ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍


*പാർട്ടി ഏതായാലും തിരഞ്ഞെടുപ്പ് വിശേഷങ്ങൾ Vonline update ലൂടെ

ദേശിയ പാത വികസനത്തിന്റെ ഭാഗമായി റോഡ് സൈഡിലെ മരം പിഴിത്എറിയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു

ദേശിയ പാത 66 വികസനത്തിന്റെ ഭാഗമായി രണ്ടത്താണിയിലെ  റോഡ് സൈഡിലെ മരം പിഴിത്എറിയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു,  മരം JCB പോലുള്ള വാഹനം ഉപയിഗിച്ചു തള്ളിഇടുമ്പോൾ മരത്തിൽ നിറയെ കാക്കകളും, കൊക്കുകളും ഉണ്ടായിരുന്നു ഇവയെ മരത്തിൽ നിന്ന് ഒന്ന് പാറിപ്പിക്കുകപോലും ചെയ്യാതെ മരം നേരെ കടപുഴകി തള്ളിയിടുകയായിരുന്നു. മരം വിഴുന്നത് കണ്ട് ആ മരത്തിലേ നിരവദി പക്ഷികൾ പാറിപോകുന്നത് വീഡിയോയിൽ വെക്തമായി കാണാം, വീഡിയോക്കെതിരെ നിരവതി വിമർശനങ്ങളാണ് കമെന്റ് ബോക്സിൽ നിറയുന്നത്, ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിരവവതി പേർ ഇതിനകം പങ്ക്വെച്ചു

നുമോണിയ ബാധിച്ച്‌ അതീവ ഗുരുതരാവസ്ഥയിലുള്ള കുഞ്ഞിനേയും കൊണ്ട്‌ കണ്ണൂരിൽ നിന്നും കൊച്ചി അമൃതയിലേക്ക്‌ ആംബുലൻസ്‌ പുറപ്പെട്ടിട്ടുണ്ട്‌ time 4:39

നുമോണിയ ബാധിച്ച്‌ അതീവ ഗുരുതരാവസ്ഥയിലുള്ള കുഞ്ഞിനേയും കൊണ്ട്‌ കണ്ണൂരിൽ നിന്നും കൊച്ചി അമൃതയിലേക്ക്‌ ആംബുലൻസ്‌ പുറപ്പെട്ടിട്ടുണ്ട്‌, അമ്പുലൻസ് വരുന്ന വഴി  കണ്ണൂർ, കോഴിക്കോട്‌, ബൈപ്പാസ്‌, ഇടിമുഴിക്കൽ, യൂണിവേഴ്സിറ്റി, ചേളാരി, തലപ്പാറ , കുളപ്പുറം, കക്കാട്‌,, വെന്നിയൂർ, eTarikkoaT, ചങ്കുവെട്ടി, പുത്തനത്താണി, വളാഞ്ചേരി, കുറ്റിപ്പുറം, മിനി പമ്പ, പൊന്നാനി, പുതുപൊന്നാനി, ചാവക്കാട്‌, തളിക്കുളം  തൃപ്പ്രയാർ ചന്ദ്രാപ്പിന്നി മൂന്നുപീടിക കൊടുങ്ങല്ലൂർ പറവൂർ എറണാകുളം അമൃത ആംബുലൻസിനു വഴിയൊരുക്കി സഹകരിക്കുക സമയം 4:39 അമ്പുലൻസ് മലപ്പുറം ജില്ലയിലേക്ക് പ്രവേശിക്കാനായി ( 5:10) രാമനാട്ടുകര പാസ്‌ ചെയ്തു (5:17) കാക്കാൻഞ്ചേരി പാസ്‌ ചെയ്തു (5:21) ചേളാരി പാസ്സ് (5:27) കുളപ്പുറം പാസ്സ്ചെയ്തു | 5:32 കുരിയാട് 5:35 https://chat.whatsapp.com/H6jDZJH5Nx8CWHfWyFm7yG ലൈവ് അപ്ഡേറ്റ് ലഭിക്കുവാൻ ഈ വാട്സ്ആപ്പ് ലിങ്കിൽ കയറുക

ഓണത്തിന് ഒരു മുറം പച്ചക്കറി; പദ്ധതിക്ക് വേങ്ങര പതിനാലാം വാർഡിൽ തുടക്കംകുറിച്ചു

പുത്തങ്ങാടി: ആരോഗ്യകരമായ ജീവിതത്തിന് വിഷരഹിതമായ ഭക്ഷണം വീട്ടുവളപ്പില്‍ നിന്നുതന്നെ എന്ന ലക്ഷ്യത്തോടെ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് * "ഓണത്തിന് ഒരു മുറം പച്ചക്കറി" * പദ്ധതിക്ക് 14-വാർഡിൽ തുടക്കമായി. എല്ലാവരെയും കര്‍ഷകരാക്കുക എല്ലായിടവും കൃഷിയിടം ആക്കുക എന്നതാണ് പദ്ധതിയുടെ സന്ദേശം. വാർഡിലെ യുവ കർഷകൻ ഇ.ക്കെ ശാഹുൽ ഹമീദിന് വിവിധതരം പച്ചക്കറിതൈകളും ജൈവ വളവും നൽകി കൊണ്ട് പദ്ധതിയുടെ  ഉദ്ഘാടനം വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് നിർവഹിച്ചു. ചടങ്ങിൽ അലി എ.കെ, മുഹമ്മദ് പാറയിൽ, അൻവർ മാട്ടിൽ, സുഹൈയിൽ, മുജീബ് അരീക്കൻ, തുടങ്ങിയവർസംബന്ധിച്ചു.

കിണറ്റിൽവീണ് അതീവ ഗുരുതരാവസ്ഥയിലുള്ള 10 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട്‌ തിരൂരങ്ങാടി ആശുപത്രിയിൽ നിന്നും കോഴിക്കോട്‌ ബേബി ആശുപത്രിയിലേക്ക്‌ 12 :30 തോടെ ആംബുലൻസ്‌ പുറപ്പെട്ടിട്ടുണ്ട്‌, വഴിയൊരുക്കി സഹകരിക്കുക

തിരുരങ്ങാടി KC റോഡിൽ കിണറ്റിൽ വീണ കുട്ടിയെ  കിണറ്റിൽനിന്ന്  പുറത്തെടുത്ത് MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കിണറ്റിൽ വീണ്  അതീവ ഗുരുതരാവസ്ഥയിലുള്ള 10 മാസം മാത്രം  പ്രായമുള്ള കുഞ്ഞിനെയും കൊണ്ട്‌ തിരൂരങ്ങാടി ആശുപത്രിയിൽ നിന്നും കോഴിക്കോട്‌ ബേബി ആശുപത്രിയിലേക്ക്‌ 12 :30 തോടെ  ആംബുലൻസ്‌  പുറപ്പെട്ടിട്ടുണ്ട്‌, 

ചിക്കന് 99 രൂപ പുത്തനങ്ങാടി ടോപ്ടിമ മാർകറ്റിൽ വലിയ ക്യൂ; കോഴി വില കുത്തനെ താഴേക്ക് നഷ്ടം സഹിക്കാനാവാതെ കോഴി കർഷക‌ർ

കോഴി വില കുത്തനെ താഴേക്ക് നഷ്ടം സഹിക്കാനാവാതെ കോഴി കർഷക‌ർ മലപ്പുറം: വലിയ വിലക്കുറവിൽ കോഴി വേവുമ്പോൾ നഷ്ടത്തിന്റെ കയ്പ്പുരുചിയിലാണ് ജില്ലയിലെ കോഴിക്കർഷകർ. ഇന്നലെ ഫാമുകളിൽ നിന്ന് ബ്രോയിലർ കോഴി കിലോയ്ക്ക് 60 മുതൽ 63 രൂപയ്ക്കാണ് ഇടനിലക്കാർ വാങ്ങിയത്. ഒരു കോഴിക്കുഞ്ഞിന് 26 മുതൽ 30 രൂപ വരെ നൽകി,​ 40 ദിവസം തീറ്റയും പരിചരണവുമേകി വിൽക്കുമ്പോൾ ചെലവ് തുക പോലും തിരിച്ചു കിട്ടുന്നില്ല. കോഴിക്കുഞ്ഞിന്റെ വില,​ തീറ്റ,​ മരുന്ന്,​ പരിചരണ ചെലവ് എന്നിവ പ്രകാരം ഒരുകിലോ കോഴി ഉത്പാദിപ്പിക്കാൻ 100 മുതൽ 105 രൂപ കർഷകർക്ക് ചെലവായിട്ടുണ്ട്. എന്നാൽ കിട്ടുന്നത് 60 രൂപയും. കിലോയ്ക്ക് ഏഴ് മുതൽ പത്ത് രൂപ വരെ ലാഭം ഈടാക്കിയാണ് ഏജന്റുമാർ കടകളിലേക്ക് കോഴിയെ നൽകുന്നത്. 20 മുതൽ 25 രൂപ വരെയാണ് കടക്കാരുടെ ലാഭം. ഇങ്ങനെ 90 മുതൽ 95 രൂപയ്ക്കാണ് ചില്ലറ വിൽപ്പന. വില കുറഞ്ഞാലും കൂടിയാലും ഏജന്റുമാർക്കും കടക്കാർക്കും ലഭിക്കുന്നതിൽ യാതൊരു കുറവും വരാറില്ല. എന്നാൽ കർഷകർ നഷ്ടം സഹിക്കണം. ഫാമുകളിൽ വലിയ തോതിൽ കോഴികൾ ഉള്ളതിനാൽ ഏജന്റുമാർ പറയുന്ന വിലയ്ക്ക് നൽകേണ്ട അവസ്ഥയിലാണ് കർഷകർ. വളർച്ചയെത്തിയ ശേഷം കോഴികളെ ഫാമുകളിൽ നിറുത്തുന്നത്...

വേങ്ങര വെട്ടുതോടിലെ 5 യുവാക്കൾ ഇന്ത്യൻ പര്യാടനത്തിനായി പുറപ്പെട്ടു

വേങ്ങര വെട്ടുതോടിലെ യുവാകളായ  പാപ്പാലി അലി ,കാട്ടിൽ അസീസ്,ഓവുങ്ങൽ ബാവ ,മനയം തൊടി മുസ്ഥഫ,കെ സി മുജീബ്. എന്നിവരാണ് സംഘത്തിലുള്ളത്. ഇന്ന് രാവിലെ 9 മണിക്ക് വെട്ടുതോടിന്റെ മണ്ണിൽ നിന്നും പ്രയാണം ആരംഭിച്ച് പഞ്ചാബ്,കാർഗിൽ,ജമ്മു കാശ്മീർ,ശ്രീനഗർ,ലഡാക്ക്,മണാലി,ഷിംല,ഡൽഹി,ആഗ്ര എന്നി സ്ഥലങ്ങളുൾപ്പെടെ 16-ഓളം സ്റ്റേറ്റുകൾ സഞ്ചരിച്ച് തിരിച്ചെത്താനാണ് ഉദ്ദേശിക്കുന്നത്. ഏകദേശം 40 ദിവസത്തെ യാത്രയാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത് - പ്രസ്തുത യാത്രയുടെ ഫ്ലാഗ് ഓഫ് പ്രമുഖ വ്യക്തിത്വങ്ങളുടെ നേതൃത്വത്തിൽ വേങ്ങര പഞ്ചായത്ത് ഒമ്പതാം വാർഡ് മെമ്പർ  ചോലക്കൽ റഫീഖ് സാഹിബ് ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ യാത്ര ജഴ്സി പ്രകാശനം എച്ച് കെ കാർസ് MD ഹസൻ കോയ  നിർവഹിച്ചു, യാത്രഅയക്കുവാൻ നിരവതി പേരാണ് പരിപാടിയിൽ പങ്കെടുത്തത് 

വിശാഖപട്ടണത്ത് വീണ്ടും വാതക ചോർച്ച; 50 പേർ ആശുപത്രിയിൽ

ആന്ധ്രാപ്രദേശിലെ വസ്ത്ര നിർമ്മാണ യൂണിറ്റിൽ വാതക ചോർച്ച. 50 തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനകപള്ളി ജില്ലയിലെ ബ്രാൻഡിക്സ് സ്‌പെഷ്യല്‍ എകണോമിക് സോണിലാണ് അപകടം. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ജില്ലയിൽ വാതക ചോർച്ച ഉണ്ടാകുന്നത്. ബ്രാണ്ടിക്‌സിന്റെ പരിസരത്താണ് വാതക ചോർച്ചയുണ്ടായത്. 50 പേരെ ആശുപത്രികളിലേക്ക് മാറ്റി, പരിസരത്ത് ഒഴിപ്പിക്കൽ നടന്നുവരികയാണെന്ന് – അനകപ്പള്ളി പൊലീസ് സൂപ്രണ്ട് പറഞ്ഞു. തൊഴിലാളികൾ മുഴുവൻ സ്ത്രീകളാണ്. ഇവരെ SEZ ലെ മെഡിക്കൽ സെന്ററിൽ പ്രഥമശുശ്രൂഷ നൽകിയ ശേഷം അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു. ജൂൺ 3 ന് ജില്ലയിൽ സമാനമായ സംഭവം ഉണ്ടായി. പോറസ് ലബോറട്ടറീസ് യൂണിറ്റിൽ അമോണിയ വാതകം ചോർന്നുണ്ടായ അപകടത്തിൽ 200 ലധികം സ്ത്രീ തൊഴിലാളികൾ ആശുപത്രിയിൽ ചികിത്സ തേടി. ഹൈദ്രാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജിയിലെ വിദഗ്ധ സംഘം ലാബ് സന്ദർശിച്ച് ചോർച്ചയുടെ കാരണം കണ്ടെത്താൻ പരിശോധനകൾ നടത്തിയിരുന്നു.

വടക്കൻ ജില്ലകളിൽ ഇന്ന് രാത്രി മുതൽ ശക്തമായ മഴ പ്രവചിക്കപ്പെട്ടിട്ടുള്ളതിനാൽ ജനങ്ങൾ ജാഗരൂകരായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു

വടക്കൻ ജില്ലകളിൽ ഇന്ന് രാത്രി മുതൽ ശക്തമായ മഴ പ്രവചിക്കപ്പെട്ടിട്ടുള്ളതിനാൽ ജനങ്ങൾ ജാഗരൂകരായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  ഇന്ന് പല സ്ഥലങ്ങളിലും ഉരുൾപൊട്ടലും വെള്ളക്കെട്ടും ഉണ്ടായിട്ടുണ്ട്. എങ്കിലും കാര്യങ്ങൾ നിയന്ത്രണവിധേയമാണ്. അണക്കെട്ടുകളുടെ ജലനിരപ്പ് നിരീക്ഷിക്കാനും വേണ്ട നടപടികൾ കൈക്കൊള്ളാനും ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ശബരിമല തീർത്ഥാടകർക്ക് ജാഗ്രതാ നിർദ്ദേശവും നൽകി.  മഴക്കെടുതി രൂക്ഷമായതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് ഇതുവരെ 95 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നതായി മുഖ്യമന്ത്രി പറഞ്ഞു. 2291 പേരെ ക്യാംപുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. തൃശൂരിലാണ് കൂടുതല്‍ പേരെ മാറ്റിപ്പാര്‍പ്പിച്ചത്. 657 പേരെ ഇവിടെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. കോട്ടയത്താണ് ഏറ്റവും കൂടുതല്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നത്. 21 ക്യാംപുകളിലായി 447 പേരെ ഇവിടെ മാറ്റിപ്പാര്‍പ്പിച്ചു. തിരുവനന്തപുരം ജില്ലയില്‍ രണ്ടു ക്യാംപുകളിലായി 30 പേരെയും പത്തനംതിട്ടയില്‍ 25 ക്യാംപുകളിലായി 391 പേരെയും ആലപ്പുഴയില്‍ അഞ്ചു ക്യാംപുകളിലായി 58 പേരെയും മാറ്റിപ്പാര്‍പ്പിച്ചു. ഇ...

വേങ്ങര പഞ്ചായത്ത് പതിനാലാം വാർഡിൽ ബയോയോഗ്യാസ് പ്ലാന്റ് ഗുണഭോക്താക്കൾക്ക് സ്ഥാപിച്ചു നൽകി

വേങ്ങര ഗ്രാമ പഞ്ചായത്ത്‌ 2022-23 സാമ്പത്തിക വർഷം നടപ്പിലാക്കുന്ന ബയോഗ്യാസ് പ്ലാന്റ് പദ്ധതി 14-ലാം വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വിവിധ ഗുണഭോക്താക്കൾക്ക് നൽകികൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. അലി എ.കെ,മുഹമ്മദ് പാറയിൽ,അൻവർ മാട്ടിൽ, സുഹൈയിൽ, മുജീബ് അരീക്കൻ തുടങ്ങിയവർ പങ്കെടുത്തു. ഇന്ധന ദൗര്‍ലഭ്യം രൂക്ഷമായ, ഊര്‍ജ്ജ പ്രതിസന്ധി  നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാമിന്ന് ജീവിക്കുന്നത്. ഇതിനൊരു പരിഹാരം പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍ കണ്ടെത്തുകയും അവ പരാമാവധി പ്രയോജനപ്പെടുത്തുകയുമാണ്.  സൌരോര്‍ജ്ജം,കാറ്റില്‍ നിന്നുള്ള  ഊര്‍ജ്ജം, ജൈവവസ്തുക്കളില്‍ നിന്നുള്ള  ഊര്‍ജ്ജം എന്നിവ ഈ വിഭാഗത്തില്‍പ്പെടുന്നു. ഇന്ന് നാട്ടിന്‍പുറങ്ങളില്‍ പോലും പാചകത്തിന് വേണ്ടി വളരെ വിലകൂടിയ ദ്രവീകൃത പെട്രോളിയം ഗ്യാസ്(എല്‍ പി ജി) ആണ് ഉപയോഗിക്കുന്നത്.  കൃഷിയും കന്നുകാലി വളര്‍ത്തലും ഒത്തുചേര്‍ന്ന കൃഷിരീതി നിലവിലുള്ള  നമ്മുടെ നാട്ടില്‍ പാചകത്തിനായി ബയോഗ്യാസ് അല്ലെങ്കില്‍ ജൈവവാതകം ഉപയോഗിക്കുകയാണെങ്കില്‍   ചെലവു കുറഞ്ഞതും സുരക്ഷിതവുമായ  ഇന്ധന ലഭ്യത ഉറപ്പു...

മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (03/08/2022) അവധി

മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (03/08/2022) അവധി റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ   പ്രൊഫഷനൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (03/08/2022 )  ജില്ലാകലക്ടർ വി. ആർ പ്രേംകുമാർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ, ഇന്റർവ്യൂ എന്നിവയ്ക്ക് മാറ്റമില്ല. സംസ്ഥാനത്ത് മഴ ശക്തമാവുകയാണ്. അധികൃതര്‍ നല്‍കുന്ന സുരക്ഷ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ ജാഗ്രത തുടരേണ്ട സാഹചര്യമാണിത്. എന്നാല്‍ മഴയുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കും. മഴ മുന്നറിയിപ്പുകളോ ആശങ്കാജനകമായ മറ്റ് സന്ദേശങ്ങളോ കണ്ടാല്‍  വിശ്വാസയോഗ്യമായ കേന്ദ്രത്തിന്‍റെ സഹായത്തോടെ ഉറപ്പു വരുത്തുക. ജാഗ്രത തുടരുക. (പിണറായി വിജയൻ മുഖ്യമന്ത്രി)

മലപ്പുറം ജില്ല കോൺഗ്രസ്സ് കമ്മിറ്റിയുടെ മുൻ അധ്യക്ഷൻ കാളിയത്ത് യു അബൂബക്കർ സാഹിബ്‌ മരണപ്പെട്ടു

മലപ്പുറം ജില്ല കോൺഗ്രസ്സ് കമ്മിറ്റിയുടെ മുൻ അധ്യക്ഷനും രാഷ്ട്രീയ സാംസ്ക്കാരിക മേഖലകളിൽ പതിറ്റാണ്ടുകയുടെ പാരമ്പര്യവുമുള്ള കാളിയത്ത് യു അബൂബക്കർ സാഹിബ്‌ മരണപ്പെട്ടു  85 വയസായിരുന്നു. മലപ്പുറം ജില്ലയിൽ കോൺഗ്രസ് കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച നേതാവായിരുന്നു യു. അബുബക്കർ. പൊന്നാനി സ്വദേശിയാണ്.

മഴ ശക്തമായതിനാൽ അണകെട്ടുകളിലെയും നദികളിലെയും ജലനിരപ്പ് ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്

മഴ ശക്തമായതിനാൽ അണകെട്ടുകളിലെയും നദികളിലെയും ജലനിരപ്പ് ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. കേന്ദ്ര ജല കമ്മീഷൻ ഇന്നു രാവിലെ 8 മണിയ്ക്ക് (02.08.2022,8:00AM) നൽകിയ മുന്നറിയിപ്പു പ്രകാരം നെയ്യാർ (അരുവിപ്പുറം), കരമന (വെള്ളക്കടവ്), പമ്പ (മാടമൺ), പമ്പ (മാലക്കര), മണിമല (പുലകയർ) എന്നി നദികൾ ഡെയ്ഞ്ചർ ലവൽ (Danger Level) കവിഞ്ഞു. അച്ചൻകോവിൽ (തുമ്പമൺ), കാളിയാർ (കലമ്പുർ), തൊടുപുഴ (മണക്കാട്),  മീനച്ചിൽ(കിടങ്ങൂർ) എന്നി നദികൾ വാണിംഗ് ലവലും (Warning Level) കവിഞ്ഞു. ഇന്നു 11 മണിയ്ക്ക് ലഭിച്ച റിപ്പോർട്ട് പ്രകാരം ലോവർ പെരിയാർ (ഇടുക്കി), കല്ലാർകുട്ടി (ഇടുക്കി), പൊന്മുടി (ഇടുക്കി), ഇരട്ടയാർ (ഇടുക്കി), കുണ്ടള (ഇടുക്കി), പൊരിങ്ങല്കുത് (തൃശൂർ), മൂഴിയാർ (പത്തനംതിട്ട) എന്നീ  കേരള സംസ്ഥാന വൈദ്യതി ബോർഡിൻറെ കീഴിലുള്ള അണക്കെട്ടുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജലസേചനത്തിന്റെ കീഴിലുള്ള നെയ്യാർ അണക്കെട്ടിന് ബ്ലൂ അലെർട് പ്രഖ്യാപിച്ചിരിക്കുന്നു. മീങ്കര (പാലക്കാട്), മംഗലം (പാലക്കാട് അണകെട്ടുകൾക്കു നിലവിൽ ഓറഞ്ച് അലെർട്ടും പ്രഖ്യാപിച്ചു. മലങ്കര (ഇടുക്കി), ശിരുവാണി (പാലക്കാട്), കുറ്റിയാടി (കോഴിക...

സംസ്ഥാനത്ത് ഒരാൾക്ക് കൂടി കുരങ്ങുവസൂരി സ്ഥിരീകരിച്ചു. ഇയാൾ തിരൂരങ്ങാടിയിൽ ചികിത്സയിലാണ്.

ജില്ലയിൽ ഒരാൾക്ക് കൂടി കുരങ്ങു വസൂരി; അരീക്കോട് സ്വദേശിക്കാണ് സ്ഥിരീകരിച്ചത് സംസ്ഥാനത്ത് ഒരാൾക്ക് കൂടി കുരങ്ങുവസൂരി സ്ഥിരീകരിച്ചു. യുഎഇയിൽ നിന്നെത്തിയ അരീക്കോട് സ്വദേശിക്കാണ് കുരങ്ങുവസൂരി സ്ഥിരീകരിച്ചത്. 30 വയസ്സുകാരനായ ഇയാൾ തിരൂരങ്ങാടി യിൽ ചികിത്സയിലാണ്. ജൂലൈ 27നാണ് ഇയാൾ കോഴിക്കോട് വിമാനത്താവളത്തിലെത്തിയത്. യുവാവിന്റെ സമ്പർക്ക പട്ടികയിലുള്ള മാതാവും മറ്റ് ബന്ധുക്കളും നിരീക്ഷണത്തിലാണ്. യുവാവിന് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയപ്പോഴാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. നിലവിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ കുരങ്ങുവസൂരി കേസാണിത്.

ഇന്ന് 10 ജില്ലകളിൽ റെഡ് അലേർട്ട്; ജാഗ്രത തുടരുക kerala rain latest news

ഇന്ന് 10 ജില്ലകളിൽ റെഡ് അലേർട്ട്; ജാഗ്രത തുടരുക ---- അതിതീവ്ര മഴയ്ക്കുള്ള സാധ്യത മുൻനിർത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നു (ഓഗസ്റ്റ് 2 ) 10 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണു റെഡ് അലേർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർകോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്ര മഴ നാളെയും മറ്റന്നാളും (ഓഗസ്റ്റ് 03, 04) കൂടി തുടരുമെന്നും മുന്നറിയിപ്പിൽ പറയുന്നു. നാളെ (ഓഗസ്റ്റ് 03) ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും മറ്റന്നാൾ (04 ഓഗസ്റ്റ്) എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ  204.5 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർഗോഡ് ജില്ല...

എറണാകുളം ലോ കോളേജിൽ പഠിക്കുന്ന 21 വയസ്സുകാരി ആൻ മേരി കഴിഞ്ഞ 8 മാസമായി ബസ്സ്‌ ഓടിച്ചു കൊണ്ടാണ് ഞായറാഴ്ചകളിൽ ഒഴിവു വേളകളിൽ ആനന്ദകരമാക്കുന്നത്....

കൊച്ചിയിലെ പുതിയ  കൊച്ചുമിടുക്കി...!!! എറണാകുളം ലോ കോളേജിൽ പഠിക്കുന്ന 21 വയസ്സുകാരി ആൻ മേരി കഴിഞ്ഞ എട്ടു മാസമായി തന്റെ  ഞായറാഴ്ചകൾ  ചെലവഴിക്കുന്നത് മറ്റുള്ള കൂട്ടുകാരെ  പോലെ അല്ല...കാക്കനാട് പെരുമ്പടപ്പ് റൂട്ടിൽ ഹെയ്ഡേ എന്ന ബസ്സ്‌ ഓടിച്ചു കൊണ്ടാണ് ഞായറാഴ്ചകളിൽ  ഒഴിവു വേളകളിൽ ആനന്ദകരമാക്കുന്നത്.... സിറ്റിയിലെ തിരക്കിനിടയിലും മറ്റുള്ള ഡ്രൈവർമാരെ പോലെ അനായാസമായി  ബസ്സ്‌  ഓടിക്കാൻ ആൻ മേരിക്ക് ഒരു പ്രത്യേക  കഴിവാണ്... പഠന തിരക്കിനിടയിലും തന്റെ  ഇഷ്ട ഹോബിയായ  ബസ് ഡ്രൈവിങ് ഒരുപോലെ സമയം  കണ്ടെത്തി ജീവിതം  ആസ്വദിക്കുകയാണ് ആൻ  മേരി... കൊച്ചിയിലെ പോലെ തിരക്കുള്ള  ഒരു സിറ്റിയിൽ ബസ് ഓടിക്കുക എന്നത് തന്നെ  ശ്രമകരമായ  ഒരു കാര്യമാണെന്ന് പയറ്റി തെളിഞ്ഞ ഡ്രൈവർമാർ പോലും സമ്മതിക്കുമ്പോൾ ആൻ  മേരിക്കിത് ഹോബി എന്നതിലുപരി  ഒരു ജനസേവനം  കൂടിയാണ്...ഞായറാഴ്ച  ഒരു മുഴുവൻ ദിന ഡ്രൈവർ  ഡ്യൂട്ടി എടുക്കുന്ന ആൻ  മേരി പ്രതിഫലമായി  ഒരൊറ്റ രൂപ  പോലും വാങ്ങിക്കാറില്ല എന്നറിയുമ്പോൾ ചിലര...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

കോട്ടക്കലിൽ തെരുവുനായ വീട്ടിനകത്ത് കയറി ഉറങ്ങിക്കിടന്ന കുട്ടിയെ കടിച്ചു

കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.

SIR -2025- വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി BLO നമുക്ക് തരുന്ന Form എങ്ങനെ പൂരിപ്പിക്കണം എന്നുള്ളതാണ് ചുവടെ ചേർക്കുന്നത്. വളരെ ലളിതമാണ്. എന്നാൽ സൂക്ഷിക്കേണ്ടതുമാണ്

🗳️ Enumeration Form Fill ചെയ്യുന്നതിനുള്ള ഒരു മാതൃക form കൂടി ഇതോടൊപ്പം ചുവടെ ചേർക്കുന്നുണ്ട്. 🔹 *ഘട്ടം 1 : ഫോട്ടോയ്ക്ക് താഴെ എഴുതേണ്ട അടിസ്ഥാന വിവരങ്ങൾ* ഫോട്ടോയുടെ താഴെ താഴെപ്പറയുന്ന വിവരങ്ങൾ വ്യക്തമായി (capital letters ആയി) രേഖപ്പെടുത്തുക: 1️⃣ ജനന തീയതി (Date of Birth) 2️⃣ ആധാർ നമ്പർ (Aadhaar Number) 3️⃣ മൊബൈൽ നമ്പർ (Mobile Number) 4️⃣ പിതാവിൻ്റെ പേര് (Father’s Name) – EPIC (വോട്ടേഴ്‌സ് തിരിച്ചറിയൽ കാർഡ് ) നമ്പറോടുകൂടി 5️⃣ മാതാവിൻ്റെ പേര് (Mother’s Name) – EPIC നമ്പറോടുകൂടി 6️⃣ പങ്കാളിയുടെ പേര് (Spouse’s Name) – EPIC നമ്പറോടുകൂടി 🔹 *ഘട്ടം 2:* *വോട്ടർ 2002ലെ SIR-ൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.*  2002 ലെ Special Summary Revision (SIR) പട്ടിക പരിശോധിച്ച് വോട്ടർ അതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പാക്കുക. ഇത് അനുസരിച്ച് താഴെ പറയുന്ന രണ്ടിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക. 🔹 *Case 1: വോട്ടർ 2002ലെ SIR-ൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, ഫോമിൻ്റെ ഇടത് വശത്തുള്ള കോളം പൂരിപ്പിക്കുക.* പൂരിപ്പിക്കേണ്ട വിവരങ്ങൾ: 1️⃣ വോട്ടറുടെ പേര് (Name of Voter) 2️⃣ EPIC നമ്പർ 3️⃣ ബന്ധുവിൻ്റ...

തെരുവുനായ ആക്രമണ ഇരകള്‍ക്ക് നഷ്ടപരിഹാരം: 56 പരാതികള്‍ പരിഗണിച്ചു

 മലപ്പുറം ജില്ലയില്‍ തെരുവുനായ ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി സമര്‍പ്പിച്ച 56 ഹര്‍ജികള്‍ പരിഗണിച്ചു. ജില്ലാ നിയമസേവന അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ മെഡിക്കല്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സ്ട്രേ ഡോഗ് വിക്ടിം കോമ്പന്‍സേഷന്‍ റെക്കമെന്‍ഡേഷന്‍ കമ്മിറ്റി (എസ്.ഡി.വി.സി.ആര്‍.സി)യുടെ ആദ്യ സിറ്റിങിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്.  മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അതോറിറ്റി സെക്രട്ടറി എം. ഷാബിര്‍ ഇബ്രാഹിം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സക്കറിയ്യ എന്നിവര്‍ പങ്കെടുത്തു. കേരള ഹൈക്കോടതിയുടെ ഡബ്ല്യൂ.പി. നമ്പര്‍ 45100/2024 പ്രകാരമുള്ള ഉത്തരവനുസരിച്ച് തെരുവുനായ ആക്രമണം മൂലമുള്ള അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നത് ഈ കമ്മിറ്റിയാണ്. തെരുവുനായ ആക്രമണത്തിന് ഇരയായവര്‍ക്ക് മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റിയിലോ താ...

ചോട്ട വാള മീൻ chotta vala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

ചെമ്മാട് മമ്പുറം ബൈപ്പാസിൽ അലുമിനിയം ഫാബ്രിക്കേഷൻ ഷോപ്പിന്ന് തീ പിടിച്ചു VIDEO

ചെമ്മാട് മമ്പുറം ബൈപ്പാസിൽ  അലുമിനിയം ഫാബ്രിക്കേഷൻ  ഷോപ്പിലാണ്   തീ പിടിച്ചിരിക്കുന്നു നാട്ടുകാരും സന്നദ്ധ   പ്രവർത്തകരും  തീ  അണ്ണ ക്കാനുള്ള ശ്രമത്തിൽ. താനൂർ ഫയർഫോഴ്സ് എത്തി 

പുഴയോരത്തെ കുഴിയിൽ മുള്ളൻ പന്നി വീണ് കിടക്കുന്നു

കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു

 പരപ്പനങ്ങാടി▪️കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു  സുഹൃത്ത് വെട്ടിയ ആയുധവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ചെമ്മാട് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയ (61) നാണ് വെട്ടേറ്റത് ഇയാളെ ആക്രമിച്ച ചിറമംഗലം തിരിച്ചിലങ്ങാടി  പള്ളി പുറത്ത് മുഹമ്മദ് എന്ന ആദംബാവ (69) പരപ്പനങ്ങാടി പോലീസിൽ വെട്ടാൻ ഉപയോഗിച്ച ആയുധവുമായി കീഴടങ്ങി. ശരീരമാസകലം വെട്ടേറ്റ കോയയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നില ഗുരുതരമാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

ഇരു കമ്മ്യൂണിസ്റ്റ്‌ പാർട്ടികളും ജനങ്ങളെ വഞ്ചിക്കുന്നു.വെൽഫെയർ പാർട്ടി

വേങ്ങര : പി എം ശ്രീ പദ്ധതിക്ക് വേണ്ടി കരാർ ഒപ്പിട്ടത്തിലൂടെ കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെ അഭിമാനകരമായ പൈതൃകം ഇടത് സർക്കാർ തകർത്തിരിക്കുകയാണെന്നു വെൽഫെയർ പാർട്ടി വേങ്ങര പഞ്ചായത്ത്‌ കമ്മിറ്റി അഭിപ്രായപ്പെട്ടു. സഹമന്ത്രമാർ, ഘടക കക്ഷികൾ, സ്വന്തം പാർട്ടിയുടെ ദേശീയ സെക്രട്ടറി പോലും അറിയാതെ സ്വകാര്യമായി ഒപ്പിട്ട നടപടി കേരള ജനതയോടുള്ള വെല്ലുവിളിയാണെന്നും സംഘ പരിവാറിന് പൂർണമായും കീഴടങ്ങലാണെന്നും ഇതിനെതിരെ കേരള മനസാക്ഷി ഉണരണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട കേരള സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചു വേങ്ങര ടൗണിൽ വെൽഫെയർ പാർട്ടി പ്രതിഷേധ പ്രകടനം നടത്തി. ഹൈസ്കൂൾ പരിസരത്ത് നിന്നാരംഭിച്ച പ്രകടനം വേങ്ങര ബസ്സ് സ്റ്റാൻഡിനു മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം പാർട്ടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബഷീർ പുല്ലമ്പലവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ കുഞ്ഞാലി മാസ്റ്റർ, ട്രഷറർ അഷ്‌റഫ്‌ പാലേരി, പഞ്ചായത്ത്‌ സെക്രട്ടറി കുട്ടി മോൻ, പ്രവാസി വെൽഫെയർ പതിനിധി വി. ടി. മൊയ്‌ദീൻ കുട്ടി എന്നിവർ സംസാരിച്ചു. അലവി എം. പി, യൂസുഫ് കുറ്റാളൂർ, പി പി അബ്ദുൽ റഹ്മാൻ, ചെമ്പൻ അബ്ദുൽ മജീദ്...

പതിനാലാം വാർഡിൽ തെങ് കൃഷിക്ക് ജൈവ വളം വിതരണം ചെയ്തു

വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

പുള്ളി വരാൽ, ചെറുമീൻ, ചേറാൻ എന്നിപേരുകളിൽ അറിയപ്പെടുന്ന മത്സ്യം FISHinKERALA

പുള്ളിവരാൽ(Bullseye snakehead).  ശാസ്ത്രീയനാമം:(Channa marulius ) നമ്മുടെ പുഴകളിലും പടങ്ങളിലും തൊടുകളിലും കാണപ്പെടുന്ന വരാൽ കുടുംബത്തിലെ ഒരു മത്സ്യമാണിത്, ഈ മത്സ്യത്തെ ചെറുമീൻ, പുള്ളിവരാൽ, ചേറാൻ എന്നൊക്കെ പലസ്ഥലങ്ങളിലും വിളിക്കാറുണ്ട് കൃഷിക്ക് വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ കൂടുതലായി ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഈ മീനുകൾക്ക് സാധിക്കും. മറ്റു മത്സ്യങ്ങളെ അപേക്ഷിച്ച് ഇവ വളരെ വേഗം വളരുന്നു.മാംസാവശിഷ്ടങ്ങളും ചെറുമീനുകളേലെയും, ചെറു പ്രാണികളെയും, തവളയെയും ഈ മീൻ ഭക്ഷിക്കും. ചെറു മീനുകൾ, തവള, ചെറു പ്രാണികൾ  എന്നിവയെ ചുണ്ടയിൽ കോർത്ത്‌ഇട്ടും  ഫ്രോഗ് ലൂർ ഉപയോഗിച്ചും ഈ മത്സ്യങ്ങളെ വേഗത്തിൽ പിടിക്കാൻ കഴിയും, പാടങ്ങളിലെ ചെറുകുഴികൾ വറ്റിച്ചും ഈ മത്സ്യങ്ങളെ പിടിക്കാറുണ്ട്. ഭക്ഷണയോഗ്യമായ ഈ മത്സ്യത്തിന്ന് നല്ല ടെസ്റ്റാണ്  അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fi...