താനൂരില്‍ സ്പിരിറ്റ് വേട്ട; ഡ്രൈവറും ക്ലീനറും എക്സൈസ് കസ്റ്റഡിയിൽ
താനൂർ ; താനൂരിനടുത്ത് പുത്തൻ തെരുവിൽ വൻ സ്പിരിറ്റ് വേട്ട. ലോറിയിൽ കടത്തുകയായിരുന്ന പതിനായിരത്തിലധികം ലിറ്റർ സ്പിരിറ്റ് ആണ് എക്സൈസ് പിടികൂടിയിരിക്കുന്നത്. മലപ്പുറം എക്സൈസ് സ്പെഷൽ സ്ക്വാഡും തിരൂർ എക്സൈസ് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലോറിയിൽ കടത്തുകയായിരുന്ന സ്പിരിറ്റ് പിടികൂടിയത്.
300 കന്നാസുകളിലായി ഒളിപ്പിച്ച നിലയിലാണ് ലോറിയില്‍ സ്പിരിറ്റ് ഉണ്ടായിരുന്നത്. തൃശ്ശൂര്‍ സ്വദേശികളായ സജീവ്, മനോളജ് എന്നിവരാണ് പിടിയിലായതെന്നാണ്പ്രാഥമി ക വിവരം.
ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി കെ ജയരാജിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഒരാഴ്ചയോളമായി ജില്ലയിൽ ശക്തമായ നിരീക്ഷണവും പരിശോധനയും നടന്നുവരികയായിരുന്നു .ഗോവയിൽ നിന്ന് കേരളത്തിലേക്ക് അനധികൃതമായി കടത്തുകയായിരുന്ന സ്പിരിറ്റ് ആണ് പിടികൂടിയത് എന്നാണ് പ്രാഥമിക വിവരം. വന്‍ ജനക്കൂട്ടമാണ് സംഭവ സ്ഥലത്ത് തടിച്ചു കൂടിയിരിക്കുന്നത്.
കഴിഞ്ഞ മാസം ഏആർ നഗർ കൊളപ്പുറത്ത് ദേശീയപാത്രയിൽ വെച്ച് പോലീസ് 20.000 ലിറ്റർ സ്പിരിറ്റ് പിടികൂടിയിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലേക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷകരും ക്രമസമാധാന ചുമതലയുള്ള പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അവദേശ് കുമാര്‍ തിവാരിയും പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ പുല്‍കിത് ആര്‍.ആര്‍ ഖരേയുമാണ് പൊതുനിരീക്ഷകര്‍. ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഇവര്‍. മലപ്പുറം മണ്ഡലത്തില്‍ ഡോ. ബന്‍വര്‍ലാല്‍ മീണയും പൊന്നാനി മണ്ഡലത്തില്‍ വിശ്വാസ് ഡി പണ്ഡാരെയുമാണ് പൊലീസ് നിരീക്ഷകരായി എത്തിയിട്ടുള്ളത്. ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇരുവരും. പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പ്രശാന്ത് കുമാര്‍ സിന്‍ഹയും (പൊന്നാനി) ആദിത്യ സിങ് യാദവും (മലപ്പുറം) നേരത്തെ ജില്ലയിലെത്തിട്ടുണ്ട്. നിരീക്ഷകരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സാഹചര്യം വിലയിരുത്തി. ജില്ലാ പൊലീസ് മേധാവി എസ്. ശശിധരന്‍, അസി. കളക്ടര്‍ കുമാര്‍ ഠാക്കൂര്‍, പൊന്നാനി വരണാധികാരിയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ...



അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ