ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

അല്പം വേങ്ങര ചരിത്രം അറിയാം

   A- അനേകം ബീഡിത്തൊഴിലാളികളുള്ള നാടായിരുന്നു വേങ്ങര.ചന്ദ്രികാബീഡി, വൈദ്യാർഗ്ലോറിബീഡി, ഫക്കീർ ഫോട്ടോ ബീഡി തുടങ്ങിയ ബ്രാൻഡഡ് ബീഡികളും ബീഡി തെറുപ്പുക്കാരന്റെ പേരിലറിയപ്പെടുന്ന അനൗദ്യോഗിക ബ്രാന്റ് ബീഡികളും ധാരാളമുണ്ടായിരുന്നു.ആരോഗ്യത്തെ ക്രമേണ ക്രമേണ കാർന്നു തിന്നുന്ന ജോലിയാണ് ബീഡിതെറുപ്പ്.                                  
🔷                                                  🔷
    


♦                                                  ♦
 *B-*       ബസ്സുള്ള സ്ഥലങ്ങളിൽ നിന്നുപോലും അധികപേരും കാൽനടയായിട്ടാണ് വേങ്ങര ചന്തയിലേക്ക് വന്നിരുന്നത്.ഒരു കുട്ടയും ഒരു കുട്ടിയും ഒരു കുപ്പിയും(എണ്ണക്ക്) കോഴി, കോഴിമുട്ട,വെറ്റില,കശുവണ്ടി, കുരുമുളക് മുതലായ കാർഷിക വിഭവങ്ങളുമടക്കമാണ് അധിക പേരുടേയും "ചന്തക്ക് പോക്ക്".                                             
🔷                                                  🔷                                                        


♦                                                  ♦
 *C-*       ചെറുതും വലുതുമായ പല തരം കൃഷികളും നാട്ടിലുണ്ടായിരുന്നു.എള്ള്, നിലക്കടല(കപ്പലണ്ടി)രാഗി(മുത്താറി),മഞ്ഞൾ, വെറ്റില മുതലായവ ഇന്നുള്ള തെങ്ങ്,കവുങ്ങ്,നെല്ല്,പൂള മുതലായവക്ക് പുറമേ കൃഷിചെയ്തിരുന്നു.വീട്ടുവളപ്പിൽ ഏതാനും വാഴകൾ ഉള്ളതല്ലാതെ ഇന്നത്തെപോലെ വ്യാപകമായ രൂപത്തിൽ വാഴകൃഷി അന്നുണ്ടായിരുന്നില്ല.കുരുമുളകും കശുവണ്ടിയും മിക്ക വീട്ടുവളപ്പിലും ഉണ്ടാകുമായിരുന്നു.                                                                      
🔷                                                  🔷


♦                                                  ♦    
 *D-*      ദിനപത്രം പ്രത്യേക വലുപ്പത്തിൽ വെട്ടിയെടുത്ത് മൈദ കൊണ്ടുണ്ടാക്കിയ പശ തേച്ചൊട്ടിച്ച് ഉണ്ടാക്കുന്ന കവറുകളായിരുന്നു പലചരക്ക് സാധനങ്ങൾ പാക്ക് ചെയ്യാൻ ഉപയോഗിച്ചിരുന്നത്. എണ്ണ പോലുള്ളവക്ക് കുപ്പിയും.ഇറച്ചി,മീൻ, മുതലായവക്ക് തേക്കിന്റെ ഇലകളും. 1990 കളിലാണ് പ്ലാസ്റ്റിക് കീശകൾ മുഴുവൻ മേഖലകളും കയ്യടക്കിയത്.                            
🔷                                                  🔷              

♦                                                  ♦    
 *E-*      എസ്റ്റ്രേലാ, ജീപ്പ്, തോഷിബാ ആനന്ദ് മുതലായ ബാറ്ററികളും ബൾബുകളും ടോർച്ചുകളുമായിരുന്നു അടക്കി വാണിരുന്നത്.ബഹുരാഷ്ട്ര കുത്തകയായ യൂണിയൻ കാർബൈഡിന്റെ "എവറെഡി" അത്രത്തോളം രംഗത്തില്ല.ഗൾഫിൽ നിന്നും ഏകദേശം ആറിഞ്ച് നീളമുള്ള കരന്റ് ചാർജ്ജ് ചെയ്യാവുന്ന മഞ്ഞ ടോർച്ചും പിന്നീട് ഒരടി നീളമുള്ള ഒടിക്കാവുന്ന ചുവന്ന ടോർച്ചും രംഗം കയ്യടക്കി.                          
🔷                                                  🔷                                                         

                 
    
♦                                                  ♦
 *F-*      "ഫൈ നോട്ടു വൺ" (501 സോപ്പ്) മാത്രം സോപ്പ് വിപണി കയ്യടിക്കിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു.250 ഗ്രാം വരുന്ന ഒരു സോപ്പ് 1.85 ന് വിറ്റു കൊണ്ടിരിക്കേ വെളിച്ചെണ്ണക്ക് പെട്ടൊന്ന് വില കൂടിയതിന്റെ പേരിൽ ഒരു രൂപാ വർദ്ധിപ്പിച്ച് 2.85 ആക്കി.അതോടു കൂടി 501 ന്റെ കഥ കഴിഞ്ഞു.105,51,601 മുതലായ പേരുകളിൽ ധാരാളം അപരരും ഉണ്ടായിരുന്നു.         
🔷                                                  🔷
                  


♦                                                  ♦    
 *G-*                         
        ഗൾഫിൽ നിന്നും ഒരാൾ നാട്ടിലെത്തിയാൽ അയാളുടെ വീട്ടുകാർക്ക് മാത്രമല്ല കൂട്ടുകാർക്കും നാട്ടുകാർക്കും എല്ലാം സന്തോഷത്തിന്റെ ദിനങ്ങളായിരിക്കും.നിറ കൈകളുമായി വരുന്ന പല ഗൾഫുകാരും കൂട്ടുകാരേയും നാട്ടുകാരേയും അകമഴിഞ്ഞ് സഹായിച്ചിരുന്നു.പലർക്കും അത് വലിയ അനുഗ്രഹവുമായിരുന്നു.                                          🔷                                                  🔷
               


♦                                                  ♦
 *H-*     ഹോട്ടലുകൾ രാത്രി 12 മണി വരേ തുറന്നു പ്രവർത്തിക്കുമായിരുന്നു.പുർച്ചെ മൂന്നു മണിക്ക് തുറക്കുകയും ചെയ്യും.അന്ന് രാത്രി കാലങ്ങളിലൊക്കെ അങ്ങാടികൾ സജീവമായിരുന്നു.നാട്ടിലെ ജനസേവന കേന്ദ്രങ്ങൾ കൂടിയാണ് അന്ന് ഹോട്ടലുകൾ.തൊട്ടടുത്ത ധാരാളം കടകളിലെ ചാവികൾ ഹോട്ടലിൽ ഏൽപ്പിക്കും.ബസ്സു മാർഗ്ഗം ചില്ലറ വല്ലതും വന്നാൽ ഏതെങ്കിലും ഹോട്ടലിൽ ഇറക്കിവെക്കും.ആരോടെങ്കിലും എന്തെങ്കിലും വിഷയം പറയാൻ ഹോട്ടൽ കൗണ്ടറിനെയാണ് തേടൽ. ഇങ്ങനെ അനവധി.           
🔷                                                  🔷
                 


♦                                                  ♦
 *I-*        ഇന്നത്തെപോലെ സെക്കന്റുകൾ കൊണ്ട് അടക്കാൻ കഴിയുന്ന ഷട്ടറുകളും ഷോപ്പുകളുമുണ്ടായിരുന്നില്ല. ഏകദേശം ഒരാൾ നീളവും ഒരടി വീതിയുമുള്ള മരപ്പലക ഓരോന്നോരോന്നായി പത്തുപതിനഞ്ചെണ്ണം പ്രത്യേക ചാലുകളിലൂടെ കയറ്റിവെച്ച് ഓടാമ്പൽ കയറ്റി പൂട്ടുന്ന സിസ്റ്റമായിരുന്നു.തണുപ്പുകാലത്ത് ഈർപ്പം തട്ടി മരപ്പലക വികസിക്കുമ്പോൾ കട അടക്കുക എന്നത് അല്പം മൽപ്പിടുത്തം നടത്തി ചെയ്യേണ്ടുന്ന ഒന്നാണ്.             
🔷                                                  🔷
                        


♦                                                  ♦
 *J-*     ജോലിക്കാരടക്കമുള്ള പലരും സന്ധ്യാസമയത്ത് വീട്ടിലേക്കു മടങ്ങുമ്പോൾ മിക്ക ദിവസങ്ങളിലും ഒരു പാള(,കവുങ്ങിൽ പാള മടക്കി ഈർക്കിൽ കൊണ്ട് തുന്നിയത്)മത്തി ഉണ്ടായിരിക്കും.(5 കിലോയിൽ കുറയാത്ത) മിക്ക വീട്ടിലേയും മുഖ്യ പോഷകാഹാരം മത്തിയായിരിക്കും.ചൊറി രോഗം പിടിക്കും എന്ന് പറഞ്ഞ് അയലയെ രണ്ടാം സ്ഥാനത്തേക്ക് മാറ്റി നിർത്തിയിരുന്നു.                   
🔷                                                  🔷
                 


♦                                                  ♦
 *K-*      കടലെണ്ണ (നിലക്കടലഎണ്ണ)യായിരുന്നു (വെളിച്ചെണ്ണയേക്കാൾ ഈടും വില കുറവും കാരണം)ഹോട്ടലുകളടക്കം മിക്ക പേരും പാചകത്തിനുപയോഗിച്ചിരുന്നത്. 1980 കളിൽ ഇന്തോനേഷ്യയിൽ നിന്നും പാമോയിൽ (പാമോലിൻ) ഇറക്കുമതി ചെയ്തതോടു കൂടിയാണ് പാചകത്തിന് വിവിധ തരം ഓയിലുകൾ ഉപയോഗിക്കാൻ തുടങ്ങിയത്.പിന്നീട് കോട്ടൺ സീഡ്(പരുത്തി കുരു),സോയാബീൻ, സൺഫ്ലവർ മുതലായ എണ്ണകൾ രംഗപ്രവേശനം ചെയ്തു.തൃപ്തികരമല്ലാത്ത മണമുള്ളതിനാൽ കോട്ടൺ സീഡ് വിപണിയിൽ പിടിച്ചു നിന്നില്ല.                         
🔷                                                  🔷
                  


♦                                                  ♦
 *L-*       ലോറി,ബസ്സ് മാർഗ്ഗമായിരുന്നു കോയമ്പത്തൂർ, പാലക്കാട്,കോഴിക്കോട് മുതലായ സ്ഥലങ്ങളിൽ നിന്നും ചരക്കുകൾ വന്നിരുന്നത്. ഇന്നത്തെ പോലെ ഡോർ ഡെലിവറിയോ വടക്കൻ സംസ്ഥാനങ്ങളിൽ നിന്നും നേരിട്ടോ ചരക്കുകൾ വന്നിരുന്നില്ല.                          
🔷                                                  🔷
                            

♦                                                  ♦
 *M-*      മഷി നിറച്ച് എഴുതുന്ന പേനകളായിരുന്നു അന്നുണ്ടായിരുന്നത്.ബ്രില്ല്,ന്യൂരിറ്റ് തുടങ്ങിയ ബ്രാൻഡഡ് മഷികളും ഹീറോ,സ്പീഡ് തുടങ്ങിയ പേനകളും വിപണി കയ്യടക്കിയിരുന്നു.                                
🔷                                                  🔷
                  


♦                                                  ♦
 *N-*      നേവിബ്ലൂ,സിസ്സേർഡ്,പാഷിംഗ്ഷോ തുടങ്ങിയ സിഗരറ്റുകൾ രംഗത്ത് നിറഞ്ഞു നിന്നിരുന്നു.പനാമ,ലൗബേഡ് എന്നിവ പിന്നീട് രംഗപ്രവേശനം ചെയ്തു.ത്രീഫൈവ്(555) സിഗരറ്റ് ഗൾഫുകാരന്റെ ഗർവ്വിന്റെ അടയാളമായിരുന്നു.                             
🔷                                                  🔷
                 



♦                                                  ♦
 *O-*      ഊരകം മലയിൽ നിന്നും പുല്ല് ഓരോരുത്തർക്കും താങ്ങാനാവുന്നത്ര വലിയ കെട്ടുകളാക്കി കിളിനക്കോട്,കാപ്പിൽ,കണ്ണംചാൽ കുണ്ട് വഴി വേങ്ങരയിലേക്ക് ചുമന്നു കൊണ്ടു വന്നിരുന്ന സ്ത്രീകളും പുരുഷന്മാരുമുണ്ടായിരുന്നു.കന്നുടമകൾ ഓരോ കെട്ടിനും വിലപേശി വാങ്ങി വീടുകളിൽ കൊണ്ടുപോയി കന്നുകൾക്ക് കൊടുക്കും.                      
🔷                                                  🔷
                  


♦                                                  ♦
 *P-*      പഞ്ചസാരക്ക് ( വൻവില കാരണം) പകരം ശർക്കര ആയിരുന്നു പലരും ഉപയോഗിച്ചിരുന്നത്.ഒരു പലചരക്ക് കടയിൽ മൂന്നുതരം ശർക്കര ഉണ്ടാകും.മഞ്ഞ,ചുവപ്പ്,കറുപ്പ്.മഞ്ഞ പഞ്ചസാരയാണെന്ന് തോന്നിപ്പിക്കുന്ന രൂപത്തിൽ അല്പം സാമ്പത്തികശേഷിയുള്ളവരും ചുവപ്പ് സാധാരണക്കാരും (ചായക്ക് പെട്ടൊന്ന് നിറം കിട്ടാൻ) ഉപയോഗിക്കും."ഐമാൺട്രി" എന്ന പേരിലറിയപ്പെടുന്ന കറുത്ത ശർക്കര ചാരായം വാറ്റാനും ഉപയോഗിച്ചിരുന്നു.ആണി വെല്ലവും കുന്താണി (കരുപ്പെട്ടി,പനംചക്കര)യുമെല്ലാം പ്രത്യേക പലഹാരങ്ങൾക്ക് മാത്രവും. റേഷൻ കടകൾ വഴി പഞ്ചസാര വിതരണം ചെയ്യുന്നുണ്ടെങ്കിലും മിക്കവരും വാങ്ങി മറിച്ചു വിൽക്കലാണ് പതിവ്.ഈ പഞ്ചസാരയാണ് ഹോട്ടലുകൾക്ക് കൊടുത്തിരുന്നത്.                           
🔷                                                  🔷
                     


♦                                                  ♦
 *Q-*     "ഖുസ്റ്റ്യൻ" വന്നാൽ ഉടനടി "ആൻസർ" കൊടുക്കണം, കോൺഗ്രസ് പ്രവർത്തകർ കൂടുതൽ ഉള്ളതുകൊണ്ടാണ് ആ നാടിന് ഗാന്ധിക്കുന്ന് എന്നും അവിടേക്കുള്ള റോഡിന് ഗാന്ധി റോഡ് എന്നും പേരുവന്നതെന്ന്.ധാരാളം ക്ഷീരകർഷകരുള്ള നാട്.രാവിലെ രണ്ടും നാലും പാൽക്യാനുകളുമായി വേങ്ങര ടൗണിലേക്ക് നടന്നുപോയിരുന്ന ധാരാളം പേരുണ്ടായിരുന്നു.ഇന്നും ചിലരെങ്കിലും പഴയ സ്മരണ നിലനിർത്തുന്നുണ്ട്.
🔷                                                  🔷                                                                      

    

♦                                                  ♦
 *R-*     റോഡ് സൗകര്യമില്ലാത്ത ഭൂമിയിലേക്ക് റോഡ് എത്തിച്ചതിന്റെ പ്രതിഫലമായി പത്തു സെന്റ് സ്ഥലം വ്യാപാരി-വ്യവസായി ഏകോപന സമിതി(വേങ്ങര യൂണിറ്റ്)ക്ക് കിട്ടിയതിലാണ് ഇന്നത്തെ വ്യാപാര ഭവൻ സ്ഥിതി ചെയ്യുന്നത്. ബിൽഡിംഗിന് വന്ന ചിലവും പത്തു സെന്റ് സ്ഥലത്തിന്റെ വിലയുടെ മൂല്യത്തിന്റേയും എത്രയോ അധികത്തിന് വ്യാപാരഭവന്റെ ഗ്രൗണ്ട് ഫ്ലോറിലെ ഏതാനും റൂമുകൾ തന്നെ വിൽപ്പന നടത്തി.                                    
🔷                                                  🔷
                  


♦                                                  ♦
 *S-*      സോപ്പിനു പകരം കുറുന്തോട്ടിയും ബാത്ത് റൂമിനു പകരം കുളങ്ങളും തോടുകളും ടോയ്‌ലറ്റിന് പകരം ഒഴിഞ്ഞ മറയുള്ള സ്ഥലങ്ങളും ഹോസ്പ്പിറ്റലിനു പകരം വൈദ്യന്മാരും (ആയുർവേദം) റോഡ് റൈസിനു പകരം കാളപൂട്ടും ആയിരുന്നു.
🔷                                                  🔷                                                    

                  

♦                                                  ♦
  *T-*      തിങ്കളാഴ്ച്ച നടന്നിരുന്ന വേങ്ങര ചന്തയിൽ ചട്ടികളിക്കാരുടെ വിളയാട്ടമായിരുന്നു.റേഷനരി ഉൾപ്പെടെയുള്ള അത്യാവശ്യ വസ്തുക്കൾ വാങ്ങാൻ ചെറിയ കുട്ടികളുടെ കൈയിൽ കൊടുത്തയക്കുന്ന കാശ് ചട്ടി കളിക്കാർ പിടുങ്ങുന്നതിന്റെ പേരിൽ പല സമയങ്ങളിലും അടിപിടി നടക്കാറുണ്ട്.വേങ്ങര നഴ്സിംഗ് ഹോം നടന്നിരുന്ന ഭാഗത്താണ് ചന്തയുടെ ഔദ്യോഗിക സ്ഥാനമെങ്കിലും ഇന്നത്തെ പിക്കപ്പ് സ്റ്റാന്റ് മുതൽ ചന്തയുടെ ആരവം തുടങ്ങും.       
🔷                                                  🔷                                                    

                       

♦                                                  ♦
 *U-*     ഉണക്ക പൂളയും ചുക്കും (ഇഞ്ചി തൊലികളഞ്ഞ് ഉണക്കിയത്) ദിവസവും ലോഡുകണക്കിന് ഇവിടെ നിന്നും കയറ്റി അയച്ചിരുന്നു.ഊരകം മലയിൽ നിന്നും പൂള ചുവടുകളായി എത്തിച്ചിരുന്ന സ്ഥലമായതിനാലാണ് ആ സ്ഥലത്തിന് പൂളാപ്പീസ് എന്ന പേരു വന്നത്.
🔷                                                  🔷                                                      
                   


♦                                                  ♦
 *V-*     വേങ്ങര ടൗണിലുണ്ടായിരുന്ന പോലീസ്സ്റ്റേഷൻ ഏറെക്കാലം കച്ചേരിപ്പടിയിലെ വലിയ ബിൽഡിംഗിൽ പ്രവർത്തിച്ചു. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററും കുറേക്കാലം അവിടെയായിരുന്നു.വേങ്ങര ഭാഗത്തെ ഏറ്റവും വലിയ ബിൽഡിംഗ് അതായിരുന്നു.
🔷                                                  🔷                                                       

                   


♦                                                  ♦
 *W-*    വൈകുന്നേരം ജോലി കഴിഞ്ഞ് കുളിച്ച് പിറ്റേന്നത്തേക്കുള്ള  ഒന്നോ രണ്ടോ ലിറ്റർ അരിയും(അരി അളക്കുന്ന കാലഘട്ടം ഒരു ലിറ്റർ അരി ഏകദേശം 750 ഗ്രാം) അത്യാവശ്യം ചില്ലറ സാധനങ്ങളും വാങ്ങിയിട്ടായിരിക്കും അധിക തൊഴിലാളികളും വീട്ടിലേക്ക് പോയിരുന്നത്.വർഷകാലത്ത് തൊപ്പിക്കട ചൂടിയ പലരും വിറക്കുന്ന നിലയിലായിരിക്കും.        
🔷                                                  🔷



♦                                                  ♦ 
 *X-*     'X'rsise (എക്സർസൈസ്) നു വേണ്ടി പ്രത്യേക സമയം ആർക്കും കണ്ടെത്തേണ്ടി വന്നിരുന്നില്ല. വീടുകളിൽ വാഹനമുണ്ടായിരുന്നില്ല. മിക്ക സ്ഥലങ്ങളിലേക്കും നടന്നു പോകും.ഈ ലേഖകൻ 13 മിനിറ്റ് കൊണ്ടായിരുന്നു ഗാന്ധിക്കുന്നിലെ വീട്ടിൽനിന്നും വേങ്ങരയിലെ ഷോപ്പിലേക്ക് തോടും പാടവും കുന്നും താണ്ടി എത്തിയിരുന്നത്.
🔷                                                  🔷                                                       

       

♦                                                  ♦
 *Y-*    യുവത്വത്തിലേക്ക് കാലെടുത്തു വെക്കും മുമ്പ് തന്നെ പലരും നാലും അഞ്ചും വയസ്സിലധികമുള്ള 18 വയസ്സിന്റേയും 21 വയസ്സിന്റേ പാസ്പോർട്ട് ഗൾഫിലേക്ക് പോകാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.പിന്നെ "N.O.C" കാത്തൊരു നിൽപ്പാണ്."N.O.C" പിന്നീട് "വീസ"യായും
പിന്നീട് "പേപ്പർ" ആയും കാലം മാറുന്നതോടൊപ്പം പെരിലും മാറ്റം വന്നു. 
🔷                                                  🔷                                                       

                  


♦                                                  ♦
 *Z-*     "Z" വരേയുള്ള മുഴുവൻ വേങ്ങര ടൗണുമായി ബന്ധപ്പെട്ട ആളുകളും "ടോയ്ലറ്റ്" ആവശ്യമായി വന്നാൽ ഉപയോഗിച്ചിരുന്നത് പുത്തൻ പള്ളി പരിസരത്തെ കാടുമൂടിയ പാറപ്പുറം മുതലായ സ്ഥലങ്ങളായിരുന്നു.ടൗണിന്റെ വടക്കുഭാഗം ഏതാനും ചിനകൾ (വെള്ളക്കെട്ട്)അടങ്ങിയ പാറപ്പുറവും തെക്ക് ഭാഗം ഇഞ്ചി,പൂള മുതലായ കൃഷി സ്ഥലങ്ങളുമായിരുന്നു.       
🔷                                                  🔷   
               
*എല്ലാ വേങ്ങരയിലുള്ളവർക്കും എത്തിക്കുക*     
                                                              🔷      ♦     🔷      ♦      🔷

അഭിപ്രായങ്ങള്‍

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

മറ്റു വാർത്തകൾ

ദേശീയപാത 66 കൂരിയാട് നിർദ്ദിഷ്ട പാലം എണ്ണൂറ് മീറ്റർ ആക്കണം

വേങ്ങര: പരിസ്ഥിതിഅഘാദം  മൂലം നിർമാണത്തിലിരിക്കെ തകർന്നടിഞ്ഞ ദേശീയപാത 66ൽ കൂരിയാട് - മുതൽ കൊളപ്പുറം വരെ ഭാഗത്ത് ഇപ്പോൾ നിർമാണം ആരംഭിച്ചിരിക്കുന്ന പാലം നാനൂറ് മീറ്റർ ഒഴിവാക്കി എണ്ണൂറ് മീറ്റർ ആക്കണമെന്ന സംസ്ഥാന ഗ്രീൻ മൂവ്മെൻറിൻ്റെ വിദഗ്ദ സംഘ റിപ്പോർട്ട് നടപ്പിലാക്കണമെന്നും പരിതസ്ഥിതി ദുർബല പ്രദേശമായ കൂരിയാട് - കൊളപ്പുറം പാടശേഖരങ്ങളിലെ തോടുകളിലെ 'ചെളിയും മൺകൂനകളും നീക്കം ചെയ്യുകയും ഊരകം മലയിൽ നിന്നും വരുന്ന മലവെള്ള പാച്ചലിൽ ദുർബലമായ വേങ്ങര തോടിൻ്റെ സംരക്ഷണ ഭിത്തി തകർന്ന് വെള്ളത്തിൻ്റെ കുത്തൊലിപ്പ് തടയാൻ തോടിൻ്റെ ഇരുകരകളും ശക്തമായ രീതിയിൽ സംരക്ഷണ ഭിത്തി കെട്ടണമെന്നും നിലവിലെ പഴയ പനമ്പുഴ പാലം വീതി കൂട്ടി കക്കാട് കൂരിയാട് സർവ്വീസ് റോഡ് അത് വഴി ആക്കണമെന്നും പനമ്പുഴ പാലത്തിന് താഴെ സാമൂഹ്യദ്രോഹ ശല്യം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി ക്യാമറ സ്ഥാപിക്കുകയും പനമ്പു ഴ പാലത്തിൻ്റെ തഴെ ഉള്ള കൽകൂനകളും പാഴ് വസ്തുക്കളും അടിഞ്ഞ് കൂടിയത് കാരണം പ്രദേശത്തെ കരഭൂമി അര ഹെക്ടറോളം 'പുഴ തിരിഞ്ഞ് ഒഴുകയിയതിനാൽ നഷ്ടപ്പെട്ടത് ഗൗരവമായി കണ്ട് നാഷണൽ ഹൈവെ അധികൃതർ. പാഴ് വസ്തുക്കൾ നീക്കം ചെയ്യാൻ വേണ്ടത് ചെയ...

കരുമ്പിൽ സമൂസ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു.

തിരൂരങ്ങാടി ചെറുമുക്ക് സലാമത്ത് നഗർ സ്വദേശി സാദിഖ് (25) ആണ് മരണപ്പെട്ടത് 29-06-2025 ഞായർ രാത്രി 11:30 ന്  ആണ് സംഭവം കൂട്ടുകാരുമൊത്ത് കുളിക്കാൻ പോയതായിരുന്നു ഇതിനിടെയിൽ സാദിഖലിനെ കാണാതാവുകയായിരുന്നു ഉടനെ പ്രദേശവാസികളെ വിവരം അറിയിച്ചതിനെ തുടർന്ന് മുങ്ങി പുറത്തെടുത്ത് തിരൂരങ്ങാടി എം.കെ.എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല മരണം സംഭവിച്ചിരുന്നു മരണപ്പെട്ട സാദിഖ് ഈ വരുന്ന ജൂലൈ രണ്ടാം തിയതി വിദേശത്തേക്ക് പോവാനിരിക്കുകയായിരുന്നു മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്*

മൊബൈൽ ഫോൺ നമ്പർ നിലവിൽ വന്ന KSRTC ബസ് സ്റ്റേഷനുകളുടെ പുതിയ ഫോൺ നമ്പറുകൾ

  01.07.2025 മുതൽ KSRTC ബസ്‌ സ്റ്റേഷനുകളിലെ ലാൻഡ് ഫോണുകൾ പ്രവർത്തിക്കില്ല... പകരം മൊബൈൽ ഫോണുകൾ 🔥     മൊബൈൽ ഫോൺ നമ്പർ നിലവിൽ വന്ന KSRTC ബസ് സ്റ്റേഷനുകളും ഫോൺ നമ്പരും ചുവടെ ചേർക്കുന്നു 🌌തിരുവനന്തപുരം സെൻട്രൽ: 9188933717 🌌ആറ്റിങ്ങൽ: 9188933701 🌌വിഴിഞ്ഞം: 9188933725 🌌കാട്ടാക്കട: 9188933705 🌌പാലക്കാട്‌: 9188933800 🌌മലപ്പുറം: 9188933803 🌌പെരിന്തൽമണ്ണ: 9188933806 🌌പൊന്നാനി: 9188933807 🌌തിരൂർ: 9188933808 🌌തിരുവമ്പാടി: 9188933812 🌌തൊട്ടിൽപ്പാലം: 9188933813 🌌സുൽത്താൻബത്തേരി: 9188933819 🌌ബാംഗ്ലൂർ സാറ്റലൈറ്റ്: 9188933820 🌌മൈസൂർ: 9188933821 🌌കാസർഗോഡ്: 9188933826 🌌തൃശൂർ: 9188933797 🌌ആലുവ: 9188933776 🌌കന്യാകുമാരി: 9188933711 🌌ചെങ്ങന്നൂർ: 9188933750 🌌ചങ്ങനാശ്ശേരി: 9188933757 🌌ചേർത്തല: 9188933751 🌌എടത്വാ: 9188933752 🌌ഹരിപ്പാട്: 9188933753 🌌കായംകുളം: 9188933754 🌌ഗുരുവായൂർ: 9188933792 🌌ആര്യങ്കാവ്: 919188933727 🌌അടൂർ: 9188933740 🌌ആലപ്പുഴ: 9188933748 🌌കൊട്ടാരക്കര: 9188933732 🌌കോന്നി: 9188933741 🌌കുളത്തൂപ്പുഴ: 9188933734 🌌മല്ലപ്പള്ളി: 9188933742 🌌...

DGP 34 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം (30-06-2025) ഔദ്യോഗിക സർവീസിൽ നിന്നും വിരമിച്ചു

34 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം ഇന്ന് (30-06-2025) ഔദ്യോഗിക സർവീസിൽ നിന്നും വിരമിക്കുന്ന സംസ്ഥാന പോലീസ് മേധാവിയും, പോലീസ് ഡയറക്ടർ ജനറലുമായ ഡോ.ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഐ.പി.എസ് അവർകൾക്ക് നന്മനിറഞ്ഞ റിട്ടയർമെന്റ് ജീവിതം ആശംസിക്കുന്നു. ഡോ.ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഐ.പി.എസ് പരേതനായ മെഹബൂബ് പീര സാഹിബിന്‍റേയും ഗൗസുന്നീസ ബീഗത്തിന്‍റേയും മൂത്തമകനായി 1964 ജൂലൈ-10ന് ആന്ധ്രാപ്രദേശിലെ കഡപ്പ ജില്ലയിലാണ് ഷെയ്ഖ് ദര്‍വേഷ് സാഹിബിന്‍റെ ജനനം.  ഹൈദരാബാദ് എസ്.വി അഗ്രികള്‍ച്ചര്‍ കോളേജില്‍ നിന്ന് എം.എസ്.സി പൂര്‍ത്തിയാക്കിയ അദ്ദേഹം ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് അഗ്രോണമിയില്‍ പി.എച്ച്.ഡിയും ഇഗ്നോയില്‍ നിന്ന് ഫിനാന്‍സില്‍ എം.ബി.എയും പൂര്‍ത്തിയാക്കി.  1991 ബാച്ചില്‍ ഇന്ത്യന്‍ പോലീസ് സര്‍വീസില്‍ കേരള കേഡറില്‍ പ്രവേശിച്ചു. മുസോറിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അടിസ്ഥാന പരിശീലനത്തില്‍ ഏര്‍പ്പെട്ട അദ്ദേഹം നിയമത്തില്‍ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കി. ഹൈദരാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പോലീസ് അക്കാദമിയില്‍ നിന്ന് ക്...

കേരളത്തിലെ 15 ഡാമുകളെ പരിചയപ്പെടാം

കേരളത്തിൽ മൊത്തം അറുപതോളം ഡാമുകളുണ്ട്. ഏറ്റവും കൂടുതൽ ഡാമുകളുള്ളത് ഇടുക്കി, പാലക്കാട്, പത്തനംതിട്ട ജില്ലകളിലാണ്. ഇത്രയധികം ഡാമുകളിൽ ചിലത് വിനോദസഞ്ചാരത്തിനു യോഗ്യമായവയാണ്. അവയിൽ പ്രധാനപ്പെട്ട 15 ഡാമുകളെ പരിചയപ്പെടാം. 1. നെയ്യാർ ഡാം : തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട ഗ്രാമപഞ്ചായത്തിൽ കള്ളിക്കാടിൽ നെയ്യാർ നദിയിൽ നിർമ്മിച്ചിരിക്കുന്ന;അണക്കെട്ടാണ്നെയ്യാർ അണക്കെട്ട്. 1958-ൽ നിർമ്മിച്ച അണക്കെട്ട് ജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാര-ഉല്ലാസ കേന്ദ്രം കൂടിയാണ്.ഈ ഡാമിനോടനുബന്ധിച്ചുള്ള മേഖല നെയ്യാർ വന്യജീവിസംരക്ഷണകേന്ദ്രം എന്നറിയപ്പെടുന്നു. പശ്ചിമഘട്ടത്തിന്റെ തെക്കായുള്ള പൊക്കം കുറഞ്ഞ മലകൾ നെയ്യാർ ഡാമിന് അതിർത്തി തീർക്കുന്നു. സുന്ദരമാ‍യ ഒരു തടാകവും ഉണ്ട് ഇവിടെ. ഇവിടത്തെ പരിസ്ഥിതിയിലെ ജീവജാലങ്ങളിൽ കാട്ടുപോത്ത്, വരയാട്, സ്ലോത്ത് കരടി, കാട്ടുപൂച്ച, നീലഗിരി ലംഗൂർ, കാട്ടാന, സാമ്പാർ മാൻ എന്നിവ ഉൾപ്പെടുന്നു. പ്രധാന ആകർഷണങ്ങൾ : ലയൺ സഫാരി, ബോട്ട് യാത്ര, മാൻ പാർക്ക്, സ്റ്റീവ് ഇർവിൻ സ്മാരക മുതല വളർത്തൽ കേന്ദ്രം(മുതലകളെ കൂട്ടിൽ അടയ്ക്കാതെ തുറന്നു വിട്ടിരിക്കുന്നു), നീന്തൽക്കുളം, കാഴ്ചമാടം, കേരളത്തിന്...

KSRTC ട്രാവൽ കാർഡ് കിട്ടിയോ..?

 കെഎസ്ആർടിസി ബസ്സിലെ യാത്രക്ക് ഉപയോഗിക്കാൻ കഴിയുന്ന ട്രാവൽ കാർഡ്.. ഇല്ലെങ്കിൽ ഇന്ന് ബസ്സിൽ കയറി യാത്ര ചെയ്യുമ്പോൾ കണ്ടക്ടറോട് ഒന്ന് ചോദിക്കൂ കാർഡ് ഉണ്ടോ എന്ന്, അല്ലെങ്കിൽ സ്റ്റാൻ്റിലെ SM office ഓഫീസിൽ ചോദിച്ച് നോക്കൂ. മിക്കവാറും എല്ലാ ഡിപ്പോയിലും വന്നിട്ടുണ്ട്. ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പറയാം. 1. കാർഡിൻ്റെ ചാർജ്ജ് 100 രൂപയാണ് . ഈ കാർഡ് 0 ബാലൻസിൽ ആണ് ലഭിക്കുന്നത് ഒരു വർഷമാണ് കാലാവധി 2. കാർഡ് കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തി വാങ്ങുക.  3. കാർഡ് മറ്റുള്ളവർക്ക് കൈമാറുന്നതിൽ തടസ്സമില്ല. എന്നാൽ നഷ്ടപ്പെട്ടാൽ കാർഡിൻ്റെ ഉടമ മാത്രമാണ് ഉത്തരവാദി. 4. കാർഡ് പ്രവർത്തിക്കാതെ വന്നാൽ അടുത്തുള്ള ഡിപ്പോയിൽ പേരും,അഡ്രസ്സും,ഫോൺ നമ്പരും സഹിതം അപേക്ഷ കൊടുക്കുക  5 ദിവസത്തിനുള്ളിൽ പുതിയ കാർഡ് ലഭിക്കും. പഴയ കാർഡിലെ തുക പുതിയ കാർഡിൽ ഉൾപ്പെടുകയും ചെയ്യും. 5. കേടുപാടുകൾ ( ഒടിയുക, പോറൽ, ചുളുങ്ങി ,പൊട്ടൽ പോലുള്ള പ്രവർത്തിക്കാത്ത അവസ്ഥ) വന്നാൽ മാറ്റി നൽകുന്നതല്ല.  6. മിനിമം റീചാർജ്ജ് തുക 50 രൂപയാണ്. 3000 രൂപ വരെ റീ ചാർജ്ജ് ചെയ്യാം. ഓഫർ ഉണ്ട് ഒരു നിശ്ചിത കാലത്തേക്ക...

മലപ്പുറം: 14-ാം വയസിൽ നടത്തിയൊരു കൊലപാതകം 39 വർഷങ്ങൾക്ക് ശേഷം പൊലീസ് സ്റ്റേഷനിലെത്തി തുറന്ന് പറഞ്ഞ് മധ്യവയസ്കൻ.

മലപ്പുറം: 14-ാം വയസിൽ നടത്തിയൊരു കൊലപാതകം 39 വർഷങ്ങൾക്ക് ശേഷം പൊലീസ് സ്റ്റേഷനിലെത്തി തുറന്ന് പറഞ്ഞ് മധ്യവയസ്കൻ. മലപ്പുറം വേങ്ങര പൊലീസ് സ്റ്റേഷനിൽ എത്തി മുഹമ്മദലി (54) എന്നയാളാണ് കുറ്റം ഏറ്റുപറഞ്ഞത്. എന്നാൽ, കൊല്ലപ്പെട്ടത് ആരാണെന്ന് പിടിക്കിട്ടാത്തത് കൊണ്ട് പൊലീസിനാണ് ഇനിയുള്ള പണി. കഴിഞ്ഞ ജൂൺ അഞ്ചിനാണ് മുഹമ്മദലി പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത്. 1986ൽ, നവംബറിലാണ് സംഭവം. കൂടരഞ്ഞിയിലെ ദേവസ്യ എന്നയാളുടെ പറമ്പിൽ കൂലിപ്പണി ചെയ്തു‌കൊണ്ടിരിക്കെ തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചയാളെ അടുത്തുള്ള തോട്ടിലേക്ക് ചവിട്ടി വീഴ്ത്തി. അവിടെ നിന്ന് ഓടിപോയി രണ്ട് ദിവസം കഴിഞ്ഞാണ് തോട്ടിൽ മുങ്ങി അയാൾ മരിച്ചുവെന്ന് അറിയുന്നതെന്നും മുഹമ്മദലി മൊഴി നൽകി. അപസ്മാരം ഉണ്ടായിരുന്ന ആളുടേത് സ്വാഭാവിക മരണമാകുമെന്നു നാട്ടുകാരും പറഞ്ഞതോടെ പൊലീസ് അങ്ങനെ കേസെടുത്തു. മരിച്ചയാളെ തിരിച്ചറിയാൻ ബന്ധുക്കളാരും എത്തിയുമില്ല. തുടർന്ന് അജ്ഞാത മൃതദേഹമായി സംസ്കരിച്ച് കേസിലെ നടപടികൾ അവസാനിപ്പിച്ചു. മുഹമ്മദലിയുടെ വെളിപ്പെടുത്തൽ സ്ഥിരീകരിച്ച പൊലീസ് കഴിഞ്ഞ ദിവസം ഇയാൾക്കെതിരെ കേസെടുത്ത് റിമാൻഡ് ചെയ്തു. മൂത്ത മകന്റെ മരണവും ര...

പരപ്പനങ്ങാടി പുഴയിൽ കണ്ടെത്തിയ മൃതദേഹം വെങ്കുളം സ്വദേശിയുടേത്.ബന്ധുക്കൾ തിരിച്ചറിഞ്ഞു

തിരൂരങ്ങാടി: പുഴയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.  വേങ്ങര കാരാത്തോട് വെങ്കുളം സ്വദേശി സൈദലവി (63) എന്നയാളുടേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. അദ്ദേഹത്തിൻെറ വസ്ത്രവും കുടയും ചെരിപ്പും കാരാത്തോട് കടലുണ്ടിപ്പുഴയുടെ സമീപത്ത് നിന്നും സംശയാസ്പദമായ രീതിയിൽ രണ്ട് ദിവസം മുമ്പ് കണ്ടതിനാൽ പുഴയിൽ വീണു പോയതാണെന്ന് സംശയിച്ചിരുന്നു.  സംഭവസ്ഥലത്ത്  ഫയർഫോഴ്സും  പോലീസും നാട്ടുകാരും അദ്ദേഹത്തിന് വേണ്ടി തിരച്ചിൽ നടത്തിക്കൊണ്ടിരിക്കെയാണ് പരപ്പനങ്ങാടി ഉള്ളണം അട്ടക്കുളങ്ങര പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

ആറ്റുവാള' എന്നത് കേരളത്തിലെ ശുദ്ധജല ആവാസവ്യവസ്ഥകളിൽ, പ്രത്യേകിച്ച് പുഴകളിലും വലിയ കായലുകളിലും തടാകങ്ങളിലുമൊക്കെ കാണുന്ന ഒരു വലിയ മത്സ്യമാണ്.

'ആറ്റുവാള' എന്നത് കേരളത്തിലെ ശുദ്ധജല ആവാസവ്യവസ്ഥകളിൽ, പ്രത്യേകിച്ച് പുഴകളിലും വലിയ കായലുകളിലും തടാകങ്ങളിലുമൊക്കെ കാണുന്ന ഒരു വലിയ മത്സ്യമാണ്. ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെക്കൊടുക്കുന്നു: ആറ്റുവാള (Wallago Attu) - വിശദാംശങ്ങൾ  * ശാസ്ത്രീയ നാമം (Scientific Name): Wallago attu  * പൊതുവായ ഇംഗ്ലീഷ് പേരുകൾ (Common English Names): Wallago, Helicopter Catfish, Freshwater Shark, Great white sheatfish, Mully Catfish. (ഇവയുടെ രൂപവും സ്വഭാവവും കാരണമാണ് ഈ പേരുകൾ ലഭിച്ചത്.)  * മറ്റ് പ്രാദേശിക പേരുകൾ: പുഴവാള, ബീവാള. പ്രധാന പ്രത്യേകതകൾ:  * ശരീരപ്രകൃതി:    * വളരെ നീളമുള്ളതും മെലിഞ്ഞതുമായ ശരീരമാണ് ആറ്റുവാളയുടേത്. ഇതിന്റെ വാൽ ഭാഗം ക്രമേണ നേർത്ത് ഇല്ലാതാകുന്ന രൂപത്തിലാണ്.    * തിളങ്ങുന്ന വെള്ളി കലർന്ന ചാരനിറമോ അല്ലെങ്കിൽ തവിട്ടുനിറമോ ആയിരിക്കും ഇവയ്ക്ക്.    * വലിയതും പരന്നതുമായ തലയും വലിയ വായയുമുണ്ട്. വായയിൽ വളരെ മൂർച്ചയുള്ള പല്ലുകൾ കാണാം.    * ശരീരത്തിൽ ചെതുമ്പലുകൾ (scales) ഉണ്ടാകില്ല.    * ഇവയ്ക്ക് രണ്ട് ജോഡി മീശര...

കൂരിയാട് പനംമ്പുഴ റോഡിൽ വലിയ വാഹനം തട്ടിയതിനെ തുടർന്ന് പൊട്ടിയ മരത്തിന്റെ കൊമ്പ് മുറിച്ച് മാറ്റി

കൂരിയാട് പനംമ്പുഴ റോഡിൽ ജെംസ്  സ്കൂളിന്  മുൻവശം  വലിയ വാഹനം തട്ടിയതിനെ തുടർന്ന്  ചീനി മരത്തിന്റെ കൊമ്പ് ഇടിഞ്ഞു വിയാൻ നിന്നിരുന്നത് 23ാം വാർഡ് മെമ്പർ ആരിഫ മടപള്ളിയുടെ നേതൃത്വത്തിൽ മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര യൂണിറ്റ്‌ പ്രവർത്തകരായ ഇല്യാസ് പുള്ളാട്ട്, വിജയൻ ചെരൂർ,ജബ്ബാർ എരണി പടി, ഉനൈസ് വലിയോറ, ജലീൽ കൂരിയാട്,സുമേഷ്, ഷൈജു എന്നിവർ ചേർന്ന് വെട്ടിമറ്റി, സഹായങ്ങൾക്ക് ഹൈവേ പോലീസും, KSEB ഉദോഗസ്ഥരും, നാട്ടുകാരും    ഉണ്ടായിരുന്നു

കൂടുതൽ വാർത്തകൾ

കരുമ്പിൽ സമൂസ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു.

തിരൂരങ്ങാടി ചെറുമുക്ക് സലാമത്ത് നഗർ സ്വദേശി സാദിഖ് (25) ആണ് മരണപ്പെട്ടത് 29-06-2025 ഞായർ രാത്രി 11:30 ന്  ആണ് സംഭവം കൂട്ടുകാരുമൊത്ത് കുളിക്കാൻ പോയതായിരുന്നു ഇതിനിടെയിൽ സാദിഖലിനെ കാണാതാവുകയായിരുന്നു ഉടനെ പ്രദേശവാസികളെ വിവരം അറിയിച്ചതിനെ തുടർന്ന് മുങ്ങി പുറത്തെടുത്ത് തിരൂരങ്ങാടി എം.കെ.എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല മരണം സംഭവിച്ചിരുന്നു മരണപ്പെട്ട സാദിഖ് ഈ വരുന്ന ജൂലൈ രണ്ടാം തിയതി വിദേശത്തേക്ക് പോവാനിരിക്കുകയായിരുന്നു മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്*

കൂരിയാട് പനംമ്പുഴ റോഡിൽ വലിയ വാഹനം തട്ടിയതിനെ തുടർന്ന് പൊട്ടിയ മരത്തിന്റെ കൊമ്പ് മുറിച്ച് മാറ്റി

കൂരിയാട് പനംമ്പുഴ റോഡിൽ ജെംസ്  സ്കൂളിന്  മുൻവശം  വലിയ വാഹനം തട്ടിയതിനെ തുടർന്ന്  ചീനി മരത്തിന്റെ കൊമ്പ് ഇടിഞ്ഞു വിയാൻ നിന്നിരുന്നത് 23ാം വാർഡ് മെമ്പർ ആരിഫ മടപള്ളിയുടെ നേതൃത്വത്തിൽ മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര യൂണിറ്റ്‌ പ്രവർത്തകരായ ഇല്യാസ് പുള്ളാട്ട്, വിജയൻ ചെരൂർ,ജബ്ബാർ എരണി പടി, ഉനൈസ് വലിയോറ, ജലീൽ കൂരിയാട്,സുമേഷ്, ഷൈജു എന്നിവർ ചേർന്ന് വെട്ടിമറ്റി, സഹായങ്ങൾക്ക് ഹൈവേ പോലീസും, KSEB ഉദോഗസ്ഥരും, നാട്ടുകാരും    ഉണ്ടായിരുന്നു

എന്താണ് പോക്കുവരവ് അഥവാ മ്യൂട്ടേഷൻ ? പോക്കുവരവ് എന്തിനാണ് ഇത് ചെയ്യുന്നത് ?

എന്താണ് പോക്കുവരവ് അഥവാ മ്യൂട്ടേഷൻ  ? പോക്കുവരവ് എന്തിനാണ് ഇത് ചെയ്യുന്നത് ?  ഒരു ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സിവിൽ കോടതിയിൽ ഒരു കേസ് വരുമ്പോൾ പോക്കുവരവിന് എന്ത് പ്രാധാന്യമുണ്ട് ?  വളരെ ലളിതമായി പറഞ്ഞാൽ ഒരു സ്ഥലത്തിന്റെ ഉടമസ്ഥാവകാശം മാറുമ്പോൾ ആ മാറ്റം സർക്കാർ രേഖകളിൽ -  അതായത് വില്ലേജ് രേഖകളിൽ തണ്ടപ്പേർ രജിസ്റ്ററിൽ ചേർക്കുന്നതിനെയാണ് പോക്കുവരവ് എന്ന് പറയുന്നത് . നമ്മൾ ഒരു വസ്തു വാങ്ങുമ്പോഴോ , സമ്മാനമായി ലഭിക്കുമ്പോഴോ ,  പിന്തുടർച്ച അവകാശമായി കിട്ടുമ്പോഴോ , അല്ലെങ്കിൽ കോടതി വിധിയിലൂടെ ഒക്കെ ഉടമസ്ഥാവകാശം ലഭിക്കുമ്പോൾ ഈ മാറ്റം വില്ലേജ് രേഖകളിൽ അപ്ഡേറ്റ് ചെയ്യുന്ന പ്രക്രിയയാണ് പോക്കുവരവ് എന്ന് പറയുന്നത് .  ഇതിനെ ട്രാൻസ്ഫർ ഓഫ് രജിസ്ട്രി ( Mutation )  എന്നും നിയമപരമായി പറയും .  പോക്കുവരവ് ചെയ്യുന്നതിന് അതിന്റെതായ നടപടിക്രമങ്ങളുണ്ട് . The Transfer of Registry Rules 1966  എന്ന നിയമമാണ് ഇതിനു അടിസ്ഥാനം .  സാധാരണയായി രജിസ്റ്റർ ചെയ്ത ആധാരങ്ങളുടെ അടിസ്ഥാനത്തിൽ പോക്കുവരവ് എളുപ്പമാണ് . എന്നാൽ പിന്തുടർച്ച അവകാശം പോലുള്ള കാര്യങ്ങളിൽ ആര...

ആറ്റുവാള' എന്നത് കേരളത്തിലെ ശുദ്ധജല ആവാസവ്യവസ്ഥകളിൽ, പ്രത്യേകിച്ച് പുഴകളിലും വലിയ കായലുകളിലും തടാകങ്ങളിലുമൊക്കെ കാണുന്ന ഒരു വലിയ മത്സ്യമാണ്.

'ആറ്റുവാള' എന്നത് കേരളത്തിലെ ശുദ്ധജല ആവാസവ്യവസ്ഥകളിൽ, പ്രത്യേകിച്ച് പുഴകളിലും വലിയ കായലുകളിലും തടാകങ്ങളിലുമൊക്കെ കാണുന്ന ഒരു വലിയ മത്സ്യമാണ്. ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെക്കൊടുക്കുന്നു: ആറ്റുവാള (Wallago Attu) - വിശദാംശങ്ങൾ  * ശാസ്ത്രീയ നാമം (Scientific Name): Wallago attu  * പൊതുവായ ഇംഗ്ലീഷ് പേരുകൾ (Common English Names): Wallago, Helicopter Catfish, Freshwater Shark, Great white sheatfish, Mully Catfish. (ഇവയുടെ രൂപവും സ്വഭാവവും കാരണമാണ് ഈ പേരുകൾ ലഭിച്ചത്.)  * മറ്റ് പ്രാദേശിക പേരുകൾ: പുഴവാള, ബീവാള. പ്രധാന പ്രത്യേകതകൾ:  * ശരീരപ്രകൃതി:    * വളരെ നീളമുള്ളതും മെലിഞ്ഞതുമായ ശരീരമാണ് ആറ്റുവാളയുടേത്. ഇതിന്റെ വാൽ ഭാഗം ക്രമേണ നേർത്ത് ഇല്ലാതാകുന്ന രൂപത്തിലാണ്.    * തിളങ്ങുന്ന വെള്ളി കലർന്ന ചാരനിറമോ അല്ലെങ്കിൽ തവിട്ടുനിറമോ ആയിരിക്കും ഇവയ്ക്ക്.    * വലിയതും പരന്നതുമായ തലയും വലിയ വായയുമുണ്ട്. വായയിൽ വളരെ മൂർച്ചയുള്ള പല്ലുകൾ കാണാം.    * ശരീരത്തിൽ ചെതുമ്പലുകൾ (scales) ഉണ്ടാകില്ല.    * ഇവയ്ക്ക് രണ്ട് ജോഡി മീശര...

ഇന്ത്യ ‘ഡിജിപിന്‍’ എന്ന ഡിജിറ്റല്‍ വിലാസം അവതരിപ്പിച്ചിരിക്കുകയാണ്. ഇതായിരിക്കും ഇനി മുതല്‍ രാജ്യത്ത് പുതിയ അഡ്രസ് സംവിധാനം.

ഇന്ത്യ ‘ഡിജിപിന്‍’ എന്ന ഡിജിറ്റല്‍ വിലാസം അവതരിപ്പിച്ചിരിക്കുകയാണ്. ഇതായിരിക്കും ഇനി മുതല്‍ രാജ്യത്ത് പുതിയ അഡ്രസ് സംവിധാനം. ഒരു വീടിന്‍റെയോ സ്ഥാപനത്തിന്‍റെയോ കൃത്യമായ ലൊക്കേഷനെ പ്രതിനിധീകരിക്കുന്നതാണ് പത്തക്ക ഡിജിപിന്‍ സംവിധാനം. എന്തൊക്കെയാണ്  ഡിജിപിന്നിനുള്ള ഗുണങ്ങൾ?   വരൂ , നോക്കാം.  കത്തിടപാടുകള്‍ കൃത്യസ്ഥലത്ത് എത്തിക്കൽ തന്നെ ഏറ്റവും പ്രധാനം. പക്ഷെ വേറെയും ഉപയോഗങ്ങളുമുണ്ട് . ആംബുലന്‍സ്, അഗ്നിശമന വിഭാഗം, പോലീസ്  പോലുള്ള എമര്‍ജന്‍സി സേവനങ്ങള്‍ക്ക് ലൊക്കേഷന്‍ മനസിലാക്കി കൃത്യമായി എത്തിച്ചേരാന്‍ സഹായിക്കുകയും ചെയ്യുമെന്നതാണ് ഡിജിപിന്നിന്‍റെ ഏറ്റവും മേന്മ. ഒരു വാഹനാപകടം ഉണ്ടായാൽ പോലും നമുക്ക് അറിയാത്ത സ്ഥലത്തു വെച്ചാണെങ്കിൽ പോലീസിനെ അറിയിക്കുമ്പോൾ ഏറ്റവും പ്രശ്നമാണ് സ്ഥലം അറിയിക്കുക എന്നത്. ഇത് മാത്രമല്ല, ഇനി മുതൽ ആമസോണിലും സ്വിഗിയിലെല്ലാം ഈ പിൻ മാത്രം കൊടുത്താൽ മതിയാകും .  അഡ്രസ്സ് ഒട്ടും വേണ്ട. എങ്ങനെയാണ് ഇത് സാധ്യമാകുന്നത് ?   സാങ്കേതികമായി നോക്കുമ്പോൾ , ഇന്ത്യയിലെ മുഴുവൻ സ്ഥലത്തെയും നാല് മീറ്റർ നീളവും വീതിയുമുള്ള ചതുരങ്ങൾ ആക്കി ...

പരപ്പനങ്ങാടി പുഴയിൽ കണ്ടെത്തിയ മൃതദേഹം വെങ്കുളം സ്വദേശിയുടേത്.ബന്ധുക്കൾ തിരിച്ചറിഞ്ഞു

തിരൂരങ്ങാടി: പുഴയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.  വേങ്ങര കാരാത്തോട് വെങ്കുളം സ്വദേശി സൈദലവി (63) എന്നയാളുടേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. അദ്ദേഹത്തിൻെറ വസ്ത്രവും കുടയും ചെരിപ്പും കാരാത്തോട് കടലുണ്ടിപ്പുഴയുടെ സമീപത്ത് നിന്നും സംശയാസ്പദമായ രീതിയിൽ രണ്ട് ദിവസം മുമ്പ് കണ്ടതിനാൽ പുഴയിൽ വീണു പോയതാണെന്ന് സംശയിച്ചിരുന്നു.  സംഭവസ്ഥലത്ത്  ഫയർഫോഴ്സും  പോലീസും നാട്ടുകാരും അദ്ദേഹത്തിന് വേണ്ടി തിരച്ചിൽ നടത്തിക്കൊണ്ടിരിക്കെയാണ് പരപ്പനങ്ങാടി ഉള്ളണം അട്ടക്കുളങ്ങര പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

വോയിസ്‌ ഓഫ് വേങ്ങരയുടെ 3ാം വാർഷികം ആഘോഷിച്ചു

വേങ്ങരക്കാരുടെ കൂട്ടായ്മ്മയായ വോയിസ്‌ ഓഫ് വേങ്ങര വാട്സ്ആപ്പ് കൂട്ടായ്മ്മ 3ാം വാർഷികം വേങ്ങര വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. പരിപാടിയുടെ ഉത്ഘാടനം ജീവ കാരുണ്യ പ്രവർത്തകൻ നാസർ മാനു നിർവഹിച്ചു. അജ്മൽ പുല്ലമ്പലവൻ അദ്യക്ഷത വഹിച്ച ചടങ്ങിൽ കാപ്പൻ മുസ്തഫ സ്വഗതവും, സബാഹ് കുണ്ടുപുഴക്കൽ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌  കുഞ്ഞി മുഹമ്മദ്‌ എന്ന ടി. കെ പുച്ഛിയാപ്പു, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് അസീസ് ഹാജി, സെക്രട്ടറി സൈനുദ്ധീൻ ഹാജി, പാലിയേറ്റിവ് പ്രസിഡന്റ് പുല്ലമ്പലവൻ ഹംസ ഹാജി, ടി കെ ബാവ എന്നിവർ ആശംസഅർപ്പിച്ച പരിപാടിയിൽ  ഉണ്ണിയാലുക്കൽ സൈദലവി ഹാജി നന്ദി പറഞ്ഞു. പരിപാടിയിൽ കഴിഞ്ഞ SSLC,+2 പരീക്ഷകളിൽ ഫുൾ A+ നേടിയ ഗ്രൂപ്പ് മെമ്പർമാരുടെ കുട്ടികളെ ആദരികുകയും ചെയ്തു   ശേഷം ഗ്രൂപ്പ് മെമ്പർമാർ അവധരിപ്പിച്ച സംഗീത വിരുന്നും അരങ്ങേറി. വേങ്ങരയിലെ പഴയ കാല സൗഹൃദം വീണ്ടെടുക്കാൻ വേങ്ങര നിയോജക മണ്ഡലത്തിലെ 6 പഞ്ചായത്തുകളിലെയും എല്ലാ രാഷ്ട്രീയ-മത -സംഘടനയിൽ ഉള്ള എല്ലാ തരം ആളുകളെയും ഉൾപ്പെടുത്തി രാഷ്ട്രീയ -മത -സംഘടനകൾക്കപ്പുറം സ്നേഹം...

കക്കാടംപൊയിലിലേക്ക് കോഴിക്കോട്, തിരുവമ്പാടി, നിലമ്പൂർ എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസുകൾ ലഭ്യമാണ്.

KAKKADAMPOYIL   BUS TIMINGS കക്കാടംപൊയിൽ  മലബാറിലെ ഊട്ടി എന്നറിയപ്പെടുന്ന കോഴിക്കോട് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കക്കാടംപൊയിലിലേക്ക് കോഴിക്കോട്, തിരുവമ്പാടി,   നിലമ്പൂർ എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസുകൾ ലഭ്യമാണ്. ⭕കക്കാടംപൊയിലിലേക്കുള്ള ബസുകളുടെ സമയവിവരം 🔶കോഴിക്കോട് നിന്നും (കുന്നമംഗലം  NIT മുക്കം തിരുവമ്പാടി കൂടരഞ്ഞി കൂമ്പാറ വഴി)  ◼️07:10AM,      ◼️03:55PM,   ◼️05:10PM 🔶തിരുവമ്പാടി യിൽ നിന്നും  ◼️07:05AM,   ◼️08:40AM,  ◼️09:05AM,  ◼️09:45AM,  ◼️11:45AM  ◼️12:30PM  ◼️02:00PM  ◼️03:00PM  ◼️04:00PM  ◼️05:45PM  ◼️07:00PM 🔶നിലമ്പൂരിൽ നിന്നും   ◼️06:30AM   ◼️11:30AM   ◼️04:30PM ⭕കക്കാടംപൊയിലിൽ നിന്നുള്ള ബസ് സമയം  🔶കോഴിക്കോട്ടേക്ക്    ◼️06:40AM    ◼️08:20AM    ◼️10:10AM    ◼️02:10PM 🔶തിരുവമ്പാടിയിലേക്ക്   ◼️08:00AM   ◼️10:50AM   ◼️03:00PM   ◼️04:00PM   ◼️05:00PM...

DGP 34 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം (30-06-2025) ഔദ്യോഗിക സർവീസിൽ നിന്നും വിരമിച്ചു

34 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം ഇന്ന് (30-06-2025) ഔദ്യോഗിക സർവീസിൽ നിന്നും വിരമിക്കുന്ന സംസ്ഥാന പോലീസ് മേധാവിയും, പോലീസ് ഡയറക്ടർ ജനറലുമായ ഡോ.ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഐ.പി.എസ് അവർകൾക്ക് നന്മനിറഞ്ഞ റിട്ടയർമെന്റ് ജീവിതം ആശംസിക്കുന്നു. ഡോ.ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഐ.പി.എസ് പരേതനായ മെഹബൂബ് പീര സാഹിബിന്‍റേയും ഗൗസുന്നീസ ബീഗത്തിന്‍റേയും മൂത്തമകനായി 1964 ജൂലൈ-10ന് ആന്ധ്രാപ്രദേശിലെ കഡപ്പ ജില്ലയിലാണ് ഷെയ്ഖ് ദര്‍വേഷ് സാഹിബിന്‍റെ ജനനം.  ഹൈദരാബാദ് എസ്.വി അഗ്രികള്‍ച്ചര്‍ കോളേജില്‍ നിന്ന് എം.എസ്.സി പൂര്‍ത്തിയാക്കിയ അദ്ദേഹം ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് അഗ്രോണമിയില്‍ പി.എച്ച്.ഡിയും ഇഗ്നോയില്‍ നിന്ന് ഫിനാന്‍സില്‍ എം.ബി.എയും പൂര്‍ത്തിയാക്കി.  1991 ബാച്ചില്‍ ഇന്ത്യന്‍ പോലീസ് സര്‍വീസില്‍ കേരള കേഡറില്‍ പ്രവേശിച്ചു. മുസോറിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അടിസ്ഥാന പരിശീലനത്തില്‍ ഏര്‍പ്പെട്ട അദ്ദേഹം നിയമത്തില്‍ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കി. ഹൈദരാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പോലീസ് അക്കാദമിയില്‍ നിന്ന് ക്...

മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര യൂണിറ്റിനെ വേങ്ങര പഞ്ചായത്ത് 2ാം വാർഡ് കമ്മറ്റി മോമോന്റെ നൽകി ആദരിച്ചു

അപകടദുരന്ത മേഖലകളിൽ രക്ഷാപ്രവർത്തനം നടത്തുന്ന മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര യൂണിറ്റിന് വേങ്ങര പഞ്ചായത്ത് 2ാം വാർഡ് കമ്മറ്റിയുടെ മൊമെന്റോ മെമ്പർ ഉമ്മർ കോയയിൽനിന്ന് യൂണിറ്റ്‌ ലീഡർ ഇല്യാസ് പുള്ളാട്ട് സീകരിച്ചു. ചടങ്ങിൽ  കെ പി. കോയ, അവറാൻ കുട്ടി, നിഷാദ് കെ പി ജാഫർ,ജാഫർ കുറ്റൂർ, യൂണിറ്റ്‌ പ്രവർത്തകരും പങ്കെടുത്തു