കുഞനിയത്തിയെ.... വെറുതെ വേണ്ട .....
എന്റെ വിരല് പിടിച്ച് നടത്താനും ,
എന്റെ ചുമലിലിരുത്താനും, എനിക്ക് ഊഞാലാടിക്കാനും,
ഞാന് പറയുന്ന പൊട്ടത്തരങൾ വിശ്വസിച്ച്
കണ്ണുരുട്ടി വാ പൊളിച്ച് ഇരിക്കാനും,
കള്ള കണ്ണീരൊലിപ്പിച്ച് അച്ഛന്റെ കയ്യില് നിന്ന് എനിക്കു തല്ലു വാങ്ങി
തരാനും , സ്കൂളില്
പോവുമ്പോൾ എന്റെ ബാഗും ചോറ്റുപാതൃവും
ചുമക്കാനും, സ്കൂളില് എന്റെ പഠിത്തത്തിൻ
'മഹത്വവും 'കിട്ടിയ മാർക്കും ടീച്ചറുടെ കയ്യില്
നിന്ന് കിട്ടിയ തല്ലും വീട്ടില്
പറയാതിരിക്കാനും, ഇതിന്റെ പേരില് എന്നെ ബ്ലാക്ക് മെയില് ചെയ്ത്
വളയും മാലയും വാങിപ്പിക്കാനും, അവള്ക്കു മാത്രം അച്ഛന് ചോറുരുട്ടി കൊടുക്കുന്ന ത്
കണ്ട് വെള്ളമിറക്കി നിക്കാനും,
അച്ഛന് അവള്ക്ക് രണ്ടായിരം രൂപയുടെ ചുരിദാറും
എനിക്ക് 360 രൂപയുടെ ഷർട്ടും വാങുന്നത് കണ്ട്
നെടുവീർപ്പെടാനും, തല്ലു കൂടി ഞാന് ജയിക്കാൻ പോവുന്ന സമയത്ത്
മുടിയഴിച്ചിട്ട്ഭദൃകാളിയെ പോലെ കൂർത്ത നഖം കൊണ്ട് എന്നെ മാന്തി പൊളിച്ച് എന്നെ
തോല്പിക്കാനും,
ഒടുവില് ക്ഷീണിച്ച് ഉറങ്ങുന്ന എന്റെ പൊന്നു
മോൾക്ക് അവളറിയാതെ നെറ്റിയില് ഒരു ഉമ്മ
കൊടുക്കാനും,
അവളെ വുമൻസ് കോളേജില് തന്നെ ചേര്ത്ത് എനിക്
ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു. രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.