വളരെ നിർണ്ണായകമായ ഒരു തീരുമാനമാണ് ഇന്നലെ ഉണ്ടായത്. അഫ്ഗാനിസ്ഥാനിൽ നിന്നും പൂർണ്ണ സുരക്ഷ യുൾപ്പെടെയുള്ള ഉറപ്പുകൾ ലഭിച്ചതിനെത്തുടർന്ന് 10 മാസത്തിനുശേഷം ഇന്ത്യൻ എംബസിയിലെ ടെക്‌നി ക്കൽ ടീം കാബൂളിലെത്തി പ്രവർത്തനമാരംഭിച്ചു.
ജൂൺ 2 ന് ഇന്ത്യൻ വിദേശകാര്യ വകുപ്പ് ജോയിന്റ് സെ ക്രട്ടറി ജെ.പി.സിംഗിന്റെ നേതൃത്വത്തിലുള്ള പ്രതി നിധി സംഘം കാബൂളിലെത്തി താലിബാൻ ഭരണ കൂടവുമായി ചർച്ച നടത്തിയശേഷമാണ് എംബസി തുറ ക്കാനുള്ള തീരുമാനം ഉണ്ടായത്.
അഫ്‌ഗാൻ സൈന്യത്തിന് പരിശീലനം നൽകാനുള്ള താലിബാൻ നിർദേശവും ഇന്ത്യ ഗൗരവത്തോടെ പരി ശോധിക്കുകയാണ്.
തീവ്രവാദം അഫ്‌ഗാൻ മണ്ണിൽ ഇനിയുണ്ടാകില്ലെന്നും തീവ്രവാദികൾക്ക് അഭയമോ സംരക്ഷണമോ നൽകി ല്ലെന്നുമുള്ള താലിബാൻ സർക്കാരിന്റെ ഉറപ്പിനെ ത്തുടർന്ന് അവിടെ വീണ്ടും എംബസ്സി തുറക്കുന്ന 15 മത്തെ രാജ്യമാണ് ഇന്ത്യ. റഷ്യ, ചൈന, പാക്കിസ്ഥാൻ, ഇറാൻ,തുർക്കി,ഖത്തർ,സൗദി അറേബ്യാ, ഇൻഡോ നേഷ്യ, യൂറോപ്യൻ യൂണിയൻ എന്നീ രാജ്യങ്ങൾ നേരത്തെതന്നെ അവരവരുടെ എംബസികൾ അവിടെ പ്രവർത്ത നമാരംഭിച്ചിരുന്നു.അമേരിക്ക, കാബൂളിലെ ഖത്തർ എംബസിയിലാണ് ഇപ്പോൾ താൽക്കാലിക പ്രവർത്തനം നടത്തുന്നത്.
ഭൂകമ്പം മൂലം ദുരിതമനുഭവിക്കുന്നവർക്കുള്ള ഇന്ത്യയുടെ സഹായസമഗ്രികളും ഇന്ന് കാബൂളിൽ എത്തി ച്ചേർന്നു. മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും,കിടക്കകളും ടെന്റുകളുമാണ് അവയിൽ അധികമായു ള്ളത്.
ലോകത്ത് ഒരു രാജ്യവും ഇന്നുവരെ താലിബാൻ സർക്കാരിന് അംഗീകാരം നൽകിയിട്ടില്ല. അതിനുള്ള പ്രധാനതടസ്സം സ്ത്രീ സ്വാതന്ത്ര്യവും പെൺകുട്ടികളുടെ വിദ്യാഭ്യാസവുമാണ്. ആ വഴിക്കും ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും താലിബാനിലെ തീവ്രനിലപാ ടുകാരായ ഹഖാനി പോലുള്ള ഗ്രൂപ്പുകളുടെ എതിർ പ്പാണ് ഇതിൽ മുഖ്യതടസ്സം. (BBC)
Prakash Nair Melila