ദർസിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ ദർസിനെ ഒരു കോളേജായി ഉയർത്തുക എന്ന ആശയം ശൈഖുന മുന്നോട്ട് വെച്ചു.1974 ഓഗസ്റ്റ് 27ന് ചേർന്ന പുത്തനങ്ങാടി ജുമാ മസ്ജിദ് ഭരണ സമിതി യോഗത്തിൽ വെച്ച് ദർസ് വികസനത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് തയ്യാറാകുവാൻ ശൈഖുനയെ ത്തന്നെ നാട്ടുകാർ ചുമതലപ്പെടുത്തി.തുടർന്ന് 1974 നവംബർ 1ന് ചേർന്ന യോഗം ദർസ് ഒരു കോളേജായി ഉയർത്തുവാൻ തീരുമാനമെടുക്കുകയും ബിൽഡിംഗ് നിർമാണം പൂർത്തീകരിക്കുന്നതിനു മുമ്പ് തന്നെ 1975 ജനുവരി 25നു പുത്തനങ്ങാടി ജുമാ മസ്ജിദിൽ വെച്ച് സാദാത്തുക്കളും ഉലമാക്കളും പൗരപ്രമുഖരും സമ്മേളിച്ച മഹത്തായ സദസ്സിൽ വെച്ച് മർഹൂം കോയമരക്കാരകത്ത്സയ്യിദ് മുഹമ്മദ് അബ്ദുൽ ബഹ്ഹാർ ശിഹാബുദ്ധീൻ പൂകോയതങ്ങൾ പാണക്കാട് അവറുകളുടെ പ്രാർതഥനയൊടെ മർഹൂം ഉസ്താദുൽ അസാത്തീദ് കെ.കെ സ്വദഖത്തുല്ല മൗലവി സ്വഹീഹുൽ ബുഖാരി ഓതിക്കൊടുത്ത് കൊണ്ട് ദാറുൽ മആരിഫെന്ന വിജ്ഞാന കേന്ദ്രത്തിന്റെക്ലാസുൽഘാടന കർമ്മം നിർവഹിച്ചു.കോളേജ് ബിൽഡിംഗിന്റെ ശിലാസ്ഥാപനം പുത്തനങ്ങാടി ജുമാ മസ്ജിദിന്റെ തെക്കു വശത്തുള്ള വലിയ പറൻബിൽ 1975 ഏപ്രിൽ 27ന് കോയട്ടി മുസ്ലിയാർ അരീക്കുളം നിർവഹിക്കുകയും പ്രഥമ ബിൽഡിംഗിന്റെ ഉൽഘാടന കർമ്മം 1977 ഡിസംബർ 4ന്
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്‌ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്‌പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി