ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ജില്ലയിൽ ഭിന്നശേഷിക്കാരായ ഉദ്യോഗസ്ഥർ നിയന്ത്രിക്കുന്ന രണ്ട് പോളിങ് സ്റ്റേഷനുകൾ

അല്പം വേങ്ങര ചരിത്രം അറിയാം

   A- അനേകം ബീഡിത്തൊഴിലാളികളുള്ള നാടായിരുന്നു വേങ്ങര.ചന്ദ്രികാബീഡി, വൈദ്യാർഗ്ലോറിബീഡി, ഫക്കീർ ഫോട്ടോ ബീഡി തുടങ്ങിയ ബ്രാൻഡഡ് ബീഡികളും ബീഡി തെറുപ്പുക്കാരന്റെ പേരിലറിയപ്പെടുന്ന അനൗദ്യോഗിക ബ്രാന്റ് ബീഡികളും ധാരാളമുണ്ടായിരുന്നു.ആരോഗ്യത്തെ ക്രമേണ ക്രമേണ കാർന്നു തിന്നുന്ന ജോലിയാണ് ബീഡിതെറുപ്പ്.                                  
🔷                                                  🔷
    


♦                                                  ♦
 *B-*       ബസ്സുള്ള സ്ഥലങ്ങളിൽ നിന്നുപോലും അധികപേരും കാൽനടയായിട്ടാണ് വേങ്ങര ചന്തയിലേക്ക് വന്നിരുന്നത്.ഒരു കുട്ടയും ഒരു കുട്ടിയും ഒരു കുപ്പിയും(എണ്ണക്ക്) കോഴി, കോഴിമുട്ട,വെറ്റില,കശുവണ്ടി, കുരുമുളക് മുതലായ കാർഷിക വിഭവങ്ങളുമടക്കമാണ് അധിക പേരുടേയും "ചന്തക്ക് പോക്ക്".                                             
🔷                                                  🔷                                                        


♦                                                  ♦
 *C-*       ചെറുതും വലുതുമായ പല തരം കൃഷികളും നാട്ടിലുണ്ടായിരുന്നു.എള്ള്, നിലക്കടല(കപ്പലണ്ടി)രാഗി(മുത്താറി),മഞ്ഞൾ, വെറ്റില മുതലായവ ഇന്നുള്ള തെങ്ങ്,കവുങ്ങ്,നെല്ല്,പൂള മുതലായവക്ക് പുറമേ കൃഷിചെയ്തിരുന്നു.വീട്ടുവളപ്പിൽ ഏതാനും വാഴകൾ ഉള്ളതല്ലാതെ ഇന്നത്തെപോലെ വ്യാപകമായ രൂപത്തിൽ വാഴകൃഷി അന്നുണ്ടായിരുന്നില്ല.കുരുമുളകും കശുവണ്ടിയും മിക്ക വീട്ടുവളപ്പിലും ഉണ്ടാകുമായിരുന്നു.                                                                      
🔷                                                  🔷


♦                                                  ♦    
 *D-*      ദിനപത്രം പ്രത്യേക വലുപ്പത്തിൽ വെട്ടിയെടുത്ത് മൈദ കൊണ്ടുണ്ടാക്കിയ പശ തേച്ചൊട്ടിച്ച് ഉണ്ടാക്കുന്ന കവറുകളായിരുന്നു പലചരക്ക് സാധനങ്ങൾ പാക്ക് ചെയ്യാൻ ഉപയോഗിച്ചിരുന്നത്. എണ്ണ പോലുള്ളവക്ക് കുപ്പിയും.ഇറച്ചി,മീൻ, മുതലായവക്ക് തേക്കിന്റെ ഇലകളും. 1990 കളിലാണ് പ്ലാസ്റ്റിക് കീശകൾ മുഴുവൻ മേഖലകളും കയ്യടക്കിയത്.                            
🔷                                                  🔷              

♦                                                  ♦    
 *E-*      എസ്റ്റ്രേലാ, ജീപ്പ്, തോഷിബാ ആനന്ദ് മുതലായ ബാറ്ററികളും ബൾബുകളും ടോർച്ചുകളുമായിരുന്നു അടക്കി വാണിരുന്നത്.ബഹുരാഷ്ട്ര കുത്തകയായ യൂണിയൻ കാർബൈഡിന്റെ "എവറെഡി" അത്രത്തോളം രംഗത്തില്ല.ഗൾഫിൽ നിന്നും ഏകദേശം ആറിഞ്ച് നീളമുള്ള കരന്റ് ചാർജ്ജ് ചെയ്യാവുന്ന മഞ്ഞ ടോർച്ചും പിന്നീട് ഒരടി നീളമുള്ള ഒടിക്കാവുന്ന ചുവന്ന ടോർച്ചും രംഗം കയ്യടക്കി.                          
🔷                                                  🔷                                                         

                 
    
♦                                                  ♦
 *F-*      "ഫൈ നോട്ടു വൺ" (501 സോപ്പ്) മാത്രം സോപ്പ് വിപണി കയ്യടിക്കിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു.250 ഗ്രാം വരുന്ന ഒരു സോപ്പ് 1.85 ന് വിറ്റു കൊണ്ടിരിക്കേ വെളിച്ചെണ്ണക്ക് പെട്ടൊന്ന് വില കൂടിയതിന്റെ പേരിൽ ഒരു രൂപാ വർദ്ധിപ്പിച്ച് 2.85 ആക്കി.അതോടു കൂടി 501 ന്റെ കഥ കഴിഞ്ഞു.105,51,601 മുതലായ പേരുകളിൽ ധാരാളം അപരരും ഉണ്ടായിരുന്നു.         
🔷                                                  🔷
                  


♦                                                  ♦    
 *G-*                         
        ഗൾഫിൽ നിന്നും ഒരാൾ നാട്ടിലെത്തിയാൽ അയാളുടെ വീട്ടുകാർക്ക് മാത്രമല്ല കൂട്ടുകാർക്കും നാട്ടുകാർക്കും എല്ലാം സന്തോഷത്തിന്റെ ദിനങ്ങളായിരിക്കും.നിറ കൈകളുമായി വരുന്ന പല ഗൾഫുകാരും കൂട്ടുകാരേയും നാട്ടുകാരേയും അകമഴിഞ്ഞ് സഹായിച്ചിരുന്നു.പലർക്കും അത് വലിയ അനുഗ്രഹവുമായിരുന്നു.                                          🔷                                                  🔷
               


♦                                                  ♦
 *H-*     ഹോട്ടലുകൾ രാത്രി 12 മണി വരേ തുറന്നു പ്രവർത്തിക്കുമായിരുന്നു.പുർച്ചെ മൂന്നു മണിക്ക് തുറക്കുകയും ചെയ്യും.അന്ന് രാത്രി കാലങ്ങളിലൊക്കെ അങ്ങാടികൾ സജീവമായിരുന്നു.നാട്ടിലെ ജനസേവന കേന്ദ്രങ്ങൾ കൂടിയാണ് അന്ന് ഹോട്ടലുകൾ.തൊട്ടടുത്ത ധാരാളം കടകളിലെ ചാവികൾ ഹോട്ടലിൽ ഏൽപ്പിക്കും.ബസ്സു മാർഗ്ഗം ചില്ലറ വല്ലതും വന്നാൽ ഏതെങ്കിലും ഹോട്ടലിൽ ഇറക്കിവെക്കും.ആരോടെങ്കിലും എന്തെങ്കിലും വിഷയം പറയാൻ ഹോട്ടൽ കൗണ്ടറിനെയാണ് തേടൽ. ഇങ്ങനെ അനവധി.           
🔷                                                  🔷
                 


♦                                                  ♦
 *I-*        ഇന്നത്തെപോലെ സെക്കന്റുകൾ കൊണ്ട് അടക്കാൻ കഴിയുന്ന ഷട്ടറുകളും ഷോപ്പുകളുമുണ്ടായിരുന്നില്ല. ഏകദേശം ഒരാൾ നീളവും ഒരടി വീതിയുമുള്ള മരപ്പലക ഓരോന്നോരോന്നായി പത്തുപതിനഞ്ചെണ്ണം പ്രത്യേക ചാലുകളിലൂടെ കയറ്റിവെച്ച് ഓടാമ്പൽ കയറ്റി പൂട്ടുന്ന സിസ്റ്റമായിരുന്നു.തണുപ്പുകാലത്ത് ഈർപ്പം തട്ടി മരപ്പലക വികസിക്കുമ്പോൾ കട അടക്കുക എന്നത് അല്പം മൽപ്പിടുത്തം നടത്തി ചെയ്യേണ്ടുന്ന ഒന്നാണ്.             
🔷                                                  🔷
                        


♦                                                  ♦
 *J-*     ജോലിക്കാരടക്കമുള്ള പലരും സന്ധ്യാസമയത്ത് വീട്ടിലേക്കു മടങ്ങുമ്പോൾ മിക്ക ദിവസങ്ങളിലും ഒരു പാള(,കവുങ്ങിൽ പാള മടക്കി ഈർക്കിൽ കൊണ്ട് തുന്നിയത്)മത്തി ഉണ്ടായിരിക്കും.(5 കിലോയിൽ കുറയാത്ത) മിക്ക വീട്ടിലേയും മുഖ്യ പോഷകാഹാരം മത്തിയായിരിക്കും.ചൊറി രോഗം പിടിക്കും എന്ന് പറഞ്ഞ് അയലയെ രണ്ടാം സ്ഥാനത്തേക്ക് മാറ്റി നിർത്തിയിരുന്നു.                   
🔷                                                  🔷
                 


♦                                                  ♦
 *K-*      കടലെണ്ണ (നിലക്കടലഎണ്ണ)യായിരുന്നു (വെളിച്ചെണ്ണയേക്കാൾ ഈടും വില കുറവും കാരണം)ഹോട്ടലുകളടക്കം മിക്ക പേരും പാചകത്തിനുപയോഗിച്ചിരുന്നത്. 1980 കളിൽ ഇന്തോനേഷ്യയിൽ നിന്നും പാമോയിൽ (പാമോലിൻ) ഇറക്കുമതി ചെയ്തതോടു കൂടിയാണ് പാചകത്തിന് വിവിധ തരം ഓയിലുകൾ ഉപയോഗിക്കാൻ തുടങ്ങിയത്.പിന്നീട് കോട്ടൺ സീഡ്(പരുത്തി കുരു),സോയാബീൻ, സൺഫ്ലവർ മുതലായ എണ്ണകൾ രംഗപ്രവേശനം ചെയ്തു.തൃപ്തികരമല്ലാത്ത മണമുള്ളതിനാൽ കോട്ടൺ സീഡ് വിപണിയിൽ പിടിച്ചു നിന്നില്ല.                         
🔷                                                  🔷
                  


♦                                                  ♦
 *L-*       ലോറി,ബസ്സ് മാർഗ്ഗമായിരുന്നു കോയമ്പത്തൂർ, പാലക്കാട്,കോഴിക്കോട് മുതലായ സ്ഥലങ്ങളിൽ നിന്നും ചരക്കുകൾ വന്നിരുന്നത്. ഇന്നത്തെ പോലെ ഡോർ ഡെലിവറിയോ വടക്കൻ സംസ്ഥാനങ്ങളിൽ നിന്നും നേരിട്ടോ ചരക്കുകൾ വന്നിരുന്നില്ല.                          
🔷                                                  🔷
                            

♦                                                  ♦
 *M-*      മഷി നിറച്ച് എഴുതുന്ന പേനകളായിരുന്നു അന്നുണ്ടായിരുന്നത്.ബ്രില്ല്,ന്യൂരിറ്റ് തുടങ്ങിയ ബ്രാൻഡഡ് മഷികളും ഹീറോ,സ്പീഡ് തുടങ്ങിയ പേനകളും വിപണി കയ്യടക്കിയിരുന്നു.                                
🔷                                                  🔷
                  


♦                                                  ♦
 *N-*      നേവിബ്ലൂ,സിസ്സേർഡ്,പാഷിംഗ്ഷോ തുടങ്ങിയ സിഗരറ്റുകൾ രംഗത്ത് നിറഞ്ഞു നിന്നിരുന്നു.പനാമ,ലൗബേഡ് എന്നിവ പിന്നീട് രംഗപ്രവേശനം ചെയ്തു.ത്രീഫൈവ്(555) സിഗരറ്റ് ഗൾഫുകാരന്റെ ഗർവ്വിന്റെ അടയാളമായിരുന്നു.                             
🔷                                                  🔷
                 



♦                                                  ♦
 *O-*      ഊരകം മലയിൽ നിന്നും പുല്ല് ഓരോരുത്തർക്കും താങ്ങാനാവുന്നത്ര വലിയ കെട്ടുകളാക്കി കിളിനക്കോട്,കാപ്പിൽ,കണ്ണംചാൽ കുണ്ട് വഴി വേങ്ങരയിലേക്ക് ചുമന്നു കൊണ്ടു വന്നിരുന്ന സ്ത്രീകളും പുരുഷന്മാരുമുണ്ടായിരുന്നു.കന്നുടമകൾ ഓരോ കെട്ടിനും വിലപേശി വാങ്ങി വീടുകളിൽ കൊണ്ടുപോയി കന്നുകൾക്ക് കൊടുക്കും.                      
🔷                                                  🔷
                  


♦                                                  ♦
 *P-*      പഞ്ചസാരക്ക് ( വൻവില കാരണം) പകരം ശർക്കര ആയിരുന്നു പലരും ഉപയോഗിച്ചിരുന്നത്.ഒരു പലചരക്ക് കടയിൽ മൂന്നുതരം ശർക്കര ഉണ്ടാകും.മഞ്ഞ,ചുവപ്പ്,കറുപ്പ്.മഞ്ഞ പഞ്ചസാരയാണെന്ന് തോന്നിപ്പിക്കുന്ന രൂപത്തിൽ അല്പം സാമ്പത്തികശേഷിയുള്ളവരും ചുവപ്പ് സാധാരണക്കാരും (ചായക്ക് പെട്ടൊന്ന് നിറം കിട്ടാൻ) ഉപയോഗിക്കും."ഐമാൺട്രി" എന്ന പേരിലറിയപ്പെടുന്ന കറുത്ത ശർക്കര ചാരായം വാറ്റാനും ഉപയോഗിച്ചിരുന്നു.ആണി വെല്ലവും കുന്താണി (കരുപ്പെട്ടി,പനംചക്കര)യുമെല്ലാം പ്രത്യേക പലഹാരങ്ങൾക്ക് മാത്രവും. റേഷൻ കടകൾ വഴി പഞ്ചസാര വിതരണം ചെയ്യുന്നുണ്ടെങ്കിലും മിക്കവരും വാങ്ങി മറിച്ചു വിൽക്കലാണ് പതിവ്.ഈ പഞ്ചസാരയാണ് ഹോട്ടലുകൾക്ക് കൊടുത്തിരുന്നത്.                           
🔷                                                  🔷
                     


♦                                                  ♦
 *Q-*     "ഖുസ്റ്റ്യൻ" വന്നാൽ ഉടനടി "ആൻസർ" കൊടുക്കണം, കോൺഗ്രസ് പ്രവർത്തകർ കൂടുതൽ ഉള്ളതുകൊണ്ടാണ് ആ നാടിന് ഗാന്ധിക്കുന്ന് എന്നും അവിടേക്കുള്ള റോഡിന് ഗാന്ധി റോഡ് എന്നും പേരുവന്നതെന്ന്.ധാരാളം ക്ഷീരകർഷകരുള്ള നാട്.രാവിലെ രണ്ടും നാലും പാൽക്യാനുകളുമായി വേങ്ങര ടൗണിലേക്ക് നടന്നുപോയിരുന്ന ധാരാളം പേരുണ്ടായിരുന്നു.ഇന്നും ചിലരെങ്കിലും പഴയ സ്മരണ നിലനിർത്തുന്നുണ്ട്.
🔷                                                  🔷                                                                      

    

♦                                                  ♦
 *R-*     റോഡ് സൗകര്യമില്ലാത്ത ഭൂമിയിലേക്ക് റോഡ് എത്തിച്ചതിന്റെ പ്രതിഫലമായി പത്തു സെന്റ് സ്ഥലം വ്യാപാരി-വ്യവസായി ഏകോപന സമിതി(വേങ്ങര യൂണിറ്റ്)ക്ക് കിട്ടിയതിലാണ് ഇന്നത്തെ വ്യാപാര ഭവൻ സ്ഥിതി ചെയ്യുന്നത്. ബിൽഡിംഗിന് വന്ന ചിലവും പത്തു സെന്റ് സ്ഥലത്തിന്റെ വിലയുടെ മൂല്യത്തിന്റേയും എത്രയോ അധികത്തിന് വ്യാപാരഭവന്റെ ഗ്രൗണ്ട് ഫ്ലോറിലെ ഏതാനും റൂമുകൾ തന്നെ വിൽപ്പന നടത്തി.                                    
🔷                                                  🔷
                  


♦                                                  ♦
 *S-*      സോപ്പിനു പകരം കുറുന്തോട്ടിയും ബാത്ത് റൂമിനു പകരം കുളങ്ങളും തോടുകളും ടോയ്‌ലറ്റിന് പകരം ഒഴിഞ്ഞ മറയുള്ള സ്ഥലങ്ങളും ഹോസ്പ്പിറ്റലിനു പകരം വൈദ്യന്മാരും (ആയുർവേദം) റോഡ് റൈസിനു പകരം കാളപൂട്ടും ആയിരുന്നു.
🔷                                                  🔷                                                    

                  

♦                                                  ♦
  *T-*      തിങ്കളാഴ്ച്ച നടന്നിരുന്ന വേങ്ങര ചന്തയിൽ ചട്ടികളിക്കാരുടെ വിളയാട്ടമായിരുന്നു.റേഷനരി ഉൾപ്പെടെയുള്ള അത്യാവശ്യ വസ്തുക്കൾ വാങ്ങാൻ ചെറിയ കുട്ടികളുടെ കൈയിൽ കൊടുത്തയക്കുന്ന കാശ് ചട്ടി കളിക്കാർ പിടുങ്ങുന്നതിന്റെ പേരിൽ പല സമയങ്ങളിലും അടിപിടി നടക്കാറുണ്ട്.വേങ്ങര നഴ്സിംഗ് ഹോം നടന്നിരുന്ന ഭാഗത്താണ് ചന്തയുടെ ഔദ്യോഗിക സ്ഥാനമെങ്കിലും ഇന്നത്തെ പിക്കപ്പ് സ്റ്റാന്റ് മുതൽ ചന്തയുടെ ആരവം തുടങ്ങും.       
🔷                                                  🔷                                                    

                       

♦                                                  ♦
 *U-*     ഉണക്ക പൂളയും ചുക്കും (ഇഞ്ചി തൊലികളഞ്ഞ് ഉണക്കിയത്) ദിവസവും ലോഡുകണക്കിന് ഇവിടെ നിന്നും കയറ്റി അയച്ചിരുന്നു.ഊരകം മലയിൽ നിന്നും പൂള ചുവടുകളായി എത്തിച്ചിരുന്ന സ്ഥലമായതിനാലാണ് ആ സ്ഥലത്തിന് പൂളാപ്പീസ് എന്ന പേരു വന്നത്.
🔷                                                  🔷                                                      
                   


♦                                                  ♦
 *V-*     വേങ്ങര ടൗണിലുണ്ടായിരുന്ന പോലീസ്സ്റ്റേഷൻ ഏറെക്കാലം കച്ചേരിപ്പടിയിലെ വലിയ ബിൽഡിംഗിൽ പ്രവർത്തിച്ചു. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററും കുറേക്കാലം അവിടെയായിരുന്നു.വേങ്ങര ഭാഗത്തെ ഏറ്റവും വലിയ ബിൽഡിംഗ് അതായിരുന്നു.
🔷                                                  🔷                                                       

                   


♦                                                  ♦
 *W-*    വൈകുന്നേരം ജോലി കഴിഞ്ഞ് കുളിച്ച് പിറ്റേന്നത്തേക്കുള്ള  ഒന്നോ രണ്ടോ ലിറ്റർ അരിയും(അരി അളക്കുന്ന കാലഘട്ടം ഒരു ലിറ്റർ അരി ഏകദേശം 750 ഗ്രാം) അത്യാവശ്യം ചില്ലറ സാധനങ്ങളും വാങ്ങിയിട്ടായിരിക്കും അധിക തൊഴിലാളികളും വീട്ടിലേക്ക് പോയിരുന്നത്.വർഷകാലത്ത് തൊപ്പിക്കട ചൂടിയ പലരും വിറക്കുന്ന നിലയിലായിരിക്കും.        
🔷                                                  🔷



♦                                                  ♦ 
 *X-*     'X'rsise (എക്സർസൈസ്) നു വേണ്ടി പ്രത്യേക സമയം ആർക്കും കണ്ടെത്തേണ്ടി വന്നിരുന്നില്ല. വീടുകളിൽ വാഹനമുണ്ടായിരുന്നില്ല. മിക്ക സ്ഥലങ്ങളിലേക്കും നടന്നു പോകും.ഈ ലേഖകൻ 13 മിനിറ്റ് കൊണ്ടായിരുന്നു ഗാന്ധിക്കുന്നിലെ വീട്ടിൽനിന്നും വേങ്ങരയിലെ ഷോപ്പിലേക്ക് തോടും പാടവും കുന്നും താണ്ടി എത്തിയിരുന്നത്.
🔷                                                  🔷                                                       

       

♦                                                  ♦
 *Y-*    യുവത്വത്തിലേക്ക് കാലെടുത്തു വെക്കും മുമ്പ് തന്നെ പലരും നാലും അഞ്ചും വയസ്സിലധികമുള്ള 18 വയസ്സിന്റേയും 21 വയസ്സിന്റേ പാസ്പോർട്ട് ഗൾഫിലേക്ക് പോകാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.പിന്നെ "N.O.C" കാത്തൊരു നിൽപ്പാണ്."N.O.C" പിന്നീട് "വീസ"യായും
പിന്നീട് "പേപ്പർ" ആയും കാലം മാറുന്നതോടൊപ്പം പെരിലും മാറ്റം വന്നു. 
🔷                                                  🔷                                                       

                  


♦                                                  ♦
 *Z-*     "Z" വരേയുള്ള മുഴുവൻ വേങ്ങര ടൗണുമായി ബന്ധപ്പെട്ട ആളുകളും "ടോയ്ലറ്റ്" ആവശ്യമായി വന്നാൽ ഉപയോഗിച്ചിരുന്നത് പുത്തൻ പള്ളി പരിസരത്തെ കാടുമൂടിയ പാറപ്പുറം മുതലായ സ്ഥലങ്ങളായിരുന്നു.ടൗണിന്റെ വടക്കുഭാഗം ഏതാനും ചിനകൾ (വെള്ളക്കെട്ട്)അടങ്ങിയ പാറപ്പുറവും തെക്ക് ഭാഗം ഇഞ്ചി,പൂള മുതലായ കൃഷി സ്ഥലങ്ങളുമായിരുന്നു.       
🔷                                                  🔷   
               
*എല്ലാ വേങ്ങരയിലുള്ളവർക്കും എത്തിക്കുക*     
                                                              🔷      ♦     🔷      ♦      🔷

അഭിപ്രായങ്ങള്‍

മറ്റു വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

ഇന്നത്തെ UDF ന്റെയും LDF ന്റെയും LIVE റോഡ് ഷോ കാണാം

വീഡിയോ പ്ലേ ആവുന്നില്ലകിൽ ഡെസ്ക്ക് ടോപ് മോഡിൽ വെബ്സൈറ്റ് തുറക്കുക അതിന്ന് വലത് സൈഡിലെ 3 പുള്ളികൾ ക്ലിക്ക് ചെയുക അപ്പോൾ തുറന്ന് വരുന്ന പേജിൽ ഡെസ്ക്ക് ടോപ്പ് മോഡിൽ ടിക്ക് ചെയ്യുക

കക്കാടംപുറത്ത് അതിഥി തൊഴിലാളിയുടെ ദുരൂഹ മരണം; പാൻക്രിയാസ് പൊട്ടി രക്തം പുറത്തേക്ക് വന്നു;

കക്കാടംപുറത്ത് അതിഥി തൊഴിലാളിയുടെ ദുരൂഹ മരണം; പാൻക്രിയാസ് പൊട്ടി രക്തം പുറത്തേക്ക് വന്നു; അമിത മദ്യപാനം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വേങ്ങര കക്കാടംപുറത്ത് അതിഥി തൊഴിലാളിയുടെ ദുരൂഹ മരണം അമിത മദ്യപാനം മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഒറീസ സ്വദേശി രാംചന്ദ് പൂജാരി (55) ആണ് മരിച്ചത്. അളവില്‍ കൂടുതല്‍ മദ്യം ശരീരത്തില്‍ ഉണ്ടായിരുന്നു. അമിതമദ്യപാനം മൂലം പാൻക്രിയാസ് പൊട്ടി രക്തം പുറത്തേക്ക് വന്നതാണ് മരണകാരണം. എആർ നഗറിൽ ഇന്നലെ പുലർച്ചെയാണ് സംഭവം പുറത്തറിഞ്ഞത്. തൊട്ടടുത്ത മുറിയിൽ താമസിക്കുന്നവരുമായാണ് സംഘർഷം ഉണ്ടായത്. മദ്യലഹരിയിൽ ആയിരുന്നെന്ന് സംശയിക്കുന്നു. അടുത്ത മുറിയിൽ താമസിക്കുന്ന ഇയാളുടെ ബന്ധുക്കൾ കൂടിയായ 2 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

കടലുണ്ടി പുഴയിൽ കക്ക വാരാൻ പോയ ആൾ പുഴയിൽ മുങ്ങി മരിച്ചു.

മൂന്നിയൂർ:മൂന്നിയൂർ കുന്നത്ത് പറമ്പിൽ പുഴയിൽ കക്ക വാരാൻ പോയ ആൾ പുഴയിൽ മുങ്ങി മരിച്ചു. കടലൂണ്ടി പുഴ മണലേപ്പാടം എന്ന സ്ഥലത്താണ് കക്ക വാരുന്നതിനിടെ മൂന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശി പരേതനായ പുള്ളാടൻ രായിമിന്റെ മകൻ  ചുഴലി താമസക്കാരക്കാരനുമായ പുള്ളാടൻ സൈതലവി ( 56 ) ആണ് മുങ്ങിമരിച്ചത്. ഇന്ന് രാവിലെ 11 മണിക്കാണ് സംഭവം. കൂടെ കക്ക വാരാൻ ഉണ്ടായിരുന്ന സുഹ്രുത്ത് സൈതലവിയെ കാണാതായതിനെ തുടർന്നാണ് മുങ്ങി താഴ്ന്ന വിവരം അറിയുന്നത്. നല്ല ആഴമുള്ള സ്ഥലത്ത് നിന്ന് നാട്ടുകാരും ഫയർഫോഴ്സും നടത്തിയ തിരച്ചിലിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. സൗദി ജിസാനിൽ ജോലി ചെയ്യുന്ന സൈതലവി ഒരു മാസം മുമ്പാണ് അവധിക്ക് നാട്ടിൽ വന്നത്. അവധി കഴിഞ്ഞ് പത്ത് ദിവസത്തിനുള്ളിൽ തിരിച്ച് പോവാനിരിക്കുകയായിരുന്നു. ഭാര്യ: ജമീല. മക്കൾ  സുമയ്യ, ഷാഹിന, ശബീറലി . മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നടപടിക്രമങ്ങൾക്ക് ശേഷം കളത്തിങ്ങൽ പാറ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

മൈസൂർ വെച്ച് ഇന്നലെ ഉണ്ടായ കാർ അപകടത്തിൽ മരണം രണ്ടായി.

മൈസൂരിൽ ഉണ്ടായ കാറപകടം: മരണം രണ്ടായി : ചികിത്സയിൽ കഴിഞ്ഞിരുന്ന കാടപ്പടി സ്വദേശിയായ യുവാവും മരണത്തിന് കീഴടങ്ങി` ചികിത്സയിൽ കഴിഞ്ഞിരുന്ന പെരുവള്ളൂർ കാടപ്പടി സ്വദേശി KP കോയ എന്നവരുടെ മകൻ ഷബീബും (20) മരണത്തിനു കീഴടങ്ങി. കാടപ്പടി സ്വദേശി ഗഫൂറിൻ്റെ മകൻ ഫാഹിദ് (21) അപകട സ്ഥലത്ത് വെച്ച് തന്നെ ഇന്നലെ മരണപെട്ടിരുന്നു. കാടപ്പടിയിൽ നിന്നും രണ്ട് കാറുകളിലായി നാട്ടുകാരും സുഹൃത്തുക്കളുമായ 11 ആളുകളാണ് ഇന്നലെ പുലർച്ചെ വിനോദയാത്ര പുറപ്പെട്ടത്. ഇതിൽ യാത്രക്കിടെ ഒരു കാർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ തൊട്ടടുത്ത ജയേസസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഫാഹിദ് അപകട സ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. അപകട സമയത്ത് കാറിൽ ഉണ്ടായിരുന്ന മറ്റ് 4പേരുടെ പരിക്ക് സാരമുള്ളതല്ല. മൈസൂർ KMCC പ്രവർത്തകരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ നടന്നുവരികയാണ്. കർണാടക ഉപമുഖ്യമന്ത്രി DK ശിവകുമാറിന്റെ ഓഫീസിൽ നിന്നുള്ള ഇടപെടൽ കൊണ്ട് മറ്റ് നടപടികൾ വേഗത്തൽ നടന്ന് വരുന്നു. പോലീസ് ഇൻക്സ്റ്റ് നടപടി ക്രമങ്ങൾ പൂർത്തിയാൽ ഉടനെ മൃതദേഹങ്ങൾ ഇന്ന് പകൽ നാട്ടിലേക്ക് കൊണ്ട് വരും.

നാഗാലാന്‍ഡിലെ ആറ് ജില്ലകളില്‍ പൂജ്യം ശതമാനം പോളിങ്;

കൊഹിമ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കിഴക്കന്‍ നാഗാലാന്‍ഡില്‍ ആറ് ജില്ലകളില്‍ രേഖപ്പെടുത്തിയത് പൂജ്യം ശതമാനം പോളിങ്. മോദി സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു വോട്ടര്‍മാരുടെ തെരഞ്ഞെടുപ്പ് ബഹിഷ്‌കരണം. ഈസ്‌റ്റേണ്‍ നാഗാലന്‍ഡ് പീപ്പിള്‍ ഓര്‍ഗനൈസേഷനാണ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തത്. തെരഞ്ഞെടുപ്പ് പ്രക്രിയ തടസ്സപ്പെടുത്തിയതിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഈസ്‌റ്റേണ്‍ നാഗാലന്‍ഡ് പീപ്പിള്‍ ഓര്‍ഗനൈസേഷന് നോട്ടീസ് അയച്ചു. വോട്ടര്‍മാരുടെ സ്വതന്ത്രവിനിയോഗത്തില്‍ അനാവശ്യ ഇടപെടല്‍ നടത്തിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. സംഘടനക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയതായും കമ്മീഷന്‍ അറിയിച്ചു. ഇത് വോട്ടര്‍മാര്‍ സ്വയം എടുത്ത തീരുമാനമാണെന്നും തെരഞ്ഞെടുപ്പില്‍ ഒരുതരത്തിലുള്ള അനാവശ്യ ഇടപെടലും നടത്തിയിട്ടില്ലാത്തതിനാല്‍ 172 സി പ്രകാരമുള്ള നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്നും സംഘടന അറിയിച്ചു. കിഴക്കന്‍ മേഖലയിലെ ഏഴ് ഗോത്രവര്‍ഗ സംഘടനകളുടെ ഉന്നത ബോഡിയാണ് ഈസ്റ്റേണ്‍ നാഗാലാന്‍ഡ് പീപ്പിള്‍സ് ഓര്‍ഗനൈസേഷന്‍. പ്രത്യക സംസ്ഥാനമെന്ന ആവശ്യമുന്നയിച്ചാണ് തെരഞ്

കൂടുതൽ വാർത്തകൾ

ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം

ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്‌സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്‌സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്‌സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

സൂര്യാഘാതം;- ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു

സൂര്യാഘാതമേറ്റു ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു. തിരുമേനിയിൽ ടെയിലറിങ് ഷോപ്പ് നടത്തുന്ന കരുവൻചാൽ പള്ളിക്കവല സ്വദേശി മണ്ഡപത്തിൽ എം.ഡി. രാമചന്ദ്രൻ (ദാസൻ -58) ആണു സൂര്യാഘാതമേറ്റത്. രാമചന്ദ്രൻ്റെ ഇരുകാലുകൾക്കുമാണു പൊള്ളലേറ്റത്. പൊള്ളി കുമളിച്ച കാൽപാദവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാസൻ്റെ ഇരു കാൽപ്പാദത്തിലേയും തൊലി നീക്കം ചെയ്തു. രാവിലെ വീട്ടിൽ നിന്നു ഷോപ്പിലേക്ക് ബസിൽ പോയ ദാസൻ ബസിലിറങ്ങി നടന്നു പോകുന്നതിനിടെയാണു സൂര്യാഘാതമേറ്റത്. കാലിൽ ചെരിപ്പ് ഉണ്ടായിരുന്നില്ല. 2024 ഏപ്രിൽ 02 തിരൂർ പുറത്തൂരിൽ എട്ട് വയസുകാരിക്ക് സൂര്യാഘാതമേറ്റു . തിരൂർ പുറത്തുർ ഉണ്ടപ്പടി സ്വദേശി ഫിറോസിന്റെ മകൾ ഫബന (8) ക്കാണ് തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ സൂര്യാഘാതമേറ്റത്. വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ശരീരത്തിൽ നീറ്റലും വേദനയും അനുഭവപ്പെട്ട കുട്ടി വീട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് പരിശോധിച്ചപ്പോഴാണ് ദേഹത്ത് പൊള്ളലേറ്റതുപോലുള്ള പാടുകൾ കണ്ടത്. ഉടൻ ആശുപത്രിപ്പടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ച് ചികിത്സ നൽകി.

വേങ്ങര അബ്ദുറഹ്മാൻ എന്ന ഇപ്പു കൊലപാതകം മകൻ അറസ്റ്റിൽ

വേങ്ങരയിൽ 75-കാരന്റെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ മലപ്പുറം: വേങ്ങരയില്‍ 75-കാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. വേങ്ങര സ്വദേശി മുഹമ്മദ് അൻവർ (50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് വേങ്ങര സ്വദേശി കരുവേപ്പില്‍ അബ്ദുറഹ്മാനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകൻ മുഹമ്മദ് അൻവർ കഴുത്ത് ഞെരിച്ച്‌ കൊന്നതാണെന്ന് പൊലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം കുളത്തിലിടുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. *വേങ്ങരയിൽ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ട അബ്‌ദുറഹ്മാന്റെ മരണം കൊലപാതകം ;  മകൻ അറസ്റ്റിൽ*  2024 ഏപ്രചൊവ്വ  സംഭവം നടന്നത് ആറു മാസം മുമ്പ്  വേങ്ങര കൊട്ടേക്കാട്ട് കരുവേപ്പിൽ വീട്ടിൽ മൊയ്‌തീൻ മകൻ അബ്‌ദുറഹിമാന്റെ(75) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.  സംഭവവുമായി ബന്ധപ്പെട്ട് മകൻ മുഹമ്മദ് അൻവറിനെ പോലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ വർഷം ആഗസ്ത് 18നാണ് വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ  അബ്ദുറഹിമാൻ്റെ മൃത ദേഹം കണ്ടത്. മരണത്തിൽ സംശയം തോന്നിയ പോ

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

കൊണ്ടോട്ടി ഇഎംഇഎ കോളേജ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്..! കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ലാറ്റിൽ ബികോം വിദ്യാർഥി മരിച്ച നിലയിൽ. ആത്മഹത്യയെന്നു പ്രാഥമിക നിഗമനം. കൊണ്ടോട്ടി ഇഎംഇഎ കോളജിൽ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ മൂന്നാം വർഷ വിദ്യാർഥിയായ എറണാകുളം കോതമംഗലം സ്വദേശി വസുദേവ് (20) ആണു മരിച്ചത്. ഇന്നു രാവിലെ ഫ്ലാറ്റിൽ എത്തിയപ്പോൾ ആണ് വാസുദേവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മറ്റൊരു കോളേജിൽ പഠിക്കുന്ന ഇക്ബാൽ എന്ന വിദ്യാർഥിയും വസുദേവും കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ളാറ്റിൽ ഒന്നിച്ചാണു താമസം. ഇക്ബാൽ ഇന്നലെ താമസിക്കാൻ എത്തിയിരുന്നില്ല.  കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ തുടങ്ങി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ♦️ (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്; തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടി; രക്തം വാർന്ന് മരണം..! വണ്ടൂർ തിരുവാലിയിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊല്ലാൻ കാരണം കോഴിയിറച്ചി വാങ്ങാത്തതെന്ന് എഫ്.ഐ.ആർ. ഇന്നലെയാണ് 52കാരി സൽമത്തിനെ മരുമകൻ സമീർ വെട്ടിക്കൊന്നത്. തെങ്ങുകയറ്റ തൊഴിലാളിയായ സമീർ ഇന്നലെ ജോലി കഴിഞ്ഞ് വന്നയുടൻ കോഴിക്കറി ചോദിച്ചു. കോഴിയിറച്ചി വാങ്ങിയിട്ടില്ലെന്ന് പറഞ്ഞതോടെ മുറ്റത്ത് പാത്രം കഴുകുകയായിരുന്ന ഭാര്യാമാതാവ് സൽമത്തിനെ ആക്രമിക്കുകയായിരുന്നു. തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടിയതിനാൽ രക്തംവാർന്നാണ് സൽമത്തിന്റെ മരണം. മദ്യപിച്ചെത്തുന്ന സമീർ സ്ഥിരമായി ഭാര്യ സജ്‌നയേയും ഭാര്യാമാതാവിനെയും മർദിക്കാറുണ്ട്. സമീറിന് എതിരെ നിരവധി കേസുകളുമുണ്ട്. ഇന്നലെ അറസ്റ്റിലായ പ്രതി ജയിലിലാണ്. പ്രദേശത്തെ കുടുംബക്ഷേത്രത്തിലെ ഉത്സവ പരിപാടികളുടെ ബഹളത്തിനിടെയാണ് നാടിനെ നടുക്കിയ സംഭവം. മദ്യത്തിനും കഞ്ചാവിനും അടിമയായ സമീർ കുടുംബവുമായി വഴക്കിടുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും പതിവാണ്. 14 വർഷം മുമ്പ് കൊണ്ടോട്ടി ഓമ

ഇന്ന് സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു. ഈ പോസ്റ്റിലുള്ള വിഡിയോ പ്ലേ ചെയ്താല്‍ സൂര്യഗ്രഹണം തല്‍സമയം കാണാനാകും. ഇന്ത്യന്‍ സമയം ഇന്നു (ഏപ്രില്‍ 8) രാത്രി10.30 മുതല്‍ ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 വരെ ആണ് ലൈവ് ടെലികാസ്റ്റ്.

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ