ഇന്ന് രാത്രി ഉണ്ടായ ശക്ഷമായ മഴയിലും കാറ്റിലും രാത്രി 8 മണിയോടെ മലപ്പുറം ദേശീയപാത 66 കോളപ്പുറത്തിനും കൂരിയടിനും ഇടയിൽ മരം കടപുഴകി വീണു റോഡ് ഗതാഗതം തടസ്യപെട്ടു . ഫയർ ഫോയിസ് വന്ന് മരം വെട്ടിമാറ്റുന്നു
🛑🛑🛑
NH ൽ കൂരിയാടിനും കൊളപ്പുറത്തിനുമിടയിൽ ഇലക്ട്രിക്ക് ലൈൻ കമ്പിയിലേക്ക് മരം വീണതു കാരണം റോഡ് ഗതാഗതം തടസപെട്ടിരിക്കുന്നു. അടിയന്തിര എയർപോർട്ടടക്കമുള്ള യാത്രക്കാർക്ക് കുരിയാട് നിന്ന് ഇടത്തോട്ട് തിരിഞ്ഞ് താഴെ കുളപ്പുറം വഴി പോകാവുന്നതാണ്. തടസ്സങ്ങൾ പെട്ടെന്ന് നീക്കം ചെയ്യുമെന്ന് പ്രതീക്ഷിക്കാം.
Update :
ദേശീയ പാതയിൽ മരം വീണ് തടസ്സപ്പെട്ട ഗതാഗതം തടസ്സം ഒഴിവായിട്ടുണ്ട് വാഹനങ്ങൾക്ക് കടന്ന് പോകാം..
14/11/2022 9:23pm
മറ്റു വാർത്തകൾ
കൂറ്റൻ കട്ടൗട്ടുമായി അർജെൻ്റീന ഫാൻസ്;
- തിരൂരങ്ങാടി ചെറുമുക്കിൽ കട്ടൗട്ട് യുദ്ധം..!!
തിരൂരങ്ങാടി: ഫുട്ബോൾ മാമാങ്കം മലപ്പുറത്തിന് നൽകുന്ന ഉത്സവം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. കഴിഞ്ഞ കാലങ്ങളിൽ അത് ഫ്ലക്സ് യുദ്ധമായിരുന്നുവെങ്കിൽ ഇത്തവണ കട്ടൗട്ട് യുദ്ധമാണ്. ഫിഫ ലോകക്കപ്പ് ആവേശത്തിൽ ബ്രസീൽ ഫാൻസിന് മറുപടിയുമായി കൂറ്റൻ കട്ടൗട്ട് ഉയർത്തി വെല്ലുവിളിക്കുകയാണ് തിരൂരങ്ങാടി ചെറുമുക്കിലെ അർജെൻ്റീന ഫാൻസ്.ചെറുമുക്ക് തിരൂരങ്ങാടി അതിർത്തി പങ്കിടുന്ന പള്ളിക്കത്താഴത്തെ വെഞ്ചാലി (ആമ്പൽ പാടം) പാടത്താണ് അർജെൻ്റീനിയൻ ഇതിഹാസം ലിയോണൽ മെസ്സിയുടെ കൂറ്റൻ കട്ടൗട്ട് ഉയർത്തിയിട്ടുള്ളത്.
കഴിഞ്ഞ ദിവസം ബ്രസീൽ ഫാൻസ് വെഞ്ചാലി പാടത്ത് നെയ്മറിൻ്റെ കട്ടൗട്ടുമായി രംഗത്തെത്തിയിരുന്നു. അതിനെ വെല്ലുവിളിക്കാനാണ് മറ്റൊരു കട്ടൗട്ടുമായി രംഗത്തെത്തിയിട്ടുള്ളത്.
അതേസമയം അർജെൻ്റീയൻ ഫാൻസിനെതിരെ ട്രോളുകളുമായി ബ്രസീൽ ഫാൻസും രംഗത്തെത്തിയിട്ടുണ്ട്.
കോഴിക്കോട് ജില്ലയിലെ പുള്ളാവൂരിലെ പുഴയിൽ സ്ഥാപിച്ച കട്ടൗട്ട് ഏറെ വൈറലായത്. ത്രിമൂർത്തികളുടെ കട്ടൗട്ട് ഫിഫയുടെ ഔദ്യോഗിക ട്വിറ്റർ പേജിലടക്കം ഷെയർ ചെയ്തത് കേരളത്തിലെ ഫുട്ബോൾ ആരാധനയ്ക്ക് നൽകിയ വലിയ അംഗീകാരമാണ്.
അതേസമയം സ്ഥാപിച്ച കട്ടൗട്ടുകൾ നീക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർ രംഗത്തെത്തിയിരുന്നു. കൊടുവള്ളി നഗരസഭക്കാണ് കലക്ടർ നിർദേശം നൽകിയത്. സംഭവത്തിൽ നീക്കേണ്ട ആവശ്യമില്ലെന്ന നിലപാടിലുറച്ച് കൊടുവള്ളി നഗരസഭയും രംഗത്ത് വന്നു. രാഷ്ട്രീയ വ്യത്യാസമില്ലാതെ ഇക്കാര്യത്തിൽ നഗരസഭക്കൊപ്പമാണെന്ന് നഗരസഭാ അധികൃതർ അറിയിച്ചത്.
പരാതിയിൽ ആവശ്യമായ തുടർനടപടി സ്വീകരിച്ച് അക്കാര്യം പരാതിക്കാരനെ അറിയിക്കണമെന്നും റിപ്പോർട്ട് അയക്കണമെന്നുമായിരുന്നു കളക്ടറുടെ നിർദേശം. അനധികൃതമായി പുഴ കൈയേറുകയും നിർമാണം നടത്തുകയും കട്ടൗട്ട് സ്ഥാപിക്കുകയും ചെയ്തെന്നും കട്ടൗട്ടുകൾ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ ശ്രീജിത്ത് പെരുമന നൽകിയ പരാതിയിലാണ് കളക്ടർ നടപടി ആവശ്യപ്പെട്ടത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ