പോസ്റ്റുകള്‍

സെപ്റ്റംബർ, 2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

bright voice ganamela in RIVER

ഇമേജ്

ONLINEPHOTO EDITOR APP - Edit your photos, pictures and VIDEO .MP3

ഇമേജ്
Edit your photos online on install now

പ്രിയരേ... വളരെ പ്രധാനപ്പെട്ട ഒരു കാര്യം ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയിൽ പെടുത്തുന്നു.

ഒരു സിം ഉപയോഗിക്കാതെ മൂന്ന് മാസം കഴിഞ്ഞാൽ ആ നമ്പർ വേറെ ആൾക്ക് പുതിയ കണക്ഷൻ ആയി ലഭിക്കും. സിം ഉപയോഗിക്കുന്നില്ലെങ്കിൽ അപ്പോൾ തന്നെ ആ നമ്പറിൽ ഉള്ളവരെ വാട്സ് ആപ് ഗ്രൂപ്പിൽ നിന്ന് റിമൂവ് ചെയ്യണം.ഇല്ലങ്കിൽ പുതിയ നമ്പറിൽ ആ കണക്ഷൻ കിട്ടുന്ന ആളും ഗ്രൂപ്പിൽ ആഡ് ആകും. അത് കൊണ്ട് വാട്സ് ആപ്പ് കണക്ഷൻ ഉള്ള സിം നഷ്ടപ്പെട്ട കാരണം മൂലമോ മറ്റോ ഉപയോഗിക്കാതെ ആയിട്ടുണ്ടെങ്കിൽ പ്രസ്തുത നമ്പറിൽ തങ്ങൾ അംഗമായിട്ടുള്ള ഗ്രൂപ് അഡ്മിൻമാരെ അറിയിക്കുകയും എത്രയും പെട്ടന്ന് ആ നമ്പർ റിമൂവ് ചെയ്യാൻ ആവശ്യപ്പെടുകയും വേണം. ഇല്ലെങ്കിൽ നമ്മളറിയാതെ നമ്മുടെ ഫോട്ടോകളും വിവരങ്ങളും ഷെയർ ചെയ്യപ്പെടും. കുടുംബ & സുഹ്രൃത് വലയങ്ങൾ ഉണ്ടാക്കിയവരും ഉപയോഗിക്കുന്നവരും ജാഗ്രതൈ. As received 👆 Worth to share

മിനയിലെ അപകടം നടന്ന സ്‌ഥലത്തിന്റെ 150മീറ്റർ ദൂരെ ജൗഹറ റോഡില്‍ 55—)ം നമ്പർ മുതവിഫിന്റെ

ക്യാമ്പില്‍ നേരത്തെ തന്നെ കല്ലേറു കഴിഞ്ഞ്‌ മുടിയെടുത്ത്‌ കുളിയും മുഷിഞ്ഞ ഇഹ്‌റാം ഡ്ര്സില്‍ നിന്ന്‌ മാറുകയും ചെയ്‌ത്‌ ഹജ്ജിന്റെ പ്രധാന കർമ്മങ്ങള്‍ കഴിഞ്ഞ സംതൃപ്‌തിയിലാണ്‌ ഞങ്ങള്‍ 'അല്‍ മബ്‌റൂക്ക്‌ ഗ്രുപ്പിലെത്തിയ ഹാജി മാർ.ഞങ്ങളുടെ തൊട്ടടുത്ത ടെന്റുകളില്‍ മറ്റുഗ്രൂപ്പുകളും അതുപോലെതന്നെ, സാധാരണ അറഫയില്‍നീന്നും തിരിച്ചെത്തിയാല്‍ മുഴുവന്‍ ആളുകളുമെത്തിയോ; ഹജ്ജിലെ ഏറ്റവും പ്രയാസകരമെന്നു വിശേഷിപ്പിക്കാവുന്ന അറഫ—മുസ്‌ദലിഫ മിന യാത്ര എങ്ങിനെയൊക്കെയായിരൂന്നു ഇവയൊക്കെ പരസ്‌പരം ഫോണ്‍ ചെയ്‌തു അനേ്വഷിക്കുന്ന പതിവുണ്ട്‌.ആ തിരക്കിലായിരുന്നു ഞാനടക്കമുള്ള ഗ്രൂപ്പ്‌ ലീഡേർസ്‌.അപ്പോഴാണ്‌ നാട്ടില്‍ നിന്ന്‌ വിളിയെത്തുന്നത്‌.ടിവിയില്‍ ഫ്‌ളാഷ്‌ ന്യുസ്‌ കാണുന്നു.മിനയില്‍ തിരക്കില്‍ പെട്ട്‌ അനേകം പേർമരിച്ചതായി പറയുന്നു.നിങ്ങള്‍ ഒക്കെ എവിടെ ഞങ്ങള്‍ സുരക്ഷിത സ്‌ഥാനത്താണെന്ന്‌ മറുപടി നല്‍കി കൊണ്ടെയിരുന്നു,ഹാജിമാരുടെ ബന്ധുക്കളെല്ലാം വിളിക്കുന്നുണ്ടായിരുന്നു.പിന്നീട്‌ ഞാഌം ചെറുപ്പക്കാരായ ചില ഹാജിമാരും ഈ അപകട സ്‌ഥലം കാണുന്നതിഌ വേണ്ടി പോയി,ഒരിക്കലും ഇതു പോലൊരു രംഗം കാണാന്‍ ആർക്കും ഗതിവരാതിരിക്കട്ടെ,ഞ

profile picture ഡിജിറ്റലാകും മുൻപ്

ഇമേജ്
changed you'r profile picture to support Digital India, the Indian government's effort to connect rural communities to the internet and give people access to more services online. Show your support for Digital India at fb.com/supportdigitalindia

പുഴയ്ക്ക് ഒരുപാട് പറയാനുണ്ടാവും . കുളിച്ചു കയറിയവര് എത്ര..? ഒഴുക്കില് പെട്ടവര് എത്ര ..?ഒന്നിനും ഒരു കണക്കില്ല.

ഇമേജ്
നിര്ത്താതെ ഒഴുകുന്ന പുഴക്കടവില് ,വെറുതെ നോക്കിയിരിക്കാന് തന്നെ എന്തു രസം..! അങ്ങനെ ചെറുപ്പത്തില് കുളിക്കാനിറങ്ങിയ ഒരു കടവാണിത് . കടലുണ്ടിപ്പുഴയില് വലിയോറ മഞ്ഞാമാട് വെട്ടാംകയം . ഇന്ന് അവിടെ ഒരു പാലം വന്നു . അതിനു മുകളിലൂടെ യാത്ര ചെയ്ത പ്പോള് ആ പഴയ കടവൊന്നും തിരിച്ചറിയാനായില്ല . ആ വഴി യിലൂടെ തിരിച്ചു പോരുമ്പോള് വണ്ടി നിറുത്തിയിറങ്ങിപാല - ത്തിലൂടെ ഒന്ന് നടന്നു. ആ പഴയ കുളിക്കടവിലേക്ക് ഒരു വിഗ ഹവീക്ഷണം നടത്തി . ഫോട്ടോകളെടുത്തു( രണ്ടെണ്ണം ഇവി - ടെ പോസ്റ്റ്‌ ചെയുന്നു ) കാലം മാറുന്നു . പുഴക്കടവുകള്ക്ക് മാറ്റം വന്നു . അനിവാര്യമായ മാറ്റം...writer:Saidalavi Parangodath

ഈദ് ഗസൽ ഉൽഘാടനം സയ്യിദ്‌ ആബിദ് അഹ്സനി നിർവ്വഹിക്കുന്നു:

ഇമേജ്
more Sent from http://valiyora.tk/ reply to unaisvaliyora@gmail.com

.എല്ലാ കൂട്ടുകാർക്കും എന്റെ സ്നേഹംനിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ....

ആഗോഷത്തിന്റെ പരിമളവും സ്നേഹത്തിന്റെ സുഘന്തവും അന്തരീക്ഷത്തിൽ നിറഞ്ഞുനിൽകുന്നഈ വേളയിൽ ത്യാഗത്തിന്റെയും സമർപണത്തിന്റെയും സന്തേശവുമായി വീണ്ടുംഒരു ബലിപെരുന്നാൾ....എല്ലാ കൂട്ടുകാർക്കും എന്റെ സ്നേഹംനിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ....

മൊയ്തീനും കാഞ്ചനയും കലക്കി...... പ്രേമം എന്ന സിനിമ അഞ്ചും പത്തും വട്ടം കണ്ട എല്ലാ ഫ്രീക്കന്മാരും

"എന്ന് നിന്റെ മൊയ്തീൻ " ഒരു വട്ടം എങ്കിലും ഒന്ന് പോയി കാണണം, എന്നിട്ട് മനസ്സിരുത്തി ഒന്ന് ചിന്തിച്ച് നോക്കണം, എന്താണ് പ്രണയം എങ്ങിനെയാണ് പ്രണയം എന്നൊക്കെ ഒന്ന് മനസ്സിലാക്കാൻ നിങ്ങൾക്ക് പറ്റിയ ഒരു റഫറൻസ് ആണ് ഈ സിനിമ, ഓളെ മുഖത്തിനേക്കാൾ മൊഞ്ച് ഓളെ ഖൽബിനാണ് എന്ന് പറയുന്ന നായകനും, ഒളിച്ചോടിയാൽ തനിക്ക് താഴെയും മേലെയും ഉളള കൂടെപ്പിറപ്പുകളുടെ ജീവിതം എന്താകുമെന്ന് ചിന്തിക്കുന്ന നായികയും ന്യൂ ജനറേഷൻ സിനിമകളിൽ ഒരിക്കലും കാണാൻ സാധ്യതയില്ലാത്തഒരു കാഴ്ചയാണ്..... രണ്ട് വിത്യസ്ത മതക്കാർ തമ്മിലുളള പ്രണയം മലയാളത്തിൽ ആദ്യമൊന്നുമല്ലെങ്കിലും മൊയ്തീനും കാഞ്ചന മാലയും ഒരു വിധപ്പെട്ട എല്ലാ പ്രേക്ഷകരേയും മനസ്സിൽ കുറച്ച് നേരമെങ്കിലും ഉണ്ടാവും..... ഏച്ചു കെട്ടലുകളോ അമാനുഷികമായ നായക സങ്കല്പങ്ങളൊ ഇല്ലാത്ത മനോഹരമായ ഒരു പ്രണയ കാവ്യം..... ( Writer : Shafi Valappil )

പത്താം ക്ലാസ് ജയിച്ചപ്പോൾ മുതൽ സൽമാൻ ഉപ്പയോട് പറയുന്നതാണ് ഒരു സ്മാർട്ട്ഫോണ് വേണമെന്ന്.

ഉപ്പ പല കാരണങ്ങൾ പറഞ്ഞ് അത് നീട്ടികൊണ്ട് പോയി. അവസാനം പറഞ്ഞത് പ്ലസ് വണ്ണിലെ ഓണപ്പരീക്ഷക്ക് നല്ല മാർക്ക് വാങ്ങിയാൽ വാങ്ങിത്തരാം എന്നാണ്. പരീക്ഷ കഴിഞ്ഞ് റിസൾട്ട് വന്നപ്പോൾ സൽമാൻ ക്ലാസ്സിൽ ഒന്നാമത്. ഈ സന്തോഷ വാർത്ത അറിഞ്ഞ ഉപ്പ ഗൾഫിൽ നിന്ന് ഫോണ് വിളിച്ചപ്പോൾ ചോദിച്ചു. "നിനക്ക് ഏത് ഫോണാ വേണ്ടത്..? "എനിക്ക് ഫോണ് വേണ്ട ഉപ്പാ.. പഠിക്കുന്ന കുട്ടികൾ ഫോണ് ഉപയോഗിച്ചാൽ പഠനത്തിൽ ശ്രദ്ധ കുറയുമെന്നും കുട്ടികൾ ചീത്തയാവുമെന്നും ക്ലാസ് ടീച്ചർ പറയാറുണ്ട്. ഫോണ് പഠിത്തമൊക്കെ കഴിഞ്ഞ് മതി ഉപ്പാ.." മകൻറെ പക്വമായ മറുപടി കേട്ട് അഭിമാനം തോന്നിയ ഉപ്പ സന്തോഷത്തോടെ ചോദിച്ചു "പിന്നെ മോന് ഇപ്പം എന്താ വേണ്ടത്.."? മറുപടി പറയാൻ സൽമാന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. " ഉപ്പാ ഈ വല്ല്യപെരുന്നാളിന് എനിക്ക് രണ്ട് ജോഡി ഡ്രസ്സ് വേണം". "സമ്മതിച്ചു. അടുത്ത ആഴ്ച ഉപ്പ പൈസ അയക്കും. മോന് ഡ്രസ്സ് എടുക്കാനുള്ള പൈസ ഉമ്മാനോട് വാങ്ങിക്കോ.." ഉപ്പാക്ക് ശമ്പളം കിട്ടാൻ വൈകിയത് കൊണ്ട് പെരുന്നാളിൻറെ തലേ ദിവസമാണ് സൽമാന് പൈസ കിട്ടിയത്. കിട്ടിയ ഉടനെ ടൗണിൽ പോയി സൽമാൻ രണ്ട് ജോഡി ഡ്രസ്സ് എടുത്ത് വന്നു

ടാറ്റയുടെ തലവനായിരുന്ന കാലത്ത് ജര്‍മ്മനി സന്ദര്‍ശിച്ച ഒരോര്‍മ്മ എഴുതുകയുണ്ടായി രത്തന്‍ ടാറ്റ ഈയിടെ . ഓ

ണ്‍ലൈനില്‍ എവിടെയോ വായിച്ചതാണ് . "ജര്‍മ്മനി വ്യാവസായികമായി ലോകത്ത് തന്നെ ഉന്നതിയില്‍ നില്‍ക്കുന്ന ഒരു രാഷ്ട്രമാണല്ലോ . അവിടുത്തെ മനുഷ്യര്‍ അങ്ങേയറ്റം ആഡംബരത്തില്‍ കഴിയുന്നു എന്നാണോ നിങ്ങളുടെ ധാരണ ? കഴിഞ്ഞ മാസം ഞാന്‍ ടാറ്റയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ഹാമ്ബര്‍ഗ്ഗില്‍ പോവുകയുണ്ടായി . ഒരു മീറ്റിംഗ് കഴിഞ്ഞു വിശപ്പ്‌ തോന്നിയപ്പോള്‍ എന്റെ ഉദ്യോഗസ്ഥരോടൊപ്പം അടുത്തുള്ള ഒരു ഇടത്തരം രേസ്റ്റൊരന്റില്‍ കയറി . അവിടെ മിക്കവാറും തീന്മേശകള്‍ കാലിയായി കണ്ടപ്പോള്‍ തന്നെ എനിക്ക് കൌതുകം തോന്നി . ഒരു ടേബിളില്‍ ഒരു യുവജോഡി ഇരിക്കുന്നതുകാണുകയുണ്ടായി . വെറും രണ്ടു തരം വിഭവങ്ങളും ഓരോ കുപ്പി ബിയറും മാത്രമാണ് അവരുടെ മുന്നില്‍ കാണാനായത് . ഇന്ത്യയിലെ ഒരു ഇടത്തരം യുവാവിനു പോലും ഇതില്‍ കൂടുതല്‍ വിഭവസമ്പന്നമായ ഭക്ഷണം കാമുകിക്ക് വാങ്ങി നല്‍കുവാന്‍ കഴിയുമെന്ന് ഞാന്‍ ചിന്തിച്ചു . പിശുക്കനോ, അല്ലെങ്കില്‍ അത്രമേല്‍ ദരിദ്രനോ ആയ ഇയാളെ എന്തുകൊണ്ടാണ് ഈ യുവതി ഉപേക്ഷിക്കാത്തത് എന്നാണു ഞാന്‍ ഓര്‍ത്തത്. മറ്റൊരു തീന്മേശയില്‍ വൃദ്ധകളായ രണ്ടു മൂന്നു ലേഡീസ് ഇരിക്കുന്നുണ്ടായിരുന്നു .ഒരൊറ്റ വിഭവം മാത്രം ഓര

വലിയോറ പുത്തനങ്ങാടി യൂനിറ്റ് സാന്ത്വന കേന്ദ്രം and റീഡിo ഗ് - റൂം ഉൽഘാടനം

ഇമേജ്
E ;ജാഫ്ഫർ ശിഹാബ് തങ്ങൾ പാണക്കാട് .സിദ്ധീഖ് സഖാഫി അരിയൂർ: P. P. സ്ഫീർ ബാബു.K -ഗംഗാധരൻ: ജുമെലെലി തങ്ങൾ കചേരി പടി.എന്നിവർക്ക്‌ പങ്കെടുത്തു

കുലറിൽ പറഞ്ഞ പ്രകാരമുള്ള കുറച്ച നികുതി സ്വീകരി ക്കാൻ ഇന്നലെ വ രെ ( 17/09 /2015. വരെ ) വേങ്ങര ഗ്രാമ പഞ്ചായത്ത് തയ്യാറായി ട്ടില്ല

UDF സർക്കാർ അശാസ്ത്രീയമായി വർധിപ്പിച്ച കെട്ടിട നികുതി കുറച്ചു കൊണ്ടുള്ള സർക്കുലർ (നമ്പർ.144/15.) 27/04/2015.നു ഇറങ്ങി യിട്ടു ണ്ട ങ്കിലും, സർ ക്കുലറിൽ പറഞ്ഞ പ്രകാരമുള്ള കുറച്ച നികുതി സ്വീകരി ക്കാൻ ഇന്നലെ വ രെ ( 17/09 /2015. വരെ ) വേങ്ങര ഗ്രാമ പഞ്ചായത്ത് തയ്യാറായി ട്ടില്ല . 2013. മു തൽ മുൻകാല പ്രാബല്യത്തോടെ കൊണ്ടുവ ന്നിട്ടുള്ള വർധിപ്പിച്ച നികുതി കുറച്ചു കിട്ടുമെന്ന പ്രതീക്ഷയിൽ ഇതു വരെയും അടക്കാതെ കുടിശ്ശികയായി കിടക്കുന്ന ധാരാളം കെട്ടിട ഉടമ കൾക്ക് പിഴപലിശ വരികയാണെങ്കിൽ അതിനുത്തരവാദി ആരായിരി ക്കുമെന്ന ചോദ്യത്തി നു മറുപടി ലഭിക്കേണ്ടതുണ്ട് .സർക്കാരിൻറെ ഭാ ഗത്ത് നിന്നുണ്ടായ കാല താമസത്തിനും /വീഴ്ചക്കും കെട്ടിട ഉടമകളു ടെ തലയിൽ ഭാരം കെട്ടിവെക്കുന്നത്ശരിയാണോ ..? കുടിശ്ശിക പലിശ ചുമത്താതെ സർക്കുലർ പ്രകാരമുള്ള നികുതി സ്വീകരിക്കാനുള്ള സ ത്വര നടപടികൾസ്വീകരിക്കണമെന്ന് ബന്ധപ്പെട്ട അധികൃതരോട് അപേ ക്ഷിക്കുന്നു. Writer : Aboohaji Anchukandan

words largest fresh water fish "arapaima" @ MALAPPURAM

ഇമേജ്
words largest fresh water fish "arapaima" @ thannala fest (kozhichina ) malappuram (dt )

ഇത് മലപ്പുറം ജില്ലയിലെ വേങ്ങര മണ്ഡലം....

ഇമേജ്
ഒരുപാട് റബ്ബറൈസസഡ് റോഡുകളും പാലങ്ങളും അതിലുപരി വന്‍കിട കുടിവെള്ള പദ്ധതികളും...ഇപ്പോള്‍ ഇദാ വേങ്ങരക്ക് മെഞ്ജ് കൂട്ടി വൈഫയും, എഫ് എം റേഡിയോയും, മെബൈല്‍ ചാര്‍ജ്ജര്‍ സംവിധാനങ്ങളോടു കൂടി മണ്ഡലത്തിലെ 6 പഞ്ജായത്തുകളിലായി 12 ഹൈടക്ക് ബസ് വൈറ്റിങ്ങ് ഷെഡുകളുടെ നിര്‍മ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്നത്.. ഒരു നാട് മുന്നേറുകയാണ് സമാനതകളില്ലാതെ ഇതെക്കേയും ഇച്ചാശക്തിയുള്ള ഒരു നേതാവിനെകൊണ്ടേ ക്കഴിയൂ... .....അതാണ് നമ്മളെ പാണ്ടികടവത്ത് കുഞ്ഞാപ്പ .....

ബലിപെരുന്നാൾ സെപ്‌തംമ്പർ 24 വ്യാഴാഴ്ച. മാസപ്പിറവി കാണാത്തതിനാലാണിത്‌.

ഖാസിയും സമസ്‌ത ഉപാധ്യക്ഷനുമായ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങൾ, ചെറുശേരി സൈനുദ്ദീൻ മുസ്‌ലിയാർ തുടങ്ങിയ വിവിധ ഖാസിമാരാണു ഇക്കാര്യം അറിയിഛത്‌. അറഫാ ദിനം ബുധനാഴ്ചയാണു.

വലിയോറ പുത്തനങ്ങാടി ചീഞ്ഞു നാറുന്നു...!!

ഇമേജ്
വലിയോറ പുത്തനങ്ങാടി Post Office നു മുൻവശം മാലിന്യ കൂമ്പാരം കുമിഞ്ഞുകൂടി ജനങ്ങൾ ദുരിതാവസ്ഥയിലാണുള്ളത് . തെരുവ് നായ ക്കളുടെ ശല്യവും രൂക്ഷമാണ് . ബന്ധപ്പെട്ട അധികൃതരുടെ സത്വര നട പടികളുണ്ടാവണമെന്ന് അപേക്ഷിക്കുന്നു.

പെണ്കുട്ടികളില്ലാത്ത വീട് ആത്മാവില്ലാത്ത ശരീരങ്ങള് പോലെയാണ്.. വീട്ടില് ഒരു 'മോളൂട്ടി' വേണം.. ആങ്ങളമാരുടെ അനിയത്തിയായി,

ഉമ്മച്ചിയുടെ കുഞ്ഞോളായി, ഉപ്പാന്റെ പൊന്നൂസായി.. അവളുണ്ടെങ്കില് വീട് ഉണര്ന്നിരിക്കും, അകത്തും പുറത്തും പാറി നടക്കും.. അടുക്കളയില് ഉമ്മയ്ക്ക് കൈത്താങ്ങാവും.. മുല്ലയും തുളസിയും പത്തുമണിപ്പൂക്കളും നട്ടു നനക്കാന് ഒരു കുഞ്ഞിപ്പെങ്ങള് തന്നെ വേണം.. നിന്റെ സഹോദരന് ഒരു പെണ്കുഞ്ഞ് പിറന്നാള് അവനെന്റെ സലാം പറയണമെന്ന് പുണ്ണ്യനബി(സ) പഠിപ്പിച്ചു.. മാതാപിതാക്കള്ക്ക് സാന്ത്വനമേകുന്നതണല്മരങ്ങളാണ് ഓരോ പെണ്കിടാവും.. അവശത അനുഭവിക്കുന്ന നേരത്ത് അരികിലാദ്യമെത്തുന്നതും മാതാപിതാക്കളുടെവേര്പാടില് മഴയായ് പെയ്തിറങ്ങുന്നതും മോളുടെ മിഴി നീരായിരിക്കും.. മഹര് മാലയില് കോര്ത്ത് മറ്റൊരാളുടെ കൈകളിലേക്ക് ഏല്പ്പിച്ചു കൊടുത്താലും, വേറൊരു വീട്ടിലേക്ക് പറിച്ചു നട്ടാലും ആഴ്ന്നിറങ്ങിയ ആല്വേരുപോലെ അദൃശ്യമായൊരു സാന്നിദ്ധ്യമായിഅവള് നിന്നരികിലുണ്ടാവും... പരിധിയില്ലാത്ത പ്രതീക്ഷയോടെ പോറ്റി വളര്ത്തിയ ആണ്മക്കള് ജീവിതത്തിന്റെ പച്ചപ്പുതേടി അകലങ്ങളിലേക്ക് ചേക്കേറുമ്പോഴും'മകള്' ഒരു നിഴല് സ്പര്ശമായി അനുഭവപ്പെടും.. ഉമ്മയ്ക്ക് വയ്യെന്ന് കേട്ടപ്പോള് വീട്ടിലാദ്യമെയെത്തിയത് മൂത്തപെങ്ങളാണ്.. കുളിമുറിയില് കാലുതെന്നി വീണ

അപരിചിതമായ് വന്ന ഒരു ഫോണ് കോളിലൂടെ ആണ് അവൾ അവനെ പരിചയപ്പെട്ടത്..പരിചയം ഇല്ലാത്ത നമ്പറിൽ നിന്നുള്ള വിളി പതിവ് പോലെ റോങ് നമ്പർ എന്ന് പറഞ്ഞു കാൾ വെച്ചെങ്കിലും വീണ്ടും കാളുകൾ വന്നു കൊണ്ടിരുന്നു

ആദ്യം കുറെ ചീത്ത പറഞ്ഞു എങ്കിലും എല്ലാം കേട്ടിട്ടും വിനീതമായ് ഒന്നും മിണ്ടാതെ നമ്പർ മാറി പോയ് അവന്റെ അമ്മ ഹോസ്പിറ്റലിൽ ആണെന്ന് അൽപം സീരിയസ് ആണ് അത്യവശൃമായ് ബ്ലഡ് വേണം അതിനായ് ധൃതിയിൽ ആരെയോ വിളിച്ചപ്പോൾ മാറി പോയതാണെന്നും സങ്കടത്തോടെ ഉള്ള അവന്റെ മറുപടി അവൾക്കും അല്പം വിഷമമായ് അത് കൊണ്ട് തന്നെ ഒരു സോറി പറഞ്ഞു പെട്ടന്ന് കാൾവെച്ചു. രണ്ടു ദിവസങ്ങൾക്കു ശേഷം വീണ്ടും അതെ നമ്പറിൽ നിന്നും കാൾ വന്നു ആദ്യം മടിച്ചെങ്കിലും അവൾ ഫോണ് എടുത്തു ..ഹലോ ഞാൻ ബുദ്ധിമുട്ടിച്ചെ ങ്കിൽ ക്ഷമിക്കണം എന്നെ ഓർക്കുന്നുണ്ടോ രണ്ടു ദിവസം മുൻപ് ഞാൻ വിളിച്ചിരുന്നു ..ഒന്ന് മൂളിയതല്ലാതെ അവൾ ഒന്നും മറുപടി പറഞ്ഞില്ല ..അവൻ തുടർന്നു എന്റെ അമ്മയ്ക്ക് സുഖമായ് നാളെ ഹോസ്പിറ്റൽ വിടും..എന്തോ ഇയാളോട് ഒന്ന് പറയണം എന്ന് തോന്നി അതാ വിളിച്ചേ ഇനി വിളിക്കില്ല കേട്ടോ മറുപടിക്ക് കാത്തു നിൽക്കാണ്ട് മറുപുറത്ത് കാൾ കട്ട് ആയ ശബ്ദം അവൾ കേട്ടു... സംസാരത്തിലെ മാന്യത അതാവണം പിറ്റേന്ന് രാവിലെ വന്ന ഗുഡ് മോർണിംഗ് മെസ്സെജിനു അവൾ മറുപടി തിരിച്ചു അയച്ചത് ..ദിവസങ്ങൾ കഴിയുംതോറും മെസ്സേജിൽ നിന്നും കാളുകളിലേക്കും സോഷ്യൽ നെറ്റ് വർക്ക്കളിലേക്കും അവരുട

വലിയോറ പുതനങ്ങാടിയുടെ സമീപ പ്രദേശമായ കൊളപ്പുറത്ത് " ഹൈടെക്'' ബസ് കാത്തിരിപ്പു കേ ന്ദ്രം വരുമ്പോൾ , നൂറ്റാണ്ട് പഴക്കമു ള്ള പുതനങ്ങാടിയിൽ ഒരു " LOW ടെക്'' ബസ് കാത്തിരിപ്പു കേന്ദ്രം പോ ലും ഇല്ലെന്നുള്ളതാണ് വസ്തുത.

പ്രസ്തുത ആവശ്യം ഉന്നയിച്ചു കൊ ണ്ട് ഞാൻ പലരെയും സമീപ്പിക്കുകയുണ്ടായെങ്കിലും , ഫലം തഥൈ വ...! തെറ്റ് ആരുടെ ഭാഗത്താണെന്ന് പ്രദേശ വാസികൾ തീരുമാനിക്കട്ടെ.പു രുഷ സാന്നിദ്ധ്യമുള്ള അങ്ങാടിയുടെ നടുവില് സത്രീകളുടെ ബസ്കാ ത്ത് നില്ക്കുന്ന ദൃശ്യം കാണുക.ബസ് കാത്തിരിപ്പു കേന്ദ്രത്തിനുള്ള സ്ഥല ലഭ്യതയുടെ പ്രശ്നമില്ലാതിരുന്നിട്ടും , എന്തുകൊണ്ട് ഒരു ബസ് കാത്തിരുപ്പ് കേന്ദ്രം നിർമിക്കാൻ ആരും മുമ്പോട്ടു വരുന്നില്ലെന്ന ചോ ദ്യത്തിന് ഇത് വരെ മറുവടി ലഭിച്ചിട്ടില്ല . ചിനക്കൽ , അമരിപ്പടി , പര പ്പിൽ പാറ അടക്കാ പുര , മുതലമാട്, കാളികടവ് , തെർകയം , പണ്ടി കശാല , തുടങ്ങിയ സമീപ സ്ഥലങ്ങളിലെല്ലാം നിലവിൽ ബസ് കാത്തി രിപ്പു കേന്ദ്രങ്ങളുണ്ട്. Writer :Aboohaji Anchukandan

VVL 2015 LIVE VIDEOS വി വി ൽ 2015 ലെ ഫൈനൽ മല്സരം

ഇമേജ്

പള്ളികളിലെ ഉച്ചഭാഷിണി; നിയന്ത്രണം പാലിക്കണമെന്ന് ഹൈദരലി തങ്ങള്‍

കോഴിക്കോട്: പള്ളികളിലെ ഉച്ചഭാഷിണി ബാങ്കിനും അത്യാവശ്യ അറിയിപ്പുകള്‍ക്കും മാത്രം ഉപയോഗിക്കണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. പൊതു ജനങ്ങള്‍ക്കു ശല്യമാവുന്ന വിധത്തില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു.

നിക്കറും vkc ഹവായ് ചെരിപ്പും ഇട്ടോണ്ട് നടന്നിരുന്ന കാലം...smile emoticon ബാലരമക്കും ബാലമംഗളത്തിനുമൊക്കെ വേണ്ടി കാത്തിരുന്ന വെള്ളിയാഴ്ച്ചകള്‍...😘

മടല്‍ ബാറ്റും ഒരു രൂപയുടെയും മൂന്ന് രൂപയുടെയുമൊക്കെ പ്ലാസ്റ്റിക് ബോളും ആറു രൂപന്റെ പെപ്സി ബോള്‍ കൊണ്ടും ക്രിക്കറ്റ് കളിച്ച് വിളയാടിയിരുന്ന കാലം.. grin emoticon സൈക്കിള്‍ ടയര്‍ ഉരുട്ടി പാല്‍ വാങ്ങാന്‍ പോയിരുന്ന കാലം...😍 പഴയ ചെരിപ്പും മടലും ഉപയോഗിച്ച് വണ്ടി ഉണ്ടാക്കി ഒാടിച്ച് നടന്നിരുന്ന കാലം...☺ കൊത്തക്കല്ലും ക്കും സെയ് വറും തലമ്മതൊടലും കള്ളനും പോലീസും ഒക്കെ കളിച്ചിരുന്ന കാലം..😀 ചൂണ്ട ഇട്ടും ചെരട്ട കെണി വെച്ചും പുഴയില്‍ ചാടിയും നീന്തിയും നടന്നിരുന്ന കാലം... 😍 വാടകക്ക് സൈക്കിളെടുത്ത് കറങ്ങിയിരുന്ന കാലം...😘 സ്കൂള്‍ മതില്‍ ചാടിയും കഞ്ഞിപ്പുരയില്‍ വരിയില്‍ ഒന്നാമതെത്താന്‍ ഓാടിയും നടന്നിരുന്ന കാലം...😎 ഉത്തരം വിളിച്ച് പറഞ്ഞും ഇമ്പോസിഷന്‍ എഴുതിയും ബെഞ്ചില്‍ കയറി നില്‍ക്കുകയും ചെയ്തിരുന്ന കാലം...😉 ഹോംവര്‍ക്ക് ചെയ്യാത്തിന് തല്ല് കിട്ടാതിരിക്കാനും നല്ല ദിവസമാകാനും രണ്ട് മൈനകളെ നോക്കി മേലെപ്പറമ്പ് മൈതാനിയി്‍ലും പള്ളിതൊടുവിലും പോസ്റ്റായിരുന്ന കാലം.. 🚶 മാങ്ങക്കും പറങ്കിമൂച്ചിക്കുമൊക്കെ കല്ലെറിഞ്ഞ് നടന്നിരുന്ന കാലം...😜 തൊടീലെ അണ്ടി പെറുക്കി വിറ്റ് കിട്ടിയ പൈസക്ക് സോഡയും ലൈമു

ഇവിടെ പറയാന്‍ പോകുന്നത് 1960-1990 കാലഘട്ടത്തില്‍ ജനിച്ചവരെ കുറിച്ചാണ്, ഞാനും ആ കാലഘട്ടത്തില്‍ ജനിച്ചത്‌ കൊണ്ട് അഭിമാനത്തോടെയാണ് ഇതെഴുതുന്നത്. 😎

ഒരുപാടു പ്രത്യേകതകള്‍ നിറഞ്ഞ ഭാഗ്യം ചെയ്ത ഒരു തലമുറയാണ് ഞങ്ങളുടേത്. 😎 5 വയസ്സ്‌ വരെ അംഗനവാടിയിൽ പോയത്‌ നമ്മൾ മാത്രമാണു. 😎 രാവിലെ പഴങ്കഞ്ഞി കുടിച്ചവർ 😎 പാൽ സൊസ്സയിറ്റിയിൽ കൊടുത്ത് സ്കൂളിൽ പോയവർ 😎 വട്ടയിലയിൽ സർക്കാരിന്റെ ഗോതമ്പ് ഉപ്പുമാവ് തിന്നവർ 😎 ആശുപത്രിയിൽ രോഗികളെ കാണാൻ പോയപ്പോൾ മോഡേൺ ബ്രഡും, പാലും, മുട്ടയും കഴിച്ചവർ 😎 നോമ്പു വീടലിനു ഒരു കോഴിയെ അറുത്തതിൽ പതിനാറു പാത്രത്തിൽ വിളമ്പിയ അമ്മച്ചിമാരുടെ കൊച്ചുമക്കൾ നമ്മളാണ്. 😎 സ്കൗട്ട് പ്രസ്ഥാനത്തിലൂടെ കാരുണ്യത്തിന്റേയും സേവനത്തിന്റേയും നന്മകൾ പഠിച്ചത് 😎 പൊറോട്ടായും കറിയും കഴിക്കാൻ എൻ.സി.സി ക്ക് ചേർന്നവർ 😎 ഏഴാം ക്ലാസ്‌ വരെ നിക്കർ ഇട്ട്‌ സ്കൂളിൽ പോയത്‌. റേഷൻ കടയിലെ നാറുന്ന യൂണിഫോം ഇടാൻ കഴിഞ്ഞവർ 😎 മഴക്കാലത്ത്‌ ഓവുചാലിൽ നിന്ന് മീൻ കുട്ടികളെയും തവള പൊട്ടലുകളെയും പിടിച്ച്‌ കുപ്പിയിൽ ആക്കി വീട്ടിൽ വെച്ചത്‌. 😎 പീടികയിൽ മിട്ടായി ഭരണികളിൽ കവർ ഇല്ലാത്ത മിട്ടായികൾ മാത്രം ഉണ്ടായിരുന്നത്‌. 😎 മാഷിന്റെ അടുത്ത്‌ നിന്ന് നുള്ളും അടിയും വാങ്ങാൻ ഭാഗ്യമുണ്ടായവർ. 😎 90% പേർക്കും നീന്താൻ അറിയുന്ന കാലഘട്ടo. 😎 സോഡ വാങ്ങ

ഐലന് കുര്ദ്ദി- തുര്ക്കി തീരത്ത് മരിച്ച നിലയില് കണ്ടെത്തിയ കുട്ടിയെ തിരിച്ചറിഞ്ഞു

ഇമേജ്
Check out the image I edited at Sent from തുര്ക്കി തീരത്ത് മരിച്ചനിലയില് കണ്ടെത്തിയ കുട്ടിയെ തിരിച്ചറിഞ്ഞു. സിറിയയില് നിന്നുള്ള മൂന്നുവയസുകാരന് ഐലന് കുര്ദ്ദിയാണ് കുട്ടിയെന്ന് തുടര്ക്കി മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു. തുര്ക്കികടല്ക്കരയില് ട്രൗസറും ഷൂവും ധരിച്ച് കമിഴ്ന്ന് കിടക്കുന്ന രീതിയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ആഭ്യന്തരയുദ്ധം തകര്ത്ത സിറിയന് അഭയാര്ത്ഥികളുടെ കുട്ടിയാണിത്. സിറിയയില് നിന്നും രക്ഷപ്പെട്ട് ഗ്രീസിലെ കോസ് സ്വീപിലേക്ക് കടക്കാന് ശ്രമിച്ച അഭയാര്ത്ഥികളുടെ ബോട്ട് കഴിഞ്ഞ ബുധനാഴ്ച മുങ്ങിയിരുന്നു. കുട്ടികളടക്കം 12 പേര് മുങ്ങിമരിച്ചിരുന്നു. ഇക്കൂട്ടത്തില്പ്പെട്ട കുട്ടിയാണ് ഐലന് കുര്ദ്ദി. reply to

🎓അക്ഷരകൂട്ടങ്ങളെ പരിചയപ്പെടുത്തിയ അറിവിന്‍റെ ജാലകം നമ്മുക്ക് തുറന്നുതന്ന

നന്മയുടെ ലോകത്തേക്ക് നമ്മേ നയിച്ച നമ്മുടെ സ്വന്തം ഗുരുക്കന്മാരിലേക്ക് നമ്മുക്കൊരു ഗ്രഹപ്രവേശനം നടത്താം... നമ്മുക്കായ് കാലം കഴിച്ച്കൂട്ടിയ പ്രിയ അധ്യാപകരിലേക്ക് ഒരു ദിനം .... ഒരു നേരം... September 5 teachers dayക്ക് ജില്ലയിലെ മുഴുവന്‍ unit കളിലും അധ്യാപകരേ ആദരിക്കുന്നു... അനുഭവം പങ്കുവെച്ചും ആദരിച്ചും award നല്‍കിയും പൊന്നാട അണിയിച്ചും മറ്റ് വ്യത്യസ്ത പരിപാടിയുമായ് msf പ്രവര്‍ത്തകര്‍ ഈ പദ്ധതി വിജയിപ്പിക്കാന്‍ മുന്നിട്ട് ഇറങ്ങണമെന്ന് അറിയിക്കുന്നു... 👏👏👏👏👏 ഗുരുവന്ദനം 💚msf puthanangadi unit 💚

test

മോനേ..., ''ഇനിക്ക് പെണ്ണുങ്ങള്‍ ഉടുക്കുന്ന ഒരു ലുങ്കിയും മാലയും വാങ്ങിത്തരണം'' കയ്യില്‍ ചുരുട്ടിപ്പിടിച്ച റിയാലുകള്‍ നീട്ടി മദീനയില്‍ വെച്ച് വളരെ പ്രായം ചെന്ന ആ ഉമ്മ എന്നോട് പറഞ്ഞു...

''ലുങ്കിയോ, ഉമ്മ ലുങ്കി ഉടുക്കാറുണ്ടോ''...? എന്‍റെ സംശയം... അപ്പോള്‍ ചിരിച്ചു കൊണ്ട് അവര്‍ പറഞ്ഞു; ''എനിക്കല്ല മോനേ''..., അയലോത്തെ ചിരുതക്കാണ്... ഓള് പറഞ്ഞു; ഇങ്ങള് മക്കത്തീന്ന് വരുമ്പോ അവിടുത്തെ കാരക്കയും വെള്ളവും (സംസം) നിക്കും കൊണ്ടോരണം എന്ന്.... അപ്പൊ ഞാനോളോട് പറഞ്ഞു...; ''ചിരുതേ... സംസം അനക്ക് തരാന്‍ പറ്റോന്ന് ഇനിക്ക് ഉസ്താതിനോട് ചോയിക്കണം. കാരക്ക ഉറപ്പായിട്ടും കൊണ്ടോരാം''.. ''ഓള് ഇന്‍റെ ചെങ്ങായിച്ചിയാ. ഓള്‍ക്ക് എന്തേലും വാങ്ങാതെ പറ്റൂലാ'''... സംസവും അവര്‍ക്ക് കൊടുക്കാം എന്ന് ഉസ്താദ് പറഞ്ഞപ്പോള്‍ ആ ഉമ്മ മനസ്സ് സന്തോഷം കൊണ്ട് തുടിക്കുന്നതും മുഖം തിളങ്ങുന്നതും ഞാന്‍ കണ്ടു... ***************************** ഈ കളങ്കരഹിത മനസ്സുകള്‍ക്ക് നാമെന്തു പേരിടും ? വര്‍ഗീയ കോമരങ്ങളേ നിങ്ങളെന്നെ കൈവിടുക... പകരം ഞാന്‍ ആ ഉമ്മയുടെയും അമ്മയുടെയും കൈ പിടിച്ചു നടന്നോട്ടെ....

നമ്മുടെ വാർഡിന്റെ നമ്പർ എത്രേ?.... പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്ത് വരുന്നു, ഒരു വാർഡ് മെമ്പർ ആവാൻ പൂതി വെച്ച് നടക്കുന്ന സകല ആളുകളും ഇപ്പൊ പൊതു പ്രവർത്തകർ ആയി മാറുന്ന സമയം ആണ്,

വലിയ വലിയ വാഹനങ്ങളിൽ നിർത്താതെ ചീറിപ്പാഞ്ഞ് പോയിരുന്ന പലരും ഇപ്പൊ നമ്മളെ ഒക്കെ കാണുമ്പോ വണ്ടി നിർത്തി ഇറങ്ങി വന്ന് പത്ത് മിനുട്ട് നമ്മളോടൊക്കെ കുശലാന്വേഷണം നടത്തിയിട്ടേ പോകുന്നൊളളൂ, സംസാരത്തിലുടനീളം വികസനം എന്ന വാക്ക് ഒരു നൂറ്റമ്പത് വട്ടം പറഞ്ഞിട്ടുണ്ടാകും, പുളളിക്കാരൻ പറയുന്നത് കേട്ടാൽ നമുക്കും സങ്കടം ആവും നമ്മുടെ നാടിന്റെ അവസ്ഥ ഓർത്ത്, മുല്ലപ്പെരിയാറിന്റെ കാര്യം ആലോച്ചിട്ട് കിടന്നിട്ട് ഉറക്കം വരാത്ത പീ ജെ ജോസഫിനെ പോലെ ഇദ്ധേഹത്തിനും നമ്മുടെ വാർഡിന്റെ കാര്യം ആലോചിച്ചിട്ട് ഉറക്കം വരുന്നില്ല എന്നൊക്കെ ആണ് പറഞ്ഞ് വരുന്നത്. ഏതെങ്കിലും ഒരു പാർട്ടി എന്നൊന്നും നിർബന്ധം ഇക്കൂട്ടർക്ക് ഇല്ലാ, ഇവിടുളളവർ സഹകരിച്ചില്ലെങ്കിൽ അപ്പുറത്ത് നോക്കും ഇനി അഥവാ നടന്നില്ലെങ്കിൽനാട്ടിലെ കുറച്ച് കാരാക്കൂസ് ആൾക്കാരെ സംഘടിപ്പിച്ച് സ്വതന്ത്രനായി നിൽക്കും, അതും നടന്നില്ലെങ്കിൽഅടുത്ത വാർഡിലേക്ക് തന്റെ പൊതുപ്രവർത്തനം പെട്ടന്ന് മാറ്റിക്കളയും, ഏറ്റവും രസകരമായ സംഭവം എന്തെന്നു വെച്ചാൽ നമ്മളെ മൊബൈലിൽ വരെ ഇങ്ങേര് ഇങ്ങോട്ട് വിളിച്ച് ചുമ്മാ വർത്താനം പറയും, മായാവി യിലെ സലിംകുമാറിനെ പോലെ നാട്ടുകാർക്ക് മൊത്തം വട്

today news

കൂടുതൽ‍ കാണിക്കുക