട് കായൽ, അഷ്ടമുടി കായൽ, വെള്ളായണി കായൽ എന്നിവിടങ്ങളിൽ.  * ശരീരപ്രകൃതി (Physical Characteristics):    * ഓവൽ ആകൃതിയിലുള്ള ശരീരഘടന.    * ചാരനിറം കലർന്ന പച്ച നിറവും, ശരീരത്തിൽ നേരിയ കറുത്ത വരകളും, ചിതറിയ മുത്തുപോലെയുള്ള പുള്ളികളും കാണാം.    * ചെറിയ വായയാണ് ഇതിനുള്ളത്.    * സാ...

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ മണ്ണ് പരിശോധനാ ലാബ് ഇനി കർഷകരുടെ വീട്ടുമുറ്റത്ത് എത്തും.

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ മണ്ണ് പരിശോധനാ ലാബ് ഇനി കർഷകരുടെ വീട്ടുമുറ്റത്ത് എത്തും. സഞ്ചരിക്കുന്ന മണ്ണ് പരിശോധനശാല കർഷകർക്ക് വലിയ ആശ്വാസം പകരുന്നതാണ്.  കാർഷിക മേഖലക്ക് സഹായകമാകുന്ന രീതിയിൽ മണ്ണുപരിശോധന സൗകര്യം കൃഷിയിട പരിധിയിലെ കൃഷിഭവനുകളിൽ തന്നെ ലഭ്യമാകും. ഈ വർഷം ആദ്യ ഘട്ടത്തിൽ ജില്ലയിലെ 40 കൃഷിഭവൻ പരിധികളിൽ സൗജന്യമായി മണ്ണ് പരിശോധിച്ച് ഫലം കർഷകർക്ക് നൽകും.  പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ കൃത്യമായ വളപ്രയോഗം നടത്താനും വിളവ് വർദ്ധിപ്പിക്കാൻ ആവശ്യമായ പദ്ധതികളും ആവിഷ്കരിക്കും.  അത്യാധുനിക സൗകര്യമുള്ള ലാബ് സംവിധാനമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.  സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലാബിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ എം.ഷിഹാദിന്റെ നേതൃത്വത്തിലുള്ള ടീമാണ് ലാബിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

ചുവപ്പ് അണലിയുടെ സത്യാവസ്ഥ ഇതാണ് red anali

മലബാർ പിറ്റ് വൈപ്പർ എന്ന ഈ ഇനം വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്നു. ഒരേ ഇനം വിവിധ നിറഭേദങ്ങളിൽ കാണുന്നതിന് കളർ മോർഫുകൾ എന്നാണ് പറയുക. ഏറ്റവുമധികം കളർ മോർഫുകൾ കാണപ്പെടുന്ന ഒരിനമാണ് ഇത്.  ഉഗ്രവിഷമുള്ള ഗണത്തിൽ പെടുന്നവയല്ല. രാത്രികാലങ്ങളിലാണ് കൂടുതൽ ആക്ടീവ് ആകുക. മരച്ചില്ലകളിലാണ് കൂടുതലും കാണപ്പെടുക. Endemic to Western Ghats ആണ്, അതായത് പശ്ചിമ ഘട്ടത്തിലൊഴികെ മറ്റൊരിടത്തും ഇവയെ കാണില്ല. ഇവയുടെ വിഷത്തിന് പ്രതിവിഷം ലഭ്യമല്ല. കടിയേറ്റാൽ ആശുപത്രിയിലെത്തിക്കുകയും ചികിത്സതേടുകയും വേണം. പൊതുവേ മനുഷ്യന് അപകടകാരികളല്ല. പ്രാദേശികമായ ജനിതക വ്യതിയാനം മൂലം ഇവയെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. പശ്ചിമ ഘട്ടത്തിന്റെ തെക്ക് ആര്യങ്കാവ് ഗ്യാപ്പ് വരെ കാണപ്പെടുന്നവ തിരുവിതാംകൂർ ചോലമണ്ഡലി (Craspedocephalus travancoricus) എന്നും, ആര്യങ്കാവ് മുതൽ പാലക്കാട് ഗ്യാപ്പ് വരെയുള്ളവ ആനമല ചോലമണ്ഡലി (Craspedocephalus anamallensis) എന്നും, അതിന് വടക്കായി കാണപ്പെടുന്നവ മലബാർ ചോലമണ്ഡലി (Craspedocephalus malabaricus) എന്നും പേർ നൽകപ്പെട്ടിരിക്കുന്നു.

വിമാനം ഹൈജാക്ക് ചെയ്താൽ നേരിടാൻ കരിപ്പൂർ വിമാനത്താവളം സജ്ജം: ആന്റി ഹൈജാക്ക് മോക്ക് എക്സർസൈസ് വിജയകരം

'ബംഗളൂരുവിൽ നിന്നും ഉച്ചക്ക് 03.07ന് കരിപ്പൂരിലേക്ക് എത്തിയ വിമാനം തീവ്രവാദികൾ ഹൈജാക്ക് ചെയ്യുന്നു'. ഉടൻ രക്ഷാ പ്രവർത്തനവുമായി കരിപ്പൂർ എയർപോർട്ട് അതോറിറ്റി.  കരിപ്പൂരിൽ എത്തിയ 'എ.ബി.സി എയർലൈൻ ആണ് യാത്രക്കാരുടെ കൂട്ടത്തിൽ വിമാനത്തിൽ കയറിയ  നാലു തീവ്രവാദികളുടെ നേതൃത്വത്തിൽ ഹൈജാക്ക് ചെയ്തത്. ആകെ 25 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഈ വിവരം പൈലറ്റ് വഴി എ.ടി.സിയെയും തുടർന്ന് എയർപോർട്ട് അതോറിറ്റിയെയും  അറിയിക്കുന്നു. തുടർന്ന് രക്ഷപ്രവർത്തനത്തിന്റെ ഭാഗമായി വിലപേശൽ നടത്തി എൻ.എസ്.ജിയുടെ നേതൃത്വത്തിൽ തീവ്രവാദികളെ കീഴടക്കി യാത്രക്കാരെ രക്ഷിച്ചു.  യാത്രാ മധ്യേ വിമാനം ഹൈജാക്ക് ചെയ്താൽ എങ്ങനെ നേരിടണമെന്നതിന്റെ ഭാഗമായാണ് കരിപ്പൂരിൽ ആന്റി ഹൈജാക്ക് മോക്ക് എക്സർസൈസ് സംഘടിപ്പിച്ചത്. വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടാൽ സുരക്ഷാ സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത, പ്രതികരണ സമയം, വിവിധ ഏജൻസികളുടെ ഏകോപനം, കമാൻഡ് കൺട്രോൾ തുടങ്ങിയവയാണ് ഇതുവഴി വിലയിരുത്തിയത്. വിമാനത്താവളത്തിലെ സുരക്ഷാ സജ്ജീകരണങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഇത്തരത്തിൽ ഉള്...

ചോട്ട വാള മീൻ chotta vala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

ആരൽ എന്ന് വിളിക്കപ്പെടുന്ന ഒരു ശുദ്ധജല മത്സ്യത്തെ കുറിച്ചറിയാം

 ആരൽ  എന്ന് വിളിക്കപ്പെടുന്ന ഒരു ശുദ്ധജല മത്സ്യമാണിത്. ഈ മീനിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്:  രൂപം: പാമ്പിനെപ്പോലെ നീളമുള്ള ശരീരമാണ് ഇതിന്. ശരീരത്തിന് മുകളിലായി നീളത്തിൽ മുള്ളുകൾ കാണപ്പെടുന്നു  വാസം: പുഴകൾ, തടാകങ്ങൾ, തോടുകൾ, ചതുപ്പുകൾ എന്നിവിടങ്ങളിലാണ് ഇവയെ പ്രധാനമായും കാണപ്പെടുന്നത്. വെള്ളത്തിനടിയിലെ ചെളിയിലും കല്ലുകൾക്കിടയിലും ഒളിച്ചിരിക്കാൻ ഇവ ഇഷ്ടപ്പെടുന്നു. അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള  ഭക്ഷണം: ചെറിയ ജീവനുള്ള ഇരകളെയാണ് ഇവ ഭക്ഷിക്കുന്നത്. ചെറിയ മീനുകൾ, പുഴുക്കൾ, പ്രാണികൾ എന്നിവയാണ് ഇവയുടെ പ്രധാന ആഹാരം.  പ്രത്യേകത: രാത്രികാലങ്ങളിലാണ് ഇവ കൂടുതൽ സജീവമാകുന്നത്. ഇതിന്റെ മുതുകിൽ ചെറിയ ...

മലപ്പുറം ജില്ലയിൽ രണ്ട് പേർക്ക് കൂടി സൂര്യാതപ മേറ്റു. വലിയോറ സ്വദേശിക്കും റിട്ട. വനപാലകനുമാണ് സൂര്യാതപമേറ്റത്.

മലപ്പുറം ജില്ലയിൽ രണ്ട് പേർക്ക് കൂടി സൂര്യാതപ മേറ്റു. വേങ്ങര സായംപ്രഭ അംഗത്തിനും റിട്ട. വനപാലകനുമാണ് സൂര്യാതപമേറ്റത്. സായം പ്രഭാ അംഗം വലിയോറ പുത്തനങ്ങാടി പൂക്കുളംബസാറിലെ കോരംകുളങ്ങരകുഞ്ഞി മരക്കാർ (72)നാണ് പൊള്ളലേറ്റത്. കഴിഞ്ഞ ദിവസം വേങ്ങര സായംപ്രഭയിലെത്തി ഉച്ചയോടെ തിരിച്ചു പോകുമ്പോൾ വേങ്ങര അങ്ങാടിയിൽ വച്ചാണ് പൊള്ളലേറ്റത്. കൈ മുട്ടിന് താഴെയാണ് പൊള്ളലേറ്റത്. റിട്ട. വനപാലകനായ അക മ്പാടം സ്വദ്ദേശിയായ ചോലയിൽ മുഹമ്മദ് ( 62 )നും സൂര്യാതപമേറ്റു. മൂലേപ്പാടത്തുള്ള സ്ഥലത്ത്പോയശേഷം ഉച്ചയോടെ വീട്ടിലേക്ക് ബൈക്കിൽ പോകു മ്പോൾ മൂലേപ്പാടം ഹെൽത്ത് സെന്ററിന് സമീപം വെച്ച്ബൈക്ക് നിറുത്തി ഹെൽമറ്റ് എടുത്ത ശേഷം മുഖം തുടക്കാൻ ഒരുങ്ങുംപ്പോഴാണ് ശക്തമായ ചൂടുകാറ്റിൽ മുഖത്തും കഴുത്തിലും സൂ ര്യാതപമേറ്റത്. അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ തേടി. മുഖം മുഴുവൻ കരുവാളിക്കുകയും നീ റ്റൽ അനുഭവപ്പെടുകയും ചെയ്തു എന്നും മുഹമ്മദ് പറഞ്ഞു.

മഞ്ഞകൂരി മീൻ manja koori

മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ അരഞ്ഞീൽ FISH ചെമ...