ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

കുഞ്ഞാലിക്കുട്ടി ജയിക്കുമ്പോൾ വേങ്ങരയിൽ കൂടി തെരഞ്ഞെടുപ്പ് നടക്കില്ലേ

"മലപ്പുറത്ത്കു ഞ്ഞാലിക്കുട്ടി ജയിക്കുമ്പോൾ  വേങ്ങരയിൽ കൂടി തെരഞ്ഞെടുപ്പ്  നടക്കില്ലേ?, അത് ഇലക്ഷൻ കമ്മീഷന് നഷ്ടമല്ലേ" എന്നുള്ള  തികച്ചും 'നിഷ്കളങ്കമായ' സംശയങ്ങൾ  ചിലരൊക്കെ  ഉയർത്തിക്കാണിക്കുന്നു. ഒരുപാടൊന്നും  പിറകോട്ടു പോകുന്നില്ല. നമുക്ക് 2009 മുതൽ ഇങ്ങോട്ടുവരാം. അന്ന് നടന്ന  ലോക്സഭാ  പൊതുതെരഞ്ഞെടുപ്പിൽ  കേരളത്തിൽ നിന്നും  മൂന്നു എം എൽ എ മാരാണ് സ്ഥാനാര്ഥികളായത്. കെ സി വേണുഗോപാൽ ആലപ്പുഴയിലും കെവി തോമസ് എറണാകുളത്തും കെ സുധാകരൻ കണ്ണൂരിലും  യു ഡി എഫ് സ്ഥാനാർഥികളായി. മൂന്നുപേരും  തെരഞ്ഞെടുപ്പിൽ  വിജയിച്ചു. എം എൽ എ സ്ഥാനം  മൂന്നുപേരും രാജിവെച്ചു, ഉപതെരഞ്ഞെടുപ്പ്  നടന്നു. മൂന്നിടത്തും  യു ഡി എഫ് പ്രതിനിധികൾ  തെരഞ്ഞെടുക്കപ്പെട്ടു. ശേഷം 2014 ൽ. അന്ന്  ഇടതുപക്ഷ  എം എൽ എ മാരായിരുന്ന എം എ ബേബി കൊല്ലത്തും മാത്യു ടി തോമസ് കോട്ടയത്തും ജനവിധി തേടി. രണ്ടുപേരും ഗംഭീര ഭൂരിപക്ഷത്തിനു തോറ്റതിനാൽ പിന്നീട് ഉപതെരഞ്ഞെടുപ്പ് പോലെയുള്ള അനിഷ്ടസംഭവങ്ങൾ  റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടു...

കേരള കുണ്ട് വെള്ളച്ചാട്ടത്തിന്റെ വിശേഷങ്ങൾ

കേരള കുണ്ട് വെള്ളച്ചാട്ടം. മനം കുളിരുന്ന കാഴ്ച്ചകളുമായി നമ്മെ വരവേൽക്കുന്ന കരുവാരക്കുണ്ട് കേരള കുണ്ട് വെള്ളച്ചാട്ടം. മലമുകളില് നിന്നും പാറകെട്ടുകളിലൂടെ ഒഴുകി താഴെ നൂറു മീറ്റര് താഴേക്ക് ഒരു സ്വിമ്മിംഗ് പൂള് പോലുള്ള ഒരു കുണ്ടിലേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ ആ കാഴ്ച്ച ഒന്ന് കാണേണ്ടത് തന്നെയാണ്.. വെള്ളത്തിലേക്ക് ഇറങ്ങാനും കുളിക്കാനും കൂടെ പോയാല് പിന്നെ ഒരു രക്ഷയുമില്ല. മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് നിന്ന് ഏകദേശം 6 കിലോമീടര് അകലെയാണ്. കല്കുണ്ട് എന്ന സ്ഥലത്ത് എത്തുന്നതിനു മുന്നേ. പിന്നെ, അങ്ങോട്ട് പോകുന്ന വഴിയിലെ പ്രകൃതി ഭംഗിയൊക്കെ ആസ്വദിച്ചു മെല്ലെ മെല്ലെ പോകണം വെള്ളച്ചാട്ടത്തിന്റെ 2 കി.മി. അകലെ വരെ ബസ് സര്വീസ് ഉണ്ട്. കാറുകളും അത് വരെയേ പോകൂ.. പിന്നീടങ്ങോട്ട് 2 കിലോമീറ്ററോളം നടത്തം തന്നെ ശരണം. അല്ലെങ്കില് ഒരു പാട് ജീപ്പുകള് ലഭ്യമാണ് (അല്ലെങ്കില് നല്ല ഗ്രൗണ്ട് ക്ലിയറന്സ് ഉള്ള വണ്ടികള് വേണം.). ഒറ്റയ്ക്ക് പോകേണ്ടവര്ക്ക് 300 രൂപ കൊടുത്തു ഒറ്റക്ക് ജീപ്പില് പോകാം. അതല്ല, കൂടുതല് പേരുണ്ടെങ്കില് പോക്കറ്റില് നിന്നെടുക്കേണ്ട ഷെയര് കുറയും. സമയം ഒരു പ്രശ്നമല്ല എന്നിവര്ക്കും ഗ്രൂപ...

മുസ്ലിം ലീഗ്‌ സ്താനാർത്ഥിയെ പ്രഖ്യാപിച്ചു.

FLASH NEWS ! മുസ്ലിം ലീഗ്‌ സ്താനാർത്ഥിയെ പ്രഖ്യാപിച്ചു. മലപ്പുറം: മലപ്പുറം പാർലമെന്റ്‌ മന്ധലത്തിൽ മുസ്ലിംലീഗിലെ പി കെ കുഞ്ഞാലികുട്ടി യെ യു ഡി എഫ്‌ സ്താനാർത്തിയായി മൽസരിക്കും. മുസ്ലിം ലീഗ്‌ പ്രസിഡന്റ്‌ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ഷിഹാബ്‌ തങ്ങൾ അൽപസമയം മുംബ്‌ പാണക്കാട്‌ വെച്ചാണു സ്താനാർത്തിയെ പ്രഖ്യാപിച്ചത്‌

പരപ്പിൽ പാറ ബാഡ്മിൻറൻ 20l7 മുഹ്യദ്ധീൻ & എം പി നാസർ സഖ്യo വിജയികളായി

വലിയോറ: രണ്ടാമത് പരപ്പിൽ പാറ ബാഡ്മിൻറൻ  ടുർണമെൻറ് 20l7ൽ മുഹ്യദ്ധീൻ & എം പി നാസർ സഖ്യo വിജയികളായി  ഫൈനൽ മത്സരം ഇന്ന്  രാവിലെ  7 മണിക്ക് പറുങ്കൂച്ചിക്കാട് (ദാറുൽ മആരിഫ് അറബിക് കോളേജ് ) മൈതാനിയിൽ വെച്ചു നടന്ന മത്സരത്തിൽ മുഹ്യദ്ധീൻ & എം പി നാസർ സഖ്യo  മുഹമ്മദ് അലി & വാഹിദ് സഖ്യത്തെ പരാജയപ്പെടുത്തി 15 ദിവസത്തോളം നീണ്ട് നിന്ന മത്സരങ്ങളിൽ  8 ടീം മുകൾ വാശിയോടെ മത്സരിച്ചു

വലിയോറ എ എം യൂ പി സ്കൂളിൽ നാട്ടറിവ് സഹവാസ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു

വലിയോറ എ എം യൂ പി സ്കൂളിൽ നാട്ടറിവ് സഹവാസ ക്യാമ്പ്‌  സംഘടിപ്പിക്കുന്നതുമായി ബന്തപെട്ടു നടന്ന യോഗത്തിൽ  വലിയോറ ഏരിയയിലെ പ്രമുഖ ക്ലബ്ബുകൾ പങ്കെടുത്തു . യോഗത്തിൽ വിജയൻ മാഷ് സോഗതവും  ഹെഡ്മാസ്റ്റർ  തങ്ങൾ മാഷ് ഉൽഘടനവും  നിർവഹിച്ചു . നാട്ടറിവ് സഹവാസ ക്യാമ്പിന്റെ ഭാഗമായി പഴയതലമുറക്കാർക് സുപരിജയമായതും ഇപോഴത്തെ  തലമുറ കാണാത്തതുമായ വസ്തുക്കളുടെ പ്രദർശനവും സംഘടിപിക്കുമെന്നു യോഗത്തിൽ തിരുമാനിച്ചു 

മുസ്ലിം ലീഗ് സ്ഥാപക ദിനം ആചരിച്ചു

വലിയോറ: മുസ്ലിംലീഗ്  സ്ഥാപക ദിനത്തോടനുബന്ധിച്ചു പാണ്ടികശാല മുസ്ലിം ലീഗ് കമ്മറ്റിയുടെ നേത്ര്ത്ഥത്തിൽ സങ്കടിപ്പിച്ച പരിപാടിയിൽ  കെ എം സി സി ഭാരവാഹി പാറക്കൽ കോയ പതാക ഉയർത്തി .മുസ്ലിം ലീഗ് ,യൂത്ത് ലീഗ് ,എം സ് ഫ്  ഭാരവാഹികൾ പങ്കെടുത്തു. എം. മുഹമ്മദ് ഇസ്മായിൽ സാഹിബ്‌ 1948 മാർച്ച് 10-നു ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് സ്ഥാപിച്ചത്. ഇന്ത്യയിലെ മുസ്ലിംകളുടെയും മറ്റു ന്യൂനപക്ഷ - പിന്നോക്ക ജനവിഭാഗത്തിന്റെയും ഭരണഘടനാപരമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനും സമൂഹത്തിൽ അഭിമാനകരമായ അസ്തിത്വം ഉയർത്തുന്നതിനും വേണ്ടി നില കൊള്ളുന്നു. പ്രധാനമായും കേരളത്തിൽ വേരുകളുള്ള മുസ്ലിം ലീഗ് പാർട്ടിക്ക് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സംഘടന സംവിധാനങ്ങളുണ്ട്. മുസ്‌ലിം ലീഗിന്റെ ഇപ്പോഴത്തെ ദേശീയ പ്രസിഡണ്ട്‌ ഖാദർ മൊയ്തീൻ സാഹിബും സെക്രട്ടറി പി കെ കുഞ്ഞാലികുട്ടിയുമാണ്  

മലപ്പുറം ബൂത്തിലേക്ക് !!മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു  വേങ്ങര : എം.പിയായിരുന്ന ഇ അഹമ്മദ് സാഹിബിന്റെ  നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന   മലപ്പുറം മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. അടുത്തമാസം 12നാണ് ഉപതെരഞ്ഞെടുപ്പ്. മാര്‍ച്ച് 24വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. സൂക്ഷ്മ പരിശോധന 27ന് നടക്കും. പത്രിക പിന്‍വലിക്കുന്നതിനുള്ള തിയ്യതി മാര്‍ച്ച് 29ആണ്.  അടുത്തമാസം 12നാണ് ഉപതെരഞ്ഞെടുപ്പ്.  വോട്ടെണ്ണല്‍ ഏപ്രില്‍ 17ന് നടക്കും.

ഡേ.തോമസ് എെസക്കിന്റെ ബജറ്റ് വേങ്ങരക്ക്കിട്ടിയത്

ഡേ.തോമസ് എെസക്കിന്റെ ബജറ്റ് വേങ്ങരക്ക്കിട്ടിയത് മികവിൻെറ കേൻദ്രങ്ങളാക്കുന്ന സ്കൂളുകൾക്ക് 💸`5കോടി' വീതം(G.V.H.S.S VENGARA) 𒔪ക്ചാതല സൗകര്യം വികസിപ്പിക്കുന്ന സ്കൂളുകൾക്ക് 💸`3 കോടി' വീതം(G.G.V.H.S.S VENGARA)* വേങ്ങര ബൈപാസ് 💸`20 കോടി'* 📈 കുടി വെള്ള പദ്ദതി;വേങ്ങരക്ക്💸`20കോടി' 📈 വേങ്ങരയിൽ ആരോഗ്യ കേധ്രങ്ങളുടെ കെട്ടിട നിർമാണങ്ങൾക്ക് 💸`14 കോടി 📈 മിനി സിവിൽ സ്റ്റേഷൻ കെട്ടിട നിർമാണത്തിന് 💸 `4 കോടി'* 📈 1000 കുട്ടികളിൽ കൂടുതൽ പഠിക്കുന്ന സർകാർ സ്കൂളുകളുടെ വികസനത്തിന് 💸`500 കോടി'(G.V.H.S.S VENGARA & G.G.V.H.S.S VENGARA

കനാൽപ്പടി -വലിയോറ പ്പാടം റോഡിന്റെ ഉദ്ഘാടനം വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.കുഞ്ഞാലൻകുട്ടി സാഹിബ് നിർവ്വഹിച്ചു

വലിയോറപ്പാടത്തെ കർഷകരുടെ യും പ്രേ ദേശ വാസികളുടെയും ചില കാല സ്വപ്നമായിരുന്ന വലിയോറപ്പാടത്തേക്കുള്ള റോഡ് ഗതാഗതത്തിനായി കോൺക്രീറ്റ് ചെയ്ത് സുസജ്ജമാക്കിയതിന്റെ ഔപചാരികമായ ഉദ്ഘാടനം ഇന്ന് ഞായർ രാവിലെ 9.30ന് വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.കുഞ്ഞാലൻകുട്ടി സാഹിബ് നിർവ്വഹിച്ചു .ചടങ്ങിൽ ജനപ്രതിനിധികളും കർഷകരും പൗരപ്രമുഖരും നാട്ടുകാരും സംബന്ധിച്ചു  17)0 വാർഡിൽ വേങ്ങര ഗ്രാമപഞ്ചായത്ത് 2016-17 പദ്ധതിയിൽ ഉൾപ്പെടുത്തി കോൺഗ്രീറ് ചെയ്തതാണ്

റോഡ്‌ ഉൽഘടനം നാളെ

വലിയോറപ്പാടത്തെ കർഷകരുടെ യും പ്രേ ദേശ വാസികളുടെയും ചില കാല സ്വപ്നമായിരുന്ന വലിയോറപ്പാടത്തേക്കുള്ള റോഡ് ഗതാഗതത്തിനായി കോൺക്രീറ്റ് ചെയ്ത് സുസജ്ജമാക്കിയതിന്റെ ഔപചാരികമായ ഉദ്ഘാടനം നാളെ ഞായർ രാവിലെ 9 ന് വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.കുഞ്ഞാലൻകുട്ടി സാഹിബ് നിർവ്വഹിക്കും.ചടങ്ങിൽ ജനപ്രതിനിധികളും കർഷകരും പൗരപ്രമുഖരും സംബന്ധിക്കും.

മതസൗഹാർദം നിലനിൽകട്ടെ !!!!!"""

മതസൗഹാർദം നിലനിൽകട്ടെ  !!!!!""" അമ്മഞ്ചേരിക്കാവ് ഉത്സവത്തിന്ന് പാണ്ടികശാലയിൽനിന്നുള്ള  കാളവരവിന്ന്‌  സോഷ്യൽ അസിസകന്റെ  വിട്ടിൽ വച്ചു  എല്ലാ വർഷത്തെ പോലെ ഇപ്രാവശ്യവും  ദാഹജലം വിതരണം ചെയ്തു വീഡിയോ കാണുവാൻ https://youtu.be/DPzr3mG98Kg ദാഹജല വിതരണത്തിന്  എം എ അസീസ് , എം കുഞ്ഞിപ്പ  എന്നിവർ നേത്ര്ത്വം നൽകി

അടക്കാപുര ഫുട്ബോൾ ലീഗ് ഇന്നത്തെ മത്സരത്തിൽ വല കിലുങ്ങി

അടക്കാപുര ഫുട്ബോൾ ലീഗ് :          നാലമത്തെ മാച്ചിൽ ഇന്ന് തീപ്പൊരി ബോയ്സ് x തട്ടികൂട്ടൽ ബോയ്സും .കളിയുടെ ഉടനീളം കാണികളെ മുഴുവനും  മുൾമുനയിൽ നിർത്തി തീപ്പൊരി ബോയ്സിന്റെ  ആശീഖും (ഈഞ്ഞ) ഫാസിലും (മോനി) നടത്തിയ മുന്നേറ്റങ്ങൾ കാണികളുടെ ഹൃതയത്തിൽ ഇടം പിടിച്ചു... കളിയുടെ 10ാം മിനുട്ടിൽ തീപ്പൊരി ബോയ്സിന്റെ center forward ആശീഖ്(ഇഞ്ഞാ)  നൽകിയ പാസ് ക്ലിയർ ചെയ്ത് Left forward fasil (മോനി) ബൈസിക്കിൾ കിക്കു ലൂടെ ലക്ഷ്യത്തിലേക്ക്  എത്തിക്കാൻ ശ്രമിച്ചെങ്കിലും ഗോൾ പോസ്റ്റ്  തടസ്സമായി ,പോസ്റ്റിൽ തട്ടി തെറിച്ച് വന്ന പന്ത് ആശിഖ് (ഈഞ്ഞ) സിസർ കട്ടിലൂടെ ലക്ഷ്യത്തിലേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും പന്ത് ഗോൾ പോസ്റ്റിൻ മുകളിലൂടെ പുറത്ത് പോയി. കളിയുടെ 12ാം മിനുട്ടിൽ കിട്ടിയ FriKick ആശിഖ് നല്ല രു കിക്കിലൂടെ ലക്ഷ്യത്തിലേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും പോസ്റ്റിനോട് ചാരി കൊണ്ട് ബോൾ പുറത്ത് പോയി'കളി തുടങ്ങി 15 മിനുട്ട് വരെ തട്ടിക്കൂട്ടൽ ബോയ്സിൻ ഗ്രൗണ്ടിൽ പറയത്തക്ക രീതിയിൽ ഗ്രിപ്പൊന്നും കിട്ടിയില്ല 16-ാം മിനുട്ടിൽ തട്ടിക്കൂട്ടൽ ബോയ്സിൻ കിട്ടിയ corner Kick റിയാ...

അടക്കാപുര ഫുട്ബോൾ ലീഗ്: സമനിലയിൽ അവസാനിച്ചു afl

     ഒരു ഗോൾ പിറന്നങ്കിൽ എന്ന് കാണികളൊന്നടങ്കം ആഗ്രഹിച്ച കളി. അടക്കപുര ഫുട്ബോൾ ലീഗിൽ തീപ്പന്തം അടക്കാ പുരയും MSV മണപ്പുറവും തമ്മിലുള്ള തുല്യശക്തികളുടെ ഏറ്റുമുട്ടൽ കാണികൾക്ക് നല്ലരു ഫുട്ബോൾ മാമങ്കമായി .കളിയുടെ രണ്ടാം മിനുട്ടിൽ MSV മണപ്പുറത്തിനെ വിറപ്പിച്ച് കൊണ്ട് ഗോളി മാത്രം മുന്നിൽ നിൽക്കെ മുബശ്ശീർഅവസരം പാഴാക്കി. നിരന്തരം രണ്ട് ബോക്സിലേക്കും പന്ത് കയറിയങ്കിലും വല ചലിപ്പിക്കാൻ കഴിഞ്ഞില്ല .8ാം മിനുട്ടിൽ  Mടvയുടെ center back നസീർ പോസ്റ്റിന്റെ ഇടത് ഭാഗത്തേക്ക് തൊടുത്ത ഒരു bullet Shoot ഗോളി ജാഫർ നല്ലരു Save ലുടെ തട്ടിമാറ്റി .. 10ാം മിനുട്ടിൽ  തീപ്പന്തം അക്കാപുരക്ക് കിട്ടിയ ഗോളന്നുറച്ച Fri kick ബാസിത്ത് തൊടുത്തങ്കിലും Mടvയുടെ കീപ്പർ ഫാരിസ് കൈയ്യ്പിടിയിലതുക്കി. ഇരു ടീമുകളും ഗോളിനായി കിണഞ്ഞ് ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടത്താനയില്ല  . Mടv യുടെ forward ന്റെ ബലഹിനത മത്സരത്തിൽ ഉടനീളം  കാണമായിരുന്നു .കളിയുടെ 26 ാം മിനുട്ടിൽ MSV ആരാധകരെ ന്തെട്ടിച്ച് ബാസിത്ത് നടത്തിയ അതിഗ്രൻ മുന്നേറ്റം Left wing ഫാറൂഖ് ജെയ്സി പിടിച്ച് വിഫലമാക്കുകയും ചെയ്തു.36 ാം മിനുട്ടിൽ ഫസൽ...

അക്കാപുര ഫുട്ബോൾ ലീഗിൻ ആവേശകരമായ തുടക്കം AFL

അക്കാപുര ഫുട്ബോൾ ലീഗിൻ ആവേശകരമായ തുടക്കം ഉദ്ഘാടന മത്സരത്തിൽ MSV മണപ്പുറം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ശക്തരായ തീപ്പൊരി ബോയ്സ് അടക്കാ പുരയെ പരാജയപ്പെടുത്തി. ഉത്ഘാടന ചടങ്ങിൽ social Tours& Travels managing Director  അസീസ് M, ഗ്രീൻ വോയ്സ് ചെയർമാൻ അലവി Ak ,അജ്മൽ വലിയോറ എന്നിവർ  കളിക്കാരുമായി പരിജയപ്പെട്ടു

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയായി പി.കെ കുഞ്ഞാലിക്കുട്ടിയെ തിരഞ്ഞെടുത്തു

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റായി പ്രൊഫ.ഖാദര്‍ മൊയ്തീനെയും ജനറല്‍ സെക്രട്ടറിയായി പി.കെ കുഞ്ഞാലിക്കുട്ടിയെയും തെരഞ്ഞെടുത്തു പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മിറ്റി ചെയര്‍മാനായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും ഇടി മുഹമ്മദ് ബഷീർ  ഓര്‍ഗനൈസിംഗ് സെക്രട്ടറിയായും. പി.വി അബ്ദുല്‍ വഹാബിനെ ട്രഷററായും തെരഞ്ഞെടുത്തു രാത്രി വൈകി കടയും അടച്ചു വരുമ്പോളൊക്കെ കൊടപ്പനക്കൽ തറവാട്ടിലൊന്ന് കയറാതെ വീട്ടിലേക്ക് മടങ്ങാറില്ല പി കെ കുഞ്ഞാലികുട്ടി .ഒരിക്കൽ തങ്ങൾ പറഞ്ഞത്രെ "കച്ചോടൊക്കെ മതിയാക്കി കുഞ്ഞാപ്പ രാഷ്ട്രീയത്തിൽ ഇറങ്ങണം" ഒരു ഇടിത്തീ പോലെയായിരുന്നു ആവാക്ക്.'ഞാനിപ്പോളും രാഷ്ട്രീയയത്തിൽ ഇല്ല തങ്ങളെ, ഇങ്ങനെയൊക്കെ പോരെ' അനുസരണയുള്ള അനുയായി ഭവ്യതയോടെ ചോദിച്ചു.'പാണക്കാട് വാർഡിൽ നിന്നും നിങ്ങൾ കൗൺസിലറായി മത്സരിക്കണം' രാഷ്ട്രീയ ബാലപാഠം അറിയുന്നതിന് മുന്നേ ആചെറുപ്പക്കാരൻ  തെരഞ്ഞെടുപ്പിൽ മത്സരിച്ചു ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലറായി ജയിച്ചു കയറി.പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല ആനേതാവിന്. കേരളാ രാഷ്ട്രീയത്തിലെ മുടിചൂടാ മന്നനായി മുസ്ലിം സമൂഹത്തിലെ കിരീടം ...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

സുബഹിനിസ്കാരത്തിനിടെ കുഴഞ്ഞുവീണ് മരണപ്പെട്ടു

ചെമ്മാട്  തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ.  തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സബീന (ചെറുവണ്ണൂർ). മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ

മലപ്പുറം കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം : കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി ഇന്നലെ രാത്രി 9മണിയോടെ കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി. പരുവമണ്ണ തൂകുപാലത്തിന് താഴെ പമ്പ് ഹൗസിന്റെ സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്.  മലപ്പുറം പോലീസും ഫയർഫോഴ്‌സ്, ട്രോമാകെയർ, വൈറ്റ് ഗാർഡ്, IRW, നാട്ടുകാരും തിരച്ചിലിന് നേതൃത്വം നൽകി  മലപ്പുറത്തെ പോലീസ് സ്റ്റേഷനിൽ മിസ്സിംഗ്‌ കേസിലുള്ള മുണ്ടുപറമ്പ DPO റോഡിൽ താമസിക്കുന്ന മധുവിന്റെ മകൾ ദേവനന്ദയാണ് മരിച്ചത് എന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഇൻകൊസ്റ്റ് നടപടികളൾക്കായി താലൂക്ക് ഹോസ്പിറ്റലിലേക്ക് മൃതദേഹം മാറ്റും  വെള്ളിയാഴ്ച രാത്രി എട്ടരയോടെ പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ കൂട്ടിലങ്ങാടി പാലത്തിന്റെ മുകളിൽ നിന്ന് ചാടുകയായിരുന്നു ഇതുവഴി പോയ ബൈക്ക് യാത്രക്കാരായ ദമ്പതിമാരാണ് പാലത്തിന്റെ കൈവരിയിൽ യുവതി ഇരിക്കുന്നതു കണ്ടത്. എന്താണ് ഇവിടെ ഇരിക്കുന്നതെന്ന് ചോദിക്കുമ്പോഴേക്കും പുഴയിലേക്കു ചാടിയതായി ഇവർ പോലീസിനോടു പറഞ്ഞിരുന്നു കൂട്ടിലങ്ങാടിയിൽനിന്ന് മലപ്പുറത്തേക്ക് പോകു...

വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി

 വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി  പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.വാടകക്ക് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയാണ് മരണപെട്ടത് എന്നാണ് പ്രാഥമിക നികമാനം. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു    വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ കണ്ടത്തിയ മൃതദേഹം പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരായ. ഇല്യാസ് പുള്ളാട്ട്, ജബ്ബാർ എരണി പടി, ജലീൽ  കൂരിയാട്, ജാസിർ, അനുജിത് എന്നിവർ ചേർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി  തമിഴ്നാട് സ്വദേശി രാജ കന്തസാമി (42 ) ആണ് മരണപെട്ടത്  

ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം ; ഇടിച്ച ബസ് നിര്‍ത്താതെ പോയി

ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം ; ഇടിച്ച ബസ് നിര്‍ത്താതെ പോയി തിരൂരങ്ങാടി ; ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ചെറുമുക്ക് സുന്നത്ത് നഗറില്‍ ഇന്ന് ഉച്ചക്കാണ് സംഭവം. ഇടിച്ച സ്‌കൂള്‍ ബസ് നിര്‍ത്താതെ പോയി. ബസിന്റെ ടയര്‍ തലയിലൂടെ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ തല്‍ക്ഷണം മരിച്ചു. തിരുരങ്ങാടി കുണ്ടുചിന സ്വദേശി ഹബീബ് മനരിക്കൽ എന്ന വ്യക്തിയാണ് മരണപ്പെട്ടത് മൃ.തദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. താനൂര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു

തെയ്യാല ഹൈസ്‌കൂള്‍പടിയില്‍ കാര്‍ തടഞ്ഞ് 2 കോടിരൂപ കവര്‍ന്ന കേസ്;മൂന്ന് പ്രതികള്‍ പിടിയില്‍

  തെയ്യാല ഹൈസ്‌കൂള്‍പടിയില്‍ കാര്‍ തടഞ്ഞ് 2 കോടിരൂപ കവര്‍ന്ന കേസ്; മൂന്ന് പ്രതികള്‍ പിടിയില്‍ *പ്രതികൾ തിരൂരങ്ങാടി, പരപ്പനങ്ങാടി സ്വദേശികൾ.* *പ്രധാന പ്രതി തിരൂരങ്ങാടി ടി സി റോഡ് സ്വദേശി തടത്തിൽ കരീം,പരപ്പനങ്ങാടി പന്താരങ്ങാടി സ്വദേശി മുഹമ്മദ് ഫവാസ്, ഉള്ളണം സ്വദേശി മംഗലശ്ശേരി രജീഷ് എന്നിവരാണ് പിടിയിലായത് ഒരാളെകൂടി പിടികൂടാനുണ്ട്* ------------------------------------ *Published 23-08-2025 ശനി* ------------------------------------ നന്നമ്പ്ര തട്ടത്തലം ഹൈസ്‌കൂൾപടിക്ക് സമീപം മേലേപ്പുറത്ത് കാർ തടഞ്ഞ് നിർത്തി 2 കോടിയോളം രൂപ കവർന്ന കേസിൽ പ്രതികൾ പിടിയിൽ.  മൂന്ന് പേരെ താനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കവർച്ച നടന്ന് ഒരാഴ്‌ച തികയുമ്പോഴാണ് പ്രതികളെ പിടികൂടിയത്.  പ്രധാന പ്രതി തടത്തിൽ കരീം, രജീഷ് അടക്കം മൂന്ന് പ്രതികളെയാണ് കോഴിക്കോട് വെച്ച് പിടിയിലായത്. പിടിയിലായവർ മലപ്പുറം ജില്ലയിലുളളവർ. കവർച്ച നടത്തി പ്രതികൾ ഗോവയിലേക്കാണ് കടന്നു കളഞ്ഞത്.  തിരിച്ച് വരുന്നതിനിടെ കോഴിക്കോട് വെച്ചാണ് പിടി കൂടിയത്. നാലങ്ക സംഘത്തിലെപിടികൂടാനുളള ആൾ സംസ്ഥാനത്തിന് പുറത്താണ് എന്നാണ് അറിയാൻ കഴിഞ്ഞ...

വേങ്ങരയില്‍ ഒരുകോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി

മലപ്പുറം: വേങ്ങരയില്‍ സ്‌കൂട്ടറില്‍ ചാക്കില്‍ കെട്ടി കടത്തിയ ഒരുകോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. കൊടുവള്ളി സ്വദേശി മുഹമ്മദ് മുനീറിനെയാണ് വേങ്ങരയ്ക്കടത്ത് കൂരിയാട് വച്ച്‌ പോലീസ് പിടികൂടിയത്. ഓണക്കാലമായതിനാല്‍ സംശയം തോന്നാതിരിക്കാന്‍ വാഴക്കുല ചാക്കില്‍ക്കെട്ടി കൊണ്ടുപോകുന്ന രീതിയിലാണ് പണം കൊണ്ടുപോയത്. സ്‌കൂട്ടറിന്‍റെ മുന്നില്‍ ചാക്കിലാക്കിയ രീതിയിലായിരുന്നു പണം. സംശയം തോന്നി പോലീസ് പരിശോധിച്ചപ്പോഴാണ് ഒരു കോടിയിലേറെ രൂപ കണ്ടെടുത്തത്. ചാക്കിന് പുറമെ സ്‌കൂട്ടറിന്‍റെ സീറ്റിനടിയിലും പണം ഉണ്ടായിരുന്നു. കണ്ടെത്തിയതില്‍ ഭൂരിഭാഗവും അഞ്ഞൂറിന്‍റെയും 200ന്‍റെയും നോട്ടുകെട്ടുകളായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മുഹമ്മദ് മുനീര്‍ കടത്തിയ പണത്തിന്‍റെ സ്രോതസ് ഉള്‍പ്പടെ അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.

തിരുരങ്ങാടിയിൽ രണ്ട് കോടി രൂപ കവർന്ന സംഭവം; പ്രതികൾ പണവുമായി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്.

. തിരൂരങ്ങാടിയിൽ കാർ തടഞ്ഞുനിർത്തി രണ്ട് കോടി രൂപ കവർന്ന സംഭവത്തിൽ, പ്രതികൾ പണവുമായി രക്ഷപ്പെട്ടത്തിൽ അന്വേഷണം ശക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ചയാണ് നന്നമ്പ്ര സ്വദേശി പറമ്പിൽ ഹനീഫയുടെ കൈവശമുണ്ടായിരുന്ന രണ്ട് കോടി രൂപ നാലംഗ സംഘം കവർന്നത്. കൊടിഞ്ഞിയിൽനിന്ന് പണം വാങ്ങി താനൂരിലേക്ക് പോവുകയായിരുന്ന ഹനീഫയെ നന്നമ്പ്ര മേലേപ്പുറത്തുവെച്ച് കാറിലെത്തിയ സംഘം തടഞ്ഞുനിർത്തി ഹോക്കി സ്റ്റിക്കുകളും വടിവാളുകളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. സംഭവത്തിനുശേഷം പ്രതികൾ സഞ്ചരിച്ച കാർ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പുതിയ സി.സി.ടി.വി. ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് കരുതുന്നത്. പ്രതികളെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻതന്നെ അറസ്റ്റ് ചെയ്യുമെന്നും പോലീസ്.

വലിയോറയിൽനിന്നുള്ള സ്വതന്ത്ര ദിന ഫോട്ടോസ്

ഗോവിന്ദച്ചാമി സെല്ലിന്റെ കമ്പി മുറിച്ച് പുറത്തേക്ക്; വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി വടം വഴി മതില്‍ച്ചാടി...

കണ്ണൂര്‍: സൗമ്യാ വധക്കേസ് പ്രതി ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടിയത് പുലര്‍ച്ചെ 1.15 ന്. അതീവ സുരക്ഷാ ജയിലിന്റെ സെല്ലിന്റെ കമ്പികള്‍ മുറിച്ചുമാറ്റിയാണ് പുറത്തേക്ക് കടന്നത്. ശേഷം ക്വാറന്റൈന്‍ ബ്ലോക്ക് (പകര്‍ച്ചാവ്യാധികള്‍ പിടിപ്പെട്ടാല്‍ മാത്രം പ്രതികളെ താമസിക്കുന്ന ബ്ലോക്ക്) വഴി കറങ്ങി കൈവശമുണ്ടായിരുന്ന വസ്ത്രങ്ങളുമായി മതിലിന്റെ വശത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു... മതിലിന്റെ മുകളില്‍ ഇരുമ്പ് കമ്പി വെച്ചുള്ള ഫെന്‍സിംഗ് ഉണ്ട്... ഈ വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി പുറത്തേക്ക് കടക്കുകയായിരുന്നു... ഒരേ തുണി ഉപയോഗിച്ചാണ് മതിലിലേക്ക് വലിഞ്ഞ് കയറിയതും പുറത്തേക്ക് ഇറങ്ങിയതും... ഗോവിന്ദച്ചാമിക്ക് പുറത്ത് നിന്നും സഹായം ലഭിച്ചെന്നാണ് നിഗമനം... പുലര്‍ച്ചെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഗോവിന്ദച്ചാമിയെ കാണാതായതായി മനസ്സിലാക്കുന്നത്... ഗോവിന്ദച്ചാമിക്കായി പൊലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.. ട്രെയിന്‍, റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ശക്തമായ അന്വേഷണമാണ് നടക്കുന്നത്... അതീവ സുരക്ഷാ ജയില്‍ ഉള്ള പത്താം ബ്ലോക്കില്‍ നിന്നാണ് ...

കക്കാട് സ്റ്റോപ്പിൽ കെ.എസ്.ആർ.ടി.സി ബസുകൾ നിർത്താതെ പോവുന്നതായി പരാതി.

*കക്കാട് അനുവദിച്ച ബസ്സ്റ്റോപ്പിൽ കെ.എസ്.ആർ.ടി.സി. ബസുകൾ നിർത്താതെ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതായി പരാതി.* *കക്കാട് ഇറങ്ങേണ്ട ദീർഘ ദൂര യാത്രക്കാരെ നിർദ്ദിഷ്ട സ്റ്റോപ്പിലിറക്കാതെ ബസ് ജീവനക്കാർ രാത്രിയിലടക്കം വഴിയിലിറക്കി വിടുകയാണ് ചെയ്യുന്നത്. മറ്റ് സ്ഥലങ്ങളിൽ നിന്ന് കക്കാട്ടെക്ക് ടിക്കറ്റ് ബുക്ക് ചെയ്ത‌് കഴിഞ്ഞ് ബന്ധപ്പെടുമ്പോൾ ബസ്സ് കക്കാട്ടെക്ക് വരില്ലെന്നും സർവീസ് റോഡ് ഹൈവേ റോഡിലേക്ക് കയറുന്ന ഭാഗത്ത് വന്ന് നിൽക്കാനാണ് ജീവനക്കാർ നിർദ്ദേശിക്കുന്നത്. യഥാർത്ഥ ബസ് സ്റ്റേപ്പിൽ നിന്ന് ഇവിടെക്ക് ഒരു കിലോമീറ്ററോളം ദൂരമുണ്ട്. വിജനമായ ഈ സ്ഥലത്ത് അർദ്ധരാത്രിയിൽ സ്ത്രീകൾക്കും മറ്റും ഇത് വലിയ പ്രയാസമുണ്ടാക്കുന്നു.* *ജനങ്ങുടെ ദീർഘ കാലത്തെ മുറവിളിക്ക് ശേഷമാണ് കഴിഞ്ഞ വർഷം കക്കാട് കെ.എസ്.ആർ.ടി.സിക്ക് സ്റ്റോപ്പ് അനുവദിച്ചത്. യാത്രക്കാരെ ദ്രോഹിക്കുന്ന ബസ് ജീവനക്കാരുടെ ഈ നടപടി അവസാനിപ്പിക്കാൻ അടിയന്തിര നടപടി വേണമെന്നാവശ്യപ്പെട്ട് പ്രവാസി കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് സംസ്‌ഥന ഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.* *ബസുകൾക്ക് ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുമ്പോൾ എവിടെ നിന്നും എവിടേക...