വൻ തരംഗമാക്കുകയാണ് ഇപ്പോൾ "സുകന്യാ സമൃദ്ധി" പദ്ധതി. പോസ്റ്റ്ഓഫീസുകളിൽ വളരെയധികം ആളുകളാണ് ഇതിൽ ചേരാനായി ഓരോ ദിവസവും എത്തുന്നത്. 1000 രൂപ എന്നുള്ളത് മലയാളികൾക്ക് ഇപ്പോൾ അത്ര വലിയ തുക ആല്ല എന്നുള്ളതും ഇതിന്റെ സ്വീകാര്യതയ്ക്ക ് മറ്റൊരു കാരണമാണ് . പോസ്റ്റ്ഓഫീസുകളുടെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്ത നിക്ഷേപ പദ്ധതിയായി മറുകയാണിത്. പെണ്കുട്ടികളുട െ പഠനത്തിനും പുരോഗതിക്കുമായാണ് കേന്ദ്രസർക്കാർ ഈ പദ്ധതി പ്രഖ്യാപിച്ചത്. അവരുടെ ശാക്തീകരണത്തിനു ം സാമ്പത്തിക സുരക്ഷിതത്വത്തി നുമായി ആരംഭിച്ച "ബേട്ടി ബച്ചാവോ ബേട്ടി പഠവോ" എന്ന പദ്ധതിയുടെ ഭാഗമായാണ് "സുകന്യാ സമൃദ്ധി" എന്ന ദീർഘകാല നിക്ഷേപ പദ്ധതി ആരംഭിച്ചത്. കുട്ടിയുടെ പേരിൽ മാസം 1000 രൂപ 14 വർഷം നിങ്ങൾ നിഷേപിച്ചാൽ 21 വർഷം കഴിയുമ്പോൾ 6,07,128 രൂപ നിങ്ങൾക്ക് തിരികെ ലഭിക്കും . 14 വർഷം കൊണ്ട് നിങ്ങൾ ആകെ നിക്ഷേപിക്കുന്നത് വെറും 1,68,000 രൂപ മാത്രമാണ് . നിങ്ങളുടെ ലാഭം 4,39,128 രൂപയാണ് . കുട്ടിയുടെ പഠന ആവശ്യങ്ങൾക്കായി 18 വയസ്സിന് ശേഷം 50% വരെ പിൻവലിക്കാവുന്നതാണ് . ഒന്നിനും പത്തിനും ഇടയിൽ പ്രായമുള്ള 2003 നു ശേഷം ജനിച്...
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലേക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷകരും ക്രമസമാധാന ചുമതലയുള്ള പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അവദേശ് കുമാര്‍ തിവാരിയും പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ പുല്‍കിത് ആര്‍.ആര്‍ ഖരേയുമാണ് പൊതുനിരീക്ഷകര്‍. ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഇവര്‍. മലപ്പുറം മണ്ഡലത്തില്‍ ഡോ. ബന്‍വര്‍ലാല്‍ മീണയും പൊന്നാനി മണ്ഡലത്തില്‍ വിശ്വാസ് ഡി പണ്ഡാരെയുമാണ് പൊലീസ് നിരീക്ഷകരായി എത്തിയിട്ടുള്ളത്. ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇരുവരും. പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പ്രശാന്ത് കുമാര്‍ സിന്‍ഹയും (പൊന്നാനി) ആദിത്യ സിങ് യാദവും (മലപ്പുറം) നേരത്തെ ജില്ലയിലെത്തിട്ടുണ്ട്. നിരീക്ഷകരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സാഹചര്യം വിലയിരുത്തി. ജില്ലാ പൊലീസ് മേധാവി എസ്. ശശിധരന്‍, അസി. കളക്ടര്‍ കുമാര്‍ ഠാക്കൂര്‍, പൊന്നാനി വരണാധികാരിയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ...