ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

Samsung - Phone Secret Code List

* # 9998 * 636 # -> Memory status * # 9998 * 746 # -> SIM File Size * # 9998 * 778 # -> SIM Service Table * # 9998 * 785 # -> RTK (Run Time Kernel) errors - if ok then phn is reset, info is put in memory error. * # 9998 * 786 # -> Run, Last UP, Last DOWN * # 9998 * 837 # -> Software version * # 9998 * 842 # -> Test Vibrator - Flash the screen flashes for 10 seconds and vibration activated. * # 9998 * 862 # -> Vocoder Reg - Normal, Earphone or carkit can be selected * # 9998 * 872 # -> Diag * # 9998 * 947 # -> Reset On Fatal Error * # 9998 * 999 # -> Last / Chk * # 9998 * 9266 # -> Yann debug screen (= Debug Screens?) * # 9998 * 9999 # -> Software version * 0001 * s * f * t # -> Changes serial parameters (s =?, F = 0,1, t = 0,1) (incomplete) * 0002 *? # -> Unknown * 0003 *? # -> Unknown SP-unlock SGH-600 and SGH 2100 * 2767 * 3855 # -> Full reset l EEPROM (THIS CODE REMOVES SP-blokirovku!) But also changes IMEI to 4...

എന്തിന് സീറ്റ്ബെല്റ്റ് ?

പലര്ക്കും സീറ്റ്ബെല്റ്റ്അലര്ജിയാണ്. സീറ്റ് ബെല്റ്റിന്റെ പോരായ്മകള് കണ്ടുപിടിക്കാനും എങ്ങനെ പൊലീസിനെ പറ്റിക്കാമെന്നതിലുമാണ് പലരും ഗവേഷണം നടത്തുന്നത്. എന്നാല് സീറ്റ് ബെല്റ്റ് നല്കുന്ന സുരക്ഷയെപ്പറ്റിശരിയായി മനസിലാക്കിയാല്പിന്സീറ്റ് യാത്രക്കാര് പോലും സ്വമേധയാ അതു ധരിക്കാന് തയ്യാറാകുമെന്നതാണ് വാസ്തവം. അസന്തുലിതമായ ഒരു ബാഹ്യബലം അനുഭവപ്പെടുന്നതുവരെ ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോനേര്രേഖ സമചലനത്തിലോ തുടരും എന്ന ന്യൂട്ടന്റെ ഒന്നാം ചലനനിയമം സ്കൂളില് പഠിച്ചത് ഓര്മ്മയില്ലേ. തല്ക്കാലം ഇതു വാഹനത്തിന്റെ കാര്യത്തില് പ്രയോഗിക്കാം. ഓടുന്ന വാഹനത്തിന്റെ വേഗത്തിനൊപ്പം അതിലെ യാത്രക്കാരും ചലനത്തിലാണ് . രണ്ടിന്റെയും ചലനം സ്വതന്ത്രമാണെന്നു മാത്രം. അതുകൊണ്ടുതന്നെ ബ്രേക്ക് എന്ന ബാഹ്യബലം പ്രയോഗിക്കുമ്പോള് വാഹനത്തിന്റെ ചലനം നിലയ്ക്കുമെങ്കിലും യാത്രക്കാരുടെ ചലനവേഗം കുറയില്ല. എവിടെയെങ്കിലും തട്ടിയിട്ടാവും അതു നിശ്ചലാവസ്ഥയിലെത്തുക. ഇങ്ങനെ യാത്രക്കാര്ക്കു പരിക്കേല്ക്കാതെ തടയുന്ന ജോലിയാണ് സീറ്റ് ബെല്റ്റിന്. കാറപകടങ്ങളിലെ മരണനിരക്ക് പകുതിയോളം കുറയ്ക്കാന് സീറ്റ്ബെല്റ്റിനു കഴിയുമെന്ന് ഇതുസംബന്ധിച്ച ...

മടപ്പള്ളി യാറo നേര്ച്ചയോ ? ഉത്സവമോ ?

അന്യ മതസ്ഥരുടെ ഉത്സവമാണോ എന്ന് തോന്നിക്കും വിധം മടപ്പള്ളി യാറo നേർച്ച മാറിയിരിക്കുന്നു. ഒട്ടിയ വയറുമായി ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാതെ ഓടി നടന്ന ജന സമൂഹത്തെ വയറു നിറച്ചു ഭക്ഷിപിച്ച ചരിത്രമായിരുന്നു മടപള്ളിയാരത്തിനു പറയാനുണ്ടായിരുന്നത് ഇന്ന് അതെല്ലാം മറന്നു അനാചാരത്തിന്റെയും ചൂധാട്ടതിന്റെഉം മറവിൽ നേർച്ച പേരിൽ സ്വന്തo മക്കൾ കള്ള് കുടിച്ചു തിമിര്ത്തു ആടുന്നതു റോഡിലും തെരുവോരങ്ങളിലും ഉറക്കംമോയ്ച്ചു അഭിമാനത്തോടെ നിന്നു കണ്ടു ആസോടിക്കുന്ന ലജ്ജയില്ലാത്ത രക്ഷിതാക്കൾ അതു വർഷത്തിൽ ഒരിക്കലല്ലേ എന്ന് പറഞ്ഞു സൊന്തം കൂട്ടുകാർകൊപ്പം കള്ളിൻറെ രുജി അറിയാൻ അവസരം കൊടുക്കുന്ന മാതാപിതാക്കൾ .അല്ലെങ്കിൽ ഇതു അവരുടെ പ്രായമല്ലേ എന്നുപറഞ്ഞു പുറം തിരിഞ്ഞു പ്രോത്സാഹനം നല്കി ഇസ്ലാമിനെ കല്ലെറിയുന്ന സംസ്കാരമില്ലാത്ത രക്ഷിതാക്കൾ ഇവരെല്ലാം ചിന്തികേണ്ട സമയം അടുത്തിരിക്കുന്നു ..... നിങ്ങളുടെ അഭിപ്രായം യതാണ് എന്ന് തായേ യെയുതുക

speed camera പ്രവര്‍ത്തനം തുടങ്ങി ...

കൊളപ്പുറം (Calicut road), തലപ്പാറ (near mcm auditorium) പൂക്കിപ്പറന്പ്. (near കള്ള് ഷാപ്പ്) എന്നിവിടങ്ങളില്‍ speed camera പ്രവര്‍ത്തനം തുടങ്ങി ...

സൗജന്യമായി ഇൻസ്റ്റാൾ ചെയ്ത സെർവറിലൂടെ ഉള്ള ഫോണ്‍ കോൾ സ്ത്രീകൾക്ക് ചെയ്യാതിരിക്കുക

സൗജന്യമായി ഇൻസ്റ്റാൾ ചെയ്ത സെർവറിലൂടെ ഉള്ള ഫോണ്‍ കോൾ സ്ത്രീകൾക്ക് ചെയ്യാതിരിക്കുക ഈയിടെ ആയി സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിപ്പിച്ച ഒരു വാർത്ത ആയിരുന്നു പ്രവാസികൾക്കൊരു സന്തോഷ വാർത്ത , സൌജന്യ്യമായി നാട്ടിലേക്ക് ഫോണ്‍ ചെയ്യാൻ സുവർണാവസരം , കേട്ട പാതി കേൾക്കാത്ത പാതി വെറുതെ കിട്ടിയാൽ മണ്ണണ്ണയും കുടിക്കുന്ന മലയാളികൾ അപ്പ ഇൻസ്റ്റാൾ ചെയ്തു വിളിയും തുടങ്ങി , നാട്ടിലെ എണ്ണമില്ലാത്ത കാമുകിമാരുള്ള കാമുകന്മാരും ,ഭർത്താക്കന്മാരും കിട്ടിയ ഫ്രീ അവസരം മുതലാക്കി ഇപ്പോയിതാ മുഴുവൻ ഫോണ്‍ കോളും റിക്കാർഡ് ചെയ്‌തതായ വാർത്ത പുറത്തു വന്നിരിക്കുന്നു, കാമുകിമാരെ ഫോണിലേക്കും ഭാര്യമാരുടെ ഫോണിലേക്കും പലരും വിളി തുടങ്ങിയിരിക്കുന്നു , കാമുകിമാരും കാമുകന്മാരും പ്രാവാസി ഭർത്താക്കന്മാരും അങ്കലാപ്പിൽ ആണ് , റിക്കാർഡ് ചെയ്ത ഫോണ്‍ കാൾ സോഷ്യൽ മീഡിയയിൽ പ്രച്ചരിപ്പിക്കും എന്ന ഭീഷണിക്ക് വഴങ്ങി പലതും പലർക്കും അടിയറവ് വെച്ചവരുടെ കഥ ഇനി പുറത്തു വരാനിരിക്കുന്നു സൗജന്യമായി ഇൻസ്റ്റാൾ ചെയ്ത സെർവറിലൂടെ ഉള്ള ഫോണ്‍ കോൾ സ്ത്രീകൾക്ക് ചെയ്യാതിരിക്കുക share fast..

പൂക്കിപറമ്പ് ഭാഗത്തേക്ക് പോകുമ്പോള്‍ ഫൗടറും കണ്മഷിയും ഇടാൻ മറകണ്ട..

📷😎👓💄 പൂക്കിപറമ്പ് നാഷ്ണൽ ഹൈവേയിൽ നിരീക്ഷണ ക്യാമറ സ്താപിചിരികുന്നു. വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുക...🚦🚥🚔

ഓഫീസില് നിന്ന് വൈകിയാണ് അവളിറങിയത്.. വീടു വരെ അവള് തനിച്ചാണ്.. ഓട്ടോ സ്റ്റാന്റ് ലക്ഷ്യമാക്കി അവള് നടന്നു.. പക്ഷെ സമയം ഒരുപാടു വൈകിയിരുന്നു..

പക്ഷെ സമയം ഒരുപാടു വൈകിയിരുന്നു.. ഇനി ഒരു ഓട്ടോ വരുന്നതുവരെ കാത്തുനില്ക്കണം.. ആരോ തന്നെ പിന്തുടരുന്നതായി അവള്ക്കു തോന്നി.. തിരിഞ്ഞു നോക്കിയപ്പോള് അവള് പേടിച്ചു,അവന് ചിരിച്ചു.. അവളുടെ സഹപ്രവര്ത്തകനായിരുന്നു അത്.. "നിന്നെ തനിച്ചു വിടാന് മനസ്സു വന്നില്ല,ഞാനും കൂടെ നില്ക്കാം ഒരു ഓട്ടോ വരുന്നതു വരെ,നീ എന്റെ ഉത്തരവാദിത്ത്വമാണ്.." പത്തു നിമിഷത്തെ കാത്തുനില്പ്പിനു ശേഷം ഓട്ടോ വന്നു..അതില് യാത്രക്കാരില്ലായിരുന്നു.. അത് അവസാനത്തെ ഓട്ടോ ആയിരിക്കാം.. സുഖകരമല്ലാത്ത രീതിയില് അവള് ഡ്രൈവറെ നോക്കി "ഭയപ്പെടണ്ട പെങളേ,നിങളെ സുരക്ഷിതമായി വീട്ടില് എത്തിക്കുന്നത് എന്റെ ഉത്തരവാദിത്ത്വമാണ്.." ഡ്രൈവര് പറഞ്ഞു അവള് കയറി ഇരുട്ടു മൂടിയ വഴിയിലൂടെ 5 മിനിറ്റിലധികം നടക്കണം.. അവള്ക്ക് വീട്ടിലെത്താന്.. അവള് ഇറങി.. പുകവലിച്ചുകൊണ്ട് അവിടെ നിന്നിരുന്ന മധ്യവയസ്കന് അവളെ നോക്കി.. അവളുടെ അയല്ക്കാരനായിരുന്നു അത്.. സിഗരറ്റ് വലിച്ചെറിഞ്ഞ് അയാള് അവളുടെ അടുത്തേക്ക് നടന്നു.. "പേടിക്കേണ്ട മോളേ,ഞാനും വരാം വീടു വരെ, നീയെനിക്കെന്റെ സ്വന്തം മകളെപ്പോലെയാണ്,നീയെന്റെ ഉത്തരവാദിത്ത്വമാണ്.." അയാള...

കെട്ടിട നികുതി നിർണയത്തിലെ അപാകതൾക്കെതിരെ കെട്ടിട ഉടമകൾ നിയമ നട പടിക്കൊരുങ്ങുന്നു.

സ്ഥാന സർക്കാറി ൻറെ സർക്കുലറിൽ പഴയ പാർപ്പിട കെട്ടിടങ്ങ ൾക്ക് നിലവി ലുള്ള നികുതിയെക്കാൾ 60.ശതമാ നത്തിൽ അധികം വ ർധിപ്പിക്കാൻ പാടി ല്ലെന്നും , വാണിജ്യാവശ്യങ്ങൾക്കുള്ള പഴയ കെട്ടിടങ്ങൾക്ക്നിലവിലു ള്ള നികുതിയെക്കാൾ 150.ശതമാനത്തി ലധികം വർധിപ്പി ക്കാൻ പാടി ല്ലെന്നുമാണ് . എന്നിരിക്കെ 300. ശതമാ നം മുതൽ 800.ശതമാനവരെ നി കുതി വർധനവ്‌ വന്ന പഴയ കെട്ടിടങ്ങൾ വേങ്ങര പഞ്ചായത്തിലുള്ളതായി അറിയാൻ സാധിച്ചിട്ടുണ്ട് .

സ്മാര്ട്ട്‌ഫോണ് വെയിലത്തുവെച്ചാല് .......

അന്തരീക്ഷതാപനില 30 ഡിഗ്രിയില് കൂടുതലുള്ള സ്ഥലത്ത് അധികനേരം വെച്ചാല് സ്മാര്ട്ട്‌ഫോണുകളുടെ ടച്ച് സ്ക്രീനിനു കേടുപററുമെന്നു ജെര്മനിയിലെ ടെല്താരിഫ് കമ്പനി പറയുന്നു പെട്ടെന്ന് ബാറ്ററി ചാര്ജ്ജ് തീര്ന്നുപോകാനും ഷോര്ട്ട് സര്ക്യുട്ട് ആകാനും കാരണമാകും .കൂട്ടുകാര് ശ്രദ്ധിക്കുമല്ലോ .....

അടുത്തിരുന്നവന്റെ ചോറുപൊതിയിൽ കയ്യിട്ടുവാരിയപ്പൊ അവന്‍ കുറി തൊട്ടിനൊ എന്ന് ഞാന്‍ നോക്കിയില്ല........,

പരീക്ഷയ്ക്കു ഉത്തരം കിട്ടാതെ തലകുത്തിയിരിക്കുന്പോള് ഏന്തിവലിഞ്ഞ് ഉത്തരം പറഞ്ഞു തന്നവളുടെ പേരു ഞാന്‍ ചോദിച്ചില്ല..... അവശനിലയിൽ ആശുപത്രിയിൽ കിടന്നപ്പൊ താങ്ങായ് നിന്നവന്റെ നിറവും നോക്കിയില്ല....... കൂടെ നിന്നവന്റെ കണ്ണീർ ഒപ്പിയപ്പോൾ അവൻ ചന്ദനക്കുറി തൊട്ടിട്ടുണ്ടോ എന്നു നോക്കിയില്ല...... കൂട്ടുകൂടിയതും കൂടെ നടന്നതും കൊന്തയോ നിസ്ക്കാരതഴമ്പോ പൂണുലോ നോക്കിയല്ല.....!!! മനുഷ്യരെ മതവും ജാതിയും കൊണ്ട് വേർത്തിരിച്ച് കാണാൻ കഴിയാത്തത് ഒരു കുറവാണെങ്കിൽ ആ കുറവിൽ ഞാൻ അഭിമാനിക്കുന്നു.......!!!!

വേങ്ങര GVHSS പൂർവ്വ അദ്ധ്യാപക - വിദ്യാർഥി സംഗമത്തിൻറെ " ALMA MATER - 2015

വേങ്ങര GVHSS പൂർവ്വ അദ്ധ്യാപക - വിദ്യാർഥി സംഗമത്തിൻറെ " ALMA MATER - 2015. ''എന്ന് നാമകരണം ചെയ്തിട്ടുള്ള പരിപാടിയുടെ പതാക ഉയർത്തൽ കർമം Dr . കുഞ്ഞിമുഹമ്മദ് നിർവഹിക്കുക യുണ്ടായി . തുടർന്ന് 1957. മുതൽ 2014.വരെയുള്ള ഓരോ വർഷ Batch നു നേരെ പൂർവ്വ വിദ്യാർഥികളിൽ പെട്ട ഓരോ വിദ്യാർഥികളെ പതാകയുമേന്തി അണിനിരത്തിയ അതി മനോഹരമായ ചടങ്ങും അര ങ്ങേറുകയുണ്ടായി.ഓർമപ്പെരുന്നാളായി മാറിയ ഈ ഒത്തു കൂടൽ എല്ലാ വർക്കും ഒരു നവ്യാനുഭവ മായി മാറുകയുണ്ടായി . എല്ലാവർക്കും അഭിനന്ദന ങ്ങൾ.

പ്രവാസികൾക്കൊരു സന്തോഷ വാർത്ത. . . നാട്ടിലെ ഏതു ഫോണിലേക്കും ഇനി ഫ്രീ ആയി വിളിക്കാം

നിങ്ങൾ ചെയ്യേണ്ടത് PLAY STORE ൽ പോയി HI എന്ന അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക . ഇൻസ്റ്റാൾ ചെയ്തതിനു ശേഷം ഫോണ്‍ നമ്പർ കൊടുത്തു റെജിസ്റ്റർ ചെയ്യുക എന്നിട്ട് നിങ്ങളുടെ പേരും പാസ് വേർഡും കൊടുത്ത് ഡൻ പ്രസ്സ് ചെയ്യുക നിങ്ങള്ക്ക് നാട്ടിലേക്ക് വിളിക്കാം വലത് വശത്ത് മുകളിൽ CALL OUT ൽ ക്ലിക്ക് ചെയ്‌താൽ കോണ്ടാക്റ്റിലുളളവരുമായുംഡയൽപാടിലൂടെ ഇഷ്ടമുളള നമ്പറിലേക്കും നിങ്ങൾക്ക് വിളിക്കാവുന്നതാണ്. . . . എല്ലാ പ്രവാസികൾക്കും ഷെയർ ചെയ്യുക. . എല്ലാവരും സന്തോഷിക്കട്ടെ

va va sureesh papu pidutham niruthilla

Innu w chanalil vanna vava shureshinte preatheeka paripadiyil nadan mugeshinte yum mattu alukaludee yum abhiarthana panikanichu pampu pidutham niruthum ennathil ninnum va va shureesh pinmari . enna 2 perum pothu samuhathil mapuparayanam enna nilapadilanu va va shuresh Va va shureshinnu ella vitha asham shakalum neerunnu

മധുരിക്കുന്ന ഓർമ്മകൾ മനസ്സിൽ നിന്നും പോവാത്ത ദിവസങ്ങൾ അവക്ക്‌ ഈ പ്രായത്തിലും നിറം നൽകാൻ ഞങ്ങൾ ഒരിക്കൽ കൂടി ആ മരച്ചുവട്ടിൽ എത്തുന്നു

ഞങ്ങൾ പഠിച്ച ക്ലാസും ഞങ്ങൾ കളിച്ച സ്കൂൾ മുറ്റവും ഞങ്ങൾ സമരം ചെയ്തു പോയ വരാന്തയും എന്നും ഒരുപാടു ഒരുപാടു ഓർമ്മകൾ ഈ സ്കൂൾ പറഞ്ഞു തരും ... 1957..മുതൽ 2014 വരെ പൂർവ വിദ്യാർഥികളും അത്രയും കാലത്തെ ഇന്നു ജിവിക്കുന്ന അദ്യാപകരും ഒരു കാലങ്ങൾക്ക് അപ്പുറം ഒരിക്കൽ കുടി ഒന്നിക്കുന്നു ശരിക്കും ഏതു തിരക്കിലും നമ്മളും കൊതിച്ചു പോവും ആ കാലം ഞങ്ങൾ വേങ്ങരക്കാരുടെ സ്വന്തം സ്കൂൾ ALMAMATER 2015 എന്ന ഒരു പ്രോഗ്രാം 28/3/2015 രാവിലെ 9 മുതൽ രാത്രി 10 വരെ നടക്കുന്നു ആ ദിവസം ഈ സ്കൂളിൽ പഠിച്ച എല്ലാവരും പങ്കെടുക്കുകയും നമ്മുടെ കൂടെ പഠിച്ച എല്ലാരെയും അറിയിക്കുകയും വിജയിപ്പിക്കുകയും ചെയ്യുക അന്നു നമ്മൾ ഒരിക്കൽ കൂടെ ചെറുപ്പമാവുന്നു എന്തു തിരക്കും നമ്മുടെ കഴിഞ്ഞ കാലത്തിനു നീക്കി വച്ചു നാം ഒരിക്കൽ കൂടി ആ മര തണലിൽ എത്തുമല്ലോ നിങ്ങൾക്ക് ആശംസകൾ നേർന്നു

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

വേങ്ങരയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു;18-കാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

  വേങ്ങര: ഊരകം പുത്തൻപീടികയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഇല്ലിപിലാക്കൽ റഹ്മത്ത് നഗർ പെരുമ്പള്ളി മുഹമ്മദിന്റെ മകൻ യുസഫ് (18) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി പത്ത് മണിയോടെ പുത്തൻപീടിക വായനശാലയ്ക്ക് സമീപമായിരുന്നു അപകടം സംഭവിച്ചത്. വെങ്കുളം പീസ് സ്കൂളിന് പിൻവശത്തുകൂടിയുള്ള പുത്തൻപീടിക ഇറക്കത്തിൽ വെച്ച് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡരികിലെ വീടിന്റെ മുറ്റത്തേക്ക് മറിയുകയുമായിരുന്നു. . പരിക്കേറ്റവരെ ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുസഫിന്റെ ജീവൻ രക്ഷിക്കാനായില്ല. യൂസഫിനൊപ്പം യാത്ര ചെയ്തിരുന്ന  സുഹൃത്തിനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.

ലോക്‌സഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലേക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷകരും ക്രമസമാധാന ചുമതലയുള്ള പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അവദേശ് കുമാര്‍ തിവാരിയും പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ പുല്‍കിത് ആര്‍.ആര്‍ ഖരേയുമാണ് പൊതുനിരീക്ഷകര്‍. ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഇവര്‍. മലപ്പുറം മണ്ഡലത്തില്‍ ഡോ. ബന്‍വര്‍ലാല്‍ മീണയും പൊന്നാനി മണ്ഡലത്തില്‍ വിശ്വാസ് ഡി പണ്ഡാരെയുമാണ് പൊലീസ് നിരീക്ഷകരായി എത്തിയിട്ടുള്ളത്. ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇരുവരും. പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച  പ്രശാന്ത് കുമാര്‍ സിന്‍ഹയും (പൊന്നാനി)  ആദിത്യ സിങ് യാദവും (മലപ്പുറം) നേരത്തെ ജില്ലയിലെത്തിട്ടുണ്ട്.  നിരീക്ഷകരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സാഹചര്യം വിലയിരുത്തി. ജില്ലാ പൊലീസ് മേധാവി  എസ്. ശശിധരന്‍, അസി. കളക്ടര്‍ കുമാര്‍ ഠാക്കൂര്‍, പൊന്നാനി വരണാധികാരിയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ...

പെൺകുട്ടികൾ ഒറ്റക്കാലിൽ ചരടു കെട്ടുന്നതെന്തിന്? യഥാർത്ഥ അർത്ഥം അറിഞ്ഞൻ പിന്നെ ഒരിക്കലും കേട്ടില്ല

ഇന്ന് നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ പെൺകുട്ടികൾ ഒരു കാലിൽ മാത്രം ചരടു കെട്ടുന്നതിന്റെ ശാസ്ത്രമെന്ത്? ഇതിനെക്കുറിച്ചു ചോദിച്ചാൽ ഇതു കെട്ടിയിരിക്കുന്ന ആർക്കുമറിയില്ല. പലരും കെട്ടുന്നു. അതുകണ്ട് ഞാനും കെട്ടുന്നു, ഉത്തരം അതിൽ തീരും..... ഏതോ പാശ്ചാത്യരാജ്യത്തു നിന്നും വന്ന സ്ത്രീകളുടെ കാലിൽ കെട്ടിയിരുന്ന ചരടു കണ്ട്, ഇവിടുത്തെ അനുകരണ പ്രേമികൾ പിന്തുടരുന്നു, അത്രമാത്രം. പക്ഷേ ഇത് പാശ്ചാത്യ വനിതകൾ ഉപയോഗിക്കുന്ന തെന്തെന്നാൽ അവർക്ക് ലൈംഗീകതയിൽ ഏർപ്പെടാൻ താല്പര്യമുണ്ട് (Ready to sex) എന്നാണ് ഉദ്ദേശിക്കുന്നത്. അതായത് ലൈംഗീക തൊഴിലാളികളാണ് എന്നുള്ളതിന്റെ അടയാളമാണ് ഒറ്റക്കാലിൽ കെട്ടിയിരിക്കുന്ന ചരട്. എന്നാൽ നമ്മുടെ പെൺകുട്ടികൾ അർത്ഥമറിയതെ ചെയ്യുന്നതിന്റെ യാഥാർത്ഥ്യം മനസിലാകുമ്പോൾ സത്യത്തിൽ നാണക്കേടാണ് തോന്നുന്നത് എനിക്കു മാത്രമാകില്ല....        ഒരു വിദേശി പൗരൻകേരളത്തിലെ ഒരു പട്ടണത്തിൽ വെച്ച് ഒറ്റക്കാലിൽ ചരടു കെട്ടിയ പെൺകുട്ടിയെ ശല്യം ചെയ്തതും, പിന്നീട് നാട്ടുകാർ ഇടപെട്ട് അയാളെ പോലീസിൽ ഏല്പിച്ചതും, തുടർന്ന് അയാൾ പറഞ്ഞ കാര്യങ്ങളും വെച്ച് അയാളെ...

ചുവപ്പ് അണലിയുടെ സത്യാവസ്ഥ ഇതാണ് red anali

മലബാർ പിറ്റ് വൈപ്പർ എന്ന ഈ ഇനം വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്നു. ഒരേ ഇനം വിവിധ നിറഭേദങ്ങളിൽ കാണുന്നതിന് കളർ മോർഫുകൾ എന്നാണ് പറയുക. ഏറ്റവുമധികം കളർ മോർഫുകൾ കാണപ്പെടുന്ന ഒരിനമാണ് ഇത്.  ഉഗ്രവിഷമുള്ള ഗണത്തിൽ പെടുന്നവയല്ല. രാത്രികാലങ്ങളിലാണ് കൂടുതൽ ആക്ടീവ് ആകുക. മരച്ചില്ലകളിലാണ് കൂടുതലും കാണപ്പെടുക. Endemic to Western Ghats ആണ്, അതായത് പശ്ചിമ ഘട്ടത്തിലൊഴികെ മറ്റൊരിടത്തും ഇവയെ കാണില്ല. ഇവയുടെ വിഷത്തിന് പ്രതിവിഷം ലഭ്യമല്ല. കടിയേറ്റാൽ ആശുപത്രിയിലെത്തിക്കുകയും ചികിത്സതേടുകയും വേണം. പൊതുവേ മനുഷ്യന് അപകടകാരികളല്ല. പ്രാദേശികമായ ജനിതക വ്യതിയാനം മൂലം ഇവയെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. പശ്ചിമ ഘട്ടത്തിന്റെ തെക്ക് ആര്യങ്കാവ് ഗ്യാപ്പ് വരെ കാണപ്പെടുന്നവ തിരുവിതാംകൂർ ചോലമണ്ഡലി (Craspedocephalus travancoricus) എന്നും, ആര്യങ്കാവ് മുതൽ പാലക്കാട് ഗ്യാപ്പ് വരെയുള്ളവ ആനമല ചോലമണ്ഡലി (Craspedocephalus anamallensis) എന്നും, അതിന് വടക്കായി കാണപ്പെടുന്നവ മലബാർ ചോലമണ്ഡലി (Craspedocephalus malabaricus) എന്നും പേർ നൽകപ്പെട്ടിരിക്കുന്നു.

വയനാട് ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങൾ wayanad tourist place

വയനാട് ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള  പദ്ധതി ചുവടെ നൽകുന്നു. ഓരോ സ്ഥലത്തിനും സമീപത്തുള്ള പ്രധാന നഗരത്തിൽ നിന്ന് ദൂരം ഉൾപ്പെടുത്തിയിരിക്കുന്നു. ഈ യാത്രാ പദ്ധതി പ്രകാരം, ഓരോ സ്ഥലവും സന്ദർശിച്ച് അടുത്തിടെയുള്ള സ്ഥലങ്ങളിലേക്ക് സഞ്ചരിക്കാനാകും. 1. എൻ ഊർ ഗോത്ര പൈതൃക ഗ്രാമം സ്ഥലം: ലക്കിടി, വയനാട് കൽപ്പറ്റയിൽ നിന്ന് ദൂരം: ഏകദേശം 15 കിലോമീറ്റർ വിവരണം: ഗോത്ര പൈതൃകവും സംസ്കാരവും അനുഭവിക്കാനാകുന്ന ഗ്രാമം. 2. പൂക്കോട് തടാകം സ്ഥലം: വൈത്തിരി, വയനാട് എൻ ഊരിൽ നിന്ന് ദൂരം: ഏകദേശം 2 കിലോമീറ്റർ വിവരണം: 13 ഏക്കറിലായി പരന്നു കിടക്കുന്ന ശുദ്ധജല തടാകം, ബോട്ട് യാത്രക്കും അനുയോജ്യം. 3. ചെമ്പ്ര കൊടുമുടി സ്ഥലം: മേപ്പാടി, വയനാട് പൂക്കോട് തടാകത്തിൽ നിന്ന് ദൂരം: ഏകദേശം 23 കിലോമീറ്റർ വിവരണം: 2100 മീറ്റർ ഉയരമുള്ള മല, ട്രെക്കിങ്ങിന് അനുയോജ്യം. 4. സൂചിപ്പാറ വെള്ളച്ചാട്ടം സ്ഥലം: ചൂരൽമല, വയനാട് ചെമ്പ്ര കൊടുമുടിയിൽ നിന്ന് ദൂരം: ഏകദേശം 13 കിലോമീറ്റർ വിവരണം: മൂന്നു തട്ടുകളായി ഉള്ള ഈ വെള്ളച്ചാട്ടം  5. കാന്തൻപാറ വെള്ളച്ചാട്ടം സ്ഥലം: മേപ്പാടി, വയനാട് സൂചിപ്പാറയിൽ നിന്ന് ദൂര...

മലപ്പുറം ജില്ലയിൽ രണ്ട് പേർക്ക് കൂടി സൂര്യാതപ മേറ്റു. വലിയോറ സ്വദേശിക്കും റിട്ട. വനപാലകനുമാണ് സൂര്യാതപമേറ്റത്.

മലപ്പുറം ജില്ലയിൽ രണ്ട് പേർക്ക് കൂടി സൂര്യാതപ മേറ്റു. വേങ്ങര സായംപ്രഭ അംഗത്തിനും റിട്ട. വനപാലകനുമാണ് സൂര്യാതപമേറ്റത്. സായം പ്രഭാ അംഗം വലിയോറ പുത്തനങ്ങാടി പൂക്കുളംബസാറിലെ കോരംകുളങ്ങരകുഞ്ഞി മരക്കാർ (72)നാണ് പൊള്ളലേറ്റത്. കഴിഞ്ഞ ദിവസം വേങ്ങര സായംപ്രഭയിലെത്തി ഉച്ചയോടെ തിരിച്ചു പോകുമ്പോൾ വേങ്ങര അങ്ങാടിയിൽ വച്ചാണ് പൊള്ളലേറ്റത്. കൈ മുട്ടിന് താഴെയാണ് പൊള്ളലേറ്റത്. റിട്ട. വനപാലകനായ അക മ്പാടം സ്വദ്ദേശിയായ ചോലയിൽ മുഹമ്മദ് ( 62 )നും സൂര്യാതപമേറ്റു. മൂലേപ്പാടത്തുള്ള സ്ഥലത്ത്പോയശേഷം ഉച്ചയോടെ വീട്ടിലേക്ക് ബൈക്കിൽ പോകു മ്പോൾ മൂലേപ്പാടം ഹെൽത്ത് സെന്ററിന് സമീപം വെച്ച്ബൈക്ക് നിറുത്തി ഹെൽമറ്റ് എടുത്ത ശേഷം മുഖം തുടക്കാൻ ഒരുങ്ങുംപ്പോഴാണ് ശക്തമായ ചൂടുകാറ്റിൽ മുഖത്തും കഴുത്തിലും സൂ ര്യാതപമേറ്റത്. അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ തേടി. മുഖം മുഴുവൻ കരുവാളിക്കുകയും നീ റ്റൽ അനുഭവപ്പെടുകയും ചെയ്തു എന്നും മുഹമ്മദ് പറഞ്ഞു.

മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര യൂണിറ്റിനെ വേങ്ങര പഞ്ചായത്ത് 2ാം വാർഡ് കമ്മറ്റി മോമോന്റെ നൽകി ആദരിച്ചു

അപകടദുരന്ത മേഖലകളിൽ രക്ഷാപ്രവർത്തനം നടത്തുന്ന മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര യൂണിറ്റിന് വേങ്ങര പഞ്ചായത്ത് 2ാം വാർഡ് കമ്മറ്റിയുടെ മൊമെന്റോ മെമ്പർ ഉമ്മർ കോയയിൽനിന്ന് യൂണിറ്റ്‌ ലീഡർ ഇല്യാസ് പുള്ളാട്ട് സീകരിച്ചു. ചടങ്ങിൽ  കെ പി. കോയ, അവറാൻ കുട്ടി, നിഷാദ് കെ പി ജാഫർ,ജാഫർ കുറ്റൂർ, യൂണിറ്റ്‌ പ്രവർത്തകരും പങ്കെടുത്തു

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

കടലുണ്ടിപുഴയിലെ മുച്ചറാണി കടവിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളിൽ ഒരാൾ മരണപ്പെട്ടു

  കടലുണ്ടി പുഴയിലെ മുച്ചറാണി കടവിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളിൽ ഒരാൾ മരണപ്പെട്ടു,  പുഴയിൽ മുങ്ങി തഴ്ന്ന രണ്ട് വിദ്യാർത്ഥികളെ നാട്ടുകാര് രക്ഷപ്പെടുത്തി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.അതിലെ ഒരാളാണ് മരണപെട്ടത്   ഒരാളുടെ നില ഗുരുതരമായി തുടരുന്നു. ഇന്ന് വൈകിട്ടാണ് നാടിനെ നടുക്കിയ അപടകടം നടന്നത്. ഏഴും , പതിനൊന്നും വയസ്സുള്ള കുട്ടികളാണ് അപകടത്തിൽ പ്പെട്ടത്.  ഓത്തുപള്ളി മൻസൂറിൻ്റെ മകൻ  സൈഫുൽ മസ്നാൻ(7)മരണപ്പെട്ടത്. പുതുപറമ്പ് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ 2-ാം വിദ്യാർഥിയാണ്.  പുതുപ്പറമ്പ് മുച്ചറാണി പുഴയിലാണ് കുട്ടുകാരായ രണ്ട് കുട്ടികൾ ഇന്ന് വൈകുന്നേരം നാലോടെ അപകടത്തിൽപെട്ടത്. പുതുപറമ്പ് സ്വദേശി ഓത്തുപള്ളി മൻസൂറിന്റെ മകൻ സൈഫുൽ മസ്‌നാൻ (7) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഹാഫിസ് (12) കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. ഇരുവരും കെട്ടിപിടിച്ച് കിടക്കുന്ന രീതിയിലാണ് പുഴയിൽ നിന്ന് കരക്കെത്തിച്ചത്. അഞ്ച് പേരടങ്ങുന്ന സംഘം കുളിക്കാനിറങ്ങുകയും രണ്ട് പേർ അപകടത്തിൽ പെടുകയായിരുന്നു. മറ്റുകുട്ടികൾ വീട്...