ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കുട്ടികള്‍ അധ്യാപകർക്ക് വിലപിടിപ്പുള്ള സമ്മാനം നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്

പ്രഭാത വാർത്തകൾ
2022 | ജൂൺ 28 | ചൊവ്വാഴ്ച | 1197 |  മിഥുനം 14 |  മകീര്യം 1443ദുൽഖഅദ് 28
🌹🦚🦜➖➖➖➖
◼️2016 ലെ ദുബായ് യാത്രയില്‍ ബാഗേജ് എടുക്കാന്‍ മറന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയിലെ ആരോപണം തള്ളിയത്. അങ്ങനെയൊരു ബാഗേജ് തന്നെ ഇല്ലാത്തതിനാല്‍ കറന്‍സി കടത്തി എന്ന ചോദ്യം ഉദിക്കുന്നില്ലെന്നും മുഖ്യമന്ത്രിയുടെ മറുപടിയില്‍ പറയുന്നു.

◼️സുപ്രീകോടതിയുടെ ബഫര്‍സോണ്‍ വിധിക്കെതിരെ റിവ്യു ഹര്‍ജി നല്‍കുമെന്ന് മുഖ്യമന്ത്രി. അഡ്വക്കറ്റ് ജനറലുമായി ചര്‍ച്ച നടത്തുകയാണ്. ഇക്കോ സെന്‍സിറ്റീവ് സോണ്‍ ഒരു കിലോമീറ്റര്‍ വരെയാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടത് ജനവാസ കേന്ദ്രങ്ങളെ സംരക്ഷിക്കാനാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. ബഫര്‍സോണ്‍ വിഷയത്തില്‍ നടപടിയെടുക്കേണ്ട സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യാതിരിക്കേയാണ് എസ്എഫ്ഐ പ്രര്‍ത്തകര്‍ ആ വിഷയം ഉന്നയിച്ച് രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ചത്.

◼️മഹാരാഷ്ട്രയില്‍ വിമത എംഎല്‍എമാര്‍ക്കെതിരേ ഡെപ്യൂട്ടി സ്പീക്കര്‍ നല്‍കിയ അയോഗ്യതാ നോട്ടീസില്‍ മറുപടി നല്‍കാന്‍ ജൂലൈ 11 വരെ സുപ്രീം കോടതി സമയം നല്‍കി. അതുവരെ വിമതര്‍ക്കെതിരേ നടപടി എടുക്കരുതെന്നും കോടതി നിര്‍ദേശിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ നല്‍കിയ നോട്ടീസിന്റെ സമയപരിധി ഇന്നലെ അവസാനിക്കാനിരിക്കെയാണ് കോടതി സമയം നീട്ടിക്കൊടുത്തത്. കേസ് 12 ന് പരിഗണിക്കും. എംഎല്‍എമാര്‍ക്കും അവരുടെ സ്വത്തിനും സംരക്ഷണം നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.

◼️ബിജെപിയുമായി സഖ്യമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് വിമത എംഎല്‍എമാര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കു കത്തു നല്‍കി.  ബിജെപിയും ശിവസേനയും ഒന്നിച്ചുനില്‍ക്കണമെന്നും സോണിയാഗാന്ധിയെയും ശരദ് പവാറിനെയും പ്രീതിപ്പെടുത്താന്‍ ശിവസേനയുടെ ആശയങ്ങള്‍ അടിയറവച്ചത് ഇനി അനുവദിക്കില്ലെന്നും കത്തില്‍ പറഞ്ഞു.

◼️മഹാരാഷ്ട്രയിലെ വിമത മന്ത്രിമാരുടെ വകുപ്പുകളും അധികാരങ്ങളും മുഖ്യമന്ത്രി ഉദ്ദവ് താക്കറെ റദ്ദാക്കി. ഏക്നാഥ് ഷിന്‍ഡേ അടക്കം ഒമ്പതു മന്ത്രിമാരുടെ വകുപ്പുകളാണ് മാറ്റിയത്. ഭരണം തടസപ്പെടാതിരിക്കാനാണ് നടപടിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. മന്ത്രിമാരും എംഎല്‍എമാരും ചുമതല മറന്ന് മറ്റൊരു നാട്ടില്‍ ഒളിച്ചിരിക്കുന്നതിനെതിരെ ബോംബൈ ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.

◼️നിയമസഭയില്‍ ചട്ടം ലംഘിച്ചു പ്രതിഷേധിക്കുകയും മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് മന്ത്രി സജി ചെറിയാന്‍ സ്പീക്കര്‍ക്കു പരാതി നല്‍കി. ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയതും ചട്ടലംഘനമാണെന്ന് ചൂണ്ടിക്കിട്ടിയിട്ടുണ്ട്.

◼️കേരള നിയമസഭയില്‍ മാധ്യമപ്രവര്‍ത്തകരെ വിലക്കിയിട്ടില്ലെന്ന് സ്പീക്കര്‍ എം.ബി രാജേഷ്. മാധ്യമപ്രവര്‍ത്തകരുടെ പാസ് പരിശോധിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. എല്ലാവരേയും തടഞ്ഞെന്ന കാര്യമറിഞ്ഞ ഉടനെ ചീഫ് മാര്‍ഷലിനെ വിളിച്ചു വരുത്തി തിരുത്താന്‍ ആവശ്യപ്പെട്ടു. രാജേഷ് പറഞ്ഞു.

◼️മാധ്യമ പ്രവര്‍ത്തകരോടു പല തവണ 'കടക്കൂ പുറത്തെ'ന്ന് ആക്രോശിച്ച മുഖ്യമന്ത്രിക്ക് ഇപ്പോള്‍ മറവി രോഗമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എല്‍ഡിഎഫ് സഭയില്‍ ചെയ്തതുപോലെ ഹീനമായ കാര്യം യുഡിഎഫ് ചെയ്തിട്ടില്ല. ഗാന്ധി ചിത്രം തല്ലിതകര്‍ത്തത് കോണ്‍ഗ്രസുകാരാണെന്നു മുഖ്യമന്ത്രി പറഞ്ഞത് നിയമവിരുദ്ധമാണ്. അന്വേഷണം നടക്കുന്ന കേസില്‍ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി അങ്ങനെ പറഞ്ഞത് അന്വേഷണ ഉദ്യോഗസ്ഥരുടെ അന്വേഷണത്തെ ബാധിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

◼️പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റേത് അപക്വമായ സമീപനമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. രമേശ് ചെന്നിത്തല അല്‍പനാണെന്ന് കാണിക്കാന്‍ വിഡി സതീശന്‍ വിഭ്രാന്തി കാണിക്കുന്നുവെന്നും ജയരാജന്‍.

◼️കല്‍പ്പറ്റയില്‍ ദേശാഭിമാനി ഓഫീസ് ആക്രമിച്ച സംഭവത്തില്‍ ഏഴു പേരെ അറസ്റ്റു ചെയ്തു. കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് ജഷീര്‍ പള്ളിവയല്‍ ഉള്‍പ്പടെ ഏഴു പേരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഇവരുടെ അറസ്റ്റു രേഖപ്പെടുത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

◼️സ്വര്‍ണ്ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയ്ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ സ്വപ്ന സുരേഷും പി.സി ജോര്‍ജും ശ്രമിച്ചെന്ന കേസില്‍ സരിത നല്‍കിയ രഹസ്യമൊഴി അന്വേഷണ സംഘത്തിനു കോടതി കൈമാറി. കലാപമുണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തല്‍ നടത്താന്‍ പി.സി ജോര്‍ജ് സമീപിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്.

◼️നരേന്ദ്ര മോദിക്കെതിരേ ഒരു വാക്കുപോലും ഉച്ചരിക്കാന്‍ ഭയക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, സോണിയ ഗാന്ധിയെ വിമര്‍ശിക്കുന്നത് പരിഹാസ്യമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. കോണ്‍ഗ്രസ് നേതാക്കളെക്കുറിച്ച് പച്ചക്കള്ളം പറയുന്നത് പിണറായി നിര്‍ത്തണം. ഗുജറാത്ത് കൂട്ടക്കൊലയ്ക്ക് ഉത്തരവാദി നരേന്ദ്ര മോദിയാണെന്ന് വിമര്‍ശിക്കുകയും മോദിയെ മരണത്തിന്റെ വ്യാപാരിയെന്നു വിശേഷിപ്പിക്കുകയും ചെയ്തതിന് ആര്‍എസ്എസും സംഘപരിവാര്‍ ശക്തികളും സോണിയ ഗാന്ധിയെ വര്‍ഷങ്ങളോളം വേട്ടയാടിയ ചരിത്രം പിണറായി മറക്കരുത്. വേണുഗോപാല്‍ പറഞ്ഞു.

◼️കെഎസ്ആര്‍ടിസിയിലെ മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാര്‍ക്കുകൂടി ശമ്പളം നല്‍കി. ഇനി കാഷ്വല്‍ ലേബേഴ്സിനും ഉന്നത ഉദ്യോഗസ്ഥര്‍ക്കും ശമ്പളം നല്‍കാനുണ്ട്. ഇതിനായി 16 കോടി രൂപ കണ്ടെത്തണമെന്നാണ് മാനേജ്മെന്റ് പറയുന്നത്.

◼️കെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് ജീവനക്കാരുടെ സംഘടനകള്‍ നടത്തുന്ന സമരം കൂടുതല്‍ ശക്തമായി. സിഐടിയു ആഭിമുഖ്യത്തിലുള്ള എംപ്ളോയീസ് അസോസിയേഷന്‍ സിഎംഡി ഓഫീസ് ഉപരോധിച്ചു. ശമ്പളം കിട്ടുംവരെ ചീഫ് ഓഫീസിനു മനുഷ്യപ്പൂട്ടിടുമെന്ന് സിഐടിയു വ്യക്തമാക്കി. ഐഎന്‍ടിയുസിയും ബിഎംഎസും സമരം നടത്തുന്നുണ്ട്.

◼️ഓഫീസിലെ അതിക്രമത്തെക്കുറിച്ച് പരാതിപ്പെടുന്ന വനിതാ ജീവനക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഉത്തരവിറക്കിയ ടൂറിസം വകുപ്പ് ഡയറക്ടര്‍ കൃഷ്ണ തേജയോട് മന്ത്രി പി.എ.മുഹമ്മദ് റിയാസ് വിശദീകരണം തേടി. ഈ മാസം പതിനേഴിനാണ് കൃഷ്ണ തേജ വിവാദ ഉത്തരവിറക്കിയത്.

◼️നടിയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ നടന്‍ വിജയ് ബാബുവിനെ ഫ്ളാറ്റിലെത്തിച്ച് തെളിവെടുത്തു. പനമ്പള്ളി നഗറിലെ ഡി ഹോംസ് സ്യൂട്ടിലെത്തിച്ചായിരുന്നു തെളിവെടുപ്പ്. പീഡിപ്പിച്ചെന്നു പറയുന്ന ഹോട്ടലുകളിലും വിജയ് ബാബുവിനെ എത്തിച്ച് തെളിവെടുക്കും.

◼️കേസ് ഒതുക്കണമെന്ന് വിജയ് ബാബു അതിജീവിതയുടെ ബന്ധുവിനോട് അഭ്യര്‍ത്ഥിക്കുന്ന ടെലിഫോണ്‍ സംഭാഷണം പുറത്ത്. വിജയ് ബാബുവിന്റെ അറസ്റ്റു രേഖപ്പെടുത്തി ആദ്യദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനു പിറകേയാണ് ടെലിഫോണ്‍ സംഭാഷണം പുറത്തുവന്നത്. ചോദ്യം ചെയ്യലിനുശേഷം തിരിച്ചു വീട്ടിലെത്തിയ വിജയ്ബാബു, മൗനമാണ് നല്ല മറുപടി, സത്യം ജയിക്കുമെന്നും ഫേസ് ബുക്കില്‍ കുറിച്ചിരുന്നു.

◼️കെട്ടിട നമ്പര്‍ ക്രമക്കേട് വിഷയവുമായി ബന്ധപ്പെട്ട് കോഴിക്കോട് കോര്‍പറേഷന്‍ ഓഫീസില്‍ വിജിലന്‍സ് പരിശോധന നടത്തി. റവന്യൂ വിഭാഗത്തിലാണ് പരിശോധന. പരിശോധനയില്‍ ക്രമക്കേടുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ കണ്ടെടുത്തെന്നാണു വിവരം. കൂടുതല്‍ അറസ്റ്റിനും സാധ്യത.

◼️രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെക്കുറിച്ചുള്ള അന്വേഷണത്തിന് മേല്‍നോട്ടവുമായി എഡിജിപി മനോജ് എബ്രഹാം കല്‍പ്പറ്റയില്‍. മാനന്തവാടി ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഗാന്ധി ചിത്രം തകര്‍ന്നതുള്‍പ്പടെ അന്വേഷിക്കുമെന്നും മനോജ് ഏബ്രഹാം.

◼️സിനിമ സെറ്റുകളിലെ ആഭ്യന്തര പരാതി പരിഹാര സെല്ലിനായി 27 അംഗങ്ങളെ ഉള്‍പ്പെടുത്തി മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു. കൊച്ചിയില്‍ വനിത കമ്മിഷന്‍ അധ്യക്ഷ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. 'അമ്മ', ഡബ്ല്യുസിസി തുടങ്ങിയ ഒമ്പതു സംഘടനകളില്‍നിന്ന് മൂന്നു പേരെ മോണിറ്ററിംഗ് കമ്മിറ്റിയിലേക്കു തെരഞ്ഞെടുത്തു. ഒരു മാസത്തിനുള്ളില്‍ സമിതി പ്രവര്‍ത്തനം തുടങ്ങും. ഓരോ സിനിമ സെറ്റിലും നാലു പേരടങ്ങുന്ന ആഭ്യന്തര പരാതി പരിഹാര സെല്ലുണ്ടാകും.

◼️കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രഫസറായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ നിയമിച്ചു. വിവാദങ്ങളെ തുടര്‍ന്ന് മാസങ്ങളായി പൂഴ്ത്തി വച്ച റാങ്ക് ലിസ്റ്റ് ഇന്നലെ ചേര്‍ന്ന സിണ്ടിക്കറ്റ് അംഗീകരിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ മതിയായ യോഗ്യതയില്ലാഞ്ഞിട്ടും നിയമിക്കുന്നുവെന്നായിരുന്നു ആരോപണം.

◼️മുഖ്യമന്ത്രി പിണറായി വിജയനെ 'കുന്നംകുളം കിം' എന്നു വിളിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ജനങ്ങള്‍ക്കു മുന്നിലുള്ള തുറന്ന പുസ്തകമാണ് താനെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനോടു പ്രതികരിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ഈ വിമര്‍ശനം.

◼️സര്‍ക്കാര്‍ ഓഫീസുകളില്‍ താത്കാലികമായി ജോലിചെയ്ത് പിരിച്ചുവിട്ട ഭിന്നശേഷിക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നട്ടുച്ചയ്ക്ക് സെക്രട്ടേറിയറ്റിനു മുന്നില്‍ റോഡില്‍ കിടന്ന് പ്രതിഷേധിച്ച് സംയുക്ത കൂട്ടായ്മ. അവശതകള്‍ക്കിടയിലും നീതി കിട്ടുംവരെ റോഡില്‍ പ്രതിഷേധം തുടരാനാണ് തീരുമാനം. മൂവായിരത്തോളം ഭിന്നശേഷിക്കാരാണ് സ്ഥിരനിയമനം ആവശ്യപ്പെടുന്നത്.

◼️വയനാട് നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 16 വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ഇവരെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◼️ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണക്കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. റംഷാദ്, ജുനൈദ്, മുഹമ്മദ് സുല്‍ഫി എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഒന്‍പതായി. ജിഷ്ണുവിനെ വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ച ജില്ലാ നേതാവ് സഫീര്‍ ഉള്‍പ്പെടെ ഇനിയും പിടിയിലാകാനുണ്ട്.

◼️തിരുവനന്തപുരം പുതിശേരിയിലെ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി നൈസാമിന്റെ വീട് ആക്രമിച്ചതിന് സിപിഎം പാറശാല ഏരിയാ കമ്മിറ്റി അംഗത്തിനും സംഘത്തിനുമെതിരേ കേസ്. അക്രമി സംഘത്തിലുണ്ടായിരുന്ന അരുണ്‍,  പ്രതിത്ത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏരിയാ സെക്രട്ടറി സുരേഷ് അടക്കമുള്ളവര്‍ ഒളിവിലാണ്. ഈ മാസം 30 നു നൈസാമിന്റെ വിവാഹമാണ്. വിവാഹത്തിന് നേരത്തെത്തന്നെ എത്തിയ ജയിന്‍ എന്നയാള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.

◼️പാലക്കാട് പുതുപ്പരിയാരത്ത് മേപ്പാടി ആദിവാസി കോളനിക്കു സമീപത്തെ ഉപയോഗശൂന്യമായ കിണറ്റില്‍ വീണ പുലിയേയും മൂന്ന് കാട്ടുപന്നികളേയും വനംവകുപ്പുകാര്‍ പുറത്തെത്തിച്ചു. സുരേന്ദ്രന്‍ എന്നയാളുടെ കിണറ്റിലാണ്  പുലിയും കാട്ടുപന്നികകളും പെട്ടത്. രക്ഷപ്പെടുത്താന്‍ കിണറിലേക്കിറക്കിയ കോണിയിലൂടെ അള്ളിപ്പിടിച്ച്  കയറിയാണു പുലി രക്ഷപ്പെട്ടത്. പന്നികളെ പുറത്തെത്തിച്ചെങ്കിലും ഒരു പന്നി ചത്തു.

◼️ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി മാത്യുവിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് എസ്എഫ്ഐ . ധീരജിന്റെ കൊലപാതകത്തിലെ കോണ്‍ഗ്രസ് ഗൂഢാലോചന വെളിവാക്കുന്നതാണ് സി പി മാത്യുവിന്റെ കൊലവിളി പ്രസംഗമെന്ന് എസ്എഫ്ഐ.

◼️പന്ത്രണ്ട് വയസുള്ള മകളെ പീഡിപ്പിച്ച അച്ഛന് 25 വര്‍ഷം കഠിനതടവും അഞ്ചു ലക്ഷം രൂപ പിഴയും ശിക്ഷ. കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജിയാണ് ശിക്ഷ വിധിച്ചത്. കുട്ടിയുടെ അമ്മ വിദേശത്തായിരിക്കേ, 2018 ലാണ് കേസിനാസ്പദമായ സംഭവം.

◼️തൃശൂരിലെ തിരൂരില്‍ സെപ്റ്റിക് ടാങ്കിലേക്കു വീണ പണമെടുക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ചു. പശ്ചിമ ബംഗാളിലെ ബര്‍ദ്ധമാന്‍ ജില്ലയിയില്‍ നിന്നുള്ള സഹോദരങ്ങളായ അലാമ ഷേക്ക്, ഷേക്ക് അഷ് റാവുല്‍ ആലം എന്നിവരാണ് മരിച്ചത്.

◼️യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. പുല്ലൂരാംപാറ കൊളക്കാട്ട്പാറ കളക്കണ്ടത്തില്‍ ശിഹാബുദ്ദീന്റെ ഭാര്യ ഹഫ്‌സത്ത് (20) ആണ് മരിച്ചത്.

◼️വീട്ടുകാര്‍ കല്യാണത്തിനു പോയ തക്കത്തിന് വീട് കുത്തി തുറന്ന് പണവും സ്വര്‍ണവും കവര്‍ന്നു. ഊരകം കുന്നത്ത് വില്ലേജ് ഓഫീസിന്റെ മുന്‍വശത്തെ ഹിദായത്ത് മന്‍സിലില്‍ കരുവാന്‍ തൊടി സലീം ബാവയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ മോഷണം നടന്നത്.

◼️മുക്കുപണ്ടം നിര്‍മിച്ചു നല്‍കുന്നയാള്‍ അറസ്റ്റില്‍. തൃശൂര്‍ ആറ്റൂര്‍ കുറ്റൂര്‍ നടുക്കണ്ടി വീട്ടില്‍ മണികണ്ഠന്‍ എന്ന മുരുകനാ(54)ണ് കൊണ്ടോട്ടി പോലീസിന്റെ പിടിയിലായത്. ഒറിജിനലിനെ വെല്ലുന്ന നിര്‍മാണ വൈദഗ്ധ്യമുള്ളയാളാണ് ഇയാളെന്നു പോലീസ്.

◼️നെയ്യാറ്റിന്‍കരയില്‍ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസ് ഇടിച്ച് വീഴ്ത്തിയ മൂന്ന് വഴിയാത്രക്കാരില്‍ ഒരാള്‍ മരിച്ചു. നെയ്യാറ്റിന്‍കര കൃഷ്ണപുരം ഗ്രാമം സ്വദേശി ജയകുമാര്‍ (65) ആണ് മരിച്ചത്. നെയ്യാറ്റിന്‍കര റെയില്‍വെ സ്റ്റേഷനു സമീപം റിട്ടയേഡ് റെയില്‍വേ ഉദ്യോഗസ്ഥനായ ശ്രീകണ്ഠന്‍ നായരുടെ (64)  നില ഗുരുതരമാണ്.

◼️ഡല്‍ഹിയില്‍ ഓഫീസ് ആക്രമണം ചര്‍ച്ച ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയുടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണ ചടങ്ങിനിടെയാണ് നേതാക്കള്‍ ഇക്കാര്യം സംസാരിച്ചത്. സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും നടപടിയെടുത്തെന്നും യെച്ചൂരി പറഞ്ഞു. നടപടിയെല്ലാം താനറിഞ്ഞെന്ന് രാഹുലും പ്രതികരിച്ചു.

◼️പ്രതിപക്ഷ പാര്‍ട്ടികളുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹയുടെ പ്രചാരണത്തിനായി പതിനൊന്നംഗ  സമിതിയെ നിയോഗിച്ചു. 10 അംഗങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളും ഒരാള്‍ പൊതുസമൂഹ പ്രതിനിധിയുമാണ്. ജയറാം രമേശ് , സീതാറാം യെച്ചൂരി, പ്രഫുല്‍ പട്ടേല്‍ എന്നിവര്‍ സമിതിയില്‍ അംഗങ്ങളാണ്.

◼️ഗുജറാത്ത് കലാപക്കേസില്‍ മോദി അടക്കമുള്ളവരെ കുറ്റമുക്തമാക്കിയ സുപ്രീം കോടതി വിധി നിരാശാജനകമാണെന്നു കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. യഥാര്‍ത്ഥ അന്വേഷണം വേണമെന്നു ഹര്‍ജി നല്‍കിയ സാക്കിയ ജാഫ്രിക്കൊപ്പമാണ് കോണ്‍ഗ്രസ്. കലാപത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒഴിഞ്ഞു മാറാനാകില്ല. വീഴ്ച പറ്റിയില്ലെങ്കില്‍ പിന്നെ കടമകളെക്കുറിച്ച് വാജ്പേയിക്ക് മോദിയെ ഓര്‍മ്മപ്പെടുത്തേണ്ടി വന്നത് എന്തുകൊണ്ടെന്നും കോണ്‍ഗ്രസ് ചോദിച്ചു. 2002 ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി എഹ്സാന്‍ ജാഫ്രിയുടെ ഭാര്യയാണ് സാക്കിയ ജഫ്രി.

◼️പഞ്ചാബിലെ ആം ആദ്മി സര്‍ക്കാര്‍ അടുത്ത മാസം മുതല്‍ വൈദ്യുതി സൗജന്യമായി നല്‍കും. തെരഞ്ഞെടുപ്പു പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായ സൗജന്യ വൈദ്യുതി പദ്ധതി നടപ്പാക്കുമെന്ന്  ധനമന്ത്രി ഹര്‍പാല്‍ സിംഗ് ചീമ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. 300 യൂണിറ്റ് വൈദ്യുതിയാണ് സൗജന്യമായി ലഭിക്കുക.

◼️ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്തു. വിദ്വേഷം വളര്‍ത്തുന്ന പ്രചാരണം നടത്തിയെന്ന് ആരോപിച്ചാണ് അറസ്റ്റ്. 2018 ലെ ഒരു ട്വീറ്റിന്റെ പേരിലാണ് അറസ്റ്റെന്നാണ് സൂചന. മുഹമ്മദ് സുബൈറിനെ അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റി. അറസ്റ്റില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പ്രതിഷേധിച്ചു.

◼️കര്‍ണാടകത്തില്‍ ബെല്ലാരി സന്തൂര്‍ മേഖലയിലെ ദളിത് കുടുംബങ്ങളുടെ വീട് പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ടും മുന്നോക്ക വിഭാഗത്തിലെ യുവാവിന്റെ മരണത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചും ദളിത് യുവാവിനെ മുന്നോക്ക ജാതിക്കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ഇരുപതു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബെല്ലാരി സ്വദേശി മായ്യണ്ണയെയാണ് മര്‍ദ്ദിച്ചത്.

◼️കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ വമ്പന്‍ നിക്ഷേപവുമായി മുകേഷ് അംബാനിയും ഗൗതം അദാനിയും. ഇരുവരും ചേര്‍ന്ന് 1.68 ലക്ഷം കോടി രൂപ നിക്ഷേപിക്കും. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കൊണ്ടുവന്ന ഇന്‍വെസ്റ്റ് രാജസ്ഥാന്‍  പദ്ധതിയുടെ ഭാഗമായാണ് ഇത്രയും വമ്പന്‍ നിക്ഷേപങ്ങള്‍ എത്തുന്നത്. രാജസ്ഥാന്‍ സര്‍ക്കാരുമായി ധാരണപത്രം ഒപ്പുവച്ചു.

◼️ഭൂരിഭാഗം മുസ്ലിം രാജ്യങ്ങളിലും ബലിപെരുന്നാള്‍ ജൂലൈ ഒമ്പതിനാകാന്‍ സാധ്യതയെന്ന് അന്താരാഷ്ട്ര അസ്‌ട്രോണമിക്കല്‍ സെന്റര്‍ അറിയിച്ചു. യുഎഇ, സൗദി അറേബ്യ, ഒമാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളും ഇതില്‍ ഉള്‍പ്പെടും.

◼️ഏഷ്യന്‍ ഗെയിംസ് ഡ്രാഗണ്‍ ബോട്ട് മത്സരത്തില്‍ ഇന്ത്യന്‍ ടീമിലേക്ക് യോഗ്യത നേടി ചേര്‍ത്തല സ്വദേശിനിയായ പൊലീസ് ഉദ്യോഗസ്ഥ. ശാലിനി  ഉല്ലാസ് ആണ് ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യന്‍ ടീമില്‍ ഒന്‍പത് വനിതകള്‍ ഉള്‍പ്പെടെ 28 പേരാണ് പങ്കെടുക്കുക. കേരള പൊലീസില്‍നിന്ന് പാലക്കാട്ടെ സിപിഒ കെപി അശോക് കുമാര്‍, കോട്ടയത്തെ സിപിഒ പിഎം. ഷിബു എന്നിവര്‍ ഡ്രാഗണ്‍ ബോട്ട് പുരുഷ ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

◼️ഇംഗ്ലണ്ടിന്റെ ഏകദിന, ട്വന്റി20 ടീമുകളുടെ നായകനായ ഓയിന്‍ മോര്‍ഗന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ ഒരുങ്ങുന്നു. മോശം ഫോമും ആരോഗ്യ പ്രശ്‌നങ്ങളമാണ് മോര്‍ഗനെ വിരമിക്കല്‍ തീരുമാനത്തിലേക്ക് നയിക്കുന്നത്. ഇംഗ്ലണ്ടിന് ആദ്യമായി ഏകദിന ലോകകപ്പ് കിരീടം സമ്മാനിച്ച നായകനാണ് മോര്‍ഗന്‍.

◼️ലോകത്തെ രണ്ടാമത്തേതും ഇന്ത്യയില്‍ ആദ്യത്തേതുമായ സ്വയം നിയന്ത്രിത വൈദ്യുത ബാര്‍ജുകള്‍ നോര്‍വെയിലേക്ക് കയറ്റിയയച്ച് ചരിത്രനേട്ടത്തില്‍ കൊച്ചി കപ്പല്‍ശാല. മദര്‍ഷിപ്പില്‍ കയറ്റിയ മാരിസ്, തെരേസ എന്നീ ബാര്‍ജുകള്‍ ഒരുമാസം കൊണ്ട് നോര്‍വെയിലെത്തും. ഇന്ത്യന്‍ കപ്പല്‍ശാലയില്‍ നിര്‍മ്മിച്ച യാനങ്ങള്‍ മറ്റൊരു കപ്പലില്‍ കയറ്റി കൊണ്ടുപോകുന്നത് ആദ്യമായാണ്. ഡച്ച് കമ്പനിയായ യാട്ട് സെര്‍വന്റിന്റെ കൂറ്റന്‍ കപ്പലില്‍ എട്ട് മണിക്കൂര്‍ നീണ്ട ശ്രമത്തിലാണ് 67 മീറ്റര്‍ നീളവും 600 ടണ്‍ ഭാരവുമുള്ള വൈദ്യുത ബാര്‍ജുകള്‍ കയറ്റിയത്.  നോര്‍വെയിലെ മലയിടുക്കുകളിലേക്ക് കയറിക്കിടക്കുന്ന അഴിമുഖപ്പാതയായ ഫ്യോര്‍ദിലാണ് മാരിസും തെരേസയും സര്‍വീസ് നടത്തുക. നോര്‍വെയിലെ സപ്ലൈ ചെയിന്‍ കമ്പനിയായ ആസ്‌കോ മാരിടൈമിന് വേണ്ടിയാണ ബാര്‍ജുകള്‍ നിര്‍മ്മിച്ചത്.

◼️പുതിയ വരിക്കാരെ ആകര്‍ഷിക്കാനും നിലവിലെ വരിക്കാരെ പിടിച്ചുനിര്‍ത്താനും ദീര്‍ഘകാല പ്രീപെയ്ഡ് പ്ലാന്‍ ആണ് ബിഎസ്എന്‍എല്‍ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ ഉപയോക്താക്കള്‍ക്ക് നിരവധി മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. 1999 രൂപ പ്രീപെയ്ഡ് പ്ലാനില്‍ 365 ദിവസത്തെ വാലിഡിറ്റിയാണ് ബിഎസ്എന്‍എല്‍ വാഗ്ദാനം ചെയ്യുന്നത്. ഈ പ്ലാന്‍ രാജ്യത്തെ ഒന്നിലധികം സര്‍ക്കിളുകളില്‍ ലഭ്യമാണ്. ഈ പ്രീപെയ്ഡ് പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍, ദിവസം 100 എസ്എംഎസ്, കൂടാതെ 600 ജിബി ഡേറ്റ എന്നിവ ലഭിക്കും. ഈ ഡേറ്റ ഉപയോക്താവിന് എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാനാകും.

◼️മധുവിന്റെ ജീവിതം പ്രമേയമാകുന്ന സിനിമ 'ആദിവാസി: ദി ബ്ലാക്ക് ഡെത്ത്' എന്ന ചിത്രത്തിന്റെ ലിറിക്കല്‍ വിഡിയോ പുറത്തിറക്കി. മധുവിന്റെ കൊലപാതക കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ട് എന്ന ബന്ധുക്കളുടെ ആരോപണം നിലനില്‍ക്കെയാണ് ചിത്രം റിലീസിനായി ഒരുങ്ങുന്നത്. 'വിശപ്പു നിന്‍ ഉള്‍ത്തീയെന്നുരഞ്ഞതില്ല നീ' എന്നു തുടങ്ങുന്ന പാട്ട് 'കറുപ്പു എന്നുമെ കറുപ്പു താ' എന്ന വരിയോടെയാണ് അവസാനിക്കുന്നത്. വിജീഷ് മണി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശരത് അപ്പാനി ആണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ചന്ദ്രന്‍ മാരി, വിയാന്‍, മുരുകേഷ് ഭുതുവഴി, മുത്തുമണി , രാജേഷ് ബി , പ്രകാശ് വാടിക്കല്‍, റോജി പി കുര്യന്‍, വടികയമ്മ , ശ്രീകുട്ടി , അമൃത, മാസ്റ്റര്‍ മണികണ്ഠന്‍, ബേബി ദേവിക തുടങ്ങിയവരും അഭിയിച്ചിരിക്കുന്നു. ഡോ. സോഹന്‍ റോയ് ആണ് ചിത്രം നിര്‍മിക്കുന്നത്. ഗാനരചനയും സോഹന്‍ റോയിയാണ്.  രതീഷ് വേഗ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

◼️സൗബിന്‍ ഷാഹിറിനെ നായകനാക്കി ഷാഹി കബീര്‍ സംവിധാനം ചെയ്യുന്ന ഇലവീഴാപൂഞ്ചിറ എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തെത്തി. ത്രില്ലര്‍ സ്വഭാവമുള്ള പൊലീസ് സ്റ്റോറിയാണ് ചിത്രം. പുറത്തെത്തിയ രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലര്‍ കൌതുകമുണര്‍ത്തുന്ന ഒന്നാണ്. സുധി കോപ്പ, ജൂഡ് ആന്റണി ജോസഫ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സമുദ്രനിരപ്പില്‍ നിന്നും മൂവായിരത്തിലധികം അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഒറ്റപ്പെട്ട പ്രദേശമായ 'ഇലവീഴാപൂഞ്ചിറ' എന്ന വിനോദസഞ്ചാര മേഖലയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. മലയാളത്തില്‍ ആദ്യമായി ഡോള്‍ബി വിഷന്‍ 4 കെ എച്ച്ഡിആറില്‍ പുറത്തിറങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും 'ഇലവീഴാപൂഞ്ചിറ'യ്ക്ക് ഉണ്ട്.

◼️പ്രമുഖ ജര്‍മ്മന്‍ അത്യാഡംബര സ്പോര്‍ട്‌സ് വാഹന നിര്‍മ്മാതാക്കളായ പോര്‍ഷെ ഇന്ത്യയില്‍ പ്രീ-ഓണ്‍ഡ് അഥവാ യൂസ്ഡ് കാര്‍ ശ്രേണിയിലേക്കും ചുവടുവച്ചു. 12മാസ വാറന്റി, 24 മണിക്കൂര്‍ റോഡ്-സൈഡ് സര്‍വീസ്, 111-പോയിന്റ് ഇന്‍സ്‌പെക്ഷന്‍ തുടങ്ങിയവ ഉള്‍പ്പെടെ ഉറപ്പാക്കി അഖിലേന്ത്യാതലത്തില്‍ യൂസ്ഡ് കാര്‍ പദ്ധതി ലഭ്യമാണെന്ന് കമ്പനി വ്യക്തമാക്കി. പുത്തന്‍ വാഹനത്തിന് തുല്യമായ സ്റ്റാന്‍ഡേര്‍ഡ് യൂസ്ഡ് പോര്‍ഷെ കാറുകള്‍ക്കും ഉറപ്പാക്കുന്നതാണ് പോര്‍ഷെ അപ്രൂവ്ഡ് പ്രോഗ്രാമിലെ 111-പോയിന്റ് ഇന്‍സ്‌പെക്ഷന്‍ സേവനം. പോര്‍ഷെ ടെക്‌നീഷ്യന്മാരുടെ സേവനവും ലഭ്യമാക്കുന്നു. വാഹനത്തിലെ എല്ലാ ഘടകങ്ങളുടെയും അറ്റകുറ്റപ്പണി ഉള്‍പ്പെടെ ഉറപ്പ് നല്‍കുന്നതാണ് 12-മാസ വാറന്റി പദ്ധതി.

◼️1927 മുതല്‍ 1950 വരെയുള്ള മാര്‍കേസിന്റെ ജീവിതത്തിന്റെ കഥ പറയുന്ന ഈ പുസ്തകത്തില്‍ അദ്ദേഹത്തിന്റെ  കുടുംബം, സ്‌കൂള്‍ വിദ്യാഭ്യാസം, പത്രപ്രവര്‍ത്തകനും ചെറുകഥാകൃത്തുമായ ജീവിതം, നോവലുകള്‍ എഴുതാന്‍ പ്രേരിപ്പിച്ച യഥാര്‍ത്ഥ സംഭവങ്ങള്‍ എന്നിവയെ പ്രതിപാദിക്കുന്നു. താന്‍ വളര്‍ന്ന വീട്ടിലേക്ക് മടങ്ങിയെത്തിയ അനുഭവവും ഓര്‍മ്മകളും തന്റെ ഭൂതകാലമൊക്കെയും യാഥാര്‍ത്ഥ്യവും മാന്ത്രികതയും കലര്‍ത്തിയ വ്യതിരിക്തമായ തന്റെ ശൈലിയില്‍ വിശദീകരിക്കുന്നു. ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ ആത്മകഥയുടെ ആദ്യ വാല്യമാണ് ലിവിങ് ടു ടെല്‍ ദ ടെയില്‍, വിവര്‍ത്തനം: സുരേഷ് എം.ജി. 'കഥ പറയാനൊരു ജീവിതം'. ഡിസി ബുക്സ്. വില 664 രൂപ.

◼️കാലുകളില്‍ നിന്ന് അശുദ്ധരക്തം തിരിച്ച് ഹൃദയത്തിലേക്ക് എത്തിക്കുന്ന രക്തക്കുഴലുകള്‍ വീര്‍ത്ത്, തടിച്ച്, കെട്ട് പിണഞ്ഞ് കിടക്കുന്ന അവസ്ഥയ്ക്കാണ് വെരിക്കോസ് വെയ്നുകള്‍ എന്ന് പറയുന്നത്. മുതിര്‍ന്നവരില്‍ 25 ശതമാനത്തിനും വരുന്ന ഈ രോഗം പലപ്പോഴും വേദനയുണ്ടാക്കാതെ ഒരു സൗന്ദര്യ പ്രശ്നമായി തുടരാറുണ്ട്. ചിലപ്പോള്‍ രക്തക്കുഴലുകള്‍ പൊട്ടി രക്തസ്രാവവും ഉണ്ടാകാം. ചില ഘടകങ്ങള്‍ രക്തക്കുഴലുകളിലെ വാല്‍വുകളെ ദുര്‍ബലപ്പെടുത്തി വെരിക്കോസ് വെയ്നിലേക്ക് നയിക്കാം. പ്രായമേറുന്നതോടെ രക്തക്കുഴലുകള്‍ ദുര്‍ബലമാകുകയും അവ വലിഞ്ഞ് വെരിക്കോസ് വെയ്ന്‍ പോലുള്ള അവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യും. പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്കാണ് വെരിക്കോസ് വെയ്നുകള്‍ വരാന്‍ സാധ്യത കൂടുതല്‍. ആര്‍ത്തവത്തിന്റെ സമയത്ത് ഹോര്‍മോണുകളില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് ഇതിന് കാരണം. ഗര്‍ഭകാലത്ത് രക്തയോട്ടം കൂടുമെന്നതിനാല്‍ ഗര്‍ഭിണികള്‍ക്കും വെരിക്കോസ് വെയ്ന്‍ വരാന്‍ സാധ്യതയേറെയാണ്. ആര്‍ത്തവവിരാമത്തോട് അനുബന്ധിച്ച് ശരീരത്തില്‍ വരുന്ന മാറ്റങ്ങളും വെരിക്കോസ് വെയ്നിലേക്ക് നയിക്കാം. ജീനുകളിലൂടെ തലമുറകളിലേക്ക് കൈമാറാന്‍ സാധ്യതയുള്ള രോഗമാണ് വെരിക്കോസ് വെയ്ന്‍. കുടുംബത്തില്‍ ആര്‍ക്കെങ്കിലും വെരിക്കോസ് വെയ്ന്‍ വന്നിട്ടുള്ളവര്‍ക്ക് ഇത് വരാനുള്ള സാധ്യത കൂടുതലാണ്. അമിതവണ്ണമുള്ളവരില്‍ രക്തക്കുഴലുകള്‍ക്ക് മേല്‍ സമ്മര്‍ദം കൂടുതലായിരിക്കും. ഇത് അവ ദുര്‍ബലമാകാനും വളയാനുമൊക്കെ കാരണമാകാം. ഒരേ സ്ഥിതിയില്‍ ദീര്‍ഘനേരമുള്ള ഇരിപ്പും നില്‍പ്പുമെല്ലാം വെരിക്കോസ് വെയ്നിനുള്ള സാധ്യത വര്‍ധിപ്പിക്കും. ഒരേ പോസിഷന്‍ രക്തപ്രവാഹത്തെ ബാധിച്ച് രക്തക്കുഴലുകളില്‍ ബ്ലോക്ക് ഉണ്ടാക്കാന്‍ കാരണമാകും. കാലുകള്‍ക്ക് ചലനം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍, ഉയര്‍ന്ന ഫൈബര്‍ അടങ്ങിയ ഭക്ഷണക്രമം, രക്തചംക്രമണം വര്‍ധിപ്പിക്കാനുള്ള വ്യായാമങ്ങള്‍, ഭാരനിയന്ത്രണം എന്നിവയെല്ലാം വെരിക്കോസ് വെയ്ന്‍ നിയന്ത്രിക്കാന്‍ സഹായിക്കും.

*ശുഭദിനം*
*കവിത കണ്ണന്‍*
അയാള്‍ ലോകപ്രശസ്തനായിരുന്നു. ലോകം മുഴുവനും ധാരാളം ആരാധകരും ശിഷ്യരും അദ്ദേഹത്തിനുണ്ടായിരുന്നു.  വിദേശത്ത് നിന്നും ഒരു യുവാവ് അറിഞ്ഞുകേട്ട തന്റെ മാനസഗുരുവിനെ കാണാന്‍ എത്തി.  വഴിയില്‍ കണ്ടയാളോട് യുവാവ്  ഗുരുവിന്റെ വീട്ടിലേക്കുള്ള വഴി ചോദിച്ചു.  അയാള്‍ തിരിച്ചു ചോദിച്ചു:  ഇയാളെ കാണാനാണോ ഇത്രദൂരം യാത്ര ചെയ്തു വന്നത്.  ഇദ്ദേഹത്തെ എനിക്കറിയാം.  അയാള്‍ ഒരു വട്ടപൂജ്യമാണ്. ഒരു കഴിവും ഇല്ലാത്ത മനുഷ്യന്‍.  താങ്കളുടെ പണവൂം സമയവും നഷ്ടപ്പെടുത്തിയതില്‍ എനിക്ക് സങ്കടം തോന്നുന്നു.  ഇതു കേട്ട യുവാവിന് ദേഷ്യം വന്നു. അയാളെ വിവരദോഷിയെന്ന് പറഞ്ഞ് യുവാവ് നടന്നകന്നു.  അവസാനം യുവാവ് ആശ്രമത്തിലെത്തി.  ഗുരുവിനെ കണ്ട യുവാവ് ഞെട്ടിപ്പോയി.  താന്‍ രാവിലെ കണ്ടുമുട്ടിയ ആള്‍തന്നെയായിരുന്നു ഗുരു.  കാല്‍ക്കല്‍ വീണ യുവാവിനോട് ഗുരു പറഞ്ഞു:  താങ്കള്‍ എന്നോട് പറഞ്ഞതും, ഞാന്‍ താങ്കളോട് പറഞ്ഞതും സത്യമാണ്.....  രണ്ടുതരം ആളുകളുണ്ട് നമുക്ക് ചുറ്റും.  വലുതാകുന്നതിലൂടെ സ്വയം ചെറുതാകുന്നവരും, ചെറുതാകുന്നതിലൂടെ സ്വയം വലുതാകുന്നവരും.   താന്‍ എത്രമാത്രം വലുതാണെന്ന് തെളിയിക്കാനുള്ളതാണ് ആദ്യകൂട്ടരുടെ ഓരോ ശ്രമവും.  തങ്ങളെ വണങ്ങുന്നവരെ മാത്രമേ അവര്‍ അംഗീകരി്ക്കുയുള്ളൂ.  എപ്പോവും തങ്ങളെ പുകഴ്ത്താന്‍ ഒരു സംഘത്തെതന്നെ അവര്‍ തയ്യാറാക്കി നിര്‍ത്തിയിരിക്കും.  എത്ര അറിവും ആദരവും നേടി നില്‍ക്കുമ്പോഴും അദൃശ്യരായിരിക്കാനാണ് രണ്ടാംവിഭാഗക്കാര്‍ക്ക് ഇഷ്ടം.  അവര്‍ ഒരിക്കലും സ്വയം വാഴ്ത്തുകയില്ല. മറ്റുള്ളവരെ തങ്ങളെ സ്തുതിക്കാന്‍ അനുവദിക്കുകയുമില്ല.  ചെറുതാകുന്നവര്‍ക്ക് രണ്ട് ഗുണങ്ങളുണ്ടാകും.  അവര്‍ സ്തുതിഗീതങ്ങള്‍ക്ക് മുന്നില്‍ മയങ്ങി വീഴില്ല.  അവര്‍ വിമര്‍ശനങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്നവരായിരിക്കും. ഇവരിലൂടെയാണ് ഈ ലോകം വലുതാകുന്നത്.  നമുക്കും ചെറുതാകാം... വലുതാകാനായി - ശുഭദിനം.
➖➖➖➖➖➖➖➖

അഭിപ്രായങ്ങള്‍

മറ്റു വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

ഇന്നത്തെ UDF ന്റെയും LDF ന്റെയും LIVE റോഡ് ഷോ കാണാം

വീഡിയോ പ്ലേ ആവുന്നില്ലകിൽ ഡെസ്ക്ക് ടോപ് മോഡിൽ വെബ്സൈറ്റ് തുറക്കുക അതിന്ന് വലത് സൈഡിലെ 3 പുള്ളികൾ ക്ലിക്ക് ചെയുക അപ്പോൾ തുറന്ന് വരുന്ന പേജിൽ ഡെസ്ക്ക് ടോപ്പ് മോഡിൽ ടിക്ക് ചെയ്യുക

കക്കാടംപുറത്ത് അതിഥി തൊഴിലാളിയുടെ ദുരൂഹ മരണം; പാൻക്രിയാസ് പൊട്ടി രക്തം പുറത്തേക്ക് വന്നു;

കക്കാടംപുറത്ത് അതിഥി തൊഴിലാളിയുടെ ദുരൂഹ മരണം; പാൻക്രിയാസ് പൊട്ടി രക്തം പുറത്തേക്ക് വന്നു; അമിത മദ്യപാനം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വേങ്ങര കക്കാടംപുറത്ത് അതിഥി തൊഴിലാളിയുടെ ദുരൂഹ മരണം അമിത മദ്യപാനം മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഒറീസ സ്വദേശി രാംചന്ദ് പൂജാരി (55) ആണ് മരിച്ചത്. അളവില്‍ കൂടുതല്‍ മദ്യം ശരീരത്തില്‍ ഉണ്ടായിരുന്നു. അമിതമദ്യപാനം മൂലം പാൻക്രിയാസ് പൊട്ടി രക്തം പുറത്തേക്ക് വന്നതാണ് മരണകാരണം. എആർ നഗറിൽ ഇന്നലെ പുലർച്ചെയാണ് സംഭവം പുറത്തറിഞ്ഞത്. തൊട്ടടുത്ത മുറിയിൽ താമസിക്കുന്നവരുമായാണ് സംഘർഷം ഉണ്ടായത്. മദ്യലഹരിയിൽ ആയിരുന്നെന്ന് സംശയിക്കുന്നു. അടുത്ത മുറിയിൽ താമസിക്കുന്ന ഇയാളുടെ ബന്ധുക്കൾ കൂടിയായ 2 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

കടലുണ്ടി പുഴയിൽ കക്ക വാരാൻ പോയ ആൾ പുഴയിൽ മുങ്ങി മരിച്ചു.

മൂന്നിയൂർ:മൂന്നിയൂർ കുന്നത്ത് പറമ്പിൽ പുഴയിൽ കക്ക വാരാൻ പോയ ആൾ പുഴയിൽ മുങ്ങി മരിച്ചു. കടലൂണ്ടി പുഴ മണലേപ്പാടം എന്ന സ്ഥലത്താണ് കക്ക വാരുന്നതിനിടെ മൂന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശി പരേതനായ പുള്ളാടൻ രായിമിന്റെ മകൻ  ചുഴലി താമസക്കാരക്കാരനുമായ പുള്ളാടൻ സൈതലവി ( 56 ) ആണ് മുങ്ങിമരിച്ചത്. ഇന്ന് രാവിലെ 11 മണിക്കാണ് സംഭവം. കൂടെ കക്ക വാരാൻ ഉണ്ടായിരുന്ന സുഹ്രുത്ത് സൈതലവിയെ കാണാതായതിനെ തുടർന്നാണ് മുങ്ങി താഴ്ന്ന വിവരം അറിയുന്നത്. നല്ല ആഴമുള്ള സ്ഥലത്ത് നിന്ന് നാട്ടുകാരും ഫയർഫോഴ്സും നടത്തിയ തിരച്ചിലിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. സൗദി ജിസാനിൽ ജോലി ചെയ്യുന്ന സൈതലവി ഒരു മാസം മുമ്പാണ് അവധിക്ക് നാട്ടിൽ വന്നത്. അവധി കഴിഞ്ഞ് പത്ത് ദിവസത്തിനുള്ളിൽ തിരിച്ച് പോവാനിരിക്കുകയായിരുന്നു. ഭാര്യ: ജമീല. മക്കൾ  സുമയ്യ, ഷാഹിന, ശബീറലി . മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നടപടിക്രമങ്ങൾക്ക് ശേഷം കളത്തിങ്ങൽ പാറ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

മൈസൂർ വെച്ച് ഇന്നലെ ഉണ്ടായ കാർ അപകടത്തിൽ മരണം രണ്ടായി.

മൈസൂരിൽ ഉണ്ടായ കാറപകടം: മരണം രണ്ടായി : ചികിത്സയിൽ കഴിഞ്ഞിരുന്ന കാടപ്പടി സ്വദേശിയായ യുവാവും മരണത്തിന് കീഴടങ്ങി` ചികിത്സയിൽ കഴിഞ്ഞിരുന്ന പെരുവള്ളൂർ കാടപ്പടി സ്വദേശി KP കോയ എന്നവരുടെ മകൻ ഷബീബും (20) മരണത്തിനു കീഴടങ്ങി. കാടപ്പടി സ്വദേശി ഗഫൂറിൻ്റെ മകൻ ഫാഹിദ് (21) അപകട സ്ഥലത്ത് വെച്ച് തന്നെ ഇന്നലെ മരണപെട്ടിരുന്നു. കാടപ്പടിയിൽ നിന്നും രണ്ട് കാറുകളിലായി നാട്ടുകാരും സുഹൃത്തുക്കളുമായ 11 ആളുകളാണ് ഇന്നലെ പുലർച്ചെ വിനോദയാത്ര പുറപ്പെട്ടത്. ഇതിൽ യാത്രക്കിടെ ഒരു കാർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ തൊട്ടടുത്ത ജയേസസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഫാഹിദ് അപകട സ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. അപകട സമയത്ത് കാറിൽ ഉണ്ടായിരുന്ന മറ്റ് 4പേരുടെ പരിക്ക് സാരമുള്ളതല്ല. മൈസൂർ KMCC പ്രവർത്തകരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ നടന്നുവരികയാണ്. കർണാടക ഉപമുഖ്യമന്ത്രി DK ശിവകുമാറിന്റെ ഓഫീസിൽ നിന്നുള്ള ഇടപെടൽ കൊണ്ട് മറ്റ് നടപടികൾ വേഗത്തൽ നടന്ന് വരുന്നു. പോലീസ് ഇൻക്സ്റ്റ് നടപടി ക്രമങ്ങൾ പൂർത്തിയാൽ ഉടനെ മൃതദേഹങ്ങൾ ഇന്ന് പകൽ നാട്ടിലേക്ക് കൊണ്ട് വരും.

നാഗാലാന്‍ഡിലെ ആറ് ജില്ലകളില്‍ പൂജ്യം ശതമാനം പോളിങ്;

കൊഹിമ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കിഴക്കന്‍ നാഗാലാന്‍ഡില്‍ ആറ് ജില്ലകളില്‍ രേഖപ്പെടുത്തിയത് പൂജ്യം ശതമാനം പോളിങ്. മോദി സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു വോട്ടര്‍മാരുടെ തെരഞ്ഞെടുപ്പ് ബഹിഷ്‌കരണം. ഈസ്‌റ്റേണ്‍ നാഗാലന്‍ഡ് പീപ്പിള്‍ ഓര്‍ഗനൈസേഷനാണ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തത്. തെരഞ്ഞെടുപ്പ് പ്രക്രിയ തടസ്സപ്പെടുത്തിയതിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഈസ്‌റ്റേണ്‍ നാഗാലന്‍ഡ് പീപ്പിള്‍ ഓര്‍ഗനൈസേഷന് നോട്ടീസ് അയച്ചു. വോട്ടര്‍മാരുടെ സ്വതന്ത്രവിനിയോഗത്തില്‍ അനാവശ്യ ഇടപെടല്‍ നടത്തിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. സംഘടനക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയതായും കമ്മീഷന്‍ അറിയിച്ചു. ഇത് വോട്ടര്‍മാര്‍ സ്വയം എടുത്ത തീരുമാനമാണെന്നും തെരഞ്ഞെടുപ്പില്‍ ഒരുതരത്തിലുള്ള അനാവശ്യ ഇടപെടലും നടത്തിയിട്ടില്ലാത്തതിനാല്‍ 172 സി പ്രകാരമുള്ള നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്നും സംഘടന അറിയിച്ചു. കിഴക്കന്‍ മേഖലയിലെ ഏഴ് ഗോത്രവര്‍ഗ സംഘടനകളുടെ ഉന്നത ബോഡിയാണ് ഈസ്റ്റേണ്‍ നാഗാലാന്‍ഡ് പീപ്പിള്‍സ് ഓര്‍ഗനൈസേഷന്‍. പ്രത്യക സംസ്ഥാനമെന്ന ആവശ്യമുന്നയിച്ചാണ് തെരഞ്

കൂടുതൽ വാർത്തകൾ

ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം

ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്‌സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്‌സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്‌സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

സൂര്യാഘാതം;- ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു

സൂര്യാഘാതമേറ്റു ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു. തിരുമേനിയിൽ ടെയിലറിങ് ഷോപ്പ് നടത്തുന്ന കരുവൻചാൽ പള്ളിക്കവല സ്വദേശി മണ്ഡപത്തിൽ എം.ഡി. രാമചന്ദ്രൻ (ദാസൻ -58) ആണു സൂര്യാഘാതമേറ്റത്. രാമചന്ദ്രൻ്റെ ഇരുകാലുകൾക്കുമാണു പൊള്ളലേറ്റത്. പൊള്ളി കുമളിച്ച കാൽപാദവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാസൻ്റെ ഇരു കാൽപ്പാദത്തിലേയും തൊലി നീക്കം ചെയ്തു. രാവിലെ വീട്ടിൽ നിന്നു ഷോപ്പിലേക്ക് ബസിൽ പോയ ദാസൻ ബസിലിറങ്ങി നടന്നു പോകുന്നതിനിടെയാണു സൂര്യാഘാതമേറ്റത്. കാലിൽ ചെരിപ്പ് ഉണ്ടായിരുന്നില്ല. 2024 ഏപ്രിൽ 02 തിരൂർ പുറത്തൂരിൽ എട്ട് വയസുകാരിക്ക് സൂര്യാഘാതമേറ്റു . തിരൂർ പുറത്തുർ ഉണ്ടപ്പടി സ്വദേശി ഫിറോസിന്റെ മകൾ ഫബന (8) ക്കാണ് തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ സൂര്യാഘാതമേറ്റത്. വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ശരീരത്തിൽ നീറ്റലും വേദനയും അനുഭവപ്പെട്ട കുട്ടി വീട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് പരിശോധിച്ചപ്പോഴാണ് ദേഹത്ത് പൊള്ളലേറ്റതുപോലുള്ള പാടുകൾ കണ്ടത്. ഉടൻ ആശുപത്രിപ്പടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ച് ചികിത്സ നൽകി.

വേങ്ങര അബ്ദുറഹ്മാൻ എന്ന ഇപ്പു കൊലപാതകം മകൻ അറസ്റ്റിൽ

വേങ്ങരയിൽ 75-കാരന്റെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ മലപ്പുറം: വേങ്ങരയില്‍ 75-കാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. വേങ്ങര സ്വദേശി മുഹമ്മദ് അൻവർ (50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് വേങ്ങര സ്വദേശി കരുവേപ്പില്‍ അബ്ദുറഹ്മാനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകൻ മുഹമ്മദ് അൻവർ കഴുത്ത് ഞെരിച്ച്‌ കൊന്നതാണെന്ന് പൊലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം കുളത്തിലിടുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. *വേങ്ങരയിൽ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ട അബ്‌ദുറഹ്മാന്റെ മരണം കൊലപാതകം ;  മകൻ അറസ്റ്റിൽ*  2024 ഏപ്രചൊവ്വ  സംഭവം നടന്നത് ആറു മാസം മുമ്പ്  വേങ്ങര കൊട്ടേക്കാട്ട് കരുവേപ്പിൽ വീട്ടിൽ മൊയ്‌തീൻ മകൻ അബ്‌ദുറഹിമാന്റെ(75) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.  സംഭവവുമായി ബന്ധപ്പെട്ട് മകൻ മുഹമ്മദ് അൻവറിനെ പോലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ വർഷം ആഗസ്ത് 18നാണ് വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ  അബ്ദുറഹിമാൻ്റെ മൃത ദേഹം കണ്ടത്. മരണത്തിൽ സംശയം തോന്നിയ പോ

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

കൊണ്ടോട്ടി ഇഎംഇഎ കോളേജ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്..! കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ലാറ്റിൽ ബികോം വിദ്യാർഥി മരിച്ച നിലയിൽ. ആത്മഹത്യയെന്നു പ്രാഥമിക നിഗമനം. കൊണ്ടോട്ടി ഇഎംഇഎ കോളജിൽ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ മൂന്നാം വർഷ വിദ്യാർഥിയായ എറണാകുളം കോതമംഗലം സ്വദേശി വസുദേവ് (20) ആണു മരിച്ചത്. ഇന്നു രാവിലെ ഫ്ലാറ്റിൽ എത്തിയപ്പോൾ ആണ് വാസുദേവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മറ്റൊരു കോളേജിൽ പഠിക്കുന്ന ഇക്ബാൽ എന്ന വിദ്യാർഥിയും വസുദേവും കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ളാറ്റിൽ ഒന്നിച്ചാണു താമസം. ഇക്ബാൽ ഇന്നലെ താമസിക്കാൻ എത്തിയിരുന്നില്ല.  കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ തുടങ്ങി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ♦️ (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്; തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടി; രക്തം വാർന്ന് മരണം..! വണ്ടൂർ തിരുവാലിയിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊല്ലാൻ കാരണം കോഴിയിറച്ചി വാങ്ങാത്തതെന്ന് എഫ്.ഐ.ആർ. ഇന്നലെയാണ് 52കാരി സൽമത്തിനെ മരുമകൻ സമീർ വെട്ടിക്കൊന്നത്. തെങ്ങുകയറ്റ തൊഴിലാളിയായ സമീർ ഇന്നലെ ജോലി കഴിഞ്ഞ് വന്നയുടൻ കോഴിക്കറി ചോദിച്ചു. കോഴിയിറച്ചി വാങ്ങിയിട്ടില്ലെന്ന് പറഞ്ഞതോടെ മുറ്റത്ത് പാത്രം കഴുകുകയായിരുന്ന ഭാര്യാമാതാവ് സൽമത്തിനെ ആക്രമിക്കുകയായിരുന്നു. തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടിയതിനാൽ രക്തംവാർന്നാണ് സൽമത്തിന്റെ മരണം. മദ്യപിച്ചെത്തുന്ന സമീർ സ്ഥിരമായി ഭാര്യ സജ്‌നയേയും ഭാര്യാമാതാവിനെയും മർദിക്കാറുണ്ട്. സമീറിന് എതിരെ നിരവധി കേസുകളുമുണ്ട്. ഇന്നലെ അറസ്റ്റിലായ പ്രതി ജയിലിലാണ്. പ്രദേശത്തെ കുടുംബക്ഷേത്രത്തിലെ ഉത്സവ പരിപാടികളുടെ ബഹളത്തിനിടെയാണ് നാടിനെ നടുക്കിയ സംഭവം. മദ്യത്തിനും കഞ്ചാവിനും അടിമയായ സമീർ കുടുംബവുമായി വഴക്കിടുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും പതിവാണ്. 14 വർഷം മുമ്പ് കൊണ്ടോട്ടി ഓമ

ഇന്ന് സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു. ഈ പോസ്റ്റിലുള്ള വിഡിയോ പ്ലേ ചെയ്താല്‍ സൂര്യഗ്രഹണം തല്‍സമയം കാണാനാകും. ഇന്ത്യന്‍ സമയം ഇന്നു (ഏപ്രില്‍ 8) രാത്രി10.30 മുതല്‍ ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 വരെ ആണ് ലൈവ് ടെലികാസ്റ്റ്.

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ