ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

നീന്തൽ സർട്ടിഫിക്കറ്റ് കൊടുക്കുന്നത് താത്കാലികമായി നിർത്തിവെച്ചു. നാളെ മുതൽ നീന്തൽ പ്രാവീണ്യ പരിശോധന ഉണ്ടായിരിക്കുന്നതല്ല

നീന്തൽ സർട്ടിഫിക്കറ്റ് കൊടുക്കുന്നത് താത്കാലികമായി നിർത്തിവെച്ചതായി അറിയിച്ചിട്ടുണ്ട് . നാളെ മുതൽ നീന്തൽ പ്രാവീണ്യ പരിശോധന ഉണ്ടായിരിക്കുന്നതല്ല അറിയിപ്പ്  എസ്എസ്എൽസി പരീക്ഷ പാസായി തുടർപഠനത്തിന് തയ്യാറായി നിൽക്കുന്ന  വിദ്യാർഥികൾക്ക് ബോണസ് മാർക്ക് നൽകുന്ന നീന്തൽ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന വന്നതോടുകൂടി ആശയക്കുഴപ്പത്തിലായ സ്പോർട്സ് കൗൺസിൽ താൽക്കാലികമായി സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന്റെ ഭാഗമായി നീന്തൽടെസ്റ്റ് നിർത്തി വച്ചിരിക്കുന്നു എന്നാണ് അനൗദ്യോഗികമായ അറിയിപ്പ് ലഭിച്ചത്, ആയതിനാൽ നാളെ നീന്തികാണിക്കാൻ പോകുന്ന വിദ്യാർത്ഥികൾ നാളത്തെ പത്ര റിപ്പോർട്ട് അടിസ്ഥാനത്തിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുക. ഇപ്ഡേറ്റ് സംസ്ഥാന സ്പോർട്സ് കൗൺസിൽ സെക്രട്ടറിയുടെ  നിർദ്ദേശപ്രകാരം   ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നീന്തൽ പ്രാവീണ്യ പരിശോധന നിർത്തിവെച്ചിരിക്കുന്നു. നാളെയും മറ്റന്നാളുമായി (01/07/2022, 02/07/2022) പൊന്മളയിലെയും മേൽമുറിയിലെയും  നീന്തൽ കുളങ്ങളിലായി തീരുമാനിച്ചിരുന്ന നീന്തൽ പ്രാവീണ്യ പരിശോധന ഉണ്ടായിരിക്കുന്നതല്ല. സെക്...

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

*പ്രഭാത വാർത്തകൾ* 2022 | ജൂൺ 29 | ബുധനാഴ്ച | 1197 |  മിഥുനം 15 |  തിരുവാതിര 1443ദുൽഖഅദ് 29 🌹🦚🦜➖➖➖➖ ◼️സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ചൂടേറിയ ചര്‍ച്ച. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രമേയം സഭ വോട്ടിനിട്ടു തള്ളി. പ്രതിപക്ഷത്തെയും സംഘപരിവാറിനേയും കടന്നാക്രമിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വര്‍ണക്കടത്തു കേസില്‍ തന്റെ കൈകള്‍ ശുദ്ധമാണെന്നും ഗൂഡാലോചനയുണ്ടെന്നും വാദിച്ചു. ശുദ്ധമെങ്കില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പ്രതിപക്ഷവും ഭരണപക്ഷവും ആരോപണ പ്രത്യാരോപണങ്ങളുമായി നിയമസഭയെ ഇളക്കി മറിച്ചു. ചൂടേറിയ ചര്‍ച്ച നടക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സഭയില്‍ ഉണ്ടായിരുന്നില്ല. ◼️മകള്‍ക്കെതിരേ ആക്ഷേപമുന്നയിച്ച മാത്യു കുഴല്‍നാടന്‍ എംഎല്‍എയോട് ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 'മകളെക്കുറിച്ചു പറഞ്ഞാല്‍ ഞാനങ്ങ് കിടുങ്ങി പോകുമെന്നാണോ വിചാരമെന്ന് മുഖ്യമന്ത്രി ചോദിച്ചു. അതിന് വേറെ ആളെ നോക്കണം. ചര്‍ച്ചയില്‍ രാഷ്ട്രീയമായി കാര്യങ്ങള്‍ പറയണം. വീട്ടിലിരിക്കുന്നവരെ വ...

പ്ലസ് ടു പരീക്ഷ അറബിയിൽ 200ൽ 200 മാർക്കും നേടി ടി. അനുമിത്ര

പ്ലസ് ടു പരീക്ഷ അറബിയിൽ 200ൽ 200 മാർക്കും നേടി മലപ്പുറം ജില്ലയിലെ എടവണ്ണ ചാത്തലൂർ സ്വദേശി ടി. അനുമിത്ര. എടവണ്ണ ജാമിഅ നദ്‌വിയ്യ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഹ്യുമാനിറ്റീസ് വിദ്യാർഥിനിയാണ്. എടവണ്ണ ചാത്തലൂർ സ്വദേശി സുരേഷ് ബാബു-ദിവ്യ ദമ്പതികളുടെ മകളായ അനുമിത്ര 92 ശതമാനം മാർക്കാണ് പ്ലസ് ടുവിന് കരസ്ഥമാക്കിയത്. അറബി അക്ഷരങ്ങൾ പഠിച്ചു തുടങ്ങിയത് പ്ലസ് വണ്ണിന്ന് ചേർന്നത് മുതലാണ് എന്നിട്ടും ഈ വിജയം നേടിയെടുക്കാൻ കഴിഞ്ഞു 

ഗണേഷ്‌കുമാർ MLA ക്ക് അമ്മ ജനറൽ സെക്രട്ടറി ശ്രീ.ഇടവേള ബാബുവിൻ്റെ തുറന്ന മറുപടി..

ശ്രീമാൻ കെ.ബി ഗണേഷ്‌കുമാർ MLA ക്ക് അമ്മ ജനറൽ സെക്രട്ടറി ശ്രീ.ഇടവേള ബാബുവിൻ്റെ തുറന്ന മറുപടി.. ബഹുമാനപ്പെട്ട ശ്രീ. കെ. ബി. ഗണേഷ്കുമാർ,  26.06.2022 ൽ നടന്ന " അമ്മ" ജനറൽ ബോഡി മീറ്റിംഗിന് ശേഷം, പത്രസമ്മേളനത്തിൽ, "അമ്മ" ഒരു ക്ലബ്ബ് ആണ് എന്ന് ഞാൻ പറഞ്ഞതിനെ വിമർശിച്ചു കൊണ്ടുള്ള താങ്കളുടെ പ്രസ്താവനകൾ ശ്രദ്ധയിൽപ്പെട്ടതുകൊണ്ടാണ് ഈ കത്ത് എഴുന്നത്.  ക്ലബ്ബ് എന്നത് ഒരു മോശം വാക്കായി ഞാൻ കരുതുന്നില്ല. CLUB എന്ന വാക്കിന് " AS ASSOCIATION DEDICATED TO A PARTICULAR INTREST OR ACTIVITY " എന്നാണ് അർത്ഥം.   WIKIPEDIDIA യിൽ പറയുന്നത് :- A club is an association of people united by a common interest or goal. A service club, for example, exists for voluntary or charitable activities. There are clubs devoted to hobbies and sports, social activities clubs, political and religious clubs, and so forth. ആ അർത്ഥത്തിൽ അംഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടുകൊണ്ട് നടത്തുന്ന ഒരു പ്രസ്ഥാനം എന്ന നിലക്ക് "അമ്മ" ഒരു ക്ലബ്ബ് തന്നെയല്ലേ  ? അത്രയേ ഞാൻ ഉദ്ദേശിച്ചിട്ടുള്...

വേങ്ങര CHC യിൽ കിടത്തിച്ചികിൽസ ഉടൻ പുനരാരംഭിക്കും

വേങ്ങര CHC യിൽ കിടത്തിച്ചികിൽസ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ബ്ബോക്ക് പ്രതിനിധി സംഘം  ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.രേണുകയെ സന്ദർശിച്ചു. വേങ്ങര ആസ്പത്രിയിൽ കിടത്തിച്ചികിൽസ ഉടൻ തുടങ്ങാൻ പ്രതിനിധിസംഘത്തിന്റെ  സാന്നിദ്ധ്യത്തിൽ CHC യിലെ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.ഈ ആവശ്യം ഉന്നയിച്ച് എം.എൽ.എയും ബ്ലോക്കും നിരന്തരം സമ്മർദ്ദം ചെലുത്തി വരികയായിരുന്നു.പുതിയ തീരുമാനം നിരവധി പാവപ്പെട്ട രോഗികൾക്ക് ആശ്വാസം പകരും

ചരിത്രമുറങ്ങുന്ന 'വലിയ കിണര്‍' ഇനി പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകം

കൊച്ചി രാജവംശത്തിന്റെ അവശേഷിക്കുന്ന സ്മാരകങ്ങളിലൊന്നായ മലപ്പുറം പെരുമ്പടപ്പ് പഞ്ചായത്തിലെ മാലിന്യങ്ങൾ നിക്ഷേപിച്ച് നശിപ്പിച്ച വലിയ കിണർ സംസ്ഥാന പുരാവസ്തു വകുപ്പ് വീണ്ടെടുത്തു. കേരളത്തിന്റെ സാമൂഹികചരിത്രത്തില്‍ സുപ്രധാനമായ ഒരേടാണ്‌ പെരുമ്പടപ്പ്‌ സ്വരൂപം. ഒരുകാലത്ത് കൊച്ചി രാജാക്കൻമാർ വാണിരുന്ന ഇടമാണ് മലപ്പുറം ജില്ലയിലെ വന്നേരി. ഇവിടെയാണ് ''വന്നേരി ചിത്രകൂടം” സ്ഥിതി ചെയ്തിരുന്നതെന്നു കരുതപ്പെടുന്നു. രാജകൊട്ടാരത്തിന്റെ അന്ത:പുരത്തില്‍ സ്ഥിതിചെയ്തിരുന്നതെന്നു കരുതുന്ന വലിയൊരു കിണറാണ് വര്‍ഷങ്ങളായി മാലിന്യം നിറഞ്ഞു മൂടപ്പെട്ടത്. അവിടേയ്ക്കായാണ്‌ ഏഴു വര്‍ഷം മുമ്പ്‌ കേരളാ പുരാവസ്തു വകുപ്പിലെ സീനിയര്‍ ആര്‍ക്കിയോളജിസ്റ്റും കോഴിക്കോട്‌ പഴശ്ശിരാജാ മ്യൂസിയത്തിന്റെ ഇപ്പോഴത്തെ മേധാവിയുമായ കെ. കൃഷ്ണരാജിന്റെ ശ്രദ്ധ ചെന്നെത്തിയത്‌. കാടുകയറി മണ്ണും മാലിന്യങ്ങളും നിറഞ്ഞ കിണറിന്റെ ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്ത്‌ പുരാവസ്തു വകുപ്പിന്റെ അനുമതിയോടെ അതിന്റെ പുനരുദ്ധാരണത്തിനായി ഇറങ്ങിപ്പുറപ്പെടുകയായിരുന്നു കൃഷ്ണരാജ്‌. തമിഴ്‌നാട്ടില്‍ നിന്നും വിദഗ്ദ്ധരായ തൊഴിലാളികളെ വരുത്തി മണ്ണും മാലിന...

സംസ്ഥാനത്ത് മാസ്‌ക് നിർബന്ധം; ധരിച്ചില്ലെങ്കിൽ പിഴ

*⭕️സംസ്ഥാനത്ത് വീണ്ടും മാസ്‍ക് നിർബന്ധമാക്കി, പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും മാസ്‍ക് ധരിച്ചില്ലെങ്കിൽ പിഴ  തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മാസ്‍ക് നിർബന്ധമാക്കി. പൊതുസ്ഥലങ്ങളിലും ആൾക്കൂട്ടത്തിനിടയിലും ജോലി സ്ഥലത്തും മാസ്‍ക് നിർബന്ധമാണ്. വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും മാസ്‍ക് ധരിക്കണം. മാസ്ക് ധരിക്കാതെ എത്തുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നും സർക്കാർ പുറത്തിറക്കിയ ഉത്തരവിലുണ്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് ഇക്കാര്യം വ്യക്തമാക്കി സർക്കുലർ ഇറക്കിയത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുന്നത് കണക്കിലെടുത്താണ് സർക്കാർ വീണ്ടും മാസ്‍ക് നിർബന്ധമാക്കിയിട്ടുള്ളത്. കേസെടുക്കാൻ പോലിസിനു നിർദ്ദേശം നൽകി കൊവിഡ് വ്യാപനം കൂടിയ ആദ്യഘട്ടങ്ങളിൽ സംസ്ഥാനത്ത് മാസ്‍ക് നിർബന്ധമാക്കിയിരുന്നു. മാസ്‍ക് ധരിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്തിരുന്നു.

കാസർഗോഡ് നേരിയ ഭൂചലനം; അനുഭവപ്പെട്ടു

കാസർഗോഡ് നേരിയ ഭൂചലനം; വിഡിയോ കാസർഗോഡ് നേരിയ ഭൂചലനം. പാണത്തൂർ, കല്ലെപ്പള്ളി, പനത്തടി, റാണിപുരം തുടങ്ങിയ സ്ഥലങ്ങളിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. രാവിലെ 7.45 നാണ് ശബ്ദത്തോടെ ചെറിയ പ്രകമ്പനം അനുഭവപ്പെട്ടത്. ദക്ഷിണ കന്നഡയിലെ സുള്ള്യയിൽ ഇന്ന് രാവിലെ ഉണ്ടായ ഭൂചലനം കാസർകോട്ടും അനുഭവപ്പെട്ടു. സുള്ള്യയിൽ നിന്ന് തെക്കു കിഴക്ക് 9.6 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം എന്ന് ജർമൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭൂകമ്പ നിരീക്ഷകർ അറിയിച്ചു. രാവിലെ 7:45നാണ് 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. അഞ്ച് കിലോമീറ്റർ താഴ്ചയിലാണ്  ഭൂചലനം ഉണ്ടായതെന്നാണ് ആണ് നിരീക്ഷണം. കാസർകോടും നേരിയ തോതിൽ ചലനം അനുഭവ പ്പെട്ടു.  പാണത്തൂർ, കല്ലെപ്പള്ളി, പനത്തടി, റാണിപുരം തുടങ്ങിയ സ്ഥലങ്ങളിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. രാവിലെ 7.45 നാണ് ശബ്ദത്തോടെ ചെറിയ പ്രകമ്പനം അനുഭവപ്പെട്ടത്
പ്രഭാത വാർത്തകൾ 2022 | ജൂൺ 28 | ചൊവ്വാഴ്ച | 1197 |  മിഥുനം 14 |  മകീര്യം 1443ദുൽഖഅദ് 28 🌹🦚🦜➖➖➖➖ ◼️2016 ലെ ദുബായ് യാത്രയില്‍ ബാഗേജ് എടുക്കാന്‍ മറന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയിലെ ആരോപണം തള്ളിയത്. അങ്ങനെയൊരു ബാഗേജ് തന്നെ ഇല്ലാത്തതിനാല്‍ കറന്‍സി കടത്തി എന്ന ചോദ്യം ഉദിക്കുന്നില്ലെന്നും മുഖ്യമന്ത്രിയുടെ മറുപടിയില്‍ പറയുന്നു. ◼️സുപ്രീകോടതിയുടെ ബഫര്‍സോണ്‍ വിധിക്കെതിരെ റിവ്യു ഹര്‍ജി നല്‍കുമെന്ന് മുഖ്യമന്ത്രി. അഡ്വക്കറ്റ് ജനറലുമായി ചര്‍ച്ച നടത്തുകയാണ്. ഇക്കോ സെന്‍സിറ്റീവ് സോണ്‍ ഒരു കിലോമീറ്റര്‍ വരെയാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടത് ജനവാസ കേന്ദ്രങ്ങളെ സംരക്ഷിക്കാനാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. ബഫര്‍സോണ്‍ വിഷയത്തില്‍ നടപടിയെടുക്കേണ്ട സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യാതിരിക്കേയാണ് എസ്എഫ്ഐ പ്രര്‍ത്തകര്‍ ആ വിഷയം ഉന്നയിച്ച് രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ചത്. ◼️മഹാരാഷ്ട്രയില്‍ വിമത എംഎല്‍എമാര്‍ക്കെതിരേ ഡെപ്യൂട്ടി സ്പീക്കര്‍ നല്‍കിയ ...

മരിച്ച ഭർത്താവിനൊപ്പം ജീവനോടെ സംസ്‌കരിച്ച ശേഷം ഉക്രേനിയൻ ശവക്കുഴിയിൽ പുരുഷനെയും സ്ത്രീയെയും ഒരുമിച്ച് കണ്ടെത്തി...!!

മരിച്ച ഭർത്താവിനൊപ്പം ജീവനോടെ സംസ്‌കരിച്ച ശേഷം ഉക്രേനിയൻ🇺🇦 ശവക്കുഴിയിൽ പുരുഷനെയും സ്ത്രീയെയും ഒരുമിച്ച് കണ്ടെത്തി...!! "മൂവായിരം വർഷത്തെ സ്നേഹനിർഭരമായ ആലിംഗനത്തിനായി പരമമായ ത്യാഗം സഹിച്ച ഭാര്യ" ഉക്രെയ്‌നിലെ ഒരു ശവക്കുഴിയിൽ 3,000 വർഷമായി ഒരു പുരാതന പുരുഷനെയും സ്ത്രീയെയും സ്നേഹപൂർവ്വം ആലിംഗനം ചെയ്ത നിലയിൽ കണ്ടെത്തി. അടുത്ത ലോകത്തേക്ക് ഭർത്താവിനെ അനുഗമിക്കുന്നതിനായി സ്ത്രീയെ ജീവനോടെ കുഴിച്ചിടുകയായിരുന്നു, പുരാവസ്തു ഗവേഷകർ വിശ്വസിക്കുന്നു. സ്ത്രീ മരിച്ചിരുന്നെങ്കിൽ ഇത്രയും സ്‌നേഹനിർഭരമായ നിലയിൽ മൃതദേഹം സ്ഥാപിക്കാൻ സാധിക്കില്ലെന്ന് പോസ്റ്റ്‌മോർട്ടം വിദഗ്ധർ പറയുന്നു. മരിക്കാനും ഭർത്താവിനൊപ്പം സംസ്‌കരിക്കാനുമാണ് യുവതി തീരുമാനിച്ചതെന്നാണ് വിദഗ്ധർ പറയുന്നത്.  കുഴിമാടത്തിൽ കയറി അടുത്തിടെ മരിച്ച പങ്കാളിയെ കെട്ടിപ്പിടിച്ച് വിഷം കുടിച്ചിരിക്കാമെന്ന് അവർ വിശ്വസിക്കുന്നു. അസാധാരണമായ ശ്മശാനത്തിൽ ദമ്പതികൾ വെങ്കലയുഗം മുതൽ ശാശ്വതമായ പ്രണയത്തിൽ ഒരുമിച്ച് നിൽക്കുന്നതായി കണ്ടു. പടിഞ്ഞാറൻ ഉക്രെയ്നിലെ ടെർനോപിൽ നഗരത്തിന് തെക്ക് പെട്രികിവ് ഗ്രാമത്തിന് സമീപമാണ് ചരിത്രാതീത വൈസോത്സ്കായ - അല...

ഇന്നത്തെ വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ today news

പ്രഭാത വാർത്തകൾ 2022 | ജൂൺ 27 | തിങ്കളാഴ്ച | 1197 |  മിഥുനം 13 |  രോഹിണി 1443ദുൽഖഅദ് 27 🌹🦚🦜➖➖➖➖ ◼️മഹാരാഷ്ട്രയിലെ ഏക്നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള വിമത ശിവസേന എംഎല്‍എമാര്‍ അയോഗ്യരാക്കുന്നതിന് എതിരെയുള്ള ഹര്‍ജി സുപ്രിം കോടതിയില്‍  നല്‍കി. ഹര്‍ജി സുപ്രീം കോടതി ഇന്നു പരിഗണിക്കും. വിമതര്‍ക്കു വേണ്ടി ഹരീഷ് സാല്‍വെയും ഉദ്ധവ് താക്കറെയ്ക്കു വേണ്ടി മനു അഭിഷേക് സിംഗ്‌വിയും വാദിക്കും. വിമത എംഎല്‍എമാര്‍ക്ക് കേന്ദ്ര സേന സുരക്ഷ ഏര്‍പ്പെടുത്തി. സംസ്ഥാന പോലീസ് സുരക്ഷ നല്‍കണമെന്ന് ഗവര്‍ണര്‍ ഡിജിപിക്കു കത്തുനല്‍കി. ◼️കേരളത്തില്‍ നിയമസഭാ സമ്മേളനം ഇന്നു മുതല്‍. രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിക്കല്‍, സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്കു പങ്കുണ്ടെന്ന സ്വപ്ന സുരേഷിന്റെ വെളിപെടുത്തല്‍ തുടങ്ങിയ വിഷയങ്ങള്‍ ചൂടേറിയ ചര്‍ച്ചയാകും. വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസ്, ബഫര്‍സോണ്‍ വിവാദം, വൈദ്യുതി നിരക്കു വര്‍ധന തുടങ്ങിയ വിഷയങ്ങളും വാക്കേറ്റത്തിന് ഇടയാക്കും. ◼️തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ...

ഇന്ത്യൻ എംബസ്സി അഫ്‌ഗാനിസ്ഥാനിൽ വീണ്ടും പ്രവർത്തനം തുടങ്ങി...

വളരെ നിർണ്ണായകമായ ഒരു തീരുമാനമാണ് ഇന്നലെ ഉണ്ടായത്. അഫ്ഗാനിസ്ഥാനിൽ നിന്നും പൂർണ്ണ സുരക്ഷ യുൾപ്പെടെയുള്ള ഉറപ്പുകൾ ലഭിച്ചതിനെത്തുടർന്ന് 10 മാസത്തിനുശേഷം ഇന്ത്യൻ എംബസിയിലെ  ടെക്‌നി ക്കൽ ടീം കാബൂളിലെത്തി പ്രവർത്തനമാരംഭിച്ചു. ജൂൺ 2 ന് ഇന്ത്യൻ വിദേശകാര്യ വകുപ്പ് ജോയിന്റ് സെ ക്രട്ടറി ജെ.പി.സിംഗിന്റെ നേതൃത്വത്തിലുള്ള പ്രതി നിധി സംഘം കാബൂളിലെത്തി താലിബാൻ ഭരണ കൂടവുമായി ചർച്ച നടത്തിയശേഷമാണ് എംബസി തുറ ക്കാനുള്ള തീരുമാനം ഉണ്ടായത്.  അഫ്‌ഗാൻ സൈന്യത്തിന് പരിശീലനം നൽകാനുള്ള താലിബാൻ നിർദേശവും ഇന്ത്യ ഗൗരവത്തോടെ പരി ശോധിക്കുകയാണ്.  തീവ്രവാദം അഫ്‌ഗാൻ മണ്ണിൽ ഇനിയുണ്ടാകില്ലെന്നും തീവ്രവാദികൾക്ക് അഭയമോ സംരക്ഷണമോ നൽകി ല്ലെന്നുമുള്ള താലിബാൻ സർക്കാരിന്റെ ഉറപ്പിനെ ത്തുടർന്ന് അവിടെ വീണ്ടും എംബസ്സി തുറക്കുന്ന 15 മത്തെ രാജ്യമാണ് ഇന്ത്യ. റഷ്യ, ചൈന, പാക്കിസ്ഥാൻ, ഇറാൻ,തുർക്കി,ഖത്തർ,സൗദി അറേബ്യാ, ഇൻഡോ നേഷ്യ, യൂറോപ്യൻ യൂണിയൻ എന്നീ രാജ്യങ്ങൾ നേരത്തെതന്നെ അവരവരുടെ എംബസികൾ അവിടെ പ്രവർത്ത നമാരംഭിച്ചിരുന്നു.അമേരിക്ക, കാബൂളിലെ ഖത്തർ എംബസിയിലാണ് ഇപ്പോൾ താൽക്കാലിക പ്രവർത്തനം നടത്തുന്നത്. ഭൂകമ...

ബയോപിൻ ലഭിച്ചവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

ഒന്നായി നിന്ന് മൊഞ്ചാക്കാം വേങ്ങര പഞ്ചായത്തിനെ  ബയോപിൻ :  ശ്രദ്ധിക്കേണ്ട കാര്യങ്ങൾ... 1. ഇത് ജൈവമാലിന്യങ്ങൾ നിക്ഷേപിച്ച് വളം ഉണ്ടാക്കാനുള്ളത്.. ( ഭക്ഷണ അവശിഷ്ടങ്ങൾ )... അല്ലാതെ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ളതല്ല. 2. പഴയ കൊട്ടകൈൽ, ഓട്ട പാത്രം എന്നിവയിൽ ആദ്യം വേസ്റ്റുകൾ ഇട്ട് വെച്ച് (തലേന്ന്) മാക്സിമം ജലാംശം ഇല്ലാതാക്കിയ ശേഷം ബക്കറ്റിൽ പരത്തിയ മിശ്രിതത്തിൻ്റെ മുകളിൽ പരത്തിത്തന്നെ വിക്ഷേപിക്കുക.. 3. പുളി, നാരങ്ങ പോലുള്ള സിട്രിക് ആസിഡ് ഉള്ളസാധനങ്ങളും, മുട്ടതോട്, ഉള്ളിയുടെ തോൽ എന്നിവ ഇടരുത്... (ഇവ വളം ഉൽപാദിപ്പിക്കുന്ന ബാക്ടീരയകളെ ഇല്ലാതാക്കാനും, നശിച്ച് വളമാകാൻ കാലതാമസമുണ്ടാക്കുകയും ചെയ്യും.. അത് ദുർഗന്ധത്തിന് വഴിയൊരുക്കും) 4. മാലിന്യങ്ങൾ ഒന്നോ രണ്ടോ ദിവസത്തേത് ഒരുമിച്ച് ഇട്ടാൽ മതി.. ഒരു ദിവസം ഒരുതവണമാത്രം തുറക്കാൻ പാടൊള്ളൂ.. 5. താഴെയുള്ള പൈപ്പിലൂടെ വരുന്ന ദ്രാവകം ( സ്ലറി) ലഭിക്കുന്നതിൻ്റെ മൂന്നിരട്ടി വെള്ളത്തിൽ കലക്കി ചെടികൾക്കും, പച്ചക്കറികൾക്കും ഉപയോഗിക്കാം... NB.. നേരത്തെ ഓരോ വാർഡിലും  100 ഏറെ  കുടുംബങ്ങൾക്ക് പൈപ്പ് കമ്പോസ്റ്റ...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

ഗ്രാമസഭയിൽ സൗജന്യ പച്ചക്കറി വിത്ത്പാക്കറ്റ് വിതരണം ചെയ്തു

വേങ്ങര പഞ്ചായത്ത് 17 വാർഡിൽ നടന്ന ഗ്രാമസഭയിൽ പങ്കെടുത്ത കുടുംബങ്ങൾക്ക് സംസ്ഥാന കൃഷി വകുപ്പിന്റെ “ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം” പദ്ധതിയുടെ ഭാഗമായി ഓരോ കുടുംബത്തിനും ഒരു ചെറു പച്ചക്കറി വിത്ത് പാക്കറ്റ് സൗജന്യമായി വിതരണം ചെയ്തു. ഗ്രാമ സഭയിൽ വരുന്നവരെ പ്രോത്സാഹിപ്പിക്കുകയും, കൂടുതൽ കുടുംബങ്ങളെ വരും സഭയിലേക്ക് ആഗ്രശിപ്പിക്കുന്നതിന്റെയും ഭാഗമാറ്റിട്ടാണ് പച്ചക്കറി വിത്ത് പാക്കറ്റ് നൽകിയത്  എല്ലാ കുടുംബങ്ങളും ഈ വിത്തുകൾ കൃഷി ചെയ്ത് ഓണക്കാലത്ത് സ്വന്തം വീട്ടിൽ വിളയിച്ച വിഷരഹിത പച്ചക്കറികൾ ഉപയോഗിക്കുന്നതിന് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മെമ്പർ സബ്നഇബ്രാഹീം അഭ്യർത്ഥിച്ചു

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? aranjeelfish

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു മീൻ നമ്മുടെ പുഴകളിൽ ഉണ്ട്  ഇതാണ് നമ്മമുടെ അറിഞ്ഞീൽ എന്ന് വിളിക്കുന്ന മീൻ  ഇതിനെ ചിലയിടങ്ങളിൽ മുള്ളാം പറച്ചി എന്നും വിളിക്കാറുണ്ട്    നിങ്ങളുടെ നാട്ടിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? എന്താണ് നിങ്ങളുടെ നാട്ടിൽ ഇതിന്റെ പേര്? താഴെ കമന്റിൽ പറയണേ!"  ഇവയുടെ ശരീരത്തിൽ നിറങ്ങൾ നൽകുന്ന കോശങ്ങൾ വളരെ കുറവാണ്. അതുകൊണ്ടാണ് ലൈറ്റ് അടിക്കുമ്പോൾ ഒരു ഗ്ലാസ് കഷ്ണം പോലെ ഇവയുടെ ശരീരം സുതാര്യമായി കാണുന്നത് നമ്മുടെ പുഴകളിലെയും തോടുകളിലെയും പാറക്കൂട്ടങ്ങൾക്കിടയിലാണ് ഇവ കൂട്ടത്തോടെ ജീവിക്കുന്നത്.  വെള്ളത്തിലെ കൊതുകു ലാർവകളെ തിന്നു നശിപ്പിക്കുന്നതുകൊണ്ട് തന്നെ നമ്മുടെ പ്രകൃതിയിലെ ഒരു മികച്ച കൊതുക് നിർമാർജനി കൂടിയാണ് ഈ മീനുകൾ  പുറത്തെ മൂർച്ചയുള്ള മുള്ളുകളാണ് വലിയ മീനുകളുടെ ആക്രമണത്തിൽ നിന്ന് ഇവയെ രക്ഷിക്കുന്നത്.  എന്നാൽ ഇന്ന് പുഴകൾ മലിനമാകുന്നതുകൊണ്ട് നമ്മുടെ നാട്ടിൽ ഇവരൊക്കെ കുറഞ്ഞു ക്കൊണ്ടിരിക്കുകയാണ്.

How to See who Views your Facebook Profile

ചുണ്ട ഇടാത്തവർക്കും വല്യപ്പോഴും ചുണ്ടയിടുന്നവർക്കും ഈ മത്സ്യം ഇന്നും അപ്പൂർവ മത്സ്യതന്നെയാണ് leaf fish Mud Perch Nandus Nandus

Kingdom: ജന്തുലോകം Phylum: Chordata Class: Actinopterygii Family: Nandidae Genus: Nandus Species: N. nandus Binomial name Nandus nandus ( Hamilton , 1822) ഒരു ശുദ്ധജല മത്സ്യമാണ് പൊരുക്ക് (Gangetic leaf fish / Mud Perch), ശാസ്ത്രീയ നാമം - Nandus Nandus. കേരളത്തിലെ മറ്റ് പ്രദേശങ്ങളിലെ മലയാളം പേരുകൾ മുതുക്കി, മൂതാടി, മുതുകല, മുതുപ്പില, മുതുകൊമ്പല, മുത്തി, മുത്തിപ്പൊരുക്ക്, ഉറക്കംതൂങ്ങി എന്നിങ്ങനെയാണ്. ഒലിവ് പച്ച നിറത്തിലുള്ള, പ്രത്യേക രൂപം ഒന്നുമില്ലാത്ത ഡിസൈൻ ഇവയുടെ ശരീരത്തിൽ ഉണ്ട്. ഇതിന്റെ ഡിസൈൻ പ്രത്യേകത നിമിത്തം ചിലയിടങ്ങളിൽ ഇതിനെ  അക്വേറിയങ്ങളിൽ  വളർത്തുന്നു. അപൂർവമായിക്കൊണ്ടിരിക്കുന്ന  ശുദ്ധജല മത്സ്യങ്ങളിൽ  ഒരു ഇനമാണ് ഇത്. ഞങ്ങൾ പൊരിക്ക് എന്ന പേരിൽ വിളിച്ചിരുന്ന ഈ മത്സ്യത്തെ ഇപ്പോ ഞാൻ കണ്ടിട്ട് വർഷങ്ങളായി. എന്റെ ചെറുപ്പത്തിൽ വീടിന്റെ അടുത്തുള്ള പുഴയിൽനിന്ന് കുറെ പിടിച്ചിടുണ്ട്  എന്നാൽ ഇപ്പോ വർഷങ്ങളായി ഈ മത്സ്യത്തെ പുഴയിൽ നിന്ന് ഒന്ന് കാണാൻ കഴിഞ്ഞിട്ട്, കഴിഞ്ഞ വർഷം പടത്തിൽനിന്ന് ചുണ്ട ഇട്ടപ്പോൾ ഒരു മീനിനെ കിട്ടി...

ഇന്നത്തെ UDF ന്റെയും LDF ന്റെയും LIVE റോഡ് ഷോ കാണാം

വീഡിയോ പ്ലേ ആവുന്നില്ലകിൽ ഡെസ്ക്ക് ടോപ് മോഡിൽ വെബ്സൈറ്റ് തുറക്കുക അതിന്ന് വലത് സൈഡിലെ 3 പുള്ളികൾ ക്ലിക്ക് ചെയുക അപ്പോൾ തുറന്ന് വരുന്ന പേജിൽ ഡെസ്ക്ക് ടോപ്പ് മോഡിൽ ടിക്ക് ചെയ്യുക

മഞ്ഞകൂരി മീൻ manja koori

മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ അരഞ്ഞീൽ FISH ചെമ...

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

പറയുകയനെഗില്.....ഇപോപറ.....പിനീട് ' ഞാൻ അപോയെപരഞ്ഞത 'എന്ന് പറയരുത്

ഇന്ന്വലിയോറയില്മഴ പെയുമോ   ?

നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന സ്‌നേക് ഹെഡ് മത്സ്യങ്ങളെ പരിചയപ്പെടാം.

സാധാരണയായി സ്നേക്ക്ഹെഡ് മത്സ്യങ്ങൾ  എന്നറിയപ്പെടുന്ന ഏഷ്യൻ തദ്ദേശവാസിയായ ചന്നിഡി കുടുംബത്തിലെ മത്സ്യങ്ങളുടെ ഒരു ജനുസ്സാണ് ചന്ന. ഈ ജനുസ്സിൽ 35-ൽ കൂടുതൽ സ്പീഷീസുകൾ ശാസ്ത്രീയമായി തിരിച്ചറിഞ്ഞിടുണ്ട്   അതിൽ നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന മത്സ്യങ്ങളെ പരിചയപ്പെടാം വരാൽ ജലാശയങ്ങളിൽ സാധാരണ കണ്ടു വരുന്ന ഒരു മത്സ്യമാണ് വരാൽ. ശാസ്ത്രനാമം :Channa striata. ബ്രാൽ, വ്രാൽ, കണ്ണൻ, കൈച്ചിൽ എന്നിങ്ങനെ പ്രാദേശികമായി അറിയപ്പെടുന്നു. ഇംഗ്ലീഷിൽ -chevron snakehead, striped murrel എന്നീ പേരുകളുണ്ട്. മൂന്ന് കിലോയോളം വലുതാകുന്നതാണ് ഈ മത്സ്യം. സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത് പുള്ളി വരാൻ ദക്ഷിണേന്ത്യയിലെ ജലസംഭരണികളിൽ സാധാരണയായി കണ്ടുവരുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് പുള്ളിവരാൽ(Bullseye snakehead).(ശാസ്ത്രീയനാമം: Channa marulius).സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഇവയ്ക്കു് സാധിക്കും. മറ്...

കരിങ്കണ മീൻ karingana meen

മലയാളം :  കരിങ്കണ   Pseudosphromenus cupanus നമ്മുടെ ജലാശയങ്ങളിൽ കാണപ്പെടുന്ന ചെറിയൊരുമൽസ്യമാണിത്,ഈ മത്സ്യത്തെ ചുട്ടിച്ചി,കല്ലടമുട്ടി എന്നിമൽസ്യങ്ങളുടെ കുഞ്ഞാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്,ഈ മത്സ്യം രണ്ട് ഇഞ്ചികുടുതൽ വളരാറില്ല