യുവ പണ്ഡിതന്റെ വിയോഗം : താങ്ങാനാകാതെ നാട്ടുകാർ
വേങ്ങര:ദേശീയപാത വെളിമുക്കിൽ വാഹനാപകടത്തിൽ മരണപ്പെട്ട യുവപണ്ഡിതന്റെ വിയോഗം താങ്ങാനാ കാതെ വലിയോറ ഗ്രാമവും ശിഷ്യരും. വലിയോറ ഇരുകുളം വലിയാക്ക തൊടി മുഹമ്മദ് കോയ തങ്ങൾ എന്ന ബാപ്പുട്ടി തങ്ങളുടെ മകൻ സയ്യിദ് അബ്ദുല്ല കോയ സഖാഫി എന്ന കുഞ്ഞിമോൻ തങ്ങളുടെ വിയോഗമാണ് നാട്ടുകാരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയത്.
പകര മുഹമ്മദ് അഹ്സനിയുടെ ദർസിൽ പഠിച്ച ശേഷം മർകസിൽ നിന്ന് ഉപരിപഠനം പൂർത്തിയാക്കി.ശേഷം പട്ടാമ്പി, പകര, തെന്നല അപ്പിയത് ജുമുഅ മസ്ജിദ് എന്നിവിടങ്ങളിൽ മുദർരിസായി സേവനം ചെയ്തിട്ടുണ്ട്.
ഓമശ്ശേരി കരിയാംകണ്ടത്തിൽ ജുമുഅ മസ്ജിദിൽ മു ദർരിസായി സേവനം ചെയ്ത് വരികയായിരുന്നു. മാതൃകാ പ്രബേധകനും അധ്യാപകനുമായിരുന്നു അബ്ദുല്ല കോയ സഖാഫി. സംഘടനാ
രംഗത്തും സജീവമായിരുന്ന തങ്ങൾ എസ് വൈ എസ് അടക്കാപുര യൂനിറ്റ് പ്രവർത്തക സമിതി അംഗമായിരു ന്നു. കൂടെ അപകടത്തിൽ മരണപ്പെട്ട ശിഷ്യൻ കോഴിക്കോട് ബാലുശ്ശേരി കണ്ണാടിപ്പോയിൽ കരിമ്പയിൽ കപ്പി ക്കുന്നത്ത് സിദ്ദീഖിന്റെ മകൻ . ഫാഇസ്, അമീൻ (20) ദർസ് വിദ്യാർഥികൾക്കിടയിലെ ' പ്രിയപ്പെട്ടവനും ഗുരുനാഥനെ ഏറെ സ്നേഹിക്കുന്ന മാതൃകാ വിദ്യാർഥിയായിരുന്നു. അത് കൊണ്ട് തന്നെ യാത്രകളിൽ തങ്ങൾ ഫായിസ് : അമീനെയും കൂടെ കൂട്ടുമായിരുന്നു.
കിനാലൂർ തച്ചം പൊയിൽ യൂനിറ്റ് എസ് എസ് എഫ് പ്രസിഡന്റ് കൂടിയാണ് . ഫാഇസ് അമീൻ. ഉസ്താദും ശിഷ്യനും ഒന്നിച്ച് മരണപ്പെട്ടത് നാട്ടുകാരെയും സഹ പാഠികളെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി. വൈകിട്ട് നാലരയോടെ മയ്യിത്ത്കബറടക്കി. നിസ്കാരത്തിന്
സയ്യിദ് മുത്തുക്കോയ തങ്ങൾ എളങ്കൂർ, പകര മുഹമ്മദ് അഫ്സനി നേതൃത്വം നൽകി.
സയ്യിദ് ഹബീബ് കോയ തങ്ങൾ ചെരക്കാപറമ്പ്, സയ്യിദ് സുഹൈൽ സഖാഫ് മടക്കര, ശറഫുദ്ദീൻ സഖാഫി കുറ്റിപ്പുറം പരേതന്റെ വസതി സന്ദർശിച്ചു. ഇരുവരുടെയും പേരിൽ മയ്യിത്ത് നിസ്കരി ക്കാൻ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ അഭ്യർഥിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ