ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വികസന തുടർച്ച ... ബോസ് പണി തുടങ്ങി

തെരെഞ്ഞെടുപ്പിന്റെ ആരവങ്ങൾ അവസാനിച്ചുവെങ്കിലും വികസന വെളിച്ചത്തിന്റെ ആരവങ്ങൾക്ക് തുടക്കം.ജനപ്രതിനിധിയുടെ പ്രതിബദ്ധത ഏറെടുത്ത് ഒരു നാടിനെ നൻമയുടെ വെളിച്ചത്തിലേക്ക്, വികസനത്തിന്റെ പ്രകാശം തെളിച്ച് തികഞ്ഞ കർത്തവ്യ ബോധത്തോടെ... 16-ാം വാർഡിലെ തെരുവ് വിളക്ക് സ്ഥാപിക്കുന്ന പ്രവർത്തനവുമായ ചെള്ളി ശജീർ.

ഒരു ദിവസം ചെന്നായ പുല്ലിന്റെ നിറത്തെ ചൊല്ലി കഴുതയോടു തർകിച്ചു

കഴുത പറഞ്ഞു : പുല്ലിന്റെ നിറം മഞ്ഞയാണ് ചെന്നായ പറഞ്ഞു : പുല്ലിന്റെ നിറം പച്ചയാണ് ഏറെ നേരം തര്ക്കിച്ചിട്ടും രണ്ടാൾക്കും ഒരു സമവായത്തിലെത്താൻ പറ്റിയില്ല ഒടുവിൽ കാട്ടു രാജാവിനോട് വിധി തേടാൻ തീരുമാനിച്ചു വിചാരണ ആരംഭിച്ചു , ഓരോരുത്തരും അവരുടെ വാദങ്ങൾ ഉന്നയിച്ചു കാഴ്ചക്കാരായ മൃഗങ്ങൾ വിധി കേൾക്കാൻ ചെവി കൂർപിച്ചിരുന്നു എന്നാൽ എല്ലാവരെയും നിരാശരാക്കി സിംഹം വിധി കല്പിച്ചു : ചെന്നായക്കു ഒരു മാസത്തെ കഠിന തടവ്‌ , കഴുത നിരപരാധി !!! ചെന്നായ വിയോജിപ്പ്‌ പ്രകടിപ്പിച്ചുകൊണ്ട് ചോദിച്ചു : രാജാവേ പുല്ലിന്റെ നിറം പച്ചയല്ലേ ? രാജാവ് : അതെ ചെന്നായ : പിന്നെതിനാണ് ശരി പറഞ്ഞ എന്നെ അവിടുന്ന് കാരാഗ്രഹത്തിൽ അടക്കുന്നത് ? സിംഹം : നീ പറഞ്ഞത് ശരിയാണ് , പക്ഷെ ഇത് പോലൊരു വിഷയത്തിൽ കഴുതയോടു തർകിച്ചതാണ് നീ ചെയ്ത വലിയ തെറ്റ് ! ആയതിനാൽ നിനക്കൊരു പാഠമാവാൻ വേണ്ടിയും ഇനിയൊരിക്കലും കാര്യങ്ങൾ മനസിലാവാത്തവരോട് നീ തർക്കിക്കാതിരിക്കാൻ വേണ്ടിയുമാണ് ഈ ശിക്ഷ !!!

ഇത്തരം പ്രധാനപ്പെട്ട കാരൃങ്ങള്‍ ജനങ്ങളില്‍ എത്തിക്കണം അതാ ഈ മേസേജ് ഇടുന്നത്‌

നസീർ അഹമ്മദ് വളരെ തിരക്കുളള ഒരു ബിസിനസ്സ്കാരനാണ്. കൃത്യനിഷ്ഠയും കഠിനാദ്ധ്വാനവും കൈമുതലായ ആ യുവാവിന്റെ വളർച്ചയും വളരെ പെട്ടെന്നായിരുന്നു. ഓഫീസിലെ തിരക്കുകളിൽ പെട്ട് നട്ടം തിരിഞ്ഞിരിക്കുന്ന സമയത്താണ് നസീറിന് ആ ഫോണ്‍ കോൾ വന്നത്. മിസ്റ്റർ നസീർ അഹമദല്ലേ? അതെ.. സർ എന്റെ പേര് അനുപമ, ഞാൻ താങ്കളുടെ ബാങ്കിൽ നിന്നും വിളിക്കുകയാണ്‌ .. ബാങ്കിൽ നിന്നോ?! എന്താണ് കാര്യം.? സെർ, താങ്കളുടെ ഡെബിറ്റ്‌ കാർഡിന്റെ (ATM Card) കാലാവധി കഴിഞ്ഞിരിക്കുകയാണ് ഉടനെ renew ചെയ്യണം .. അയ്യോ അതിനിപ്പോ എന്താ ചെയ്യേണ്ടത് ഞാൻ!?... ബാങ്കിലേയ്ക്ക് വന്നാൽ മതിയോ ...? സർ വരേണ്ട... തല്ക്കാലം കാർഡിന്റെ പുറകിലുള്ള CVV നമ്പർ ഒന്ന് പറഞ്ഞു തരൂ. നസീർ യാതൊരു സംശയവുമില്ലാതെ, തൻ്റെ ATM കാർഡിൻ്റെ പുറകിലുള്ള മൂന്നക്ക CVV നമ്പർ പറഞ്ഞു കൊടുത്തു .. സാറിൻ്റെ കാർഡ് നമ്പർ ഒന്ന് പറയൂ confirm ചെയ്യാനാ.... ബാങ്കിൽ നിന്നാത് കൊണ്ട് അതും പറഞ്ഞു കൊടുത്തു. വളരെ നന്ദി സർ ഇപ്പോൾ തന്നെ ഒരു confirmation കോഡ് താങ്കളുടെ മൊബൈൽ ഫോണിൽ വരുന്നതാണ് . അത് കൂടി ഒന്ന് പറഞ്ഞ് തരണം. അപ്പോൾ തന്നെ നസീർ തന്റെ മൊബൈലിൽ sms ആയി വന്ന 6 അക്ക ക...

കേരളത്തിലെ ഏറ്റവും വലിയ ഉപജില്ലയായ വേങ്ങര

കേരളത്തിലെ ഏറ്റവും വലിയ ഉപജില്ലയായ വേങ്ങര ഉപജില്ല സ്കൂള് കലോല്സവം ഈ വരുന്ന നവംബറ് 30, ഡിസംബറ് 1, 2 , 3 തിയ്യതികളില് ജി.എച്ച്.എസ്.എസ് പെരുവള്ളൂരില് വച്ച് നടത്താന് തീരുമാനിച്ചിരിക്കുന്നു എല്ലാ കലാ സ്നേഹികളേയും ക്ഷണിക്കുന്നുALL ARE WELCOME TO GHSS PERUVALLUR

പന്ത്രണ്ടാം വാർഡിന്റെ മുത്ത്

മലപ്പുറം ജില്ലയിലെ വേങ്ങര പഞ്ചായത്തിലെ 12 ാം വാര്ഡില് മുസ്ലീം ലീഗ് സ്ഥാനാര്ത്ഥിയായി മത്സരിച്ച് വിജയിച്ച യുവ മെമ്പര് തന്റെ വിജയാഘോഷത്തിന് വേണ്ടി നീക്കി വെച്ച പണം ഒരു യുവതിയുടെ മംഗല്യസമ്മാനമായി നല്കിയിരിക്കുന്നു.

തദ്ദേശ തിരഞ്ഞെടുപ്പില് വിവിധ പാർട്ടികൾകക്കു കിട്ടിയ വോട്ട് സ്ഥാന

തദ്ദേശ തിരഞ്ഞെടുപ്പില് വിവിധ പാർട്ടികൾകക്കു കിട്ടിയ വോട്ട് സ്ഥാന ക്രമത്തിൽ 1 സിപിഎം 5353006 2 കോൺ 5119379 3 ബിജെപി 2527890 4 മുസ്.ലീഗ് 1477339 5 സിപിഐ 891381 6 കേ.കോൺ.എം 368435 7 എസ്ഡിപിഐ 127570 8 ജെഡിയു 107728 9 ആർഎസ്പി 79422 10 ജെഡിഎസ് 76116 11 എൻസിപി 63096 12 വെൽഫെയർ 57045 13 ഐഎൻഎൽ 37466 14 കേ.കോൺ.ജെ 23392 15 സിഎംപി.സിപി 22155 16 കോൺ.എസ് 20264 17 പിഡിപി 18455 18 കേ.കോൺ.എസ് 17661 19 കേ.കോൺ.ബി 15519 20 സിഎംപി.എ 9691 21 ജെഎസ്എസ് 4330

മാപ്പ് ചോദിക്കണമെനിക്ക്..

തോർത്തുമുണ്ടിൽ പിടഞ്ഞ പരൽ മീനുകളോട്.. കല്ലെറിഞ്ഞ മൂവാൻ ണ്ടൻ മാവിനോട് .. കിതപ്പിനെ വക വെയ്ക്കാതെ നിർത്താതെ ഓടിച്ച സൈക്കിളിനോട്.. എനിയ്ക്കായ് നൽകിയ സ്നേഹം തിരിച്ചറിയാൻ കഴിയാതെ പോയതിനു ബാല്യകാല സഖിയോട്.. യാത്ര ചൊല്ലി പിരിഞ്ഞ ഇടവഴികളോട്.. നഷ്ടപ്പെട്ടുപ്പോയ എൻ്റെ ബാല്യത്തിനോട് .. Happy children's day to all......

വേങ്ങര പഞ്ചായത്ത് പ്രതമ ബോര്‍ഡ് മീറ്റിംഗ് vengara punchayath

വേങ്ങര പഞ്ചായത്ത് പ്രതമ ബോര്‍ഡ് മീറ്റിംഗ് വേങ്ങര പഞ്ചായത്ത് മെമ്പർമാരുടെ പ്രഥമ യോഗം . യോഗത്തില് , പഞ്ചായത്ത് ബോര്ഡ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിന് 19 ാം തിയതി യോഗം ചേരാന് തീരുമാനിച്ചു വേങ്ങര ഗ്രാമ പഞ്ചായത്തിലേക്കതെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള് സത്യ പ്രതിജ്ഞ ചെയ്യുന്നു തെരഞ്ഞെടുക്കപ്പെട്ട വ്യക്തികളിൽ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ആദ്യം സത്യ പ്രതിജ്ഞ ചൊല്ലിയത്

കുഞ്ഞാപ്പയുടെ വേങ്ങര മണ്ഢലം മലപ്പുറത്ത് 2015 ലും ഒന്നാമത്,

,, 1.32 അംഗ ജില്ല പഞ്ചായത്തില് ഏറ്റവും കൂടിയ ഭൂരിപകഷം,സലീം കുരുവബലം (വേങ്ങര ഡിവിഷന്) 21,879 2.പ്രതിപകഷം ഇല്ലാത്ത മലപ്പുറം ജില്ലയിലെ ഏക ബ്ളോക്ക് പഞ്ചായത്ത്, (വേങ്ങര) 15 ല്15ഉം ലീഗ് സ്വാന്തം നിലക്ക് തൂത്തുവാരി, 3.ഒറ്റക്ക് മല്സരിച്ച് ഏറ്റവും കൂടുതല് സീറ്റ് നേടിയ മലപ്പുറം ജില്ലയിലെ ഏക പഞ്ചായത്ത്, 23 ല് 19 സീറ്റ്,, 4. ജില്ലയില് Block പഞ്ചായത്തില് ഏറ്റവും കൂടിയ ഭൂരിപകഷം, വേങ്ങര കൂരിയാട് ഡിവിഷനിലെ ലീഗ് സ്ഥാനാര്ത്ഥി സുലെെഖ അബ്ദുല് മജീദ് Lead 5273,, 5.അംഗീകൃതമായ ഒരു രാഷ്ട്രീയ പാര്ട്ടിയും പ്രതിപകഷത്തിലാത്ത പഞ്ചായത്ത് , വേങ്ങര വേങ്ങര മാത്രം,, കുഞ്ഞാപ്പയുടെ സ്വാന്തം വേങ്ങര,,,

election result in kerala 941 പഞ്ചായത്തുകളിൽ 490 LDF

941 പഞ്ചായത്തുകളിൽ 490 LDF, 340 UDF, 25 BJP 152 ബ്ലോകുകളിൽ 93 LDF, 58 UDF, 0 BJP കേരളത്തിലെ 6 കോർപ്പറെഷനുകളിൽ 4 LDF, 2 UDF, 0 BJP 14 ജില്ലാ പഞ്ചായത്തുകളിൽ 9 LDF, 5 UDF, 0 BJP 86 മുനിസിപ്പാലിറ്റികളിൽ 43 LDF, 41 UDF, 1 BJP

പ്രിയപ്പെട്ട നാട്ടുകാരുടേയും സുഹൃത്തുക്കളുടെയും ശ്രദ്ധക്ക്..

മാസങ്ങളായി നാം ആകാംഷയോടെ കാത്തിരുന്ന ഇലക്ഷൻ പ്രചരണവും വോട്ടെടുപ്പും ഭംഗിയായി നിർവഹിച്ച് കഴിഞ്ഞു.. ഇനി ഏവരും ഉറ്റു നോക്കുന്നത്‌ ഫല പ്രക്യാപനത്തിലെക്കാണ്.. ഓരോരുത്തരും ആഗ്രഹിക്കുന്നതും പ്രാർത്തിക്കുന്നതും അവരവരുടെ സ്ഥാനാർത്തികൾ വിജയിക്കാൻ തന്നെ ആയിരിക്കും..❗ അതിനു വേണ്ടിയായിരുന്നല്ലോ ഇത്രയും ദിവസം ഊണും ഉറക്കവും ഒഴിച്ച് നിർത്തി പ്രവർത്തിച്ചതും പരസ്പരം വെല്ലു വിളിച്ച് പോരടിച്ചതും.. പ്രവാസികൾ ആ ജോലി ഭംഗിയായി സോഷ്യൽ മീഡിയ വഴി നടത്തിയതും നാം കണ്ടു.. എന്തായാലും ഒരു വിഭാഗം ജയിക്കും മറു വിഭാഗം സ്വാഭാവികമായും തോൽക്കും.. താൻ പിന്തുണക്കുന്ന പാർട്ടി ജയിച്ചാലും തോൽവി ഏറ്റു വാങ്ങിയാലും അതിന്റെ പ്രതിഫലനം അമിതമാവാതെ സൂക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്..❗ തിരഞ്ഞെടുപ്പിൽ ജയ പരാജയം സാധാരണം.. അത് ഉൾക്കൊള്ളാനുള്ള മാനസികമായ തയ്യാറെടുപ്പുകൾ നടത്തുക. ജയത്തിന്റെ ആവേശത്തിൽ എതിർ പാർട്ടിയെ പിന്തുണക്കുന്നവരെ വ്യക്തിപരമായോ മറ്റോ ആക്ഷേപിക്കരുത്.. പരസ്പരം ചെളി വാരിയെറിഞ്ഞു അധിക്ഷേപിക്കരുത്..❗ തിരഞ്ഞെടുപ്പ് ഇനിയും വരും.. ജയ പരാജയങ്ങൾ ഇനിയും ആവർത്തിക്കും.. പക്ഷെ നമ്മൾ പൊതു ജനം ഇതിന്റെ പേരിൽ പരസ്പരം പോരടിച്ചു...

New Appointments in India 2015

========================= National Institution for Transforming India (Niti Aayog) : Narendra Modi, Chairman • Lok Sabha, Speaker : Mrs. Sumitra Mahajan • Lok Sabha, Secretary-General : T. K. Viswanathan • Rajya Sabha, Chairman : Mohammad Hamid Ansari • Rajya Sabha, Deputy Chairman : P. J. Kurien • Rajya Sabha, Leader of House : Arun Jaitley • Rajya Sabha, Leader of Opposition : Ghulam Nabi Azad • Rajya Sabha, Secretary-General : Shumsher K. Sheriff • National Institution for Transforming India (Niti Aayog) : Arvind Panagariya, Vice-Chairman • Chief Election Commissioner : Syed Nasim Zaidi • Election Commissioner : Achal Kumar Jyoti • Chief Vigilance Commissioner (CVC) : K. V. Chowdary • Chief Information Commissioner (CIC) : Vijai Sharma • Comptroller and Auditor-General of India : Shashi Kant Sharma • National Human Right Commission (NHRC) : Justice K. G. Balakrishnan, Chairperson • Cabinet Secretary : Ajit Kumar Seth • Principal Secretary to Prime Minister : Nri...

Celebrating kalaaasha kott videos and photos in VENGARA PUNCHAYATH

videos

നവംബര്‍ 1 കേരളപ്പിറവി ദിനം..

നമുക്ക് സ്നേഹിക്കാം ... ചെമ്പകമൊട്ടിന്റെ, മഴയുടെ, മകരക്കാറ്റിന്‍റെ, പുതുമണ്ണിന്റെ, പാലപ്പൂവിന്റെ, മണമുള്ള നമ്മുടെ കേരളത്തെ .. നമുക്ക് മറക്കാതിരിക്കാം മലയാള ഭാഷയെ, മലയാളത്തിന്റെ നന്മയെ, സ്നേഹത്തെ,വാത്സല്യത്തെ ..എല്ലാ കൂട്ടുകാര്‍ക്കും കേരളപ്പിറവി ആശംസകള്‍

ഒരിക്കല്‍ തിരിഞ്ഞ് നടന്ന വൃദ്ധസദനത്തിന്‍റെ വാതില്‍ മെല്ലെ തുറന്ന്

കൊണ്ട് അവന്‍ അകത്തേക്ക് കയറി ചോദിച്ചു " എന്‍റെ ഉമ്മയെ ഒന്ന് കാണിച്ച് തരുമോ ..?" "ആരാണ് നിങ്ങള്‍..? ഉമ്മയുടെ പേരെന്താണ് " എന്നവിടെ നിന്നും ചോദിച്ചപ്പോള്‍ മകനാണെന്ന് പറയാന്‍ അയാള്‍ മടിച്ചെങ്കിലും വീണ്ടും അവര്‍ ചോദിച്ചപ്പോള്‍ മറുപടി കൊടുത്തു " എന്‍റെ ഉമ്മ ആയിഷ ഇവിടെയുണ്ട് ഒന്ന് കാണാന്‍ കഴിയുമോ ..? "ഇവിടെയാണെന്ന് ഉറപ്പുണ്ടോ ..?"എന്നുള്ള മുള്ള് തറച്ച ആ ചോദ്യത്തിന് തല താഴ്ത്തി കൊണ്ടവന്‍ മറുപടി നല്‍കി " ഞാനാണ് ഇവിടെ കൊടുന്നാക്കിയത് .." ഒരു ഫോട്ടോ കാണിച്ച് അയാളോട് അവര്‍ ചോദിച്ചു " ഇതാണോ നിങ്ങളുടെ ഉമ്മ .?" മുഖത്ത് നിറഞ്ഞ സന്തോഷത്തോടെ അയാള്‍ പറഞ്ഞു "അതെ ഇതാണ് യെന്റുമ്മ ".. കുറച്ച് സമയം മിണ്ടാതിരുന്ന അവര്‍ അവനോട് പറഞ്ഞു " നിങ്ങളന്ന് പറഞ്ഞതനുസരിച്ച് ഉമ്മയുടെ ഒരു കാര്യങ്ങളും നിങ്ങളെ ഞങ്ങള്‍ അറിയിച്ചിട്ടില്ല കുറച്ച് മാസങ്ങള്‍ക്ക് മുന്പ് നിങ്ങളുടെ ഉമ്മ മരിച്ചു . നിങ്ങള്‍ എന്നെങ്കിലും വന്നാല്‍ ഏല്‍പ്പിക്കണം എന്ന് പറഞ്ഞൊരു എഴുത്ത് തന്നിട്ടുണ്ട് ഇതാ .." നെഞ്ചിടിപ്പുമായി അവര്‍ നീട്ടിയ പേപ്പര്‍ തുറന്ന് വാ...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

വേങ്ങരയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു;18-കാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

  വേങ്ങര: ഊരകം പുത്തൻപീടികയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഇല്ലിപിലാക്കൽ റഹ്മത്ത് നഗർ പെരുമ്പള്ളി മുഹമ്മദിന്റെ മകൻ യുസഫ് (18) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി പത്ത് മണിയോടെ പുത്തൻപീടിക വായനശാലയ്ക്ക് സമീപമായിരുന്നു അപകടം സംഭവിച്ചത്. വെങ്കുളം പീസ് സ്കൂളിന് പിൻവശത്തുകൂടിയുള്ള പുത്തൻപീടിക ഇറക്കത്തിൽ വെച്ച് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡരികിലെ വീടിന്റെ മുറ്റത്തേക്ക് മറിയുകയുമായിരുന്നു. . പരിക്കേറ്റവരെ ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുസഫിന്റെ ജീവൻ രക്ഷിക്കാനായില്ല. യൂസഫിനൊപ്പം യാത്ര ചെയ്തിരുന്ന  സുഹൃത്തിനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.

ചുവപ്പ് അണലിയുടെ സത്യാവസ്ഥ ഇതാണ് red anali

മലബാർ പിറ്റ് വൈപ്പർ എന്ന ഈ ഇനം വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്നു. ഒരേ ഇനം വിവിധ നിറഭേദങ്ങളിൽ കാണുന്നതിന് കളർ മോർഫുകൾ എന്നാണ് പറയുക. ഏറ്റവുമധികം കളർ മോർഫുകൾ കാണപ്പെടുന്ന ഒരിനമാണ് ഇത്.  ഉഗ്രവിഷമുള്ള ഗണത്തിൽ പെടുന്നവയല്ല. രാത്രികാലങ്ങളിലാണ് കൂടുതൽ ആക്ടീവ് ആകുക. മരച്ചില്ലകളിലാണ് കൂടുതലും കാണപ്പെടുക. Endemic to Western Ghats ആണ്, അതായത് പശ്ചിമ ഘട്ടത്തിലൊഴികെ മറ്റൊരിടത്തും ഇവയെ കാണില്ല. ഇവയുടെ വിഷത്തിന് പ്രതിവിഷം ലഭ്യമല്ല. കടിയേറ്റാൽ ആശുപത്രിയിലെത്തിക്കുകയും ചികിത്സതേടുകയും വേണം. പൊതുവേ മനുഷ്യന് അപകടകാരികളല്ല. പ്രാദേശികമായ ജനിതക വ്യതിയാനം മൂലം ഇവയെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. പശ്ചിമ ഘട്ടത്തിന്റെ തെക്ക് ആര്യങ്കാവ് ഗ്യാപ്പ് വരെ കാണപ്പെടുന്നവ തിരുവിതാംകൂർ ചോലമണ്ഡലി (Craspedocephalus travancoricus) എന്നും, ആര്യങ്കാവ് മുതൽ പാലക്കാട് ഗ്യാപ്പ് വരെയുള്ളവ ആനമല ചോലമണ്ഡലി (Craspedocephalus anamallensis) എന്നും, അതിന് വടക്കായി കാണപ്പെടുന്നവ മലബാർ ചോലമണ്ഡലി (Craspedocephalus malabaricus) എന്നും പേർ നൽകപ്പെട്ടിരിക്കുന്നു.

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ മണ്ണ് പരിശോധനാ ലാബ് ഇനി കർഷകരുടെ വീട്ടുമുറ്റത്ത് എത്തും.

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ മണ്ണ് പരിശോധനാ ലാബ് ഇനി കർഷകരുടെ വീട്ടുമുറ്റത്ത് എത്തും. സഞ്ചരിക്കുന്ന മണ്ണ് പരിശോധനശാല കർഷകർക്ക് വലിയ ആശ്വാസം പകരുന്നതാണ്.  കാർഷിക മേഖലക്ക് സഹായകമാകുന്ന രീതിയിൽ മണ്ണുപരിശോധന സൗകര്യം കൃഷിയിട പരിധിയിലെ കൃഷിഭവനുകളിൽ തന്നെ ലഭ്യമാകും. ഈ വർഷം ആദ്യ ഘട്ടത്തിൽ ജില്ലയിലെ 40 കൃഷിഭവൻ പരിധികളിൽ സൗജന്യമായി മണ്ണ് പരിശോധിച്ച് ഫലം കർഷകർക്ക് നൽകും.  പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ കൃത്യമായ വളപ്രയോഗം നടത്താനും വിളവ് വർദ്ധിപ്പിക്കാൻ ആവശ്യമായ പദ്ധതികളും ആവിഷ്കരിക്കും.  അത്യാധുനിക സൗകര്യമുള്ള ലാബ് സംവിധാനമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.  സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലാബിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ എം.ഷിഹാദിന്റെ നേതൃത്വത്തിലുള്ള ടീമാണ് ലാബിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

പെൺകുട്ടികൾ ഒറ്റക്കാലിൽ ചരടു കെട്ടുന്നതെന്തിന്? യഥാർത്ഥ അർത്ഥം അറിഞ്ഞൻ പിന്നെ ഒരിക്കലും കേട്ടില്ല

ഇന്ന് നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ പെൺകുട്ടികൾ ഒരു കാലിൽ മാത്രം ചരടു കെട്ടുന്നതിന്റെ ശാസ്ത്രമെന്ത്? ഇതിനെക്കുറിച്ചു ചോദിച്ചാൽ ഇതു കെട്ടിയിരിക്കുന്ന ആർക്കുമറിയില്ല. പലരും കെട്ടുന്നു. അതുകണ്ട് ഞാനും കെട്ടുന്നു, ഉത്തരം അതിൽ തീരും..... ഏതോ പാശ്ചാത്യരാജ്യത്തു നിന്നും വന്ന സ്ത്രീകളുടെ കാലിൽ കെട്ടിയിരുന്ന ചരടു കണ്ട്, ഇവിടുത്തെ അനുകരണ പ്രേമികൾ പിന്തുടരുന്നു, അത്രമാത്രം. പക്ഷേ ഇത് പാശ്ചാത്യ വനിതകൾ ഉപയോഗിക്കുന്ന തെന്തെന്നാൽ അവർക്ക് ലൈംഗീകതയിൽ ഏർപ്പെടാൻ താല്പര്യമുണ്ട് (Ready to sex) എന്നാണ് ഉദ്ദേശിക്കുന്നത്. അതായത് ലൈംഗീക തൊഴിലാളികളാണ് എന്നുള്ളതിന്റെ അടയാളമാണ് ഒറ്റക്കാലിൽ കെട്ടിയിരിക്കുന്ന ചരട്. എന്നാൽ നമ്മുടെ പെൺകുട്ടികൾ അർത്ഥമറിയതെ ചെയ്യുന്നതിന്റെ യാഥാർത്ഥ്യം മനസിലാകുമ്പോൾ സത്യത്തിൽ നാണക്കേടാണ് തോന്നുന്നത് എനിക്കു മാത്രമാകില്ല....        ഒരു വിദേശി പൗരൻകേരളത്തിലെ ഒരു പട്ടണത്തിൽ വെച്ച് ഒറ്റക്കാലിൽ ചരടു കെട്ടിയ പെൺകുട്ടിയെ ശല്യം ചെയ്തതും, പിന്നീട് നാട്ടുകാർ ഇടപെട്ട് അയാളെ പോലീസിൽ ഏല്പിച്ചതും, തുടർന്ന് അയാൾ പറഞ്ഞ കാര്യങ്ങളും വെച്ച് അയാളെ...

മലപ്പുറം ജില്ലയിൽ രണ്ട് പേർക്ക് കൂടി സൂര്യാതപ മേറ്റു. വലിയോറ സ്വദേശിക്കും റിട്ട. വനപാലകനുമാണ് സൂര്യാതപമേറ്റത്.

മലപ്പുറം ജില്ലയിൽ രണ്ട് പേർക്ക് കൂടി സൂര്യാതപ മേറ്റു. വേങ്ങര സായംപ്രഭ അംഗത്തിനും റിട്ട. വനപാലകനുമാണ് സൂര്യാതപമേറ്റത്. സായം പ്രഭാ അംഗം വലിയോറ പുത്തനങ്ങാടി പൂക്കുളംബസാറിലെ കോരംകുളങ്ങരകുഞ്ഞി മരക്കാർ (72)നാണ് പൊള്ളലേറ്റത്. കഴിഞ്ഞ ദിവസം വേങ്ങര സായംപ്രഭയിലെത്തി ഉച്ചയോടെ തിരിച്ചു പോകുമ്പോൾ വേങ്ങര അങ്ങാടിയിൽ വച്ചാണ് പൊള്ളലേറ്റത്. കൈ മുട്ടിന് താഴെയാണ് പൊള്ളലേറ്റത്. റിട്ട. വനപാലകനായ അക മ്പാടം സ്വദ്ദേശിയായ ചോലയിൽ മുഹമ്മദ് ( 62 )നും സൂര്യാതപമേറ്റു. മൂലേപ്പാടത്തുള്ള സ്ഥലത്ത്പോയശേഷം ഉച്ചയോടെ വീട്ടിലേക്ക് ബൈക്കിൽ പോകു മ്പോൾ മൂലേപ്പാടം ഹെൽത്ത് സെന്ററിന് സമീപം വെച്ച്ബൈക്ക് നിറുത്തി ഹെൽമറ്റ് എടുത്ത ശേഷം മുഖം തുടക്കാൻ ഒരുങ്ങുംപ്പോഴാണ് ശക്തമായ ചൂടുകാറ്റിൽ മുഖത്തും കഴുത്തിലും സൂ ര്യാതപമേറ്റത്. അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ തേടി. മുഖം മുഴുവൻ കരുവാളിക്കുകയും നീ റ്റൽ അനുഭവപ്പെടുകയും ചെയ്തു എന്നും മുഹമ്മദ് പറഞ്ഞു.

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

കടലുണ്ടിപുഴയിലെ മുച്ചറാണി കടവിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളിൽ ഒരാൾ മരണപ്പെട്ടു

  കടലുണ്ടി പുഴയിലെ മുച്ചറാണി കടവിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളിൽ ഒരാൾ മരണപ്പെട്ടു,  പുഴയിൽ മുങ്ങി തഴ്ന്ന രണ്ട് വിദ്യാർത്ഥികളെ നാട്ടുകാര് രക്ഷപ്പെടുത്തി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.അതിലെ ഒരാളാണ് മരണപെട്ടത്   ഒരാളുടെ നില ഗുരുതരമായി തുടരുന്നു. ഇന്ന് വൈകിട്ടാണ് നാടിനെ നടുക്കിയ അപടകടം നടന്നത്. ഏഴും , പതിനൊന്നും വയസ്സുള്ള കുട്ടികളാണ് അപകടത്തിൽ പ്പെട്ടത്.  ഓത്തുപള്ളി മൻസൂറിൻ്റെ മകൻ  സൈഫുൽ മസ്നാൻ(7)മരണപ്പെട്ടത്. പുതുപറമ്പ് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ 2-ാം വിദ്യാർഥിയാണ്.  പുതുപ്പറമ്പ് മുച്ചറാണി പുഴയിലാണ് കുട്ടുകാരായ രണ്ട് കുട്ടികൾ ഇന്ന് വൈകുന്നേരം നാലോടെ അപകടത്തിൽപെട്ടത്. പുതുപറമ്പ് സ്വദേശി ഓത്തുപള്ളി മൻസൂറിന്റെ മകൻ സൈഫുൽ മസ്‌നാൻ (7) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഹാഫിസ് (12) കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. ഇരുവരും കെട്ടിപിടിച്ച് കിടക്കുന്ന രീതിയിലാണ് പുഴയിൽ നിന്ന് കരക്കെത്തിച്ചത്. അഞ്ച് പേരടങ്ങുന്ന സംഘം കുളിക്കാനിറങ്ങുകയും രണ്ട് പേർ അപകടത്തിൽ പെടുകയായിരുന്നു. മറ്റുകുട്ടികൾ വീട്...

വെള്ളിക്കെട്ടൻ അഥവാ ശംഖ് വരയൻ കൊടും വിഷമുണ്ട് ഇവയെ തിരിച്ചറിയാനുള്ള മാർഗങ്ങൾ ഇവയാണ്

വെള്ളിക്കെട്ടൻ അഥവാ ശംഖ് വരയൻ (കൊടും വിഷമുണ്ട്) common krait(highly venomous) എങ്ങനെ തിരിച്ചറിയാം:- (1 )കടും കറുപ്പ് ശരീരത്തിൽ കാണുന്ന തൂവെള്ള വളകളിൽ ചിലയിടങ്ങളിലെങ്കിലും രണ്ടെണ്ണം അടുപ്പിച്ച് വരികയും പിന്നൊരു ഗ്യാപ് വീണ്ടും അടുപ്പിച്ച് രണ്ട് വെള്ള വളകൾ കണ്ടാൽ ഉറപ്പിക്കാം 2) വെള്ളിക്കെട്ടന് ദേഹത്തേ ചെതുമ്പലുകളിൽ നടുപ്പുറത്തു കാണുന്ന ഒരുലൈൻ ചെതുമ്പലുകൾക്ക് വലിപ്പം കൂടുതലും ആ ചെതുമ്പലുകളുടെ ആകൃതി ആറുമുഖങ്ങളുള്ളതുമായിരിക്കും 3) വെള്ളിക്കെട്ടൻ്റെ വയറിനടിഭാഗത്തേ ശൽക്കങ്ങൾ പോലെ തന്നെ ഒരു വരിയായിട്ടാവും വാലറ്റം വരേയും (ഫോട്ടോ കാണുക) (മറ്റു പാമ്പുകൾക്ക് കഴുത്ത് മുതൽ മലദ്വാരം വരേ ഒരു വരി ശൽക്കങ്ങളും വാൽഭാഗം രണ്ട് ഭാഗങ്ങളുമായും ആണ് കാണുക) പാമ്പിൻ്റെ ഫോട്ടോ കണ്ടാലോ,ജീവനുള്ളതോ, ചത്തതോ ആയ പാമ്പുകളേ കണ്ടാലോ പാമ്പിൻ്റെ ഉറ പൂർണ്ണമായും കണ്ടാലോ സാധാരക്കാർക്ക് തിരിച്ചറിയാൻ ഇത്രയും കാര്യങൾ മതിയാവും എന്ന് വിശ്വസിക്കുന്നു NB: ചത്ത പാമ്പാണെന്ന് കരുതി പാമ്പുകളേ വെറും കൈയ്യോടെ കൈകാര്യം ചെയ്യാൻ ശ്രമിക്കരുത്. ചത്തതിനു സമാനമായ അവസ്ഥയിലും പാമ്പുകൾക്ക് കടിക്കാനും വിഷമേൽപ്പിക്കാനു...

പരപ്പിൽപാറ ക്രിക്കറ്റ് സൂപ്പർ ലീഗ് (PCL)സമാപിച്ചു

പരപ്പിൽപാറ യുവജന സംഘം (PYS) സംഘടിപ്പിച്ച പരപ്പിൽപാറ ക്രിക്കറ്റ് സൂപ്പർ ലീഗ് ആവേശകരമായ മത്സരങ്ങളോടെ സമാപിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന ടൂർണമെന്റിൽ 5 ടീമുകളിലായി 65 കളിക്കാർ പങ്കെടുത്തു. നാട്ടിലെ യുവാക്കളെയും സമീപ പ്രദേശങ്ങളിലെ ക്രിക്കറ്റ് പ്രേമികളെയും ഒരുമിപ്പിച്ച ഈ ലീഗ് വലിയ വിജയമായി മാറി. ടൂർണമെന്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ. അസ്ലു നിർവഹിച്ചു. ഉദ്ഘാടനച്ചടങ്ങിൽ നിരവധി നാട്ടുകാർ പങ്കെടുത്തു. ഓരോ മത്സരവും ആവേശം നിറഞ്ഞതും കായിക മികവിന്റെ ഉത്സവമായും മാറി. കടുത്ത പോരാട്ടങ്ങൾക്ക് ഒടുവിൽ ഇമ്മൂസ് ധമാക്ക ടീം വിന്നേഴ്സായി കിരീടം കരസ്ഥമാക്കി. മികച്ച പ്രകടനം കാഴ്ചവെച്ച ടീം അലിയൻസ് റണ്ണേഴ്സായി മാറി. വ്യക്തിഗത പുരസ്കാരങ്ങളിൽ, ടൂർണമെന്റിലെ മികച്ച കളിക്കാരനായി ദിൽഷാൻ ഇ കെ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ബൗളറായി സാദിഖ് കെ, മികച്ച ബാറ്റ്സ്മാനായി  ദിൽഷാൻ ഇ കെ, മികച്ച ഫീൽഡറായി നൗഫൽ സി ,ഫൈനൽ മത്സരത്തിലെ മികച്ച താരമായി ഫവാസ് എന്നിവരും തിരഞ്ഞെടുത്തു. പരിപാടിയിൽ പഞ്ചായത്ത് മെമ്പർമാരായ ഉമ്മർ കൈപ്രൻ, സബ്ന ഇബ്രാഹീം, ഇബ്രാഹീം Ak,ക്ലബ് രക്ഷാധികാരികളായ കുറുക്കൻ മുഹമ്മദ് സാഹിബ്, ഹാരി...