ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഒരു കൂട്ടുകാരൻ എനിക്ക് ഉണ്ട്...

1.ക്രിക്കറ്റ് മാച്ച് കളിക്കാൻ പോയപ്പോ Free Hit ഇണ്ടോ എന്ന് ചോദിച്ചപ്പോ ഞങ്ങളുടെ കെെയിൽ ഇല്ല നിങ്ങളുടെ കെെയിൽ ഇണ്ടെങ്കിൽ ഇടുക്കാൻ പറഞ്ഞ ഒരു സുഹ്യത്തുണ്ടായിരുന്നു എനിക്കും. 2. 30 രൂപയുടെ തോർത്തിൽ കറയായി എന്ന് പറഞ്ഞ് 80 രൂപക്ക് DRY CLEAN ചെയ്യുന്ന ഒരു കൂട്ടുകാരൻ എനിക്കും ഉണ്ടായിരുന്നു.😳😳അവൻ ഇപ്പോ ജീവിച്ചിരിപ്പുണ്ടോ എന്തോ.......😫😝 3.കുഴിച്ചിട്ട ചെടിക്ക് വേര് വന്നോന്നറിയാൻ എന്നും പറിച്ചു നോക്കുന്ന ഒരു സുഹൃത്ത് എനിക്കുമുണ്ടായിരുന്നു 4. നാട്ടിൽ ഫ്ലട് ലൈറ്റ് ക്രിക്കെറ്റ്‌ മാച്ച് ഉണ്ടെന്നു പറഞ്ഞപ്പോൾ എപ്പോ 'രാവിലെയാണോ'എന്നു ചോദിച്ച ഒരു ഫ്രണ്ട് എനിക്കുണ്ട്ആയിരിന്നു😝😝😝 5. കഴുകാനിട്ട ഷർട്ടിന്റെ പോക്കറ്റിൽ ബീടി കണ്ട ഉമ്മാനോട് "ചില്ലറ ഇല്ലാത്തോണ്ട് കടക്കാരൻ തന്നതാ" എന്ന് പറഞ്ഞ കൂട്ടുകാരൻ ഉണ്ടെനിക്ക്! 6. ചുവരിൽ സുഭാഷ് ചന്ദ്ര ബോസിന്റെ ഫോടോ കണ്ടിട്ട് അച്ഛൻ പട്ടാളത്തിലാ ലെ എന്ന് ചോദിച്ച ഒരു കൂട്ടുകാരാൻ എനിക്കും ഉണ്ടായിരുന്നില്ല..😂 7. റിസേർവ് ബാങ്ക് നോട്ട്‌ അടിക്കുമ്പോൾ... അതിൽ കൂടുതൽ നോട്ട്‌ അടിച്ചു പാവ പെട്ടവര്ക്ക് കൊടുത്താൽ ഇന്ത്യ കാര്...

മനുഷ്യന്റെ അവകാശങ്ങള്ക്കായി ഒരു ദിനം എല്ലാ വര്ഷവും ഡിസംബര് 10

മനുഷ്യാവകാശദിനമായി ആചരിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ പ്രഖ്യാപന പ്രകാരമാണിത്.1948ഡിസംബര് 10നാണ് ഈ ദിനം മനുഷ്യാവകാശ ദിനമായി പ്രഖ്യാപിക്കപ്പെട്ടത്. 1950ല് എല്ലാ അംഗ രാജ്യങ്ങളെയും മനുഷ്യാവകാശ രംഗത്ത് പ്രവര്ത്തിക്കുന്ന സംഘടനകളെയും വിളിച്ച് കൂട്ടി ഈ ദിനം ആഘോഷിക്കാന് തീരുമാനമെടുത്തു.എല്ലാ വര്ഷവും ഈ ദിനത്തില് ഉന്നതതല രാഷ്ട്രീയ സമ്മേളനങ്ങളും സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കുന്നു. മനുഷ്യാവകാശ പ്രശ്നങ്ങള് സംബന്ധിച്ചുള്ള വിഷയങ്ങളിലാകും പരിപാടികള് സംഘടിപ്പിക്കുന്നത്.അഞ്ച് വര്ഷം കൂടുമ്പോള് നല്കുന്ന മനുഷ്യാവകാശം സംബന്ധിച്ചുള്ള അവാര്ഡും ഈ ദിനത്തിലാണ് നല്കുന്നത്. മനുഷ്യാവകാശ രംഗത്ത് പ്രവര്ത്തിക്കുന്ന നിരവധി സര്ക്കാര്, സര്ക്കാരേതര സംഘടനകള് ഈ ദിനത്തില് പ്രത്യേക പരിപാടികള് സംഘടിപ്പിക്കുന്നു. ഓരോവ്യക്തിക്കുംഅന്തസ്സും സുരക്ഷയും ഉറപ്പാക്കി സമൂഹത്തില് ജീവിക്കാനുള്ള അവകാശമാണിത്. സ്വകാര്യത, മതവിശ്വാസം, അഭിപ്രായ പ്രകടനം എന്നിവയ്ക്കുള്ളസംരക്ഷണം. വീട്, ഭക്ഷണം, വസ്ത്രം എന്നിവയോടു കൂടിയ ജീവിതം നയിക്കാനുള്ള അവകാശം. വാര്ദ്ധക്യം, വൈധവ്യം, ശാരീരിക ബലഹീനതകള് എന്നീ അവസ്ഥയില് ലഭിക്കേണ്ട സംരക്ഷണം. നിയമത്തിനുമുന്നില് ഉള്ള ...

ചെന്നെയിൽ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പിലെ ഒരു സൈനികന്റെ അനുഭവം...

ഒരു ദിവസം രാവിലെ ആഹാരം വിളമ്പുകയാണ്‌... സാധനങ്ങൾ കുറവായതിനാൽ പ്രാതൽ കുട്ടികൾക്ക് മാത്രം എന്ന് തീരുമാനിച്ചു...വരിയായി കുട്ടികൾ നിരന്നു... ഒരു കുട്ടിക്ക് ഒരു ചെറിയ പാക്കറ്റ് ബ്രെഡ്‌ മാത്രം.... ഒടുവിൽ രണ്ടു കുട്ടികളും ഒരു പാക്കറ്റ് ബ്രെഡും അവശേഷിച്ചു... വിതരണം ചെയ്യുന്ന ആൾ ധർമ സങ്കടത്തിൽ ആയി...മുൻപിൽ നില്ക്കുന്നത് അല്പം മുതിർന്ന കുട്ടി... അവനെ കണ്ടാലെ അറിയാം അവൻ എന്തെങ്കിലും കഴിച്ചിട്ട് ദിവസങ്ങൾ ആയി എന്ന്... വിതരണം ചെയ്യുന്ന സൈനികൻ ബ്രെഡ്‌ പാക്കറ്റ് രണ്ടായി മുറിക്കാൻ തുടങ്ങുമ്പോൾ മുന്നിൽ നിന്ന കുട്ടി പറഞ്ഞു; "വേണ്ട സാർ അത് അവനു കൊടുക്കൂ..." സൈനികൻ നിർബന്ധിചെങ്കിലും അവൻ വാങ്ങിയില്ല... ഒടുവിൽ ബ്രെഡ്‌ പുറകിൽ നിന്ന കുട്ടിക്ക് കൊടുത്തു. പട്ടാളക്കാരൻ ചോദിച്ചു; "നീയെന്താ ബ്രെഡ്‌ വേണ്ട എന്ന് പറഞ്ഞത്?" "അവൻ ഇന്നലെ രാത്രി മുതൽ വിശന്നു കരയുകയായിരുന്നു...നമ്മുടെ ചേരിയുടെ അടുത്തുള്ള ഒരു ഫ്ലാടിലാണ് അവൻ താമസിക്കുന്നത്...എനിക്ക് വിശപ്പു ശീലമാണ്...അവർക്കൊന്നും വിശന്നിരിക്കാൻ കഴിയില്ല"... പട്ടാളക്കാരൻ അവനെ സ്നേഹത്തോടെ ആശ്ലേഷിച്ചു... അപ്പോഴതാ വരന്നു ബ്രെഡ്‌ ക...

ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു

ഒരു വാചകം ചുവരിൽ എഴുതണം.പക്ഷേ ഒരു നിബന്ധനയുണ്ട്. സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം. ബീർബൽ എഴുതി. . . . . . . . "ഈ സമയവും കടന്ന് പോകും"

**** കരുതിയിരിക്കുക ... മുംബെയിലെ പുതിയ തട്ടിപ്പുരൂപങ്ങളിതാ.t

" മൊബൈല് സര്വ്വീസ് പ്രൊവൈഡര് ആണെന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ഒരാള് എന്റെ ഫോണില് വിളിച്ച് 3ജി അപ്ഡേറ്റ് ചെയ്യുന്നതിനു വേണ്ടി 2 മണിക്കൂര് നേരം എന്റെ ഫോണ് ഓഫ് ചെയ്തു വെക്കുന്നതിന് ആവശ്യപ്പെട്ടു. ഒരു മീറ്റിങ്ങിന് തിരക്കു പിടിച്ച് ഓടുകയായിരുന്നതിനാല് കൂടുതല് ചോദ്യങ്ങള്ക്ക്നില്ക്കാതെ ഞാന് അപ്രകാരം ചെയ്തു. എന്നാല് ഏതാണ്ട് മുക്കാല് മണിക്കൂറിനു ശേഷം വിളിച്ചയാള് സ്വയം പരിചയപ്പെടുത്തിയില്ല എന്ന് ഓര്മ്മ വന്ന എനിക്ക് സംശയം തോന്നുകയും ഫോണ് ഓണ് ചെയ്യുകയും ചെയ്തപ്പോള് എന്റെ ഏറ്റവും അടുത്ത ബന്ധുക്കളുടെ നിരവധി മിസ് കാളുകളാണ് കണ്ടത്. എന്റെ മാതാപിതാക്കളെ വിളിച്ചപ്പോള് വളരെ പരിഭ്രാന്തരായ അവര് ഞാനെവിടെയാണെന്നും സുരക്ഷിതനാണോ എനിക്ക് മറ്റ് കുഴപ്പങ്ങളൊന്നുമില്ലല്ലോ എന്നും അന്വേഷിക്കുകയാണ് ചെയ്തത്. എന്നെ തട്ടിക്കൊണ്ടു പോയി എന്നും എന്റെ സഹായത്തിനുള്ള നിലവിളി ഫോണിലുടെ അവരെ കേള്പ്പിച്ചതായും അവര് അറിയിച്ചു. തട്ടിക്കൊണ്ടു പോയവരുടെ അടുത്ത വിളിക്കായി കാത്തുകൊണ്ട് എന്റെ പിതാവ് അവര് ആവശ്യപ്പെട്ട മോചനദ്രവ്യം ശേഖരിക്കുന്നതിന് ബാങ്കില് നില്ക്കുന്ന സമയത്താണ് എന്റെ വിളി അവരെ തേടിയെത്തിയത്. അടിയന്ത...

മനസ്സ് പങ്കുവെച്ച സുഹൃത്ത് നമ്മുടെ

ജീവിതത്തിൽ എന്നും സുഗതമായ ഓർമയും അനുഭവവും ആയിരിക്കും അത്തരം ചങ്ങാതിമാരെ നാം കണ്ടെത്തണം നമ്മുടെ ദുഖങ്ങളിൽ നാം പോലുമറിയാതെ സ്വകാര്യമായി കണ്ണിർ വാർകുന്ന സുഹൃത്തിനെക്കാളും മഹത്തരമായത് ഇന്നത്തെ കാലത്ത് വേറെന്തുണ്ട് കടപ്പാട് watsapp

First report of Rufous-tailed Rock Thrush from Kerala

First report of Rufous-tailed Rock Thrush from Kerala Madhyamam 25/11/15

വികസന തുടർച്ച ... ബോസ് പണി തുടങ്ങി

തെരെഞ്ഞെടുപ്പിന്റെ ആരവങ്ങൾ അവസാനിച്ചുവെങ്കിലും വികസന വെളിച്ചത്തിന്റെ ആരവങ്ങൾക്ക് തുടക്കം.ജനപ്രതിനിധിയുടെ പ്രതിബദ്ധത ഏറെടുത്ത് ഒരു നാടിനെ നൻമയുടെ വെളിച്ചത്തിലേക്ക്, വികസനത്തിന്റെ പ്രകാശം തെളിച്ച് തികഞ്ഞ കർത്തവ്യ ബോധത്തോടെ... 16-ാം വാർഡിലെ തെരുവ് വിളക്ക് സ്ഥാപിക്കുന്ന പ്രവർത്തനവുമായ ചെള്ളി ശജീർ.

ഒരു ദിവസം ചെന്നായ പുല്ലിന്റെ നിറത്തെ ചൊല്ലി കഴുതയോടു തർകിച്ചു

കഴുത പറഞ്ഞു : പുല്ലിന്റെ നിറം മഞ്ഞയാണ് ചെന്നായ പറഞ്ഞു : പുല്ലിന്റെ നിറം പച്ചയാണ് ഏറെ നേരം തര്ക്കിച്ചിട്ടും രണ്ടാൾക്കും ഒരു സമവായത്തിലെത്താൻ പറ്റിയില്ല ഒടുവിൽ കാട്ടു രാജാവിനോട് വിധി തേടാൻ തീരുമാനിച്ചു വിചാരണ ആരംഭിച്ചു , ഓരോരുത്തരും അവരുടെ വാദങ്ങൾ ഉന്നയിച്ചു കാഴ്ചക്കാരായ മൃഗങ്ങൾ വിധി കേൾക്കാൻ ചെവി കൂർപിച്ചിരുന്നു എന്നാൽ എല്ലാവരെയും നിരാശരാക്കി സിംഹം വിധി കല്പിച്ചു : ചെന്നായക്കു ഒരു മാസത്തെ കഠിന തടവ്‌ , കഴുത നിരപരാധി !!! ചെന്നായ വിയോജിപ്പ്‌ പ്രകടിപ്പിച്ചുകൊണ്ട് ചോദിച്ചു : രാജാവേ പുല്ലിന്റെ നിറം പച്ചയല്ലേ ? രാജാവ് : അതെ ചെന്നായ : പിന്നെതിനാണ് ശരി പറഞ്ഞ എന്നെ അവിടുന്ന് കാരാഗ്രഹത്തിൽ അടക്കുന്നത് ? സിംഹം : നീ പറഞ്ഞത് ശരിയാണ് , പക്ഷെ ഇത് പോലൊരു വിഷയത്തിൽ കഴുതയോടു തർകിച്ചതാണ് നീ ചെയ്ത വലിയ തെറ്റ് ! ആയതിനാൽ നിനക്കൊരു പാഠമാവാൻ വേണ്ടിയും ഇനിയൊരിക്കലും കാര്യങ്ങൾ മനസിലാവാത്തവരോട് നീ തർക്കിക്കാതിരിക്കാൻ വേണ്ടിയുമാണ് ഈ ശിക്ഷ !!!

ഇത്തരം പ്രധാനപ്പെട്ട കാരൃങ്ങള്‍ ജനങ്ങളില്‍ എത്തിക്കണം അതാ ഈ മേസേജ് ഇടുന്നത്‌

നസീർ അഹമ്മദ് വളരെ തിരക്കുളള ഒരു ബിസിനസ്സ്കാരനാണ്. കൃത്യനിഷ്ഠയും കഠിനാദ്ധ്വാനവും കൈമുതലായ ആ യുവാവിന്റെ വളർച്ചയും വളരെ പെട്ടെന്നായിരുന്നു. ഓഫീസിലെ തിരക്കുകളിൽ പെട്ട് നട്ടം തിരിഞ്ഞിരിക്കുന്ന സമയത്താണ് നസീറിന് ആ ഫോണ്‍ കോൾ വന്നത്. മിസ്റ്റർ നസീർ അഹമദല്ലേ? അതെ.. സർ എന്റെ പേര് അനുപമ, ഞാൻ താങ്കളുടെ ബാങ്കിൽ നിന്നും വിളിക്കുകയാണ്‌ .. ബാങ്കിൽ നിന്നോ?! എന്താണ് കാര്യം.? സെർ, താങ്കളുടെ ഡെബിറ്റ്‌ കാർഡിന്റെ (ATM Card) കാലാവധി കഴിഞ്ഞിരിക്കുകയാണ് ഉടനെ renew ചെയ്യണം .. അയ്യോ അതിനിപ്പോ എന്താ ചെയ്യേണ്ടത് ഞാൻ!?... ബാങ്കിലേയ്ക്ക് വന്നാൽ മതിയോ ...? സർ വരേണ്ട... തല്ക്കാലം കാർഡിന്റെ പുറകിലുള്ള CVV നമ്പർ ഒന്ന് പറഞ്ഞു തരൂ. നസീർ യാതൊരു സംശയവുമില്ലാതെ, തൻ്റെ ATM കാർഡിൻ്റെ പുറകിലുള്ള മൂന്നക്ക CVV നമ്പർ പറഞ്ഞു കൊടുത്തു .. സാറിൻ്റെ കാർഡ് നമ്പർ ഒന്ന് പറയൂ confirm ചെയ്യാനാ.... ബാങ്കിൽ നിന്നാത് കൊണ്ട് അതും പറഞ്ഞു കൊടുത്തു. വളരെ നന്ദി സർ ഇപ്പോൾ തന്നെ ഒരു confirmation കോഡ് താങ്കളുടെ മൊബൈൽ ഫോണിൽ വരുന്നതാണ് . അത് കൂടി ഒന്ന് പറഞ്ഞ് തരണം. അപ്പോൾ തന്നെ നസീർ തന്റെ മൊബൈലിൽ sms ആയി വന്ന 6 അക്ക ക...

കേരളത്തിലെ ഏറ്റവും വലിയ ഉപജില്ലയായ വേങ്ങര

കേരളത്തിലെ ഏറ്റവും വലിയ ഉപജില്ലയായ വേങ്ങര ഉപജില്ല സ്കൂള് കലോല്സവം ഈ വരുന്ന നവംബറ് 30, ഡിസംബറ് 1, 2 , 3 തിയ്യതികളില് ജി.എച്ച്.എസ്.എസ് പെരുവള്ളൂരില് വച്ച് നടത്താന് തീരുമാനിച്ചിരിക്കുന്നു എല്ലാ കലാ സ്നേഹികളേയും ക്ഷണിക്കുന്നുALL ARE WELCOME TO GHSS PERUVALLUR

പന്ത്രണ്ടാം വാർഡിന്റെ മുത്ത്

മലപ്പുറം ജില്ലയിലെ വേങ്ങര പഞ്ചായത്തിലെ 12 ാം വാര്ഡില് മുസ്ലീം ലീഗ് സ്ഥാനാര്ത്ഥിയായി മത്സരിച്ച് വിജയിച്ച യുവ മെമ്പര് തന്റെ വിജയാഘോഷത്തിന് വേണ്ടി നീക്കി വെച്ച പണം ഒരു യുവതിയുടെ മംഗല്യസമ്മാനമായി നല്കിയിരിക്കുന്നു.

തദ്ദേശ തിരഞ്ഞെടുപ്പില് വിവിധ പാർട്ടികൾകക്കു കിട്ടിയ വോട്ട് സ്ഥാന

തദ്ദേശ തിരഞ്ഞെടുപ്പില് വിവിധ പാർട്ടികൾകക്കു കിട്ടിയ വോട്ട് സ്ഥാന ക്രമത്തിൽ 1 സിപിഎം 5353006 2 കോൺ 5119379 3 ബിജെപി 2527890 4 മുസ്.ലീഗ് 1477339 5 സിപിഐ 891381 6 കേ.കോൺ.എം 368435 7 എസ്ഡിപിഐ 127570 8 ജെഡിയു 107728 9 ആർഎസ്പി 79422 10 ജെഡിഎസ് 76116 11 എൻസിപി 63096 12 വെൽഫെയർ 57045 13 ഐഎൻഎൽ 37466 14 കേ.കോൺ.ജെ 23392 15 സിഎംപി.സിപി 22155 16 കോൺ.എസ് 20264 17 പിഡിപി 18455 18 കേ.കോൺ.എസ് 17661 19 കേ.കോൺ.ബി 15519 20 സിഎംപി.എ 9691 21 ജെഎസ്എസ് 4330

മാപ്പ് ചോദിക്കണമെനിക്ക്..

തോർത്തുമുണ്ടിൽ പിടഞ്ഞ പരൽ മീനുകളോട്.. കല്ലെറിഞ്ഞ മൂവാൻ ണ്ടൻ മാവിനോട് .. കിതപ്പിനെ വക വെയ്ക്കാതെ നിർത്താതെ ഓടിച്ച സൈക്കിളിനോട്.. എനിയ്ക്കായ് നൽകിയ സ്നേഹം തിരിച്ചറിയാൻ കഴിയാതെ പോയതിനു ബാല്യകാല സഖിയോട്.. യാത്ര ചൊല്ലി പിരിഞ്ഞ ഇടവഴികളോട്.. നഷ്ടപ്പെട്ടുപ്പോയ എൻ്റെ ബാല്യത്തിനോട് .. Happy children's day to all......

വേങ്ങര പഞ്ചായത്ത് പ്രതമ ബോര്‍ഡ് മീറ്റിംഗ് vengara punchayath

വേങ്ങര പഞ്ചായത്ത് പ്രതമ ബോര്‍ഡ് മീറ്റിംഗ് വേങ്ങര പഞ്ചായത്ത് മെമ്പർമാരുടെ പ്രഥമ യോഗം . യോഗത്തില് , പഞ്ചായത്ത് ബോര്ഡ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിന് 19 ാം തിയതി യോഗം ചേരാന് തീരുമാനിച്ചു വേങ്ങര ഗ്രാമ പഞ്ചായത്തിലേക്കതെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള് സത്യ പ്രതിജ്ഞ ചെയ്യുന്നു തെരഞ്ഞെടുക്കപ്പെട്ട വ്യക്തികളിൽ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ആദ്യം സത്യ പ്രതിജ്ഞ ചൊല്ലിയത്

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

കരിമീൻ (Karimeen) കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ടതും പ്രാദേശികമായി പ്രാധാന്യമുള്ളതുമായ മത്സ്യങ്ങളിൽ ഒന്നാണ്. "കേരളത്തിന്റെ ഔദ്യോഗിക മത്സ്യം" എന്ന പദവി പോലും കരിമീനിനുണ്ട്.

കരിമീൻ (Karimeen) കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ടതും പ്രാദേശികമായി പ്രാധാന്യമുള്ളതുമായ മത്സ്യങ്ങളിൽ ഒന്നാണ്. "കേരളത്തിന്റെ ഔദ്യോഗിക മത്സ്യം" എന്ന പദവി പോലും കരിമീനിനുണ്ട്. ഇതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ താഴെക്കൊടുക്കുന്നു: കരിമീനിന്റെ പൊതുവായ വിവരങ്ങൾ (General Information about Karimeen):  * ശാസ്ത്രീയ നാമം (Scientific Name): Etroplus suratensis  * ഇംഗ്ലീഷ് പേര് (English Name): Pearl Spot, Green Chromide, Banded Pearlspot  * ആവാസവ്യവസ്ഥ (Habitat): കായലുകൾ, പുഴകൾ, ചതുപ്പുകൾ, പാടശേഖരങ്ങൾ, കുളങ്ങൾ തുടങ്ങിയ ശുദ്ധജലത്തിലും ഓരുജലത്തിലും (brackish water) കരിമീനിനെ കണ്ടുവരുന്നു. കേരളത്തിലെ കായൽ മേഖലകളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്, പ്രത്യേകിച്ച് വേമ്പനാട്ട് കായൽ, അഷ്ടമുടി കായൽ, വെള്ളായണി കായൽ എന്നിവിടങ്ങളിൽ.  * ശരീരപ്രകൃതി (Physical Characteristics):    * ഓവൽ ആകൃതിയിലുള്ള ശരീരഘടന.    * ചാരനിറം കലർന്ന പച്ച നിറവും, ശരീരത്തിൽ നേരിയ കറുത്ത വരകളും, ചിതറിയ മുത്തുപോലെയുള്ള പുള്ളികളും കാണാം.    * ചെറിയ വായയാണ് ഇതിനുള്ളത്.    * സാ...

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ മണ്ണ് പരിശോധനാ ലാബ് ഇനി കർഷകരുടെ വീട്ടുമുറ്റത്ത് എത്തും.

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ മണ്ണ് പരിശോധനാ ലാബ് ഇനി കർഷകരുടെ വീട്ടുമുറ്റത്ത് എത്തും. സഞ്ചരിക്കുന്ന മണ്ണ് പരിശോധനശാല കർഷകർക്ക് വലിയ ആശ്വാസം പകരുന്നതാണ്.  കാർഷിക മേഖലക്ക് സഹായകമാകുന്ന രീതിയിൽ മണ്ണുപരിശോധന സൗകര്യം കൃഷിയിട പരിധിയിലെ കൃഷിഭവനുകളിൽ തന്നെ ലഭ്യമാകും. ഈ വർഷം ആദ്യ ഘട്ടത്തിൽ ജില്ലയിലെ 40 കൃഷിഭവൻ പരിധികളിൽ സൗജന്യമായി മണ്ണ് പരിശോധിച്ച് ഫലം കർഷകർക്ക് നൽകും.  പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ കൃത്യമായ വളപ്രയോഗം നടത്താനും വിളവ് വർദ്ധിപ്പിക്കാൻ ആവശ്യമായ പദ്ധതികളും ആവിഷ്കരിക്കും.  അത്യാധുനിക സൗകര്യമുള്ള ലാബ് സംവിധാനമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.  സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലാബിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ എം.ഷിഹാദിന്റെ നേതൃത്വത്തിലുള്ള ടീമാണ് ലാബിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

ചുവപ്പ് അണലിയുടെ സത്യാവസ്ഥ ഇതാണ് red anali

മലബാർ പിറ്റ് വൈപ്പർ എന്ന ഈ ഇനം വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്നു. ഒരേ ഇനം വിവിധ നിറഭേദങ്ങളിൽ കാണുന്നതിന് കളർ മോർഫുകൾ എന്നാണ് പറയുക. ഏറ്റവുമധികം കളർ മോർഫുകൾ കാണപ്പെടുന്ന ഒരിനമാണ് ഇത്.  ഉഗ്രവിഷമുള്ള ഗണത്തിൽ പെടുന്നവയല്ല. രാത്രികാലങ്ങളിലാണ് കൂടുതൽ ആക്ടീവ് ആകുക. മരച്ചില്ലകളിലാണ് കൂടുതലും കാണപ്പെടുക. Endemic to Western Ghats ആണ്, അതായത് പശ്ചിമ ഘട്ടത്തിലൊഴികെ മറ്റൊരിടത്തും ഇവയെ കാണില്ല. ഇവയുടെ വിഷത്തിന് പ്രതിവിഷം ലഭ്യമല്ല. കടിയേറ്റാൽ ആശുപത്രിയിലെത്തിക്കുകയും ചികിത്സതേടുകയും വേണം. പൊതുവേ മനുഷ്യന് അപകടകാരികളല്ല. പ്രാദേശികമായ ജനിതക വ്യതിയാനം മൂലം ഇവയെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. പശ്ചിമ ഘട്ടത്തിന്റെ തെക്ക് ആര്യങ്കാവ് ഗ്യാപ്പ് വരെ കാണപ്പെടുന്നവ തിരുവിതാംകൂർ ചോലമണ്ഡലി (Craspedocephalus travancoricus) എന്നും, ആര്യങ്കാവ് മുതൽ പാലക്കാട് ഗ്യാപ്പ് വരെയുള്ളവ ആനമല ചോലമണ്ഡലി (Craspedocephalus anamallensis) എന്നും, അതിന് വടക്കായി കാണപ്പെടുന്നവ മലബാർ ചോലമണ്ഡലി (Craspedocephalus malabaricus) എന്നും പേർ നൽകപ്പെട്ടിരിക്കുന്നു.

വിമാനം ഹൈജാക്ക് ചെയ്താൽ നേരിടാൻ കരിപ്പൂർ വിമാനത്താവളം സജ്ജം: ആന്റി ഹൈജാക്ക് മോക്ക് എക്സർസൈസ് വിജയകരം

'ബംഗളൂരുവിൽ നിന്നും ഉച്ചക്ക് 03.07ന് കരിപ്പൂരിലേക്ക് എത്തിയ വിമാനം തീവ്രവാദികൾ ഹൈജാക്ക് ചെയ്യുന്നു'. ഉടൻ രക്ഷാ പ്രവർത്തനവുമായി കരിപ്പൂർ എയർപോർട്ട് അതോറിറ്റി.  കരിപ്പൂരിൽ എത്തിയ 'എ.ബി.സി എയർലൈൻ ആണ് യാത്രക്കാരുടെ കൂട്ടത്തിൽ വിമാനത്തിൽ കയറിയ  നാലു തീവ്രവാദികളുടെ നേതൃത്വത്തിൽ ഹൈജാക്ക് ചെയ്തത്. ആകെ 25 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഈ വിവരം പൈലറ്റ് വഴി എ.ടി.സിയെയും തുടർന്ന് എയർപോർട്ട് അതോറിറ്റിയെയും  അറിയിക്കുന്നു. തുടർന്ന് രക്ഷപ്രവർത്തനത്തിന്റെ ഭാഗമായി വിലപേശൽ നടത്തി എൻ.എസ്.ജിയുടെ നേതൃത്വത്തിൽ തീവ്രവാദികളെ കീഴടക്കി യാത്രക്കാരെ രക്ഷിച്ചു.  യാത്രാ മധ്യേ വിമാനം ഹൈജാക്ക് ചെയ്താൽ എങ്ങനെ നേരിടണമെന്നതിന്റെ ഭാഗമായാണ് കരിപ്പൂരിൽ ആന്റി ഹൈജാക്ക് മോക്ക് എക്സർസൈസ് സംഘടിപ്പിച്ചത്. വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടാൽ സുരക്ഷാ സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത, പ്രതികരണ സമയം, വിവിധ ഏജൻസികളുടെ ഏകോപനം, കമാൻഡ് കൺട്രോൾ തുടങ്ങിയവയാണ് ഇതുവഴി വിലയിരുത്തിയത്. വിമാനത്താവളത്തിലെ സുരക്ഷാ സജ്ജീകരണങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഇത്തരത്തിൽ ഉള്...

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

ചോട്ട വാള മീൻ chotta vala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

ആരൽ എന്ന് വിളിക്കപ്പെടുന്ന ഒരു ശുദ്ധജല മത്സ്യത്തെ കുറിച്ചറിയാം

 ആരൽ  എന്ന് വിളിക്കപ്പെടുന്ന ഒരു ശുദ്ധജല മത്സ്യമാണിത്. ഈ മീനിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്:  രൂപം: പാമ്പിനെപ്പോലെ നീളമുള്ള ശരീരമാണ് ഇതിന്. ശരീരത്തിന് മുകളിലായി നീളത്തിൽ മുള്ളുകൾ കാണപ്പെടുന്നു  വാസം: പുഴകൾ, തടാകങ്ങൾ, തോടുകൾ, ചതുപ്പുകൾ എന്നിവിടങ്ങളിലാണ് ഇവയെ പ്രധാനമായും കാണപ്പെടുന്നത്. വെള്ളത്തിനടിയിലെ ചെളിയിലും കല്ലുകൾക്കിടയിലും ഒളിച്ചിരിക്കാൻ ഇവ ഇഷ്ടപ്പെടുന്നു. അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള  ഭക്ഷണം: ചെറിയ ജീവനുള്ള ഇരകളെയാണ് ഇവ ഭക്ഷിക്കുന്നത്. ചെറിയ മീനുകൾ, പുഴുക്കൾ, പ്രാണികൾ എന്നിവയാണ് ഇവയുടെ പ്രധാന ആഹാരം.  പ്രത്യേകത: രാത്രികാലങ്ങളിലാണ് ഇവ കൂടുതൽ സജീവമാകുന്നത്. ഇതിന്റെ മുതുകിൽ ചെറിയ ...

മലപ്പുറം മിനി ഊട്ടിക്ക് സമീപം ഇടി മിന്നലേറ്റ് യുവാവ് മരണപ്പെട്ടു.

മിനി ഊട്ടിക്ക് സമീപം കോഴി ലോറിയിലെ ഡ്രൈവർ മിന്നലേറ്റ് മരിച്ചു; അപകടം ലോഡ് ഇറക്കിയ ശേഷം വണ്ടി കഴുകുന്നതിനിടെ..! മിനി ഊട്ടിക്ക് സമീപം ഇടിമിന്നലേറ്റ് യുവാവ് ദാരുണമായി മരണപ്പെട്ടു. ഉള്ളിയേരി കക്കഞ്ചേരി ഇല്ലത്ത് താഴെ ഇമ്പിരിയാട്ട് ആഷിദ മൻസിൽ ഷഫീർ (28) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. കോഴിവണ്ടിയിലെ ഡ്രൈവറായ ഷഫീർ, ലോഡ് ഇറക്കിയ ശേഷം വാഹനം കഴുകിക്കൊണ്ടിരിക്കെയാണ് മിന്നലേറ്റത്. ​മിന്നലേറ്റ ഉടൻ തന്നെ ഷഫീറിനെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടസമയത്ത് ഷഫീറിനൊപ്പമുണ്ടായിരുന്ന ആൾ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. അസീസ് - വഹീദ ദമ്പതികളുടെ മകനാണ് ഷഫീർ. ഭാര്യ: മുർഷിദ. മൂന്ന് വയസ്സുകാരി ഹെൻസ മറിയം ഏക മകളാണ്. സഹോദരങ്ങൾ: അഫ്സൽ, ആഷിദ.

മലപ്പുറം ജില്ലയിൽ രണ്ട് പേർക്ക് കൂടി സൂര്യാതപ മേറ്റു. വലിയോറ സ്വദേശിക്കും റിട്ട. വനപാലകനുമാണ് സൂര്യാതപമേറ്റത്.

മലപ്പുറം ജില്ലയിൽ രണ്ട് പേർക്ക് കൂടി സൂര്യാതപ മേറ്റു. വേങ്ങര സായംപ്രഭ അംഗത്തിനും റിട്ട. വനപാലകനുമാണ് സൂര്യാതപമേറ്റത്. സായം പ്രഭാ അംഗം വലിയോറ പുത്തനങ്ങാടി പൂക്കുളംബസാറിലെ കോരംകുളങ്ങരകുഞ്ഞി മരക്കാർ (72)നാണ് പൊള്ളലേറ്റത്. കഴിഞ്ഞ ദിവസം വേങ്ങര സായംപ്രഭയിലെത്തി ഉച്ചയോടെ തിരിച്ചു പോകുമ്പോൾ വേങ്ങര അങ്ങാടിയിൽ വച്ചാണ് പൊള്ളലേറ്റത്. കൈ മുട്ടിന് താഴെയാണ് പൊള്ളലേറ്റത്. റിട്ട. വനപാലകനായ അക മ്പാടം സ്വദ്ദേശിയായ ചോലയിൽ മുഹമ്മദ് ( 62 )നും സൂര്യാതപമേറ്റു. മൂലേപ്പാടത്തുള്ള സ്ഥലത്ത്പോയശേഷം ഉച്ചയോടെ വീട്ടിലേക്ക് ബൈക്കിൽ പോകു മ്പോൾ മൂലേപ്പാടം ഹെൽത്ത് സെന്ററിന് സമീപം വെച്ച്ബൈക്ക് നിറുത്തി ഹെൽമറ്റ് എടുത്ത ശേഷം മുഖം തുടക്കാൻ ഒരുങ്ങുംപ്പോഴാണ് ശക്തമായ ചൂടുകാറ്റിൽ മുഖത്തും കഴുത്തിലും സൂ ര്യാതപമേറ്റത്. അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ തേടി. മുഖം മുഴുവൻ കരുവാളിക്കുകയും നീ റ്റൽ അനുഭവപ്പെടുകയും ചെയ്തു എന്നും മുഹമ്മദ് പറഞ്ഞു.