ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിനായുള്ള വോട്ടിംഗ് മെഷീൻ പരിശീലനം..

. 3 ബാലറ്റ് യൂണിറ്റുകളാണ് പോളിംഗിനായി തയ്യാറാക്കിയിട്ടുള്ളത്.. ഗ്രാമ ,ബ്ലോക്ക് , ജില്ല എന്നീ ക്രമത്തിലാണ് മെഷീൻ സെറ്റ് ചെയ്യുന്നത്. വോട്ടർ 3 മെഷീനിലും വോട്ടു ചെയ്താൽ വോട്ട് താനേ രേഖപ്പെടുത്തും. ഏതെങ്കിലും വോട്ട് ചെയ്യാതിരുന്നാൽ( ഗ്രാമ/ബ്ലോക്ക്/ജില്ല) ജില്ലാ ബാലറ്റ് യൂണിറ്റിന്റെ അവസാന മുള്ള ചുവന്ന ബട്ടൺ അമർത്തിയാലെ വോട്ട് രേഖപ്പെടുത്തുകയുള്ളൂ... ബാലറ്റ് പേപ്പർ ഗ്രാമ ,ബ്ലോക്ക്, ജില്ല തലങ്ങൾക്ക് യഥാക്രമം വെള്ള , പിങ്ക് , നീല എന്നീ നിറങ്ങളിലാണ് തയ്യാറാക്കപ്പെട്ടിട്ടുള്ളത്..

രാവിലെ ലോഡ്ജില് നിന്നും പതിവുപോലെ പുറത്തിറങ്ങി ജംഗ്ഷനിലുള്ള ചായക്കടയില്

നിന്നും ചായ കുടിച്ച് തിരികെ നടക്കുമ്പോള്! അതുവഴി വന്ന ഒരു സുന്ദരി പെണ്കൊച്ചിന്റെ കണ്ണുകളുമായീ എന്റെ കണ്ണുകള് ഉടക്കി.എന്തോ മുന് പരിചയം ഉള്ള ഭാവത്തില് എന്റെ മുഖത്ത് നിന്നും കണ്ണെടുക്കാതെ എന്നെ നോക്കി ചിരിച്ച ആ പെണ്കുട്ടിയെ ഞാനും തിരിച്ചു നല്ലത് പോലെ അങ്ങ് നോക്കി കൊണ്ട് നടന്നകന്നൂ....മുറിയിലെത്തിയ ഞാന് ചിന്തകളിലാണ്ടൂ...ശ്ശെടാ...രണ്ടു മൂന്ന് വര്ഷമായീ ഞാന് ഈ ലോഡ്ജില് താമസിക്കുകയും ചായ കുടിക്കാന് പുറത്തിറങ്ങുകയുമൊക്കെ ചെയ്യുന്നൂ..ഏതെങ്കിലും ഒരു പെണ്കൊച്ച് ഒന്നു നോക്കണമേ എന്നും പറഞ്ഞ് പല പ്രാവശൃവും പുറത്തിറങ്ങി ഷോ കാണിച്ചു നടന്നിട്ടും ഉണ്ട്.അപ്പോളൊന്നും ഒരുത്തിയും തിരിഞ്ഞു നോക്കിയിട്ടു പോലുമില്ലാ...ഇതിപ്പോള് അവള് എന്നെ നോക്കി ചിരിച്ചു . എന്നെ മറഞ്ഞിരുന്നിതുവരെ സ്നേഹിച്ച പെണ്കുട്ടി ഇപ്പോള് മുന്നിലേക്ക് വന്നതാണോ..?ചിന്തകള് കാടുകയറി...!കണ്ണാടിയുടെ മുമ്പില് കുറേ നേരം മുടി അങ്ങോട്ടും ഇങ്ങോട്ടും ചീകി ഞാന് എന്നെ തന്നെ ഒന്നു വിലയിരുത്തീ..എനിക്കിനി ഗ്ളാമര് അല്പം കൂടിയോ...അങ്ങനെഒക്കെ ചിന്തിച്‌ച് ജോലിക്കിറങ്ങേണ്ട സമയമായീ.പെട്ടെന്ന് കുളിച്ചൊരുങ്ങി റെഡി ആയീ ബൈക്കും എടുത്തു പുറത്തേക്കിറങ്ങീ....

സ്വന്തം നാട്ടുകാരായിട്ടും ഇതുവരെ തമ്മിൽ കണ്ടാൽ മിണ്ടുകപോയിട്ട് ചിരിക്കുക പോലും ചെയ്യാത്ത ആരെങ്കിലും

നിങ്ങളോട് സുഖവിവരങ്ങളും അച്ഛനപ്പൂപ്പൻ മാരുടെ കാര്യങ്ങളും വരെ ചോദിക്കുന്നുവെങ ്കിൽ പേടിക്കേണ്ട അമ്പരക്കേണ്ട പരിഭ്രമിക്കേണ്ട ഇലക്ഷൻ അടുത്തു

കെ.എസ്.ഇ.ബി (ഇലട്രിക്ക് സെക്ക്ഷൻ) കീഴിലുളള ഉപഭോക്താക്കളുടെ ശ്രദ്ധക്ക്,

മിക്ക ദിവസങ്ങളിലും നമ്മുടെ വീടുകളിൽ വൈദ്യുതിയുടെ ഒരുതരം ഒളിച്ചുകളി പതിവാണല്ലോ, കാറ്റും മഴയും ഇല്ലാത്ത അവസരങ്ങളിൽ പോലും കരണ്ട് വരുകയും പോകുകയും ചെയ്യുക പോയാൽ തന്നെ മണിക്കുറുകളോളം കരണ്ട് വരാതിരിക്കുക, ഈ സമയത്ത് കെ.എസ്.ഇ.ബി.ഓഫീസിലേക്ക് വിളിച്ചാൽ അവിടെ നിന്നും ഫോൺ എടുക്കാതെ റസീവർ എടുത്ത് പുറത്ത് വെക്കുക ഇതൊക്കെ സാദാരണ സംഭവിക്കാറില്ലേ? ഇതിനുളള ഒരു പരിഹാര മാർഗമാണ് നിർദേശിക്കുന്നത്, എനി അങ്ങിനെ സംഭവിക്കുമ്പോൾ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം,നിങ്ങൾ നിങ്ങളുടെ വൈദ്യതി കൺസൃമർ നമ്പർ ഓർമിക്കുക നിങ്ങളുടെ മൊബൈൽ നമ്പറിൽ നിന്നോ ലാൻഡ്ഫോൺ നമ്പറിൽ നിന്നോ 1912 എന്ന നാലക്ക നമ്പറിലേക്ക് തിരുവനന്തപുരത്തേക്ക് വിളിക്കുക ഫോണിൽ നിന്നുളള നിർദേശമനുസരിച്ച് കസ്റ്റമ്മർകേർ എക്സിക്യട്ടീവുമായി സംസാരിക്കാൻ 9 അമർത്തുക 9 അമർത്തുന്നതിന് മുമ്പായി നിർദേശിക്കപ്പെടുന്ന ഒരു നമ്പറും നിങ്ങൾ അമർത്തേണ്ടതില്ല, അവിടെ നിന്നും നിങ്ങളുടെ കൺസൃമർ നമ്പർ ചോദിക്കും അപ്പോൾ പറഞു കൊടുക്കുക,ഉടനെ തലസ്ഥാനത്ത് നിന്ന് നിങ്ങളെ തിരിച്ചു വിളിച്ചി കരണ്ടില്ലാത്ത കാരണം, കരണ്ട് വരുന്ന സമയം ഇതൊക്കെ വിശദമായി പറഞുതരും,റസീവർ താഴെ എടുത്ത് വെച്ചി സുഖ...

പ്രിയ സുഹൃത്തുക്കളെ പഞ്ചായത്ത് ഇലക്ഷൻ തീരുമാനിച്ചിരികുന്ന ഈ സമയത്ത്

.. മിക്കവാറും പ്രദേശങ്ങളിലും മത്സരിക്കുന്നത് പരസ്പരം അറിയുന്ന നാട്ടുകാരോ സുഹൃത്തുക്കളോ ഒക്കെ ആയിരിക്കുo ... അതു കൊണ്ടു തന്നെ .പ്രചരണങ്ങളിലും മറ്റും മാന്യത പുലർത്തി .. നമ്മുടെ വ്യക്തി ബന്ധങ്ങൾ നിലനിർത്താൻ ശ്റമി ക്കുക ... ഇലക്ഷൻ വെരും പോകും ... നമ്മുടെ നാടിന്റെ സ്നേഹവും ഐക്യവും എന്നും നിലനിൽകട്ടെ ...

ഈ തെരെഞ്ഞെടുപ്പിൽ നാട്ടിലുണ്ടാവുന്ന പ്രവാസികൾക്കും വോട്ട് ചെയ്യാം. .. Read

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് നവമ്പർ 2 ന് നടക്കുകയാണല്ലോ.... ഈ തെരെഞ്ഞെടുപ്പിൽ നാട്ടിലുണ്ടാവുന്ന പ്രവാസികൾക്കും വോട്ട് ചെയ്യാം. .. അതുകൊണ്ട് ഈ സമയത്ത് നാട്ടിൽ ഉണ്ടാവാൻ സാധ്യത യുള്ള മുഴുവൻ പ്രവാസികളും ഒക്ടോബർ 5 ന് മുമ്പ് പേര് ചേര്‍ക്കുക. .. പേര് ചേർക്കുമ്പോൾ വീട്ടു നമ്പർ ചേർക്കേണ്ടതാണ് lsgelection.kerala.gov.in/pravasi/registration പ്രവാസി വോട്ട് ചേർക്കാനുള്ള ലിങ്ക്.. എല്ലാ പ്രവാസികൾക്കും ചേർക്കാം.. ഈ ലിങ്ക് ഓപ്പൺ ചെയ്ത് Online ചേർത്തതിനു ശേഷം പാസ്പോർട്ടിൻറെ ഒരു കോപ്പി നിങ്ങളുടെ പഞ്ചായത്തിൽ എത്തിക്കുക.

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

...... നവംബർ 2,5 തിയ്യതികളിലായി രണ്ട് ഘട്ടമായിട്ട് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നു.... വികസനത്തിന്റെയും പെർഫോമൻസിന്റെയും മാറ്റുരക്കുന്ന വേദി മാത്രമല്ല പഞ്ചായത്ത് ഇലക്ഷൻ, മത്സരിക്കുന്ന ആളുടെ പാർട്ടിയേക്കാൾ ഉപരി വ്യക്തിവൈരാഗ്യം, കുടുംബ മഹിമ , മുൻ കാല പ്രവർത്തനങ്ങൾ എന്നിവയൊക്കെ ജയപരാജയങ്ങളെ സ്വാധീനിക്കും, ജയിക്കാൻ വേണ്ടി എല്ലാ വിധത്തിലുമുളള അടവുകളും പയറ്റേണ്ടി വരും, വ്യക്തിഹത്യ , കുപ്രചരണങ്ങൾ ഒക്കെ സഹിക്കേണ്ടി വരും, ട്രൗസർ ഇട്ട് നടന്ന കാലത്ത് നാരങ്ങാ മുട്ടായി വാങ്ങാൻ വല്ലിമ്മാന്റെ കോന്തലയിൽ നിന്ന് പൈസ തോണ്ടിയത് വരെ മൈക്കിലൂടെ കേൾക്കേണ്ടി വരും, എന്നാലും പതറാതെ മുന്നോട്ട് പോവണം എങ്ങിനെ തിരിച്ചടി കൊടുക്കാം എന്ന് മാത്രം ചിന്തിക്കുക, എതിരാളിയുടെ ആത്മ വീര്യം തകർക്കുന്ന എന്തും നമ്മുടെ ആയുധം ആണ്, ഒപ്പം കളിച്ച് നടന്ന കളിക്കൂട്ടുകാരൻആണെന്ന സെന്റി ഒന്നും വേണ്ട, അങ്ങനെ ഒരു വിചാരം ഒന്നും അപ്പുറത്ത് നിന്ന് തീരെ പ്രതീക്ഷിക്കണ്ടാ, യുദ്ധം വിജയിക്കുക എന്നത് മാത്രമാണ് ഇരു പക്ഷത്തിന്റെയുംലക്ഷ്യം, വോട്ട് എല്ലാം പെട്ടിയിൽ ആയ ശേഷം എണ്ണുന്...

തദ്ദേശ തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചു....

ഒക്ടോബര്‍ 05: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള അവസാന തിയതി ഒക്ടോബര്‍ 07: തെരഞ്ഞെടുപ്പ് വിജ്ഞാപനം ഒക്ടോബര്‍ 14: നാമനിര്‍ദ്ദേശം സമര്‍പ്പിക്കാനുള്ള അവസാന തിയതി ഒക്ടോബര്‍ 15: സൂക്ഷമ പരിശോധന ഒക്ടോബര്‍ 17: നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി നവംബര്‍ 02: ഒന്നാംഘട്ട തെരഞ്ഞെടുപ്പ് (തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്) നവംബര്‍ 05: രണ്ടാംഘട്ട തെരഞ്ഞെടുപ്പ് (പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം) നവംബര്‍ 07: വോട്ടെണ്ണല്‍, ഫലപ്രഖ്യാപനം

വേങ്ങരയ്ക്ക് തിലകം ചാര്ത്തി.... മന്ത്രി പി.കെ കുഞ്ഞാലിക്കുട്ട ി സ്മാര്ട്ട് ബസ് ബേ ഉദ്ഘാടനം നിര്വഹിച്ചു.

fm റേഡിയോ,wifi, മൊബൈല് ചാര്ജിങ് സംവിധാനം എന്നിവയ്ക്കു പുറമെ ചന്ദ്രിക, മലയാള മനോരമ, മാതൃഭൂമി ദിനപത്രങ്ങളും കൂടെ മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്, മനോരമ, വനിത,ആരോഗ്യ മാസിക, സ്പോര്ട്സ് മാസിക തുടങ്ങി അഞ്ചോളം പ്രസിദ്ധീകരണങ്ങളും ഈ ബസ്റ്റോപ്പില് ലഭ്യം...ഇരു വശങ്ങളിലും പൂന്തോട്ടങ്ങളോടു കൂടിയ മനോഹരമായ ബസ് ബേ ഒന്നു കാണേണ്ടതു തന്നെ! യുവാക്കളും , കുട്ടികളും , തലനെരച്ചവരും തലകുനിച്ച് സ്മാര്ട്ട് ഫോണില് വിരലുകളോടിക്കുന്ന ദൃശ്യമാണ് നേരം വെളുത്തത് മുതല് വേങ്ങര സിനിമ ഹാള് പരിസരത്ത്...സൗജന്യ വൈഫൈ ! അന്നേരം അതുവഴി കടന്നുപോയ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളും ബസ്റ്റോപ്പില് കയറി സെല്ഫിയെടുക്കാന് മടിച്ചില്ല; പിന്നെ ഏറെ നേരത്തെ തിരക്കിനൊടുവില്‍ പാണ്ടിക്കടവത്തെ കുഞ്ഞാപ്പയെത്തി smart bay നാടിന് സമര്പ്പിച്ചു...ഇനി വേങ്ങരയും സ്മാര്ട്ടാവുകയാണ്..

നിയമസഭയിലെ ഒരു ചർച്ചയ്ക്കിടെ നമ്മടെ മന്ത്രി കുഞ്ഞാലിക്കുട്ടി ഒരു കഥ പറഞ്ഞു.

"ഒരിക്കൽ ഒരച്ഛൻ തന്റെ 3 മക്കൾക്കു 100 രൂപ വീതം കൊടുത്തിട്ട് പറഞ്ഞു.... 'ഈ നൂറു രൂപക്ക് എന്തെങ്കിലും വാങ്ങി നിങ്ങളുടെ റൂം നിറയ്ക്കണം.' ഒന്നാമത്തെ മകൻ 100 രൂപക്ക് വൈയ്ക്കോൽ വാങ്ങി. പക്ഷെ, അത് ആ റൂം നിറക്കാൻ തികഞ്ഞില്ല . രണ്ടാമത്തെ മകൻ 100 രൂപക്ക് പഞ്ഞി വാങ്ങി. പക്ഷെ, അതും റൂം നിറക്കാൻ തികഞ്ഞില്ല . മൂന്നാമത്തെ മകൻ വെറും ഒരു രൂപ മാത്രം ചിലവാക്കി മെഴുകുതിരി വാങ്ങി കത്തിച്ചുവച്ചു. അതിന്റെ പ്രകാശം ആ റൂം നിറച്ചു...." കുഞ്ഞാലിക്കുട്ടി തുടർന്നു.... " ഈ മൂന്നാമത്തെ മകനെ പോലെയാണ് നമ്മുടെ മുഖ്യമന്ത്രി. അദ്ദേഹം അധികാരമേറ്റത് മുതൽ പ്രതീക്ഷയുടെ വെളിച്ചം, സംസ്ഥാനം ഒട്ടാകെ പരത്തുകയാണ്..." Coppy to whatsapp

വീട് വൈദുതി കരിച്ച് നൽകി മക്കളില്ലാതെ

തനിച്ച് താമസിക്കുന്ന പ്രായം ചെന്ന സ്ത്രിയുടെ വിട് വലിയോറ പുത്തനങ്ങാടി യുണിറ്റ് SYS സാന്ത്വാനത്തിൻ്റെ കിഴിൽ വൈദുതി കരിച്ചു സ്വിച്ച് ഓൺ കർമം സയ്യിദ് മുഹമ്മദ് ജമലുല്ലൈലി കച്ചേരിപ്പടി നിർവഹിച്ചു SYS സെക്രട്ടറി ഹസീബ് വലിയോറ ട്രഷറർ അവറാൻ കുട്ടി ഹാജി KT മക്ക ICE എ ക്ലിക്കുട്ടി വ് അഗം മുഹമ്മദലി വലിയോറ എന്നിവർ പങ്കെടുത്തു (info :Sayyid Valiyora)

bright voice ganamela in RIVER

ONLINEPHOTO EDITOR APP - Edit your photos, pictures and VIDEO .MP3

Edit your photos online on install now

പ്രിയരേ... വളരെ പ്രധാനപ്പെട്ട ഒരു കാര്യം ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയിൽ പെടുത്തുന്നു.

ഒരു സിം ഉപയോഗിക്കാതെ മൂന്ന് മാസം കഴിഞ്ഞാൽ ആ നമ്പർ വേറെ ആൾക്ക് പുതിയ കണക്ഷൻ ആയി ലഭിക്കും. സിം ഉപയോഗിക്കുന്നില്ലെങ്കിൽ അപ്പോൾ തന്നെ ആ നമ്പറിൽ ഉള്ളവരെ വാട്സ് ആപ് ഗ്രൂപ്പിൽ നിന്ന് റിമൂവ് ചെയ്യണം.ഇല്ലങ്കിൽ പുതിയ നമ്പറിൽ ആ കണക്ഷൻ കിട്ടുന്ന ആളും ഗ്രൂപ്പിൽ ആഡ് ആകും. അത് കൊണ്ട് വാട്സ് ആപ്പ് കണക്ഷൻ ഉള്ള സിം നഷ്ടപ്പെട്ട കാരണം മൂലമോ മറ്റോ ഉപയോഗിക്കാതെ ആയിട്ടുണ്ടെങ്കിൽ പ്രസ്തുത നമ്പറിൽ തങ്ങൾ അംഗമായിട്ടുള്ള ഗ്രൂപ് അഡ്മിൻമാരെ അറിയിക്കുകയും എത്രയും പെട്ടന്ന് ആ നമ്പർ റിമൂവ് ചെയ്യാൻ ആവശ്യപ്പെടുകയും വേണം. ഇല്ലെങ്കിൽ നമ്മളറിയാതെ നമ്മുടെ ഫോട്ടോകളും വിവരങ്ങളും ഷെയർ ചെയ്യപ്പെടും. കുടുംബ & സുഹ്രൃത് വലയങ്ങൾ ഉണ്ടാക്കിയവരും ഉപയോഗിക്കുന്നവരും ജാഗ്രതൈ. As received 👆 Worth to share

മിനയിലെ അപകടം നടന്ന സ്‌ഥലത്തിന്റെ 150മീറ്റർ ദൂരെ ജൗഹറ റോഡില്‍ 55—)ം നമ്പർ മുതവിഫിന്റെ

ക്യാമ്പില്‍ നേരത്തെ തന്നെ കല്ലേറു കഴിഞ്ഞ്‌ മുടിയെടുത്ത്‌ കുളിയും മുഷിഞ്ഞ ഇഹ്‌റാം ഡ്ര്സില്‍ നിന്ന്‌ മാറുകയും ചെയ്‌ത്‌ ഹജ്ജിന്റെ പ്രധാന കർമ്മങ്ങള്‍ കഴിഞ്ഞ സംതൃപ്‌തിയിലാണ്‌ ഞങ്ങള്‍ 'അല്‍ മബ്‌റൂക്ക്‌ ഗ്രുപ്പിലെത്തിയ ഹാജി മാർ.ഞങ്ങളുടെ തൊട്ടടുത്ത ടെന്റുകളില്‍ മറ്റുഗ്രൂപ്പുകളും അതുപോലെതന്നെ, സാധാരണ അറഫയില്‍നീന്നും തിരിച്ചെത്തിയാല്‍ മുഴുവന്‍ ആളുകളുമെത്തിയോ; ഹജ്ജിലെ ഏറ്റവും പ്രയാസകരമെന്നു വിശേഷിപ്പിക്കാവുന്ന അറഫ—മുസ്‌ദലിഫ മിന യാത്ര എങ്ങിനെയൊക്കെയായിരൂന്നു ഇവയൊക്കെ പരസ്‌പരം ഫോണ്‍ ചെയ്‌തു അനേ്വഷിക്കുന്ന പതിവുണ്ട്‌.ആ തിരക്കിലായിരുന്നു ഞാനടക്കമുള്ള ഗ്രൂപ്പ്‌ ലീഡേർസ്‌.അപ്പോഴാണ്‌ നാട്ടില്‍ നിന്ന്‌ വിളിയെത്തുന്നത്‌.ടിവിയില്‍ ഫ്‌ളാഷ്‌ ന്യുസ്‌ കാണുന്നു.മിനയില്‍ തിരക്കില്‍ പെട്ട്‌ അനേകം പേർമരിച്ചതായി പറയുന്നു.നിങ്ങള്‍ ഒക്കെ എവിടെ ഞങ്ങള്‍ സുരക്ഷിത സ്‌ഥാനത്താണെന്ന്‌ മറുപടി നല്‍കി കൊണ്ടെയിരുന്നു,ഹാജിമാരുടെ ബന്ധുക്കളെല്ലാം വിളിക്കുന്നുണ്ടായിരുന്നു.പിന്നീട്‌ ഞാഌം ചെറുപ്പക്കാരായ ചില ഹാജിമാരും ഈ അപകട സ്‌ഥലം കാണുന്നതിഌ വേണ്ടി പോയി,ഒരിക്കലും ഇതു പോലൊരു രംഗം കാണാന്‍ ആർക്കും ഗതിവരാതിരിക്കട്ടെ,ഞ...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

ഗോപാലൻ മാഷ് വാഹനാപകടത്തെ തുടർന്ന് ഹോസ്പിറ്റലായിരിക്കെ മരണപെട്ടു CCTV VIDEO

പ്രിയമുള്ളവരെ വലിയോറ AMUPS മുൻ അദ്ധ്യാപകനും മുൻവേങ്ങര വില്ലേജ് ഓഫീസ് റുമായിരുന്ന  , വലിയോറ പാറമ്മൽ സ്വദേശി Rt ഡപ്യൂട്ടി തഹസി ദാർ, കരങ്ങാടൻ ഗോപാലൻ മാഷ്. ഇന്നലെ കച്ചേരിപ്പടി പുത്തനങ്ങാടി റോഡിൽ വാഹനപകടത്തെ തുടർന്നുകോട്ടയ്കൽ മിംസ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ  മരണപ്പെട്ടു.ഇന്നലെ അപകടം നടന്നതിന്റെ CCTV VIDEO ചുവടെ

വേങ്ങര സ്വദേശി ഗോവയിൽ വെച്ച് മരണപെട്ടു

മലപ്പുറം വേങ്ങര കുറുവിൽകുണ്ട് (ഗ്യാസ് റോഡ് ) നടക്കൽ ആലികാക്ക എന്നവരുടെ മകൻ നടക്കൽ മുനീർ(41 വയസ്സ്) എന്നവർ  ഗോവയിലെ അഞ്ചുനയിൽവച്ചു മരണപ്പെട്ടു  മയ്യത്ത് ഗോവ മെഡിക്കൽ കോളേജിൽ ആണുള്ളത്   പരേതന്റെ ജനാസ പനാജി കബർസ്ഥാൻ പള്ളിയിൽ വച്ചു കെഎംസിസി പ്രവർത്തകർ അന്ത്യകർമങ്ങൾ ചെയ്തു നാട്ടിലേക് കൊണ്ടുപോകുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളൂ

ഗോപാലൻ മാഷ് വാഹനാപകടത്തെ തുടർന്ന് ഹോസ്പിറ്റലായിരിക്കെ മരണപെട്ടു

പ്രിയമുള്ളവരെ വലിയോറ AMUPS മുൻ അദ്ധ്യാപകനും മുൻവേങ്ങര വില്ലേജ് ഓഫീസ് റുമായിരുന്ന  , വലിയോറ പാറമ്മൽ സ്വദേശി Rt ഡപ്യൂട്ടി തഹസി ദാർ, കരങ്ങാടൻ ഗോപാലൻ മാഷ്. ഇന്നലെ കച്ചേരിപ്പടി പുത്തനങ്ങാടി റോഡിൽ വാഹനപകടത്തെ തുടർന്നുകോട്ടയ്കൽ മിംസ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ  മരണപ്പെട്ടു. അപകടത്തിന്റെ  അപകടത്തിന്റെ CCTV VIDEO കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വേങ്ങര ഗ്രാമപഞ്ചായത്ത് ഹരിത കർമ സേനയ്ക്ക് അംഗീകാരം

മലപ്പുറം ജില്ലയിൽ മികച്ച ഹരിത കർമ സേന ടീമുകളിൽ ഒന്നായി വേങ്ങര ഗ്രാമപഞ്ചായത്ത് ഹരിത കർമ സേന യെ കേരള കൌമുദി തെരഞ്ഞെടുത്തു. കേരള കൗമുദി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാദിനാഘോഷത്തിൽ മാർച്ച് 8-ന് സൂര്യ റെജൻസി, മലപ്പുറം എന്ന സ്ഥലത്ത് നടക്കുന്ന പ്രത്യേക ചടങ്ങിൽ വെച്ച് കേരള റവന്യൂ, ഭവനനിർമ്മാണ വകുപ്പ് മന്ത്രി ശ്രീ.കെ.രാജൻ ഈ അവാര്‍ഡ് ഹരിതകര്‍മ്മസേനക്ക് സമ്മാനിക്കും. ഹരിത കർമ സേന വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രദേശത്തുള്ള മാലിന്യ സംസ്‌കരണ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിച്ചു വരികയാണ്. കുടുംബങ്ങളിൽ നിന്നുള്ള മാലിന്യ ശേഖരണം, പ്ലാസ്റ്റിക് മാലിന്യ സംസ്കരണം, തുടങ്ങിയവയിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ചതാണ് ഈ അംഗീകാരത്തിന് ആധാരമായത്.

ചെമ്മാട്ട് വൻ മയക്ക് മരുന്ന് വേട്ട ; രണ്ട് പേർ പോലീസ് പിടിയിൽ

തിരൂരങ്ങാടി: ചെമ്മാട് തൃക്കുളം അമ്പലപ്പടിയിൽ വെച്ച് തിരൂരങ്ങാടി പോലീസ്  മയക്ക്മരുന്ന് പിടികൂടി. പന്താരങ്ങാടി പാറപ്പുറം സ്വദേശികളായ രണ്ട് യുവാക്കളെ പോലീസ് പിടികൂടിയിട്ടുണ്ട്. തിരൂരങ്ങാടി അമ്പലപ്പടിയിൽ എം ഡി എം എയുമായി രണ്ട് യുവാക്കൾ പിടിയിൽ;ഒരാൾ ഓടി രക്ഷപ്പെട്ടു തിരൂരങ്ങാടി:മാരക രാസ ലഹരിപദാർത്ഥമായ എംഡി എം എയുമായി രണ്ട് യുവാക്കൾ പിടിയിൽ. പന്താരങ്ങാടി പാറപ്പുറം സ്വദേശി ചെട്ടിയാം തൊടി മുഹമ്മദ് അഫ്സൽ(32), ചപ്പങ്ങത്തിൽ സൈഫുദ്ദീൻ (31) എന്നിവരെയാണ് തൃക്കുളം അമ്പലപ്പടിഴയിൽ വച്ച് പോലീസിന്റെ പിടിയിൽ ആയത്. ഒരാൾ ഓടി രക്ഷപെട്ടു. വിൽപ്പനയ്ക്ക് എത്തിച്ചതാണ് . പോലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വാഹനം പരിശോധിച്ചപ്പോഴാണ് പൊതികളിലാക്കിയ എംഡിഎമ്മയുമായി യുവാക്കൾ പിടിയിലായത്. മഫ്ടിയിൽ പോലീസ് നിരീക്ഷിച്ച് വരുക ആയിരുന്നു.രണ്ട് പേരുടെയും വീടുകൾ പോലീസ് റെയ്ഡ് നടത്തും.കേരളത്തിൽ വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിന് എതിരെ പോലീസ് കർഷനപരിശോധന നടത്താൻ തീരുമാനിച്ചിട്ട് ഉണ്ട് തിരൂരങ്ങാടി എസ്.എച്ച്.ഒ. പ്രദീപിന്റെ നേത്രത്വത്തിലുള്ള പോലീസ് സംഘമാണ്  സംഘത്തെ പിടികൂടിയത...

കോഴിക്കോട് ലഹരിയില്‍ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു; ഭാര്യാമാതാവിനും പിതാവിനും ഗുരുതര പരിക്ക്

കോഴിക്കോട്: കോഴിക്കോട് ലഹരിയില്‍ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. ഈങ്ങാപ്പുഴ കക്കാട് ആണ് സംഭവം. കക്കാട് സ്വദേശിനി ഷിബിലയെ ഭര്‍ത്താവ് യാസറാണ് കൊലപ്പെടുത്തിയത്. ഇയാളുടെ ആക്രമണത്തില്‍ ഷിബിലയുടെ മാതാവ് ഹസീന, പിതാവ് അബ്ദു റഹ്‌മാന്‍ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. നോമ്പ് തുറക്കുന്ന സമയത്താണ് ഇയാൾ വീട്ടിൽ എത്തി ആക്രമണം അഴിച്ചുവിട്ടത്. കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇയാൾ ഷിബിലയെ വെട്ടുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ ഹസീനയ്ക്കും അബ്ദു റഹ്‌മാനും വെട്ടേല്‍ക്കുകയായിരുന്നു. ഹസീനയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും അബ്ദു റഹ്‌മാനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഏറെ കാലമായി യാസറിനും ഷിബിലയ്ക്കുമിടയിൽ വഴക്ക് നിലനിന്നിരുന്നു. ഇതേ തുടർന്ന് ഷിബില സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. നേരത്തേ യാസറിന്റെ ഭാഗത്തുനിന്ന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഷിബിലയും കുടുംബവും താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. താമരശ്ശേരിയിൽ ഭാര്യയെ വെട്ടിക്കൊന്ന് കാറിൽ രക്ഷപ്പെട്ട പ്രതിയെ പിടികൂടാൻ ഊർജിത ശ്രമവുമായി പോലീ...

കുളം വൃത്തിയാക്കുന്നതിനിടെ മീന്‍ കുത്തി; യുവാവിന്റെ കൈപ്പത്തി മുറിച്ചു മാറ്റേണ്ടി വന്നു

കണ്ണൂര്‍ | കുളം വൃത്തിയാക്കുന്നതിനിടെ കടു കുത്തിയ യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി. മീന്‍ കുത്തിയ മുറിവിലൂടെ കോശങ്ങളെ കാര്‍ന്നുതിന്നുന്ന അപൂര്‍വ ബാക്ടീരിയ ശരീരത്തിലെത്തിയതിനാല്‍ കൈപ്പത്തി മുറിച്ചുമാറ്റേണ്ടി വരികയായിരുന്നു. ▂▂▂▂▂▂▂▂▂▂▂▂▂▂▂ ഒരു മാസം മുമ്പാണ് കണ്ണൂര്‍ തലശ്ശേരി മാടപ്പീടികയിലെ രജീഷിന്റെ കയ്യില്‍ കടു എന്ന നാടന്‍ മീന്‍ കുത്തി മുറിവുണ്ടായത്. അണുബാധയെ തുടര്‍ന്ന് കൈയ്യില്‍ തീപ്പൊള്ളല്‍ ഏറ്റപോലെ കുമിളകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തുടര്‍ന്നാണ് വലതുകൈപ്പത്തി കൈത്തണ്ടയില്‍ വച്ചു മുറിച്ചുമാറ്റിയത്. ക്ഷീര കര്‍ഷകനാണ് രജീഷ്. വീടിനോട് ചേര്‍ന്ന് പച്ചക്കറി കൃഷി ചെയ്യുന്ന സ്ഥലത്തെ ചെറിയ കുളം വൃത്തിയാക്കുന്നതിനിടെയാണ് രജീഷിനെ മീന്‍ കുത്തിയത്. ഫെബ്രുവരി ആദ്യ ആഴ്ചയായിരുന്നു സംഭവം. കടു കുത്തിയതിനാല്‍ വിരല്‍ത്തുമ്പില്‍ ചെറിയ മുറിവാണ് ഉണ്ടായിരുന്നത്. കോടിയേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി പ്രതിരോധ കുത്തിവെപ്പെടുത്തു. ആദ്യം കൈ കടച്ചില്‍ പോലെയാണ് അനുഭവപ്പെട്ടത്. പിന്നീട് കൈ മടങ്ങാതെ വന്നതോടെയാണ് ആശുപത്രിയില്‍ പ്രവേശിച്ചത്. മാഹിയിലെ ആശുപത്രിയില്‍ നിന്ന് കോഴിക്കോ...

കടിച്ചുപിടിച്ച മീൻ തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു

ഓച്ചിറ (കൊല്ലം): കുളം വറ്റിച്ചു മീൻപിടിക്കുന്നതിനിടെ കടിച്ചു പിടിച്ച കരട്ടിമീൻ തൊണ്ടയിൽ കുരുങ്ങി ശ്വാസം നിലച്ച് യുവാവ് മരിച്ചു. പുതുപ്പള്ളി പ്രയാർ വടക്ക് തയ്യിൽത്തറയിൽ അജയകുമാറിൻ്റെയും സന്ധ്യയുടെയും മകൻ ആദർശ് (ഉണ്ണി-26) ആണ് മരിച്ചത്. ഞായറാഴ്ച  വൈകീട്ട് 5.30-നാണ് സംഭവം. പ്രയാർ വടക്ക് കളിക്കശ്ശേരിൽ ക്ഷേത്രത്തിനു സമീപമുള്ള, മാർത്താണ്ഡശ്ശേരിൽ കി ഷോറിൻ്റെ ഉടമസ്ഥതയിലുള്ള കുളം ആദർശും സുഹൃത്തുക്കളും ചേർന്നു വറ്റിച്ചു മീൻപിടിക്കുമ്പോഴാണ് അപകടം.  നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന മീനുകളുടെ ഫോട്ടോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  ആദ്യം കിട്ടിയ കരട്ടിമീൻ കടിച്ചുപിടിച്ചശേ ഷം അടുത്ത മീൻ പിടിക്കാനായി ശ്രമിക്കവേ, വായിലിരുന്ന മീൻ ഉള്ളിലേക്കുപോയി തൊണ്ടയിൽ കുരുങ്ങു കയായിരുന്നു. ഉടൻതന്നെ സഹോദരൻ ആകാശും സുഹൃത്തുക്കളും ചേർന്ന് ആദർശിനെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ക രുനാഗപ്പള്ളി പുതിയകാവിലെ സ്വകാര്യസ്ഥാപനത്തി' ലെ ജീവനക്കാരനാണ് ആദർശ്. മൃതദേഹം കായംകു ളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

മാസപ്പിറവി മുന്‍ മാസങ്ങളില്‍ വീഴ്ച സംഭവിച്ചോ?

ഇന്ന് കോഴിക്കോട് ഫറോക്ക് ചുങ്കത്ത് ആകാശത്ത് തെളിഞ്ഞ ചന്ദ്രന്‍. റമദാന്‍ മാസപ്പിറവി ഖാസിമാര്‍ പ്രഖ്യാപിച്ചത് ഇന്നാണ്. നാളെയാണ് റമദാന്‍. സാധാരണ മാസപ്പിറവി സമയത്ത് ഇത്രയും തെളിച്ചത്തില്‍ സൂര്യാസ്തമയം കഴിഞ്ഞ് 82 മിനുട്ടോളം ചന്ദ്രന്‍ തെളിയാറില്ല. മൊബൈലില്‍ ചിത്രമെടുക്കാനോ ക്യാമറയില്‍ ചിത്രം എടുക്കാനോ കഴിയാറില്ല. അതുകൊണ്ടാണ് മാസപ്പിറവിയുടെ ചിത്രം നമ്മള്‍ പത്രങ്ങളില്‍ കാണാത്തത്. ഒരു നേര്‍ത്ത വരപോലെ ഏതാനും മിനുട്ട് മാത്രം തെളിഞ്ഞു അസ്തമിക്കും. ഇത് ശരിക്കും ഇന്നലെ തന്നെ കേരളത്തില്‍ മാസപിറവി കാണേണ്ടതായിരുന്നു. കഴിഞ്ഞ അറബി മാസങ്ങള്‍ കണ്ടതിലും സ്ഥിരീകരിക്കുന്നതിലും ഉണ്ടായ പിഴവാണോ എന്ന് ഖാസിമാര്‍ ഉള്‍പ്പെടെ പരിശോധിക്കണം. ശഅബാന്‍ 29 നേ മതവിധി പ്രകാരം മാസപ്പിറവി ദര്‍ശിക്കേണ്ടതുള്ളൂ. അതായത് ഇന്ന്. കഴിഞ്ഞ മാസങ്ങളിലെ സ്ഥിരീകരണത്തില്‍ പാളിച്ചയുണ്ടോയെന്ന് പരിശോധിക്കണം. ശാസ്ത്രീയ കണക്കുകളും മറ്റും ഉപയോഗിച്ച് മാസപ്പിറവി ദര്‍ശനത്തിന്റെ സമയവും സ്ഥാനവും നിര്‍ണയിക്കാം. ലോകത്ത് ആദ്യമായി ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഡ്രോണ്‍ ഉപയോഗിച്ച് International Astronomical Center (IAC)  മാസപ്പിറവി ദര്‍...

താനൂരിൽ നിന്ന് കാണാതായ പെണ്‍കുട്ടികള്‍ മുംബൈയില്‍; തെളിവായി സലൂണില്‍ നിന്ന് മുടിവെട്ടുന്ന ദൃശ്യങ്ങള്‍

താനൂരില്‍ നിന്ന് ഇന്നലെ കാണാതായ രണ്ട് പെണ്‍കുട്ടികളും മുംബൈയില്‍ എത്തിയതിന് തെളിവായി നിര്‍ണായക ദൃശ്യങ്ങള്‍. പെണ്‍കുട്ടികള്‍ മുംബൈയിലെ ഒരു സലൂണില്‍ പോയി മുടി വെട്ടിയതായുള്ള ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. സലൂണ്‍ ജീവനക്കാരിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പെണ്‍കുട്ടികളുടെ കൈയില്‍ ആവശ്യത്തിന് പണമുണ്ടെന്ന് സലൂണ്‍ ജീവനക്കാരി പറഞ്ഞു. ഈ കുട്ടികള്‍ക്കൊപ്പം മുംബൈ വരെ മഞ്ചേരി സ്വദേശിയും യാത്ര ചെയ്തുവെന്നും വിവരമുണ്ട്.  റഹീം അസ്ലം എന്നയാളാണ് മുംബൈ വരെ പെണ്‍കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്നത്. ഇവര്‍ നേത്രാവതി എക്‌സ്പ്രസ്സില്‍ പന്‍വേലില്‍ വന്നിറങ്ങി. മൂന്നരയോടെ പന്‍വേലില്‍ എത്തി. അവിടെനിന്ന് സബര്‍ബന്‍ ട്രെയിനില്‍ സിഎസ്ടി റെയില്‍വേ സ്റ്റേഷനിലേക്ക് എത്തി. പിന്നീട് പെണ്‍കുട്ടികളുമായി പിരിഞ്ഞെന്ന് യുവാവ് അറിയിച്ചു. പെണ്‍കുട്ടികളെ തനിക്ക് ഇന്‍സ്റ്റഗ്രാം വഴി പരിചയമുണ്ടെന്നാണ് യുവാവ് അറിയിച്ചത്. താന്‍ കോഴിക്കോട് നിന്നാണ് കയറിയത്. ട്രെയിനില്‍ നിന്ന് യാദൃശ്ചികമായി കണ്ടെന്ന മട്ടിലാണ് യുവാവിന്റെ പ്രതികരണം. മുംബൈയില്‍ ഇയാള്‍ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. ദേവദാര്‍ ഹയര...