എന്ത് ഷെയർ ചെയ്യുന്നതിന് മുമ്പും അതിന്റെ സത്യാവസ്ഥ കഴിയുന്നത്ര ഉറപ്പ്
വരുത്താൻ ശ്രമിക്കുക. രണ്ട് വർഷം പഴക്കമുള്ള 'ജോലി ഒഴിവുണ്ട്' 'രക്തം
ആവശ്യമുണ്ട്' 'വിവാഹാലോചനകൾ ക്ഷണിക്കുന്നു' തുടങ്ങിയ സന്ദേശങ്ങൾ ഷെയർ
ചെയ്യാതിരിക്കുക. ഇതൊക്കെ കണ്ട് ഏതെങ്കിലും പാവങ്ങൾ പെണ്ണ് ആലോചിച്ചു
ചെല്ലുമ്പോൾ നായിക ആറു മാസം ഗർഭിണിയായിരിക്കും, ഒക്കത്ത് വേറൊരു
കുഞ്ഞുമുണ്ടാകും. വെറുതേ ആളുകളെ വട്ടം കറക്കാതിരിക്കുക. ഒരു ലേഖനമോ
കുറിപ്പോ ഷെയർ ചെയ്യുമ്പോൾ അതെഴുതിയ ആളുടെ പേര് ചേർക്കുക. അടിയന്തിര
സന്ദേശങ്ങൾ ഷെയർ ചെയ്യുമ്പോൾ എഴുതുന്ന തിയ്യതി വെക്കുക. ഏതെങ്കിലും
ഗ്രൂപ്പിലേക്ക് ഒരു മെസ്സേജ് അയക്കുന്നതിന് മുമ്പ് ആ ഗ്രൂപ്പിന്റെ
ലക്ഷ്യവും ഉദ്ദേശ്യവും എന്താണെന്ന് മനസ്സിലാക്കി അതിനു അനുഗുണമായത്
മാത്രം അങ്ങോട്ട് അയക്കുക. ബസറയിലേക്ക് കാരക്ക കയറ്റാതിരിക്കാൻ
പ്രത്യേകം ശ്രദ്ധിക്കുക. ഒരു ഫോട്ടോയോ വാർത്തയോ ഷെയർ ചെയ്യുമ്പോൾ
അതാരെയെങ്കിലും വ്യക്തിപരമായി അപഹസിക്കുന്നതോ പരിഹസിക്കുന്നതോ അല്ലെന്ന്
ഉറപ്പ് വരുത്തുക. ആരുടേയും സ്വകാര്യതയെ ആഘോഷിക്കുവാൻ അവരെത്ര
മോശക്കാരായാലും ശരി, നമുക്കവകാശമില്ലെന്ന് ഓർക്ക
ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു. രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.