കോട്ടക്കൽ :പ്രമുഖ ഓട്ടോമൊബൈല്‍ ഡീലര്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഓഫ് രജിസ്‌ട്രേഷനില്ലാതെ (ടി.സി.ആര്‍) സ്‌പീഡോമീറ്റര്‍ വിചേ്‌ഛദിച്ച് സര്‍വീസ് നടത്തിയ കാര്‍ മോട്ടോര്‍ വാഹന വകുപ്പ് വിഭാഗം പിടികൂടി ഒരു ലക്ഷം രൂപ പിഴ ചുമത്തി.
തിരൂരില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്ക് വാഹനമോടിച്ചു കൊണ്ടുപോകുന്നതിനിടെ കോട്ടക്കലില്‍ വെച്ചാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിയിലായത്.ഡീലര്‍ വാഹനം നിരത്തില്‍ ഇറക്കുമ്ബോള്‍ വേണ്ട രേഖകളും ഉണ്ടായിരുന്നില്ല. പതിവ് വാഹന പരിശോധനയ്‌ക്കിടയിലാണ് നിയമലംഘനം മോട്ടോര്‍ വാഹന വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ടി.സി.ആര്‍ അഥവാ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഓഫ് രജിസ്‌ട്രേഷന്‍ ഇല്ലാതെയാണ് വാഹനമോടിച്ചത്. ഒറിജിനല്‍ ടി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വാഹനം ഒരു ഷോറൂമില്‍ നിന്ന് മറ്റൊരു ഷോറൂമിലേക്ക് മാറ്റുവാന്‍ പാടില്ല എന്നാണ് ചട്ടം.
വിശദ പരിശോധനയില്‍ വാഹനത്തിന്റെ സ്‌പീഡോമീറ്റര്‍ വിചേ്‌ഛദിച്ചതായും കണ്ടെത്തി.വാഹനം തിരൂരിലെ ഷോ റൂമില്‍ നിന്നും പെരിന്തല്‍മണ്ണയിലെ ഷോ റൂമിലേക്ക് കൊണ്ടുപോവുകയായിരുന്നു. സ്‌പീഡോമീറ്റര്‍ പ്രവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടി ക്ലസ്‌റ്റര്‍ മീറ്ററിലെ ഫ്യൂസ് അഴിച്ചുമാറ്റിയ നിലയിലായിരുന്നു. ഇതുകാരണം വാഹനം എത്ര കിലോമീറ്റര്‍ ഓടിയാലും സ്‌പീഡോമീറ്ററില്‍ നിലവിലുള്ള കിലോമീറ്റര്‍ കൂടുകയില്ല. ഇത്തരത്തിലുള്ള വാഹനങ്ങള്‍ ഡീലര്‍മാരുടെ വ്യക്‌തിഗത ആവശ്യങ്ങള്‍ക്കും ടെസ്‌റ്റ് ഡ്രൈവുകള്‍ക്കും ഉപയോഗിച്ച് പുതിയ വാഹനം വാങ്ങിക്കുന്ന ഉപഭോക്‌താവ് അറിയാതെ പുതിയ വാഹനം ആയി വില്‍ക്കുകയാണ് പതിവ്.മോട്ടോര്‍ വാഹന വകുപ്പിലെ 182 എ വകുപ്പുപ്രകാരം ഒരു ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. എന്‍ഫോഴ്‌സ്മെന്റ് ആര്‍.ടി.ഒ എസ്. പ്രദീപിന്റെ നിര്‍ദ്ദേശപ്രകാരം എം.വി.ഐ സജി തോമസ്, എ.എം.വി ഐമാരായ ഷൂജ മാട്ടട, ഷബീര്‍ പാക്കാടന്‍ എന്നിവരുടെ നേതൃത്വത്തില്‍ കോട്ടക്കല്‍ വാഹനപരിശോധനയ്‌ക്കിടെയാണ് വാഹനം പിടികൂടിയത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ