ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വേങ്ങര ഗ്രാമ പഞ്ചായത്ത് 10 ലക്ഷം രൂപ വകയിരുത്തി അടുക്കളമുറ്റത്ത് മുട്ടക്കോഴി പദ്ധതിയുടെ വിതരണോത്ഘാടനസം നിർവഹിച്ചു

വേങ്ങര ഗ്രാമ പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ 10 ലക്ഷം രൂപ വകയിരുത്തി നടപ്പിലാക്കുന്ന അടുക്കളമുറ്റത്ത് മുട്ടക്കോഴി വിതരണം പദ്ധതി ഇന്ന്  രാവിലെ ഒന്നാം വാർഡ് (കൊളപ്പുറം ഈസ്റ്റ്) ൽ വെച്ച് വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഹസീന ഫസൽ കെ.പി ഗുണഭോക്താക്കൾക്ക് മുട്ടക്കോഴികൾ വിതരണം ചെയ്തു  ഉദ്ഘാടനം നിർവഹിച്ചു . വൈസ് പ്രസിഡൻ്റ് പൂച്യാപ്പു, മെമ്പർമാരായ മൊയ്തീൻ കോയ തോട്ടശ്ശേരി, മജീദ് മടപ്പള്ളി, റുബീന അബ്ബാസ്, ഖമർ ബാനു, വെറ്ററിനറി സർജൻ ഡോ. സനൂദ് തുടങ്ങിയവർ പങ്കെടുത്തു.

പെൻഷൻ ലഭിക്കുന്നവർ മൂന്നു ദിവസത്തിനകം BPL കാർഡ് ഉള്ളവർ ആണെന്ന് തെളിയിക്കാൻ ഉത്തരവ്

മുക്കം: സാമൂഹ്യ സുരക്ഷാ പെൻ ഷൻ കൈപ്പറ്റുന്നവർ ബി.പി.എൽ ആണെന്ന് തെളിയിക്കുന്ന രേഖ മുവെയറിൽ ന്നു ദിവസത്തിനകം ഗ്രാമപഞ്ചായ ത്തിൽ ഹാജരാക്കാൻ നിർദേശം. ബാങ്ക് എക്കൗണ്ടുമുഖേന വാർദ്ധ ക്യകാല പെൻഷൻ, വികലാംഗ പെൻഷൻ, വിധവ പെൻഷൻ എന്നി വ കൈപ്പറ്റുന്ന എല്ലാ ഗുണഭോക്താ ക്കളും ബി.പി.എൽ ആണെന്ന് തെ ളിയിക്കുന്ന രേഖയോ, മുൻഗണന രേ ഖപ്പെടുത്തിയ റേഷൻ കാർഡോ ഹാ ജരാക്കിയിരിക്കണം, പെൻഷൻ സോ രേഖപ്പെടുത്തുന്നതിനാ ണ് വിവരങ്ങൾ ശേഖരിക്കുന്നതെന്നും പഞ്ചായത്ത് ഡയറക്ടറുടെ ഉത്തരവി ന്റെ അടിസ്ഥാനത്തിൽ ഗ്രാമ പഞ്ചായ ത്തുകൾ അറിയിപ്പിലുണ്ട്. അപ്രായോ ഗികവും അവ്യക്തവും ഏറെ ബുദ്ധി മുട്ടിക്കുന്നതുമായ നിർദേശം പരക്കെ ആശങ്ക വരുത്തിയിട്ടുണ്ട്. ധൃതിപ്പെട്ട് ബി.പി.എൽ രേഖ ആവശ്യപ്പെട്ടതിൽ ദുരൂഹതയുമുണ്ട്. ക്ഷേമപെൻഷനു കൾക്ക് ബി.പി.എൽ ആണെന്നു തെ ളിയിക്കുന്ന രേഖ വേണ്ട. ഏതു വി ഭാഗമാണോ അതുമായി ബന്ധപ്പെട്ട രേഖകളും വരുമാന സർട്ടിഫിക്കറ്റും മതി. പിന്നെയെന്തിന് ബി.പി.എൽ ആണെന്നു തെളിയിക്കുന്ന രേഖ ആവശ്യപ്പെടുന്നു. ബി.പി.എൽ അ ല്ലാത്തവരുടെ പെൻഷൻ നിറുത്തലാ ക്കാനുള്ള നീക്കമാണെന്നു സംശയ മുയർന്നിട്ടുണ്ട്.

പാമ്പുകടിയേറ്റാല്‍ വനം വകുപ്പ് നല്‍കുന്ന നഷ്ടപരിഹാരവും ചികില്‍സാ സഹായവും ലഭിക്കാൻ ചെയേണ്ടത്

പാമ്പുകടിയേറ്റാല്‍ വനം വകുപ്പ് നല്‍കുന്ന ചികില്‍സാ സഹായവും നഷ്ടപരിഹാരവും സംബന്ധിച്ച നടപടിക്രമങ്ങളെക്കുറിച്ച് നിരവധിയാളുകള്‍ സംശയമുന്നയിക്കുന്നുണ്ട്. പാമ്പ് കടിയേറ്റാല്‍ ചികിത്സയ്ക്കും മരണം സംഭവിച്ചാല്‍ ആശ്രിതര്‍ക്കും വനം വകുപ്പ് ധനസഹായം നല്‍കി വരുന്നുണ്ട്.  ദൗര്‍ഭാഗ്യകരമായ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വനം വകുപ്പ് വീട്ടിനകത്തും മറ്റും വന്ന് ഉപദ്രവകാരികളായ പാമ്പുകളെ പിടികൂടി വനപ്രദേശങ്ങളില്‍ കൊണ്ടുവിടുന്ന സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിങ്ങളുടെ താമസസ്ഥലത്തിനടുത്തുള്ള വനം വകുപ്പ്   നിയോഗിച്ചിട്ടുള്ള ഇത്തരം ആളുകളെ കണ്ടെത്താനും ബന്ധപ്പെടേണ്ട നമ്പര്‍ കിട്ടുന്നതിനുമായി സര്‍പ്പ (SARPA) എന്ന പേരില്‍ ഒരു ആന്‍ഡ്രോയിഡ് ആപും പ്ലേസ്റ്റോറില്‍ ലഭ്യമാക്കിയിട്ടുണ്ട്.  ചികിത്സാ സഹായത്തിനും സമാശ്വാസ ധനസഹായത്തിനും e-district-ല്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. സ്വന്തമായി അപേക്ഷ സമര്‍പ്പിക്കാന്‍ അറിയാത്തവര്‍ അടുത്തുള്ള അക്ഷയ കേന്ദ്രത്തെ സമീപിച്ചാല്‍ മതിയാകും. വന്യജീവി ആക്രമണംമൂലം പരിക്കേറ്റവര്‍ക്കും, മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും ധനസഹായം ലഭിക്കുവാന്‍ അര്‍ഹതയുണ്ട്...

മലപ്പുറം ജില്ലാ ഒളിമ്പിക് ഗെയിംസിൽ VVC വലിയോറ ഫൈനലിൽ പ്രവേശിച്ചു

മലപ്പുറം ജില്ലാ ഒളിമ്പിക് ഗെയിംസിൽ  സീനിയർ ജില്ലാ വോളിബോൾ മത്സരത്തിൽ വി വി സി വലിയോറ ഫൈനലിൽ പ്രവേശിച്ചു  ഇന്ന് തേഞ്ഞിപ്പാലത്തെ   കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ അരങ്ങേരിയ മത്സരത്തിൽ   വിജയികളായി ഫൈനലിൽ പ്രവേശിച്ചു. മലപ്പുറം ജില്ല ഒളിമ്പിക്സ് അസോസിയേഷൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ വെച്ച്  നടത്തിയ  വോളിബോൾ മത്സരത്തിൽ  എതിർ ഇല്ലാത്ത മൂന്ന് സെറ്റുകൾക്ക്  അപ്പോളോ വള്ളിക്കുന്നിനെ തോൽപ്പിച്ചു കൊണ്ട് വി വി സി വലിയോറ  സെമിയിൽ പ്രവേശിക്കുകയും  സെമിയിൽ യുവധാര കോട്ടക്കലിനെ തോൽപ്പിച്ചുകൊണ്ട് വി വി സി വലിയോറ  ഫൈനൽ മത്സരത്തിൽ പ്രവേശിച്ചു പതിനെട്ടാം തീയതി ചൊവ്വാഴ്ച നടക്കുന്ന ഫൈനൽ  മത്സരത്തിൽ  EMEA കൊണ്ടോട്ടി യെ നേരിടുന്നു 

മലപ്പുറം ജില്ലാ സബ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ചേറൂർ പി.പി.ടി.എം ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യൻമാരായി

മലപ്പുറം ജില്ലാ സബ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ചേറൂർ പി.പി.ടി.എം ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യൻമാരായി മഞ്ചേരി : മലപ്പുറം ജില്ലാ അസോസിയേഷൻ നടത്തുന്ന സബ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഫൈനലിൽ  ചേറൂർ പി.പി.ടി.എം ഹയർ സെക്കണ്ടറി സ്കൂൾ  എഫ്.സി അരീക്കോടിനെതിരെ 1-0 ന് വിജയിച്ച് ചാമ്പ്യന്മാരായി. മഞ്ചേരി ഗവണ്മെന്റ് ബോയ്സ് ഹൈ സ്കൂളിൽ വെച്ചാണ് മത്സരങ്ങൾ നടന്നത്. 44 ടീമുകൾ പങ്കെടുത്ത സബ് ജൂനിയർ ചാമ്പ്യൻഷിപ്പിലാണ്  ചേറൂർ പി.പി.ടി.എം ഹയർ സെക്കണ്ടറി സ്കൂൾ ജേതാക്കളായത്. KYDF ഫുട്ബോൾ അക്കാദമിയാണ് ചേറൂർ സ്കൂളിനെ പരിശീലിപ്പിക്കുന്നത്.

വായോ പോഷണ കിറ്റ് വിതരണം ചെയ്തു VENGARA

വേങ്ങര : വേങ്ങര ഗ്രാമ പഞ്ചായത്തിന്റെ  കീഴിൽ പ്രവർത്തിക്കുന്ന സായം പ്രഭാ ഹോമിലെ മുതിർന്ന പൗരൻമാർക്ക് സാമൂഹ്യനീതി വകുപ്പിന്റെ  സഹായത്താൽ വയോ പോഷണ കിറ്റ് വിതരണം ചെയ്‌തു. ഇത് രണ്ടാം തവണയാണ് സായംപ്രഭയിലെ മുതിർന്ന പോരന്മാർക്ക് കിറ്റ് നൽകുന്നത്.  ജില്ലയിൽ രണ്ടാം തവണ കിറ്റ് വിതരണം ആദ്യം  വേങ്ങര ഗ്രാമപഞ്ചായത്തിലാണ്. ബദാം, എള്ള്, മുതിര, ശർക്കര, ഓട്സ്, നെയ്യ്, വെളിച്ചെണ്ണ, പാൽപ്പൊടി തുടങ്ങിയ പതിനഞ്ചോളം വിഭവങ്ങൾ അടങ്ങിയ  2500 രൂപയിലേറെ വിലമതിപ്പുള്ള കിറ്റാണ് നൽകിയത്.  വേങ്ങര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീമിന്റെ  അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ വായോ പോഷണ പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിച്ചു, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കുഞ്ഞുമുഹമ്മദ് എന്ന പൂച്ചാപ്പു മുഖ്യാതിഥിയായി, പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് സുകുമാരി, സായംപ്രഭാ ഇമ്പ്ളിമെന്റ  ഓഫീസറായ icds സൂപ്പർവൈസർ പുഷ്പ,സാഹിന, കെയർ ഗിവർ ഇബ്രാഹീം എ കെ തുടങ്ങിയവർ നേതൃത്വം നൽകി.

കഞ്ഞിപുരയിൽ വാഹനത്തിനു തീപിടിച്ചു video കാണാം

 കഞ്ഞിപ്പുര:  ദേശീയ പാതയിൽ ഓടിക്കൊണ്ടിരുന്ന വാഹനം കത്തിനശിച്ചു കഞ്ഞിപ്പുരക്കും കരിപ്പോളിനും മധ്യേയാണ് ഇന്ന് വെള്ളി പകൽ 11 മണിയോടെയാണ് സംഭവം. തമിഴ്നാട്ടിൽ നിന്നും കാടാമ്പുഴ ക്ഷേത്ര ദർശനത്തിന് വന്ന തീർത്ഥാടകർ സഞ്ചരിച്ച ട്രാവലർവാനാണ് കത്തി നശിച്ചത്. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ് ട്രാവലർവാനാണ് കത്തി നശിച്ചത് ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി തീയണച്ചു. ആളപായമില്ല കഞ്ഞി പുരയിൽ വാഹനത്തിനു തീ പിടിച്ചു വീഡിയോ കാണാം 

ഓടുന്ന ബസ്സിൽ CPR നൽകി യുവാവിന്റെ ജീവൻരക്ഷകരായി സ്റ്റാഫ്‌ നഴ്‌സ്‌ ലിജി എം അലക്സ്

അഭിമാനം ലിജി എം അലക്സ്... ഓടുന്ന ബസ്സിൽ CPR നൽകി യുവാവിന്റെ ജീവൻ രക്ഷിച്ച  സ്റ്റാഫ്‌ നഴ്‌സ്‌  ലിജി എം അലക്സിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ... സ്റ്റാഫ്‌ നഴ്സിന്റെ സമയോചിതമായ ഇടപെടലിൽ യുവാവിന് ലഭിച്ചത് പുനർജന്മം. കൊട്ടിയം ഹോളിക്രോസ്സ് ഹോസ്പിറ്റലിലെ സ്റ്റാഫ്‌ നഴ്സായ ലിജി ഇന്നലെ വൈകിട്ട് ഏകദേശം എട്ടര മണിയോടെ ഡ്യൂട്ടി കഴിഞ്ഞു  കൊല്ലം വടക്കേവിളയിലുള്ള വീട്ടിലേക്ക് പോകുന്നതിനായി അതുവഴിവന്ന KSRTC ബസ്സിൽ കയറിയതായിരുന്നു. പറക്കുളം എത്താറായപ്പോൾ ബസ് കണ്ടക്ടർ വെള്ളം ചോദിച്ചു നടക്കുന്നത് കണ്ട്  എന്താണ് കാര്യം എന്നന്വേഷിക്കാനാണ് രാജീവ്‌ എന്ന ചെറുപ്പക്കാരന്റെ സീറ്റിനടുത്തേക്ക് എത്തിയത്. ലിജി അടുത്തെത്തുമ്പോഴേക്കും രാജീവ്‌ കുഴഞ്ഞു വീണിരുന്നു. ലിജി ഉടനെ യുവാവിന്റെ കരോട്ടിഡ് പൾസ് നോക്കിയപ്പോൾ പൾസ് ഇല്ലെന്ന് മനസ്സിലായി.  യുവാവ് കാർഡിയാക് അറസ്റ്റിൽ ആണെന്ന് മനസ്സിലായ ലിജി അടുത്തുള്ള ഹോസ്പിറ്റലിലേക്ക് വണ്ടി വിടാൻ നിർദ്ദേശിച്ചിട്ട്  യാത്രക്കാരുടെ സഹായത്തോടെ സഹായത്തോടെ ബസ്സിന്റെ പ്ലാറ്റഫോമിലേക്ക്  യുവാവിനെ ഇറക്കി കിടത്തി ഓടുന്ന ബസ്സിൽ യുവാവിന് CPR കൊടുക്കാൻ ആരംഭിച്ച...

സൗജന്യ തൊഴിൽ പരിശീലനവും ജോലിയും നേടാം job interview

*DDUGKY-കുടുംബശ്രീ* ദയവായി എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുക.. *സൗജന്യ തൊഴിൽ പരിശീലനവും ജോലിയും* _______________________________    *അസിസ്റ്റൻറ് ഇലക്ട്രീഷ്യൻ* _______________________________ കേന്ദ്ര-കേരള സർക്കാരുകളുടെ സഹകരണത്തോടെ *കുടുംബശ്രീ* നടത്തുന്ന *അസിസ്റ്റൻറ് ഇലക്ട്രീഷ്യൻ* കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ▪️ പഠനം പൂർണ്ണമായും സൗജന്യം. ▪️ സൗജന്യ താമസ സൗകര്യം, ഭക്ഷണം. ▪️ പഠനശേഷം ജോലി ഉറപ്പ്. ▪️ ഗവൺമെൻറ് സർട്ടിഫിക്കേറ്റ്. ▪️സൗജന്യ പഠനോപകരണങ്ങൾ, യൂണിഫോം. ▪️ കമ്പ്യൂട്ടർ, സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ. _______________________________ *മലപ്പുറം* ജില്ലയിലെ *പെരിന്തൽമണ്ണ -ചെറുകര* യിൽ പ്രവർത്തിക്കുന്ന അംഗീകൃത DDUGKY സ്ഥാപനമായ അമ്മ ചാരിറ്റബിൾ ട്രസ്റ്റി ലൂടെയാണ് പരിശീലനം നൽകുന്നത്. അഡ്മിഷൻ ചെയ്യുന്നതിനായി വിളിക്കൂ.. Ph: 9567600364, 9400824898

മുസ്ലിംലീഗ് എം.പിമാർ ലോക്സഭയിലെ ഹാജർ നിലയിൽ ഒന്നാം സ്ഥാനത്ത് IUML

ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് എം.പിമാർ ലോക്സഭയിലെ ഹാജർ നിലയിൽ ഒന്നാം സ്ഥാനത്ത്. പാർട്ടി അടിസ്ഥാനത്തിൽ, ലീഗിലെ അംഗങ്ങൾക്ക് സഭയിൽ 90 ശതമാനത്തിലേറെ ഹാജരുണ്ട്. കേരളത്തിൽനിന്നുള്ള ഇ.ടി മുഹമ്മദ് ബഷീർ, എം.പി അബ്ദുസ്സമദ് സമദാനി, തമിഴ്നാട്ടിൽ നിന്നുള്ള കെ നവാസ് ഗനി എന്നിവരാണ് ലോക്സഭയിലെ ലീഗ് എംപിമാർ. ഡാറ്റാ വെബ്സൈറ്റായ ഫാക്ട്ലി ഡോട് ഇൻ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. 90 ശതമാനത്തിലേറെ ഹാജർ നേടിയ മൂന്നു പാർട്ടികളാണ് ഈ ലോക്സഭയിലുള്ളത്. പത്ത് എംപിമാരുള്ള ബഹുജൻ സമാജ്വാദി പാർട്ടി(ബിഎസ്പി), 16 എംപിമാരുള്ള ജനതാദൾ യുണൈറ്റഡ് എന്നിവയാണ് മൂന്ന് എം.പിമാരുള്ള ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് പിറകിലുള്ളത്. ഒന്നാം സ്ഥാനത്ത് ലീഗ് തന്നെ.  സിപിഎം 33%, എൻസിപി 20%, കോൺഗ്രസ് 19% എന്നിങ്ങനെയാണ് മറ്റു ദേശീയ രാഷ്ട്രീയപ്പാർട്ടികളുടെ നില. ഡിഎംകെയാണ് ഏറ്റവും താഴെ. പാർട്ടിയിൽ എട്ടു ശതമാനം പേർക്കു മാത്രമാണ് 90 ശതമാനത്തിൽ കൂടുതൽ ഹാജരുള്ളത്. സഭയിൽ കോൺഗ്രസിന് 53 ഉം സിപിഎമ്മിന് മൂന്നും എൻസിപിക്ക് അഞ്ചും അംഗങ്ങളാണ് ഉള്ളത്. 301 അംഗങ്ങളുള്ള ബിജെപിയാണ് സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. 2019 മുതൽ ഇതുവരെ ഏഴു സെഷനുകളിലായി 149...

വേങ്ങര ഗ്രാമ പഞ്ചായത്ത് 2022-23 വർഷത്തെ വർക്കിഗ് ഗ്രൂപ്പ്‌ യോഗം ചേർന്നു

വേങ്ങര ഗ്രാമ പഞ്ചായത്ത് പതിനാലാം പഞ്ചവത്സര  പദ്ധതിയുടെ വാർഷിക പദ്ധതി റൂപീകരണവും പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രന്റിന്റെ വിനിയോഗം 2022-23 ഉപ പദ്ധതി പുപികരണം സംബന്ധിച്ചു വർക്കിഗ് ഗ്രൂപ്പ്‌ യോഗം ഇന്ന് ഉച്ചക്ക് 2 മണിക്ക് വേങ്ങര വ്യാപാരിഭവൻ ഓഡിറ്റോറിയത്തിൽ ചേർന്നു,  വേങ്ങര പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുച്യാപ്പുവിന്റെ അധ്യക്ഷതയിൽ ചേർന്ന  പരിപാടി വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉത്ഘാടനം ചെയ്തു  പഞ്ചായത്ത് സെക്രട്ടറി പ്രഭാകരൻ   സ്വഗതവും, വേങ്ങര വ്യാപാരി വ്യസായ ഏകോപന സമിതി മണ്ഡലം സെക്രട്ടറി സിനുദ്ധീൻ ഹാജി,വിവിധ രാഷ്ട്രീയ പാർട്ടി പ്രധിനിധികൾ മുതലായവർ  ആശംസകൾ അർപ്പിച്ചു പതിമുനോളം വർക്കിങ് ഗ്രൂപ്പുകൾ ചെന്ന് വിവിധപദ്ധതികൾ അസുത്രണം ചെയ്തു 

ക്ഷേമപെൻഷൻ മസ്റ്ററിങ്ങിന് ഒരവസരംകൂടി നിങ്ങൾ ചെയേണ്ടത്

തിരുവനന്തപുരം ► 2019 ഡിസംബർ 31വരെ സാമൂഹിക സുരക്ഷാപെൻഷനും ക്ഷേമനിധി ബോർഡ് പെൻഷനും അനുവദിച്ചവരിൽ മസ്റ്റർ ചെയ്യാൻ കഴിയാത്തവർക്ക് ഒരവസരം കൂടി നൽകും. ഇവർക്ക് ഫെബ്രുവരി ഒന്നുമുതൽ 20 വരെ അക്ഷ യകേന്ദ്രങ്ങൾ മുഖേന മസ്റ്ററിങ് നടത്താമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ചെലവ് സർക്കാർ വഹിക്കും.കിടപ്പുരോഗികളായ പെൻഷൻ കാരുടെ മസ്റ്ററിങ് വീട്ടിലെത്തി നട ത്തും. ഇതിന് സാമൂഹിക സുരക്ഷാ പെൻഷൻകാർ തദ്ദേശ സെക്രട്ടറിയു മായും ക്ഷേമനിധി ബോർഡ് പെൻ ഷൻകാർ ബോർഡ് ഉദ്യോഗസ്ഥരു മായും ബന്ധപ്പെടണം. ബയോമെട്രിക് മസ്റ്ററിങ്ങിൽ പരാജയപ്പെടുന്നവർക്ക് ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളും ക്ഷേമനിധി ബോർഡുകളും മുഖേന ഫെബ്രുവരി 28വരെ ലൈഫ് സർട്ടിഫി ക്കറ്റ് സമർപ്പിച്ച് മസ്റ്ററിങ് പൂർത്തിയാക്കാം. 2019 ഡിസംബർ 31 വരെയുള്ള ഗുണഭോക്താക്കളിൽ ഇതുവരെയും മസ്റ്റർ ചെയ്തി ട്ടില്ലാത്ത ഗുണഭോക്താക്കൾ മാത്രമേ ഇതുചെയ്യേണ്ടതുള്ളൂ.

യുവതിയുടെ ആത്മഹത്യ വാട്സാപ്പ് അൺബ്ലോക്ക് ചെയ്യണമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയതിനെ തുടർന്നെന്ന് പരാതി

മലപ്പുറം മങ്കടയിൽ ഭർതൃവീട്ടിൽ യുവതിയുടെ ആത്മഹത്യ; വാട്സാപ്പ് അൺബ്ലോക്ക് ചെയ്യണമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയതിനെ തുടർന്നെന്ന് പരാതി നിരന്തരം മെസേജ് അയച്ച് ശല്യം ചെയ്തതിനെ തുടർന്ന് മങ്കട സ്വദേശിയെ ഷഫീല വാട്സാപ്പിൽ ബ്ലോക്ക് ചെയ്തിരുന്നു. ഈ ബ്ലോക്ക് നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത് മലപ്പുറം: ഭർതൃ വീട്ടിൽ യുവതി ആത്മഹത്യ (Suicide) ചെയ്തത് മങ്കട സ്വദേശിയായ യുവാവ് ഭീഷണിപ്പെടുത്തിയതിനെ തുടർന്നെന്ന് പരാതി. ആലങ്കോട് അച്ചിപ്രവളപ്പിൽ റഷീദിന്‍റെ ഭാര്യ ഷഫീലയെയാണ്(29) മരിച്ച നിലയിൽ കണ്ടെത്തിയത്. വാട്സാപ്പിലെ (Whatsapp) ബ്ലോക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച ഉച്ചയോടെ യുവാവ് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കൾ പറയുന്നു. ഇക്കാര്യം യുവതി സഹോദരനെ അറിയിച്ചിരുന്നു. എന്നാൽ ചൊവ്വാഴ്ച രാത്രിയോടെ യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രാത്രിയിൽ യുവതി അയച്ച മെസേജിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് കുറ്റിപ്പുറത്ത് താമസിക്കുന്ന സഹോദരൻ വീട്ടിലെത്തിയപ്പോഴാണ് ഷഫീലയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷഫീലയുടെ ഭർത്താവ് റഷീദ് നാല...

റേഷൻ കടയിൽ ഇനി 7ജില്ലകളിൽ രാവിലെയും അടുത്ത 7 ജില്ലകളിൽ ഉച്ചയ്ക്ക് ശേഷവും സാധനം ലഭിക്കുകയുള്ളു

നിലവിലുള്ള സെർവർ തകരാർ പരിഹരിക്കുന്നതിന്റെ ഭാഗമായി,13.01.2022 മുതൽ 18.01.2022 വരെ,  7 ജില്ലകളിൽ രാവിലെയും (8.30 am to 12.00 noon) അടുത്ത 7 ജില്ലകളിൽ ഉച്ചയ്ക്ക് ശേഷവും (3.30 pm to 6.30pm) ആയി റേഷൻ വിതരണം ക്രമീകരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ആയത് സംബന്ധിച്ച് ക്രമീകരണങ്ങൾ നടത്തുന്നതിനും റേഷൻ വിതരണം ഉറപ്പുവരുത്തുന്നതിനുമായി ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസർമാരും ഇൻസ്പെക്ടർമാരും ഫീൽഡ് തല സന്ദർശനം നടത്തി റേഷൻ വിതരണം സുഗമമാക്കുന്നതിന് ഉള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് ബന്ധപ്പെട്ട ജില്ലാ സപ്ലൈ ഓഫീസർമാർ ടി പ്രവർത്തനത്തിന് മേൽനോട്ടം വയ്ക്കേണ്ടതാണ്.  ജില്ല തിരിച്ചുള്ള റേഷൻ വിതരണം ക്രമീകരിച്ചിരിക്കുന്നത്  സംബന്ധിച്ച പട്ടിക ചുവടെ ചേർക്കുന്നു. രാവിലെ (8.30 am to 12 noon) മലപ്പുറം തൃശ്ശൂർ പാലക്കാട് കൊല്ലം ആലപ്പുഴ പത്തനംതിട്ട വയനാട് ഉചയ്ക്ക് ശേഷം (3.30 pm to 6.30 pm) എറണാകുളം കോഴിക്കോട് തിരുവനന്തപുരം കണ്ണൂർ കോട്ടയം കാസർഗോഡ് ഇടുക്കി SD/- കമ്മീഷണർ, സിവിൽ സപ്ലൈസ്

ISRO യുടെ തലപ്പത്ത്‌ വീണ്ടുമൊരു മലയാളി ചെയർമാനായി മലയാളിയായ ഡോ. എസ് സോമനാഥ്നെ തിരഞ്ഞെടുത്തു

ഐഎസ്ആർഒയുടെ പുതിയ ചെയർമാനായി ഡോ. എസ് സോമനാഥ് നിയമിക്കപ്പട്ടതോടെ ഇന്ത്യയുടെ ദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിൻ്റെ തലപ്പത്ത് വീണ്ടുമൊരു മലയാളി കൂടി അവരോധിതനായിരിക്കുകയാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നിമിഷമാണിത്.  നിലവിൽ തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ ഡയറക്ടറായ സോമനാഥ് ഐഎസ്ആർഓ-യുടെ കീഴിലുള്ള നിരവധി സുപ്രധാന ഗവേഷണ സംരംഭങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.  ഇന്ത്യൻ ബഹിരാകാശ ഗവേഷണങ്ങളെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാനും നാടിൻ്റെ വളർച്ചയ്ക്കും ജനതയുടെ പുരോഗതിക്കും ഉതകുന്ന നേട്ടങ്ങൾ സംഭാവന ചെയ്യാനും അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. 

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

സുബഹിനിസ്കാരത്തിനിടെ കുഴഞ്ഞുവീണ് മരണപ്പെട്ടു

ചെമ്മാട്  തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ.  തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സബീന (ചെറുവണ്ണൂർ). മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ

മലപ്പുറം കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം : കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി ഇന്നലെ രാത്രി 9മണിയോടെ കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി. പരുവമണ്ണ തൂകുപാലത്തിന് താഴെ പമ്പ് ഹൗസിന്റെ സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്.  മലപ്പുറം പോലീസും ഫയർഫോഴ്‌സ്, ട്രോമാകെയർ, വൈറ്റ് ഗാർഡ്, IRW, നാട്ടുകാരും തിരച്ചിലിന് നേതൃത്വം നൽകി  മലപ്പുറത്തെ പോലീസ് സ്റ്റേഷനിൽ മിസ്സിംഗ്‌ കേസിലുള്ള മുണ്ടുപറമ്പ DPO റോഡിൽ താമസിക്കുന്ന മധുവിന്റെ മകൾ ദേവനന്ദയാണ് മരിച്ചത് എന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഇൻകൊസ്റ്റ് നടപടികളൾക്കായി താലൂക്ക് ഹോസ്പിറ്റലിലേക്ക് മൃതദേഹം മാറ്റും  വെള്ളിയാഴ്ച രാത്രി എട്ടരയോടെ പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ കൂട്ടിലങ്ങാടി പാലത്തിന്റെ മുകളിൽ നിന്ന് ചാടുകയായിരുന്നു ഇതുവഴി പോയ ബൈക്ക് യാത്രക്കാരായ ദമ്പതിമാരാണ് പാലത്തിന്റെ കൈവരിയിൽ യുവതി ഇരിക്കുന്നതു കണ്ടത്. എന്താണ് ഇവിടെ ഇരിക്കുന്നതെന്ന് ചോദിക്കുമ്പോഴേക്കും പുഴയിലേക്കു ചാടിയതായി ഇവർ പോലീസിനോടു പറഞ്ഞിരുന്നു കൂട്ടിലങ്ങാടിയിൽനിന്ന് മലപ്പുറത്തേക്ക് പോകു...

വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി

 വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി  പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.വാടകക്ക് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയാണ് മരണപെട്ടത് എന്നാണ് പ്രാഥമിക നികമാനം. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു    വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ കണ്ടത്തിയ മൃതദേഹം പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരായ. ഇല്യാസ് പുള്ളാട്ട്, ജബ്ബാർ എരണി പടി, ജലീൽ  കൂരിയാട്, ജാസിർ, അനുജിത് എന്നിവർ ചേർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി  തമിഴ്നാട് സ്വദേശി രാജ കന്തസാമി (42 ) ആണ് മരണപെട്ടത്  

തെയ്യാല ഹൈസ്‌കൂള്‍പടിയില്‍ കാര്‍ തടഞ്ഞ് 2 കോടിരൂപ കവര്‍ന്ന കേസ്;മൂന്ന് പ്രതികള്‍ പിടിയില്‍

  തെയ്യാല ഹൈസ്‌കൂള്‍പടിയില്‍ കാര്‍ തടഞ്ഞ് 2 കോടിരൂപ കവര്‍ന്ന കേസ്; മൂന്ന് പ്രതികള്‍ പിടിയില്‍ *പ്രതികൾ തിരൂരങ്ങാടി, പരപ്പനങ്ങാടി സ്വദേശികൾ.* *പ്രധാന പ്രതി തിരൂരങ്ങാടി ടി സി റോഡ് സ്വദേശി തടത്തിൽ കരീം,പരപ്പനങ്ങാടി പന്താരങ്ങാടി സ്വദേശി മുഹമ്മദ് ഫവാസ്, ഉള്ളണം സ്വദേശി മംഗലശ്ശേരി രജീഷ് എന്നിവരാണ് പിടിയിലായത് ഒരാളെകൂടി പിടികൂടാനുണ്ട്* ------------------------------------ *Published 23-08-2025 ശനി* ------------------------------------ നന്നമ്പ്ര തട്ടത്തലം ഹൈസ്‌കൂൾപടിക്ക് സമീപം മേലേപ്പുറത്ത് കാർ തടഞ്ഞ് നിർത്തി 2 കോടിയോളം രൂപ കവർന്ന കേസിൽ പ്രതികൾ പിടിയിൽ.  മൂന്ന് പേരെ താനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കവർച്ച നടന്ന് ഒരാഴ്‌ച തികയുമ്പോഴാണ് പ്രതികളെ പിടികൂടിയത്.  പ്രധാന പ്രതി തടത്തിൽ കരീം, രജീഷ് അടക്കം മൂന്ന് പ്രതികളെയാണ് കോഴിക്കോട് വെച്ച് പിടിയിലായത്. പിടിയിലായവർ മലപ്പുറം ജില്ലയിലുളളവർ. കവർച്ച നടത്തി പ്രതികൾ ഗോവയിലേക്കാണ് കടന്നു കളഞ്ഞത്.  തിരിച്ച് വരുന്നതിനിടെ കോഴിക്കോട് വെച്ചാണ് പിടി കൂടിയത്. നാലങ്ക സംഘത്തിലെപിടികൂടാനുളള ആൾ സംസ്ഥാനത്തിന് പുറത്താണ് എന്നാണ് അറിയാൻ കഴിഞ്ഞ...

ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം ; ഇടിച്ച ബസ് നിര്‍ത്താതെ പോയി

ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം ; ഇടിച്ച ബസ് നിര്‍ത്താതെ പോയി തിരൂരങ്ങാടി ; ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ചെറുമുക്ക് സുന്നത്ത് നഗറില്‍ ഇന്ന് ഉച്ചക്കാണ് സംഭവം. ഇടിച്ച സ്‌കൂള്‍ ബസ് നിര്‍ത്താതെ പോയി. ബസിന്റെ ടയര്‍ തലയിലൂടെ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ തല്‍ക്ഷണം മരിച്ചു. തിരുരങ്ങാടി കുണ്ടുചിന സ്വദേശി ഹബീബ് മനരിക്കൽ എന്ന വ്യക്തിയാണ് മരണപ്പെട്ടത് മൃ.തദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. താനൂര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു

വേങ്ങരയില്‍ ഒരുകോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി

മലപ്പുറം: വേങ്ങരയില്‍ സ്‌കൂട്ടറില്‍ ചാക്കില്‍ കെട്ടി കടത്തിയ ഒരുകോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. കൊടുവള്ളി സ്വദേശി മുഹമ്മദ് മുനീറിനെയാണ് വേങ്ങരയ്ക്കടത്ത് കൂരിയാട് വച്ച്‌ പോലീസ് പിടികൂടിയത്. ഓണക്കാലമായതിനാല്‍ സംശയം തോന്നാതിരിക്കാന്‍ വാഴക്കുല ചാക്കില്‍ക്കെട്ടി കൊണ്ടുപോകുന്ന രീതിയിലാണ് പണം കൊണ്ടുപോയത്. സ്‌കൂട്ടറിന്‍റെ മുന്നില്‍ ചാക്കിലാക്കിയ രീതിയിലായിരുന്നു പണം. സംശയം തോന്നി പോലീസ് പരിശോധിച്ചപ്പോഴാണ് ഒരു കോടിയിലേറെ രൂപ കണ്ടെടുത്തത്. ചാക്കിന് പുറമെ സ്‌കൂട്ടറിന്‍റെ സീറ്റിനടിയിലും പണം ഉണ്ടായിരുന്നു. കണ്ടെത്തിയതില്‍ ഭൂരിഭാഗവും അഞ്ഞൂറിന്‍റെയും 200ന്‍റെയും നോട്ടുകെട്ടുകളായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മുഹമ്മദ് മുനീര്‍ കടത്തിയ പണത്തിന്‍റെ സ്രോതസ് ഉള്‍പ്പടെ അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.

വലിയോറയിൽനിന്നുള്ള സ്വതന്ത്ര ദിന ഫോട്ടോസ്

ഗോവിന്ദച്ചാമി സെല്ലിന്റെ കമ്പി മുറിച്ച് പുറത്തേക്ക്; വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി വടം വഴി മതില്‍ച്ചാടി...

കണ്ണൂര്‍: സൗമ്യാ വധക്കേസ് പ്രതി ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടിയത് പുലര്‍ച്ചെ 1.15 ന്. അതീവ സുരക്ഷാ ജയിലിന്റെ സെല്ലിന്റെ കമ്പികള്‍ മുറിച്ചുമാറ്റിയാണ് പുറത്തേക്ക് കടന്നത്. ശേഷം ക്വാറന്റൈന്‍ ബ്ലോക്ക് (പകര്‍ച്ചാവ്യാധികള്‍ പിടിപ്പെട്ടാല്‍ മാത്രം പ്രതികളെ താമസിക്കുന്ന ബ്ലോക്ക്) വഴി കറങ്ങി കൈവശമുണ്ടായിരുന്ന വസ്ത്രങ്ങളുമായി മതിലിന്റെ വശത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു... മതിലിന്റെ മുകളില്‍ ഇരുമ്പ് കമ്പി വെച്ചുള്ള ഫെന്‍സിംഗ് ഉണ്ട്... ഈ വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി പുറത്തേക്ക് കടക്കുകയായിരുന്നു... ഒരേ തുണി ഉപയോഗിച്ചാണ് മതിലിലേക്ക് വലിഞ്ഞ് കയറിയതും പുറത്തേക്ക് ഇറങ്ങിയതും... ഗോവിന്ദച്ചാമിക്ക് പുറത്ത് നിന്നും സഹായം ലഭിച്ചെന്നാണ് നിഗമനം... പുലര്‍ച്ചെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഗോവിന്ദച്ചാമിയെ കാണാതായതായി മനസ്സിലാക്കുന്നത്... ഗോവിന്ദച്ചാമിക്കായി പൊലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.. ട്രെയിന്‍, റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ശക്തമായ അന്വേഷണമാണ് നടക്കുന്നത്... അതീവ സുരക്ഷാ ജയില്‍ ഉള്ള പത്താം ബ്ലോക്കില്‍ നിന്നാണ് ...

കക്കാട് സ്റ്റോപ്പിൽ കെ.എസ്.ആർ.ടി.സി ബസുകൾ നിർത്താതെ പോവുന്നതായി പരാതി.

*കക്കാട് അനുവദിച്ച ബസ്സ്റ്റോപ്പിൽ കെ.എസ്.ആർ.ടി.സി. ബസുകൾ നിർത്താതെ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതായി പരാതി.* *കക്കാട് ഇറങ്ങേണ്ട ദീർഘ ദൂര യാത്രക്കാരെ നിർദ്ദിഷ്ട സ്റ്റോപ്പിലിറക്കാതെ ബസ് ജീവനക്കാർ രാത്രിയിലടക്കം വഴിയിലിറക്കി വിടുകയാണ് ചെയ്യുന്നത്. മറ്റ് സ്ഥലങ്ങളിൽ നിന്ന് കക്കാട്ടെക്ക് ടിക്കറ്റ് ബുക്ക് ചെയ്ത‌് കഴിഞ്ഞ് ബന്ധപ്പെടുമ്പോൾ ബസ്സ് കക്കാട്ടെക്ക് വരില്ലെന്നും സർവീസ് റോഡ് ഹൈവേ റോഡിലേക്ക് കയറുന്ന ഭാഗത്ത് വന്ന് നിൽക്കാനാണ് ജീവനക്കാർ നിർദ്ദേശിക്കുന്നത്. യഥാർത്ഥ ബസ് സ്റ്റേപ്പിൽ നിന്ന് ഇവിടെക്ക് ഒരു കിലോമീറ്ററോളം ദൂരമുണ്ട്. വിജനമായ ഈ സ്ഥലത്ത് അർദ്ധരാത്രിയിൽ സ്ത്രീകൾക്കും മറ്റും ഇത് വലിയ പ്രയാസമുണ്ടാക്കുന്നു.* *ജനങ്ങുടെ ദീർഘ കാലത്തെ മുറവിളിക്ക് ശേഷമാണ് കഴിഞ്ഞ വർഷം കക്കാട് കെ.എസ്.ആർ.ടി.സിക്ക് സ്റ്റോപ്പ് അനുവദിച്ചത്. യാത്രക്കാരെ ദ്രോഹിക്കുന്ന ബസ് ജീവനക്കാരുടെ ഈ നടപടി അവസാനിപ്പിക്കാൻ അടിയന്തിര നടപടി വേണമെന്നാവശ്യപ്പെട്ട് പ്രവാസി കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് സംസ്‌ഥന ഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.* *ബസുകൾക്ക് ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുമ്പോൾ എവിടെ നിന്നും എവിടേക...

തിരുരങ്ങാടിയിൽ രണ്ട് കോടി രൂപ കവർന്ന സംഭവം; പ്രതികൾ പണവുമായി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്.

. തിരൂരങ്ങാടിയിൽ കാർ തടഞ്ഞുനിർത്തി രണ്ട് കോടി രൂപ കവർന്ന സംഭവത്തിൽ, പ്രതികൾ പണവുമായി രക്ഷപ്പെട്ടത്തിൽ അന്വേഷണം ശക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ചയാണ് നന്നമ്പ്ര സ്വദേശി പറമ്പിൽ ഹനീഫയുടെ കൈവശമുണ്ടായിരുന്ന രണ്ട് കോടി രൂപ നാലംഗ സംഘം കവർന്നത്. കൊടിഞ്ഞിയിൽനിന്ന് പണം വാങ്ങി താനൂരിലേക്ക് പോവുകയായിരുന്ന ഹനീഫയെ നന്നമ്പ്ര മേലേപ്പുറത്തുവെച്ച് കാറിലെത്തിയ സംഘം തടഞ്ഞുനിർത്തി ഹോക്കി സ്റ്റിക്കുകളും വടിവാളുകളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. സംഭവത്തിനുശേഷം പ്രതികൾ സഞ്ചരിച്ച കാർ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പുതിയ സി.സി.ടി.വി. ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് കരുതുന്നത്. പ്രതികളെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻതന്നെ അറസ്റ്റ് ചെയ്യുമെന്നും പോലീസ്.