ബാക്കിക്കയം റെഗുലേറ്ററിന്റെ ഷട്ടറുകൾ മാക്സിമം ഉയർത്തി വേങ്ങര പ്രദേശങ്ങളിലെ വെള്ളം എത്രത്തോളം ഉണ്ട് എന്നതിന്റെ ഫോട്ടോസ് കാണാം
മേജർ ഇറിഗേഷൻ എഞ്ചിനീയരുടെ നിർദ്ദേശത്തെ തുടർന്ന് ബാക്കിക്കയം റെഗുലേറ്റർ ഷട്ടർ ഇന്ന് രാവിലെ അതിന്റെ ഏറ്റവും മാക്സിമം ഉയരത്തിൽ പൊക്കിയിട്ടുള്ളതായി ഷട്ടർ ഓപ്പറേറ്റർ അറിയിച്ചു.
കൂരിയാട് പാക്കടപ്പുറായ റോഡിൽ സർവീസ് സ്റ്റേഷന് അടുത്ത് മദ്രസക്ക് മുൻവശം വെള്ളം കയറിയ സാഹചര്യത്തിൽ താൽക്കാലികമായി വേങ്ങര പോലീസ് ഇരുവശവും അടച്ചിരിക്കുന്നു അതുവഴി പോകുന്നവർ ശ്രദ്ധിക്കണം
കല്ലക്കയം
കൂരിയാട് പാകടപുറായ റോഡ്
ജാഗ്രത!!!
കനത്ത മഴയെ തുടർന്ന് തോടുകളും കിണറുകളും കുളങ്ങളും കടലുണ്ടിപ്പുഴയും കരകവിഞ്ഞൊഴുകുകയാണ്. പാടശേഖരങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നു.
രക്ഷിതാക്കൾ കുട്ടികളെ വെള്ളത്തിൽ കളിക്കാൻ വിടരുതെന്നഭ്യർത്ഥിക്കുന്നു. സ്കൂളിലേക്ക് നടന്നു വരുന്ന കുട്ടികളോട് വെള്ളക്കെട്ടും ഒഴുക്കും ഉള്ള പ്രദേശങ്ങളിലൂടെ വരരുതെന്ന് കർശന നിർദ്ദേശം രക്ഷിതാക്കൾ നൽകേണ്ടതാണ്
.ജീവന് ഭീഷണിയുണ്ടാക്കുന്ന
വളരെ വലിയ അപകട സാധ്യതകളുണ്ട്.
കൂടാതെ പകർച്ചവ്യാധികളും പടർന്നു പിടിക്കാം. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ താമസിക്കുന്നവർ വീട്ടുപകരണങ്ങളും മറ്റും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റേണ്ടതും അത്യാവശ്യസാധനങ്ങൾ ഒരു എമർജൻസി കിറ്റാക്കി കരുതിയിരിക്കേണ്ടതുമാണ്.
-------------------====-----=====--
എ.ആർ നഗറിൽ
അൻപതോളം വീടുകളിൽ വെള്ളം കയറി
മമ്പുറം,കൊളപ്പുറം ഭാഗങ്ങളിലാണ് കൂടുതൽ വീടുകൾ വെള്ളത്തിലായത്*
17-07-2022
*എ ആർ നഗർ*: തുടർച്ചയായി പെയ്തു കൊണ്ടിരിക്കുന്ന മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ എ. ആർ നഗർ പഞ്ചായത്തിൽ അൻപതോളം വീടുകളിൽ വെള്ളം കയറി.മമ്പുറം മൂഴിക്കൽ,പുൽപറമ്പ്, എം എൻ കോളനി,കൊളപ്പുറം എരനിപ്പിലാക്കൽ കടവ്, എന്നിവിടങ്ങളിലാണ് വീടുകളിൽ വെള്ളം കയറിയത്. വീട്ടുകാർ സുരക്ഷിത സ്ഥലത്തേകും കുടുംബ വീട്ടിലേകും താമസം മാറുകയും ചെയ്തു.
എരനിപ്പിലാക്കൽ കടവിൽ ഏഴ് വീട്ടുകാരെ ബന്ധു വീടുകളിലേക്ക് മാറ്റി താമസിപ്പിച്ചു. മൂഴിക്കലിൽ 20 ലേറെ വീടുകളിൽ വെള്ളം കയറി. മൂഴിക്കൽ റോഡും വെള്ളത്തിലായി. പുൽപറമ്പ്, എം എൻ കോളനി എന്നിവിടങ്ങളിലും വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.
നിരവധി വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. മഴ തുടർന്നാൽ കൂടുതൽ വീടുകളിലേക്ക് വെള്ളം കയറും. പഞ്ചായത്ത് പ്രസിഡന്റ് ലിയാകത്തലി, വൈസ് പ്രസിഡന്റ് ശ്രീജ സുനിൽ, ചെയർമാൻ റഷീദ് കൊണ്ടാണത്, ലൈല പുല്ലൂണി, വാർഡ് മെമ്പർ ജൂറ മൻസൂർ, തിരൂരങ്ങാടി എസ് ഐ മുഹമ്മദ് റഫീഖ് എന്നിവരും ആരോഗ്യ പ്രവർത്തകരും സന്ദർശിച്ചു വേണ്ട നിർദേശങ്ങൾ നൽകി.
പഞ്ചായത്തിന്റെയും ഹെൽത്ത് ഡിപ്പാർട്മെന്റിന്റെ ഭാഗത്തു നിന്നും എല്ലാ വിധ സഹകരണവും ഉണ്ടാവുമെന്നും അറിയിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ