വേങ്ങരയിലെ പോലീസ് സ്റ്റേഷൻ സ്വന്തം കെട്ടിടത്തിൽ ഉൽഘാടനം ചെയ്തപ്പോൾ അതിന് പിന്നിൽ പ്രവർത്തിച്ചവരോടൊപ്പം മനസ്സിൽ തെളിഞ്ഞു വന്ന മുഖം ഈ പച്ചയായ മനുഷ്യന്റെതാണ്..
"മാളിയക്കൽ അബ്ദുള്ള ഹാജി"
വേങ്ങരയെന്ന നാമധേയം കോഴിക്കോടിന്റെ മലഞ്ചരക്ക് ഭൂപടത്തിൽ എത്തിച്ചത്
വേങ്ങരയിലെ ആദ്യകാല മലഞ്ചരക്ക് വ്യാപാരിയായ ഇദ്ദേഹമായിരുന്നു.
നിഷ്കളങ്ക മനസ്സിന്റെ ഉടമയും ദാനശീലനുമായിരുന്ന ഇദ്ദേഹത്തിന്റെ സഹായം ലഭിച്ചവർ ഈ
നാട്ടിലൊട്ടനവധിയാണ്.
വ്യാപാരി വ്യവസായി ഏകോപനസമിതിക്ക്
തുടക്കം കുറിക്കുന്നതിനു മുമ്പ്
മർച്ചന്റ് അസോസിയേഷന്റെ വേങ്ങരയിലെ പ്രസിഡണ്ട് കൂടിയായിരുന്നു ഇദ്ദേഹം.
1964 മുതൽ വേങ്ങര പഞ്ചായത്ത് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വിദ്യാഭ്യാസപരമായി വളരെ പിന്നിലായിരുന്നു വെങ്കിലും
സമൂഹത്തിനാകെ ഗുണം ചെയ്യുന്ന തരത്തിലുള്ള സംഭാവനകൾ നൽകുന്നതിൽ അദ്ദേഹം എന്നും മുന്നിൽനിന്നു.
ഇന്നത്തെ ബ്ലോക്ക് പഞ്ചായത്ത് ആപ്പീസ്, ഗ്രാമ പഞ്ചായത്ത് ആപ്പീസ്,
കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ,
മൃഗാശുപത്രി,
എന്നീ കെട്ടിടങ്ങൾ
സ്ഥിതി ചെയ്യുന്ന
മൂന്ന് ഏക്രയോളം വരുന്ന പൊന്നും വിലയുള്ള സ്ഥലങ്ങൾ തികച്ചും സൗജന്യമായി അബ്ദുല്ലഹാജിയാണ് സംഭാവന ചെയ്തത്.
ഈ ഉദാരമനസ്കതയുടെ ആഴം അളക്കുക അസാധ്യമാണ്.
തന്റെ സഹജീവികളുടെ പ്രയാസങ്ങൾ കണ്ടറിഞ്ഞു സഹായിക്കാനുള്ള ഒരു നല്ല മനസ്സ് അദ്ദേഹത്തിന് ഉണ്ടായിരുന്നു.
കാലങ്ങളായി വാടക കെട്ടിടങ്ങളിൽ പ്രവർത്തിച്ചുവന്നിരുന്ന വേങ്ങര പോലീസ് സ്റ്റേഷനുവേണ്ടി സ്വന്തമായി കെട്ടിടം നിർമ്മിക്കുകയെന്നത് അനിവാര്യമായപ്പോൾ,
അതിന് അനുയോജ്യമായ സ്ഥലം മാളിയക്കൽ
അബ്ദുല്ല ഹാജി
മൃഗാശുപത്രിക്ക് വേണ്ടി സംഭാവന നൽകിയ വിശാലമായ സ്ഥലത്ത് നിന്ന് ലഭ്യമായാൽ
അവിടെ മൃഗാശുപത്രിയും
പോലീസ് സ്റ്റേഷനും സുഗമമായി പ്രവർത്തിക്കാൻ സാധിക്കുമെന്ന്
മനസ്സിലാക്കിയ അന്നത്തെ വേങ്ങര നിയോജകമണ്ഡലം ജനപ്രതിനിധികളായ ശ്രീ പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ.
ഇതിനുള്ള ശ്രമമാരംഭിച്ചു.
അദ്ദേഹത്തിന്റെ തുടർച്ചക്കാരനായി വന്ന
അഡ്വക്കറ്റ് കെ എൻ എ കാദർ സഹിബാണ്
ഈ പോലീസ് സ്റ്റേഷൻ യാഥാർത്ഥ്യമാക്കാൻ ആത്മാർത്ഥമായി പ്രവർത്തിച്ചത്.
പോലീസ് സ്റ്റേഷൻ നിർമ്മിക്കാൻ കണ്ടെത്തിയ സ്ഥലം മൃഗവകുപ്പിൽനിന്ന് അനുവദിച്ചു കിട്ടാൻ സർക്കാർ വകുപ്പുകൾ തമ്മിലുള്ള സാങ്കേതിക
നൂലാമാലകളെന്ന ഊരാക്കുടുക്കഴിക്കാൻ വളരെയധികം പാടുപെടേണ്ടി വന്നിട്ടുണ്ടെന്ന്
മുൻ എം എൽ എ
കാദർ സാഹിബ് പറയാറുണ്ടായിരുന്നു.
ഇന്നീ സ്ഥലത്ത് മൃഗാശുപത്രിക്കും
പോലീസ് സ്റ്റേഷനും അത്യാധുനിക സൗകര്യമുള്ള കെട്ടിടങ്ങൾ നിലവിൽ വന്ന് അതുൽഘാടനം ചെയ്തു കഴിഞ്ഞു.
ഈ സന്തോഷ വേളയിൽ മനുഷ്യ സ്നേഹിയും
അന്യഗുണ
തല്പരനുമായിരുന്ന മാളിയേക്കൽ അബ്ദുല്ലഹാജിയുടെ പാവനസ്മരണകൾ വേങ്ങരയുടെ പൊതു ജീവിതത്തിൽ അദ്ദേഹം സമർപ്പിച്ച
സൗജന്യങ്ങളിലൂടെ
ഇന്നും എന്നും പ്രശോഭിച്ചു നിൽക്കും.
അതുപോലെ തന്നെ
ഉദ്ഘാടനം ചെയ്യപ്പെട്ട പുതിയ പോലീസ് സ്റ്റേഷന്റെ പരിസരം നിയമ ലംഘനത്തിനും മറ്റും പിടിച്ചെടുത്ത വാഹനങ്ങൾ കാലാന്ത്യമില്ലാതെ കൂട്ടിയിട്ട് വാഹനങ്ങളുടെ ഒരു ശവപ്പറമ്പായി മാറാതിരിക്കാൻ അധികൃതർ ശ്രദ്ധിക്കണമെന്ന് ഒരു അപേക്ഷയോടുകൂടി..
വിനയത്തോടെ
അബ്ദുൽ അസീസ് ഹാജി പക്കിയൻ
പ്രസിഡന്റ്
കേരള വ്യാപാരി വ്യവസായി
ഏകോപന സമിതി
വേങ്ങര യൂണിറ്റ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ