ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍


*പാർട്ടി ഏതായാലും തിരഞ്ഞെടുപ്പ് വിശേഷങ്ങൾ Vonline update ലൂടെ

മണാലിയില്‍ ഈ സീസണിലെ ആദ്യ മഞ്ഞുവീഴ്ച തുടങ്ങിഅടുത്ത ദിവസം ശക്തമാകും manali latest news

ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ ഈ സീസണിലെ ആദ്യ മഞ്ഞു വീഴ്ച തുടങ്ങി. ഇന്നലെയാണ് മണാലിയില്‍ മഞ്ഞു മഴ പെയ്തത്. ജനുവരി നാലിന് ശ്രീനഗറിലും മഞ്ഞുമഴ പെയ്തിരുന്നു. ഇന്ന് രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ മണാലിയില്‍ 36 മില്ലി മീറ്റര്‍ മഞ്ഞും മഴയും പെയ്തു. നാളെ മുതല്‍ ഞായര്‍ വരെയും മണാലിയില്‍ മഞ്ഞുവീഴ്ചക്ക് സാധ്യതയുണ്ട്. കനത്ത മഞ്ഞുവീഴ്ചക്കാണ് ഇനിയുള്ള ദിവസങ്ങളില്‍ സാധ്യതയുള്ളത്. കുളു, സ്പിതി മേഖലകളിലും കനത്ത മഞ്ഞുവീഴ്ചയാണ് ഇനിയുള്ള നാളുകളില്‍ പ്രതീക്ഷിക്കുന്നത്. ജനുവരി 7 നും 9 നും ഇടയില്‍ കനത്ത മഴയ്ക്കും മഞ്ഞുവീഴ്ചക്കും സാധ്യതയുള്ളതിനാല്‍ ഇതുവഴി പോകുന്ന സഞ്ചാരികള്‍ ജാഗ്രത പാലിക്കണം. ഷിംലയിലും മറ്റും കനത്ത മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നത്.

മറ്റന്നാൾ 8 തിയതി മുതൽ കേരളത്തിൽ ലോക്ക് ഡൗൺ വീഡിയോയുടെ സത്യാവസ്ഥ ഇതാണ്

കോവിഡിന്റെ ആരംഭകാലത്ത് മറുനാടന്‍ ടി വി സംപ്രേക്ഷണം ചെയ്ത ലോക്ഡൗണിനെക്കുറിച്ചുള്ള വീഡിയോ ഇപ്പോൾ  വലിയതോതില്‍ പ്രചരിക്കുന്നു. മറ്റന്നാൾ 8 തിയതിമുതൽ കേരളത്തിൽ കർശന നിയന്ത്രങ്ങൾ ഉണ്ടാകുമെന്നു,ആവശ്യവസ്തുക്കളും, മറ്റും മാത്രമേ പ്രവർത്തിക്കാൻ പാടുള്ളു എന്നും വിഡിയോയിൽ പറയുന്നു എന്നാൽ ഇത്‌ കോവിഡിന്റെ ആരംഭകാലത്ത് മറുനാടന്‍ ടി വി സംപ്രേക്ഷണം ചെയ്ത ലോക്ഡൗണിനെക്കുറിച്ചുള്ള വീഡിയോ ആണെന്നും  നിലവിലെ യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത വീഡിയോ ആണത് എന്നും മറുനാടൻ ടി വി വെക്തമാക്കി. വീഡിയോയിൽ മറ്റന്നാൾ 8 തിയതിമുതൽ എന്ന് മാത്രം വെക്തമായി പറയുന്നത് കൊണ്ട് പലരും ആ വീഡിയോ ഷെയർ ചെയ്തു കൊണ്ടിരിക്കുക ഇതിനെ തുടർന്ന് മറുനാടൻ ടി വി യിലേക്ക് നിരവധി കോളുകളാണ് വന്ന് കൊണ്ടിരിക്കുന്നത്  #lockdown #fakenews     മറുനാടൻ ടി വി യുടെ വിശദീകരണം കാണാം 

നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവം,ഞെട്ടല്‍ മാറാതെ ആശുപത്രി അധികൃതര്‍

   കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വാർഡിൽ നിന്നും നവജാത ശിശുവിനെ കാണാതായത് ഒട്ടും പ്രതീക്ഷിക്കാത്ത സംഭവമാണെന്ന് കോട്ടയം ഡിഎംഒ രഞ്ജൻ.  കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും സംഭവമറിഞ്ഞ ഉടൻ അതിവേഗത്തിൽ ഉണർന്നുപ്രവർത്തിച്ച് കുഞ്ഞിനെ കണ്ടെത്തിയ ഗാന്ധി നഗർ പോലീസിന് നന്ദി അറിയിക്കുന്നതായും ഡിഎംഒ പ്രതികരിച്ചു. ആശുപത്രിയിൽ നിന്ന് ഇത്രയും ആളുകൾക്ക് ഇടയിലൂടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. ആശുപത്രിക്ക് സമീപത്തുനിന്നും പോലീസ് കണ്ടെത്തി തിരികെ ആശുപത്രിയിലെത്തിച്ച കുട്ടിയെ നിരീക്ഷണത്തിനായി ഐസിയുവിലേക്ക് മാറ്റിയെന്നും അമ്മയും കുട്ടിയും സന്തോഷമായി ഇരിക്കുന്നുവെന്നും ഡിഎംഒ അറിയിച്ചു. വ്യാഴാഴ്ച വൈകീട്ടോടെ വേഷപ്പകർച്ചയിലെത്തിയ സ്ത്രീ കുട്ടിക്ക് മഞ്ഞ നിറമുണ്ടെന്നും എംഐസിയുവിലേക്ക് മാറ്റണമെന്നും പറഞ്ഞാണ് അമ്മയുടെ കൈയിൽ നിന്നും കുഞ്ഞിനെ വാങ്ങിക്കൊണ്ടുപോയത്. സ്ത്രീ നഴ്സിന്റെ കോട്ടിട്ടതിനാൽ അമ്മയ്ക്ക് ഇവരെക്കുറിച്ച് സംശയവും തോന്നിയിരുന്നില്ല. അൽപം നേരം കഴിഞ്ഞാണ് ഇവർ സംഭവം നഴ്സിങ് സ്റ്റേഷനിലെത്തി പറഞ്ഞത്.  ഉടൻതന്നെ ആശുപത്രി അധികൃതർ പോലീസിൽ വ...

ജനന മരണ രജിസ്ട്രേഷന്‍ എല്ലാവരും അറിയേണ്ട ചില വസ്തുതകൾ barth death certificate

ജനന മരണ രജിസ്ട്രേഷന്‍        1969 ലെ കേന്ദ്ര ജനന-മരണ രജിസ്ട്രേഷന്‍ നിയമം നിലവില്‍ വന്നതോടെയാണ് ഇന്ത്യയില്‍ ജനനമരണ രജി സ്ട്രേഷന് ഒരു ഏകീകൃത നിയമം ഉണ്ടായത്. 1.4.1970 മുതലാണ് സംസ്ഥാനത്ത് ജനന-മരണ രജിസ്ട്രേഷന്‍ നിയമം നിലവില്‍ വന്നത്. ഈ നിയമത്തിനനുസരിച്ചുള്ള ചട്ടങ്ങള്‍ 1.7.1970 മുതല്‍ സംസ്ഥാനത്ത് പ്രാബല്യത്തില്‍ വന്നു. 2000ല്‍ ചട്ടങ്ങള്‍ സമഗ്രമായി പരിഷ്കരിക്കുകയുണ്ടായി. ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍, കന്‍റോണ്‍മെന്‍റ് ബോര്‍ഡ് എന്നിവയാണ് പ്രാദേശിക രജിസ്ട്രേഷന്‍ യൂണിറ്റുകള്‍. ജനനവും മരണവും സംഭവദിവസം മുതല്‍ 21 ദിവസത്തിനുള്ളില്‍ പ്രാദേശിക രജിസ്ട്രേഷന്‍ യൂണിറ്റില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ഇത് നിയമാനുസരണം നിര്‍ബന്ധമാണ്. നിശ്ചിത ദിവസം കഴിഞ്ഞാല്‍ സംഭവദിവസം മുതല്‍ 30 ദിവസം വരെ രണ്ടു രൂപ പിഴയൊടുക്കിയും ഒരുവര്‍ഷം വരെ പഞ്ചായത്തുകളില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെയും നഗരസഭകളില്‍ സെക്രട്ടറിയുടെയും അനുവാദത്തോടെ അഞ്ചുരൂപ പിഴയൊടുക്കിയും അതിനുശേഷം ബന്ധപ്പെട്ട സബ്ഡിവിഷണല്‍ മജിസ്ട്രേട്ടിന്‍റെ അനുവാദത്തോടെ പത്തുരൂപ പിഴയൊടുക്കിയും ...

ഫാതിമ തഹ്‍ലിയ രാജ്യത്ത്‌ ഏറ്റവും സ്വാധീനം ചെലുത്തിയ 10 വനിതാ വിദ്യാർഥി നേതാക്കളുടെ പട്ടികയിൽ ഒന്നാം സ്ഥാനക്കാരിയായി

രാജ്യത്ത്‌ ഏറ്റവും സ്വാധീനം ചെലുത്തിയ 10 വനിതാ വിദ്യാർഥി നേതാക്കളുടെ പട്ടികയിൽ ഒന്നാം സ്ഥാനക്കാരിയായി തെരഞ്ഞെടുക്കപ്പെട്ട എം എസ്‌ എഫിന്റെ ദേശീയ വൈസ്‌ പ്രസിഡന്റ്‌ ഫാതിമ തഹ്‌ലിയക്ക്‌ അഭിനന്ദനങ്ങൾ. ആപ്‌കാ ടൈംസ്‌ എന്ന ഓൺലൈൻ ന്യൂസ്‌ പുറത്തിറക്കിയ പട്ടികയിലാണ് ഫാതിമ തഹ്‍ലിയയെ ഒന്നാം സ്ഥാനത്ത്‌ തെരഞ്ഞെടുത്തിട്ടുള്ളത്‌. മുസ്ലിം ലീഗിന്റെ ഒരു പ്ലാറ്റ്ഫോമിലാണ് ഇങ്ങനെയൊരു നേട്ടം കൈവരിക്കാൻ സാധിച്ചത്‌ എന്നത്‌ ഏറെ അഭിമാനം നൽകുന്നു..വിദ്യാർഥികളുടെ അവകാശത്തിന് വേണ്ടി പോരാടുന്ന എം എസ്‌ എഫിന്  ലഭിച്ച അംഗീകാരം കൂടിയാണിത്‌. ഈ അംഗീകാരം മുഴുവൻ വിദ്യർഥികൾക്കും  പ്രചോദനമാവട്ടെ എന്ന് ആശംസിക്കുന്നു.

നിങ്ങളുടെ വീടുകളിലേക്ക് സർവേക്ക് ആളുകൾ വരും പേടിക്കാതെ ഉത്തരം നൽകികൊളു survey

പ്രിയപെട്ടവരെ  മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റെടുക്കുന്ന മുഴുവൻ പ്രവർത്തികളും GIS അധിഷ്ഠിത സംവിധാനത്തിൽ കൊണ്ടുവരുന്നതിന് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ ആവശ്യത്തിലേക്കായി നമ്മുടെ ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റെടുക്കേണ്ട മുഴുവൻ പ്രവർത്തികളെ സംബന്ധിച്ച വിവരങ്ങളും ശേഖരിക്കേണ്ടതുണ്ട്. ഇതിലേക്കുള്ള   പ്രാഥമിക വിവര ശേഖരണത്തിന്റെ ഭാഗമായി നമ്മുടെ നാട്ടിലെ വളണ്ടിയമാർ നിങ്ങളുടെ വീടുകളിൽ വരുകയും വിവരങ്ങൾ ചോദിച്ചു അറിയുകയും ചെയ്യും. വളണ്ടിയമാർക്ക് ആവശ്യമായ വിവരങ്ങൾ നൽകി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു... കെ.പി ഹസീന ഫസൽ  പ്രസിഡന്റ്‌ വേങ്ങര ഗ്രാമ പഞ്ചായത്ത്‌..

കണ്ണമംഗലം പഞ്ചായത്തിൽ ഒരാൾക്ക് ഒമിക്റോൺ സ്ഥിതീകരിച്ചു ( Breking news )

ഇന്ന് കേരളത്തിൽ  49 പേര്ക്ക് കൂടി ഒമിക്രോണ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് അറിയിച്ചു. തൃശൂര് 10, കൊല്ലം 8, എറണാകുളം 7, മലപ്പുറം 6, ആലപ്പുഴ, പാലക്കാട് 3 വീതം, കോഴിക്കോട്, കാസര്ഗോഡ് 2 വീതം, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്, വയനാട് ഒന്നു വീതം എന്നിങ്ങനെയാണ് ഒമിക്രോണ് സ്ഥിരീകരിച്ചത്. ഇതുകൂടാതെ ഒരു തമിഴ്നാട് സ്വദേശിക്കും ഒരു കോയമ്പത്തൂര് സ്വദേശിക്കും ഒമിക്രോണ് സ്ഥിരീകരിച്ചു. ഇതില് 32 പേര് ലോ റിസ്ക് രാജ്യങ്ങളില് നിന്നും 7 പേര് ഹൈ റിസ്ക് രാജ്യങ്ങളില് നിന്നും വന്നതാണ്. 10 പേര്ക്കാണ് സമ്പര്ക്കത്തിലൂടെ ഒമിക്രോണ് ബാധിച്ചത്. തൃശൂര് 4, കൊല്ലം 3, മലപ്പുറം 2, എറണാകുളം 1 സമ്പര്ക്കത്തിലൂടെ ഒമിക്രോണ് ബാധിച്ചത്. തൃശൂരിൽ 4 പേർ യുഎഇയിൽ നിന്നും, ഒരാൾ വീതം ഖത്തർ, ഉക്രൈൻ എന്നിവിടങ്ങളിൽ നിന്നും, കൊല്ലത്ത് 4 പേർ യുഎഇയിൽ നിന്നും, 2 പേർ ഖത്തറിൽ നിന്നും, ഒരാൾ കാനഡയിൽ നിന്നും, എറണാകുളത്ത് 2 പേർ യുകെയിൽ നിന്നും 2 പേർ ഖാനയിൽ നിന്നും, ഒരാൾ വീതം യുഎസ്എ, യുഎഇ എന്നിവിടങ്ങളിൽ നിന്നും, മലപ്പുറത്ത് 4 പേർ യുഎഇയിൽ നിന്നും ആലപ്പുഴയിൽ 2 പേർ യുഎഇയിൽ നിന്നും, ഒരാൾ സ്പെയിനി...

മലപ്പുറം ജില്ലാ ട്രോമാകെയർ പതിനെട്ടാം വർഷത്തിലേക്ക് MDTC

    2005  ജനുവരി 6 ന് അന്നെത്തെ ജില്ലാ കലക്ടറായിരുന്ന ശ്രീ.ശിവശങ്കർ IAS അവർകൾ ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു.       കഴിഞ്ഞ 17 വർഷക്കാലം കൊണ്ട് കേരള സംസ്ഥാനത്തിലെ ഒരു നല്ല ജീവകാരുണ്യ രക്ഷാപ്രവർത്തന സംഘടനയായി മാറാനായി, ഇതിനോടകം  68000 ത്തിൽ പരം ജനങ്ങൾക്ക് ട്രോമാകെയർ പരിശീലനം നലകാനായി. സംഘടനക്കു കൂടെ പാലക്കാട്, വയനാട് ജില്ലകളിലും പ്രവർത്തനം വ്യാപിപ്പിക്കാനായി.       സംഘടനാ ബലം കുടുന്ന തോടപ്പം ചെറിയ പ്രശ്നങ്ങളും, ഇരുട്ടിന്റെ ശക്തികളും ഉടലെടുക്കാനായെങ്കിലും . ഒത്തൊരുമയോടെ വളണ്ടിയർമാർ സംഘടനയെ നെഞ്ചേറ്റിയതോടെ അതിനു മുൻപിൽ മറ്റു ശക്തികളുടെ ബലം ക്ഷയിക്കപ്പെട്ടു.      ഏക മനസ്സോടെ ഐക്യദാർഡ്യത്തോടെ, സുമനസ്സോടെ, നന്മയുടെ കരങ്ങളായി, അശരണർക്ക് അത്താണി ആയി ഒരോ ട്രോമാകെയർ വളണ്ടിയർമാരും മാറാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.   ഇനിയും നമുക്ക് ഒരു പാട് യാത്ര ചെയ്യാനുണ്ട് .കാരുണ്യത്തിന്റെ ഇ നൗക ഒരു കാറ്റിനും കോളിനും കീഴ്പെടുത്താതെ സംരക്ഷിക്കേണ്ട ചുമതല നമുക്ക് ഒരോരുത്തർക്കും ഉണ്ട്. അത് ഒരോരുത്തരും നിർവഹിക്കും എന്ന് വിശ്വസ...

വലിച്ചെറിഞ്ഞാല്‍ മണ്ണില്‍ അലിഞ്ഞുചേരും വെള്ളത്തിലിട്ടാല്‍ മീന്‍തീറ്റ അങ്ങനെ പ്ലാസ്സിക്കിന്നും ബദൽ കണ്ടത്തി | plastic

ഉപയോഗം കഴിഞ്ഞു വലിച്ചെറിഞ്ഞാല്‍ മണ്ണില്‍ അലിഞ്ഞുചേരും, വെള്ളത്തിലിട്ടാല്‍ മീന്‍തീറ്റ:'അഗ്രോവേസ്റ്റ്'എന്ന അത്ഭുതം പ്ലാസ്റ്റിക്കിനെ ചെറുക്കൻ  അഗ്രേവേസ്റ്റ് ഉപയോഗിച്ചുണ്ടാക്കിയ പാത്രങ്ങളും കപ്പുകളും  വരുന്നു      പ്ലാസ്റ്റിക്ക് എന്ന വില്ലന്  ബദൽ സംവിധാനമൊരുക്കിയിരിക്കുകയാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയിലെ (എൻ.ഐ.ഐ.എസ്.റ്റി) ഗവേഷകർ.  കാരപ്ലാസ്റ്റിക്ക് സാധാരണ വസ്തുക്കളെ പോലെ ദ്രവിച്ചു തീരില്ല. ഇത് മണ്ണിന്റെ ഫലഭൂയിഷ്ടിയെ ബാധിക്കുന്നതിനോടൊപ്പം നീർചാലുകളിലും മറ്റും കെട്ടി കിടന്ന് സ്വാഭാവിക നീരൊഴുക്ക് തടയുന്നു. ഇതിനാലാണ് സർക്കാരുകളും മറ്റും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾക്ക് നിരോധനം ഏർപ്പെടുത്തുന്നതിനെ പറ്റി ചിന്തിക്കുന്നത്. എന്നാൽ ദൈനംദിന ജീവിതത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഒരു അഭിവാജ്യ ഘടകമായി പ്ലാസ്റ്റിക്ക് മാറിയിരിക്കുകയാണ്. ചെയ്യാൻ കഴിയാവുന്ന ഒരേ ഒരു കാര്യം ഇതിന് ബദൽ കണ്ടെത്തുക എന്നതാണ്. ഇതിന്റെ പ്രാധാന്യം മനസിലാക്കിയാണ് എൻ.ഐ.ഐ.എസ്.റ്റിയിലെ ഗവേഷകർ പ്ലാസ്റ്റിക്കിന് ബദൽ കണ്ടെത്തിയത്. കാർഷിക മ...

ഇനി KSEB ബില്ല് വളരെ എളുപ്പം നിങ്ങളുടെ മൊബൈലിൽനിന്ന് അടക്കാം

www.wss.kseb.in എന്ന വെബ് പോര്‍ട്ടല്‍ വഴിയും കെഎസ്ഇബി മൊബൈല്‍ ആപ്പ് വഴിയും ബില്‍ തുക അടയ്ക്കാം. നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നീ സംവിധാനങ്ങള്‍ വഴിയും വെെദ്യുതി ബില്ലുകൾ അടക്കാവുന്നതാണ്. എസ്ബിഐ, ഫെഡറല്‍ ബാങ്ക്, ഐസിഐസി ബാങ്ക്, കാത്തലിക് സിറിയന്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നീ ബാങ്കുകളിൽ അക്കൗണ്ട് ഉള്ളവര്‍ക്ക് അധികചാര്‍ജ് ഇല്ലാതെ വൈദ്യുത ബില്‍ ഓണ്‍ലൈന്‍ അടയ്ക്കുന്നതിന് ഡയറക്ട് നെറ്റ് ബാങ്കിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഭാരത് ബില്‍ പേയ്മെൻ്റ് സിസ്റ്റം അഥവാ BBPS സംവിധാനം വഴിയോ യാതൊരു അധിക ചാർജും ഇല്ലാതെ വൈദ്യുതി ബില്ലടയ്ക്കാം കെഎസ്ഇബിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ കയറി, ക്വിക്ക് പേ ഓപ്‌ഷനിൽ (http://wss.kseb.in/selfservices/quickpay) ക്ലിക്ക് ചെയ്യുക. അപ്പോൾ തുറന്നുവരുന്ന പേജിൽ നിങ്ങളുടെ 13 അക്ക കൺസ്യൂമർ നമ്പറും ബിൽ നമ്പറും എൻ്റർ ചെയ്യുക. ഇ-മെയിൽ ഐഡി കൂടി നൽകി 'Proceed to Pay Bill' എന്ന ഐക്കൺ ക്ലിക്ക് ചെയ്യുക. അടുത്ത പേജില്‍ അടയ്ക്കാനുള്ള ബില്‍ തുക, അവസാന തീയതി എന്നിവ കാണിക്കും. ഈ പേജിന്റെ താഴെ Select Payment എന്ന ഓപ്‌ഷനില്‍ നിന്നും നെറ്റ് ...

തവളകുഞ്ഞാണ് എന്ന് തെറ്റിദ്ധരിച്ചു കളയുന്ന ഈ മത്സ്യം അത്ര നിസാരകാരനല്ല dwarf pufferfish,Malabar pufferfish,pea pufferfish,pygmy pufferfish ആറ്റുണ്ട

dwarf pufferfish,Malabar pufferfish,pea pufferfish,pygmy pufferfish ആറ്റുണ്ട Scientific classification Kingdom:    Animalia Phylum:      Chordata Subphylum:    Vertebrata Class:    Osteichthyes Order:     Tetraodontiformes Family:    Tetraodontidae Genus:   Carinotetraodon Species:     C. travancoricus പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന ഒരിനം ചെറു മത്സ്യമാണ് ആറ്റുണ്ട (ശാസ്ത്രീയനാമം: Carinotetraodon travancoricus). കേരളത്തിൽ കടലുണ്ടി പുഴ പമ്പാനദി, ചാലക്കുടിയാർ, മൂവാറ്റുപുഴയാർ, ഭാരതപ്പുഴ തുടങ്ങിയ പുഴയിലല്ലാം ഇവയെ കാണപ്പെടുന്നു. കേരളത്തിലെ പതിനാലിലേറെ l നദികളിലും കർണാടകത്തിലെ ചിലയിടങ്ങളിലും ഇവ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ അലങ്കാരമത്സ്യമായി ധാരാളമായി ഇവയെ ഉപയോഗിക്കുന്നുണ്ട്. ഇംഗ്ലീഷിൽ പീ പഫർ, മലബാർ പഫർ ഫിഷ്, ഡ്വാർഫ് പഫർ ഫിഷ് എന്നീ പേരുകളിൽ അറിയപ്പെടുന്ന ആറ്റുണ്ട ഏറ്റവും ചെറിയ പഫർ ഫിഷായാണ് അറിയപ്പെടുന്നത്. ഇത്തിരിക്കുഞ്ഞനാണെങ്കിലും ജീവനുള്ള ...

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ വായിക്കാം news

*പ്രഭാത വാർത്തകൾ* 2022 | ജനുവരി 4 | 1197 |  ധനു 20 | ചൊവ്വ | ഉത്രാടം 1443 ജുമാ ഊല 29 🌹🦚🦜➖➖➖➖➖➖➖➖ 🔳തിരുവനന്തപുരത്തു സില്‍വര്‍ ലൈന്‍ പാതയ്ക്കു കല്ലിടാന്‍ എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. തിരുവനന്തപുരം നാവായിക്കുളത്തും കല്ലമ്പലത്തും കല്ലിടുന്നതിന് എതിരെയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. പൊലീസ് എത്തിയെങ്കിലും കല്ലിടാനാകാതെ ഉദ്യോഗസ്ഥര്‍ മടങ്ങി. സില്‍വര്‍ ലൈനിനു ജനപിന്തുണയ്ക്കായി പൗരപ്രമുഖരുടെ യോഗം വിളിച്ചുകൂട്ടാന്‍ മുഖ്യമന്ത്രി തീരുമാനിച്ചിരിക്കേയാണ് പ്രതിഷേധം ശക്തമാകുന്നത്. 🔳ട്രെയിനില്‍ യാത്രക്കാരനെ ചവിട്ടിയെ സംഭവത്തില്‍ എ.എസ്.ഐ എം.സി പ്രമോദിനെ സസ്പെന്‍ഡ് ചെയ്തു. ഇന്റലിജന്‍സ് എഡിജിപിയാണ് പ്രമോദിനെ സസ്പെന്‍ഡ് ചെയ്തത്. പ്രമോദിനെ റെയില്‍വേയില്‍ നിന്നും മാറ്റാനും തീരുമാനമായി. 🔳കണ്ടെയിന്മെന്റ് സോണുകളില്‍ ഉള്ളവര്‍ ഓഫീസുകളില്‍ എത്തേണ്ടതില്ല. കൊവിഡ് വ്യാപനം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കി. അണ്ടര്‍ സെക്രട്ടറിക്ക് താഴെയുള്ള 50 ശതമാനം ഉദ്യോഗസ്ഥര്‍ക്ക് വര്‍ക്ക് ഫ്രം ഹോം. ഗര്‍ഭിണികളും ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരും ഓഫീസില്‍ പോകേണ്ടത...

തിരുവനന്തപുരം പി ആര്‍ എസ് ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ക്കടയില്‍ വന്‍ തീപ്പിടിത്തം video

തിരുവനന്തപുരം  കിള്ളിപ്പാലത്തെ പി ആര്‍ എസ് ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ആക്രിക്കടയില്‍ വന്‍ തീപ്പിടിത്തം. ആക്രിക്കടയില്‍ നിന്നും തീ സമീപത്തെ ഒരു വീട്ടിലേക്കും വ്യാപിച്ചതായാണ് റിപ്പോര്‍ട്ട്. തീ നിയന്ത്രണ വിധേയമാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.   വലിയ തോതില്‍ തീ ആളിപ്പടരുന്നതായാണ് റിപ്പോര്‍ട്ട്. നിരവധി വീടുകളും കടകളുമുള്ള സ്ഥലത്താണ് തീപ്പിടിച്ചത്. സമീപത്തെ വീടുകളില്‍ നിന്നും കെട്ടിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. പ്രദേശത്ത് നിന്നും വലിയ രീതിയിലുള്ള സ്‌ഫോടന ശബ്ദം കേള്‍ക്കുന്നതായാണ് ദൃസാക്ഷികള്‍ പറയുന്നത്. അഗ്നിശമന വിഭാഗവും നാട്ടുകാരും ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ആറ് യൂണിറ്റ് അഗ്നിശമന വിഭാഗം സ്ഥലത്തെത്തിയിട്ടുണ്ട്‌. അഗ്നിശമന വാഹനങ്ങള്‍ ഇവിടേക്ക് പുറപ്പെട്ടിട്ടുണ്ട്‌. ഉച്ചക്ക് 12 മണിയോടെയാണ് അപകടം.

K-റെയിൽ അഭിപ്രായം തേടി മുഖ്യമന്ത്രി ജനങ്ങൾക്കിടയിലേക്ക്

കെ-റെയിലിന്റെ അർധ അതിവേഗപാത  സിൽവർ ലൈൻ നിർമാണവുമായി ബന്ധപ്പെട്ട്‌ ജനങ്ങൾക്ക്‌ പറയാനുള്ളത്‌ നേരിൽ കേൾക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ.  ചൊവ്വാഴ്‌ച  പകൽ 11ന് തിരുവനന്തപുരത്ത്‌ ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിലാണ്‌ ആദ്യയോഗം. രാഷ്‌ട്രീയപാർടികളുടെയും സംഘടനകളുടെയും പ്രതിനിധികൾ, സാങ്കേതിക വിദഗ്ധർ, പൗരപ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. പദ്ധതി വിശദീകരിച്ച്‌  സംശയങ്ങൾ ദൂരീകരിക്കും.    27ന്‌ മുമ്പ്‌  ജില്ലകളിൽ യോഗങ്ങൾ പൂർത്തിയാക്കും. എറണാകുളത്ത്‌ ആറിനും കൊല്ലത്ത്‌ 12നും 14ന്‌ പത്തനംതിട്ടയിലും 17ന്‌ തൃശൂരും 20ന്‌ കണ്ണൂരും യോഗം ചേരും.  കാസർകോട്ടുനിന്ന്‌ തിരുവനന്തപുരത്തേക്ക് നാലു മണിക്കൂർകൊണ്ട് യാത്രചെയ്യാൻ കഴിയുന്ന സിൽവർ ലൈൻ കേരളത്തിന്റെ അഭിമാനപദ്ധതിയാണ്‌. കൊച്ചി–-തിരുവനന്തപുരം യാത്രാസമയം -ഒന്നര മണിക്കൂറായി ചുരുങ്ങും. സംസ്ഥാനത്തെ വിവിധയിടങ്ങൾ തമ്മിലുള്ള യാത്രാസമയം നാലിലൊന്നായി കുറയും.  നിർമാണത്തിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. പാത പൂർത്തിയാകുന്നതോടെ വ്യവസായ, സാങ്കേതിക, ടൂറിസം മേഖലകളിൽ വിപ്ലവകരമായ മാറ്റമുണ്ടാക്കും. എന്നാൽ, ഒരു വിഭാഗം മാധ്യ...

പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ

പ്രഭാത വാർത്തകൾ 2022 | ജനുവരി 3 | 1197 |  ധനു 19 | തിങ്കൾ | പൂരാടം 1443ജുമാ ഊല 28 🔳ഒമിക്രോണ്‍ വ്യാപനം തടയാന്‍ പുതുവര്‍ഷാഘോഷങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിശാനിയമവും നിയന്ത്രണങ്ങളും അവസാനിച്ചു.  പുതുതായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം അടുത്ത അവലോകന യോഗം തീരുമാനിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. 🔳കൗമാരക്കാര്‍ക്കുള്ള കോവിഡ് വാക്സിന്‍ ഇന്നു മുതല്‍. 15 മുതല്‍ 18 വരെ വയസുള്ള കുട്ടികള്‍ക്കാണു വാക്സിന്‍ നല്‍കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജനറല്‍ ആശുപത്രി വരെയുള്ളിടങ്ങളില്‍ ഇതിനായി പിങ്ക് കൗണ്ടറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കൗമാരക്കാര്‍ക്കായി അഞ്ചു ലക്ഷം വാക്സിന്‍ ഉടനേ എത്തിക്കും. പത്താം തീയതി വരെയാണ് വാക്സിനേഷന്‍. 🔳പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ സുപ്രീം കോടതി നിയോഗിച്ച അന്വേഷണ സംഘം വിശദാംശങ്ങള്‍ തേടുന്നു. പരാതിയുണ്ടെങ്കില്‍ ജനുവരി ഏഴിനു മുമ്പു ഫയല്‍ ചെയ്യണമെന്ന് സുപ്രിം കോടതി മുന്‍ ജഡ്ജി ആര്‍.വി. രവീന്ദ്രന്‍ അധ്യക്ഷനായുള്ള മൂന്നംഗ സമിതി ആവശ്യപ്പെട്ടു. പരിശോധനകള്‍ക്കായി ഫോണ്‍ കമ്മീഷനു കൈമാറേണ്ടി വരുമെന്നും അറിയിപ്പില്‍ പറയുന്നു. 🔳കാസര്‍കോട് മെഡിക്കല...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

പതിനാലാം വാർഡിൽ തെങ് കൃഷിക്ക് ജൈവ വളം വിതരണം ചെയ്തു

വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

കോട്ടക്കലിൽ തെരുവുനായ വീട്ടിനകത്ത് കയറി ഉറങ്ങിക്കിടന്ന കുട്ടിയെ കടിച്ചു

കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.

കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു

 പരപ്പനങ്ങാടി▪️കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു  സുഹൃത്ത് വെട്ടിയ ആയുധവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ചെമ്മാട് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയ (61) നാണ് വെട്ടേറ്റത് ഇയാളെ ആക്രമിച്ച ചിറമംഗലം തിരിച്ചിലങ്ങാടി  പള്ളി പുറത്ത് മുഹമ്മദ് എന്ന ആദംബാവ (69) പരപ്പനങ്ങാടി പോലീസിൽ വെട്ടാൻ ഉപയോഗിച്ച ആയുധവുമായി കീഴടങ്ങി. ശരീരമാസകലം വെട്ടേറ്റ കോയയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നില ഗുരുതരമാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

പൂക്കിപ്പറമ്പിൽ വാഹനപകടം, കാർ തലകിഴായി മറിഞ്ഞു

 പൂക്കിപ്പറമ്പിൽ വാഹനപകടം ഒരാൾക്ക് പരിക്ക്. പരിക്ക് പറ്റിയ ആളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് അറിയപ്പെടാൻ കഴിഞ്ഞത്. NH-66 ന്റെ സർവീസ് റോഡിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ തലകിഴായി മറിഞ്ഞിടുണ്ട്. വിശദ വിവരങ്ങൾ അറിവായിട്ടില്ല

തെരുവുനായ ആക്രമണ ഇരകള്‍ക്ക് നഷ്ടപരിഹാരം: 56 പരാതികള്‍ പരിഗണിച്ചു

 മലപ്പുറം ജില്ലയില്‍ തെരുവുനായ ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി സമര്‍പ്പിച്ച 56 ഹര്‍ജികള്‍ പരിഗണിച്ചു. ജില്ലാ നിയമസേവന അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ മെഡിക്കല്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സ്ട്രേ ഡോഗ് വിക്ടിം കോമ്പന്‍സേഷന്‍ റെക്കമെന്‍ഡേഷന്‍ കമ്മിറ്റി (എസ്.ഡി.വി.സി.ആര്‍.സി)യുടെ ആദ്യ സിറ്റിങിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്.  മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അതോറിറ്റി സെക്രട്ടറി എം. ഷാബിര്‍ ഇബ്രാഹിം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സക്കറിയ്യ എന്നിവര്‍ പങ്കെടുത്തു. കേരള ഹൈക്കോടതിയുടെ ഡബ്ല്യൂ.പി. നമ്പര്‍ 45100/2024 പ്രകാരമുള്ള ഉത്തരവനുസരിച്ച് തെരുവുനായ ആക്രമണം മൂലമുള്ള അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നത് ഈ കമ്മിറ്റിയാണ്. തെരുവുനായ ആക്രമണത്തിന് ഇരയായവര്‍ക്ക് മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റിയിലോ താ...

വേങ്ങര ഗ്രാമ പഞ്ചായത്ത് ജനറൽ/ സംവരണ വാർഡുകലെ തിരഞ്ഞെടുത്തു

1. വാർഡ് 1     SC ജനറൽ  2. വാർഡ് 2.    വനിത  3. വാർഡ് 3.    ജനറൽ  4. വാർഡ് 4.    ജനറൽ  5. വാർഡ് 5.    വനിത 6. വാർഡ് 6.    വനിത 7. വാർഡ് 7.    വനിത  8. വാർഡ് 8.   വനിത 9. വാർഡ് 9.   ജനറൽ  10. വാർഡ് 10. വനിത  11. വാർഡ് 11. ജനറൽ  12. വാർഡ് 12. വനിത  13. വാർഡ് 13. ജനറൽ 14. വാർഡ് 14. ജനറൽ  15. വാർഡ് 15. ജനറൽ  16. വാർഡ് 16. ജനറൽ  17. വാർഡ് 17.  വനിത  18. വാർഡ് 18. വനിത  19. വാർഡ് 19. വനിത  20. വാർഡ് 20. ജനറൽ  21. വാർഡ് 21. വനിത  22. വാർഡ് 22. ജനറൽ  23. വാർഡ് 23. വനിത  24. വാർഡ് 24. ജനറൽ

ചെമ്മാട് മമ്പുറം ബൈപ്പാസിൽ അലുമിനിയം ഫാബ്രിക്കേഷൻ ഷോപ്പിന്ന് തീ പിടിച്ചു VIDEO

ചെമ്മാട് മമ്പുറം ബൈപ്പാസിൽ  അലുമിനിയം ഫാബ്രിക്കേഷൻ  ഷോപ്പിലാണ്   തീ പിടിച്ചിരിക്കുന്നു നാട്ടുകാരും സന്നദ്ധ   പ്രവർത്തകരും  തീ  അണ്ണ ക്കാനുള്ള ശ്രമത്തിൽ. താനൂർ ഫയർഫോഴ്സ് എത്തി 

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

പുള്ളി വരാൽ, ചെറുമീൻ, ചേറാൻ എന്നിപേരുകളിൽ അറിയപ്പെടുന്ന മത്സ്യം FISHinKERALA

പുള്ളിവരാൽ(Bullseye snakehead).  ശാസ്ത്രീയനാമം:(Channa marulius ) നമ്മുടെ പുഴകളിലും പടങ്ങളിലും തൊടുകളിലും കാണപ്പെടുന്ന വരാൽ കുടുംബത്തിലെ ഒരു മത്സ്യമാണിത്, ഈ മത്സ്യത്തെ ചെറുമീൻ, പുള്ളിവരാൽ, ചേറാൻ എന്നൊക്കെ പലസ്ഥലങ്ങളിലും വിളിക്കാറുണ്ട് കൃഷിക്ക് വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ കൂടുതലായി ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഈ മീനുകൾക്ക് സാധിക്കും. മറ്റു മത്സ്യങ്ങളെ അപേക്ഷിച്ച് ഇവ വളരെ വേഗം വളരുന്നു.മാംസാവശിഷ്ടങ്ങളും ചെറുമീനുകളേലെയും, ചെറു പ്രാണികളെയും, തവളയെയും ഈ മീൻ ഭക്ഷിക്കും. ചെറു മീനുകൾ, തവള, ചെറു പ്രാണികൾ  എന്നിവയെ ചുണ്ടയിൽ കോർത്ത്‌ഇട്ടും  ഫ്രോഗ് ലൂർ ഉപയോഗിച്ചും ഈ മത്സ്യങ്ങളെ വേഗത്തിൽ പിടിക്കാൻ കഴിയും, പാടങ്ങളിലെ ചെറുകുഴികൾ വറ്റിച്ചും ഈ മത്സ്യങ്ങളെ പിടിക്കാറുണ്ട്. ഭക്ഷണയോഗ്യമായ ഈ മത്സ്യത്തിന്ന് നല്ല ടെസ്റ്റാണ്  അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fi...

പുഴയോരത്തെ കുഴിയിൽ മുള്ളൻ പന്നി വീണ് കിടക്കുന്നു