പെരിന്തൽണ്ണ: ആന്ധ്രപ്രദേശില്നിന്നും ചെമ്മാട്ടെ സ്വകാര്യ ആംബുലനസിൽ കടത്തുകയായിരുന്ന കഞ്ചാവ് പെരിന്തൽമണ്ണയിൽ നിന്നും പിടികൂടി. 25 പാക്കറ്റുകളിലായി 50 കിലോ കഞ്ചാവാണ് പെരിന്തൽമണ്ണ താഴേക്കാട് നിന്ന് പിടികൂടിയത്. സംഭവത്തിൽ ആംബുലനസിലുണ്ടായിരുന്ന മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം ചട്ടിപറമ്പ് സ്വദേശി പുത്തൻപീടിയേക്കൽ ഉസ്മാൻ, തിരൂരങ്ങാടി -പെരുവള്ളൂർ കൂമണ്ണ സ്വദേശി ഏറാട്ടുവീട്ടിൽ ഹനീഫ, മുന്നിയൂർ കളത്തിങ്ങൽപാറ സ്വദേശി മുഹമ്മദ് അലി എന്നിവരാണ് പിടിയിലായത്. ആന്ധ്ര -കർണാടക സംസ്ഥാനങ്ങളിൽ നിന്ന് ആഡംബര കാറുകളിലും ആംബുലൻസുകളും വൻതോതിൽ കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധനക്ക് ഇറങ്ങിയത്. ഇത്തരത്തിൽ കഞ്ചാവുമായി പെരിന്തൽമണ്ണയിൽ ഒരു ആംബുലൻസ് എത്തുമെന്ന വിവരം ലഭിച്ചിരുന്നു. കൃത്യമായ വാഹനത്തിന്റെ നമ്പറടക്കമാണ് പോലീസിന് കഞ്ചാവ് കടത്തിനെക്കുറിച്ച് വിവരം ലഭിച്ചത്.
കഞ്ചാവ് കടത്തിന് മറയായി ഉപയോഗിച്ചത് ആംബുലൻസ്; പെരിന്തൽമണ്ണയിൽ പിടികൂടിയത് 50 കിലോ കഞ്ചാവ്; 3 പേർ പിടിയിൽ..!
പെരിന്തൽമണ്ണയിൽ സ്വകാര്യ ആംബുലന്‍സില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 46 കിലോഗ്രാം കഞ്ചാവ് പിടികൂടി. പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ പെരിന്തല്‍മണ്ണ താഴേക്കോട് നിന്നാണ് കഞ്ചാവ് പിടികൂടിയത്. ചെമ്മാട്ടെ സ്വകാര്യ വ്യക്തിയുടെ പേരിലുളള ആംബുലന്‍സിലാണ് കഞ്ചാവ് ഒളിപ്പിച്ചു കടത്തിയത്. 46 കിലോഗ്രാം കഞ്ചാവുമായി മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി ആറങ്ങോട്ട് പുത്തന്‍പീടികയേക്കല്‍ ഉസ്മാന്‍(46), തിരൂരങ്ങാടി പൂമണ്ണ സ്വദേശി ഈരാട്ട് വീട്ടില്‍ ഹനീഫ(40), മുന്നിയൂര്‍ കളത്തിങ്ങല്‍ പാറ സ്വദേശി ചോനേരി മഠത്തില്‍ മുഹമ്മദാലി (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.*
*ലോക്ഡൗണ്‍ ലക്ഷ്യം വച്ച് ആന്ധ്ര,കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് ആഡംബര കാറുകളിലും ആംബുലന്‍സുകളിലും മറ്റും രഹസ്യമായി ഒളിപ്പിച്ച് വന്‍ തോതില്‍ കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നതായും ഇതിന്റെ ഏജന്‍റുമാരായി ജില്ലയില്‍ ചിലര്‍ പ്രവര്‍ത്തിക്കുന്നതായും മലപ്പുറം ജില്ലാപോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെയടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഈ സംഘത്തിലെ ചില കണ്ണികളെ കുറിച്ച് സൂചനലഭിക്കുകയും തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആംബുലന്‍സിൽ രഹസ്യമായി ഒളിപ്പിച്ച് ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന ഈ സംഘത്തെ കുറിച്ച് വിവരം കിട്ടിയത്.*
*പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ വന്‍ സാമ്പത്തിക ലാഭം ലക്ഷ്യം വച്ചാണ് പ്രതികള്‍ കഞ്ചാവു കടത്തിലേക്കിറങ്ങിയതെന്നും പോലീസ്- എക്സൈസ് അതികൃധരുടെ പരിശോധനകള്‍ ഒഴിവാക്കാനാണ് കഞ്ചാവുകടത്തിന് ആംബുലന്‍സ് ഉപയോഗിച്ചതെന്നും സമ്മതിച്ചു.*
*അതേസമയം, ജില്ലയിൽ ലഹരിക്കടത്ത് വ്യാപകമാവുകയാണ്. കഴിഞ്ഞദിവസം കാളികാവില്‍ ഒരു കോടി രൂപയില്‍ അധികം വില വരുന്ന കോക്കെയ്ന്‍ അടക്കമുളള ലഹരി വസ്തുക്കളുമായി രണ്ട് പേരെയാണ് എക്സൈസ് സംഘം പിടികൂടിയത്. നിരവധി പേര്‍ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി എക്സൈസ് വ്യക്തമാക്കുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് പോരൂര്‍ പട്ടണംകുണ്ടിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കളുമായി രണ്ടു പേര്‍ അറസ്റ്റിലായത്. ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടുവെന്നും അവരും നിരീക്ഷണത്തിലാണെന്നും എക്സൈസ്.*
*ബംഗളൂരു ആര്‍ടി നഗറിലെ സയിദ് സലാഹുദ്ദീന്‍, മലപ്പുറം പോരുര്‍ പട്ടണംകുണ്ട് വള്ളിയാമ്ബല്ലി വീട്ടില്‍ മുജീബ് റഹ്മാന്‍ എന്നിവരാണ് അറസ്റ്റിയിലായിട്ടുള്ളത്. പ്രതികളുടെ കൈവശമുണ്ടായിരുന്ന 38 ഗ്രാം എംഡിഎംഎ, 121 ഗ്രാം കൊക്കെയ്ന്‍ എന്നിവയും എക്സൈസ് സംഘം കണ്ടെത്തിയിട്ടുണ്ട്. ലഹരിവസ്തുക്കള്‍ കടത്താനായി ഉപയോഗിച്ച മൂന്ന് കാറുകളും പിടിച്ചെടുത്തിട്ടുണ്ട്. ബെംഗളുരില്‍ നിന്ന് ലഹരി വസ്തുക്കള്‍ പോരൂരിലെ വാടക ക്വാര്‍ട്ടേഴ്സില്‍ എത്തിച്ച് മലയോര മേഖലയില്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്നതാണ് പ്രതികളുടെ രീതിയെന്ന് എക്സൈസ്. കൊക്കയ്ന്‍ പോലെയുള്ള ലഹരിവസ്തുക്കള്‍ ആദ്യമായാണ് ഈ മേഖലയില്‍ നിന്ന് പിടികൂടുന്നതെന്നും സാധാരണയായി ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലാണ് ഇവ കൂടുതലായി ഉപയോഗിക്കുന്നതെന്നും അധികൃതര്‍.*
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ