ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

നവംബര്‍ 1 കേരളപ്പിറവി ദിനം..

നമുക്ക് സ്നേഹിക്കാം ... ചെമ്പകമൊട്ടിന്റെ, മഴയുടെ, മകരക്കാറ്റിന്‍റെ, പുതുമണ്ണിന്റെ, പാലപ്പൂവിന്റെ, മണമുള്ള നമ്മുടെ കേരളത്തെ .. നമുക്ക് മറക്കാതിരിക്കാം മലയാള ഭാഷയെ, മലയാളത്തിന്റെ നന്മയെ, സ്നേഹത്തെ,വാത്സല്യത്തെ ..എല്ലാ കൂട്ടുകാര്‍ക്കും കേരളപ്പിറവി ആശംസകള്‍

ഒരിക്കല്‍ തിരിഞ്ഞ് നടന്ന വൃദ്ധസദനത്തിന്‍റെ വാതില്‍ മെല്ലെ തുറന്ന്

കൊണ്ട് അവന്‍ അകത്തേക്ക് കയറി ചോദിച്ചു " എന്‍റെ ഉമ്മയെ ഒന്ന് കാണിച്ച് തരുമോ ..?" "ആരാണ് നിങ്ങള്‍..? ഉമ്മയുടെ പേരെന്താണ് " എന്നവിടെ നിന്നും ചോദിച്ചപ്പോള്‍ മകനാണെന്ന് പറയാന്‍ അയാള്‍ മടിച്ചെങ്കിലും വീണ്ടും അവര്‍ ചോദിച്ചപ്പോള്‍ മറുപടി കൊടുത്തു " എന്‍റെ ഉമ്മ ആയിഷ ഇവിടെയുണ്ട് ഒന്ന് കാണാന്‍ കഴിയുമോ ..? "ഇവിടെയാണെന്ന് ഉറപ്പുണ്ടോ ..?"എന്നുള്ള മുള്ള് തറച്ച ആ ചോദ്യത്തിന് തല താഴ്ത്തി കൊണ്ടവന്‍ മറുപടി നല്‍കി " ഞാനാണ് ഇവിടെ കൊടുന്നാക്കിയത് .." ഒരു ഫോട്ടോ കാണിച്ച് അയാളോട് അവര്‍ ചോദിച്ചു " ഇതാണോ നിങ്ങളുടെ ഉമ്മ .?" മുഖത്ത് നിറഞ്ഞ സന്തോഷത്തോടെ അയാള്‍ പറഞ്ഞു "അതെ ഇതാണ് യെന്റുമ്മ ".. കുറച്ച് സമയം മിണ്ടാതിരുന്ന അവര്‍ അവനോട് പറഞ്ഞു " നിങ്ങളന്ന് പറഞ്ഞതനുസരിച്ച് ഉമ്മയുടെ ഒരു കാര്യങ്ങളും നിങ്ങളെ ഞങ്ങള്‍ അറിയിച്ചിട്ടില്ല കുറച്ച് മാസങ്ങള്‍ക്ക് മുന്പ് നിങ്ങളുടെ ഉമ്മ മരിച്ചു . നിങ്ങള്‍ എന്നെങ്കിലും വന്നാല്‍ ഏല്‍പ്പിക്കണം എന്ന് പറഞ്ഞൊരു എഴുത്ത് തന്നിട്ടുണ്ട് ഇതാ .." നെഞ്ചിടിപ്പുമായി അവര്‍ നീട്ടിയ പേപ്പര്‍ തുറന്ന് വാ...

VOLLEYBALL in kerala (VVC VALIYORA team)

Valiyora area muslim league campaign

Watch "Valiyora area muslim league campaign" on VALIYORAonline

ഒരിക്കൽ ഒരിടത്ത് വിദഗ്ദ്ധനായ ഒരു മരപ്പണിക്കാരൻ ഉണ്ടായിരുന്നു..

. പ്രായമേറിയതോടേ അയാൾ, ജോലിയിൽ നിന്ന് വിരമിക്കുവാനും, ശിഷ്ടകാലം കുടുംബാംഗങ്ങളോടൊപ്പം ചിലവഴിക്കാനും തീരുമാനിച്ചു. ഭവനനിർമ്മാണ ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന തൻറെ മുതലാളിക്ക് മുമ്പാകെ, അയാൾ കാര്യം അവതരിപ്പിച്ചു. സമർത്ഥനായ ഒരു തൊഴിലാളി പിരിഞ്ഞുപോകുന്നതിൽ, അയാൾക്ക് ദു:ഖം ഉണ്ടായിരുന്നു. ഒരു വീട്കൂടി പണിയുന്നതുവരെ തൻറെ കൂടെ നില്ക്കണമെന്ന് അദ്ദേഹം ആ ജിവനക്കാരനോട് അഭ്യർത്ഥിച്ചു. മരപ്പണിക്കാരൻ അത് സമ്മതിച്ചു. എന്നാൽ ജോലി അവസാനിപ്പിക്കാൻ തിരുമാനിച്ചതുകൊണ്ട് അയാൾക്ക് പഴയതുപോലേ ഒന്നിലും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല..!! നിർമ്മാണസാമഗ്രികളുടെ ഗുണമേന്മയിലോ ഒന്നും അയാളുടെ കണ്ണ് എത്തിയില്ല..!! എങ്ങിനെയോ ഒരു വീട് തട്ടിക്കൂട്ടി ഉണ്ടാക്കി, എന്നു പറഞ്ഞാൽ മതി..!! പണി പൂർത്തിയാക്കി മുതലാളിക്ക് അയാൾ താക്കോൽ നല്കി.. അപ്പോൾ മുതലാളി ആ താക്കോൽ തിരികെ നല്കിക്കൊണ്ട് പഴഞ്ഞു:- "ഇത് നിങ്ങൾക്കുളള വിടാണ്. എൻറെ ഒരു എളിയ സമ്മാനം..!!" ഇതുകേട്ട് അയാൾ ഞെട്ടിപ്പോയി..!! തനിക്കുളള വീടാണ് എന്ന് നേരത്തേ അറിഞ്ഞിരുന്നെങ്കിൽ... കുറച്ചുകൂടി നന്നായി പണിയാമായിരുന്നു..!! അയാൾ ചിന്തിച്ചു..!! നമ്മുടെ കാര്യവും ഇങ്ങനെതന്ന...

എല്ലാം അറിയാം എന്നെ ആർക്കും തോൽപ്പിക്കാൻ പറ്റില്ല എന്ന് വിചാരിച്ചു നടന്ന

ഒരു വലിയ മനുഷ്യന് ഉണ്ടായിരുന്നു. .. ഒരു ദിവസം അദ്ദേഹം തന്റെ കാറിൽ ഒരു യാത്ര പോയി പെട്ടെന്ന് വഴിയില് വെച്ച് തന്റെ കാറിന്റെ വീൽ പഞ്ചറായി.. ഡിക്കിയിൽ നിന്നും സ്റ്റെപ്പിനി എടുത്തു കൊണ്ട് വന്ന ശേഷം അദ്ദേഹം പഞ്ചറായ വീലിന്റെ നെട്ടുകൾ അഴിച്ചു വെച്ചു. . ഒരു ഓടയുടെ അടുത്താണ് വെച്ചത്.. നെട്ടുകൾ ഉരുണ്ട് ഓടയിൽ പോയി. . അദ്ദേഹം, ഇനി എന്ത് ചെയ്യും എന്ന് ചിന്തിച്ച് ഇരിപ്പായി. . എല്ലാം അറിയുന്ന മനുഷ്യന് ഇനി നാല് നെട്ടുകൾ വേണം കാറിൽ വീൽ പിടിപ്പിക്കാൻ.. ഓടയിൽ വീണത് എടുക്കാനും പറ്റില്ല. . വലിയ കുഴിയാണ് ... പുതിയ നാല് നെട്ടു വാങ്ങാന് ഒരുപാട് ദൂരം യാത്ര ചെയ്യണം. . അവസാനം ഒന്നും നടപ്പില്ല എന്ന് കണ്ടപ്പോ അദ്ദേഹം നടന്നു പോയി നെട്ടു വാങ്ങാന് തീരുമാനിച്ചു. . ആ സമയത്ത് ഒരു കൊച്ചു കുട്ടി വന്നു ചോദിച്ചു. .. എന്താണ് പറ്റിയതെന്ന്.. അവന് തന്നെ സഹായിക്കാൻ പറ്റില്ല. .. പിന്നെ അവന് തന്റെ അത്രയും അറിവില്ല. . അതു കൊണ്ട് തന്നെ അദ്ദേഹം അവന് നേരെ ഒന്ന് പുഞ്ചിരിച്ചു... മറുപടി കിട്ടാതെ വന്നപ്പോ കുട്ടി ഒന്ന് കൂടി ചോദ്യം ആവർത്തിച്ചു.. അദ്ദേഹം കാര്യം അവനോടു പറഞ്ഞു. . ഒരു നിമിഷം പോലും ചിന്തിക്കാതെ കുട്ടി പറഞ്ഞു....

ശ്രദ്ധിക്കുക : ഒക്ടോബർ,നവംബർ,ഡിസംബർ മാസങ്ങളിൽ പാമ്പിന്റെ കടിയേൽക്കാനുള്ള

സാദ്ധ്യത കൂടുതലാണ്. തണുപ്പ് കൂടുതലുള്ള ഈ മാസങ്ങളിൽ പാമ്പുകൾ അതികസമയവും മളത്തിന് പുറത്തായിരിക്കും.ഈ മാസങ്ങളിലാണ് അവയുടെ ഇണചേരൽ. ഇവയിൽ പകൽ ഇറങ്ങുന്നവയും രാത്രി ഇറങ്ങുന്നവയും ഉണ്ട്. മൂർഖനെപ്പോലുള്ളവ രാത്രിയും പകലും ഇറങ്ങും. പാമ്പുകടിയേറ്റാൽ ഒന്നരമിനിട്ടിനകം പ്രഥമ ശുശ്രുഷ നല്കണം. മണിക്കൂറുകൾക്കകം ആശുപത്രിയിൽ എത്തിക്കണം. വെളിച്ചമില്ലാതെ രാത്രി പുറത്തിറങ്ങാതിരിക്കുക. ഇവ ഓടിവന്ന് കടിക്കില്ല. കടിച്ച പാമ്പിന്റെ ഇനംഅറിഞ്ഞാൽ ആന്റിവേണം നൽകുന്നതിന്റെ അളവ് നിശ്ചയിക്കാൻ സഹായിക്കും. വിവിധതരം പാമ്പുകളുടെ വിഷത്തിന്റെ അളവിൽ വ്യത്യാസം ഉണ്ട്. രാത്രിയിൽ ഇറങ്ങുന്ന പാമ്പുകൾ വെളിച്ചമുള്ള ഭാഗത്തുനിന്ന് മാറി അവയുടെ റയിജ്ജിനകത്ത് കിട്ടിയലാണ് അവ നമ്മെ കടിക്കുന്നത്. പാമ്പ്...!?? പാമ്പിന്‍റെ മുന്നില്‍ ആകസ്മികമായി ചെന്നുപെട്ടാല്‍.. രാജവെമ്പാല ഒഴികെയുളള പാമ്പാണെങ്കില്‍ 5second അനങ്ങാതെ നില്‍ക്കുക. മിക്ക പാമ്പുകളും വഴി മാറിപ്പോകും. 5second ന് ശേഷവും മാറിപ്പോകുന്നില്ലെങ്കില്‍ മെല്ലെ short step എടുക്കുക (5-6 തവണ) പുറകോട്ട് മാറുക. അതിനുശേഷം ഇടതോ അല്ലെങ്കില്‍ വലതോ സൈഡ് മാറിപ്പോവുക. ഇങ്ങനെ മാറുമ്പോള്‍, പാമ...

റോഡിൽ നിറഞ്ഞു കിടക്കുന്ന മഴ വെള്ളം ദേഹത്ത് തെറിക്കുമോ എന്ന് പേടിച്ചു

നില്ക്കുന്ന അപരിചിതനായ ഒരാളെ കാണുമ്പൊൾ അതുണ്ടാവാതിരിക്കാൻ വണ്ടിയുടെ വേഗത കുറയ്ക്കുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ .... ഹോട്ടലിൽ നിന്നും ആഹാരം കഴിച്ച ശേഷം ഇറങ്ങുമ്പോൾ വെയിലോ മഴയോ വക വെക്കാതെ വെളിയിൽ നില്ക്കുന്ന പാവം സെക്യൂരിറ്റി ജീവനക്കാരന് ഒരു നേരത്തെ ആഹാരത്തിനുള്ള തുക പോക്കറ്റിൽ ഇട്ടു കൊടുക്കുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ ..... സിഗ്നലിൽ പച്ച തെളിയുമ്പോൾ അറിയാതെ ഓഫ് ആയിപ്പോയ സ്കൂട്ടറിൽ പരിഭ്രാന്തരായി ഇരിക്കുന്ന കുടുംബത്തെ ഹോണ്‍ അടിച്ചു പേടിപ്പിക്കാതെ ക്ഷമയോടെ ഇരിക്കുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ ..... വഴിയരുകിൽ ഇരിക്കുന്ന ഒരു ഭ്രാന്തനെയോ , മന്ദബുദ്ധി ആയ ഒരു കുട്ടിയേയോ കണ്ടു കണ്ണ് നിറയുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ... എത്ര മൂഡ്‌ ഔട്ട്‌ ആണെങ്കിലും, ആദ്യമായി കാണുന്ന ഒരു കൊച്ചു കുട്ടിയെ നോക്കി കണ്ണിറുക്കി കാണിച്ചു പുഞ്ചിരിക്കാൻ തോന്നുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ .... നിങ്ങൾ ഇപ്പോഴും നന്മയുള്ള ഒരു ഹൃദയത്തിനുടമ ആണ് എന്ന് ഞാൻ പറയും 😊 ( coppy to whatsapp )

പണ്ട് സ്കൂളില് 1ആം ക്ളാസ് മുതല് 3ആം ക്ളാസ് വരെ ഞങ്ങള്

ആണ്കുട്ട്യോളുംപെണ്കുട്ട്യോളും ഒരേ ബെഞ്ചില് ഇടകലര്ന്നിരുന്നാ പഠിച്ചത്. ഡസ്കുകളൊന്നും ആ കാലത്ത് ചെറിയ ക്ളാസുകളില് ഇല്ലായിരുന്നു അന്ന് ബെഞ്ചില് ഒന്നാമനായി ഇരിക്ക ഏറ്റവും മിടുക്കനായ കുട്ടി ആയിരുന്നു ക്ളാസ് ടീച്ചര് ചോദ്യം ചോദിച്ച് വരുമ്പോള് രണ്ടാമനും മൂന്നാമനും ഉത്തരം അറിയില്ലെങ്കില് നാലാമന് അതിനുത്തരം പറഞ്ഞാല് ഒന്നാമന്റെ അടുത്തേക്ക് സ്ഥാനക്കയറ്റം കിട്ടുമായിരുന്നു ഉത്തരം പറഞ്ഞില്ലെങ്കില് പെണ്കുട്ടികളുടെ അടുത്തിരുത്തും എന്നൊരു ശിക്ഷാനടപടി പോലും 3ആം ക്ളാസില് ഉണ്ടായിരുന്നു പെണ്കുട്ടികളുടെ അടുത്തിരിക്കുന്നതിനെ നാണക്കേടായാണ് ആണ്കുട്ടികള് കണ്ടിരുന്നതും. ഒരു ഭാഗത്ത് ശ്രീകലയും മറുഭാഗത്ത് രജുലയും ആയിപ്പൊയ ഒരു ദിവസം ന്റെമ്മോ നാണക്കേടിന്റെ പടുകുഴിയിലകപ്പെട്ട അവസ്ഥയായിനും. സ്ലേറ്റ് മയക്കുന്ന വെള്ളത്തണ്ടും കടം ചോദിക്കുന്ന പെന്സിലുകളും വളപ്പൊട്ടുകളും മയില്പ്പീലിയുംപരസ്പരം കൈമാറിയും ഇടക്കിടെ ബോര്ഡിനെ കറുപ്പിക്കാന് ചെമ്പരുത്തിയും മഷിയുമൊക്കെയിട്ടുള്ള കലാപരിപാടിയും ആണ്കുട്ടികളും പെണ്കുട്ടികളുംഇടകലര്ന്ന് സന്തോഷത്തോടെയാണ് ചെയ്തുവന്നത് സാഹിത്യസമാജത്തിന് ബെഞ്ച് പിടിച്ചിടാനും തിരികെ ക്ളാസ് പഴയപടിയ...

ഭാര്യ പുറത്ത് പോയി തിരിച് വന്നതും ഭർത്താവിനെ വിളിച്ചു ''ദോക്കീം മന്‍സാ ''

ഭർത്താവ് വിളികേട്ടു ''ങ്ങും'' ഭാര്യ==നമ്മടെ അലവിക്കാടെ മോനില്ലേ ?ആചെര്‍ക്കന്‍ ഇന്നോട് കൊറേ നേരം ബര്‍ത്താനം പറഞ്ഞ് ഭർത്താവ് ''ങ്ങും '' ഭാര്യ---മക്കള് വിളിച്ചീരുന്നില്ലേ ഓര്‍ക്കൊക്കെ സൊകല്ലേന്നും ചോയിച് ഭർത്താവ് ''ങ്ങും'' ഭാര്യ----മോള്ടെ കല്ല്യാണം ഇപ്പൊ ഉണ്ടാക്ക്ണണ്ടോന്നും നല്ല പുയ്യാപ്ലമാരെ കിട്ടുമ്പോ പറഞ്ഞയക്കാംന്നും പറഞ്ഞ് ഭർത്താവ്''ങ്ങും'' ഭാര്യ ----നല്ല സ്നേഹോള്ളോരു ചെര്‍ക്കന്‍ ഭർത്താവ്---മരിച്ചു പോയ ബാപ്പാന്റീം ഉമ്മാന്റീം ബിസേസം വരേ ചോയിചില്ലേ ? ഭാര്യ ---ഇല്ല്യാ ഭർത്താവ് ---എന്നാ ഇനി കാണുമ്പോ അതും ചോയിക്കും ഭാര്യ ---അതെന്താ ഇങ്ങള് അങ്ങനെ പറയണേ ? ഭർത്താവ് ''ഓനാ നമ്മളെ സ്ഥാനാര്‍ഥി'' ✌💫 ( coppy to whatsapp )

പുതിയ വോട്ടിങ് യന്ത്രത്തിൽ വോട്ടു ചെയ്യുന്നതിങ്ങനെ

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് 2015 ----------------------------------------------------------- പുതിയ വോട്ടിങ് യന്ത്രത്തിൽ വോട്ടു ചെയ്യുന്നതിങ്ങനെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾക്ക് വെവ്വേറെ മൂന്നു ബാലറ്റ് യൂണിറ്റും ഒരു കൺട്രോൾ യൂണിറ്റും ഉൾപ്പെട്ട വോട്ടിങ് മെഷീനാണ് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുക. ജില്ലാ പഞ്ചായത്തിലേക്ക് വോട്ട് രേഖപ്പെടുത്താനുള്ള ബാലറ്റ് യൂണിറ്റിൽ സ്ഥാനാർഥികളുടെ പേര് നീലപേപ്പറിലാണ് പതിച്ചിരുന്നത്. ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള ബാലറ്റ് യൂണിറ്റിൽ പിങ്കും വെള്ള ഗ്രാമപഞ്ചായത്തിലേക്കു വെള്ള പേപ്പറിലുമാണ് പതിച്ചിരുന്നത്. ഓരോ തലത്തിലുമുള്ള ബാലറ്റിൽ സ്ഥാനാർഥിക്ക് വോട്ട് രേഖപ്പെടുത്തുമ്പോൾ പേരിനു നേരേയുള്ള ചുവപ്പ് ലൈറ്റ് തെളിയും. ഇപ്രകാരം മൂന്നു ബാലറ്റ് യൂണിറ്റുകളിലും വോട്ട് രേഖപ്പെടുത്തണം. മൂന്നു വോട്ടും രേഖപ്പെടുത്തിക്കഴിഞ്ഞാൽ ബീപ് ശബ്ദം കേൾക്കും. എന്നാൽ ഏതെങ്കിലും ഒരു യന്ത്രത്തിൽ വോട്ട് ചെയ്യാതിരുന്നാൽ ജില്ലാ പഞ്ചായത്തിന് വോട്ടുചെയ്യേണ്ട യന്ത്രത്തിൽ സ്ഥാപിച്ചിട്ടുള്ള എൻഡ് ബട്ടൺ അമർത്തിയെങ്കിൽ മാത്രമേ വോട്ടിങ് പൂർത്തിയാകൂ. കൺട്രോൾ യൂ...

രാവിലെ ആദ്യ ട്രിപ്പ്‌ തുടങ്ങിയ ബസ് ഇടക്കിടെ slow ആകുന്നത് കണ്ട കണ്ടക്റ്റര്‍ driver നോട് കാര്യം തിരക്കി.. 🚌

driver: ഇവിടെ ഇടക്കിടെ zebra ലൈന്‍ കാണുന്നു. ഇന്നലെ രാത്രി ഇതൊന്നും ഇല്ലായിരുന്നു..😢😢 ഇത് കേട്ട കണ്ടക്റ്റര്‍: 😳😳😳😳അത് zebra ലൈന്‍ അല്ല. ഇലക്ഷന്‍ അല്ലേ... പിള്ളേര്‍ കോണി ചിഹ്നം വരച്ചതാാ.....😂😂😂😂😂😂😂😂😂

പത്തേമാരി " കാണാൻ പ്രവാസി നാട്ടിൽ വിളിച്ച് ഭാര്യയോട് പറഞ്ഞു. പ്രവാസിക

ളു ടെ നീറുന്ന പ്രശ്നങ്ങൾ ആണ് സിനിമയുടെ ഇതിവൃത്തം എന്നും പറഞ്ഞു. ഇത് കേട്ട ഭാര്യ: ''ഉം, .കാര്യം പിടികിട്ടി ... നിങ്ങൾ അയയ്ക്കുന്ന പൈസാടെ കാര്യം പറയാനല്ലേ... ഇത് എല്ലാ ഗൾഫുകാരും പറയുന്നതാ.... ഇനി അതിന്റെ പേരും പറഞ്ഞ് അടുത്ത മാസം കാശ് അയക്കാതിരിക്കാന ാണെങ്കിൽ അത് നടക്കില്ല..... ഇവിടെ ചിലവ് കൂടിക്കൂടി വരികയാണ്. നിങ്ങൾക്ക് അതൊന്നും അറിയേണ്ടല്ലോ?....'' മറുതലയ്ക്കൽ ഫോൺ കട്ടായപ്പോൾ ഒരു നെടുവീർപ്പോടെ പ്രവാസി മനസ്സിലോർത്തു " പത്തേമാരി" അല്ല ഇനി '' നൂറേമാരി" വന്നാലും പ്രവാസിയുടെ അവസ്ഥ ഇങ്ങനൊക്കെ തന്നെ.......

തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിനായുള്ള വോട്ടിംഗ് മെഷീൻ പരിശീലനം..

. 3 ബാലറ്റ് യൂണിറ്റുകളാണ് പോളിംഗിനായി തയ്യാറാക്കിയിട്ടുള്ളത്.. ഗ്രാമ ,ബ്ലോക്ക് , ജില്ല എന്നീ ക്രമത്തിലാണ് മെഷീൻ സെറ്റ് ചെയ്യുന്നത്. വോട്ടർ 3 മെഷീനിലും വോട്ടു ചെയ്താൽ വോട്ട് താനേ രേഖപ്പെടുത്തും. ഏതെങ്കിലും വോട്ട് ചെയ്യാതിരുന്നാൽ( ഗ്രാമ/ബ്ലോക്ക്/ജില്ല) ജില്ലാ ബാലറ്റ് യൂണിറ്റിന്റെ അവസാന മുള്ള ചുവന്ന ബട്ടൺ അമർത്തിയാലെ വോട്ട് രേഖപ്പെടുത്തുകയുള്ളൂ... ബാലറ്റ് പേപ്പർ ഗ്രാമ ,ബ്ലോക്ക്, ജില്ല തലങ്ങൾക്ക് യഥാക്രമം വെള്ള , പിങ്ക് , നീല എന്നീ നിറങ്ങളിലാണ് തയ്യാറാക്കപ്പെട്ടിട്ടുള്ളത്..

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

വേങ്ങരയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു;18-കാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

  വേങ്ങര: ഊരകം പുത്തൻപീടികയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഇല്ലിപിലാക്കൽ റഹ്മത്ത് നഗർ പെരുമ്പള്ളി മുഹമ്മദിന്റെ മകൻ യുസഫ് (18) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി പത്ത് മണിയോടെ പുത്തൻപീടിക വായനശാലയ്ക്ക് സമീപമായിരുന്നു അപകടം സംഭവിച്ചത്. വെങ്കുളം പീസ് സ്കൂളിന് പിൻവശത്തുകൂടിയുള്ള പുത്തൻപീടിക ഇറക്കത്തിൽ വെച്ച് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡരികിലെ വീടിന്റെ മുറ്റത്തേക്ക് മറിയുകയുമായിരുന്നു. . പരിക്കേറ്റവരെ ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുസഫിന്റെ ജീവൻ രക്ഷിക്കാനായില്ല. യൂസഫിനൊപ്പം യാത്ര ചെയ്തിരുന്ന  സുഹൃത്തിനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.

ചുവപ്പ് അണലിയുടെ സത്യാവസ്ഥ ഇതാണ് red anali

മലബാർ പിറ്റ് വൈപ്പർ എന്ന ഈ ഇനം വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്നു. ഒരേ ഇനം വിവിധ നിറഭേദങ്ങളിൽ കാണുന്നതിന് കളർ മോർഫുകൾ എന്നാണ് പറയുക. ഏറ്റവുമധികം കളർ മോർഫുകൾ കാണപ്പെടുന്ന ഒരിനമാണ് ഇത്.  ഉഗ്രവിഷമുള്ള ഗണത്തിൽ പെടുന്നവയല്ല. രാത്രികാലങ്ങളിലാണ് കൂടുതൽ ആക്ടീവ് ആകുക. മരച്ചില്ലകളിലാണ് കൂടുതലും കാണപ്പെടുക. Endemic to Western Ghats ആണ്, അതായത് പശ്ചിമ ഘട്ടത്തിലൊഴികെ മറ്റൊരിടത്തും ഇവയെ കാണില്ല. ഇവയുടെ വിഷത്തിന് പ്രതിവിഷം ലഭ്യമല്ല. കടിയേറ്റാൽ ആശുപത്രിയിലെത്തിക്കുകയും ചികിത്സതേടുകയും വേണം. പൊതുവേ മനുഷ്യന് അപകടകാരികളല്ല. പ്രാദേശികമായ ജനിതക വ്യതിയാനം മൂലം ഇവയെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. പശ്ചിമ ഘട്ടത്തിന്റെ തെക്ക് ആര്യങ്കാവ് ഗ്യാപ്പ് വരെ കാണപ്പെടുന്നവ തിരുവിതാംകൂർ ചോലമണ്ഡലി (Craspedocephalus travancoricus) എന്നും, ആര്യങ്കാവ് മുതൽ പാലക്കാട് ഗ്യാപ്പ് വരെയുള്ളവ ആനമല ചോലമണ്ഡലി (Craspedocephalus anamallensis) എന്നും, അതിന് വടക്കായി കാണപ്പെടുന്നവ മലബാർ ചോലമണ്ഡലി (Craspedocephalus malabaricus) എന്നും പേർ നൽകപ്പെട്ടിരിക്കുന്നു.

പെൺകുട്ടികൾ ഒറ്റക്കാലിൽ ചരടു കെട്ടുന്നതെന്തിന്? യഥാർത്ഥ അർത്ഥം അറിഞ്ഞൻ പിന്നെ ഒരിക്കലും കേട്ടില്ല

ഇന്ന് നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ പെൺകുട്ടികൾ ഒരു കാലിൽ മാത്രം ചരടു കെട്ടുന്നതിന്റെ ശാസ്ത്രമെന്ത്? ഇതിനെക്കുറിച്ചു ചോദിച്ചാൽ ഇതു കെട്ടിയിരിക്കുന്ന ആർക്കുമറിയില്ല. പലരും കെട്ടുന്നു. അതുകണ്ട് ഞാനും കെട്ടുന്നു, ഉത്തരം അതിൽ തീരും..... ഏതോ പാശ്ചാത്യരാജ്യത്തു നിന്നും വന്ന സ്ത്രീകളുടെ കാലിൽ കെട്ടിയിരുന്ന ചരടു കണ്ട്, ഇവിടുത്തെ അനുകരണ പ്രേമികൾ പിന്തുടരുന്നു, അത്രമാത്രം. പക്ഷേ ഇത് പാശ്ചാത്യ വനിതകൾ ഉപയോഗിക്കുന്ന തെന്തെന്നാൽ അവർക്ക് ലൈംഗീകതയിൽ ഏർപ്പെടാൻ താല്പര്യമുണ്ട് (Ready to sex) എന്നാണ് ഉദ്ദേശിക്കുന്നത്. അതായത് ലൈംഗീക തൊഴിലാളികളാണ് എന്നുള്ളതിന്റെ അടയാളമാണ് ഒറ്റക്കാലിൽ കെട്ടിയിരിക്കുന്ന ചരട്. എന്നാൽ നമ്മുടെ പെൺകുട്ടികൾ അർത്ഥമറിയതെ ചെയ്യുന്നതിന്റെ യാഥാർത്ഥ്യം മനസിലാകുമ്പോൾ സത്യത്തിൽ നാണക്കേടാണ് തോന്നുന്നത് എനിക്കു മാത്രമാകില്ല....        ഒരു വിദേശി പൗരൻകേരളത്തിലെ ഒരു പട്ടണത്തിൽ വെച്ച് ഒറ്റക്കാലിൽ ചരടു കെട്ടിയ പെൺകുട്ടിയെ ശല്യം ചെയ്തതും, പിന്നീട് നാട്ടുകാർ ഇടപെട്ട് അയാളെ പോലീസിൽ ഏല്പിച്ചതും, തുടർന്ന് അയാൾ പറഞ്ഞ കാര്യങ്ങളും വെച്ച് അയാളെ...

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ മണ്ണ് പരിശോധനാ ലാബ് ഇനി കർഷകരുടെ വീട്ടുമുറ്റത്ത് എത്തും.

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ മണ്ണ് പരിശോധനാ ലാബ് ഇനി കർഷകരുടെ വീട്ടുമുറ്റത്ത് എത്തും. സഞ്ചരിക്കുന്ന മണ്ണ് പരിശോധനശാല കർഷകർക്ക് വലിയ ആശ്വാസം പകരുന്നതാണ്.  കാർഷിക മേഖലക്ക് സഹായകമാകുന്ന രീതിയിൽ മണ്ണുപരിശോധന സൗകര്യം കൃഷിയിട പരിധിയിലെ കൃഷിഭവനുകളിൽ തന്നെ ലഭ്യമാകും. ഈ വർഷം ആദ്യ ഘട്ടത്തിൽ ജില്ലയിലെ 40 കൃഷിഭവൻ പരിധികളിൽ സൗജന്യമായി മണ്ണ് പരിശോധിച്ച് ഫലം കർഷകർക്ക് നൽകും.  പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ കൃത്യമായ വളപ്രയോഗം നടത്താനും വിളവ് വർദ്ധിപ്പിക്കാൻ ആവശ്യമായ പദ്ധതികളും ആവിഷ്കരിക്കും.  അത്യാധുനിക സൗകര്യമുള്ള ലാബ് സംവിധാനമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.  സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലാബിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ എം.ഷിഹാദിന്റെ നേതൃത്വത്തിലുള്ള ടീമാണ് ലാബിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

മലപ്പുറം ജില്ലയിൽ രണ്ട് പേർക്ക് കൂടി സൂര്യാതപ മേറ്റു. വലിയോറ സ്വദേശിക്കും റിട്ട. വനപാലകനുമാണ് സൂര്യാതപമേറ്റത്.

മലപ്പുറം ജില്ലയിൽ രണ്ട് പേർക്ക് കൂടി സൂര്യാതപ മേറ്റു. വേങ്ങര സായംപ്രഭ അംഗത്തിനും റിട്ട. വനപാലകനുമാണ് സൂര്യാതപമേറ്റത്. സായം പ്രഭാ അംഗം വലിയോറ പുത്തനങ്ങാടി പൂക്കുളംബസാറിലെ കോരംകുളങ്ങരകുഞ്ഞി മരക്കാർ (72)നാണ് പൊള്ളലേറ്റത്. കഴിഞ്ഞ ദിവസം വേങ്ങര സായംപ്രഭയിലെത്തി ഉച്ചയോടെ തിരിച്ചു പോകുമ്പോൾ വേങ്ങര അങ്ങാടിയിൽ വച്ചാണ് പൊള്ളലേറ്റത്. കൈ മുട്ടിന് താഴെയാണ് പൊള്ളലേറ്റത്. റിട്ട. വനപാലകനായ അക മ്പാടം സ്വദ്ദേശിയായ ചോലയിൽ മുഹമ്മദ് ( 62 )നും സൂര്യാതപമേറ്റു. മൂലേപ്പാടത്തുള്ള സ്ഥലത്ത്പോയശേഷം ഉച്ചയോടെ വീട്ടിലേക്ക് ബൈക്കിൽ പോകു മ്പോൾ മൂലേപ്പാടം ഹെൽത്ത് സെന്ററിന് സമീപം വെച്ച്ബൈക്ക് നിറുത്തി ഹെൽമറ്റ് എടുത്ത ശേഷം മുഖം തുടക്കാൻ ഒരുങ്ങുംപ്പോഴാണ് ശക്തമായ ചൂടുകാറ്റിൽ മുഖത്തും കഴുത്തിലും സൂ ര്യാതപമേറ്റത്. അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ തേടി. മുഖം മുഴുവൻ കരുവാളിക്കുകയും നീ റ്റൽ അനുഭവപ്പെടുകയും ചെയ്തു എന്നും മുഹമ്മദ് പറഞ്ഞു.

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

കടലുണ്ടിപുഴയിലെ മുച്ചറാണി കടവിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളിൽ ഒരാൾ മരണപ്പെട്ടു

  കടലുണ്ടി പുഴയിലെ മുച്ചറാണി കടവിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളിൽ ഒരാൾ മരണപ്പെട്ടു,  പുഴയിൽ മുങ്ങി തഴ്ന്ന രണ്ട് വിദ്യാർത്ഥികളെ നാട്ടുകാര് രക്ഷപ്പെടുത്തി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.അതിലെ ഒരാളാണ് മരണപെട്ടത്   ഒരാളുടെ നില ഗുരുതരമായി തുടരുന്നു. ഇന്ന് വൈകിട്ടാണ് നാടിനെ നടുക്കിയ അപടകടം നടന്നത്. ഏഴും , പതിനൊന്നും വയസ്സുള്ള കുട്ടികളാണ് അപകടത്തിൽ പ്പെട്ടത്.  ഓത്തുപള്ളി മൻസൂറിൻ്റെ മകൻ  സൈഫുൽ മസ്നാൻ(7)മരണപ്പെട്ടത്. പുതുപറമ്പ് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ 2-ാം വിദ്യാർഥിയാണ്.  പുതുപ്പറമ്പ് മുച്ചറാണി പുഴയിലാണ് കുട്ടുകാരായ രണ്ട് കുട്ടികൾ ഇന്ന് വൈകുന്നേരം നാലോടെ അപകടത്തിൽപെട്ടത്. പുതുപറമ്പ് സ്വദേശി ഓത്തുപള്ളി മൻസൂറിന്റെ മകൻ സൈഫുൽ മസ്‌നാൻ (7) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഹാഫിസ് (12) കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. ഇരുവരും കെട്ടിപിടിച്ച് കിടക്കുന്ന രീതിയിലാണ് പുഴയിൽ നിന്ന് കരക്കെത്തിച്ചത്. അഞ്ച് പേരടങ്ങുന്ന സംഘം കുളിക്കാനിറങ്ങുകയും രണ്ട് പേർ അപകടത്തിൽ പെടുകയായിരുന്നു. മറ്റുകുട്ടികൾ വീട്...

ലോക്‌സഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലേക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷകരും ക്രമസമാധാന ചുമതലയുള്ള പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അവദേശ് കുമാര്‍ തിവാരിയും പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ പുല്‍കിത് ആര്‍.ആര്‍ ഖരേയുമാണ് പൊതുനിരീക്ഷകര്‍. ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഇവര്‍. മലപ്പുറം മണ്ഡലത്തില്‍ ഡോ. ബന്‍വര്‍ലാല്‍ മീണയും പൊന്നാനി മണ്ഡലത്തില്‍ വിശ്വാസ് ഡി പണ്ഡാരെയുമാണ് പൊലീസ് നിരീക്ഷകരായി എത്തിയിട്ടുള്ളത്. ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇരുവരും. പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച  പ്രശാന്ത് കുമാര്‍ സിന്‍ഹയും (പൊന്നാനി)  ആദിത്യ സിങ് യാദവും (മലപ്പുറം) നേരത്തെ ജില്ലയിലെത്തിട്ടുണ്ട്.  നിരീക്ഷകരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സാഹചര്യം വിലയിരുത്തി. ജില്ലാ പൊലീസ് മേധാവി  എസ്. ശശിധരന്‍, അസി. കളക്ടര്‍ കുമാര്‍ ഠാക്കൂര്‍, പൊന്നാനി വരണാധികാരിയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ...

വയനാട് ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങൾ wayanad tourist place

വയനാട് ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള  പദ്ധതി ചുവടെ നൽകുന്നു. ഓരോ സ്ഥലത്തിനും സമീപത്തുള്ള പ്രധാന നഗരത്തിൽ നിന്ന് ദൂരം ഉൾപ്പെടുത്തിയിരിക്കുന്നു. ഈ യാത്രാ പദ്ധതി പ്രകാരം, ഓരോ സ്ഥലവും സന്ദർശിച്ച് അടുത്തിടെയുള്ള സ്ഥലങ്ങളിലേക്ക് സഞ്ചരിക്കാനാകും. 1. എൻ ഊർ ഗോത്ര പൈതൃക ഗ്രാമം സ്ഥലം: ലക്കിടി, വയനാട് കൽപ്പറ്റയിൽ നിന്ന് ദൂരം: ഏകദേശം 15 കിലോമീറ്റർ വിവരണം: ഗോത്ര പൈതൃകവും സംസ്കാരവും അനുഭവിക്കാനാകുന്ന ഗ്രാമം. 2. പൂക്കോട് തടാകം സ്ഥലം: വൈത്തിരി, വയനാട് എൻ ഊരിൽ നിന്ന് ദൂരം: ഏകദേശം 2 കിലോമീറ്റർ വിവരണം: 13 ഏക്കറിലായി പരന്നു കിടക്കുന്ന ശുദ്ധജല തടാകം, ബോട്ട് യാത്രക്കും അനുയോജ്യം. 3. ചെമ്പ്ര കൊടുമുടി സ്ഥലം: മേപ്പാടി, വയനാട് പൂക്കോട് തടാകത്തിൽ നിന്ന് ദൂരം: ഏകദേശം 23 കിലോമീറ്റർ വിവരണം: 2100 മീറ്റർ ഉയരമുള്ള മല, ട്രെക്കിങ്ങിന് അനുയോജ്യം. 4. സൂചിപ്പാറ വെള്ളച്ചാട്ടം സ്ഥലം: ചൂരൽമല, വയനാട് ചെമ്പ്ര കൊടുമുടിയിൽ നിന്ന് ദൂരം: ഏകദേശം 13 കിലോമീറ്റർ വിവരണം: മൂന്നു തട്ടുകളായി ഉള്ള ഈ വെള്ളച്ചാട്ടം  5. കാന്തൻപാറ വെള്ളച്ചാട്ടം സ്ഥലം: മേപ്പാടി, വയനാട് സൂചിപ്പാറയിൽ നിന്ന് ദൂര...