ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ


പ്രഭാത വാർത്തകൾ
2022 | ജൂലൈ 19 | ചൊവ്വ | 1197 |  കർക്കടകം 3 |  ഉത്രട്ടാതി 1443 ദുൽഹിജജ19
🌹🦚🦜➖➖➖
◼️വിലക്കുകളും നിരോധനവും ഏര്‍പ്പെടുത്തിയെങ്കിലും പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം. വര്‍ഷക്കാല സമ്മേളനത്തിന്റെ ആദ്യ ദിനമായിരുന്ന ഇന്നലെ വിലക്കയറ്റം, ജിഎസ്ടി നിരക്കു വര്‍ധന, അഗ്‌നിപഥ് എന്നീ വിഷയങ്ങള്‍ ഉന്നയിച്ചാണ് രാജ്യസഭയില്‍ പ്രതിപക്ഷം ബഹളംവച്ചത്. ബഹളംമൂലം സഭാ നടപടികള്‍ നിര്‍ത്തിവയ്ക്കേണ്ടിവന്നു.

◼️കേരളത്തിലെ സ്വര്‍ണ്ണക്കടത്തു കേസില്‍ പ്രതിയായ എം ശിവശങ്കറിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ അന്വേഷണ ഏജന്‍സികള്‍ അനുമതി നല്കിയിട്ടില്ലെന്നു കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയില്‍. എന്‍ഐഎ അന്വേഷണം തുടരുകയാണ്. പുതിയ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് അന്വേഷണം. അടുര്‍ പ്രകാശ്, എന്‍കെ പ്രേമചന്ദ്രന്‍ എന്നിവരുടെ ചോദ്യത്തിനു മറുപടിയായി മന്ത്രി അറിയിച്ചു.

◼️നടിയെ ആക്രമിച്ച കേസില്‍ ഈ മാസം 22 നകം അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി. സമയ പരിധി 15 ന് അവസാനിച്ചിരുന്നു. എന്നാല്‍ തുടരന്വേഷണത്തിന് മൂന്നാഴ്ചകൂടി വേണമെന്ന് ക്രൈംബ്രാഞ്ച് ഹര്‍ജി നല്‍കിയിരുന്നു. സമയം നീട്ടിക്കൊടുക്കാതെയാണ് കോടതി ഉത്തരവ്. ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്താണ് അനുബന്ധ കുറ്റപത്രത്തിലെ ഏക പ്രതി. 125 പേരുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും എണ്‍പതോളം പേരെയാണ് സാക്ഷികളാക്കിയത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ 2017 നവംബറില്‍ ദിലീപിനു കൈമാറിയെന്നാണ് കുറ്റപത്രത്തിലെ ആരോപണം.  

◼️നടിയെ ആക്രമിച്ച കേസില്‍ അഡ്വ. അജകുമാര്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. അതിജീവിതയുടെ ആവശ്യ പ്രകാരമാണ് നിയമനം. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായി കെ.ബി. സുനില്‍ കുമാറിനെയും നിയമിച്ചിട്ടുണ്ട്. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനാണ് അജകുമാര്‍. നടിയെ ആക്രമിച്ച കേസില്‍ നേരത്തെ നിയമിച്ചിരുന്ന രണ്ട് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരും രാജിവച്ചിരുന്നു.

◼️നീറ്റ് പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചതായി പരാതി. കൊല്ലം ആയൂരിലെ കോളേജില്‍ പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രമാണ് ഉദ്യോഗസ്ഥര്‍ അഴിച്ചു പരിശോധിച്ചത്. ഒരു പെണ്‍കുട്ടി കൊട്ടാരക്കര ഡിവൈഎസ്പിക്കു പരാതി നല്‍കി. സംഭവത്തില്‍ തങ്ങള്‍ക്കു പങ്കില്ലെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു. നീറ്റ് സംഘത്തിന്റെ ഏജന്‍സിയാണ് വിദ്യാര്‍ത്ഥികളെ പരിശോധിച്ചത്. അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം ബീനാകുമാരി ഉത്തരവിട്ടു. കേന്ദ്ര സര്‍ക്കാരിനെ പ്രതിഷേധം അറിയിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു പറഞ്ഞു.

◼️നീറ്റ് പരീക്ഷക്കിടയില്‍ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ പരീക്ഷയുടെ നടത്തിപ്പ് ഏജന്‍സി ജീവനക്കാരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. ഏജന്‍സിയിലെ ജീവനക്കാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

◼️പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാനുളള അവസാന തീയതി ഈ മാസം 21 വരെ നീട്ടി. കേരള ഹൈക്കോടതിയുടേതാണ് ഇടക്കാല ഉത്തരവ്. സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണു വിധി.

◼️സംസ്ഥാനത്ത് ഒരാള്‍ക്കു കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു. കണ്ണൂര്‍ സ്വദേശിയായ മുപ്പത്തൊന്നുകാരനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേയ് 13 ന് ദുബായില്‍നിന്ന് എത്തിയയാള്‍ക്കാണ് രോഗം.

◼️രാജ്യത്തെ രണ്ടാമത്തെ മങ്കിപോക്സ് കേസും കേരളത്തില്‍ സ്ഥിരീകരിച്ചതിന് പിന്നാലെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പരിശോധന കര്‍ശനമാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

◼️ഇരുപത്തഞ്ച് കിലോയില്‍ കുറഞ്ഞ പാക്കറ്റുകളില്‍ ലേബല്‍ ചെയ്ത് വില്‍ക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ക്കാണു ജിഎസ്ടി ഏര്‍പ്പെടുത്തിയതെന്ന് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. അരിക്കും ഗോതമ്പിനും പയറുവര്‍ഗ്ഗങ്ങള്‍ക്കും നികുതി ബാധകമാണ്. എന്നാല്‍ 25 കിലോയില്‍ കൂടിയ പാക്കറ്റുകള്‍ക്കു നികുതിയില്ല. ചില്ലറ വില്‍പ്പന ശാലകളില്‍ പാക്കറ്റ് പൊട്ടിച്ച് വിറ്റാല്‍ നികുതി ഉണ്ടാവില്ലെന്ന്  കേന്ദ്രം വ്യക്തമാക്കി.

◼️ഭക്ഷ്യധാന്യങ്ങള്‍ക്കടക്കം ജിഎസ്ടി നിരക്ക് വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് വീണ്ടും ആവശ്യപ്പെട്ടതായി സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ചെറിയ അളവില്‍ പായ്ക്കറ്റില്‍ ആക്കി വില്‍ക്കുന്ന വസ്തുക്കള്‍ക്കുപോലും വിലകൂടുന്ന സാഹചര്യമാണ്. ആഡംബര വസ്തുക്കളുടെ നികുതിയാണ് രാജ്യത്ത് കൂട്ടേണ്ടിയിരുന്നതെന്നും സംസ്ഥാന ധനമന്ത്രി ആവശ്യപ്പെട്ടു.

◼️മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എം എം മണി എംഎല്‍എയുടെ മുഖം ചിമ്പാന്‍സിയുടെ ചിത്രത്തില്‍ ഒട്ടിച്ച് മഹിളാ കോണ്‍ഗ്രസ് മാര്‍ച്ച്. നിയമസഭാ മാര്‍ച്ചിലാണ് അധിക്ഷേപകരമായ സംഭവം. മാര്‍ച്ചിനുശേഷം സംഭവത്തില്‍ മഹിള കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഖേദം പ്രകടിപ്പിച്ചു. കമ്മിറ്റിയുടേയും ഭാരവാഹികളുടേയോ തീരുമാന പ്രകാരമല്ല അങ്ങനെയൊരു ചിത്രം പ്രദര്‍ശിപ്പിച്ചതെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

◼️മുന്‍ മന്ത്രി എം.എം. മണിയുടെ മുഖവും ചിമ്പാന്‍സിയുടെ മുഖവും ഒരുപോലെയാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. അത് അങ്ങനെയായി പോയതിന് ഞങ്ങളെന്ത് പിഴച്ചു. സ്രഷ്ടാവിനോടല്ലേ പറയേണ്ടതെന്നും സുധാകരന്‍ ചോദിച്ചു. എന്നാല്‍ പിന്നീട് 'ചിമ്പാന്‍സി' പരാമര്‍ശത്തില്‍ സുധാകരന്‍ ഖേദം പ്രകടിപ്പിച്ചു.

◼️എന്‍ഫോഴ്സ്മെന്റിനു മുന്നില്‍ ഹാജരാകാന്‍ നേരമില്ലെന്ന് സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസക്ക്. ഇഡിയുടെ നോട്ടീസ് ഉച്ചയ്ക്കുശേഷം ഇ മെയില്‍ വഴി ലഭിച്ചു. ഇന്നു കൊച്ചിയില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. ഇഡിയെ തനിക്ക് പേടിയില്ല. ഇഡിയെ ബിജെപി  ആയുധമാക്കുകയാണെന്നും തോമസ് ഐസക്ക് പറഞ്ഞു.

◼️വിമാനത്തില്‍ കൈയേറ്റം നടത്തിയതിന് മൂന്നാഴ്ചത്തേക്കു വിലക്ക് ഏര്‍പ്പെടുത്തിയ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ വിമാനയാത്ര ഒഴിവാക്കി കണ്ണൂരിലേക്കു ട്രെയിനിലാക്കി യാത്ര. ഇന്‍ഡിഗോ വിമാനത്തില്‍ യാത്രചെയ്യാനുള്ള ടിക്കറ്റ് രാവിലെ ബുക്കു ചെയ്തിരുന്നെങ്കിലും ഉച്ചയോടെ വിലക്കു വന്നതിനാലാണ് വിമാനയാത്ര ഒഴിവാക്കിയത്. ഇനി ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യില്ലെന്നും ജയരാജന്‍ പ്രഖ്യാപിച്ചു.

◼️വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനുള്ള സാധ്യതയെക്കുറിച്ച് വാട്ടസ്ആപ് ഗ്രൂപ്പില്‍ പോസ്റ്റിട്ടിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെഎസ് ശബരിനാഥനെ ഇന്നു തിരുവനന്തപുരം ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ചോദ്യം ചെയ്യും. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ടിക്കറ്റ് എടുത്ത് നല്‍കിയ നേതാക്കളെ കേന്ദ്രീകരിച്ച് കണ്ണൂരിലും അന്വേഷണം നടക്കുന്നുണ്ട്.

◼️പറമ്പിക്കുളം റിസര്‍വോയറിലെ വെള്ളം ഒഴുക്കി വിടുമ്പോള്‍ കര്‍ക്കശമായ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നദീതീരത്തു വസിക്കുന്ന ജനങ്ങളുടെ ജീവന്‍ അപകടത്തിലാകുന്ന അവസ്ഥ ഒഴിവാക്കണമെന്നും അദ്ദേഹം തമിഴ്നാട്  മുഖ്യമന്ത്രി എം.കെ സ്റ്റാലിനയച്ച കത്തില്‍ അഭ്യര്‍ത്ഥിച്ചു.

◼️തൃശൂരില്‍ തെരുവുനായയുടെ കടിയേറ്റ സ്ത്രീ മരിച്ചു. കല്ലുത്തിപ്പാറ തൈവളപ്പില്‍ ഷീല (52) ആണ് മരിച്ചത്. വ്യാഴാഴ്ച തെരുവ് നായയുടെ കടിയേറ്റതിനെത്തുടര്‍ന്ന് കുത്തിവയ്പ് എടുത്തിരുന്നു. ഇന്നലെ രണ്ടാം ഡോസും എടുത്തതായിരുന്നു. പേവിഷബാധയാണോ മരണകാരണം എന്ന് പോസ്റ്റുമോര്‍ട്ടത്തിനുശേഷമേ വ്യക്തമാകൂ. കണ്ടാണശ്ശേരി പോസ്റ്റ് ഓഫീസിലെ താല്‍ക്കാലിക പോസ്റ്റ് വുമണാണ് ഷീല.

◼️സംവിധായിക കുഞ്ഞില മാസിലാമണിക്കെതിരെ കേസ്. ഹിന്ദു ദൈവങ്ങളെ അപമാനിച്ച് മേയ് 18 ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടെന്ന തൃശൂര്‍ സ്വദേശിയുടെ പരാതിയില്‍ ഒറ്റപ്പാലം പൊലീസാണ് കേസെടുത്തത്. ഒരാഴ്ചയ്ക്കകം  സ്റ്റേഷനില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം.

◼️കടലോരത്തു ക്ലാസ് നടത്തി, ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് 37 വിദ്യാര്‍ത്ഥികള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. കാഞ്ഞങ്ങാട് മരക്കാപ്പ് കടപ്പുറം ഫിഷറീസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ആശുപത്രിയിലെത്തിയത്.

◼️ക്രിപ്റ്റോ കറന്‍സി തട്ടിപ്പില്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ സ്വദേശി വിനോദാണ് പൊലീസ് പിടിയിലായത്. പണം നിക്ഷേപിച്ചാല്‍ മാസങ്ങള്‍ക്കുള്ളില്‍ മൂന്നിരട്ടി തിരിച്ചുതരാമെന്ന് വിശ്വസിപ്പിച്ചു പണം തട്ടിയെന്ന പരാതിയിലാണ് അറസ്റ്റ്. അല്ലപ്ര, ഇരിങ്ങോള്‍ സ്വദേശികളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ വിനോദ് തട്ടിയെടുത്തെന്നാണ് പരാതി.

◼️കൊടുവള്ളിയില്‍ പൊലീസിന്റെ കുഴല്‍പ്പണ വേട്ട. കൊടുവള്ളി ചീടിക്കുന്നുമ്മല്‍ മുഹമ്മദ് ഫാദില്‍ (18), ഓമശ്ശേരി എടക്കോട്ട് മുഹമ്മദ് ഷിഹാന്‍(18) എന്നിവരാണ് 8,74,000 രൂപയുമായി പിടിയിലായത്.

◼️രണ്ടു മാസംമുമ്പ് കുഴല്‍പ്പണം കവര്‍ന്ന കേസിലെ പ്രതി കോടതിയില്‍ കീഴടങ്ങി. എടവണ്ണ ചാത്തല്ലൂര്‍ സ്വദേശി ഉഴുന്നന്‍ അബ്ദുല്‍ നാസര്‍ മകന്‍ ഉഴുന്നന്‍ സുനീബ് (29) ആണ് കോടതിയില്‍ കീഴടങ്ങിയത്. കുഴല്‍പ്പണവുമായി ഇരുചക്ര വാഹനത്തില്‍ പോവുകയായിരുന്നയാളെ മോട്ടോര്‍സൈക്കിള്‍കൊണ്ട് ഇടിച്ചുവീഴ്ത്തി കണ്ണില്‍ മുളകുപൊടി എറിഞ്ഞ് 50 ലക്ഷം രൂപ കവര്‍ന്ന കേസില്‍ മുഖ്യപ്രതിയാണ് ഇയാള്‍.

◼️പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക് പോസ്റ്റ് ഷെയര്‍ ചെയ്ത സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് എതിരെ നടപടിക്കു ശുപാര്‍ശ. കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷന്‍ എ എസ് ഐ റംല ഇസ്മയിലിനെതിരെയാണ് വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്തത്.

◼️അട്ടപ്പാടി മധുകേസില്‍ സാക്ഷികള്‍ കൂറു മാറാതിരിക്കാന്‍ സാക്ഷികള്‍ പണം ആവശ്യപ്പെട്ടെന്ന് മധുവിന്റെ സഹോദരി സരസു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് മധുവിന്റെ സഹോദരി സരസു ആരോപണം ഉന്നയിച്ചത്.  കേസുമായി മുന്നോട്ടു പോകരുതെന്ന് ആവശ്യപ്പെട്ട് തങ്ങള്‍ക്ക് വലിയ സമ്മര്‍ദം ഉണ്ടെന്നും സരസു പറഞ്ഞു.  

◼️നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മൂന്നു യാത്രക്കാരില്‍ നിന്നായി നാലു കിലോ സ്വര്‍ണം പിടികൂടി. രണ്ടു കോടി രൂപ വില വരുന്ന സ്വര്‍ണവുമായി പാലക്കാട് സ്വദേശികളായ നൗഷാദ്, മുഹമ്മദ് റാഫി,  മലപ്പുറം സ്വദേശി ഷറഫുദ്ദീന്‍ എന്നിവരാണ് പിടിയിലായത്.

◼️കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒന്നര കോടിയുടെ സ്വര്‍ണവുമായി ദുബായില്‍നിന്ന് എത്തിയ രണ്ടു പേരെ പിടികൂടി.  മലപ്പുറം സ്വദേശി ഫഹദില്‍ നിന്ന് 1168 ഗ്രാം സ്വര്‍ണ്ണ മിശ്രിതവും കണ്ണൂര്‍ സ്വദേശി റമീസില്‍ നിന്ന് മിക്സിയില്‍ ഒളിപ്പിച്ച നിലയില്‍ ഒരു കിലോ 86 ഗ്രാം സ്വര്‍ണ്ണവുമാണ് പിടികൂടിയത്.

◼️പ്രതിമാസം 80 രൂപയ്ക്ക് നൃത്തമടക്കം 21 കലകള്‍ പഠിപ്പിക്കാനുള്ള മൊബൈല്‍ ആപ്പുമായി നര്‍ത്തകിയും നടിയുമായ ആശ ശരത്ത്. പ്രാണ ആശ ശരത്ത് കള്‍ച്ചറല്‍ സെന്റര്‍ മൊബൈല്‍ ആപ്പ് ശനിയാഴ്ച അവതരിപ്പിക്കും. കലയെ ജനകീയമാക്കുക, കുറഞ്ഞ ചെലവില്‍ താത്പര്യമുള്ളവര്‍ക്കെല്ലാം കലകള്‍ പഠിക്കാന്‍ അവസരമൊരുക്കുക. ഈ ലക്ഷ്യത്തോടെയാണ് ആശ ശരത്ത് പുതിയ മൊബൈല്‍ ആപ്പ് അവതരിപ്പിക്കുന്നത്.

◼️വ്യാജ കെട്ടിട നമ്പര്‍ വിവാദത്തില്‍ തിരുവനന്തപുരം നഗരസഭയില്‍ സംഘര്‍ഷം. കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യാന്‍ അവസരം നിഷേധിച്ചെന്ന് ആരോപിച്ച് ബിജെപി അംഗങ്ങള്‍ നടുത്തളത്തിലേക്ക് ഇറങ്ങിയതോടെയാണ് ബഹളം തുടങ്ങിയത്. നഗരസഭയ്ക്കു മുന്നില്‍ ഇന്നു സമരം തുടങ്ങുമെന്ന് ബിജെപി അറിയിച്ചു.

◼️വിദ്യാര്‍ത്ഥികളെ പിഡിപ്പിച്ചന്ന പരാതിയില്‍ മധ്യവയസ്‌ക്കനെതിരെ താനൂര്‍ പോലീസ് കേസെടുത്തു. അഞ്ചുടി സ്വദേശിയും കാട്ടിലങ്ങാടി താമസക്കാരനുമായ തൈവളപ്പില്‍ ബഷീര്‍ (45) നെതിരെയാണ് പോക്സോ കേസെടുത്തത്.  

◼️ഇരുപതു കുപ്പി വ്യാജമദ്യവുമായി ഒരാളെ കൊടുങ്ങല്ലൂര്‍ എക്സൈസ് സംഘം പിടികൂടി. പൊയ്യവടക്കേ പൂപ്പത്തി സ്വദേശി ശ്രീനിവാസനെയാണ് കൊടുങ്ങല്ലൂര്‍ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തത്.

◼️ഇടുക്കിയിലെ പെരിയവാരെ ചോലമലയില്‍ സ്ത്രീതൊഴിലാളിയുടെ മൂന്നുമാസം ഗര്‍ഭിണിയായ പശുവിനെ കടുവ ആക്രമിച്ചു കൊന്നു. കല്‍പ്പന്ന എന്ന തോട്ടം തൊഴിലാളിയുടെ പശുവിനെയാണ് പുലി കൊന്നത്.

◼️കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ വിശാല സമീപനമെന്ന് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനങ്ങളുടെ നിലപാടുകള്‍ കൂടി കണക്കിലെടുക്കും. ഇതിനായി സമിതിയെ നിയോഗിച്ചെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പരിസ്ഥിതി സംരക്ഷണത്തിനൊപ്പം ജനങ്ങളുടെ ആവശ്യങ്ങളും കണക്കിലെടുക്കുമെന്നും വനം മന്ത്രാലയം അറിയിച്ചു.

◼️എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ജഗ്ദീപ് ധന്‍കര്‍ നാമനിര്‍ദേശ പത്രിക നല്‍കി. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ്, ജെപി നദ്ദ തുടങ്ങിയവരാണ് ധന്‍കറുടെ പേര് നിര്‍ദേശിച്ചത്. ബിജു ജനതാദള്‍, അണ്ണാ ഡിഎംകെ പാര്‍ട്ടികളുടെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. ബിജു ജനതാദള്‍ ജഗ്ദീപ് ധന്‍കറെ പിന്തുണക്കുമെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വ ഇന്നു നാമനിര്‍ദേശ പത്രിക നല്‍കും.

◼️രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പില്‍ എട്ട് എംപിമാര്‍ വോട്ട് രേഖപ്പെടുത്തിയില്ല. ബിജെപി എംപി സണ്ണി ഡിയോള്‍ ഉള്‍പ്പെടെയുള്ളവരാണു വോട്ടു ചെയ്യാതിരുന്നത്. എം പിമാരും എം എല്‍ എമാരുമടക്കം 4,809 ജനപ്രതിനിധികളാണ് വോട്ടര്‍മാര്‍. അറുപത് ശതമാനത്തിലധികം വോട്ട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മു ഉറപ്പാക്കിയിട്ടുണ്ട്. വ്യാഴാഴ്ച വോട്ടെണ്ണും.

◼️പണണപ്പെരുപ്പം ഉയരുമെന്ന് റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട്. ജൂണില്‍ പണപ്പെരുപ്പം 7.01 ശതമാനമായിരുന്നു. മെയ് മാസത്തില്‍ 7.04 ശതമാനവും. തുടര്‍ച്ചയായ മൂന്നാം മാസമാണ് നാണ്യപ്പെരുപ്പം ഏഴു ശതമാനത്തിനു മുകളില്‍ തുടരുന്നത്.

◼️ക്രിപ്‌റ്റോകറന്‍സി നിരോധനം നടപ്പാക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. നിരോധനം പ്രാബല്യത്തിലാക്കാന്‍ അന്താരാഷ്ട്ര സഹകരണം വേണമെന്ന് കേന്ദ്ര ധനമന്ത്രി ലോക്സഭയില്‍ വ്യക്തമാക്കി.

◼️മുഹമ്മദ് നബിക്കെതിരായ പരാമര്‍ശത്തില്‍ അറസ്റ്റു ചെയ്യരുതെന്ന് ആവശ്യപ്പെട്ട് നൂപുര്‍ ശര്‍മ സുപ്രീംകോടതിയില്‍. ഹര്‍ജി ഇന്ന് പരിഗണിക്കും. രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ഒമ്പതു എഫ്ഐആറുകളാണ് നൂപുര്‍ ശര്‍മ്മയ്ക്കെതിരെയുള്ളത്.  നൂപുര്‍ ശര്‍മ്മയെ നേരത്തേ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു.

◼️ഗസല്‍ - ചലച്ചിത്ര പിന്നണി ഗായകന്‍ ഭൂപീന്ദര്‍ സിംഗ് അന്തരിച്ചു. 82 വയസായിരുന്നു. കൊവിഡും ഉദരസംബന്ധമായ അസുഖങ്ങളും കാരണം മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അമൃത്സര്‍ സ്വദേശിയാണ്. ആകാശവാണിയിലൂടെയാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ദൂരദര്‍ശനിലും പ്രവര്‍ത്തിച്ചു. സംഗീത സംവിധായകന്‍ മദന്‍ മോഹന്‍ വഴിയാണ് ഭുപീന്ദര്‍ സിംഗ് ഹിന്ദി സിനിമാ ലോകത്ത് എത്തിയത്.

◼️ആള്‍മാറാട്ടം നടത്തി നീറ്റ് പരീക്ഷ എഴുതിയ എട്ടു പേരെ സിബിഐ അറസ്റ്റ് ചെയ്തു. ഡല്‍ഹിയില്‍നിന്നാണ് എട്ടു പേരെയും അറസ്റ്റ് ചെയ്തത്. 11 പേര്‍ക്കെതിരെയാണ് കേസ്. ഡല്‍ഹി, ഹരിയാന സംസ്ഥാനങ്ങളിലെ സെന്ററുകളിലാണ് തട്ടിപ്പു നടന്നത്.

◼️സിംഗപ്പൂരില്‍ നടക്കുന്ന ആഗോള ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കാത്ത കേന്ദ്ര സര്‍ക്കാരിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ഈ മാസം 31 ന് ആരംഭിക്കുന്ന ലോക നഗര ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അനുമതി തേടി ജൂലൈ ഏഴിനു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചതാണെന്ന് അദ്ദേഹം പറഞ്ഞു.

◼️കുഴിബോംബുകളും മറ്റ് 11 ടണ്‍ ആയുധങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുവിമാനം തകര്‍ന്നുവീണ് സ്ഫോടനത്തോടെ കത്തിയമര്‍ന്നു. വിമാനത്തിലുണ്ടായിരുന്ന എട്ട് ജീവനക്കാരും കൊല്ലപ്പെട്ടു. സെര്‍ബിയയില്‍നിന്ന് ആയുധങ്ങളുമായി ബംഗ്ലാദേശിലേക്ക് പോവുകയായിരുന്ന ചരക്കുവിമാനം ഗ്രീസിലെ കാവല നഗരത്തിനടുത്തുള്ള പാടത്താണ് കത്തിയമര്‍ന്നത്.

◼️വെറ്ററന്‍ ഇന്ത്യന്‍ ഷൂട്ടര്‍ മായിരാജ് അഹമ്മദ് ഖാന് ഐ.എസ്.എസ്.എഫ് ഷൂട്ടിങ് ലോകകപ്പില്‍ സ്വര്‍ണം. പുരുഷന്മാരുടെ സ്‌കീറ്റ് വിഭാഗത്തിലാണ് 46 കാരനായ മായിരാജ് സ്വര്‍ണം നേടിയത്. 

◼️ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായ ബെന്‍ സ്റ്റോക്‌സ് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ജൂലായ് 19 ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇംഗ്ലണ്ടിന്റെ ആദ്യ ഏകദിന മത്സരത്തോടെ ഏകദിനത്തില്‍ നിന്ന് വിടവാങ്ങുമെന്ന് സ്റ്റോക്‌സ് അറിയിച്ചു.

◼️ഫ്ലിപ്കാര്‍ട്ടിന്റെ ബിഗ് സേവിങ് ഡേയ്‌സ് സെയില്‍ ജൂലൈ 23 മുതല്‍ 27 വരെ നടക്കും. സ്മാര്‍ട് ഫോണുകള്‍, ഹെഡ്‌ഫോണുകള്‍, സ്പീക്കറുകള്‍, ടിവികള്‍ തുടങ്ങിയ മറ്റ് ഉപഭോക്തൃ ഇലക്ട്രോണിക്‌സ് വിഭാഗങ്ങളിലെല്ലാം വന്‍ ഓഫറുകളാണ് നല്‍കുക. ഒപ്പോ റെനോ 5 പ്രോ, ഐഫോണ്‍ 11, മോട്ടോ ജി31, മറ്റ് സ്മാര്‍ട് ഫോണുകള്‍ക്കെല്ലാം ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്ലിപ്പ്കാര്‍ട്ട് പ്ലസ് അംഗങ്ങള്‍ക്ക് മറ്റ് ഉപഭോക്താക്കളേക്കാള്‍ നേരത്തേ പ്രത്യേക വില്‍പനയിലേക്ക് പ്രവേശനം ലഭിക്കും. ഉപഭോക്താക്കള്‍ക്ക് പരിമിതമായ സമയത്തേക്കുള്ള ഡീലുകളും പ്രതീക്ഷിക്കാം. എല്ലാ ദിവസവും രാവിലെ 12 മണിക്കും 8 മണിക്കും വൈകുന്നേരം 4 മണിക്കും വില്‍പന സമയത്ത് പുതിയ ഡീലുകള്‍ ഉണ്ടാകും. ആമസോണ്‍ പ്രൈം ഡേ സെയില്‍ ജൂലൈ 23 മുതല്‍ 24 വരെയാണ് നടക്കുന്നത്.

◼️സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധിയില്‍ ആളിക്കത്തുന്ന ശ്രീലങ്കയില്‍ നിന്ന് വിദേശ വിപണിയിലേക്ക് തേയില വരവ് കുറഞ്ഞത് നേട്ടമാക്കി ഇന്ത്യ. കൊച്ചിയിലെ തേയില ലേലത്തില്‍ കഴിഞ്ഞവാരം ഓര്‍ത്തഡോക്‌സ് ഇനത്തിന് വില കിലോയ്ക്ക് 342 രൂപവരെയെത്തി. ഇറാന്‍, ഇറാക്ക്, ടര്‍ക്കി, മറ്റ് കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ഡിമാന്‍ഡ് കൂടിയതും നേട്ടമായി. ദക്ഷിണേന്ത്യയ്ക്ക് പുറമേ കൊല്‍ക്കത്തയിലെ തേയില ലേലത്തിലും മികച്ചവില രേഖപ്പെടുത്തിയിട്ടുണ്ട്.  2021ലെ കണക്കുപ്രകാരം ശ്രീലങ്കന്‍ തേയിലയുടെ ഏറ്റവും വലിയ വിപണികള്‍ ഇറാക്ക്, ടര്‍ക്കി, റഷ്യ, യു.എ.ഇ., ഇറാന്‍ എന്നിവയായിരുന്നു. ഇതില്‍ റഷ്യ, യു.എ.ഇ., ഇറാന്‍ എന്നിവിടങ്ങളിലേക്കായിരുന്നു ഇന്ത്യന്‍ തേയില കയറ്റുമതിയുടെ 39 ശതമാനവും. ഈ രാജ്യങ്ങളും ശ്രീലങ്കയുടെ വിപണികളും ഇപ്പോള്‍ ഉറ്റുനോക്കുന്നത് ഇന്ത്യന്‍ തേയിലയെയാണ്.

◼️ശ്രീനാഥ് ഭാസിയുടെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രമാണ് 'ചട്ടമ്പി'. 'ചട്ടമ്പി' എന്ന പുതിയ സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായി അടിപൊളി ഓണപ്പാട്ട് പുറത്തുവിട്ടിരിക്കുകയാണ്. 'ഇങ്ങാട്ട് നോക്ക് പിച്ചി പൂത്തത്' എന്ന ഗാനം പാടിയിരിക്കുന്നത് ശ്രീനാഥ് ഭാസിയാണ്. 'ഭീഷ്മപര്‍വ്വ'ത്തിലെ 'പറുദീസാ ഗാന'ത്തിന് ശേഷം ഭാസി പാടുന്ന പാട്ടാണ് ഇത്. നാടന്‍ പാട്ടിന്റെ ശീലുകള്‍ നിറഞ്ഞ ഗാനം എഴുതിയത് കൃപേഷും സംഗീത സംവിധാനം നിര്‍വ്വഹിച്ചത് ശേഖര്‍ മേനോനുമാണ്. 1990കളിലെ ഇടുക്കിയുടെ പശ്ചാത്തലത്തില്‍ ഒരു നാടന്‍ ചട്ടമ്പിയുടെ കഥപറയുന്ന സിനിമയില്‍ ചെമ്പന്‍ വിനോദ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഡോണ്‍ പാലത്തറയുടെ കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് അലക്‌സ് ജോസഫാണ്.

◼️ഏഴ് ഭാഷകളില്‍ റിലീസിന് ഒരുങ്ങുന്ന 3ഡി ചിത്രം സാല്‍മണിലെ ഗാനം സിനിമ പുറത്തിറങ്ങും മുന്‍പേ സൂപ്പര്‍ ഹിറ്റ്. കാതല്‍ എന്‍ കവിയേ എന്നാരംഭിക്കുന്ന ഗാനം ആലപിച്ചത് സിദ് ശ്രീറാം ആണ്. വിജയ് യേശുദാസ് നായകനാവുന്ന ചിത്രത്തിലെ ഗാനം അദ്ദേഹത്തിന്റെ ജന്മദിനമായ മാര്‍ച്ച് 23നാണ് ലഹിരി യൂട്യൂബ് ചാനലിലൂടെ നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയത്. അഞ്ച് മില്യണിലധികം കാഴ്ചകളാണ് ഗാനം ഇതുവരെ നേടിയിരിക്കുന്നത്. സംവിധായകന്‍ സലാം ബാപ്പു, ഡോ. രജിത് കുമാര്‍, നടന്‍ കൈലാഷ് തുടങ്ങിയവര്‍ മുഖ്യാതിഥികളായിരുന്നു. രാജീവ് ഗോവിന്ദ പിള്ള, നേഹ സക്‌സേന, പ്രേമി വിശ്വനാഥ്, ബേബി ദേവനന്ദ, ഇബ്രാഹിം കുട്ടി, ഷിയാസ് കരീം, ബഷീര്‍ ബഷി, ഡോ. സജിമോന്‍ പാറയില്‍ എന്നിവരും അഭിനയിക്കുന്നു.  20 കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.

◼️ദക്ഷിണ കൊറിയന്‍ വാഹന ബ്രാന്‍ഡായ ഹ്യുണ്ടായി ഇന്ത്യ 50,000 രൂപയ്ക്ക് പുതിയ ട്യൂസണിന്റെ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ചു . ഓഗസ്റ്റ് ആദ്യവാരം ഇന്ത്യയില്‍ അവതരിപ്പിക്കുന്ന മോഡല്‍ ഈ മാസം ആദ്യം രാജ്യത്ത് അവതരിപ്പിച്ചിരുന്നു. 2022 ഹ്യുണ്ടായ് ട്യൂസണ്‍ 2.0 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ ലഭ്യമാണ്. 154 ബിഎച്ച്പിയും 192 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന പെട്രോള്‍ മോട്ടോര്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റുമായി ജോടിയാക്കുന്നു, 184 ബിഎച്ച്പിയും 416 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന ഡീസല്‍ മോട്ടോര്‍ എട്ട് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റുമായി ജോടിയാക്കിയിരിക്കുന്നു.

◼️തികച്ചും ഉദ്വേഗജനകമായ നോവലാണ് തമ്പി പാവക്കുളത്തിന്റെ 'താന്ത്രിക് വജ്ര സ്വപ്നച്ചുരുളുകള്‍'. ഭൂട്ടാന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ഈ കൃതി പ്രമേയംകൊണ്ടും അവതരണരീതികൊണ്ടും ശ്രദ്ധേയമായിരിക്കുന്നു. ബുദ്ധിസത്തിലെ നിഗൂഢമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇഴചേര്‍ത്ത് നിര്‍മ്മിച്ചെടുത്തിട്ടുള്ള ഈ നോവലിന് ആവേശഭരിതമായ ഒരു ത്രില്ലറിന്റെ സ്വഭാവമാണുള്ളത്. ഗ്രീന്‍ ബുക്സ്. വില 209 രൂപ.

◼️സ്ട്രെസ് കൈകാര്യം ചെയ്യാനുള്ള ആദ്യമാര്‍ഗം എന്താണ് സ്ട്രെസിന് കാരണമാകുന്നത് എന്നത് കണ്ടെത്തണം. ഉദാഹരണത്തിന്, ജോലിസംബന്ധമായ സ്ട്രെസ് ആണെങ്കില്‍ തന്നെ എന്താണ് അതിനുള്ള കാരണമായി വരുന്ന സംഭവമെന്ന് മനസിലാക്കണം. സ്ട്രെസ് ഉണ്ടാക്കുന്ന കാര്യവുമായി മാനസികമായി അകലം പാലിക്കുക. ഒഴിവാക്കാനാകാത്ത കാര്യമാണെങ്കില്‍ അത് തീര്‍ച്ചയായും ഇനിയും ചെയ്യേണ്ടിവരുമല്ലോ. എന്നാല്‍ മനസില്‍ നിന്ന് അതിനെ പറിച്ച് ദൂരെ നിര്‍ത്തുക.  ജോലിയില്‍ നിന്നുള്ള സ്ട്രെസ് ഒഴിവാക്കാനായി, ജോലിസമയത്ത് ചെറിയ ഇടവേളകളെടുക്കാം. ആഴ്ചയിലെ അവധിയോ, അനുവദിക്കപ്പെട്ട അവധികളോ എല്ലാം ഫലപ്രദമായി ഉപയോഗിക്കണം. സ്ട്രെസ് സൃഷ്ടിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ പോകും മുമ്പ് കൃത്യമായ പ്ലാനിംഗ് നടത്താം. സമയത്തിന് ജോലികള്‍ തീര്‍ക്കുകയും വ്യക്തിജീവിതത്തിനായി സമയം നീക്കിവയ്ക്കുകയും ചെയ്യുക. ഇതിനിടെ അനാരോഗ്യകരമായ ജീവിതരീതികളിലേക്ക് പോകാതിരിക്കുക. മദ്യപാനം, പുകവലി എല്ലാം ഇത്തരത്തില്‍ സ്ട്രെസ് കൂടുമ്പോള്‍ ആളുകള്‍ ആശ്രയിക്കുന്ന കാര്യങ്ങളാണ്. സമയം കിട്ടുമ്പോഴെല്ലാം മനസിന് സന്തോഷം പകരുന്ന കാര്യങ്ങള്‍ ചെയ്യുക. പാട്ട് കേള്‍ക്കുക,തമാശകള്‍ ആസ്വദിക്കുക തുടങ്ങിയ ചെറിയ കാര്യങ്ങളെല്ലാം വലിയ മാറ്റം മനസിന് നല്‍കും. ഒരുപാട് സമ്മര്‍ദ്ദമനുഭവിക്കുന്നതായി തോന്നിയാല്‍ ആശ്വാസത്തിനായി ലളിതമായ ബ്രീത്തിംഗ് എക്സര്‍സൈസുകള്‍ ചെയ്തുനോക്കാം. എവിടെ വച്ചും ചെയ്യാവുന്ന ബ്രീത്തിംഗ് എക്സര്‍സൈസുകള്‍ മുതല്‍ യോഗ വരെ ഇത്തരത്തില്‍ ചെയ്യാവുന്നതാണ്.  സ്ട്രെസ് അധികരിക്കുമ്പോള്‍ അത് തനിയെ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് തോന്നിയാല്‍ അക്കാര്യം അടുപ്പമുള്ള ആരെങ്കിലുമായി സംസാരിക്കുക. വേണ്ടിവന്നാല്‍ തെറാപ്പിക്കും പോകാം. ഇതില്‍ മടിയോ നാണക്കേടോ വിചാരിക്കേണ്ട കാര്യമേയില്ല. ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെയാണ് മനസിന്റെ ആരോഗ്യവും. രണ്ടും ഒരുപോലെ നന്നായി കൊണ്ടുപോകാന്‍ സാധിച്ചാലേ ജീവിതത്തില്‍ സന്തോഷമുണ്ടാകൂ.

*ശുഭദിനം*
*കവിത കണ്ണന്‍*
വളരെ നാളത്തെ അയാളുടെ ആഗ്രഹമായിരുന്നു ഗുരുവിന്റെ അടുത്ത് ചെന്ന് ആത്മീയത പരിശീലിക്കണം എന്നത്.  ഗുരു പറയുന്ന കാര്യങ്ങള്‍ ചിട്ടയോടെ ചെയ്തും, ഗുരു പറഞ്ഞ കാര്യങ്ങള്‍ അനുസരിച്ചും ഗുരു നല്‍കിയ പുസ്തകങ്ങള്‍ വായിച്ചും അയാളുടെ അധ്യയന കാലഘട്ടം കടന്നുപോയി.  ഒരു ദിവസം അയാള്‍ പുസ്തകം വായിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു കരച്ചില്‍ കേട്ടു. പക്ഷേ, അയാള്‍ തന്റെ വായന തുടര്‍ന്നു.  കരച്ചില്‍ കേട്ട് ഗുരു ഓടിയെത്തി.  കാലുതെറ്റി വീണ വഴിയാത്രക്കാരനെ സഹായിച്ചു.  തിരിച്ചു യുവാവിന്റെ അടുത്തെത്തി ഗുരു പറഞ്ഞു:  നിങ്ങള്‍ വിശുദ്ധഗ്രന്ഥം വായിക്കുന്നത് കൊണ്ട് യാതൊരു പ്രയോജനവുമില്ല.  കാരണം, വിശ്രുദ്ധഗ്രന്ഥം വായിക്കുന്നവന് അന്യന്റെ കരച്ചില്‍ കേള്‍ക്കാന്‍ സാധിക്കും.   പ്രത്യേക ഇടങ്ങളിലോ സാഹചര്യങ്ങളിലോ മാത്രം ഒതുക്കി നിര്‍ത്തേണ്ട ഒന്നല്ല ആത്മീയത.  ചിലകര്‍മ്മങ്ങള്‍ക്ക് മാത്രം വിശുദ്ധി കല്‍പിക്കുമ്പോള്‍ ഒരു അപകടമുണ്ട്.  അത്തരം കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ മാത്രം നാം വിശുദ്ധി ഉണ്ടായാല്‍ മതിയെന്ന് ധരിച്ചുവെയ്ക്കും.  ആചാരമല്ല, പ്രവൃത്തിയാണ് ആത്മീയത.  ശ്വാസോച്ഛാസവും ചലനവും കഠിനാധ്വാനവും ആഘോഷങ്ങളും എല്ലാം ആത്മീയതയാണ്.    ഒരു കര്‍മ്മം ആത്മീയമാണോ എന്ന് തിരിച്ചറിയാന്‍ ഒരെളുപ്പവഴിയുണ്ട്.  അത് അപരന്റെ കൂടി നന്മയ്ക്ക് ഉതകുന്നതാണോ എന്ന് പരിശോധിച്ചാല്‍ മതി.  നമുക്ക് ആത്മീയതയുടെ വേലിക്കെട്ടുകള്‍ ഒഴിവാക്കാം.  ആത്മീയത വിശാലമാകട്ടെ - ശുഭദിനം.
➖➖➖➖➖➖➖➖

അഭിപ്രായങ്ങള്‍

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

മറ്റു വാർത്തകൾ

വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി

 വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി  പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.വാടകക്ക് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയാണ് മരണപെട്ടത് എന്നാണ് പ്രാഥമിക നികമാനം. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു    വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ കണ്ടത്തിയ മൃതദേഹം പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരായ. ഇല്യാസ് പുള്ളാട്ട്, ജബ്ബാർ എരണി പടി, ജലീൽ  കൂരിയാട്, ജാസിർ, അനുജിത് എന്നിവർ ചേർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി  തമിഴ്നാട് സ്വദേശി രാജ കന്തസാമി (42 ) ആണ് മരണപെട്ടത്  

വേങ്ങര മേൽപ്പാലത്തിന് കരട് രൂപരേഖയായി.‌

                                   വേങ്ങര : വേങ്ങര അങ്ങാടിയിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരമായി നിർദേശിച്ച വേങ്ങര ആകാശപ്പാതയുടെ കരടു രൂപരേഖ തയ്യാറായി. രൂപരേഖയുമായി സ്ഥലം ഒത്തുനോക്കുന്ന നടപടികളും പൂർത്തീകരിച്ചു. നിർദ്ദിഷ്ട സ്ഥലത്ത് പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള സ്ഥലം റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ സർവേ നടത്തി അതിർത്തി നിർണയിക്കാനും തീരുമാനമായി. ഏകദേശം 200 കോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്ക് അടുത്ത ബജറ്റിൽ ഫണ്ട് വകയിരുത്താൻ സർക്കാരിൽ സമ്മർദം ചെലുത്തുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ പറഞ്ഞു. ജില്ലയിലെ പ്രധാന പാതകളിലൊന്നായ നാടുകാണി പരപ്പനങ്ങാടി റോഡ് കടന്നു പോകുന്ന വേങ്ങര അങ്ങാടിയിലെ ഗതാഗതക്കുരുക്ക് യാത്രക്കാർക്കും വിദ്യാർഥികൾക്കും രോഗികൾക്കും കച്ചവടക്കാർക്കും വലിയ രീതിയിലുള്ള പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇതിന് ശാശ്വത പരിഹാരമായിട്ടാണ് എംഎൽഎ ആകാശപ്പാതയെന്ന നിർദേശം മുന്നോട്ടുവെച്ചത്. നേരത്തെ ബൈപ്പാസ് പ്രഖ്യാപിച്ചിരുന്നെങ്കിലും സ്ഥലമേറ്റെടുക്കലിന്റെയും മറ്റും സാങ്...

കോൺഗ്രസ് നേതാവ് പി.പി. തങ്കച്ചൻ അന്തരിച്ചു

​കൊച്ചി: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.പി. തങ്കച്ചൻ അന്തരിച്ചു. 86 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖത്തെ ​തുടർന്ന് ആലുവയിലായിരുന്നു അന്ത്യം. രണ്ടാം എ.കെ.ആൻറണി മന്ത്രിസഭയിലെ കൃഷി മന്ത്രി, യു.ഡി.എഫ് കൺവീനർ, കെ.പി.സി.സി പ്രസിഡൻറ്, നിയമസഭ സ്പീക്കർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. 1991-1995ലെ കെ. കരുണാകരൻ മന്ത്രിസഭയിൽ സ്പീക്കറായും 1995-1996ലെ എ.കെ. ആൻറണി മന്ത്രിസഭയിൽ കൃഷി മന്ത്രിയായും1996-2001-ലെ നിയമസഭയിൽ പ്രതിപക്ഷ ചീഫ് വിപ്പായും പ്രവർത്തിച്ചു. 2001 മുതൽ 2004 വരെ മാർക്കറ്റ് ഫെഡ് ചെയർമാനായും കെ.പി.സി.സിയുടെ വൈസ് പ്രസിഡൻറായും നിയമിതനായി. 2004ൽ കെ.പി.സി.സി താത്കാലിക പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു. 2004ൽ യു.ഡി.എഫ് കൺവീനറായ തങ്കച്ചൻ 2018 വരെ ഈ സ്ഥാനത്ത് തുടർന്നു. എറണാകുളം അങ്കമാലിയിൽ ഫാ. പൗലോസിൻറെ മകനായി 1939 ജൂലൈ 29ന് ജനിച്ചു. തേവര എസ്.എച്ച്. കോളജിലെ ബിരുദ പഠനത്തിന് ശേഷം നിയമം പഠിച്ച് അഭിഭാഷകനായി ജോലി ചെയ്തു. പൊതുഭരണത്തിൽ ഡിപ്ലോമ ബിരുദവും നേടി. 1968ൽ പെരുമ്പാവൂർ കോർപറേഷൻ ചെയർമാനായതിലൂടെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കോർപറേഷൻ ചെയർമാൻ എന്ന റെക്കോർഡ് സ്വന്തമാക്ക...

മുമീറുൽ ഇസ്ലാം മദ്രസ നബിദിന പ്രോഗ്രാം LIVE

വേങ്ങരയില്‍ ഒരുകോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി

മലപ്പുറം: വേങ്ങരയില്‍ സ്‌കൂട്ടറില്‍ ചാക്കില്‍ കെട്ടി കടത്തിയ ഒരുകോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. കൊടുവള്ളി സ്വദേശി മുഹമ്മദ് മുനീറിനെയാണ് വേങ്ങരയ്ക്കടത്ത് കൂരിയാട് വച്ച്‌ പോലീസ് പിടികൂടിയത്. ഓണക്കാലമായതിനാല്‍ സംശയം തോന്നാതിരിക്കാന്‍ വാഴക്കുല ചാക്കില്‍ക്കെട്ടി കൊണ്ടുപോകുന്ന രീതിയിലാണ് പണം കൊണ്ടുപോയത്. സ്‌കൂട്ടറിന്‍റെ മുന്നില്‍ ചാക്കിലാക്കിയ രീതിയിലായിരുന്നു പണം. സംശയം തോന്നി പോലീസ് പരിശോധിച്ചപ്പോഴാണ് ഒരു കോടിയിലേറെ രൂപ കണ്ടെടുത്തത്. ചാക്കിന് പുറമെ സ്‌കൂട്ടറിന്‍റെ സീറ്റിനടിയിലും പണം ഉണ്ടായിരുന്നു. കണ്ടെത്തിയതില്‍ ഭൂരിഭാഗവും അഞ്ഞൂറിന്‍റെയും 200ന്‍റെയും നോട്ടുകെട്ടുകളായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മുഹമ്മദ് മുനീര്‍ കടത്തിയ പണത്തിന്‍റെ സ്രോതസ് ഉള്‍പ്പടെ അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.

തിരുരങ്ങാടിയിൽ രണ്ട് കോടി രൂപ കവർന്ന സംഭവം; പ്രതികൾ പണവുമായി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്.

. തിരൂരങ്ങാടിയിൽ കാർ തടഞ്ഞുനിർത്തി രണ്ട് കോടി രൂപ കവർന്ന സംഭവത്തിൽ, പ്രതികൾ പണവുമായി രക്ഷപ്പെട്ടത്തിൽ അന്വേഷണം ശക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ചയാണ് നന്നമ്പ്ര സ്വദേശി പറമ്പിൽ ഹനീഫയുടെ കൈവശമുണ്ടായിരുന്ന രണ്ട് കോടി രൂപ നാലംഗ സംഘം കവർന്നത്. കൊടിഞ്ഞിയിൽനിന്ന് പണം വാങ്ങി താനൂരിലേക്ക് പോവുകയായിരുന്ന ഹനീഫയെ നന്നമ്പ്ര മേലേപ്പുറത്തുവെച്ച് കാറിലെത്തിയ സംഘം തടഞ്ഞുനിർത്തി ഹോക്കി സ്റ്റിക്കുകളും വടിവാളുകളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. സംഭവത്തിനുശേഷം പ്രതികൾ സഞ്ചരിച്ച കാർ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പുതിയ സി.സി.ടി.വി. ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് കരുതുന്നത്. പ്രതികളെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻതന്നെ അറസ്റ്റ് ചെയ്യുമെന്നും പോലീസ്.

വേങ്ങര ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ അജൈവമാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി പൊതുസ്ഥലങ്ങളിൽ ബിന്നുകൾ സ്ഥാപിച്ചു.

വേങ്ങര ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ അജൈവമാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി പൊതുസ്ഥലങ്ങളിൽ ബിന്നുകൾ സ്ഥാപിച്ചു. പേപ്പർ മാലിന്യങ്ങൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവ പ്രത്യേകം നിക്ഷേപിക്കുന്ന തരത്തിലാണ് ബിന്നുകൾ സ്ഥാപിച്ചിട്ടുള്ളത്. ആദ്യഘട്ടത്തിൽ 50 ബിന്നുകളാണ് സ്ഥാപിച്ചിട്ടുള്ളത്. വേങ്ങര ബസ് സ്റ്റാൻഡിൽ ബിന്നുകൾ സ്ഥാപിച്ചുകൊണ്ട് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസൽ നിർവഹിച്ചു. സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺമാരായ ഹസീന ബാനു, സലിം എ.കെ, ആരിഫ മടപ്പള്ളി, സെക്രട്ടറി അനിൽ കുമാർ ജി, മറ്റു മെമ്പർമാരായ അബ്ദുൽ കരീം ടി ടി, റഫീഖ് മൊയ്തീൻ, അബ്ദുൽ മജീദ് മടപ്പള്ളി, ഉണ്ണികൃഷ്ണൻ എംപി, അബ്ദുൽ ഖാദർ സിപി, തുമ്പയിൽ നുസ്രത്ത്, ഖമർ ബാനു, റുബീന അബ്ബാസ്, നജ്മുന്നീസ സാദിഖ്, അസിസ്റ്റൻറ് സെക്രട്ടറി ലീഷ ടി.കെ, ജൂനിയർ സൂപ്രണ്ട് ബീന, ഹെൽത്ത് ഇൻസ്പെക്ടർ നയന, സിഡിഎസ് ചെയർപേഴ്സൺ പ്രസന്ന തുടങ്ങിയവർ പങ്കെടുത്തു.

മലപ്പുറം കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം : കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി ഇന്നലെ രാത്രി 9മണിയോടെ കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി. പരുവമണ്ണ തൂകുപാലത്തിന് താഴെ പമ്പ് ഹൗസിന്റെ സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്.  മലപ്പുറം പോലീസും ഫയർഫോഴ്‌സ്, ട്രോമാകെയർ, വൈറ്റ് ഗാർഡ്, IRW, നാട്ടുകാരും തിരച്ചിലിന് നേതൃത്വം നൽകി  മലപ്പുറത്തെ പോലീസ് സ്റ്റേഷനിൽ മിസ്സിംഗ്‌ കേസിലുള്ള മുണ്ടുപറമ്പ DPO റോഡിൽ താമസിക്കുന്ന മധുവിന്റെ മകൾ ദേവനന്ദയാണ് മരിച്ചത് എന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഇൻകൊസ്റ്റ് നടപടികളൾക്കായി താലൂക്ക് ഹോസ്പിറ്റലിലേക്ക് മൃതദേഹം മാറ്റും  വെള്ളിയാഴ്ച രാത്രി എട്ടരയോടെ പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ കൂട്ടിലങ്ങാടി പാലത്തിന്റെ മുകളിൽ നിന്ന് ചാടുകയായിരുന്നു ഇതുവഴി പോയ ബൈക്ക് യാത്രക്കാരായ ദമ്പതിമാരാണ് പാലത്തിന്റെ കൈവരിയിൽ യുവതി ഇരിക്കുന്നതു കണ്ടത്. എന്താണ് ഇവിടെ ഇരിക്കുന്നതെന്ന് ചോദിക്കുമ്പോഴേക്കും പുഴയിലേക്കു ചാടിയതായി ഇവർ പോലീസിനോടു പറഞ്ഞിരുന്നു കൂട്ടിലങ്ങാടിയിൽനിന്ന് മലപ്പുറത്തേക്ക് പോകു...

ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം ; ഇടിച്ച ബസ് നിര്‍ത്താതെ പോയി

ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം ; ഇടിച്ച ബസ് നിര്‍ത്താതെ പോയി തിരൂരങ്ങാടി ; ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ചെറുമുക്ക് സുന്നത്ത് നഗറില്‍ ഇന്ന് ഉച്ചക്കാണ് സംഭവം. ഇടിച്ച സ്‌കൂള്‍ ബസ് നിര്‍ത്താതെ പോയി. ബസിന്റെ ടയര്‍ തലയിലൂടെ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ തല്‍ക്ഷണം മരിച്ചു. തിരുരങ്ങാടി കുണ്ടുചിന സ്വദേശി ഹബീബ് മനരിക്കൽ എന്ന വ്യക്തിയാണ് മരണപ്പെട്ടത് മൃ.തദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. താനൂര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു

വലിയോറയിൽനിന്നുള്ള സ്വതന്ത്ര ദിന ഫോട്ടോസ്

കൂടുതൽ വാർത്തകൾ

സുബഹിനിസ്കാരത്തിനിടെ കുഴഞ്ഞുവീണ് മരണപ്പെട്ടു

ചെമ്മാട്  തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ.  തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സബീന (ചെറുവണ്ണൂർ). മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ

മലപ്പുറം കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം : കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി ഇന്നലെ രാത്രി 9മണിയോടെ കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി. പരുവമണ്ണ തൂകുപാലത്തിന് താഴെ പമ്പ് ഹൗസിന്റെ സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്.  മലപ്പുറം പോലീസും ഫയർഫോഴ്‌സ്, ട്രോമാകെയർ, വൈറ്റ് ഗാർഡ്, IRW, നാട്ടുകാരും തിരച്ചിലിന് നേതൃത്വം നൽകി  മലപ്പുറത്തെ പോലീസ് സ്റ്റേഷനിൽ മിസ്സിംഗ്‌ കേസിലുള്ള മുണ്ടുപറമ്പ DPO റോഡിൽ താമസിക്കുന്ന മധുവിന്റെ മകൾ ദേവനന്ദയാണ് മരിച്ചത് എന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഇൻകൊസ്റ്റ് നടപടികളൾക്കായി താലൂക്ക് ഹോസ്പിറ്റലിലേക്ക് മൃതദേഹം മാറ്റും  വെള്ളിയാഴ്ച രാത്രി എട്ടരയോടെ പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ കൂട്ടിലങ്ങാടി പാലത്തിന്റെ മുകളിൽ നിന്ന് ചാടുകയായിരുന്നു ഇതുവഴി പോയ ബൈക്ക് യാത്രക്കാരായ ദമ്പതിമാരാണ് പാലത്തിന്റെ കൈവരിയിൽ യുവതി ഇരിക്കുന്നതു കണ്ടത്. എന്താണ് ഇവിടെ ഇരിക്കുന്നതെന്ന് ചോദിക്കുമ്പോഴേക്കും പുഴയിലേക്കു ചാടിയതായി ഇവർ പോലീസിനോടു പറഞ്ഞിരുന്നു കൂട്ടിലങ്ങാടിയിൽനിന്ന് മലപ്പുറത്തേക്ക് പോകു...

വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി

 വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി  പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.വാടകക്ക് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയാണ് മരണപെട്ടത് എന്നാണ് പ്രാഥമിക നികമാനം. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു    വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ കണ്ടത്തിയ മൃതദേഹം പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരായ. ഇല്യാസ് പുള്ളാട്ട്, ജബ്ബാർ എരണി പടി, ജലീൽ  കൂരിയാട്, ജാസിർ, അനുജിത് എന്നിവർ ചേർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി  തമിഴ്നാട് സ്വദേശി രാജ കന്തസാമി (42 ) ആണ് മരണപെട്ടത്  

തെയ്യാല ഹൈസ്‌കൂള്‍പടിയില്‍ കാര്‍ തടഞ്ഞ് 2 കോടിരൂപ കവര്‍ന്ന കേസ്;മൂന്ന് പ്രതികള്‍ പിടിയില്‍

  തെയ്യാല ഹൈസ്‌കൂള്‍പടിയില്‍ കാര്‍ തടഞ്ഞ് 2 കോടിരൂപ കവര്‍ന്ന കേസ്; മൂന്ന് പ്രതികള്‍ പിടിയില്‍ *പ്രതികൾ തിരൂരങ്ങാടി, പരപ്പനങ്ങാടി സ്വദേശികൾ.* *പ്രധാന പ്രതി തിരൂരങ്ങാടി ടി സി റോഡ് സ്വദേശി തടത്തിൽ കരീം,പരപ്പനങ്ങാടി പന്താരങ്ങാടി സ്വദേശി മുഹമ്മദ് ഫവാസ്, ഉള്ളണം സ്വദേശി മംഗലശ്ശേരി രജീഷ് എന്നിവരാണ് പിടിയിലായത് ഒരാളെകൂടി പിടികൂടാനുണ്ട്* ------------------------------------ *Published 23-08-2025 ശനി* ------------------------------------ നന്നമ്പ്ര തട്ടത്തലം ഹൈസ്‌കൂൾപടിക്ക് സമീപം മേലേപ്പുറത്ത് കാർ തടഞ്ഞ് നിർത്തി 2 കോടിയോളം രൂപ കവർന്ന കേസിൽ പ്രതികൾ പിടിയിൽ.  മൂന്ന് പേരെ താനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കവർച്ച നടന്ന് ഒരാഴ്‌ച തികയുമ്പോഴാണ് പ്രതികളെ പിടികൂടിയത്.  പ്രധാന പ്രതി തടത്തിൽ കരീം, രജീഷ് അടക്കം മൂന്ന് പ്രതികളെയാണ് കോഴിക്കോട് വെച്ച് പിടിയിലായത്. പിടിയിലായവർ മലപ്പുറം ജില്ലയിലുളളവർ. കവർച്ച നടത്തി പ്രതികൾ ഗോവയിലേക്കാണ് കടന്നു കളഞ്ഞത്.  തിരിച്ച് വരുന്നതിനിടെ കോഴിക്കോട് വെച്ചാണ് പിടി കൂടിയത്. നാലങ്ക സംഘത്തിലെപിടികൂടാനുളള ആൾ സംസ്ഥാനത്തിന് പുറത്താണ് എന്നാണ് അറിയാൻ കഴിഞ്ഞ...

ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം ; ഇടിച്ച ബസ് നിര്‍ത്താതെ പോയി

ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം ; ഇടിച്ച ബസ് നിര്‍ത്താതെ പോയി തിരൂരങ്ങാടി ; ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ചെറുമുക്ക് സുന്നത്ത് നഗറില്‍ ഇന്ന് ഉച്ചക്കാണ് സംഭവം. ഇടിച്ച സ്‌കൂള്‍ ബസ് നിര്‍ത്താതെ പോയി. ബസിന്റെ ടയര്‍ തലയിലൂടെ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ തല്‍ക്ഷണം മരിച്ചു. തിരുരങ്ങാടി കുണ്ടുചിന സ്വദേശി ഹബീബ് മനരിക്കൽ എന്ന വ്യക്തിയാണ് മരണപ്പെട്ടത് മൃ.തദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. താനൂര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു

വേങ്ങരയില്‍ ഒരുകോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി

മലപ്പുറം: വേങ്ങരയില്‍ സ്‌കൂട്ടറില്‍ ചാക്കില്‍ കെട്ടി കടത്തിയ ഒരുകോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. കൊടുവള്ളി സ്വദേശി മുഹമ്മദ് മുനീറിനെയാണ് വേങ്ങരയ്ക്കടത്ത് കൂരിയാട് വച്ച്‌ പോലീസ് പിടികൂടിയത്. ഓണക്കാലമായതിനാല്‍ സംശയം തോന്നാതിരിക്കാന്‍ വാഴക്കുല ചാക്കില്‍ക്കെട്ടി കൊണ്ടുപോകുന്ന രീതിയിലാണ് പണം കൊണ്ടുപോയത്. സ്‌കൂട്ടറിന്‍റെ മുന്നില്‍ ചാക്കിലാക്കിയ രീതിയിലായിരുന്നു പണം. സംശയം തോന്നി പോലീസ് പരിശോധിച്ചപ്പോഴാണ് ഒരു കോടിയിലേറെ രൂപ കണ്ടെടുത്തത്. ചാക്കിന് പുറമെ സ്‌കൂട്ടറിന്‍റെ സീറ്റിനടിയിലും പണം ഉണ്ടായിരുന്നു. കണ്ടെത്തിയതില്‍ ഭൂരിഭാഗവും അഞ്ഞൂറിന്‍റെയും 200ന്‍റെയും നോട്ടുകെട്ടുകളായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മുഹമ്മദ് മുനീര്‍ കടത്തിയ പണത്തിന്‍റെ സ്രോതസ് ഉള്‍പ്പടെ അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.

വലിയോറയിൽനിന്നുള്ള സ്വതന്ത്ര ദിന ഫോട്ടോസ്

ഗോവിന്ദച്ചാമി സെല്ലിന്റെ കമ്പി മുറിച്ച് പുറത്തേക്ക്; വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി വടം വഴി മതില്‍ച്ചാടി...

കണ്ണൂര്‍: സൗമ്യാ വധക്കേസ് പ്രതി ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടിയത് പുലര്‍ച്ചെ 1.15 ന്. അതീവ സുരക്ഷാ ജയിലിന്റെ സെല്ലിന്റെ കമ്പികള്‍ മുറിച്ചുമാറ്റിയാണ് പുറത്തേക്ക് കടന്നത്. ശേഷം ക്വാറന്റൈന്‍ ബ്ലോക്ക് (പകര്‍ച്ചാവ്യാധികള്‍ പിടിപ്പെട്ടാല്‍ മാത്രം പ്രതികളെ താമസിക്കുന്ന ബ്ലോക്ക്) വഴി കറങ്ങി കൈവശമുണ്ടായിരുന്ന വസ്ത്രങ്ങളുമായി മതിലിന്റെ വശത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു... മതിലിന്റെ മുകളില്‍ ഇരുമ്പ് കമ്പി വെച്ചുള്ള ഫെന്‍സിംഗ് ഉണ്ട്... ഈ വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി പുറത്തേക്ക് കടക്കുകയായിരുന്നു... ഒരേ തുണി ഉപയോഗിച്ചാണ് മതിലിലേക്ക് വലിഞ്ഞ് കയറിയതും പുറത്തേക്ക് ഇറങ്ങിയതും... ഗോവിന്ദച്ചാമിക്ക് പുറത്ത് നിന്നും സഹായം ലഭിച്ചെന്നാണ് നിഗമനം... പുലര്‍ച്ചെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഗോവിന്ദച്ചാമിയെ കാണാതായതായി മനസ്സിലാക്കുന്നത്... ഗോവിന്ദച്ചാമിക്കായി പൊലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.. ട്രെയിന്‍, റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ശക്തമായ അന്വേഷണമാണ് നടക്കുന്നത്... അതീവ സുരക്ഷാ ജയില്‍ ഉള്ള പത്താം ബ്ലോക്കില്‍ നിന്നാണ് ...

കക്കാട് സ്റ്റോപ്പിൽ കെ.എസ്.ആർ.ടി.സി ബസുകൾ നിർത്താതെ പോവുന്നതായി പരാതി.

*കക്കാട് അനുവദിച്ച ബസ്സ്റ്റോപ്പിൽ കെ.എസ്.ആർ.ടി.സി. ബസുകൾ നിർത്താതെ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതായി പരാതി.* *കക്കാട് ഇറങ്ങേണ്ട ദീർഘ ദൂര യാത്രക്കാരെ നിർദ്ദിഷ്ട സ്റ്റോപ്പിലിറക്കാതെ ബസ് ജീവനക്കാർ രാത്രിയിലടക്കം വഴിയിലിറക്കി വിടുകയാണ് ചെയ്യുന്നത്. മറ്റ് സ്ഥലങ്ങളിൽ നിന്ന് കക്കാട്ടെക്ക് ടിക്കറ്റ് ബുക്ക് ചെയ്ത‌് കഴിഞ്ഞ് ബന്ധപ്പെടുമ്പോൾ ബസ്സ് കക്കാട്ടെക്ക് വരില്ലെന്നും സർവീസ് റോഡ് ഹൈവേ റോഡിലേക്ക് കയറുന്ന ഭാഗത്ത് വന്ന് നിൽക്കാനാണ് ജീവനക്കാർ നിർദ്ദേശിക്കുന്നത്. യഥാർത്ഥ ബസ് സ്റ്റേപ്പിൽ നിന്ന് ഇവിടെക്ക് ഒരു കിലോമീറ്ററോളം ദൂരമുണ്ട്. വിജനമായ ഈ സ്ഥലത്ത് അർദ്ധരാത്രിയിൽ സ്ത്രീകൾക്കും മറ്റും ഇത് വലിയ പ്രയാസമുണ്ടാക്കുന്നു.* *ജനങ്ങുടെ ദീർഘ കാലത്തെ മുറവിളിക്ക് ശേഷമാണ് കഴിഞ്ഞ വർഷം കക്കാട് കെ.എസ്.ആർ.ടി.സിക്ക് സ്റ്റോപ്പ് അനുവദിച്ചത്. യാത്രക്കാരെ ദ്രോഹിക്കുന്ന ബസ് ജീവനക്കാരുടെ ഈ നടപടി അവസാനിപ്പിക്കാൻ അടിയന്തിര നടപടി വേണമെന്നാവശ്യപ്പെട്ട് പ്രവാസി കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് സംസ്‌ഥന ഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.* *ബസുകൾക്ക് ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുമ്പോൾ എവിടെ നിന്നും എവിടേക...

തിരുരങ്ങാടിയിൽ രണ്ട് കോടി രൂപ കവർന്ന സംഭവം; പ്രതികൾ പണവുമായി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്.

. തിരൂരങ്ങാടിയിൽ കാർ തടഞ്ഞുനിർത്തി രണ്ട് കോടി രൂപ കവർന്ന സംഭവത്തിൽ, പ്രതികൾ പണവുമായി രക്ഷപ്പെട്ടത്തിൽ അന്വേഷണം ശക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ചയാണ് നന്നമ്പ്ര സ്വദേശി പറമ്പിൽ ഹനീഫയുടെ കൈവശമുണ്ടായിരുന്ന രണ്ട് കോടി രൂപ നാലംഗ സംഘം കവർന്നത്. കൊടിഞ്ഞിയിൽനിന്ന് പണം വാങ്ങി താനൂരിലേക്ക് പോവുകയായിരുന്ന ഹനീഫയെ നന്നമ്പ്ര മേലേപ്പുറത്തുവെച്ച് കാറിലെത്തിയ സംഘം തടഞ്ഞുനിർത്തി ഹോക്കി സ്റ്റിക്കുകളും വടിവാളുകളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. സംഭവത്തിനുശേഷം പ്രതികൾ സഞ്ചരിച്ച കാർ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പുതിയ സി.സി.ടി.വി. ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് കരുതുന്നത്. പ്രതികളെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻതന്നെ അറസ്റ്റ് ചെയ്യുമെന്നും പോലീസ്.