ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി പുറപ്പെടുവിക്കുന്ന പ്രത്യേക ജാഗ്രത നിർദ്ദേശം

നാജി അഹമ്മദിനെ KNM മലപ്പുറം വെസ്റ്റ് ജില്ലാ കമ്മറ്റി മൊമെന്റോ നൽകി അഭിനന്ദിച്ചു

"അന്ധവിശ്വാസങ്ങൾക്കെതിരെ ആദർശ പ്രതിരോധം" KNM മർകസുദ്ദഅവ  മലപ്പുറം വെസ്റ്റ് ജില്ലാ ബഹുജന സംഗമത്തിൽ അണ്ടർ 19 ജൂനിയർ വോളിബോൾ ടീമിന്റെ ഓൾ ഇന്ത്യ സായിയുടെ ടീമിൽ  നാഷണൽ  ലവൽ കളിക്കാനുള്ള സെലക്ഷൻ  ലഭിച്ച പ്രവർത്തകൻ നാജി അഹമ്മദിന്ന്  മലപ്പുറം വെസ്റ്റ് ജില്ലാ കമ്മറ്റിയുടെ ഉപഹാരം നാജി അഹമ്മദിന്റെ ഉപ്പ സീകരിച്ചു 

SKSSF അടക്കാപുര ശാഖയുടെ പുതിയ സാരഥികളെ തിരഞ്ഞെടുത്തു

🎉🎉🎉🎉🎉🎉🎉🎉 🎊🎊🎊🎊🎊🎊🎊🎊  SKSSF അടക്കാപുര ശാഖയുടെ പുതിയ സാരഥികളെ തിരഞ്ഞെടുത്തു  🎉🎉🎉🎉🎉🎉🎉 ▪️പ്രസിഡന്റ് :- *RIYAS. K* ▪️വൈസ് പ്രസിഡന്റ്‌ :- *SHUHAIB WAFY* ▪️ജനറൽ സെക്രട്ടറി :- *AFEEF. M* ▪️വർക്കിംഗ്‌ സെക്രട്ടറി :- *SEABEEB. M* ▪️ട്രെഷറർ :- *SHAFEEQ. EP* ▪️ഇബാദ്  :- *MUZAMMIL. PI* ▪️വിഖായ :- *RAMEES. M* ▪️സഹചാരി :- *ISMAIL AK* ▪️ട്രെൻഡ് :- *BASITH. C* ▪️സർഗലയം സെക്രട്ടറി :- *SHAFEEQ TP* ▪️ത്വലബ സെക്രട്ടറി :- *SHAMEEL MT* 🎈🎈🎈🎈🎈🎈🎈🎈 *കമ്മറ്റി അംഗങ്ങൾ* ▪️നിയാസ്. M ▪️ആഷിഫ്. M ▪️ബാസിം ▪️ഷിബിലി. P ▪️സൈനുൽ ആബിദ് Ak ▪️ശാമിൽ Pk 🎈🎈🎈🎈🎈🎈🎈 *ക്ലസ്റ്റർ കൗൺസിലർ* ▪️ജംഷീർ Cm ▪️മുഹമ്മദലി p ▪️റഷീദ് vp ▪️ശഫീഖ് tp ▪️ബഷീർ m ▪️ശുഹൈബ് വാഫി ▪️സിദ്ധീഖ് ഫൈസി ❤️❤️❤️❤️❤️❤️❤️

കോഴിക്കോട് ജില്ലയിൽ നിന്നും KSRTC ആരംഭിക്കുന്ന ആദ്യ ഉല്ലാസയാത്ര 26തിയതി മുതൽ

എത്ര കണ്ടാലും പോയാലും മതിവരാത്ത തുഷാരഗിരി, കാക്കവയൽ വനപർവം, വയനാട് വൈത്തിരിയിലെ പൂക്കോട് തടാകം... ഈ മൂന്നിടങ്ങളും കോർത്തിണക്കിക്കൊണ്ട് താമരശ്ശേരിയിൽ നിന്നും ഒരു ഉല്ലാസയാത്ര പോയാൽ എങ്ങനെയിരിക്കും...?  അതും കെ.എസ്.ആർ.ടി.സി. ബസിൽ..... താമരശ്ശേരിയിൽ നിന്നും 2021 ഡിസംബർ 26 നാണ് ഉല്ലാസയാത്ര ആരംഭിക്കുന്നത്. കോഴിക്കോട് ജില്ലയിൽ നിന്നും കെ.എസ്.ആർ.ടി.സി ആരംഭിക്കുന്ന ആദ്യ ഉല്ലാസ യാത്രയാണ്. ഒരാൾക്ക് 650 രൂപയാണ് (ഭക്ഷണവും, എൻട്രി ഫീയും ഉൾപ്പെടെ) നിരക്കായി നിശ്ചയിച്ചിരിക്കുന്നത്.  ഇനി യാത്രയിൽ കാണുന്ന സ്ഥലങ്ങളോ.... പൂക്കോട് തടാകം  പശ്ചിമ ഘട്ടത്തിൽ പ്രകൃതി തലമുറകൾക്കായി കാത്തുവെച്ച കളിപ്പൊയ്കയാണ് വയനാട് ജില്ലയിലെ പൂക്കോട് തടാകം. മൂന്ന് കുന്നുകൾക്കിടയിൽ ഒരിക്കലും വറ്റാതെ നിറഞ്ഞു നിൽക്കുകയാണ് തെളിനീരു മാത്രമുള്ള ഈ ശുദ്ധജലതടാകം. 13 ഏക്കറിലായി വ്യാപിച്ചു കിടക്കുന്നു. നീലാംബൽ പൂക്കൾ സൗരഭ്യം വിതറുന്ന തടാകക്കരയിൽ തിരക്കൊഴിഞ്ഞ നേരമില്ല. ചങ്ങല മരം വയനാട് ലക്കിടിയിൽ ഹൈവേക്കു സമീപം ദൈവിക പരിവേഷമുള്ള ഒരു വൃക്ഷമുണ്ട് അതാണ് ചങ്ങലമരം. ജീവത്യാഗത്തിന്റെ കഥയാണ് ഈ വൃക്ഷത്തെ ചുറ്റിപറ്റിയുള്ളത്. വിലമതിക്കാനാവ

ആശങ്കകൾ ബാക്കി ബാക്കിക്കയം റെഗുലേറ്ററിന്റെ ഷട്ടറുകൾ താഴ്ത്തി

വലിയോറ പാണ്ടികശാല  ബാക്കിക്കയം റഗുലേറ്ററിന്റെ ഷട്ടറുകൾ കഴ്ത്തി കഴിഞ്ഞ ദിവസം ഷട്ടർ താഴ്ത്തുമെന്നു  മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചിരുന്നു. മഴ നിന്നത്തോടെ കടലുണ്ടി പുഴയിലെ വെള്ളം താഴുകയും, അത് കാരണം കടലുണ്ടിപുഴയെ ആശ്രയിച്ചു നിൽക്കുന്ന കുടിവെള്ള പദ്ധതികളെ ബാധിക്കുമെന്നും ആശങ്കഉയർന്നിരുന്നു, അതിന്റെ അടിസ്ഥാനത്തിൽ ബാക്കിക്കയം റെഗുലേറ്ററിന്റെ സമീപ പഞ്ചായത്ത് പ്രസിഡന്റ്മാരുടെയും, കൃഷി ഓഫിസർമാരുടെയും യോഗം കഴിഞ്ഞ ദിവസം മലപ്പുറത്ത്‌ ചേർന്നിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ബാക്കിക്കയം റെഗുലേറ്ററിന്റെ ഷട്ടറുകൾ  തയത്തിയത് എന്നാൽ ബാക്കിക്കയം റെഗുലേറ്ററിന്റെ ഷട്ടറുകൾ താഴ്ത്തിയാൽ തായേ ഉള്ള പ്രദേശങ്ങളിലെ പുഴ വറ്റി വരളുമെന്നും, മുകൾ ഭാഗത്തെ പടങ്ങളിലെ നെൽ വയലുകളിലേക്ക് വെള്ളം കയറുമെന്നും ആശങ്കയുണ്ട് 

വിവാഹപ്രായം ഉയർത്തൽ: വ്യക്തി നിയമങ്ങൾ ഒറ്റയടിക്ക് ഭേദഗതി ചെയ്യും, ബിൽ

ന്യൂഡൽഹി:സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കാൻ മുസ്ലിം വ്യക്തിനിയമം ഉൾപ്പെടെ എല്ലാ മതവിഭാഗങ്ങളുടെയും വ്യക്തിനിയമങ്ങൾ ഒറ്റയടിക്ക് ഭേദഗതി ചെയ്യും. കേന്ദ്രമന്ത്രിസഭ കഴിഞ്ഞയാഴ്ച അംഗീകരിച്ച 'ബാല വിവാഹ(ഭേദഗതി)ബിൽ 2021'-ലൂടെ എല്ലാ വ്യക്തിനിയമങ്ങളിലും ഒരുമിച്ചാണ് മാറ്റം വരുത്തുക. വ്യക്തി നിയമങ്ങളും മറ്റ് ചില നിയമങ്ങളും വെവ്വേറെ ഭേദഗതി ചെയ്യുന്നത് ഒഴിവാക്കാനാണ് എല്ലാം ഒറ്റ ബില്ലിൽ ഉൾപ്പെടുത്തിയതെന്ന് ഉന്നതവൃത്തങ്ങൾ 'മാതൃഭൂമി'യോട് പറഞ്ഞു. ഏകീകൃത സിവിൽ കോഡുമായി ഇതിന് ബന്ധമില്ല. അക്കാര്യം തത്കാലം സർക്കാരിന്റെ പരിഗണനയിലില്ല. നിലവിലെ സാമൂഹിക സാഹചര്യങ്ങളും സ്ത്രീകളുടെ പിന്നാക്കാവസ്ഥ, പോഷകാഹരക്കുറവ്, വിളർച്ച തുടങ്ങിയ ഘടകങ്ങളും പരിഗണിച്ചാണ് നിയമം കൊണ്ടുവരുന്നതെന്നുമാണ് വിശദീകരണം. പാർലമെന്റ് സമ്മേളനം വ്യാഴാഴ്ച അവസാനിക്കുന്നതിന് തൊട്ടുമുൻപ്, മിക്കവാറും ബുധനാഴ്ചയായിരിക്കും ബിൽ അവതരിപ്പിക്കുക. സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടുമോ അതല്ല, ഉടൻതന്നെ പാസാക്കുമോ എന്ന് ഉറപ്പായിട്ടില്ല. യു.പി.യിൽ തിരഞ്ഞെടുപ്പു നടക്കുന്ന പശ്ചാത്തലത്തിൽ ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടാനുള്ള സാധ്യത

വലിയോറ സ്വദേശി നിസാമിന്റെ കോമഡി വെബ്‌സീരിസ്‌ 110 കോമുവും ഹാജിയാരും പുറത്തുറങ്ങി

ഗ്രാമീണ പ്രേദേശത്തു നടക്കുന്ന സാദാരണക്കാരുടെ ജീവിതം ഉൾക്കൊണ്ടാണ് വെബ്‌സീരിസിന്റെ കഥകൾ ചെയ്തിരിക്കുന്നത്.ഒരുപാട് ഷോർട്ടഫിലിമിലും ആൽബങ്ങളിലും പരസ്യങ്ങളിലും അഭിനയ മികവ് തെളിയിച്ച വലിയോറ സ്വദേശി നിസമാണ് 110 കോമുവും ഹാജിയാരും" എന്ന കോമഡി വെബ്‌സീരിസിൽ പ്രധാന കതാപാത്രത്തെയും  സംവിധാനവും ചെയ്തിരിക്കുന്നത്. ഓരോ മാസങ്ങളിലും ഓരോ എപ്പിസോഡ് എന്ന നിലക്കാണ് പുതിയ എപ്പിസോഡുകൾ റിലീസ് ചെയുക,  ചെറിയ സൗഗര്യങ്ങൾ ഉപയോഗിച്ചാണ്  ഈ യുവാവ് ഓരോ വീഡിയോകളും ചെയ്യുന്നത് ,അതല്ലം ജനങ്ങൾ ഏറ്റടുക്കുന്നതിൽ  വളരെ സന്തോഷവാനാണെന്ന് വെബ്‌സീരിസ് കഥാകൃത്തും സംവിധായകനുമായ നിസാം വേങ്ങര പറഞ്ഞു. ഫൈസൽ വേങ്ങര എന്ന മറ്റൊരു കലാകാരനും നാട്ടിലെ ഒരുപാട് സുഹൃത്തുക്കളും ചേർന്നാണ് വെബ്‌സീരിയസിൽ അഭിനയിച്ചിട്ടിട്ടുള്ളത്. ക്യാമറ അലി വലിയോറയും  മിഥുൻ ലാൽ വലിയോറ , സകീർപാലാണി,ശിഹാബ്, ഹാഷിം,ഉമ്മർ വലിയോറ ,ആഷിക് ,ആസിഫ് എന്നിവരാണ് മറ്റു കലാകാരൻമാരും വെബ് സീരിസിൽ അഭിനയിച്ചിടുണ്ട് .   അടുത്ത സീരിസുകൾ വീഡിയോ വേങ്ങര മീഡിയ ജി കെ എന്ന യൂട്യൂബ് ചാനലിൽ കാണാവുന്നതാണ്.

ബാക്കിക്കയം റഗുലേറ്ററിന്റെ ഷട്ടറുകൾ ഇന്ന് താഴ്ത്തും

അറിയിപ്പ് വലിയോറ ബാക്കിക്കയം റഗുലേറ്ററിന്റെ ഷട്ടറുകൾ  ഇന്ന്‌(20-12-2021തിങ്കൾ) 10മണിക്ക് താഴ് തുന്നതിനാൽ പുഴയിൽ കുളിക്കാനിറങ്ങുന്നവരും, അലക്കാൻ ഇറങ്ങുന്നവരും  മറ്റും ജാഗ്രത പാലിക്കണമെന്ന് മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചു

ഇലാമ പഴങ്ങളെ പറ്റി കേട്ടിട്ടുണ്ടോ ? ഇല്ലങ്കിൽ പരിചയപ്പെടാം

മോഹൻ ലാലിൻറെ ഗുരു സിനിമയിലെ ഇലാമ അല്ല കേട്ടോ ഇത്  ശാസ്തീയ നാമം :(Annona diversifolia) Annona (ആത്തിച്ചക്ക ) ഫാമിലിയിൽ പെട്ട വളരെ രുചികരമായ ഒരു പഴമാണ് ഇലാമ . Annona diversifolia എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഇവ  സാധാരണ ആയി 25 ft (7.5 m) വരെ ഉയരം വക്കാരുണ്ട് ,6 ഇഞ്ച്‌ (15cm ) ഓളം വലിപ്പം വയ്ക്കുന്ന പഴങ്ങളുടെ പൾപ് വെള്ള ,ലൈറ്റ് പിങ്ക് എന്നീ നിറങ്ങളിലാണ് സാധാരണയായി കണ്ടു വരുന്നത് .മറ്റ് അന്നൊന പഴങ്ങളെ അപേക്ഷിച് അതീവ രുചികരമായ പഴങ്ങളിൽ ഒന്നാണ് ഇലാമ . പഴങ്ങൾ 0.9kg വരെ തൂക്കം വക്കാരുണ്ട്.നമ്മുടെ കാലാവസ്ഥക്ക് വളരെ അനുയോജ്യമായ ഇവ 4,5 വർഷത്തിൽ ഫലം തന്നു തുടങ്ങും .മെക്സിക്കൻ സ്വദേശിയായ ഇലാമയിൽ പിങ്ക് ,പച്ച നിറങ്ങളിൽ പഴങ്ങൾ തരുന്ന രണ്ടിനങ്ങൾ ഉണ്ട് ,ചിലരാജ്യങ്ങളിൽ Soncoya എന്ന ഇതേ വർഗ്ഗത്തിൽ പെട്ട ഫലത്തെയും ഇലാമ എന്നുവിളിക്കും ഇടത്തരംമരമായി വളരുന്ന ഇലാമയിൽ മറ്റ് Annona ഇനങ്ങളെയപേക്ഷിച്ച് വളരെ കുറച്ച് കായ്കളെ ഉണ്ടാകാറുള്ളൂ . കായകൾ പാകം എത്തുമ്പോൾ പുറംതോട് വെടിച്ചുകീറും . പാകം ആകാത്താ കായ്കൾ വിളവെടുത്താൽ പഴുക്കാറില്ല എന്നതും ഇലാമയുടെ പ്രത്യേകതയാണ്. Pink ഇ

പി കെ കുഞ്ഞാലികുട്ടി വേങ്ങര മണ്ഡലം മുസ്‌ലിം യൂത്ത്ലീഗിന്റെ ആസ്ഥാന മന്ദിരത്തിന്റെ രൂപരേഖ പുറത്തിറക്കി read more

അഭിമാന നിമിഷം വേങ്ങര നിയോജക മണ്ഡലം  മുസ്‌ലിം യൂത്ത്ലീഗിന്റെ ആസ്ഥാന  മന്ദിരത്തിന്റെ പ്രൊജക്ട് ലോഞ്ചിങ് മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി, പ്രതിപക്ഷ ഉപനേതാവും, വേങ്ങര മണ്ഡലം MLA യുമായ  ബഹു. പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ് നിർവഹിച്ചു വേങ്ങര മണ്ഡലം മുസ്‌ലിം യൂത്ത്ലീഗിന്റെ ആസ്ഥാന  മന്ദിരത്തിന്റെ രൂപരേഖ

പ്രധാനവാർത്തകൾ ഒറ്റ നോട്ടത്തിൽ

2021 | ഡിസംബർ 19 | 1197 |  ധനു 4 | ഞായർ |മകീര്യം 1443 ജുമാ :ഊല 14 🌹🦚🦜➖➖➖➖➖➖➖➖ 🔳ഇന്ത്യയടക്കമുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ലോകാരോഗ്യസംഘടന ദക്ഷിണേഷ്യന്‍ മേഖലാ റീജണല്‍ ഡയറക്ടര്‍ പൂനം ഖേത്രപാല്‍ സിങ്. ഡെല്‍റ്റയെക്കാള്‍ വേഗത്തില്‍ ഒമിക്രോണ്‍ പടരുന്നതിനാല്‍ രോഗബാധിതമേഖലയില്‍നിന്നടക്കം എത്തുന്നവരെ കൃത്യമായി നിരീക്ഷിച്ച് രോഗവ്യാപനം തടയണമെന്നും അദ്ദേഹം പറഞ്ഞു. 🔳ഒമിക്രോണ്‍ വ്യാപന തീവ്രത കൂടിയാല്‍ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഫെബ്രുവരിയോടെയെന്ന് സൂചന നല്‍കി വിദഗ്ധര്‍. എന്നാല്‍ രണ്ടാം തരംഗത്തിന്റെയത്ര തീക്ഷ്ണമാകാനിടയില്ലെന്നാണ് ദേശീയ കൊവിഡ്  19 സൂപ്പര്‍ മോഡല്‍ കമ്മിറ്റിയിലെ വിദഗ്ധര്‍ വ്യക്തമാക്കിയത്. നിലവില്‍ 54 കോടിയിലേറെ പേര്‍ രണ്ട് ഡോസ് വാക്സീനും 82 കോടിയലിധം പേര്‍ ഒരു ഡോസും സ്വീകരിച്ചു കഴിഞ്ഞതിനാല്‍ പ്രതിരോധം കൂടുതല്‍ മികച്ചതാകുമെന്നാണ് വിലയിരുത്തല്‍. വാക്സിനേഷനിലൂടെ നല്ലൊരു വിഭാഗം പ്രതിരോധ ശേഷി നേടിയതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.രാജ്യത്താകമാനമായി ഒമിക്രോണ്‍

ബുർജ് ഖലീഫയുടെ രൂപസാദിർശ്യത്തിൽ വെട്ടി ഒരുക്കിയ വാഴ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു viral photo

ബുർജ് ഖലീഫയുടെ രൂപസാദിർശ്യത്തിൽ വെട്ടി ഒരുക്കിയ വാഴ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.ബുർജ് ഖലീഫ കാണണമെന്നുള്ള വീട്ടുകാരുടെ ആഗ്രഹം സാധിച്ചു കൊടുത്ത ഞാൻ, അങ്ങനെ വിട്ടിൽ ബുർജ് ഖലീഫ പണിതു,ഇനി വിട്ടുകർ ബുർജ് ഖലീഫ കാണണം എന്ന് പറയില്ല എന്നീ നിരവധി തലകെടോടെയാണ്  ഫോട്ടോ ഷെയർ ചെയപെടുന്നത്, ആരോ തമാശക്ക് ചെയ്ത കലാ രൂപം സോഷ്യൽ മിഡിയ ഏറ്റെടുത്തിരിക്കുകയാണ് 

BREAKING NeWS മലപ്പുറം ജില്ലയിലും ഒമിക്രോൺ സ്ഥിരീകരിച്ചു

  മലപ്പുറത്ത് ഒമിക്രോൺ സ്ഥിരീകരിച്ചു. ഈ മാസം 14 ന് ഒമാനിൽ നിന്നെത്തിയ 36 കാരൻ മംഗളൂരു സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ് ഈ വ്യക്തി. ഒമിക്രോൺ ബാധിതന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നുമില്ല.  മലപ്പുറത്തെ കേസ് കൂടി കണക്കിലെടുത്താൽ നിലവിൽ സംസ്ഥാനത്ത് എട്ട് പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ വരെ സ്ഥിരീകരിച്ച ഏഴ് പേരുടെ സമ്പർക്കപ്പട്ടികയിലുള്ളവരുടെ പരിശോധന ഫലങ്ങളും ഇന്ന് പുറത്ത് വന്നേക്കും. സംസ്ഥാനത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് കർശന നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ സ്വയം നിരീക്ഷണ വ്യവസ്ഥകൾ കർശനമായി പാലിക്കണം. ഇവർ യാതൊരു കാരണവശാലും 14 ദിവസത്തേക്ക് പൊതുയിടങ്ങൾ സന്ദർശിക്കുകയോ ആൾക്കൂട്ടം ഉണ്ടാകുന്ന ചടങ്ങുകളിൽ സംബന്ധിക്കാനോ പാടില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഹൈ റിസ്‌ക് പട്ടികയിൽപ്പെടാത്ത രാജ്യങ്ങളിൽ നിന്നും വരുന്നവർക്കും ഒമിക്രോൺ സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ പുതിയ നിർദേശങ്ങൾ. നിലവിൽ ഹൈ റിസ്‌ക് അല്ലാത്ത രാ

നാളെ ഞായറാഴ്ച വേങ്ങര ഹെൽത്ത് സെന്ററിലെ വാക്സിനേഷൻ ഉണ്ടായിരിക്കും കൂടുതൽ വിവരങ്ങൾ

🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈 *നാളെ (19/12/21 ഞായർ )* *CHC വേങ്ങര വാക്‌സിനേഷൻ ക്യാമ്പ്* ▪️▪️▪️▪️▪️▪️▪️▪️  💉 *കൊവിഷീൽഡ്*        🔴 *ഒന്നാം ഡോസും*         🔴 *സെപ്റ്റംബർ 25 നോ  അതിന് മുമ്പോ FIRST Dose എടുത്തവർക്കുള്ള രണ്ടാം ഡോസും.*  🔸 *രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ 16 മുതൽ 23 വരെ   ( 16, 17, 18, 19, 20, 21, 22, 23) വാർഡുകൾക്ക്*  1️⃣0️⃣0️⃣ *ഡോസ് വീതം*  🕤 *വാർഡ് 16, 17, 18 - രാവിലെ 9.30 മുതൽ  10.30 വരെ*   🕥 *വാർഡ് 19, 20, 21 - രാവിലെ 10.30  മുതൽ 11.30 വരെ*   🕦 *വാർഡ് 22, 23 - രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ*  *ക്യു പാലിച്ച് വാക്‌സിൻ സെന്ററിൽ  നിന്നും രാവിലെ  9.30 മുതൽ ടോക്കൺ സ്വീകരിക്കുക.* 🚨 *വിളിക്കുന്ന സമയം സ്ഥലത്തില്ലാത്ത ടോക്കൺ പിന്നീട് പരിഗണിക്കില്ല.* ➖➖➖➖➖➖➖➖➖➖➖➖➖➖ 🛑 *വാക്സിനേഷന് വരുന്നവരുടെ*         *പ്രത്യേക  ശ്രദ്ധക്ക്*  🟥 *നിർബന്ധമായും അതാത് വാർഡിന് നിശ്ചയിച്ച സമയത്തിന് മുമ്പ് സി.എച്ച്. സിയിൽ  റിപ്പോർട്ട് ചെയ്യണം* 🟥 *കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യ്ത 14 അക്ക ID, ആധാർ കാർഡ് എന്നിവ കയ്യിൽ ഉണ്ടായിരിക്കണം* 🟥 *സാങ്കേതിക  കാരണങ്ങളാൽ (കറണ്ട് പോകൽ,

രാജവെമ്പാലയെ പിടികൂടി

നിലമ്പൂർ:  കവളമുക്കട്ട യിലെ വീട്ടുവളപ്പിൽ കാണപ്പെട്ട രാജവെമ്പാലയെ പിടികൂടി.       സ്നേക്ക് റെസ്ക്യൂ സർട്ടിഫിക്കറ്റ് ഉള്ള ട്രോമാകെയർ വളണ്ടിയർ കൂടിയായ രാമൻകുത്ത് സ്വദേശി അഷ്റഫാണ്  രാജവെമ്പാലയെ പിടികൂടിയത്.*         പാലത്തിങ്കൽ സലീമിന്റെ വീട്ടുവളപ്പിൽ കാണപ്പെട്ട ഉഗ്രവിഷമുള്ള രാജവെമ്പാലയെ വീട്ടുകാർ അറിയിച്ചതനുസരിച്ച് അഷറഫ് എത്തുകയും വളരെ സാഹസികമായി പാമ്പിനെ പിടികൂടുകയും, ആർ ആർ ടിയെ അറിയിച് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്തു.     ഇതിനുമുമ്പും  ഉഗ്രവിഷമുള്ള നിരവധി പാമ്പുകളെ പിടികൂടി വനംവകുപ്പ് ഉദ്യോഗസ്ഥരെ ഏൽപ്പിട്ടുള്ള അഷ്‌റഫ് പിടികൂടുന്ന മുപ്പത്തിരണ്ടാമത് രാജവെമ്പാലയാണിത്.

ഇന്നത്തെ പ്രഭാത വാർത്തകൾ today latest news

2021 | ഡിസംബർ 18 | 1197 |  ധനു 3 | ശനി |രോഹിണി 1443 ജുമാ :ഊല 13 🔳ചില തീരുമാനങ്ങള്‍ തെറ്റായിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ ഉദ്ദേശങ്ങള്‍ തെറ്റായിരുന്നെന്ന് ആര്‍ക്കും പറയാനാകില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ രാജ്യത്ത് ഏറെ മാറ്റങ്ങളുണ്ടായതായി സര്‍ക്കാരിന്റെ വിമര്‍ശകര്‍ പോലും പറയുമെന്നും അമിത് ഷാ പറഞ്ഞു. ഈ സര്‍ക്കാരിനെതിരെ ഒരു ആരോപണം പോലും ഉയര്‍ന്നില്ല. ഇന്ത്യന്‍ ജനതയ്ക്ക് നഷ്ടപ്പെട്ട ജനാധിപത്യത്തിലുള്ള വിശ്വാസം പുനഃസ്ഥാപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിച്ചുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. 🔳ഇന്ത്യ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ രണ്ടക്ക ജിഡിപി വളര്‍ച്ച കൈവരിക്കുമെന്ന ഉറപ്പില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജൂലൈ - സെപ്തംബര്‍ പാദവാര്‍ഷികത്തില്‍ 8.4 ശതമാനം വളര്‍ച്ച നേടിയതാണ് കേന്ദ്രമന്ത്രിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചത്. ഫെഡറേഷന്‍ ഓഫ് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്റസ്ട്രിയുടെ 94ാമത് വാര്‍ഷിക കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും മികച്ച വളര്‍ച്ച നേടുന്ന രാജ്യമായി ഇ

വയനാട് കുറുക്കന്‍മൂലയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തുന്നതിനും പിടികൂടുന്നതിന്നും വൻസന്ന്യാഹം ayanad tiger latest news

വയനാട് കുറുക്കന്‍മൂലയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനുമായി ഉര്‍ജ്ജിത ശ്രമങ്ങള്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു.  കടുവാ സന്നിധ്യം റിപ്പോര്‍ട്ട് ചെയ്ത ആദ്യ ദിവസം മുതല്‍ ശക്തമായ ഫീല്‍ഡ് പട്രോളിംഗ് പ്രദേശത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ 100 മുതല്‍ 125-ഓളം വനം വകുപ്പ് ജീവനക്കാര്‍ രാവും പകലും പ്രദേശത്ത് പട്രോളിംഗ് നടത്തി വരുന്നു.  127 വാച്ചര്‍മാര്‍, 66 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍, 29 ഫോറസ്റ്റര്‍മാര്‍, 8 റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാര്‍, 5 ഡി.എഫ്.ഒമാര്‍, ഉത്തരമേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്നിവരെയാണ് കടുവയെ പിടികൂടുന്നതിനായുള്ള പ്രത്യേക യജ്ഞത്തിനായി വനം വകുപ്പ് നിയോഗിച്ചിട്ടുള്ളത്. കൂടാതെ, സീനിയര്‍ ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാംപ് ചെയ്ത് മയക്കുവെടി വെക്കുന്നതിനുള്ള ശ്രമങ്ങളും തുടരുകയാണ്. രണ്ട് കുങ്കിയാനകളുടെ സഹായത്തോടെയും മൂന്ന് ഡ്രോണുകള്‍ ഉപയോഗിച്ചും സ്ഥലത്ത് പരിശോധന നടത്തി വരുന്നുണ്ട്. പ്രദേശത്ത് ഇതിനകം 36 ക്യാമറ ട്രാപ

പുഴ ദിനംപ്രതി വറ്റിവരളുന്നു മുൻകരുതൽ എടുത്തില്ലങ്കിൽ വരാൻ പോകുന്നത് വലിയ ദുരിതമവും

പേമാരി പെയ്തൊഴിഞ്ഞു, പ്രളയം കെട്ടടങ്ങി. നവകേരളത്തെ സ്വപ്നംകാണുന്ന മലയാളിയുടെ മുന്നിൽ മറ്റൊരു ദുരന്തം അവതരിക്കാൻ പോകുകയാണോ. വെള്ളത്തിൽ മുങ്ങിപ്പൊങ്ങിയ കേരളത്തിൽ നാവ് നനയ്ക്കാൻ വെള്ളം കിട്ടാത്ത ഗതികേട് വരുമോ എന്നതാണ് ആശങ്ക. ഏതായാലും ചൂട് കൂടുന്നു. വെള്ളം കുറയുന്നു. ഇത് ഒരു സൂചനയാണ്‌. വ്യക്തമായ സൂചന. വരൾച്ച വാതിൽക്കൽവന്ന് മുട്ടുന്നു എന്നതിന്റെ സൂചന. വിദഗ്ധർ വിരൽ ചൂണ്ടുന്നതും ഈ സാധ്യതയിലേക്കു തന്നെ. തുലാവർഷം കനത്ത് പെയ്തൊഴിഞ്ഞപോയേക്കും പുഴകളിൽ വെള്ളം വറ്റാൻ തുടങ്ങി, കേരളത്തിൽ ഒരു  വരൾച്ചയിലേക്ക് നിങ്ങുകയാണോ . ഇനി എന്ത് എന്നതാണ് ഇപ്പോൾ പ്രസക്തം. ഒരു കാര്യം നാം ചെയ്തേ പറ്റൂ. മുൻകൂട്ടിക്കാണാനും മുൻകരുതലെടുക്കാനും നമുക്ക് കഴിയണം. പുഴക്ക് കുറുകെ നിർമിച്ച ചെക്ക് ഡാമുകളുടെ ഷട്ടറുകൾ അടച്ചു വെള്ളം സംഭരിക്കണം, ഒഴുയികിഎത്തിയ വെള്ളം എല്ലാം ഒഴുകി ഒഴുകിപോയി  കടലിൽ എത്തിയതിന്നു ശേഷം വെള്ളം തടഞ്ഞുനിർത്തേണ്ട മാർഗങ്ങൾ ആരാഞ്ഞിട്ട് കാര്യമില്ല ഇപ്പോൾ തന്നെ ഉചിതമായ തീരുമാനങ്ങൾ എടുക്കണം, പുഴയിൽ വെള്ളം കുറയുന്നത് പുഴയെ ആശ്രയിച്ചു പ്രവർത്തിക്കുന്ന കുടിവെളള പദ്ധത

മുസ്ലിം ലീഗ് നേതാവ് ടി ടി ബീരാവുണ്ണി സാഹിബ്‌ മരണപ്പെട്ടു

മുസ്ലിം ലീഗ് നേതാവ് ടി ടി ബീരാവുണ്ണി സാഹിബ്‌ മരണപ്പെട്ടു.72 വയസായിരുന്നു. അസുഖത്തെ തുടർന്ന് രണ്ടാഴ്ചയോളമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികത്സയിലായിരുന്നു.വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌, മലപ്പുറം ജില്ലാ പഞ്ചായത്ത്‌ മെമ്പർ, പറപ്പൂർ ഗ്രാമ പഞ്ചായത്ത്‌ മെമ്പർ, പറപ്പൂർ സഹകരണ ബാങ്ക് പ്രസിഡന്റ്‌, ടി ടി കെ എം ടീച്ചേർസ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് മാനേജർ, എ എം എൽ പി സ്കൂൾ പറപ്പൂർ ഈസ്റ്റ്‌ മാനേജർ, മലബാർ ഇംഗ്ലീഷ് സ്കൂൾ വൈസ് ചെയർമാൻ, പറപ്പൂർ പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ്‌, താനൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്‌, മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ്‌ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.

ലിഫ്റ്റ് പൊട്ടിവീണ് അപകടം ഒരാൾ മരിച്ചു.

ലിഫ്റ്റ് പൊട്ടിവീണ് ഒരാൾ മരിച്ചു.  മലപ്പുറം കോട്ടക്കലിൽ ഗോഡൗണിൽ സാധനങ്ങൾ കയറ്റി ഇറക്കുന്നതിനിടെ ലിഫ്റ്റ് പൊട്ടിവീണ് ഒരാൾ മരിച്ചു. മറ്റൊരാളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടക്കൽ അട്ടീരിയിലെ സ്വകാര്യമാർക്കറ്റിങ്ങ് കമ്പനിയിലെ ലിഫ്റ്റ് ആണ് പൊട്ടിവീണത്. അപകടത്തെ തുടർന്ന് ആട്ടിരി പള്ളിപ്പുറം സ്വദേശിയും ഇപ്പോൾ കോട്ടൂരിൽ താമസിക്കുന്ന പരേതനായ പരവക്കൽ കുഞ്ഞിമുഹമദിന്റെ മകൻ മുസ്തഫ (50) മരണപ്പെട്ടു. മറ്റൊരാൾക്കു പരുക്കേറ്റു. പരിക്കേറ്റ ആട്ടീരി കാച്ചപ്പാറ സ്വദേശി കൈതക്കൽ മുജീബി(37) നെ ചെങ്കുവട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  മരിച്ച മുസ്തഫയുടെ മാതാവ്: റുഖിയ. ഭാര്യ: മുജീറ. മക്കൾ: മുർഷിദ, അഫ്സാർ മഷ്ഹൂദ്, ഖബറടക്കം വെള്ളിയാഴ്ച്ച പാലപ്പുറം ജുമുഅതു പള്ളി ഖബറിസ്ഥാനിൽ.

സി പി ഐ (എം) കോട്ടക്കൽ ഏരിയ കമ്മിറ്റി വേങ്ങരയിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു

മത സാഹോദര്യത്തിന്റെ കാവലാളാവുക നാടിന്റെ ശാന്തികാക്കുക  സി പി ഐ (എം) കോട്ടക്കൽ ഏരിയ കമ്മിറ്റി വേങ്ങരയിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. പരിപാടി  ജില്ലാ സെക്രട്ടറിയേറ്റ്സെ അംഗം VP അനിൽ ഉദ്ഘാടനം നിർവഹിച്ചു  ടി അലവിക്കുട്ടി അധ്യക്ഷനായ പരിപാടിയില്‍ സി പി ഐ എം കോട്ടക്കല്‍ ഏരിയാ സെക്രട്ടറി തയ്യില്‍ അലവി,സി ഐ ടി യു ജില്ലാ സെക്രട്ടറി കബീര്‍ മാസ്റ്റര്‍,ഷക്കീല ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തിരൂർ ശിഹാബ്‌ തങ്ങൾ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ2022 ഫെബ്രുവരി 26നു ശനിയാഴ്ച നാടിനു സമർപ്പിക്കും.

2022 ഫെബ്രുവരി 26നു ശനിയാഴ്ച തിരൂർ ശിഹാബ്‌ തങ്ങൾ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ നാടിനു സമർപ്പിക്കും. 8 ഏക്കറയോളം സ്ഥലത്ത്‌ 80 കോടി രൂപ ചിലവഴിച്ച്‌  ഒന്നരലക്ഷത്തോളം ചതുരശ്ര അടി കെട്ടിടം നിർമ്മാണം പൂർത്തീകരിച്ചു കഴിഞ്ഞു. പൂർണ്ണമായും എയർ കണ്ടീഷൻ സൗകര്യം, നവീനമായ സൗകര്യങ്ങളോടെ അഞ്ച്‌ ഓപ്പറേഷൻ തിയേറ്ററുകൾ, അന്തർ ദേശീയ നിലവാരമുള്ള ലബോറട്ടറികൾ. 24 മണിക്കൂർ പ്രവർത്തിക്കുന്ന വിദഗ്ദ ഡോക്ടർമാരടങ്ങുന്ന ട്രോമാകെയർ ടീം, അത്യന്താധുനിക റേഡിയോളജി വിഭാഗം. അമ്മക്കും കുഞ്ഞിനും സുരക്ഷയൊരുക്കുന്ന പ്രസവ ശിശുരോഗ വിഭാഗങ്ങൾ, ലോക പ്രശസ്ത മെഡിക്കൽ സർവ്വകലാശാലകളുമായി സഹകരിച്ച്‌ പദ്ധതികൾ, വിദഗ്ദ ഡോക്ടർ മാരുടെ സേവനം,  എല്ലാ നിലകളിലേക്കും ലിഫ്റ്റ്‌ സൗകര്യം, മികച്ച ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌, ഹെലിപ്പാഡ്‌, വിശാലമായ കാർ പാർക്കിംഗ്‌ സൗകര്യം എന്നിവ പ്രത്യാകതകളാണു. 5000ത്തിലധികം സഹകാരികളുടെ സഹകരണ ത്തോടെ ഭീമമായ വായ്പാ ബാദ്ധ്യതകളില്ലാതെപദ്ധതി യാഥാർത്ഥ്യമാകുന്നു. 2022 ഫെബ്രുവരി  26 നു ശനിയാഴ്ച ഭാഷാപിതാവിന്റെ മണ്ണിൽ തിരൂർ പുഴയുടെ ഓരത്ത്‌ ഏറ്റിരിക്കടവിൽ  സയ്യിദ്‌ മുഹമ്മദലി ശ

VVC വലിയോറയുടെ കളിക്കാരൻ നാജി അഹമ്മദിന്ന് നാഷണൽ ലവൽ കളിക്കാൻ സെലക്ഷൻ ലഭിച്ചു

VVC വലിയോറയുടെ കളിക്കാരൻ നാജി അഹമ്മദിന്ന് അണ്ടർ 19 ജൂനിയർ വോളിബോൾ ടീമിന്റെ ഓൾ ഇന്ത്യ സായിയുടെ ടീമിൽ  നാഷണൽ  ലവൽ കളിക്കാനുള്ള സെലക്ഷൻ   ലഭിച്ചു.  VVC വലിയോറയുടെ  അഭിമാന താരം  നാജി അഹമ്മദിന് വലിയോറ കാരുടെയും VVC   വലിയോറയുടെ  അംഗങ്ങളുടെയും  ഒരായിരം അഭിനന്ദനങ്ങൾ ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ

വോയ്‌സ് മെസേജ് അയക്കും മുമ്പ് കേൾക്കാം പുതിയ ഫീച്ചർ ലഭിക്കാൻ Read more

വോയ്‌സ് മെസേജ് ഇനി കൈവിട്ട് പോവില്ല, അയക്കും മുമ്പ് കേൾക്കാം; പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്‌സ്ആപ്പ് ലോകമെമ്പാടുമുള്ള വാട്സ്ആപ്പ് ഉപയോക്താക്കൾ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് ശബ്‌ദ സന്ദേശങ്ങൾ. പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ വ്യക്തമായി പറയാൻ ഇത് സഹായിക്കും. ശബ്‌ദ സന്ദേശങ്ങൾ അയക്കുന്നതിനു മുൻപ് കേട്ടു നോക്കാൻ കഴിയുന്ന 'വോയ്സ് മെസേജ് പ്രിവ്യൂ' ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്. അയക്കുന്നതിനു മുൻപ് നിങ്ങളുടെ സന്ദേശം ഒന്നൂടെ കേട്ട് അയക്കണമോ വേണ്ടയോയെന്ന് ഉറപ്പിക്കാൻ കഴിയുന്നതാണ് പുതിയ ഫീച്ചർ. കഴിഞ്ഞ ദിവസം അറിയാത്ത ആളുകൾക്ക് ഓൺലൈൻ സ്റ്റാറ്റസോ ലാസ്റ്റ് സീനോ കാണാൻ കഴിയാത്ത പുതിയ സ്വകാര്യതാ ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് പുതിയ വോയ്‌സ് മെസ്സേജ് പ്രിവ്യൂ ഫീച്ചറും അവതരിപ്പിച്ചിരിക്കുന്നത്. പുതിയ സ്വകാര്യതാ ഫീച്ചർ വന്നതോടെ ഒളിഞ്ഞിരുന്ന് വീക്ഷിക്കുന്നവരെക്കുറിച്ച് ആകുലപ്പെടാതെ ചാറ്റ് ചെയ്യാം, സ്റ്റാറ്റസ് പോസ്റ്റ് ചെയ്യാം. ഉപയോക്താക്കൾക്ക് അവരുടെ അവസാനമായി കണ്ടതും ഓൺലൈൻ പ്രവർത്തനങ്ങളും എല്ലാവരിൽ നിന്നും അല്ലെങ്കിൽ കോൺടാക്റ്റ് ലിസ്റ്റി

VVC ക്ക് വേണ്ടി കളിച്ച് വിജയികളായ വനിതാ ടീമിനെ VVC യുടെ സെക്രട്ടറി ചെള്ളി ബാവ വടകരയിൽ പോയി VVC ക്ലബ്ബിന്റെ ഉപഹാരവും അനുമോദനവും സ്വീകരണവും നൽകി

കഴിഞ്ഞ ദിവസം അരിയല്ലൂരിൽ വെച്ച് മലപ്പുറം ജില്ലാ അസോസിയേഷൻ  കമ്മിറ്റി നടത്തിയ മലപ്പുറം ജില്ല  സബ്ജൂനിയർ വോളിബോൾ  ജമ്പ്യാൻഷിപ്പിൽ  പെൺകുട്ടികളുടെ വിഭാഗത്തിൽ VVC വലിയോറക്ക് വേണ്ടി   വടകരയിൽ നിന്നും വന്ന് വി വി സി വലിയോറക്ക് വേണ്ടി കളിച്ച് ഒന്നാം സ്ഥാനം നേടിക്കൊടുcത്ത കളികാർക്ക്  VVC യുടെ സെക്രട്ടറി ചെള്ളി ബാവ  വടകരയിൽ പോയി VVC ക്ലബ്ബിന്റെ  ഉപഹാരവും അനുമോദനവും സ്വീകരണവും നൽകി.

കൂടുതൽ വാർത്തകൾ

3 ഗജവീരന്മാർ അണിനിരക്കുന്ന വലിയോറ ഫെസ്റ്റ് ഇന്നും നാളെയും

   കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

വലിയോറ മിനിബസാർ സ്വദേശി ഒസ്സാൻ കാദർ മരണപ്പെട്ടു

വലിയോറ മിനിബസാർ സ്വദേശി ദാറുൽ മആരിഫ് അറബി കോളേജിന് പിറക് വശം താമസിക്കുന്ന പരേതനായ ഒസ്സാൻ മുഹമ്മദ് കാക്ക എന്നവരുടെ മകൻ  ഒസ്സാൻ ഖാദർ എന്നവർ ഇന്ന് രാവിലെ മരണപെട്ടു. രാവിലെ വീട്ടിൽ വെച്ച് നെഞ്ച് വേദന ഉണ്ടായതിനെ തുടർന്ന് ഹോസ്പിറ്റലിലെക്ക് കൊണ്ട് പോകുകയായിരുന്നു. മയ്യത്ത്മു നിസ്കാരം ഇന്ന്മ്പ്പു ഉച്ചക്ക്ത്ത 12 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിത്തിൽ. കുറെ കാലം മുമ്പ് വലിയോറ പുത്തനങ്ങാടിയിൽ  ബാർബർ ഷോപ്പ് നടത്തിയിരുന്നു. ഒരാഴ്ച്ച മുമ്പ് ഇദ്ദേഹത്തിന്റെ സഹോദരിയും മരണപെട്ടിരുന്നു അവരെയും നമ്മളേയും അള്ളാഹു സ്വർഗത്തിൽ ഒരു മിച്ച് കുട്ടട്ടെ ആമീൻ മരണ വാർത്ത വലിയോറ: അടക്കാപ്പുര ഇരുകുളം സ്വദേശി *തെക്കുവീട്ടിൽ ഇല്ലിക്കൽ കുഞ്ഞായമ്മ* അൽപ സമയം മുമ്പ് സഹോദരൻ ഇല്ലിക്കൽ കുഞ്ഞി മുഹമ്മദ്‌ കാക്കയുടെ വീട്ടിൽ വെച്ച് മരണപ്പെട്ട വിവരം അറിയിക്കുന്നു. (ഐ.മുഹമ്മദ്‌ പറമ്പിൽപടി റിട്ട: സബ് കളക്ടർ, ഇല്ലിക്കൽ കുഞ്ഞിമുഹമ്മദ്‌ കാക്ക ഇരുകുളം എന്നവരുടെ സഹോദരി)  പരേതയുടെ ജനാസ നമസ്കാരം ഇന്ന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് വലിയോറ മുതലമാട് മഹല്ല് ജുമാ മസ്ജിദിൽ انا لله وانا اليه راجعون കുന്നുംപു

പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്

വേങ്ങര : വലിയോ പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ചെമ്മാട് -മുതലമാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസും ഓട്ടോയും തമ്മിലാണ് കൂട്ടിഇടിച്ചത്. ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി  അഷ്റഫ് (45), ഓട്ടോ യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി, ബസ് യാത്രകാരിയായ അരികുളം സോദേശിനികളായ കുറുമുഞ്ചി ബീക്കുട്ടി ട്ട(47), സഹോദരി സുമയ്യത്ത് (38) എന്നിവർക്കാണ് പരുക്കേ റ്റത്. ഇവർ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

കൊണ്ടോട്ടി ഇഎംഇഎ കോളേജ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്..! കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ലാറ്റിൽ ബികോം വിദ്യാർഥി മരിച്ച നിലയിൽ. ആത്മഹത്യയെന്നു പ്രാഥമിക നിഗമനം. കൊണ്ടോട്ടി ഇഎംഇഎ കോളജിൽ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ മൂന്നാം വർഷ വിദ്യാർഥിയായ എറണാകുളം കോതമംഗലം സ്വദേശി വസുദേവ് (20) ആണു മരിച്ചത്. ഇന്നു രാവിലെ ഫ്ലാറ്റിൽ എത്തിയപ്പോൾ ആണ് വാസുദേവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മറ്റൊരു കോളേജിൽ പഠിക്കുന്ന ഇക്ബാൽ എന്ന വിദ്യാർഥിയും വസുദേവും കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ളാറ്റിൽ ഒന്നിച്ചാണു താമസം. ഇക്ബാൽ ഇന്നലെ താമസിക്കാൻ എത്തിയിരുന്നില്ല.  കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ തുടങ്ങി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ♦️ (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

ഇന്ന് സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു. ഈ പോസ്റ്റിലുള്ള വിഡിയോ പ്ലേ ചെയ്താല്‍ സൂര്യഗ്രഹണം തല്‍സമയം കാണാനാകും. ഇന്ത്യന്‍ സമയം ഇന്നു (ഏപ്രില്‍ 8) രാത്രി10.30 മുതല്‍ ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 വരെ ആണ് ലൈവ് ടെലികാസ്റ്റ്.

ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം

ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്‌സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്‌സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്‌സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ