താനൂരില്‍ സ്പിരിറ്റ് വേട്ട; ഡ്രൈവറും ക്ലീനറും എക്സൈസ് കസ്റ്റഡിയിൽ
താനൂർ ; താനൂരിനടുത്ത് പുത്തൻ തെരുവിൽ വൻ സ്പിരിറ്റ് വേട്ട. ലോറിയിൽ കടത്തുകയായിരുന്ന പതിനായിരത്തിലധികം ലിറ്റർ സ്പിരിറ്റ് ആണ് എക്സൈസ് പിടികൂടിയിരിക്കുന്നത്. മലപ്പുറം എക്സൈസ് സ്പെഷൽ സ്ക്വാഡും തിരൂർ എക്സൈസ് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലോറിയിൽ കടത്തുകയായിരുന്ന സ്പിരിറ്റ് പിടികൂടിയത്.
300 കന്നാസുകളിലായി ഒളിപ്പിച്ച നിലയിലാണ് ലോറിയില്‍ സ്പിരിറ്റ് ഉണ്ടായിരുന്നത്. തൃശ്ശൂര്‍ സ്വദേശികളായ സജീവ്, മനോളജ് എന്നിവരാണ് പിടിയിലായതെന്നാണ്പ്രാഥമി ക വിവരം.
ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി കെ ജയരാജിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഒരാഴ്ചയോളമായി ജില്ലയിൽ ശക്തമായ നിരീക്ഷണവും പരിശോധനയും നടന്നുവരികയായിരുന്നു .ഗോവയിൽ നിന്ന് കേരളത്തിലേക്ക് അനധികൃതമായി കടത്തുകയായിരുന്ന സ്പിരിറ്റ് ആണ് പിടികൂടിയത് എന്നാണ് പ്രാഥമിക വിവരം. വന്‍ ജനക്കൂട്ടമാണ് സംഭവ സ്ഥലത്ത് തടിച്ചു കൂടിയിരിക്കുന്നത്.
കഴിഞ്ഞ മാസം ഏആർ നഗർ കൊളപ്പുറത്ത് ദേശീയപാത്രയിൽ വെച്ച് പോലീസ് 20.000 ലിറ്റർ സ്പിരിറ്റ് പിടികൂടിയിരുന്നു.
പരപ്പനങ്ങാടി▪️കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു സുഹൃത്ത് വെട്ടിയ ആയുധവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ചെമ്മാട് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയ (61) നാണ് വെട്ടേറ്റത് ഇയാളെ ആക്രമിച്ച ചിറമംഗലം തിരിച്ചിലങ്ങാടി പള്ളി പുറത്ത് മുഹമ്മദ് എന്ന ആദംബാവ (69) പരപ്പനങ്ങാടി പോലീസിൽ വെട്ടാൻ ഉപയോഗിച്ച ആയുധവുമായി കീഴടങ്ങി. ശരീരമാസകലം വെട്ടേറ്റ കോയയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നില ഗുരുതരമാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ