വേങ്ങര:ദേശീയപാത വെളിമുക്കിൽ വാഹനാപകടത്തിൽ മരണപ്പെട്ട യുവപണ്ഡിതന്റെ വിയോഗം താങ്ങാനാ കാതെ വലിയോറ ഗ്രാമവും ശിഷ്യരും. വലിയോറ ഇരുകുളം വലിയാക്ക തൊടി മുഹമ്മദ് കോയ തങ്ങൾ എന്ന ബാപ്പുട്ടി തങ്ങളുടെ മകൻ സയ്യിദ് അബ്ദുല്ല കോയ സഖാഫി എന്ന കുഞ്ഞിമോൻ തങ്ങളുടെ വിയോഗമാണ് നാട്ടുകാരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയത്. പകര മുഹമ്മദ് അഹ്സനിയുടെ ദർസിൽ പഠിച്ച ശേഷം മർകസിൽ നിന്ന് ഉപരിപഠനം പൂർത്തിയാക്കി.ശേഷം പട്ടാമ്പി, പകര, തെന്നല അപ്പിയത് ജുമുഅ മസ്ജിദ് എന്നിവിടങ്ങളിൽ മുദർരിസായി സേവനം ചെയ്തിട്ടുണ്ട്. ഓമശ്ശേരി കരിയാംകണ്ടത്തിൽ ജുമുഅ മസ്ജിദിൽ മു ദർരിസായി സേവനം ചെയ്ത് വരികയായിരുന്നു. മാതൃകാ പ്രബേധകനും അധ്യാപകനുമായിരുന്നു അബ്ദുല്ല കോയ സഖാഫി. സംഘടനാ രംഗത്തും സജീവമായിരുന്ന തങ്ങൾ എസ് വൈ എസ് അടക്കാപുര യൂനിറ്റ് പ്രവർത്തക സമിതി അംഗമായിരു ന്നു. കൂടെ അപകടത്തിൽ മരണപ്പെട്ട ശിഷ്യൻ കോഴിക്കോട് ബാലുശ്ശേരി കണ്ണാടിപ്പോയിൽ കരിമ്പയിൽ കപ്പി ക്കുന്നത്ത് സിദ്ദീഖിന്റെ മകൻ . ഫാഇസ്, അമീൻ (20) ദർസ് വിദ്യാർഥികൾക്കിടയിലെ ' പ്രിയപ്പെട്ടവനും ഗുരുനാഥനെ ഏറെ സ്നേഹിക്കുന്ന മാതൃകാ വിദ്യാർഥിയായിരുന്നു. അത് കൊണ്ട് തന്നെ യാ
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്‌ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്‌പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി