കുഞനിയത്തിയെ.... വെറുതെ വേണ്ട .....
എന്റെ വിരല് പിടിച്ച് നടത്താനും ,
എന്റെ ചുമലിലിരുത്താനും, എനിക്ക് ഊഞാലാടിക്കാനും,
ഞാന് പറയുന്ന പൊട്ടത്തരങൾ വിശ്വസിച്ച്
കണ്ണുരുട്ടി വാ പൊളിച്ച് ഇരിക്കാനും,
കള്ള കണ്ണീരൊലിപ്പിച്ച് അച്ഛന്റെ കയ്യില് നിന്ന് എനിക്കു തല്ലു വാങ്ങി
തരാനും , സ്കൂളില്
പോവുമ്പോൾ എന്റെ ബാഗും ചോറ്റുപാതൃവും
ചുമക്കാനും, സ്കൂളില് എന്റെ പഠിത്തത്തിൻ
'മഹത്വവും 'കിട്ടിയ മാർക്കും ടീച്ചറുടെ കയ്യില്
നിന്ന് കിട്ടിയ തല്ലും വീട്ടില്
പറയാതിരിക്കാനും, ഇതിന്റെ പേരില് എന്നെ ബ്ലാക്ക് മെയില് ചെയ്ത്
വളയും മാലയും വാങിപ്പിക്കാനും, അവള്ക്കു മാത്രം അച്ഛന് ചോറുരുട്ടി കൊടുക്കുന്ന ത്
കണ്ട് വെള്ളമിറക്കി നിക്കാനും,
അച്ഛന് അവള്ക്ക് രണ്ടായിരം രൂപയുടെ ചുരിദാറും
എനിക്ക് 360 രൂപയുടെ ഷർട്ടും വാങുന്നത് കണ്ട്
നെടുവീർപ്പെടാനും, തല്ലു കൂടി ഞാന് ജയിക്കാൻ പോവുന്ന സമയത്ത്
മുടിയഴിച്ചിട്ട്ഭദൃകാളിയെ പോലെ കൂർത്ത നഖം കൊണ്ട് എന്നെ മാന്തി പൊളിച്ച് എന്നെ
തോല്പിക്കാനും,
ഒടുവില് ക്ഷീണിച്ച് ഉറങ്ങുന്ന എന്റെ പൊന്നു
മോൾക്ക് അവളറിയാതെ നെറ്റിയില് ഒരു ഉമ്മ
കൊടുക്കാനും,
അവളെ വുമൻസ് കോളേജില് തന്നെ ചേര്ത്ത് എനിക്
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്‌ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്‌പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി