കേന്ദ്രസർക്കാരിൻറെ സ്വച്ഛതാ ഹി സേവ കാമ്പയിന്റേയും. സംസ്ഥാന സർക്കാരിൻറെ മാലിന്യമുക്ത നവകേരളം പദ്ധതിയുടെയും ഭാഗമായി വേങ്ങര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്വച്ഛതാദിവസ്സ് ആചരിച്ചു. നവകേരളം പദ്ധതിയുടെ ഭാഗമായി മാലിന്യമുക്ത നവകേരളം ക്യാമ്പയിനോടനുബന്ധിച്ച് ഒരു പ്രാദേശിക ടൂറിസ്റ്റ് കേന്ദ്രം മാലിന്യമുക്തമാക്കുന്ന പരിപാടിയിൽ ഊരകം ഗ്രാമപഞ്ചായത്തിലെ മിനി ഊട്ടി ടൂറിസ്റ്റ് കേന്ദ്രം ശുചീകരിക്കുകയും പ്ലാസ്റ്റിക് വിമുക്തമാകുന്നതിന് ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തി. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് മാലിന്യമുക്ത നവകേരളം കാമ്പയിൻ സെക്രട്ടറിയേറ്റിന്റെ നേതൃത്വത്തിൽ ഊരകം ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടുകൂടി സംഘടിപ്പിച്ച പരിപാടിയ്ക്ക് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മണ്ണിൽ ബെൻസീറ ടീച്ചർ, ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.മൻസൂർ അലി തങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ അബൂബക്കർ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീ കെ ഇ ഉണ്ണി,ഊരകം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീമതി. നിസി, ബ്ലോക്ക് , ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ,ഹരിത കർമ്മ സേന അംഗങ്ങൾ പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയിൽ പങ്കെടുത്തവർക്ക് BH മാലിന്യമുക്ത നവകേരളം പ്രതിജ്ഞ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബെൻസീറ ടീച്ചർ ചൊല്ലിക്കൊടുത്തു
ചെമ്മാട് വൻ തോതിൽ സ്ഫോടക വസ്തു പിടികൂടി. ജലാറ്റിൻ സ്റ്റിക്കുകള്‍, ഡിറ്റനേറ്റര്‍ വയറുകള്‍ എന്നിവയാണ് പിടികൂടിയത്. ഉള്ളി ലോഡുമായി എത്തിയ ലോറിയിലായിരുന്നു ബോക്സുകളിലാക്കി സ്ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചിരുന്നത്. ലോറി ഓടിച്ചു വന്ന ഡ്രൈവര്‍ സ്ഥലത്ത് നിന്ന് രക്ഷപെട്ടു. ചെമ്മാടുള്ള ഹോളോ ബ്രിക്സ് കടയ്ക്കുള്ളിലേക്ക് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ലോറി. ഇതിൽ നിന്ന് ചെറിയ ലോറിയിലേക്ക് ഉള്ളി മാറ്റാൻ ഇന്നലെ രാത്രി വണ്ടി വന്നു. ഇതോടൊപ്പം കാറിലും ആളുകളെത്തി. ഇതിനിടെ പോലീസ് സ്ഥലത്തെത്തുകയായിരുന്നു. ഇതോടെ സ്ഥലത്തുണ്ടായിരുന്നവര്‍ ഓടി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ്. ഉള്ളി ചാക്കുകള്‍ നീക്കം ചെയ്തപ്പോഴാണ് സ്ഫോട വസ്തുക്കള്‍ കണ്ടത്. സ്ഥലത്ത് പോലീസ് പരിശോധന തുടരുകയാണ്. ക്വാറികളിലേക്കായി എത്തിച്ചതാണ് സ്ഫോടക വസ്തുക്കളെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടക വസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ