ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

അല്പം വേങ്ങര ചരിത്രം അറിയാം

   A- അനേകം ബീഡിത്തൊഴിലാളികളുള്ള നാടായിരുന്നു വേങ്ങര.ചന്ദ്രികാബീഡി, വൈദ്യാർഗ്ലോറിബീഡി, ഫക്കീർ ഫോട്ടോ ബീഡി തുടങ്ങിയ ബ്രാൻഡഡ് ബീഡികളും ബീഡി തെറുപ്പുക്കാരന്റെ പേരിലറിയപ്പെടുന്ന അനൗദ്യോഗിക ബ്രാന്റ് ബീഡികളും ധാരാളമുണ്ടായിരുന്നു.ആരോഗ്യത്തെ ക്രമേണ ക്രമേണ കാർന്നു തിന്നുന്ന ജോലിയാണ് ബീഡിതെറുപ്പ്.                                  
🔷                                                  🔷
    


♦                                                  ♦
 *B-*       ബസ്സുള്ള സ്ഥലങ്ങളിൽ നിന്നുപോലും അധികപേരും കാൽനടയായിട്ടാണ് വേങ്ങര ചന്തയിലേക്ക് വന്നിരുന്നത്.ഒരു കുട്ടയും ഒരു കുട്ടിയും ഒരു കുപ്പിയും(എണ്ണക്ക്) കോഴി, കോഴിമുട്ട,വെറ്റില,കശുവണ്ടി, കുരുമുളക് മുതലായ കാർഷിക വിഭവങ്ങളുമടക്കമാണ് അധിക പേരുടേയും "ചന്തക്ക് പോക്ക്".                                             
🔷                                                  🔷                                                        


♦                                                  ♦
 *C-*       ചെറുതും വലുതുമായ പല തരം കൃഷികളും നാട്ടിലുണ്ടായിരുന്നു.എള്ള്, നിലക്കടല(കപ്പലണ്ടി)രാഗി(മുത്താറി),മഞ്ഞൾ, വെറ്റില മുതലായവ ഇന്നുള്ള തെങ്ങ്,കവുങ്ങ്,നെല്ല്,പൂള മുതലായവക്ക് പുറമേ കൃഷിചെയ്തിരുന്നു.വീട്ടുവളപ്പിൽ ഏതാനും വാഴകൾ ഉള്ളതല്ലാതെ ഇന്നത്തെപോലെ വ്യാപകമായ രൂപത്തിൽ വാഴകൃഷി അന്നുണ്ടായിരുന്നില്ല.കുരുമുളകും കശുവണ്ടിയും മിക്ക വീട്ടുവളപ്പിലും ഉണ്ടാകുമായിരുന്നു.                                                                      
🔷                                                  🔷


♦                                                  ♦    
 *D-*      ദിനപത്രം പ്രത്യേക വലുപ്പത്തിൽ വെട്ടിയെടുത്ത് മൈദ കൊണ്ടുണ്ടാക്കിയ പശ തേച്ചൊട്ടിച്ച് ഉണ്ടാക്കുന്ന കവറുകളായിരുന്നു പലചരക്ക് സാധനങ്ങൾ പാക്ക് ചെയ്യാൻ ഉപയോഗിച്ചിരുന്നത്. എണ്ണ പോലുള്ളവക്ക് കുപ്പിയും.ഇറച്ചി,മീൻ, മുതലായവക്ക് തേക്കിന്റെ ഇലകളും. 1990 കളിലാണ് പ്ലാസ്റ്റിക് കീശകൾ മുഴുവൻ മേഖലകളും കയ്യടക്കിയത്.                            
🔷                                                  🔷              

♦                                                  ♦    
 *E-*      എസ്റ്റ്രേലാ, ജീപ്പ്, തോഷിബാ ആനന്ദ് മുതലായ ബാറ്ററികളും ബൾബുകളും ടോർച്ചുകളുമായിരുന്നു അടക്കി വാണിരുന്നത്.ബഹുരാഷ്ട്ര കുത്തകയായ യൂണിയൻ കാർബൈഡിന്റെ "എവറെഡി" അത്രത്തോളം രംഗത്തില്ല.ഗൾഫിൽ നിന്നും ഏകദേശം ആറിഞ്ച് നീളമുള്ള കരന്റ് ചാർജ്ജ് ചെയ്യാവുന്ന മഞ്ഞ ടോർച്ചും പിന്നീട് ഒരടി നീളമുള്ള ഒടിക്കാവുന്ന ചുവന്ന ടോർച്ചും രംഗം കയ്യടക്കി.                          
🔷                                                  🔷                                                         

                 
    
♦                                                  ♦
 *F-*      "ഫൈ നോട്ടു വൺ" (501 സോപ്പ്) മാത്രം സോപ്പ് വിപണി കയ്യടിക്കിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു.250 ഗ്രാം വരുന്ന ഒരു സോപ്പ് 1.85 ന് വിറ്റു കൊണ്ടിരിക്കേ വെളിച്ചെണ്ണക്ക് പെട്ടൊന്ന് വില കൂടിയതിന്റെ പേരിൽ ഒരു രൂപാ വർദ്ധിപ്പിച്ച് 2.85 ആക്കി.അതോടു കൂടി 501 ന്റെ കഥ കഴിഞ്ഞു.105,51,601 മുതലായ പേരുകളിൽ ധാരാളം അപരരും ഉണ്ടായിരുന്നു.         
🔷                                                  🔷
                  


♦                                                  ♦    
 *G-*                         
        ഗൾഫിൽ നിന്നും ഒരാൾ നാട്ടിലെത്തിയാൽ അയാളുടെ വീട്ടുകാർക്ക് മാത്രമല്ല കൂട്ടുകാർക്കും നാട്ടുകാർക്കും എല്ലാം സന്തോഷത്തിന്റെ ദിനങ്ങളായിരിക്കും.നിറ കൈകളുമായി വരുന്ന പല ഗൾഫുകാരും കൂട്ടുകാരേയും നാട്ടുകാരേയും അകമഴിഞ്ഞ് സഹായിച്ചിരുന്നു.പലർക്കും അത് വലിയ അനുഗ്രഹവുമായിരുന്നു.                                          🔷                                                  🔷
               


♦                                                  ♦
 *H-*     ഹോട്ടലുകൾ രാത്രി 12 മണി വരേ തുറന്നു പ്രവർത്തിക്കുമായിരുന്നു.പുർച്ചെ മൂന്നു മണിക്ക് തുറക്കുകയും ചെയ്യും.അന്ന് രാത്രി കാലങ്ങളിലൊക്കെ അങ്ങാടികൾ സജീവമായിരുന്നു.നാട്ടിലെ ജനസേവന കേന്ദ്രങ്ങൾ കൂടിയാണ് അന്ന് ഹോട്ടലുകൾ.തൊട്ടടുത്ത ധാരാളം കടകളിലെ ചാവികൾ ഹോട്ടലിൽ ഏൽപ്പിക്കും.ബസ്സു മാർഗ്ഗം ചില്ലറ വല്ലതും വന്നാൽ ഏതെങ്കിലും ഹോട്ടലിൽ ഇറക്കിവെക്കും.ആരോടെങ്കിലും എന്തെങ്കിലും വിഷയം പറയാൻ ഹോട്ടൽ കൗണ്ടറിനെയാണ് തേടൽ. ഇങ്ങനെ അനവധി.           
🔷                                                  🔷
                 


♦                                                  ♦
 *I-*        ഇന്നത്തെപോലെ സെക്കന്റുകൾ കൊണ്ട് അടക്കാൻ കഴിയുന്ന ഷട്ടറുകളും ഷോപ്പുകളുമുണ്ടായിരുന്നില്ല. ഏകദേശം ഒരാൾ നീളവും ഒരടി വീതിയുമുള്ള മരപ്പലക ഓരോന്നോരോന്നായി പത്തുപതിനഞ്ചെണ്ണം പ്രത്യേക ചാലുകളിലൂടെ കയറ്റിവെച്ച് ഓടാമ്പൽ കയറ്റി പൂട്ടുന്ന സിസ്റ്റമായിരുന്നു.തണുപ്പുകാലത്ത് ഈർപ്പം തട്ടി മരപ്പലക വികസിക്കുമ്പോൾ കട അടക്കുക എന്നത് അല്പം മൽപ്പിടുത്തം നടത്തി ചെയ്യേണ്ടുന്ന ഒന്നാണ്.             
🔷                                                  🔷
                        


♦                                                  ♦
 *J-*     ജോലിക്കാരടക്കമുള്ള പലരും സന്ധ്യാസമയത്ത് വീട്ടിലേക്കു മടങ്ങുമ്പോൾ മിക്ക ദിവസങ്ങളിലും ഒരു പാള(,കവുങ്ങിൽ പാള മടക്കി ഈർക്കിൽ കൊണ്ട് തുന്നിയത്)മത്തി ഉണ്ടായിരിക്കും.(5 കിലോയിൽ കുറയാത്ത) മിക്ക വീട്ടിലേയും മുഖ്യ പോഷകാഹാരം മത്തിയായിരിക്കും.ചൊറി രോഗം പിടിക്കും എന്ന് പറഞ്ഞ് അയലയെ രണ്ടാം സ്ഥാനത്തേക്ക് മാറ്റി നിർത്തിയിരുന്നു.                   
🔷                                                  🔷
                 


♦                                                  ♦
 *K-*      കടലെണ്ണ (നിലക്കടലഎണ്ണ)യായിരുന്നു (വെളിച്ചെണ്ണയേക്കാൾ ഈടും വില കുറവും കാരണം)ഹോട്ടലുകളടക്കം മിക്ക പേരും പാചകത്തിനുപയോഗിച്ചിരുന്നത്. 1980 കളിൽ ഇന്തോനേഷ്യയിൽ നിന്നും പാമോയിൽ (പാമോലിൻ) ഇറക്കുമതി ചെയ്തതോടു കൂടിയാണ് പാചകത്തിന് വിവിധ തരം ഓയിലുകൾ ഉപയോഗിക്കാൻ തുടങ്ങിയത്.പിന്നീട് കോട്ടൺ സീഡ്(പരുത്തി കുരു),സോയാബീൻ, സൺഫ്ലവർ മുതലായ എണ്ണകൾ രംഗപ്രവേശനം ചെയ്തു.തൃപ്തികരമല്ലാത്ത മണമുള്ളതിനാൽ കോട്ടൺ സീഡ് വിപണിയിൽ പിടിച്ചു നിന്നില്ല.                         
🔷                                                  🔷
                  


♦                                                  ♦
 *L-*       ലോറി,ബസ്സ് മാർഗ്ഗമായിരുന്നു കോയമ്പത്തൂർ, പാലക്കാട്,കോഴിക്കോട് മുതലായ സ്ഥലങ്ങളിൽ നിന്നും ചരക്കുകൾ വന്നിരുന്നത്. ഇന്നത്തെ പോലെ ഡോർ ഡെലിവറിയോ വടക്കൻ സംസ്ഥാനങ്ങളിൽ നിന്നും നേരിട്ടോ ചരക്കുകൾ വന്നിരുന്നില്ല.                          
🔷                                                  🔷
                            

♦                                                  ♦
 *M-*      മഷി നിറച്ച് എഴുതുന്ന പേനകളായിരുന്നു അന്നുണ്ടായിരുന്നത്.ബ്രില്ല്,ന്യൂരിറ്റ് തുടങ്ങിയ ബ്രാൻഡഡ് മഷികളും ഹീറോ,സ്പീഡ് തുടങ്ങിയ പേനകളും വിപണി കയ്യടക്കിയിരുന്നു.                                
🔷                                                  🔷
                  


♦                                                  ♦
 *N-*      നേവിബ്ലൂ,സിസ്സേർഡ്,പാഷിംഗ്ഷോ തുടങ്ങിയ സിഗരറ്റുകൾ രംഗത്ത് നിറഞ്ഞു നിന്നിരുന്നു.പനാമ,ലൗബേഡ് എന്നിവ പിന്നീട് രംഗപ്രവേശനം ചെയ്തു.ത്രീഫൈവ്(555) സിഗരറ്റ് ഗൾഫുകാരന്റെ ഗർവ്വിന്റെ അടയാളമായിരുന്നു.                             
🔷                                                  🔷
                 



♦                                                  ♦
 *O-*      ഊരകം മലയിൽ നിന്നും പുല്ല് ഓരോരുത്തർക്കും താങ്ങാനാവുന്നത്ര വലിയ കെട്ടുകളാക്കി കിളിനക്കോട്,കാപ്പിൽ,കണ്ണംചാൽ കുണ്ട് വഴി വേങ്ങരയിലേക്ക് ചുമന്നു കൊണ്ടു വന്നിരുന്ന സ്ത്രീകളും പുരുഷന്മാരുമുണ്ടായിരുന്നു.കന്നുടമകൾ ഓരോ കെട്ടിനും വിലപേശി വാങ്ങി വീടുകളിൽ കൊണ്ടുപോയി കന്നുകൾക്ക് കൊടുക്കും.                      
🔷                                                  🔷
                  


♦                                                  ♦
 *P-*      പഞ്ചസാരക്ക് ( വൻവില കാരണം) പകരം ശർക്കര ആയിരുന്നു പലരും ഉപയോഗിച്ചിരുന്നത്.ഒരു പലചരക്ക് കടയിൽ മൂന്നുതരം ശർക്കര ഉണ്ടാകും.മഞ്ഞ,ചുവപ്പ്,കറുപ്പ്.മഞ്ഞ പഞ്ചസാരയാണെന്ന് തോന്നിപ്പിക്കുന്ന രൂപത്തിൽ അല്പം സാമ്പത്തികശേഷിയുള്ളവരും ചുവപ്പ് സാധാരണക്കാരും (ചായക്ക് പെട്ടൊന്ന് നിറം കിട്ടാൻ) ഉപയോഗിക്കും."ഐമാൺട്രി" എന്ന പേരിലറിയപ്പെടുന്ന കറുത്ത ശർക്കര ചാരായം വാറ്റാനും ഉപയോഗിച്ചിരുന്നു.ആണി വെല്ലവും കുന്താണി (കരുപ്പെട്ടി,പനംചക്കര)യുമെല്ലാം പ്രത്യേക പലഹാരങ്ങൾക്ക് മാത്രവും. റേഷൻ കടകൾ വഴി പഞ്ചസാര വിതരണം ചെയ്യുന്നുണ്ടെങ്കിലും മിക്കവരും വാങ്ങി മറിച്ചു വിൽക്കലാണ് പതിവ്.ഈ പഞ്ചസാരയാണ് ഹോട്ടലുകൾക്ക് കൊടുത്തിരുന്നത്.                           
🔷                                                  🔷
                     


♦                                                  ♦
 *Q-*     "ഖുസ്റ്റ്യൻ" വന്നാൽ ഉടനടി "ആൻസർ" കൊടുക്കണം, കോൺഗ്രസ് പ്രവർത്തകർ കൂടുതൽ ഉള്ളതുകൊണ്ടാണ് ആ നാടിന് ഗാന്ധിക്കുന്ന് എന്നും അവിടേക്കുള്ള റോഡിന് ഗാന്ധി റോഡ് എന്നും പേരുവന്നതെന്ന്.ധാരാളം ക്ഷീരകർഷകരുള്ള നാട്.രാവിലെ രണ്ടും നാലും പാൽക്യാനുകളുമായി വേങ്ങര ടൗണിലേക്ക് നടന്നുപോയിരുന്ന ധാരാളം പേരുണ്ടായിരുന്നു.ഇന്നും ചിലരെങ്കിലും പഴയ സ്മരണ നിലനിർത്തുന്നുണ്ട്.
🔷                                                  🔷                                                                      

    

♦                                                  ♦
 *R-*     റോഡ് സൗകര്യമില്ലാത്ത ഭൂമിയിലേക്ക് റോഡ് എത്തിച്ചതിന്റെ പ്രതിഫലമായി പത്തു സെന്റ് സ്ഥലം വ്യാപാരി-വ്യവസായി ഏകോപന സമിതി(വേങ്ങര യൂണിറ്റ്)ക്ക് കിട്ടിയതിലാണ് ഇന്നത്തെ വ്യാപാര ഭവൻ സ്ഥിതി ചെയ്യുന്നത്. ബിൽഡിംഗിന് വന്ന ചിലവും പത്തു സെന്റ് സ്ഥലത്തിന്റെ വിലയുടെ മൂല്യത്തിന്റേയും എത്രയോ അധികത്തിന് വ്യാപാരഭവന്റെ ഗ്രൗണ്ട് ഫ്ലോറിലെ ഏതാനും റൂമുകൾ തന്നെ വിൽപ്പന നടത്തി.                                    
🔷                                                  🔷
                  


♦                                                  ♦
 *S-*      സോപ്പിനു പകരം കുറുന്തോട്ടിയും ബാത്ത് റൂമിനു പകരം കുളങ്ങളും തോടുകളും ടോയ്‌ലറ്റിന് പകരം ഒഴിഞ്ഞ മറയുള്ള സ്ഥലങ്ങളും ഹോസ്പ്പിറ്റലിനു പകരം വൈദ്യന്മാരും (ആയുർവേദം) റോഡ് റൈസിനു പകരം കാളപൂട്ടും ആയിരുന്നു.
🔷                                                  🔷                                                    

                  

♦                                                  ♦
  *T-*      തിങ്കളാഴ്ച്ച നടന്നിരുന്ന വേങ്ങര ചന്തയിൽ ചട്ടികളിക്കാരുടെ വിളയാട്ടമായിരുന്നു.റേഷനരി ഉൾപ്പെടെയുള്ള അത്യാവശ്യ വസ്തുക്കൾ വാങ്ങാൻ ചെറിയ കുട്ടികളുടെ കൈയിൽ കൊടുത്തയക്കുന്ന കാശ് ചട്ടി കളിക്കാർ പിടുങ്ങുന്നതിന്റെ പേരിൽ പല സമയങ്ങളിലും അടിപിടി നടക്കാറുണ്ട്.വേങ്ങര നഴ്സിംഗ് ഹോം നടന്നിരുന്ന ഭാഗത്താണ് ചന്തയുടെ ഔദ്യോഗിക സ്ഥാനമെങ്കിലും ഇന്നത്തെ പിക്കപ്പ് സ്റ്റാന്റ് മുതൽ ചന്തയുടെ ആരവം തുടങ്ങും.       
🔷                                                  🔷                                                    

                       

♦                                                  ♦
 *U-*     ഉണക്ക പൂളയും ചുക്കും (ഇഞ്ചി തൊലികളഞ്ഞ് ഉണക്കിയത്) ദിവസവും ലോഡുകണക്കിന് ഇവിടെ നിന്നും കയറ്റി അയച്ചിരുന്നു.ഊരകം മലയിൽ നിന്നും പൂള ചുവടുകളായി എത്തിച്ചിരുന്ന സ്ഥലമായതിനാലാണ് ആ സ്ഥലത്തിന് പൂളാപ്പീസ് എന്ന പേരു വന്നത്.
🔷                                                  🔷                                                      
                   


♦                                                  ♦
 *V-*     വേങ്ങര ടൗണിലുണ്ടായിരുന്ന പോലീസ്സ്റ്റേഷൻ ഏറെക്കാലം കച്ചേരിപ്പടിയിലെ വലിയ ബിൽഡിംഗിൽ പ്രവർത്തിച്ചു. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററും കുറേക്കാലം അവിടെയായിരുന്നു.വേങ്ങര ഭാഗത്തെ ഏറ്റവും വലിയ ബിൽഡിംഗ് അതായിരുന്നു.
🔷                                                  🔷                                                       

                   


♦                                                  ♦
 *W-*    വൈകുന്നേരം ജോലി കഴിഞ്ഞ് കുളിച്ച് പിറ്റേന്നത്തേക്കുള്ള  ഒന്നോ രണ്ടോ ലിറ്റർ അരിയും(അരി അളക്കുന്ന കാലഘട്ടം ഒരു ലിറ്റർ അരി ഏകദേശം 750 ഗ്രാം) അത്യാവശ്യം ചില്ലറ സാധനങ്ങളും വാങ്ങിയിട്ടായിരിക്കും അധിക തൊഴിലാളികളും വീട്ടിലേക്ക് പോയിരുന്നത്.വർഷകാലത്ത് തൊപ്പിക്കട ചൂടിയ പലരും വിറക്കുന്ന നിലയിലായിരിക്കും.        
🔷                                                  🔷



♦                                                  ♦ 
 *X-*     'X'rsise (എക്സർസൈസ്) നു വേണ്ടി പ്രത്യേക സമയം ആർക്കും കണ്ടെത്തേണ്ടി വന്നിരുന്നില്ല. വീടുകളിൽ വാഹനമുണ്ടായിരുന്നില്ല. മിക്ക സ്ഥലങ്ങളിലേക്കും നടന്നു പോകും.ഈ ലേഖകൻ 13 മിനിറ്റ് കൊണ്ടായിരുന്നു ഗാന്ധിക്കുന്നിലെ വീട്ടിൽനിന്നും വേങ്ങരയിലെ ഷോപ്പിലേക്ക് തോടും പാടവും കുന്നും താണ്ടി എത്തിയിരുന്നത്.
🔷                                                  🔷                                                       

       

♦                                                  ♦
 *Y-*    യുവത്വത്തിലേക്ക് കാലെടുത്തു വെക്കും മുമ്പ് തന്നെ പലരും നാലും അഞ്ചും വയസ്സിലധികമുള്ള 18 വയസ്സിന്റേയും 21 വയസ്സിന്റേ പാസ്പോർട്ട് ഗൾഫിലേക്ക് പോകാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.പിന്നെ "N.O.C" കാത്തൊരു നിൽപ്പാണ്."N.O.C" പിന്നീട് "വീസ"യായും
പിന്നീട് "പേപ്പർ" ആയും കാലം മാറുന്നതോടൊപ്പം പെരിലും മാറ്റം വന്നു. 
🔷                                                  🔷                                                       

                  


♦                                                  ♦
 *Z-*     "Z" വരേയുള്ള മുഴുവൻ വേങ്ങര ടൗണുമായി ബന്ധപ്പെട്ട ആളുകളും "ടോയ്ലറ്റ്" ആവശ്യമായി വന്നാൽ ഉപയോഗിച്ചിരുന്നത് പുത്തൻ പള്ളി പരിസരത്തെ കാടുമൂടിയ പാറപ്പുറം മുതലായ സ്ഥലങ്ങളായിരുന്നു.ടൗണിന്റെ വടക്കുഭാഗം ഏതാനും ചിനകൾ (വെള്ളക്കെട്ട്)അടങ്ങിയ പാറപ്പുറവും തെക്ക് ഭാഗം ഇഞ്ചി,പൂള മുതലായ കൃഷി സ്ഥലങ്ങളുമായിരുന്നു.       
🔷                                                  🔷   
               
*എല്ലാ വേങ്ങരയിലുള്ളവർക്കും എത്തിക്കുക*     
                                                              🔷      ♦     🔷      ♦      🔷

അഭിപ്രായങ്ങള്‍

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

മറ്റു വാർത്തകൾ

ഗ്രാമസഭയിൽ സൗജന്യ പച്ചക്കറി വിത്ത്പാക്കറ്റ് വിതരണം ചെയ്തു

വേങ്ങര പഞ്ചായത്ത് 17 വാർഡിൽ നടന്ന ഗ്രാമസഭയിൽ പങ്കെടുത്ത കുടുംബങ്ങൾക്ക് സംസ്ഥാന കൃഷി വകുപ്പിന്റെ “ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം” പദ്ധതിയുടെ ഭാഗമായി ഓരോ കുടുംബത്തിനും ഒരു ചെറു പച്ചക്കറി വിത്ത് പാക്കറ്റ് സൗജന്യമായി വിതരണം ചെയ്തു. ഗ്രാമ സഭയിൽ വരുന്നവരെ പ്രോത്സാഹിപ്പിക്കുകയും, കൂടുതൽ കുടുംബങ്ങളെ വരും സഭയിലേക്ക് ആഗ്രശിപ്പിക്കുന്നതിന്റെയും ഭാഗമാറ്റിട്ടാണ് പച്ചക്കറി വിത്ത് പാക്കറ്റ് നൽകിയത്  എല്ലാ കുടുംബങ്ങളും ഈ വിത്തുകൾ കൃഷി ചെയ്ത് ഓണക്കാലത്ത് സ്വന്തം വീട്ടിൽ വിളയിച്ച വിഷരഹിത പച്ചക്കറികൾ ഉപയോഗിക്കുന്നതിന് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മെമ്പർ സബ്നഇബ്രാഹീം അഭ്യർത്ഥിച്ചു

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

വാഹനാപകടങ്ങൾ കേസ് എങ്ങനെ? malayalam accident Case tutorial

1. വണ്ടിയുടെ ഇൻഷുറൻസ്‌ OK ആണെങ്കിൽ ഒരു സെറ്റിൽമെന്റിനും ശ്രമിക്കേണ്ടതില്ല, പരിക്കേറ്റ ആളെ ആശുപത്രിയിൽ എത്തിക്കുക, പോലീസ്‌ സ്റ്റേഷനിൽ (ഫോൺ വിളിച്ചോ മറ്റോ) അറിയിക്കുക. 2.  നാട്ടുകാരും, പരിക്കേറ്റ ആൾക്ക്‌ പരിചയക്കാരുണ്ടെങ്കിൽ അവരും നിങ്ങളെ സമ്മർദ്ധത്തിലാക്കാൻ നോക്കും. ഒരു കാരണവശാലും പണം നൽകിയുള്ള ഒത്തുതീർപ്പിനു വഴങ്ങേണ്ടതില്ല. 3.  പരാതിയില്ല എന്ന് എഴുതി വാങ്ങിയാലും പരാതിക്കാരനു കേസിനു പോകാൻ പറ്റും.   ഫ്രാക്ചർ ഉണ്ടായാൽ അയാളെ ഏതെങ്കിലും വക്കീൽ ക്യാൻവാസ്‌ ചെയ്യും. ഫ്രാക്ചർ ഉണ്ടാകുമ്പോൾ ഗ്രീവിയസ്‌ ഹർട്ട്‌ ആയി പരിഗണിക്കും, നഷ്ടപരിഹാരത്തുക കിട്ടുകയും ചെയ്യും. 4. ഡ്രെസ്സിംഗ്‌ മാത്രം വേണ്ട മുറിവും, ചെറിയ സ്റ്റിച്ച്‌ ഇടാനും ഒക്കെ ഉള്ള പരിക്കേ ഉള്ളെങ്കിൽ മാനുഷിക പരിഗണന വെച്ചും, നിങ്ങളുടെ സാമ്പത്തിക ശേഷി അനുസരിച്ചും വേണമെങ്കിൽ ചെറിയ തുക ആശുപത്രി ബിൽ അടയ്ക്കാം. (1000, 2000, 3000 ഒക്കെ ആണെങ്കിൽ). 5. അപകടം പറ്റിയ ആൾ കേസിനു പോയാൽ വക്കീൽ ഫീസ്‌ കൊടുക്കേണ്ടതില്ല  ഇപ്പോളത്തെ ഒരു നടപ്പ്‌ രീതിയിൽ ക്ലെയിം സെറ്റിൽമന്റ്‌ കിട്ടുന്ന തുകയുടെ ഒരു % ആണു വക്കീലിന്റെ ഫീസ്‌. അതിനാൽ മാ...

താഴെപറയുന്ന 10 സർട്ടിഫിക്കറ്റുകൾക്ക് വില്ലേജ് ഓഫീസിലോ ഓൺലൈനായോ ഇനി അപേക്ഷ നൽകേണ്ടതില്ല.

റവന്യു വകുപ്പ് അറിയിപ്പ്  _07. 10. 2021 തീയതിയിലെ GO(P)No. 1/2021/PIE&MD സർക്കാർ ഉത്തരവ് പ്രകാരം Revenue വകുപ്പിൽ നിന്നും നൽകുന്ന സന്ദേശം_     1. ജാതി സർട്ടിഫിക്കറ്റ് 2. റസിഡൻസ് സർട്ടിഫിക്കറ്റ് 3. നേറ്റിവിറ്റി സർട്ടിഫിക്കറ്റ് 4. ലൈഫ് സർട്ടിഫിക്കറ്റ് 5. വൺ & ദ സെയിം സർട്ടിഫിക്കറ്റ് 6. ബന്ധുത്വ ( റിലേഷൻഷിപ്പ്) സർട്ടിഫിക്കറ്റ് 7. കുടുംബ അംഗത്വ (ഫാമിലി മെമ്പർഷിപ്പ്) സർട്ടിഫിക്കറ്റ് 8. ഐഡന്റിഫിക്കേഷ|ൻ സർട്ടിഫിക്കറ്റ് 9. മൈനോറിറ്റി സർട്ടിഫിക്കറ്റ് 10. മിശ്രവിവാഹ സർട്ടിഫിക്കറ്റ് *എന്നിവയ്ക്ക് വില്ലേജ് ഓഫീസിലോ ഓൺലൈനായോ അപേക്ഷ നൽകേണ്ടതില്ല.* ആയതിന് തെളിവായി ഹാജരാക്കുന്ന *രേഖകൾ എല്ലാം പ്രസ്തുത സർട്ടിഫിക്കറ്റായി പരിഗണിക്കണമെന്നാണ് സർക്കാർ ഉത്തരവായിട്ടുള്ളത്.* നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരമായി ജനന സർട്ടിഫിക്കറ്റ്, SSLC ബുക്ക്, റേഷൻ കാർഡ്, രക്ഷാകർത്താക്കളുടെ SSLC, അഡ്രസിനുള്ള തെളിവായി വോട്ടർ കാർഡ്, പാസ്പോർട്ട്, റേഷൻ കാർഡ്, വൈദ്യുതി ബിൽ, വാട്ടർ ബിൽ, ടെലിഫോൺ ബിൽ എന്നിവ ഉപയോഗിക്കാവുന്നതാണ്. റസിഡൻസ് സർട്ടിഫിക്കറ്റിന് പകരമായി ആധാർ കാർഡോ ഇലക്ട്രിസിറ്റി ബിൽ ഉൾപ്പെടെ മേൽപ്പറ...

കാച്ചടി കരിമ്പിൽ തെരുവ് നായ ആക്രമണം; അഞ്ചുപേർക്ക് പരിക്ക്

​തിരൂരങ്ങാടി: കാച്ചടി കരിമ്പിൽ പ്രദേശത്ത് തെരുവ് നായകളുടെ ആക്രമണം രൂക്ഷമാകുന്നു. ഇന്ന് രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ, രണ്ട് സ്ത്രീകൾ, ഒരു കുട്ടി എന്നിവരുൾപ്പെടെ അഞ്ചുപേർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ​ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു സ്ത്രീയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഇന്നലെ രാത്രിയും പ്രദേശത്ത് ഒരാൾക്ക് നായയുടെ കടിയേറ്റിരുന്നു. അദ്ദേഹത്തെയും ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.

കരിങ്കണ മീൻ karingana meen

മലയാളം :  കരിങ്കണ   Pseudosphromenus cupanus നമ്മുടെ ജലാശയങ്ങളിൽ കാണപ്പെടുന്ന ചെറിയൊരുമൽസ്യമാണിത്,ഈ മത്സ്യത്തെ ചുട്ടിച്ചി,കല്ലടമുട്ടി എന്നിമൽസ്യങ്ങളുടെ കുഞ്ഞാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്,ഈ മത്സ്യം രണ്ട് ഇഞ്ചികുടുതൽ വളരാറില്ല    

എരുമേലിയിലെ മണിമലയാറ്റിൽനിന്ന് തോമാച്ചന് കിട്ടിയത് "ഭീഷണിയായ പൂച്ച മത്സ്യം"...

എരുമേലി : പതിവുപോലെ മണിമലയാറ്റിൽ മീൻ പിടുത്തത്തിന് ഇറങ്ങിയ കുറുവാമുഴി തഴയ്ക്കൽ തോമാച്ചന് കയ്യിൽ കിട്ടിയത് ഒന്നര കിലോയോളം തൂക്കമുള്ള സക്കർ ക്യാറ്റ് ഫിഷ്. മത്സ്യ സമ്പത്തിന് ഭീഷണിയായ പൂച്ച മത്സ്യം എന്ന് അറിയപ്പെടുന്ന സക്കർ ക്യാറ്റ് ഫിഷ് അക്വേറിയങ്ങളിൽ വളർത്തുന്ന അലങ്കാര മത്സ്യമാണ്. ഈ മത്സ്യം മറ്റ് മത്സ്യങ്ങളുടെ മുട്ടകൾ ഭക്ഷിക്കുമെന്നതിനാലും തീറ്റ കൂടുതൽ വേണമെന്നുള്ളതും മൂലം മിക്കവരും അക്വേറിയങ്ങളിൽ നിന്നൊഴിവാക്കി കൊണ്ടിരിക്കുകയാണ്. അക്വേറിയങ്ങൾ ശുചീകരിക്കുന്ന മത്സ്യം എന്ന നിലയിലാണ് ആദ്യം ഇവ അറിയപ്പെട്ടിരുന്നത്. മറ്റ് മത്സ്യങ്ങളുടെ വിസർജ്യങ്ങൾ ഇവ ഭക്ഷിക്കുമെന്നതിനാൽ അക്വേറിയങ്ങൾ വൃത്തിയാക്കുന്ന മത്സ്യമായാണ് സക്കർ ക്യാറ്റ് ഫിഷ് പലരും വാങ്ങി വളർത്തിയിരുന്നത്.  എന്നാൽ ചെറു മത്സ്യമായി ഇത് വളരുമ്പോൾ വൃത്തിയാക്കൽ നടത്തുമെങ്കിലും വളർച്ച കൂടുമ്പോൾ ഭക്ഷണം തികയാതാകും. ഈ മത്സ്യത്തിന്  ഭക്ഷണം കൂടുതൽ വേണ്ടിവരുമ്പോൾ ഫിഷ് ടാങ്കിൽ ഇടുന്ന തീറ്റ മറ്റ് മത്സ്യങ്ങൾക്ക് കിട്ടാതെയാകും. ഒപ്പം മറ്റ് മത്സ്യങ്ങളുടെ വളർച്ച നിലയ്ക്കുന്ന നിലയിലേക്ക് സക്കർ ക്യാറ്റ് ഫിഷ് വളർ...

കോലാൻ കോലി എന്നീ പേരുകളിൽ അറിയപ്പെടുന്ന മത്സ്യം freshwater garfish Xenentodon cancila

പുഴകളിലും കുളങ്ങളിലും തൊടുകളിലും മറ്റും  സാധാരണയായി കണ്ടുവരുന്ന ഒരു ശുദ്ധജലമത്സ്യമാണിത്. ഈ മത്സ്യത്തെ കോലി  കോലാൻ freshwater garfish എന്നീ പേരുകളിലൊക്കെ അറിയപെടുന്നു ഈ മത്സ്യത്തിന്റെ ശാസ്ത്രനാമം  Xenentodon cancila എന്നാണ്. ജലാശയങ്ങളിൽ ഉപരിതലത്തിലായാണ് ഇവയെ കാണുക. ഒഴുക്കു കുറഞ്ഞ നദികളിലും തോടുകളുലുമെല്ലാം ഒറ്റയ്ക്കോ ചെറുകൂട്ടങ്ങളോ ആയി ഇവ നീങ്ങുന്നത് കാണാം. ഭക്ഷ്യയോഗ്യമായ മത്സ്യമാണ്. വെള്ളത്തിന്റെ മുകളിൽ അനങ്ങാതെ നിന്ന്  ചെറുമീനുകളെ വേട്ടയാടിപ്പിടിചോ ഏറെ നേരം ഉപരിതലത്തിൽ റോന്തു ചുറ്റി നടന്നശേഷം കൂട്ടമായി പോകുന്ന ചെറു  മീനുകൾക്കിടയിലേക്ക് ഊളയിടുന്ന കോലാൻ പരുന്ത് കോഴിക്കുഞ്ഞിനെ കൊതിയെടുക്കുന്നത്പോലെ ചെറുമീനുകളെ ചുണ്ടിൽ കൊരുത്ത് കൊണ്ടുപോകുന്നത് കാണാം.

VALIYORAonline Independence Day yod anubhandhichu VALIYORAonline oru Photography malsaram nadathuvan thirumaanichirikunnu

VALIYORA yile ellavarkum e malsarathil pangedukayunnathaanu Ningal cheyendath : independence daymumayi bhandhaped valiyora yilninnulla 1 photo 9744733573 enna numberileku whatsapp il ninnum ayakuka Last date 16/8/2015

കിട്ടിയാൽ നല്ല വിലലഭിക്കുന്ന കടൽ മീനിനെ പരിചയപ്പെടാം Ghol fish -Protonibea diacanthus-croaker fish -Black-spotted Croaker പല്ലി കോര

വിപണിയിൽ നല്ല വിലയുള്ളതും  ഭക്ഷ്യയോഗ്യമായതുമായ  കടൽ മത്സ്യംമാണിത് .ഈ മത്സ്യത്തെ പല്ലിക്കോര,ഘോൾ മത്സ്യം,പട്ത്തക്കോര, Ghol Fish സ്വർണ്ണം മത്സ്യം എന്നീ പേരുകളിൽ ഇല്ലാം  എന്നറിയപ്പെടുന്നു . ഇതിന്റെ ശാസ്ത്രീയനാമം പ്രോട്ടോണിബിയ ഡയകാന്തസ് എന്നാണ്. ഈ മത്സ്യത്തെ ഉണക്ക മീൻ എന്ന രീതിയിലാണ് കൂടുതലായും ഉപയോഗിക്കുന്നത്. ഇവയുടെ തൊലിയിൽ കാണപ്പെടുന്ന കൊളിജിൻ എന്ന ഭക്ഷ്യയോഗ്യമായ വസ്തു ഉപയോഗിച്ച് മരുന്ന്, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവ നിർമ്മിക്കുന്നു. മത്സ്യത്തിന്റെ ചിറകിൽ നിന്നുണ്ടാക്കുന്ന നാര് ഉപയോഗിച്ച് മുറിവുകൾ തുന്നിക്കെട്ടാനും വീഞ്ഞ് ശുദ്ധീകരിക്കാനും സാധിക്കുന്നു .ഇന്ത്യൻ മഹാസമുദ്രത്തിലും ശാന്തസമുദ്രത്തിലും പേർഷ്യൻ ഉൾക്കടലിലുമാണ് സാധാരണയായി ഈ മീനിനെ ലഭിക്കുന്നത്. പല്ലിക്കോര മത്സ്യങ്ങൾക്കു വലിയ വില ലഭിക്കാറുണ്ട്

കൂടുതൽ വാർത്തകൾ

ഗ്രാമസഭയിൽ സൗജന്യ പച്ചക്കറി വിത്ത്പാക്കറ്റ് വിതരണം ചെയ്തു

വേങ്ങര പഞ്ചായത്ത് 17 വാർഡിൽ നടന്ന ഗ്രാമസഭയിൽ പങ്കെടുത്ത കുടുംബങ്ങൾക്ക് സംസ്ഥാന കൃഷി വകുപ്പിന്റെ “ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം” പദ്ധതിയുടെ ഭാഗമായി ഓരോ കുടുംബത്തിനും ഒരു ചെറു പച്ചക്കറി വിത്ത് പാക്കറ്റ് സൗജന്യമായി വിതരണം ചെയ്തു. ഗ്രാമ സഭയിൽ വരുന്നവരെ പ്രോത്സാഹിപ്പിക്കുകയും, കൂടുതൽ കുടുംബങ്ങളെ വരും സഭയിലേക്ക് ആഗ്രശിപ്പിക്കുന്നതിന്റെയും ഭാഗമാറ്റിട്ടാണ് പച്ചക്കറി വിത്ത് പാക്കറ്റ് നൽകിയത്  എല്ലാ കുടുംബങ്ങളും ഈ വിത്തുകൾ കൃഷി ചെയ്ത് ഓണക്കാലത്ത് സ്വന്തം വീട്ടിൽ വിളയിച്ച വിഷരഹിത പച്ചക്കറികൾ ഉപയോഗിക്കുന്നതിന് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മെമ്പർ സബ്നഇബ്രാഹീം അഭ്യർത്ഥിച്ചു

How to See who Views your Facebook Profile

ചുണ്ട ഇടാത്തവർക്കും വല്യപ്പോഴും ചുണ്ടയിടുന്നവർക്കും ഈ മത്സ്യം ഇന്നും അപ്പൂർവ മത്സ്യതന്നെയാണ് leaf fish Mud Perch Nandus Nandus

Kingdom: ജന്തുലോകം Phylum: Chordata Class: Actinopterygii Family: Nandidae Genus: Nandus Species: N. nandus Binomial name Nandus nandus ( Hamilton , 1822) ഒരു ശുദ്ധജല മത്സ്യമാണ് പൊരുക്ക് (Gangetic leaf fish / Mud Perch), ശാസ്ത്രീയ നാമം - Nandus Nandus. കേരളത്തിലെ മറ്റ് പ്രദേശങ്ങളിലെ മലയാളം പേരുകൾ മുതുക്കി, മൂതാടി, മുതുകല, മുതുപ്പില, മുതുകൊമ്പല, മുത്തി, മുത്തിപ്പൊരുക്ക്, ഉറക്കംതൂങ്ങി എന്നിങ്ങനെയാണ്. ഒലിവ് പച്ച നിറത്തിലുള്ള, പ്രത്യേക രൂപം ഒന്നുമില്ലാത്ത ഡിസൈൻ ഇവയുടെ ശരീരത്തിൽ ഉണ്ട്. ഇതിന്റെ ഡിസൈൻ പ്രത്യേകത നിമിത്തം ചിലയിടങ്ങളിൽ ഇതിനെ  അക്വേറിയങ്ങളിൽ  വളർത്തുന്നു. അപൂർവമായിക്കൊണ്ടിരിക്കുന്ന  ശുദ്ധജല മത്സ്യങ്ങളിൽ  ഒരു ഇനമാണ് ഇത്. ഞങ്ങൾ പൊരിക്ക് എന്ന പേരിൽ വിളിച്ചിരുന്ന ഈ മത്സ്യത്തെ ഇപ്പോ ഞാൻ കണ്ടിട്ട് വർഷങ്ങളായി. എന്റെ ചെറുപ്പത്തിൽ വീടിന്റെ അടുത്തുള്ള പുഴയിൽനിന്ന് കുറെ പിടിച്ചിടുണ്ട്  എന്നാൽ ഇപ്പോ വർഷങ്ങളായി ഈ മത്സ്യത്തെ പുഴയിൽ നിന്ന് ഒന്ന് കാണാൻ കഴിഞ്ഞിട്ട്, കഴിഞ്ഞ വർഷം പടത്തിൽനിന്ന് ചുണ്ട ഇട്ടപ്പോൾ ഒരു മീനിനെ കിട്ടി...

ഇന്നത്തെ UDF ന്റെയും LDF ന്റെയും LIVE റോഡ് ഷോ കാണാം

വീഡിയോ പ്ലേ ആവുന്നില്ലകിൽ ഡെസ്ക്ക് ടോപ് മോഡിൽ വെബ്സൈറ്റ് തുറക്കുക അതിന്ന് വലത് സൈഡിലെ 3 പുള്ളികൾ ക്ലിക്ക് ചെയുക അപ്പോൾ തുറന്ന് വരുന്ന പേജിൽ ഡെസ്ക്ക് ടോപ്പ് മോഡിൽ ടിക്ക് ചെയ്യുക

മഞ്ഞകൂരി മീൻ manja koori

മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ അരഞ്ഞീൽ FISH ചെമ...

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

പറയുകയനെഗില്.....ഇപോപറ.....പിനീട് ' ഞാൻ അപോയെപരഞ്ഞത 'എന്ന് പറയരുത്

ഇന്ന്വലിയോറയില്മഴ പെയുമോ   ?

കരിങ്കണ മീൻ karingana meen

മലയാളം :  കരിങ്കണ   Pseudosphromenus cupanus നമ്മുടെ ജലാശയങ്ങളിൽ കാണപ്പെടുന്ന ചെറിയൊരുമൽസ്യമാണിത്,ഈ മത്സ്യത്തെ ചുട്ടിച്ചി,കല്ലടമുട്ടി എന്നിമൽസ്യങ്ങളുടെ കുഞ്ഞാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്,ഈ മത്സ്യം രണ്ട് ഇഞ്ചികുടുതൽ വളരാറില്ല    

നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന സ്‌നേക് ഹെഡ് മത്സ്യങ്ങളെ പരിചയപ്പെടാം.

സാധാരണയായി സ്നേക്ക്ഹെഡ് മത്സ്യങ്ങൾ  എന്നറിയപ്പെടുന്ന ഏഷ്യൻ തദ്ദേശവാസിയായ ചന്നിഡി കുടുംബത്തിലെ മത്സ്യങ്ങളുടെ ഒരു ജനുസ്സാണ് ചന്ന. ഈ ജനുസ്സിൽ 35-ൽ കൂടുതൽ സ്പീഷീസുകൾ ശാസ്ത്രീയമായി തിരിച്ചറിഞ്ഞിടുണ്ട്   അതിൽ നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന മത്സ്യങ്ങളെ പരിചയപ്പെടാം വരാൽ ജലാശയങ്ങളിൽ സാധാരണ കണ്ടു വരുന്ന ഒരു മത്സ്യമാണ് വരാൽ. ശാസ്ത്രനാമം :Channa striata. ബ്രാൽ, വ്രാൽ, കണ്ണൻ, കൈച്ചിൽ എന്നിങ്ങനെ പ്രാദേശികമായി അറിയപ്പെടുന്നു. ഇംഗ്ലീഷിൽ -chevron snakehead, striped murrel എന്നീ പേരുകളുണ്ട്. മൂന്ന് കിലോയോളം വലുതാകുന്നതാണ് ഈ മത്സ്യം. സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത് പുള്ളി വരാൻ ദക്ഷിണേന്ത്യയിലെ ജലസംഭരണികളിൽ സാധാരണയായി കണ്ടുവരുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് പുള്ളിവരാൽ(Bullseye snakehead).(ശാസ്ത്രീയനാമം: Channa marulius).സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഇവയ്ക്കു് സാധിക്കും. മറ്...

ഈ മത്സ്യത്തെ കല്ലട, കല്ലത്തി, കറൂപ്പ്, കല്ലെടമുട്ടി, കല്ലേമുട്ടി, കരട്ടി, കൈതമുള്ളൻ, അണ്ടികള്ളി, കല്ലേരീ, കല്ലുരുട്ടി, ചോവനെ കൊല്ലി, കൈതക്കോര, എരിക്ക്,കരികണ്ണി, ക്ലിബിങ് ഗൗരമി എന്നി പേരുകളിൽ പ്രവിളിക്കാറുണ്ട് Climbing Perch, Anabas testudineus

നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന ഒരു ശുദ്ധജലമത്സ്യമാണ് കരിപ്പിടി. ഇംഗ്ലീഷിൽ Climbing Perch എന്ന് വിളിക്കുന്നു. ഈ മത്സ്യത്തിന്റെ ശാസ്ത്രനാമം: Anabas testudineus എന്നാണ്. ഈ മത്സ്യത്തെ  കല്ലട, കല്ലത്തി, കറൂപ്പ്, കല്ലെടമുട്ടി, കല്ലേമുട്ടി, കരട്ടി, കൈതമുള്ളൻ, അണ്ടികള്ളി, കല്ലേരീ, കല്ലുരുട്ടി, ചോവനെ കൊല്ലി, കൈതക്കോര, എരിക്ക്,കരികണ്ണി, ക്ലിബിങ്  ഗൗരമി  എന്നി പേരുകളിൽ പ്രാദേശികമായി വിളിക്കാറുണ്ട്. ഏഷ്യയിൽ ഭൂമദ്ധ്യരേഖാ പ്രദേശങ്ങളിലെ ശുദ്ധജല ജലാശയങ്ങളിൽ സ്വാഭാവികമായി കണ്ടുവരുന്ന ഒരിനമാണിത് ഇവയുടെ ശരീരം കട്ടിയേറിയ ചെതുമ്പലുകൾ കൊണ്ട് മൂടിയിരിക്കും. കേരളത്തിൽ കണ്ടുവരുന്ന കരിപ്പിടികൾക്ക് ഏറ്റവും കൂടുതൽ 20 സെന്റീമീറ്റർ വരെ നീളമുണ്ടായേക്കാം. ശരീരത്തിന്റെ മുകളിലും താഴെയുമായി മുള്ളുകളുടെ ഒരു നിരയുണ്ടാകും. കറുപ്പ് കലർന്ന പച്ചനിറമാണ് ശരീരത്തിനുണ്ടാവുക. കുഞ്ഞുങ്ങൾ താരതമ്യേന ഇളംനിറത്തിൽ കാണപ്പെടുന്നു. മുട്ടകളും കുഞ്ഞുങ്ങളേയും മാതാപിതാക്കൾ സംരക്ഷിക്കുന്നു. ജലത്തിൽ പാറകളോട് ചേർന്നോ തറനിരപ്പിലായോ ആണ് സാധാരണ കാണപ്പെടുക. അത്തരം അവസരങ്ങളിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. അനങ്ങാതെ നിൽക്കു...