ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവാർത്തകൾ


പ്രഭാത വാർത്തകൾ

   2022 | ജൂലൈ 20 | ബുധൻ | 1197 |  കർക്കടകം 4 |  രേവതി 1443 ദുൽഹിജജ20
                   ➖➖➖
◼️റോഡുകളിലെ കുഴിയടക്കാന്‍ 'കെ റോഡ്' എന്നാക്കണോയെന്ന് കേരള ഹൈക്കോടതി. ആറു മാസത്തിനകം റോഡു തകര്‍ന്നാല്‍ ഉദ്യോഗസ്ഥര്‍ക്കും കരാറുകാരനുമെതിരെ വിജിലന്‍സ് നടപടിയെടുക്കണം. ഒരു വര്‍ഷത്തിനുളളില്‍  അന്വേഷണം പൂര്‍ത്തിയാക്കണം. നല്ല റോഡ് ജനങ്ങളുടെ അവകാശമാണ്. റോഡുപണിക്കുളള പണം വകമാറ്റി ചെലവാക്കുന്നതു ശരിയല്ല. കൊച്ചി കോര്‍പറേഷന്‍ പരിധിയിലേതടക്കം നിരവധി റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞത് സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിച്ചപ്പോഴാണ് ജഡ്ജി ദേവന്‍ രാമചന്ദ്രന്റെ വിമര്‍ശനം.  

◼️വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരേ മുദ്രാവാക്യം വിളിച്ച് 'കൊല്ലാന്‍ ശ്രമിച്ച'തിന്റെ ഗൂഢാലോചനക്കേസില്‍ പോലീസ് അറസ്റ്റു ചെയ്ത മുന്‍ എംഎല്‍എ കെ.എസ്. ശബരീനാഥനു ജാമ്യം. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റു ചെയ്യരുതെന്ന് മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിച്ച കോടതി രാവിലെ ഉത്തരവിട്ടിരുന്നു. എന്നാല്‍ അതിനു പിറകേ അറസ്റ്റു ചെയ്തല്ലോയെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കൂടുതല്‍ ചോദ്യം ചെയ്യാനും തെളിവെടുക്കാനും കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ ആവശ്യം തള്ളിയാണ് രാത്രി ജാമ്യം അനുവദിച്ചത്.

◼️വിലക്കയറ്റം അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ച് പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം. നിരോധിക്കപ്പെട്ട പ്ലക്കാര്‍ഡുകളുമായി സഭയുടെ നടുത്തളത്തിലിറങ്ങി എംപിമാര്‍ പ്രതിഷേധിച്ചു. ഇതോടെ രാജ്യസഭയും ലോക്സഭയും ഇന്നലെ പിരിഞ്ഞു. ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള ക്ഷുഭിതനായി. പ്രതിപക്ഷ എംപിമാര്‍ അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയിരുന്നെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല. ഇതോടെയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.

◼️ജിഎസ്ടി നിരക്കു വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ സമരത്തിലേക്ക്. വ്യാപാരി വ്യവസായി ഏകോപന സമിതി ജൂലൈ 27 ന് ജില്ലാ കളക്ടറേറ്റുകള്‍ക്കു മുന്നില്‍ ധര്‍ണ നടത്തും. അരി അടക്കമുള്ള ഭക്ഷ്യോല്‍പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ജിഎസ്ടി പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമര പരിപാടികളിലേക്ക് പോകുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

◼️മുന്‍കൂട്ടി പാക്ക് ചെയ്തു വരുന്ന അരി, ഗോതമ്പ് ഉള്‍പ്പടെയുള്ള ധാന്യവര്‍ഗങ്ങള്‍ക്കാണ് അഞ്ചു ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. അരി, ഗോതമ്പ്, ചോളം, പയര്‍വര്‍ഗ്ഗങ്ങള്‍, പരിപ്പ്, ഓട്‌സ്, ആട്ട മാവ്, റവ, തൈര്, ലസി തുടങ്ങിയവ ചില്ലറയായി തൂക്കി വാങ്ങുമ്പോള്‍ നികുതി നല്‍കേണ്ടതില്ലെന്നും  ധനമന്ത്രി പറഞ്ഞു.

◼️കേരളത്തില്‍ ചെറിയ വ്യാപാര സ്ഥാപനങ്ങളിലും കുടുംബശ്രീ യൂണിറ്റുകളിലും പായ്ക്കറ്റുകളിലാക്കി വില്‍ക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ക്കും വിഭവങ്ങള്‍ക്കും നികുതി ബാധകമാക്കില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.

◼️സ്വര്‍ണകടത്തുകേസിലെ സി.ബി.ഐ അന്വേഷണത്തെക്കുറിച്ചുള്ള ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍. എന്‍ഐഎയും ഇഡിയും നടത്തുന്ന അന്വേഷണം തുടരുകയാണെന്ന് ആഭ്യന്തരമന്ത്രാലയം ലോക്സഭയില്‍  വ്യക്തമാക്കി. ഭീകര പ്രവര്‍ത്തനത്തിനുള്ള സാമ്പത്തിക സഹായത്തിനായിരിക്കാം സ്വര്‍ണ്ണക്കടത്തെന്നാണ് പ്രാഥമിക അനുമാനം. എംപിമാരായ ആന്റോ ആന്റണി, അടൂര്‍ പ്രകാശ് എന്നിവരുടെ ചോദ്യത്തിനാണ് മറുപടി.

◼️മുഖ്യമന്ത്രിയ്ക്കും സര്‍ക്കാരിനുമെതിരായ  വെളിപ്പെടുത്തലുകള്‍ക്കു പിറകേ, സംസ്ഥാന സര്‍ക്കാര്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത ഗൂഢാലോചനാക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്നാ സുരേഷ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജി റദ്ദാക്കാനാകില്ലെന്നും സ്വപ്നയുടെ പരാമര്‍ശം സംസ്ഥാനത്ത് വലിയ ക്രമസമാധാന പ്രശ്നമുണ്ടാക്കിയെന്നും സര്‍ക്കാര്‍ ഇന്ന് അറിയിക്കും.

◼️നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ അഞ്ചു സ്ത്രീകള്‍ അറസ്റ്റില്‍. സ്വകാര്യ ഏജന്‍സിയായ സ്റ്റാര്‍ സെക്യുരിറ്റി നിയോഗിച്ച മൂന്നുപേരെയും കോളജിലെ ശുചീകരണ ജീവനക്കാരായ രണ്ടുപേരെയുമാണ് അറസ്റ്റ് ചെയ്തത്. കോളജ് ശുചീകരണ ജീവനക്കാരായ ആയൂര്‍ സ്വദേശികളായ എസ് മറിയാമ്മ, കെ  മറിയാമ്മ, സ്റ്റാര്‍ സെക്യൂരിറ്റി ജീവനക്കാരായ മഞ്ഞപ്പാറ സ്വദേശികളായ ഗീതു, ജോത്സന ജോബി, ബീന എന്നിവരാണ് അറസ്റ്റിലായത്.

◼️നീറ്റ് പരീക്ഷയ്ക്കായി അടിവസ്ത്രം അഴിപ്പിച്ചെന്ന വിദ്യാര്‍ത്ഥിനികളുടെ പരാതി അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ച് എന്‍ടിഎ. അന്വേഷണ സമിതി കൊല്ലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

◼️വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷന്‍. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിരുന്നു. ദേശീയ ടെസ്റ്റിങ് ഏജന്‍സിക്കും കേരള പൊലീസിനും കമ്മീഷന്‍ നോട്ടീസ് അയച്ചു. കൃത്യമായ അന്വേഷണം നടത്തണമെന്നും സ്വീകരിച്ച നടപടികള്‍ മൂന്ന് ദിവസത്തിനകം വനിതാ കമ്മീഷനെ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചു.

◼️നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ അഞ്ചു വിദ്യാര്‍ത്ഥികള്‍കൂടി പരാതി നല്‍കി. എല്ലാ വിദ്യാര്‍ത്ഥികളുടെയും മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

◼️ആറു മാസത്തെ നികുതിയായ നാല്‍പതിനായിരം രൂപ അടച്ചില്ലെന്ന് ആരോപിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് സംസ്ഥാന ഗതാഗത വകുപ്പ് കസ്റ്റഡിയിലെടുത്തു. ഫറോക്ക് ചുങ്കത്ത് അശോക് ലെയ്ലന്‍ഡ് ഷോറൂമില്‍ നിന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്. എയര്‍പോര്‍ട്ടിനുള്ളില്‍ യാത്രക്കാര്‍ക്കായി സര്‍വീസ് നടത്തുന്ന ബസാണ് കസ്റ്റഡിയിലെടുത്തത്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനെതിരേ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ ഇന്‍ഡിഗോയ്ക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ പണി തുടങ്ങിയെന്നു സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം.

◼️'ലോകത്തിനു മുകളില്‍ ഉയരങ്ങളില്‍ പറക്കുന്നു' വെന്ന് ഇ.പി. ജയരാജനു ഇന്‍ഡിഗോയുടെ ഫേസ്ബുക്ക് പോസ്റ്റ്.  പറക്കുന്ന വിമാനത്തെ നോക്കി റെയില്‍വേ ട്രാക്കില്‍ നില്‍ക്കുന്ന പെണ്‍കുട്ടിയുടെ ചിത്രം അടിക്കുറിപ്പോടെ പങ്കിട്ടാണ് ഇന്‍ഡിഗോ മറുപടി നല്‍കിയത്. താനിനി ഇന്‍ഡിഗോയുടെ വിമാനത്തില്‍ പോകില്ലെന്നും ട്രെയിനില്‍ പോകുമെന്നും ഇപി പറഞ്ഞിരുന്നു.  

◼️മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തില്‍ ഇടപെട്ട ഇ.പി. ജയരാജനെ വിലക്കിയ നടപടി പിന്‍വലിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രിക്ക് നിവേദനം. എ.എം.ആരിഫ് എംപിയാണ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്കു നിവേദനം നല്‍കിയത്.

◼️ജെ സി ഡാനിയേല്‍ ഫൗണ്ടേഷന്റെ 13-ാമത് ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ആര്‍.കെ. കൃഷാന്ദ് സംവിധാനം ചെയ്ത ആവാസവ്യൂഹമാണ് മികച്ച ചിത്രം. മധുരം, നായാട്ട്, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ജോജു ജോര്‍ജ് ആണ് മികച്ച നടന്‍. ഉടല്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ദുര്‍ഗ കൃഷ്ണ മികച്ച നടിയായി.

◼️മുഖ്യമന്ത്രിക്കെതിരായ വധശ്രമ ഗൂഢാലോചനക്കേസില്‍ കെ.എസ് ശബരീനാഥന് ജാമ്യം നല്‍കിയ വഞ്ചിയൂര്‍ കോടതിക്കു മുന്നില്‍ സിപിഎം- ഡിവൈഎഫ്ഐ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കോടതി പരിസരത്തേക്കെത്തി മുദ്രാവാക്യം വിളിച്ചു. രണ്ടുകൂട്ടരും പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതോടെ സംഘര്‍ഷാവസ്ഥയായി. കോടതി പരിസരത്ത് വന്‍ പൊലീസ് സംഘം എത്തിയാണ് ഇരുവിഭാഗത്തേയും ഒഴിവാക്കിയത്.

◼️കെ.എസ്. ശബരീനാഥന് ജാമ്യം അനുവദിച്ച കോടതി നടപടി മുഖ്യമന്ത്രിയുടെ ഓഫീസിനു ലഭിച്ച കനത്ത തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ശബരീനാഥനെ ജയിലില്‍ അടയ്ക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഗൂഢാലോചന നടത്തിയെന്നും അതാണു തകര്‍ന്നതെന്നും സതീശന്‍ ആരോപിച്ചു.

◼️യൂത്ത് കോണ്‍ഗ്രസ് വാട്സ് ആപ്പ് ഗ്രൂപ്പിലെ ചാറ്റ് പുറത്തായത് അന്വേഷിക്കുമെന്ന് മുന്‍ എംഎല്‍എ കെ.എസ് ശബരിനാഥന്‍. സംഘടനയെ ശിഥിലമാക്കാന്‍ ശ്രമിക്കുന്നവര്‍ യൂത്ത് കോണ്‍ഗ്രസുകാരല്ല. സംഘടനാ തലത്തില്‍ അന്വേഷണം നടത്തും. ഉചിതമായ നടപടി സ്വീകരിക്കുമെന്നും ശബരിനാഥന്‍ വിശദീകരിച്ചു.

◼️ശബരിനാഥനെ അറസ്റ്റ് ചെയ്ത സര്‍ക്കാര്‍ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത് രാഷ്ട്രീയപ്രേരിതമാണ്. ഇന്‍ഡിഗോ വിമാനത്തില്‍ കൂടുതല്‍ ഗുരുതരമായ കുറ്റം ചെയ്ത ഇ പി ജയരാജനെതിരേ കേസ് എടുത്തിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. അറസ്റ്റ് നിയമ വിരുദ്ധമാണെന്നും നിയമപരമായി നേരിടുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.

◼️മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാണിക്കാന്‍ ആഹ്വാനം ചെയ്താല്‍ വധശ്രമക്കേസെടുക്കുന്ന പോലീസ് എത്ര പേര്‍ക്കെതിരേ വധശ്രമക്കേസെടുക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പില്‍. സംസ്ഥാന വൈസ് പ്രസിഡന്റ് ശബരിനാഥനെ അറസ്റ്റു ചെയ്തത് രാഷ്ട്രീയപ്രേരിതമാണെന്നും ഷാഫി കുറ്റപ്പെടുത്തി.

◼️തമിഴ്നാട്ടില്‍ രണ്ടു മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം സ്വദേശി ശിവകുമാര്‍, സുഹൃത്ത് തിരുവനന്തപുരം സ്വദേശി നെവിന്‍ എന്നിവരെയാണ് ധര്‍മ്മപുരിയിലെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

◼️വടക്കാഞ്ചേരി ലൈഫ് മിഷന്‍ കോഴ കേസില്‍ സ്വര്‍ണക്കടത്തുകേസ് പ്രതി സന്ദീപ് നായരുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. സിബിഐ കൊച്ചി ഓഫീസിലായിരുന്നു ഏഴു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍. ഇന്നും ചോദ്യം ചെയ്യല്‍ തുടരും. സ്വപ്ന സുരേഷ്, സരിത്ത് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സന്ദീപ് നായരെ ചോദ്യം ചെയ്തത്. നിര്‍മാണ കരാര്‍ ലഭിക്കാന്‍ യൂണിടാക്ക് കമ്പനി ഉടമ സന്തോഷ് ഈപ്പന്‍, സന്ദീപ് നായര്‍ക്ക് കൈക്കൂലി നല്‍കിയെന്നാണ് മൊഴി.

◼️രണ്ടു മലയാളികള്‍ ഉള്‍പ്പെടെ എട്ടംഗ ആനക്കൊമ്പ് കടത്തുസംഘം തമിഴ്നാട്ടിലെ കൊടൈക്കനാലില്‍ അറസ്റ്റിലായി. മലപ്പുറം പരപ്പനങ്ങാടി സ്വദേശി അബ്ദുല്‍ റഷീദ്, തൃശൂര്‍ സ്വദേശി സിബിന്‍ തോമസ് എന്നിവരാണ് സംഘത്തിലെ മലയാളികള്‍. കാരയ്ക്കല്‍, മധുര, കൊടൈക്കനാല്‍, ഡിണ്ടിഗല്‍ സ്വദേശികളാണ് മറ്റു പ്രതികള്‍. രണ്ട് ആനക്കൊമ്പും നാടന്‍ തോക്കും ഇവരില്‍ നിന്ന് പിടികൂടി.

◼️പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത സംഭവത്തില്‍ കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിലെ എഎസ്ഐ റംല ഇസ്മയിലിനെ സസ്പെന്‍ഡ് ചെയ്തു.

◼️അരിയും ഗോതമ്പും അടക്കമുള്ള നിത്യോപയോഗ വസ്തുക്കള്‍ക്കുപോലും  ജി.എസ്.ടി  ബാധകമാക്കുന്ന നടപടി അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനവിന് ഇടയാക്കുന്ന ഈ തീരുമാനം സാധാരണക്കാരുടെ ജീവിതത്തെ സാരമായി ബാധിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

◼️ബിജെപി നേതാവ് പി.കെ കൃഷ്ണദാസിനെതിരെയുള്ള കോടതി അലക്ഷ്യ കേസിന് അറ്റോര്‍ണി ജനറല്‍ അനുമതി നിഷേധിച്ചു. ഭരണഘടന തിരുത്തണമെന്ന ഫേസ്ബുക്ക് കുറിപ്പില്‍ സുപ്രീംകോടതി ചീഫ്  ജസ്റ്റിസിന്റെ പേരില്‍ കളവ് പറഞ്ഞെന്ന് ആരോപിച്ചാണ് സുപ്രീം കോടതി അഭിഭാഷകനായ സുഭാഷ് എം തീക്കാടന്‍ കോടതിയെ സമീപിച്ചത്.

◼️പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശിനി ജെസ്‌ന മരിയയെ കാണാതായ കേസില്‍ സിബിഐ കാര്യക്ഷമമായി അന്വേഷിക്കുന്നില്ലെന്നാരോപിച്ച് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജെസ്‌നയെ കണ്ടെത്താന്‍ 191 രാജ്യങ്ങളില്‍ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ഹര്‍ജിയില്‍ നേരത്തെ സിബിഐ വ്യക്തമാക്കിയിരുന്നു.

◼️കെഎസ്ആര്‍ടിസി പ്രതിപക്ഷ യൂണിയനായ ടിഡിഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍. ശശിധരന്‍ രാജിവച്ചു. സ്വിഫ്റ്റ് കേസ് തോറ്റതിന് പിന്നാലെ ടിഡിഎഫ് വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തുനിന്നും വൈസ് പ്രസിഡന്റായി തരം താഴ്ത്തിയിരുന്നു.

◼️അരൂരില്‍ എംഡിഎംഎയും ഹാഷിഷ് ഓയിലുമായി മൂന്നു യുവാക്കള്‍ പിടിയില്‍. 11 ലക്ഷം വിലവരുന്ന 180 ഗ്രാം എംഡിഎംഎയും 100 ഗ്രാം ഹാഷിഷ് ഓയിലുമാണ് പിടികൂടിയത്. തമിഴ്‌നാട് നീലഗിരി എരുമാട് സ്റ്റെഫിന്‍ (25), കാസര്‍കോട് സ്വദേശി മുഹമ്മദ് റസ്താന്‍ (27),  കണ്ണൂര്‍ സ്വദേശി അഖില്‍ 25) എന്നിവരാണ് പിടിയിലായത്.

◼️പട്ടാമ്പി പാലത്തില്‍നിന്നു ഭാരതപ്പുഴയിലേക്കു ചാടിയ യുവതി ആത്മഹത്യ ചെയ്തത് എന്തിനെന്നു കണ്ടെത്താന്‍ പോലീസ് മൊബൈല്‍ ഫോണ്‍ പരിശോധിക്കുന്നു. കൊപ്പം ആമയൂര്‍ സ്വദേശി രേഷ്മയുടെ മൃതദേഹം ഇന്നലെ രാവിലെയാണ് കണ്ടെത്തിയത്. പട്ടാമ്പി പാലത്തിനരികെ രേഷ്മ ഉപേക്ഷിച്ച ബാഗില്‍നിന്നാണു ഫോണ്‍ കിട്ടിയത്.

◼️രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാന്‍ മലയാളി അത്ലറ്റ് പി.ടി  ഉഷ ഡല്‍ഹിയിലെത്തി. ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി.

◼️പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല മേഖലയെ സംബന്ധിച്ച് കേന്ദ്രം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിനെതിരേ കര്‍ണാടക സര്‍ക്കാര്‍. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തില്‍ എംഎല്‍എമാര്‍ കേന്ദ്രമന്ത്രിയെ കാണും. നിയമപോരാട്ടവും നടത്തും. കേരളം, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, തമിഴ്‌നാട് എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന രാജ്യത്തെ 46,832 ചതുരശ്ര കിലോമീറ്റര്‍ ഇഎസ്എയുടെ മൊത്തം വിസ്തൃതിയില്‍ 20,668 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം കര്‍ണാടകയിലാണ്.

◼️തമിഴ്നാട് കള്ളാക്കുറിച്ചിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയെ തുടര്‍ന്നുണ്ടായ അക്രമം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി. സേലം ഡിഐജി പ്രവീണ്‍ കുമാര്‍ അഭിനപ് നേതൃത്വം നല്‍കും. കള്ളാക്കുറിച്ചി ജില്ലാ കളക്ടറേയും ജില്ലാ പൊലീസ് മേധാവിയേയും മാറ്റി. ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്തു.

◼️ലഖ്നൗവില്‍ ലുലു മാളിനെ വിവാദ കേന്ദ്രമാക്കാന്‍ അനുവദിക്കില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ഒരു തരത്തിലുളള പ്രതിഷേധങ്ങളും അനുവദിക്കില്ല. യോഗി വ്യക്തമാക്കി.

◼️രൂപയുടെ ഡോളര്‍ വിനിമയ നിരക്ക് 80 കടന്നതിനു പ്രധാന കാരണം യുക്രെയിനിലെ റഷ്യന്‍ അധിനിവേശംമൂലം ഭക്ഷ്യ, എണ്ണ ഉല്‍പന്നങ്ങള്‍ക്കുണ്ടായ വിലവര്‍ധന. ഇതുമൂലം അമേരിക്കയില്‍ ഉണ്ടായ പണപ്പെരുപ്പവും അമേരിക്ക നടപ്പാക്കിയ പലിശ വര്‍ധനയുമാണ് രൂപയുടെ മൂല്യം കുറയ്ക്കാന്‍ കാരണമായത്. ഇതിന്റെ പ്രത്യാഘാതമായി ഇന്ത്യ അടക്കമുള്ള ലോകരാജ്യങ്ങളില്‍ പണപ്പെരുപ്പവും പലിശ വര്‍ധനയും ഉണ്ടാകും.

◼️നബി വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ വിവാദത്തിലായ ബിജെപി മുന്‍ വക്താവ് നുപുര്‍ ശര്‍മയെ അടുത്ത മാസം 10 വരെ അറസ്റ്റു ചെയ്യരുതെന്ന് സുപ്രീംകോടതി. നുപുര്‍ ശര്‍മയ്ക്കെതിരെ കേസെടുത്ത എല്ലാ സംസ്ഥാനങ്ങള്‍ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. കേസുകള്‍ റദ്ദാക്കണമെന്ന ആവശ്യത്തിലാണ് നോട്ടീസയച്ചത്.

◼️ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ സംസ്ഥാനങ്ങളുടെ ധനസ്ഥിതി അവതരിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. കേരളം അടക്കം കടബാധ്യത കുടുതല്‍ ഉള്ള സംസ്ഥാനങ്ങളുടെ ധനസ്ഥിതി യോഗത്തില്‍ അവതരിപ്പിച്ചു. എന്നാല്‍ പ്രതിപക്ഷ സംസ്ഥാനങ്ങളിലെ എംപിമാര്‍ ധനസ്ഥിതി അവതരിപ്പിക്കുന്നതിനെ എതിര്‍ത്തു. ശ്രീലങ്കയെ സാമ്പത്തികമായി സഹായിക്കണമെന്നും എംപിമാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

◼️ചരക്കു സേവന നികുതി നഷ്ടപരിഹാരമായി സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള കുടിശ്ശിക 35,266 കോടി രൂപയാണെന്ന് ധനമന്ത്രാലയം പാര്‍ലമെന്റില്‍ അറിയിച്ചു. മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ക്ക് 17,668 കോടി രൂപ നല്‍കാനുണ്ട്.

◼️കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ഐഎഎസ് ഓഫീസര്‍ പൂജ സിംഗാളിനൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നില്‍ക്കുന്ന ചിത്രം പങ്കുവച്ചതിന് ചലച്ചിത്ര നിര്‍മ്മാതാവ് അവിനാഷ് ദാസിനെ അറസ്റ്റു ചെയ്തു. അഹമ്മദാബാദ് ക്രൈംബ്രാഞ്ച് മുംബൈയില്‍നിന്നാണ് അവിനാഷ് ദാസിനെ കസ്റ്റഡിയിലെടുത്തത്. ത്രിവര്‍ണ്ണ വസ്ത്രം ധരിച്ച സ്ത്രീയുടെ ആക്ഷേപകരമായ ചിത്രവും ഇയാള്‍ പങ്കുവെച്ചിരുന്നു.

◼️ഗര്‍ഭിണിയെ ബലാത്സംഗംചെയ്ത കേസില്‍ പ്രതിയായ അരുണാചല്‍ പ്രദേശ് ബിജെപി എംഎല്‍എ ലോകം തസാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി.

◼️ഫൈവ് ജി സ്പെക്ട്രം ലേലത്തിനായി ശതകോടീശ്വരന്‍ മുകേഷ് അംബാനി അംബാനി കെട്ടിവെച്ചത് 14,000 കോടി രൂപ. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ ആണ് ഏറ്റവും കൂടുതല്‍ തുക മുടക്കി കൂടുതല്‍ പ്രദേശങ്ങളിലേക്കുള്ള സ്പെക്ട്രം കൈവശപ്പെടുത്തുന്നത്. ടെലികോം രംഗത്തേക്ക് പ്രവേശനത്തിന് ഒരുങ്ങുന്ന അദാനി  ഗ്രൂപ്പ് 100 കോടിയാണ് കെട്ടിവെച്ചത്. നാലേകാല്‍ ലക്ഷം കോടി രൂപ വിലമതിക്കുന്ന 72,097.85 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രമാണു ലേലം ചെയ്യുന്നത്.

◼️പ്രശസ്ത സിനിമാ സംവിധായകന്‍ ജാഫര്‍ പനാഹിയെ ഇറാന്‍ അറസ്റ്റു ചെയ്തു ജയിലിലടച്ചു. ജാഫര്‍ പനാഹിക്ക് ആറു വര്‍ഷത്തേക്കു ജയില്‍ ശിക്ഷ വിധിച്ചു. 2010 ല്‍ ഭരണകൂടത്തിന് എതിരെ പ്രതികരിച്ചതിന് ജാഫര്‍ പനാഹിയെ ആറു വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.

◼️നാസ വിക്ഷേപിച്ച ഏറ്റവും വലിയ ബഹിരാകാശ ടെലസ്‌കോപ്പായ ജെയിംസ് വെബ്ബ് ഛിന്ന ഗ്രഹവുമായി കൂട്ടിയിടിച്ച്  കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. ശാസ്ത്ര ലോകത്തെ ഞെട്ടിച്ച ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലാണു ജെയിംസ് വെബ് അയച്ചത്. ഇതിനു തൊട്ടുപിന്നാലെയാണ് ബഹിരാകാശത്തെ അപകടം.

◼️ട്വിറ്റര്‍ വാങ്ങുന്നതിനുള്ള കരാറില്‍നിന്ന് പിന്മാറിയതിന് ഇലോണ്‍ മസ്‌ക്കിനെതിരെ നല്‍കിയ കേസിന്റെ വിചാരണ ഒക്ടോബറില്‍ നടക്കും. വിചാരണ അടുത്ത വര്‍ഷത്തേക്കു മാറ്റണമെന്ന മസ്‌ക്കിന്റെ ആവശ്യം ഡെലവെയര്‍ കോടതി തള്ളി.

◼️ഒമാനില്‍ 158 കിലോഗ്രാം ഹാഷിഷും 2,300 സൈക്കോട്രോപിക് ഗുളികകളും കഞ്ചാവും കറുപ്പും ഉള്‍പ്പെടെയുള്ള ലഹരിമരുന്ന് പിടിച്ചെടുത്തു. രണ്ടുപേരെ അറസ്റ്റ് ചെയ്തു.

◼️രാജ്യാന്തര ഹോക്കി ഫെഡറേഷന്‍ പ്രസിഡന്റ് സ്ഥാനത്തു നിന്നു നരീന്ദര്‍ ബത്ര രാജിവച്ചു. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനവും  രാജ്യാന്തര ഒളിംപിക് കമ്മിറ്റി അംഗത്വവും രാജിവച്ചിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്നാണു രാജിയെന്നാണു വിശദീകരണം.

◼️2022-ല്‍ നടക്കേണ്ടിയിരുന്ന ഏഷ്യന്‍ ഗെയിംസ് 2023-ല്‍ നടത്താന്‍ തീരുമാനമായി. 2022-ല്‍ വേദിയായി തിരഞ്ഞെടുത്ത ചൈന തന്നെ 2023-ല്‍ ഏഷ്യന്‍ ഗെയിംസിന് വേദിയാകും. ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യയാണ് ഇക്കാര്യമറിയിച്ചത്. 2023 സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ എട്ടുവരെയാണ് ഏഷ്യന്‍ ഗെയിംസ് നടക്കുക.

◼️ഇംഗ്ലീഷ് ഫുട്‌ബോള്‍ വമ്പന്മാരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് തുടര്‍ച്ചയായ മൂന്നാം പ്രീ സീസണ്‍ മത്സരത്തിലും വിജയം. ഇത്തവണ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ക്രിസ്റ്റല്‍ പാലസിനെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തകര്‍ത്തത്. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് യുണൈറ്റഡിന്റെ വിജയം.

◼️ഒപ്പോയുടെ പുതിയ ഹാന്‍ഡ്സെറ്റുകള്‍ ഇന്ത്യയിലും അവതരിപ്പിച്ചു. ഒപ്പോ റെനോ 8, 8 പ്രോ എന്നീ രണ്ട് പുതിയ സ്മാര്‍ട് ഫോണുകളാണ് റെനോ സീരീസില്‍ പുറത്തിറക്കിയത്. രണ്ട് വകഭേദങ്ങളും സ്മാര്‍ട് ഫോണ്‍ ഫൊട്ടോഗ്രഫിയ്ക്ക് മുന്‍ഗണന നല്‍കിയാണ് ഡിസൈന്‍ ചെയ്തിട്ടുള്ളത്. പ്രോ മോഡല്‍ മാരിസിലിക്കണ്‍ എക്സ് പ്രോസസറുമായാണ് വരുന്നത്. രണ്ട് സ്മാര്‍ട് ഫോണുകള്‍ക്കും ഒരു സ്റ്റോറേജ് ഓപ്ഷനും രണ്ട് കളര്‍ വേരിയന്റുകളുമുണ്ട്. ഒപ്പോ റെനോ 8ന്റെ സിംഗിള്‍ 8ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 29,999 രൂപയാണ് വില, അതേസമയം പ്രോ മോഡലിന് 12ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റിന് 45,999 രൂപയുമാണ് വില.

◼️ടെക്നോ സ്പാര്‍ക് 9 ഇന്ത്യയില്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. 6 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള ഒരു വേരിയന്റിലാണ് ടെക്നോ സ്പാര്‍ക് 9 വരുന്നത്. 11 ജിബി വരെ റാം പിന്തുണയോടെ വരുന്ന 10,000 രൂപയില്‍ താഴെ വിലയുള്ള ആദ്യ സ്മാര്‍ട് ഫോണാണ് ടെക്നോ സ്പാര്‍ക് 9. ഇന്‍ഫിനിറ്റി ബ്ലാക്ക്, സ്‌കൈ മിറര്‍ എന്നീ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് പുുതിയ ഫോണ്‍ വരുന്നത്. ടെക്നോ സ്പാര്‍ക് 9 ജൂലൈ 23 ന് ആമസോണില്‍ വില്‍പനയ്‌ക്കെത്തും.

◼️30 വര്‍ഷങ്ങള്‍ക്കുശേഷം എ ആര്‍ റഹ്‌മാന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയുമായാണ് ഫഹദ് ഫാസില്‍ നായകനാവുന്ന മലയന്‍കുഞ്ഞ് എന്ന ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു പുതിയ ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. മണ്ണും നിറഞ്ഞേ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. എ ആര്‍ റഹ്‌മാന്‍ ഈണം പകര്‍ന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്വേത മോഹന്‍. സംവിധായകന്‍ ഫാസില്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫാസില്‍ ഒരു ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സജിമോന്‍ പ്രഭാകര്‍ ആണ്. രജിഷ വിജയന്‍ ആണ് ചിത്രത്തിലെ നായിക. 22ന് തിയറ്ററുകളിലെത്തും.

◼️വിജയ് സേതുപതി, നിത്യ മേനന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതയായ ഇന്ദു വി എസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച 19 വണ്‍ എ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. ആഖ്യാനം ലളിതമായിരിക്കുമ്പോഴും ഗൌരവമേറിയ ഒരു ഉള്ളടക്കം പറയുന്ന ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന പ്രതീക്ഷ. പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ഇന്ദ്രജിത്ത് സുകുമാരനും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, ശ്രീകാന്ത് മുരളി, അതുല്യ ആഷാഠം, ഭഗത് മാനുവല്‍, ദീപക് പറമ്പോല്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.

◼️പുതുതായി പുറത്തിറക്കിയ സുസുക്കി കാറ്റാന ഇന്ത്യന്‍ വിപണിയിലെ ഡീലര്‍ഷിപ്പുകളിലേക്ക് എത്തിത്തുടങ്ങി. സിബിയു റൂട്ട് വഴി ഇറക്കുമതി ചെയ്യുന്ന ലിറ്റര്‍-ക്ലാസ് മോഡലിന് 13.61 ലക്ഷം രൂപയാണ് ദില്ലി എക്സ്-ഷോറൂം, വില. ഇന്ത്യന്‍ വിപണിയില്‍, സുസുക്കി കറ്റാന ബിഎംഡബ്ല്യു എസ്1000 എക്സആര്‍, കാവസാക്കി നിഞ്ച 1000 എസ്എക്സ് എന്നിവയ്ക്ക് എതിരാളികളാണ്. മെക്കാനിക്കല്‍ സ്പെസിഫിക്കേഷനുകളില്‍ 149 ബിഎച്ച്പിയും 106 എന്‍എം പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 999സിസി, ഇന്‍ലൈന്‍-ഫോര്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ ഉള്‍പ്പെടുന്നു. മെറ്റാലിക് മാറ്റ് സ്റ്റെല്ലാര്‍ ബ്ലൂ, മെറ്റാലിക് മിസ്റ്റിക് സില്‍വര്‍ എന്നീ രണ്ട് നിറങ്ങളില്‍ മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാണ് .

◼️ജീവിതത്തിന്റെ സമസ്ത തലങ്ങളും അനുപമമായ ഭാവനയുടെ സൗന്ദര്യത്തില്‍ വിശിഷ്ട കലയായി പുനര്‍ജനിക്കുന്നവയാണ് വിനു ഏബ്രഹാമിന്റെ കഥാലോകം, ഏതെങ്കിലും പ്രത്യേക ഭാവുകത്വത്തെ പിന്‍പറ്റാതെ, എന്നും സ്വകീയ രചനാവഴികള്‍ പിന്തുടരുന്ന കഥാകാരന്റെ തഴക്കം ഏറെ കരുത്തോടെ ഈ കഥകള്‍ വിളിച്ചോതുന്നു. ഒരേ സമയം തീവ്രമായി കാലികമാവുകയും ഉള്‍വെളിച്ചത്തോടെ കാലാതീതമായിത്തീരുകയും ചെയ്യുന്ന കഥകളാണ് ഈ സമാഹാരത്തില്‍ ഉള്ളത്. 'ചെങ്കിസ്ഖാന്റെ കുതിരകള്‍'. ഡിസി ബുക്സ്. വില 180 രൂപ.

◼️നമുക്ക് അവശ്യം വേണ്ടുന്ന ചില വൈറ്റമിനുകള്‍- ധാതുക്കള്‍ എന്നിവയുടെ കുറവാണ് നഖങ്ങളില്‍ വെളുത്ത കുത്തുകള്‍ തീര്‍ക്കുന്നത്. പലവിധത്തിലുള്ള പോഷകങ്ങളും നഖങ്ങളുടെ ആരോഗ്യത്തിന് ആവശ്യമാണ്. ഇതില്‍ ചിലവയുടെ കുറവാണ് വെളുത്ത കുത്തുകള്‍ക്ക് കാരണമാകുന്നത്. പ്രധാനമായും സിങ്ക്, കാത്സ്യം എന്നിവയുടെ കുറവാണ് ഇതിലേക്ക് നയിക്കുന്നതത്രേ. അതിനാല്‍ തന്നെ ഇവയാല്‍ സമ്പന്നമായ ഭക്ഷണം തെരഞ്ഞെടുത്ത് കഴിക്കണം. മുട്ട, മത്സ്യം, നട്ട്സ്, സീഡ്സ്, പയറുവര്‍ഗങ്ങള്‍ എന്നിവയെല്ലാം സിങ്കിന്നാല്‍ സമ്പന്നമായ ഭക്ഷണങ്ങളാണ്. എള്ള്, റാഗി, പാലുത്പന്നങ്ങള്‍ എന്നിവയെല്ലാം കാത്സ്യത്താല്‍ സമ്പുഷ്ടമായ ഭക്ഷണങ്ങളാണ്. ഇവയെല്ലാം കഴിക്കുന്നതിലൂടെ നഖത്തിലുണ്ടാകുന്ന വെളുത്ത കുത്തുകള്‍ പരിഹരിക്കാന്‍ സാധ്യമാണ്. വൈറ്റമിനുകളുടെയും ധാതുക്കളുടെയും പതിവായി നഖം കടിക്കുന്നത്, നഖങ്ങള്‍ ശുചിയായി സൂക്ഷിക്കാത്തത്, പരുക്ക്, യോജിക്കാത്ത ചെരുപ്പ് പതിവായി ഉപയോഗിക്കുന്നത്, നഖങ്ങള്‍ക്ക് നിരന്തരം സമ്മര്‍ദ്ദ നല്‍കുന്നത് എന്നീ കാര്യങ്ങളും നഖങ്ങളില്‍ വെളുത്ത കുത്തുകള്‍ വരുന്നതിന് കാരണമാകാറുണ്ട്. അതുപോലെ തന്നെ മെറ്റലുകള്‍ പതിവായി നഖങ്ങളില്‍ പുരളുന്നതും നഖത്തില്‍ നിറവ്യത്യാസം വരുന്നതിന് കാരണമാകും. വ്യാവസായികമേഖലയില്‍ ജോലി ചെയ്യുന്നവരിലാണ് കൂടുതലും ഇങ്ങനെ സംഭവിക്കുന്നത്. അയേണ്‍ കുറവ്, വിളര്‍ച്ച, ലിവര്‍ സിറോസിസ്, വൃക്കരോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍, പ്രമേഹം, പ്രോട്ടീന്‍ ദഹിക്കാതെ വരുന്ന അവസ്ഥ, സിങ്ക് കുറവ്, ഹൈപ്പര്‍ തൈറയോ്ഡിസം, സോറിയാസിസ്, എക്സീമ തുടങ്ങി പല രോഗങ്ങളുള്ളവരിലും ഇങ്ങനെ കാണാറുണ്ട്. എങ്കിലും പൊതുവില്‍ വൈറ്റമിന്‍- ധാതുക്കള്‍ എന്നിവയുടെ കുറവാണ് നഖങ്ങളില്‍ വെളുത്ത കുത്തുകള്‍ക്ക് കാരണമാകുന്നത്.

*ശുഭദിനം*
*കവിത കണ്ണന്‍*
അലഹബാദിലുള്ള പ്രയാഗ് രാജിലെ ഒരു സാധാരണ കുടുംബത്തിലാണ് അലക് ജനിച്ചത്.  സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം 8-ാം ക്ലാസ്സ് മുതല്‍ കുട്ടികള്‍ക്ക് ടൂഷ്യന്‍ എടുത്താണ് തന്റെ ചിലവിനുളള തുക അലക് കണ്ടെത്തിയിരുന്നത്.  അലഹബാദിലുള്ള എന്‍ജീനീയറിങ്ങ് കോളേജില്‍ പഠനം ആരംഭിച്ചെങ്കിലും സാമ്പത്തിക പരാധീനതകള്‍ മൂലം അയാള്‍ക്ക് പഠനം തുടരാന്‍ ആയില്ല. പിന്നീട് പട്ടണത്തിലുള്ള ഒരു ട്യൂഷന്‍ സെന്ററില്‍ അധ്യാപകനായി ജോലി നേടി. 5000 രൂപയായിരുന്നു അദ്ദേഹത്തിന്റെ വരുമാനം.  2014 ല്‍ അലക് പഠനവുമായി ബന്ധപ്പെട്ട് ഒരു യുടൂബ് ചാനല്‍ ആരംഭിച്ചു. ഓണ്‍ലൈന്‍ വഴി വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ എടുത്തു നല്‍കുക. 2016 ല്‍ 4000 സബ്‌സ്‌ക്രൈബര്‍ ആയിരുന്ന ഈ യൂടൂബ് ചാനല്‍ 2019 ആയപ്പോഴേക്കും 20 ലക്ഷം സബ്‌സ്‌ക്രൈബര്‍ ആയി ഉയര്‍ന്നു. Edutec മാതൃകയില്‍ തുടങ്ങിയ ചാനലിന് ധാരാളം ആരാധകരുണ്ടായി.  ഏതൊരു സാധാരണക്കാരനും താങ്ങാവുന്ന ഫീസ് ആയിരുന്നു അലകിന്റെ ഓണ്‍ലൈന്‍ ട്യൂഷന് ഉണ്ടായിരുന്നത്.  IIT, JEE, NEET തുടങ്ങിയ പരീക്ഷകള്‍ക്കുള്ള പരിശീലനത്തിന് പോലും ചെറിയൊരു തുകമാത്രമേ ഫീസായി ഈടാക്കിയിരുന്നുള്ളൂ.  പക്ഷേ, എത്ര ചെറിയ ഫീസ് ആയിരുന്നാലും ക്വാളിറ്റിയില്‍ കോംപ്രമൈസ് ചെയ്യാന്‍ അലക് തയ്യാറായിരുന്നില്ല.  മറ്റുളള എഡ്യുടെക് ചാനലുകള്‍ കോടികള്‍ മുടക്കി പരസ്യം ചെയ്യുമ്പോഴും പഠിച്ചിറങ്ങിയ ഓരോ വിദ്യാര്‍ത്ഥികളില്‍ നിന്നും മൗത്ത് പബ്ലിസിറ്റിവഴി അലകും അലകിന്റെ യുട്യൂബ് ചാനലും ഓരോ വിദ്യാര്‍ത്ഥികളുടേയും പ്രിയപ്പെട്ട ട്യൂഷന്‍ ചാനലായി മാറിക്കൊണ്ടേയിരുന്നു.  2020 ആയപ്പോള്‍ ഒരു ആപ്പും ഇവര്‍ പുറത്തിറക്കി.  അങ്ങനെ ഫിസിക്‌സ് വാല എന്ന യുട്യൂബ് ചാനലും ആപ്പും 101-ാമത്തെ യൂണികോണ്‍ പദവി നേടി.  7500 കോടി വാല്യുവിന് മുകളില്‍ ഒരു കമ്പനി എത്തുമ്പോഴാണ് യൂണികോണ്‍ പദവി നേടുക  അധ്യാപനം എന്ന തന്റെ ഇഷ്ടത്തെ പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ എല്ലാ വിദ്യാര്‍ത്ഥികളിലേക്കും എത്തിക്കാനും ഓരോ വിദ്യാര്‍ത്ഥിയും മുടക്കുന്ന പണത്തിന് ഇരട്ടി മൂല്യം നല്‍കാനുമുള്ള അലകിന്റെ ശ്രമമാണ് ഫിസിക്‌സ് വാലയുടെ വിജയം.. വിജയത്തിന് കുറുക്കുവഴികളില്ല. നേര്‍വഴികള്‍ മാത്രം - ശുഭദിനം.
➖➖➖➖➖➖➖➖

അഭിപ്രായങ്ങള്‍

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

മറ്റു വാർത്തകൾ

How to See who Views your Facebook Profile

ചുണ്ട ഇടാത്തവർക്കും വല്യപ്പോഴും ചുണ്ടയിടുന്നവർക്കും ഈ മത്സ്യം ഇന്നും അപ്പൂർവ മത്സ്യതന്നെയാണ് leaf fish Mud Perch Nandus Nandus

Kingdom: ജന്തുലോകം Phylum: Chordata Class: Actinopterygii Family: Nandidae Genus: Nandus Species: N. nandus Binomial name Nandus nandus ( Hamilton , 1822) ഒരു ശുദ്ധജല മത്സ്യമാണ് പൊരുക്ക് (Gangetic leaf fish / Mud Perch), ശാസ്ത്രീയ നാമം - Nandus Nandus. കേരളത്തിലെ മറ്റ് പ്രദേശങ്ങളിലെ മലയാളം പേരുകൾ മുതുക്കി, മൂതാടി, മുതുകല, മുതുപ്പില, മുതുകൊമ്പല, മുത്തി, മുത്തിപ്പൊരുക്ക്, ഉറക്കംതൂങ്ങി എന്നിങ്ങനെയാണ്. ഒലിവ് പച്ച നിറത്തിലുള്ള, പ്രത്യേക രൂപം ഒന്നുമില്ലാത്ത ഡിസൈൻ ഇവയുടെ ശരീരത്തിൽ ഉണ്ട്. ഇതിന്റെ ഡിസൈൻ പ്രത്യേകത നിമിത്തം ചിലയിടങ്ങളിൽ ഇതിനെ  അക്വേറിയങ്ങളിൽ  വളർത്തുന്നു. അപൂർവമായിക്കൊണ്ടിരിക്കുന്ന  ശുദ്ധജല മത്സ്യങ്ങളിൽ  ഒരു ഇനമാണ് ഇത്. ഞങ്ങൾ പൊരിക്ക് എന്ന പേരിൽ വിളിച്ചിരുന്ന ഈ മത്സ്യത്തെ ഇപ്പോ ഞാൻ കണ്ടിട്ട് വർഷങ്ങളായി. എന്റെ ചെറുപ്പത്തിൽ വീടിന്റെ അടുത്തുള്ള പുഴയിൽനിന്ന് കുറെ പിടിച്ചിടുണ്ട്  എന്നാൽ ഇപ്പോ വർഷങ്ങളായി ഈ മത്സ്യത്തെ പുഴയിൽ നിന്ന് ഒന്ന് കാണാൻ കഴിഞ്ഞിട്ട്, കഴിഞ്ഞ വർഷം പടത്തിൽനിന്ന് ചുണ്ട ഇട്ടപ്പോൾ ഒരു മീനിനെ കിട്ടി...

പറയുകയനെഗില്.....ഇപോപറ.....പിനീട് ' ഞാൻ അപോയെപരഞ്ഞത 'എന്ന് പറയരുത്

ഇന്ന്വലിയോറയില്മഴ പെയുമോ   ?

കരിങ്കണ മീൻ karingana meen

മലയാളം :  കരിങ്കണ   Pseudosphromenus cupanus നമ്മുടെ ജലാശയങ്ങളിൽ കാണപ്പെടുന്ന ചെറിയൊരുമൽസ്യമാണിത്,ഈ മത്സ്യത്തെ ചുട്ടിച്ചി,കല്ലടമുട്ടി എന്നിമൽസ്യങ്ങളുടെ കുഞ്ഞാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്,ഈ മത്സ്യം രണ്ട് ഇഞ്ചികുടുതൽ വളരാറില്ല    

ഇന്നത്തെ UDF ന്റെയും LDF ന്റെയും LIVE റോഡ് ഷോ കാണാം

വീഡിയോ പ്ലേ ആവുന്നില്ലകിൽ ഡെസ്ക്ക് ടോപ് മോഡിൽ വെബ്സൈറ്റ് തുറക്കുക അതിന്ന് വലത് സൈഡിലെ 3 പുള്ളികൾ ക്ലിക്ക് ചെയുക അപ്പോൾ തുറന്ന് വരുന്ന പേജിൽ ഡെസ്ക്ക് ടോപ്പ് മോഡിൽ ടിക്ക് ചെയ്യുക

മഞ്ഞകൂരി മീൻ manja koori

മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ അരഞ്ഞീൽ FISH ചെമ...

പൂഴേൻ ' ചിലയിടങ്ങളിൽ ഇതിനെ വഴക്കപോത്തൻഎന്നും വിളിക്കാറുണ്ട്.

"നമ്മുടെ പുഴകളിൽ നിന്നൊക്കെ അപൂർവ്വമായി മാത്രം കൈകളിൽ കിട്ടുന്ന ഈ സുന്ദരൻ മീനിനെ നിങ്ങൾ കണ്ടിട്ടുണ്ടോ?  പ്രാദേശികമായി ഇതിനെ എന്ത് പേരാണ് വിളിക്കാറുള്ളത് എന്ന് അറിയാമോ?"  "ഇതാണ് നമ്മൾ മലയാളികളുടെ സ്വന്തം പൂഴേൻ ' ചിലയിടങ്ങളിൽ  ഇതിനെ വഴക്കപോത്തൻ എന്നും  വിളിക്കാറുണ്ട്.  നമ്മുടെ പുഴകളിലെ ചെളിയും മണലും നിറഞ്ഞ അടിത്തട്ടിലും പാറക്കെട്ടുകൾക്ക് ഇടയിലുമാണ് ഇവന്റെ പ്രധാന താവളം."  . ചൂണ്ടയിലും അപൂർവ്വമായി വലകളിലുമൊക്കെയാണ് ഇവന്മാര് കുടുങ്ങാറുള്ളത്."  "നിങ്ങളുടെ നാട്ടിലെ പുഴകളിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? നിങ്ങളുടെ നാട്ടിൽ ഇതിനെ എന്താ വിളിക്കാറ്? കമന്റിൽ പറയുമല്ലോ!  

കാച്ചടി കരിമ്പിൽ തെരുവ് നായ ആക്രമണം; അഞ്ചുപേർക്ക് പരിക്ക്

​തിരൂരങ്ങാടി: കാച്ചടി കരിമ്പിൽ പ്രദേശത്ത് തെരുവ് നായകളുടെ ആക്രമണം രൂക്ഷമാകുന്നു. ഇന്ന് രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ, രണ്ട് സ്ത്രീകൾ, ഒരു കുട്ടി എന്നിവരുൾപ്പെടെ അഞ്ചുപേർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ​ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു സ്ത്രീയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഇന്നലെ രാത്രിയും പ്രദേശത്ത് ഒരാൾക്ക് നായയുടെ കടിയേറ്റിരുന്നു. അദ്ദേഹത്തെയും ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.

ഓണകാലത്ത് കാണപ്പെടുന്ന പൂക്കൾ - മുക്കുറ്റി

  കേരളത്തിലെ വഴിയോരങ്ങളിലും, തൊടുവിലും സാധാരണയായി കാണപ്പെടുന്നതും , എന്നാൽ സാംസ്കാരികമായും ഔഷധപരമായും വലിയ പ്രാധാന്യമുള്ള ഒന്നാണ് മുക്കുറ്റി ചെറിയ അഞ്ച് ഇതളുകളുള്ള തെളിച്ചമുള്ള മഞ്ഞപ്പൂക്കളാണ് മുക്കുറ്റിക്കുള്ളത്.  കാണാൻ കുഞ്ഞു രാജകുമാരിയെപ്പോലെ സുന്ദരിയാണിത്    മുക്കുറ്റിച്ചെടിയുടെ ഇലകളിൽ തൊടുമ്പോഴോ, രാത്രിയാകുമ്പോഴോ, കനത്ത മഴ പെയ്യുമ്പോഴോ ഇതിന്റെ ഇലകൾ തനിയെ തൊട്ടാവാടി ചെടിയെപ്പോലെ വടിപോകും   തൊട്ടാവാടി ചെടിയുടെ തണ്ടിൽ നിന്ന് ഒരു കുടപോലെ നാലുപാടും പടർന്നു നിൽക്കുന്ന ഇലകളും, അതിന്റെ നടുവിലായി ഉയർന്നുനിൽക്കുന്ന പൂക്കളുമാണ് ഇതിന്റെ പ്രത്യേകത.   ആയുർവേദത്തിലും കേരളീയ ആചാരങ്ങളിലും പവിത്രമായി കരുതുന്ന ദശപുഷ്പങ്ങളിൽ ഒന്നാണ് മുക്കുറ്റി. ഓണക്കാലത്ത് പൂക്കളത്തിൽ വെക്കാൻ തുമ്പപ്പൂവിനൊപ്പം മുക്കുറ്റിയും നിർബന്ധമാണ്. കൂടാതെ കർക്കടക മാസത്തിൽ ദശപുഷ്പം ചൂടുന്നതിനും കർക്കടകക്കഞ്ഞിയിൽ ചേർക്കുന്നതിനും മുക്കുറ്റി ഉപയോഗിക്കുന്നു. മുക്കുറ്റിയുടെ വേരും ഇലയും പൂവും ഉൾപ്പെടെയുള്ള ഭാഗങ്ങൾ ഔഷധമായി ഉപയോഗിക്കുന്നു:      നാട്ടിൻപുറങ്ങളിൽ പണ്ടുകാലത്ത് കുട...

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? aranjeelfish

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു മീൻ നമ്മുടെ പുഴകളിൽ ഉണ്ട്  ഇതാണ് നമ്മമുടെ അറിഞ്ഞീൽ എന്ന് വിളിക്കുന്ന മീൻ  ഇതിനെ ചിലയിടങ്ങളിൽ മുള്ളാം പറച്ചി എന്നും വിളിക്കാറുണ്ട്    നിങ്ങളുടെ നാട്ടിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? എന്താണ് നിങ്ങളുടെ നാട്ടിൽ ഇതിന്റെ പേര്? താഴെ കമന്റിൽ പറയണേ!"  ഇവയുടെ ശരീരത്തിൽ നിറങ്ങൾ നൽകുന്ന കോശങ്ങൾ വളരെ കുറവാണ്. അതുകൊണ്ടാണ് ലൈറ്റ് അടിക്കുമ്പോൾ ഒരു ഗ്ലാസ് കഷ്ണം പോലെ ഇവയുടെ ശരീരം സുതാര്യമായി കാണുന്നത് നമ്മുടെ പുഴകളിലെയും തോടുകളിലെയും പാറക്കൂട്ടങ്ങൾക്കിടയിലാണ് ഇവ കൂട്ടത്തോടെ ജീവിക്കുന്നത്.  വെള്ളത്തിലെ കൊതുകു ലാർവകളെ തിന്നു നശിപ്പിക്കുന്നതുകൊണ്ട് തന്നെ നമ്മുടെ പ്രകൃതിയിലെ ഒരു മികച്ച കൊതുക് നിർമാർജനി കൂടിയാണ് ഈ മീനുകൾ  പുറത്തെ മൂർച്ചയുള്ള മുള്ളുകളാണ് വലിയ മീനുകളുടെ ആക്രമണത്തിൽ നിന്ന് ഇവയെ രക്ഷിക്കുന്നത്.  എന്നാൽ ഇന്ന് പുഴകൾ മലിനമാകുന്നതുകൊണ്ട് നമ്മുടെ നാട്ടിൽ ഇവരൊക്കെ കുറഞ്ഞു ക്കൊണ്ടിരിക്കുകയാണ്.

കൂടുതൽ വാർത്തകൾ

ഗ്രാമസഭയിൽ സൗജന്യ പച്ചക്കറി വിത്ത്പാക്കറ്റ് വിതരണം ചെയ്തു

വേങ്ങര പഞ്ചായത്ത് 17 വാർഡിൽ നടന്ന ഗ്രാമസഭയിൽ പങ്കെടുത്ത കുടുംബങ്ങൾക്ക് സംസ്ഥാന കൃഷി വകുപ്പിന്റെ “ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം” പദ്ധതിയുടെ ഭാഗമായി ഓരോ കുടുംബത്തിനും ഒരു ചെറു പച്ചക്കറി വിത്ത് പാക്കറ്റ് സൗജന്യമായി വിതരണം ചെയ്തു. ഗ്രാമ സഭയിൽ വരുന്നവരെ പ്രോത്സാഹിപ്പിക്കുകയും, കൂടുതൽ കുടുംബങ്ങളെ വരും സഭയിലേക്ക് ആഗ്രശിപ്പിക്കുന്നതിന്റെയും ഭാഗമാറ്റിട്ടാണ് പച്ചക്കറി വിത്ത് പാക്കറ്റ് നൽകിയത്  എല്ലാ കുടുംബങ്ങളും ഈ വിത്തുകൾ കൃഷി ചെയ്ത് ഓണക്കാലത്ത് സ്വന്തം വീട്ടിൽ വിളയിച്ച വിഷരഹിത പച്ചക്കറികൾ ഉപയോഗിക്കുന്നതിന് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മെമ്പർ സബ്നഇബ്രാഹീം അഭ്യർത്ഥിച്ചു

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? aranjeelfish

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു മീൻ നമ്മുടെ പുഴകളിൽ ഉണ്ട്  ഇതാണ് നമ്മമുടെ അറിഞ്ഞീൽ എന്ന് വിളിക്കുന്ന മീൻ  ഇതിനെ ചിലയിടങ്ങളിൽ മുള്ളാം പറച്ചി എന്നും വിളിക്കാറുണ്ട്    നിങ്ങളുടെ നാട്ടിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? എന്താണ് നിങ്ങളുടെ നാട്ടിൽ ഇതിന്റെ പേര്? താഴെ കമന്റിൽ പറയണേ!"  ഇവയുടെ ശരീരത്തിൽ നിറങ്ങൾ നൽകുന്ന കോശങ്ങൾ വളരെ കുറവാണ്. അതുകൊണ്ടാണ് ലൈറ്റ് അടിക്കുമ്പോൾ ഒരു ഗ്ലാസ് കഷ്ണം പോലെ ഇവയുടെ ശരീരം സുതാര്യമായി കാണുന്നത് നമ്മുടെ പുഴകളിലെയും തോടുകളിലെയും പാറക്കൂട്ടങ്ങൾക്കിടയിലാണ് ഇവ കൂട്ടത്തോടെ ജീവിക്കുന്നത്.  വെള്ളത്തിലെ കൊതുകു ലാർവകളെ തിന്നു നശിപ്പിക്കുന്നതുകൊണ്ട് തന്നെ നമ്മുടെ പ്രകൃതിയിലെ ഒരു മികച്ച കൊതുക് നിർമാർജനി കൂടിയാണ് ഈ മീനുകൾ  പുറത്തെ മൂർച്ചയുള്ള മുള്ളുകളാണ് വലിയ മീനുകളുടെ ആക്രമണത്തിൽ നിന്ന് ഇവയെ രക്ഷിക്കുന്നത്.  എന്നാൽ ഇന്ന് പുഴകൾ മലിനമാകുന്നതുകൊണ്ട് നമ്മുടെ നാട്ടിൽ ഇവരൊക്കെ കുറഞ്ഞു ക്കൊണ്ടിരിക്കുകയാണ്.

പൂഴേൻ ' ചിലയിടങ്ങളിൽ ഇതിനെ വഴക്കപോത്തൻഎന്നും വിളിക്കാറുണ്ട്.

"നമ്മുടെ പുഴകളിൽ നിന്നൊക്കെ അപൂർവ്വമായി മാത്രം കൈകളിൽ കിട്ടുന്ന ഈ സുന്ദരൻ മീനിനെ നിങ്ങൾ കണ്ടിട്ടുണ്ടോ?  പ്രാദേശികമായി ഇതിനെ എന്ത് പേരാണ് വിളിക്കാറുള്ളത് എന്ന് അറിയാമോ?"  "ഇതാണ് നമ്മൾ മലയാളികളുടെ സ്വന്തം പൂഴേൻ ' ചിലയിടങ്ങളിൽ  ഇതിനെ വഴക്കപോത്തൻ എന്നും  വിളിക്കാറുണ്ട്.  നമ്മുടെ പുഴകളിലെ ചെളിയും മണലും നിറഞ്ഞ അടിത്തട്ടിലും പാറക്കെട്ടുകൾക്ക് ഇടയിലുമാണ് ഇവന്റെ പ്രധാന താവളം."  . ചൂണ്ടയിലും അപൂർവ്വമായി വലകളിലുമൊക്കെയാണ് ഇവന്മാര് കുടുങ്ങാറുള്ളത്."  "നിങ്ങളുടെ നാട്ടിലെ പുഴകളിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? നിങ്ങളുടെ നാട്ടിൽ ഇതിനെ എന്താ വിളിക്കാറ്? കമന്റിൽ പറയുമല്ലോ!  

ഇന്നത്തെ UDF ന്റെയും LDF ന്റെയും LIVE റോഡ് ഷോ കാണാം

വീഡിയോ പ്ലേ ആവുന്നില്ലകിൽ ഡെസ്ക്ക് ടോപ് മോഡിൽ വെബ്സൈറ്റ് തുറക്കുക അതിന്ന് വലത് സൈഡിലെ 3 പുള്ളികൾ ക്ലിക്ക് ചെയുക അപ്പോൾ തുറന്ന് വരുന്ന പേജിൽ ഡെസ്ക്ക് ടോപ്പ് മോഡിൽ ടിക്ക് ചെയ്യുക

പറയുകയനെഗില്.....ഇപോപറ.....പിനീട് ' ഞാൻ അപോയെപരഞ്ഞത 'എന്ന് പറയരുത്

ഇന്ന്വലിയോറയില്മഴ പെയുമോ   ?

How to See who Views your Facebook Profile

ചുണ്ട ഇടാത്തവർക്കും വല്യപ്പോഴും ചുണ്ടയിടുന്നവർക്കും ഈ മത്സ്യം ഇന്നും അപ്പൂർവ മത്സ്യതന്നെയാണ് leaf fish Mud Perch Nandus Nandus

Kingdom: ജന്തുലോകം Phylum: Chordata Class: Actinopterygii Family: Nandidae Genus: Nandus Species: N. nandus Binomial name Nandus nandus ( Hamilton , 1822) ഒരു ശുദ്ധജല മത്സ്യമാണ് പൊരുക്ക് (Gangetic leaf fish / Mud Perch), ശാസ്ത്രീയ നാമം - Nandus Nandus. കേരളത്തിലെ മറ്റ് പ്രദേശങ്ങളിലെ മലയാളം പേരുകൾ മുതുക്കി, മൂതാടി, മുതുകല, മുതുപ്പില, മുതുകൊമ്പല, മുത്തി, മുത്തിപ്പൊരുക്ക്, ഉറക്കംതൂങ്ങി എന്നിങ്ങനെയാണ്. ഒലിവ് പച്ച നിറത്തിലുള്ള, പ്രത്യേക രൂപം ഒന്നുമില്ലാത്ത ഡിസൈൻ ഇവയുടെ ശരീരത്തിൽ ഉണ്ട്. ഇതിന്റെ ഡിസൈൻ പ്രത്യേകത നിമിത്തം ചിലയിടങ്ങളിൽ ഇതിനെ  അക്വേറിയങ്ങളിൽ  വളർത്തുന്നു. അപൂർവമായിക്കൊണ്ടിരിക്കുന്ന  ശുദ്ധജല മത്സ്യങ്ങളിൽ  ഒരു ഇനമാണ് ഇത്. ഞങ്ങൾ പൊരിക്ക് എന്ന പേരിൽ വിളിച്ചിരുന്ന ഈ മത്സ്യത്തെ ഇപ്പോ ഞാൻ കണ്ടിട്ട് വർഷങ്ങളായി. എന്റെ ചെറുപ്പത്തിൽ വീടിന്റെ അടുത്തുള്ള പുഴയിൽനിന്ന് കുറെ പിടിച്ചിടുണ്ട്  എന്നാൽ ഇപ്പോ വർഷങ്ങളായി ഈ മത്സ്യത്തെ പുഴയിൽ നിന്ന് ഒന്ന് കാണാൻ കഴിഞ്ഞിട്ട്, കഴിഞ്ഞ വർഷം പടത്തിൽനിന്ന് ചുണ്ട ഇട്ടപ്പോൾ ഒരു മീനിനെ കിട്ടി...

മഞ്ഞകൂരി മീൻ manja koori

മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ അരഞ്ഞീൽ FISH ചെമ...

കാച്ചടി കരിമ്പിൽ തെരുവ് നായ ആക്രമണം; അഞ്ചുപേർക്ക് പരിക്ക്

​തിരൂരങ്ങാടി: കാച്ചടി കരിമ്പിൽ പ്രദേശത്ത് തെരുവ് നായകളുടെ ആക്രമണം രൂക്ഷമാകുന്നു. ഇന്ന് രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ, രണ്ട് സ്ത്രീകൾ, ഒരു കുട്ടി എന്നിവരുൾപ്പെടെ അഞ്ചുപേർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ​ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു സ്ത്രീയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഇന്നലെ രാത്രിയും പ്രദേശത്ത് ഒരാൾക്ക് നായയുടെ കടിയേറ്റിരുന്നു. അദ്ദേഹത്തെയും ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.

കരിങ്കണ മീൻ karingana meen

മലയാളം :  കരിങ്കണ   Pseudosphromenus cupanus നമ്മുടെ ജലാശയങ്ങളിൽ കാണപ്പെടുന്ന ചെറിയൊരുമൽസ്യമാണിത്,ഈ മത്സ്യത്തെ ചുട്ടിച്ചി,കല്ലടമുട്ടി എന്നിമൽസ്യങ്ങളുടെ കുഞ്ഞാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്,ഈ മത്സ്യം രണ്ട് ഇഞ്ചികുടുതൽ വളരാറില്ല